Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നത് ദക്ഷിണേന്ത്യൻ സിനിമകളിൽ വലിയ വിപ്ലവമാണ് ഉണ്ടാക്കിയിരിക്കുന്നത്. സിനിമ മേഖലയിലെ വിവേചനങ്ങളും, വേതനങ്ങളിലെ അനീതിയും, സിനിമാ സെറ്റുകളിലെ അടിസ്ഥാന സൗകര്യമില്ലായ്മയും ജൂനിയർ ആർട്ടിസ്റ്റുകൾ നേരിടുന്ന പ്രശ്നങ്ങളുമെല്ലാം ഇതിൽപ്പെടുന്നു. ഇപ്പോഴിതാ സിനിമ സെറ്റുകളിൽ തങ്ങൾക്ക് ലഭിക്കാതെ പോയ സൗകര്യങ്ങളെക്കുറിച്ചും താണ്ടിയ കഷ്ടപ്പാടുകളെ കുറിച്ചും പുതുതലമുറ ഇത്തരം സൗകര്യങ്ങളെ ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി ഷക്കീല.

താൻ അഭിനയിച്ചുകൊണ്ടിരുന്ന സമയങ്ങളിൽ ചുരുക്കം ചില ഷൂട്ടിംഗ് സെറ്റുകളിൽ വസ്ത്രങ്ങൾ മാറാനുള്ള സൗകര്യം സൗകര്യം ഉണ്ടെന്നിരുന്നെങ്കിൽ തന്നെയും ഒട്ടുമിക്ക സന്ദർഭങ്ങളിലും അത് ലഭിച്ചിരുന്നില്ല എന്നും നടി പറയുന്നു. അന്നൊന്നും കാരവാനുകൾ ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും വലിയ വസ്ത്രം മേലെ ഇട്ട് അതിനുള്ളിലൂടെയാണ് വസ്ത്രങ്ങൾ മാറിയിരുന്നത് എന്നും നടി പറയുന്നു.

മലയടിവാരത്തിലോ തടാകത്തിലോ ഷൂട്ട് ഉണ്ടെങ്കിൽ വസ്ത്രം മാറാനായി തുണി പിടിച്ചു തരുന്നതാണ് പതിവ്. തങ്ങൾക്ക് വേറെ വഴിയുണ്ടായിരുന്നില്ലെന്നും നടി പറയുന്നു. എന്നാൽ ഇപ്പോഴത്തെ ക്യാരവാൻ യുഗത്തിൽ അങ്ങനെയല്ല നടക്കുന്നതെന്നും നടി പറയുന്നു. ക്യാരവാനിൽ നടക്കുന്നത് വസ്ത്രം മാറുക മാത്രമല്ലെന്നും ലൈംഗിക ബന്ധങ്ങളിൽ ഏർപ്പെടാൻ വരെ ഉപയോഗിക്കുന്നുണ്ടെന്നും നടി പറയുന്നു. ഇന്നത്തെ സെറ്റുകളിലെ ക്യാരവാനിൽ ഡ്രസ്സ് ചെയ്ഞ്ചിങ് മാത്രമല്ല ഡിന്നർ ലഞ്ച് സെക്സ് എല്ലാം ഇതിൽ നടക്കുമെന്നാണ് നടി പറയുന്നത്. എന്നാൽ ഇത്തരം സംഭവങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും ഇങ്ങനെ നടക്കുന്ന കാര്യങ്ങൾ പലതവണ തന്റെ ചെവിയിൽ വന്നിട്ടുണ്ടെന്ന് നടി പറയുന്നു.

Leave a Reply