Spread the love
74 വർഷത്തിനുശേഷം അപ്രതീക്ഷിതമായി കണ്ടുമുട്ടി രണ്ട് സുഹൃത്തുക്കൾ

‘മതവും തീർത്ഥാടനവും ഒരു നിമിഷം മാറ്റിവെയ്ക്കുക… ഇത് കർതാർപൂർ സാഹിബിൽ നിന്നുള്ള ഹൃദയസ്പർശിയായ കഥയാണ്. ഇന്ത്യയിൽ നിന്നുള്ള സർദാർ ഗോപാൽ സിംഗ് (94), പാകിസ്ഥാനിൽ നിന്നുള്ള മുഹമ്മദ് ബഷീർ (91) എന്നീ രണ്ട് സുഹൃത്തുക്കളെ കർതാർപൂർ ഇടനാഴി വീണ്ടും ഒന്നിപ്പിച്ചു. 1947 -ലാണ് അവർ വേർപിരിഞ്ഞത്.’

94 -കാരനായ സിങ്ങും 91 -കാരനായ ബഷീറും ബാല്യകാല സുഹൃത്തുക്കളായിരുന്നു. പക്ഷേ, ഇരുവര്‍ക്കും തമ്മില്‍ 1947 -ലെ ഇന്ത്യാ വിഭജനത്തിലാണ് വേര്‍പിരിയേണ്ടി വന്നു. ഒട്ടും പ്രതീക്ഷിക്കാതെ ഏഴ് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ രണ്ടുപേരും വികാരഭരിതരായി ആലിം​ഗനം ചെയ്‍തു. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു. അവരിരുവരും ആ ഓർമ്മകളെല്ലാം അയവിറക്കി. ബാബ ഗുരുനാനാക്കിന്റെ ഗുരുദ്വാര സന്ദർശിച്ച് ഉച്ചഭക്ഷണവും ചായയും കഴിക്കുമ്പോൾ സിംഗും ബഷീറും ചെറുപ്പമായിരുന്നു. കർത്താർപുർ സാഹിബ് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടിയത്.

Leave a Reply