Spread the love

അങ്കമാലി : ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 50 ഗ്രാം രാസലഹരിയുമായി പിടിയിലായി. നോർത്ത് പറവൂർ മന്നം മാടേപ്പടിയിൽ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പിൽ സിയ (32) എന്നിവരെയാണു റൂറൽ ജില്ലാ ആന്റി നർകോട്ടിക് സ്പെഷൽ ആക്‌ഷൻ ഫോഴ്സും അങ്കമാലി പൊലീസും ചേർന്നു പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു വരികയായിരുന്നു ബസ്. ബാഗിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി.

ഇടപ്പള്ളി കാക്കനാട് മേഖലകളിൽ വിൽപന നടത്താനായി ബെംഗളൂരു മടിവാളയിൽ നിന്നു ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണു ലഹരിമരുന്ന് വാങ്ങിയതെന്നും ഇവിടെ നാലിരട്ടി തുകയ്ക്കാണു വിൽപനയെന്നും പൊലീസ് അറിയിച്ചു. ഇതിനു മുൻപും ഇവർ ലഹരിമരുന്ന് കടത്തിയതായി സംശയിക്കുന്നുണ്ട്.

Leave a Reply