ദുബായ് :അർഹരായ എല്ലാവരുടെയും വിശപ്പകറ്റാൻ ഭക്ഷണം എത്തിച്ചു നൽകുന്ന കാരുണ്യ സംരംഭമായ യുഎഇ ഫുഡ് ബാങ്കിൻറെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.

ഇതിൻറെ ഭാഗമായി രാജ്യത്തെയും, വിദേശങ്ങളിലെയും 112 സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവച്ചു. അധികം വരുന്ന ഭക്ഷണ പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി രാജ്യത്തിനകത്തും പുറത്തുമുള്ള അർഹർക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി,പാലിച്ച് അധികൃതരുടെ മേൽനോട്ടത്തിൽ, ശാസ്ത്രീയമായാണ് വിതരണം. ഹോട്ടലുകൾ,കൃഷിയിടങ്ങൾ സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യോൽപ്പാതന ഫാക്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന വൻ ശൃംഖലയാണ് ഫുഡ് ബാങ്ക്.ബാങ്ക് ബാങ്കിന് 7 എമിറ്റേറ്റുകളിലായി 6 ശാഖകളാണുള്ളത്.
ദുബായിൽ മൂന്നും, അജ്മാൻ,ഉമ്മുൽഖുവൈൻ, റാസൽവൈമ എന്നിവിടങ്ങളിൽ ഓരോന്നു വീതവും.കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫുഡ് ബാങ്ക് വൈസ് ചെയർമാനും,ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ഭക്ഷണം ശേഖരിക്കാൻ വിവിധ ഇടങ്ങളിലായി 144 ഫ്രിജുകളുണ്ട്.ദുബായിൽ മാത്രം 84 എണ്ണവും.2017 ൽ ആരംഭിച്ച ഫുഡ് ബാങ്ക് കഴിഞ്ഞ ഡിസംബർ വരെ 27,362 ടൺ ഭക്ഷണമാണ് വിതരണം ചെയ്തത്.