Spread the love

പലതവണ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിരുന്നതായി പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചു. അങ്കമാലി കറുകുറ്റിയിലെ വീട്ടില്‍ നിന്ന് അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട്ടെത്തിച്ച പൊലീസ് വിശദമായ ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടയിലാണ് പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചത്.

ഉണ്ണിയുടെ ശാരീകവും മാനസികവും ആയ പീഡനം കാരണമാണ് അനിയത്തി ആത്മഹത്യ ചെയ്തതെന്ന് കാണിച്ച് പ്രിയങ്കയുടെ സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഉണ്ണി മർദ്ദിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും കാണിച്ച് പ്രിയങ്കയും നെടുമങ്ങാട് പോലീസിൽ പരാതി നൽകിയിരുന്നു.അതിൻ്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഉമേഷിൻ്റെ നേതൃത്വത്തിൽ ആണ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം പത്തിന് രാത്രി പ്രിയങ്കയെ വീട്ടിൽ നിന്നും ഇറക്കി വിടുകയും ഒരു രാത്രി മുഴുവൻ പുറത്തു നിർത്തുകയും ചെയ്തിരുന്നു. തുടർന്ന് സഹോദരനൊപ്പം തിരുവനന്തപുരം വെമ്പായത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. അവിടെവച്ച് പന്ത്രണ്ടാം തീയതി പ്രിയങ്ക ആത്മഹത്യ ചെയ്യുകയായിരുന്നു.

വീട്ടിൽ നിന്ന് ഇറക്കി വിട്ട് പ്രിയങ്കയെ അസഭ്യം പറയുന്നതിൻ്റെയും മർദിച്ചതിൻ്റെയും വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.അമ്മ ശാന്തമ്മയുമായി ആണ് ആദ്യം പ്രിയങ്ക വഴക്കുണ്ടായതെന്നും അതിൽ താൻ ഇടപെടുകയായിരുന്നു എന്നും ഉണ്ണി പറഞ്ഞു.

Leave a Reply