Spread the love
സ്വർണ്ണ കടത്തിൽ നിയമസഭയിൽ അടിയന്തരപ്രമേയത്തിൽ ചർച്ച

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കിൽ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് കൊണ്ട് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. സരിത്തിന്റെ ഫ്ലാറ്റിലേക്ക് കയറാൻ എന്താണ് പൊലീസിനെ പ്രേരിപ്പിച്ചത് എന്ന ചോദ്യവും ഷാഫി മുന്നോട്ട് വെച്ചു. ഷാജ് കിരണിനെതിരെ നടപടിയില്ല.

രഹസ്യ മൊഴി കൊടുത്തതിന് പേരിൽ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നൽകിയതിനു പേരിൽ ഗൂഡലോചനക്ക് കേസ് എടുത്തത് ഇന്ത്യയിൽ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കിൽ സെക്ഷൻ 499 പ്രകാരം വ്യാജ ആരോപണങ്ങളിൽ നടപടിയെടുക്കുകയല്ലേ വേണ്ടത് അതില്ലാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.

ശിവശങ്കർ കസ്റ്റംസിന് കൊടുത്ത മൊഴിയും പ്രതിപക്ഷം സഭയിലുന്നയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിനെ ബാഗേജ്‌ വിട്ടു പോയി എന്ന് ശിവശങ്കരിന്റെ മൊഴി. ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത് ബാഗേജ്‌ മറന്നില്ലെന്നാണ് ഇവരിൽ ആരാണ് കള്ളം പറയുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

‘യുഡിഎഫിന്റെ ഞങ്ങളുടെ അടുക്കളയിൽ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങൾക്കും എതിരെ സ്വപ്നയുടെ മൊഴിയിൽ ഗുരുതര ആരോപണമുണ്ടെന്നും ഷാഫി പറഞ്ഞു. വിജിലൻസ് മേധാവിയെ മാറ്റാൻ കാരണമെന്താണെന്ന് ജനങ്ങൾക്ക് അറിയണം. എന്തിനാണ് മുൻ മേധാവി എംആർ അജിത്ത് ഷാജ് കിരണിനോട് സംസാരിച്ചത്. ഷാജ് കിരണിന് എങ്ങനെയാണ് പൊലീസിൽ ഇത്രയേറെ സ്വാധീനമുണ്ടായതെന്നും ഷാഫി ചോദിച്ചു.

Leave a Reply