പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് 5 ലക്ഷം രൂപ പിഴ.
നന്ദിഗ്രാം തിരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ പറഞ്ഞതിനാണ് കൊൽക്കത്ത ഹൈകോർട്ട് ജഡ്ജ് ജസ്റ്റിസ് കൗഷിക് ചന്ദ്ര മുഖ്യമന്ത്രി മമതബാനർജിക്ക് എതിരെ 5 ലക്ഷം രൂപ പിഴ ചുമത്തിയത്.
മമത ബാനർജിക്ക് എതിരെ രൂക്ഷ വിമർശനങ്ങൾ ഉയർത്തിയ ജഡ്ജി കേസ് പരിഗണിക്കുന്നതിൽ നിന്നും സ്വയം പിന്മാറുകയും ചെയ്തു. തന്നെ അപകീർത്തിപെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടെന്ന് ജസ്റ്റിസ് കൗഷിക് ചന്ദ്ര നിരീക്ഷിച്ചു.
സാദാരണ പിന്മാറൽ ആവശ്യം കോടതിയിൽ ആണ് ഉന്നയിക്കേണ്ടത്. എന്നാൽ തനിക്കെതിരെ ആരോപണമുന്നയിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനു കത്ത് അയക്കുകയാണ് ചെയ്തത്. മാനസികമായ ബുദ്ധിമുട്ടിക്കാൻ വരെ ആസൂത്രിത ശ്രമങ്ങൾ ഉണ്ടായി. ഈ സാഹചര്യത്തിൽ മമതയുടെ തിരെഞ്ഞെടുപ്പ് ഹർജിയിൽ വാദം കേൾക്കില്ലെന്നും പിഴ ഈടാക്കുകയാണെന്നും ജസ്റ്റിസ് വ്യക്തമാക്കി.