Spread the love

മിനി സ്ക്രീൻ പ്രേക്ഷകർക്ക് പരിചിതനാണ് ഫിറോസ്ഖാൻ. മുൻപ് അവതാരകനായും പല മിനിസ്ക്രീൻ പരിപാടികളുടെ അസിസ്റ്റന്റ് ഡയറക്ടറായും ഇൻഡസ്ട്രിയിൽ സജീവമായിരുന്നു താരം. റിയാലിറ്റി ഷോ സീസണുകളിൽ ഒന്നിൽ ഭാര്യയുമായി ഒരുമിച്ച് എത്തി പെർഫോം ചെയ്തതും സീസണിനു ശേഷം താരത്തിന്റെ ജീവിതത്തിൽ നടന്ന വിവാഹമോചനവും എല്ലാം വലിയ ചർച്ചയായിരുന്നു.

ബിഗ് ബോസ് ഹൗസിൽ മത്സരാർത്ഥികളുമായി വഴക്കിട്ടും താരം വലിയ വിമർശനങ്ങൾക്ക് മാത്രമായിരുന്നു. ഇടയ്ക്ക് നടൻ മമ്മൂട്ടിയെ കുറിച്ച് നടത്തിയ പരാമർശങ്ങളും വലിയ വിവാദമായിരുന്നു. 2012ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ഫേസ് റ്റു ഫേസ് എന്ന സിനിമയിലും ഫിറോസ് അഭിനയിച്ചിരുന്നു. ഷൂട്ടിംഗ് സെറ്റുകളിൽ മമ്മൂട്ടി രാജാവിനെ പോലെയാണ് പെരുമാറുന്നത്. ആരെങ്കിലും പുള്ളി ഇട്ടതിനെക്കാളും നല്ലൊരു ഷർട്ട് ഇട്ട് വന്നാൽ നിർദ്ദയം അദ്ദേഹമത് ഊരിപ്പിക്കും. അത്തരം ഈ​ഗോയുള്ളയാളാണ് മമ്മൂട്ടി എന്നായിരുന്നു ഫിറോസ് പറഞ്ഞത്. ഇപ്പോഴിതാ നടൻ നിവിൻ പോളിയുമായി ബന്ധപ്പെട്ട് താരം നടത്തിയ മറ്റൊരു പരാമർശമാണ് സോഷ്യൽ മീഡിയ ചർച്ചചെയ്യുന്നത്.

ഒരു പരിപാടിയുടെ ഭാഗമായി കോളേജിൽ എത്തിയ താൻ വിദ്യാർത്ഥികളിൽ ഒരാളോട് ഏറ്റവും ഇൻസ്പെയർ ചെയ്ത ഒരു വ്യക്തിയുടെ പേര് പറയാൻ പറഞ്ഞു എന്നും ഇതിന് വിദ്യാർത്ഥി നിവിൻ പോളി എന്ന ഉത്തരം നൽകിയെന്നും ആണ് ഫിറോസ് പറയുന്നത്. ഉത്തരം കേട്ടതും ചിരിച്ച് തന്റെ ഊപ്പാട് ഇളകിയെന്നും എന്ത് മ്ലേച്ഛമായ ഉത്തരമാണ് അവന്‍ പറഞ്ഞതെന്നുമാണ് ഫിറോസ് ചോദിക്കുന്നത്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിൽ നൽകിയ ഇന്റർവ്യൂവിൽ ആയിരുന്നു ഫിറോസിന്റെ തുറന്നുപറച്ചിൽ.

താന്‍ മനസില്‍ സെലിബ്രീറ്റീസായി കാണുന്നത് നടന്മാരെയല്ല. എന്നും സയന്റിസ്റ്റുകളെയും ലോകത്തിന് ഓരോ കാര്യങ്ങള്‍ സംഭാവന ചെയ്ത ആളുകളെയുമാണ്. വേറെ ഏതെങ്കിലും സയന്റിസ്റ്റുകളെയോ ഗാന്ധിജിയെ മറ്റോ ആയിരിക്കും പയ്യൻ പറയുക എന്നാണ് താൻ കരുതിയത് എന്നും അതാണ് തനിക്ക് അത് മ്ലേച്ഛമായിട്ടുള്ള ഉത്തരമായിട്ടാണ് തോന്നിയത് എന്നും ഫിറോസ് പറയുന്നു.

. നിവിന്‍ പോളിയോടുള്ള ദേഷ്യം കൊണ്ടല്ല ഞാന്‍ അത് പറഞ്ഞത്. നിവിനിന്റെ സ്ഥാനത്ത് വേറെ ഏത് കലാകാരന്റെ പേര് പറഞ്ഞാലും അങ്ങനെ തന്നെ തോന്നിയേനേ. നിവിൻ പോളി എന്ന നടന്റെ ഹാർഡ് വർക്കും കഴിവുകളും കണ്ട് ഇൻസ്പെയർ ആയെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞിരുന്നെങ്കിൽ തനിക്ക് അംഗീകരിക്കാൻ കഴിഞ്ഞേനെ എന്നും എന്നാൽ നിവിൻ പോളിയുടെ പ്രേമം പോലുള്ള സിനിമകളാണ് അദ്ദേഹത്തെ ഇൻസ്പെയർ ചെയ്തതെന്ന് പറഞ്ഞപ്പോഴാണ് മ്ലേച്ചകരമായി തോന്നിയതെന്നും ഫിറോസ് പറയുന്നു.

Leave a Reply