Spread the love

കുറച്ചധികം ദിവസമായി ഓൺലൈൻ മീഡിയകളും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളും ആഘോഷിക്കുന്ന ഒരു കാര്യമാണ് അംബാനി കുടുംബത്തിലെ കല്യാണം. ബോളിവുഡിലെ വമ്പന്മാരായ ഖാൻ കപൂര്‍മാർ മുതൽ ലോകം മുഴുവൻ ആരാധകരുള്ള ഗായകർ വരെ പങ്കെടുത്ത ചരിത്ര സംഭവമായിരുന്നു മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെ കല്യാണം.

ഇത്തരത്തിൽ ഒരു കല്യാണത്തിന് കോടി കണക്കിന് രൂപ ചിലവഴിക്കുന്ന ഒരു സംഭവം ചരിത്രത്തിൽ തന്നെ അപൂർവമാണ്. ബോളിവുഡ് ആകെ മൊത്തം പങ്കെടുത്ത ചടങ്ങിലെ താരങ്ങളുടേ വേഷവിധാനങ്ങളും ചമയങ്ങളും ഏറെ ചർച്ചയായിരുന്നു. പലരും വിലമതിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലുമായിരുന്നു പ്രത്യക്ഷപ്പെട്ടത്. കേരളത്തില്‍ നിന്ന് പൃഥ്വിരാജിനും ഭാര്യ സുപ്രിയക്കുമായിരുന്നു ഏക ക്ഷണം.

പലതരം ലുക്കിൽ കല്യാണത്തിനെത്തിയ താരങ്ങളുടെ വേഷത്തിനും വരവിനും പുറമെ ഇവരുടെ പെരുമാറ്റത്തിലും ശ്രദ്ധ ചെലുത്തിയിരിക്കുകയാണ് ചില ആരാധകർ. ഇത്തരത്തിൽ വിവാഹവേദിയിൽ എത്തിയവരിൽ സംശയാസ്പദമെന്ന് ഓൺലൈൻ മീഡിയ കണ്ടെത്തിയത് ബച്ചന്‍ കുടുംബത്തെയാണ്.
ബച്ചന്‍ കുടുംബത്തിന്റെ എന്‍ട്രിയാണ് പലരെയും സംശയത്തിന്റെ മുൾ മുനയിൽ നിർത്തുന്നത്.

അമിതാഭ് ബച്ചനും ഭാര്യയും മകളും മകളുടെ കുടുംബവുമെല്ലാം ഒരുമിച്ചായിരുന്നു വന്നത്. തന്റെ ഭാര്യയായ ഐശ്വര്യ റായിയും മകളും ചടങ്ങിന് എത്തിയിട്ടും അഭിഷേക് പക്ഷെ അച്ഛനും അമ്മയ്ക്കും മറ്റു കുടുംബാങ്ങൾക്കും ഒപ്പമാണ് കൂടിയത്. ഐശ്വര്യയെ കാത്തു നില്‍ക്കാതെ ബച്ചന്‍ കുടുംബത്തിന്റെ ഫോട്ടോഷൂട്ട് കഴിയുകയായിരുന്നു. പിന്നാലെ മകള്‍ ആരാധ്യയ്‌ക്കൊപ്പം എത്തിയ ഐശ്വര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തു. കാര്യങ്ങൾ ഇത്തരത്തിൽ ആയതോടെ ഐശ്വര്യയെ എന്തിനിവർ മാറ്റി നിർത്തുന്നു ? ഐശ്വര്യയെ ബച്ചന്‍ കുടുംബം പുറത്താക്കിയോ? എന്നൊക്കെയുള്ള അഭ്യൂഹങ്ങൾ ആണ് കത്തി പടരുന്നത്.

അഭിഷേക് ബച്ചനുമായി വേര്‍പിരിയുന്നു എന്ന തരത്തിലുള്ള വാര്‍ത്തകൾ നേരത്തെ മുതലേ സജീവമായിരുന്നു. അമ്മായിഅമ്മ ജയ ബച്ചനുമായും ഐശ്വര്യ പോരെടുക്കുന്നു എന്നതരത്തിലും നടിക്കുനേരെ ആരോപണങ്ങൾ സ്ഥിരമായിരുന്നു. ഈ അവസരത്തിലാണ് അംബാനി കല്യാണത്തിനിടയിലെ ബച്ചന്‍ കുടുംബത്തിന്റെ പുതിയ പ്രകടനം.

അതേ സമയം ഐശ്വര്യ പങ്കെടുക്കുന്ന ചടങ്ങുകളില്‍ നിന്നെല്ലാം അഭിഷേക് വിട്ടുനില്‍ക്കുന്നതും പ്രകടമായിരുന്നു.പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍, ഐശ്വര്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ വിസമ്മതിക്കുന്ന അഭിഷേകിന്റെ വീഡിയോകളും വൈറലായിട്ടുണ്ട്.

Leave a Reply