
നെടുപുഴയില്‍ വ്യാജ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. ഡോക്ടറുടെ വെള്ള കോട്ടും കഴുത്തില്‍ സ്റ്റെതസ്കോപ്പും ധരിച് ഡോക്ടറാണെന്ന് പരിചയപ്പെടുത്തി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ യുവതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ കസേരയില്‍ ഇരുന്നശേഷം രോഗികളുണ്ടെങ്കില്‍ അകത്തേയ്ക്കു വിടാനായി നിര്‍ദ്ദേശം നൽകി. പുതിയ ഡോക്ടര്‍ ചുമതയേല്‍ക്കുന്ന അറിയിപ്പൊന്നും മേലുദ്യോഗസ്ഥര്‍ തരാത്തതിനാൽ ജീവനക്കാർക്ക് സംശയം തോന്നി. ജീവനക്കാര്‍ തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ‘ഞാന്‍ ഡോക്ടറാണ്’ എന്ന ഒറ്റ ഉത്തരം മാത്രം ആയിരുന്നു മറുപടി. സംശയം തോന്നിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഉടനെ തൃശൂര്‍ എ സി പി വി.കെ.രാജുവിനെ വിളിച്ചു. ഡോക്ടറയി രോഗിയെ പരിചരിച്ച് പണം തട്ടുകയായിരുന്നു ഉദ്ദേശ്യം. 2500 രൂപ ചെലവിട് സെറ്റെതസ്കോപ്പും വെള്ള കോട്ടും ഒരാഴ്ച മുൻപാണ് വാങ്ങിയത്. ആദ്യ വിവാഹത്തില്‍ ഇരുപതു വയസുള്ള മകനുണ്ട്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. നിലവില്‍ മറ്റൊരാള്‍ക്കൊപ്പമാണ് താമസം. ആള്‍മാറാട്ടം നടത്തിയതിനും വ്യാജ ഡോക്ടര്‍ ചമഞ്ഞതിനും ജയലളിതയ്ക്കെതിരെ നെടുപുഴ പൊലീസ് കേസെടുത്തു.