Spread the love

തൃശൂർ : ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ സിറ്റി പൊലീസിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ഈസ്റ്റ് പൊലീസും ചേർന്നു പിടികൂടി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അങ്കിത് (21) ആണ് അറസ്റ്റിലായത്. ബെംഗളൂരുവിൽ നിന്നുള്ള ട്രെയിനിൽ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയപ്പോഴാണു എംഡിഎംഎയുമായി യുവാവിനെ പിടികൂടിയത്. ബെംഗളൂരുവിൽ നിന്നു ലഹരിമരുന്നു വാങ്ങി, തൃശൂരിൽ വിൽപന നടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു പൊലീസ് പറഞ്ഞു.

നേരത്തെയും അങ്കിത് ലഹരിക്കേസിൽ പിടിയിലായി ജയിലിൽ കഴിഞ്ഞിട്ടുണ്ട്. എംഡിഎംഎ കൈവശം വച്ചതിനു എറണാകുളം കളമശേരി പൊലീസ് സ്റ്റേഷനിലും കേസുണ്ട്. ഈസ്റ്റ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എസ്ഐ എം.ആർ. അരുൺകുമാർ, സിപിഒമാരായ സൂരജ്, വൈശാഖ്, ലഹരി വിരുദ്ധ സ്ക്വാഡിലെ എൻ.ജി. സുവ്രതകുമാർ, സുദേവ്, സിപിഒമാരായ ശരത്, ലിഗേഷ് എന്നിവരാണു പ്രതിയെ പിടികൂടിയത്.

Leave a Reply