Home Blog

ഗൗതമിക്ക് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞതോടെ കമൽഹാസൻ ഉപേക്ഷിക്കുകയായിരുന്നോ? സോഷ്യൽ മീഡിയയിൽ ചർച്ച!

0
Spread the love

തെന്നിന്ത്യന്‍ സിനിമയിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് ഗൗതമി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച് പിന്നീട് മലയാളത്തിലും തെലുങ്കിലും കന്നഡയിലുമെല്ലാം മുന്‍നിര നായികയായി അവര്‍ വളര്‍ന്നു. ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം തിരികെ വന്നിരിക്കുകയാണ് ഗൗതമി. സിനിമയെ വെല്ലുന്നതാണ് ഗൗതമിയുടെ ജീവിതം. ക്യാന്‍സര്‍ എന്ന മാഹാമാരിയെ പൊരുതി തോല്‍പ്പിച്ച് പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട് ഗൗതമി.

ഇപ്പോഴിതാ ഗൗതമിയുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആലപ്പി അഷ്‌റഫ് ഗൗതമിയെക്കുറിച്ച് സംസാരിക്കുന്നത്. ഗൗതമിയുടെ ദാമ്പത്യ തകര്‍ച്ചയെക്കുറിച്ചും കമല്‍ ഹാസനുമൊപ്പമുള്ള ജീവിതത്തെക്കുറിച്ചും ക്യാന്‍സര്‍ രോഗകാലത്തെക്കുറിച്ചുമൊക്കെ ആലപ്പി അഷ്‌റഫ് സംസാരിക്കുന്നുണ്ട്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

‘ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ ഗോപികാ വസന്തം എന്ന ഗാനം കേള്‍ക്കുമ്പോള്‍ മോഹന്‍ലാലിനൊപ്പം മനസിലേക്ക് ഓടിയെത്തുന്ന നായികയുടെ മുഖമാണ് ഗൗതമി.അഞ്ച് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച അതിപ്രശസ്ത. ശരിക്കും ഗൗതമിയുടെ ജീവിതം ഒരു പാഠപുസ്തകമാണ്. സിനിമാക്കാര്‍ മാത്രമല്ല എല്ലാവരും പഠിച്ചിരിക്കേണ്ട പാഠങ്ങള്‍ അവരുടെ ജീവിതത്തിലുണ്ട്.

ആന്ധ്ര സ്വദേശികളായ ഡോക്ടര്‍ ദമ്പതിമാരുടെ മകളായിരുന്നു ഗൗതമി. ബന്ധുക്കള്‍ നിര്‍മ്മിച്ച ചില ചിത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സിനിമയിലേക്കുള്ള ശരിക്കുമുള്ള എന്‍ട്രി രജനീകാന്ത് ചിത്രം ഗുരുശിഷ്യനാണ്. സിനിമയേക്കുറിച്ച് ഒന്നും അറിയാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. സിനിമയൊന്നും കാണാത്ത പെണ്‍കുട്ടി. വര്‍ഷത്തില്‍ ഒരു സിനിമ കണ്ടാലായി, അത്രമാത്രം എന്നാണ് ഗൗതമി തന്നെ പറയുന്നത്. ഗുരുശിഷ്യനില്‍ അഭിനയിക്കാന്‍ ധൈര്യം പകര്‍ന്നത് രജനീകാന്താണെന്ന് അവര്‍ ഓര്‍ക്കുന്നുണ്ട്.

ഗുരുശിഷ്യന്‍ വന്‍ഹിറ്റായി. അതോടുകൂടി ഗൗതമി ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് വന്ന സിനിമകളും വിജയിച്ചു. അതോടെ ഗൗതമി ഒന്നാം നിര നായികമാരില്‍ ഒരാളായി മാറി. തമിഴില്‍ മാത്രമല്ല, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ പത്തോളം സിനിമകളില്‍ അഭിനയിച്ചു. മോഹന്‍ലാലിനൊപ്പം അഭിനയിച്ച ഹിസ് ഹൈസ് അബ്ദുള്ള, മമ്മൂട്ടിയുടെ ധ്രുവവും സുകൃതവും, സുരേഷ് ഗോപി നായകനായ സാക്ഷ്യവും ചുക്കാനും ജയറാം നായകനായ അയലത്തെ അദ്ദേഹവുമെല്ലാം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഗൗതമി ഗസ്റ്റ് റോളില്‍ വന്ന് അഭിനയിച്ച് തരംഗമായ പാട്ടാണ് ചിക്ക് പുക്ക് ചിക്ക് പുക്ക് റെയിലേ. അതേപ്പറ്റി ഗൗതമി പറയുന്നത് സ്‌നേഹ ബന്ധങ്ങള്‍ മറക്കാന്‍ പാടില്ലല്ലോ അതിനാല്‍ മാത്രമാണ് ആ ഗസ്റ്റ് റോള്‍ ചെയ്തത് എന്നാണ്. ആ ചിത്രത്തിലെ ഡാന്‍സ് മാസ്റ്ററും പ്രഭുദേവയുടെ പിതാവുമായ സുന്ദര്‍ മാസ്റ്റര്‍ നേരിട്ട് വന്ന് കണ്ട് അഭ്യാര്‍ത്ഥിച്ചിരുന്നു. കൂടാതെ അന്ന് പുതുമുഖമായിരുന്ന സംവിധായകന്‍ ശങ്കര്‍ വീട്ടില്‍ വന്ന് പാട്ട് കേള്‍ക്കിപ്പിക്കുകയും ചെയ്തു. ആ പാട്ട് തരംഗമായപ്പോള്‍ നിരവധി നിര്‍മ്മാതാക്കള്‍ അത്തരം റോളുകളുമായി അവരെ സമീപിച്ചുവെങ്കിലും അവര്‍ അതൊന്നും സ്വീകരിച്ചില്ല.

1998 ല്‍ സന്ദീപ് ഭാട്ടിയെ എന്ന ബിസിനസുകാരനെ അവര്‍ വിവാഹം കഴിച്ചു. എന്നാല്‍ 1999 ല്‍ തന്നെ വേര്‍ പിരിഞ്ഞു. അതില്‍ ജനിച്ച കുട്ടിയാണ് സുബ്ബലക്ഷ്മി. പിന്നീട് കമല്‍ ഹാസനൊപ്പം 2005 മുതല്‍ 2016 വരെ വിവാഹമെന്ന കരാറില്‍ ഏര്‍പ്പെടാതെ പരസ്പര ധാരണയോടെ ഒരുമിച്ച് ജീവിച്ചു. ആ ജീവിതത്തിന് ഇടയിലാണ് ക്യാന്‍സര്‍ പിടിപെടുന്നത്. വേര്‍പിരിയലിന്റെ കാരണം ഗൗതമി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ ജീവിതത്തില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കി.

ക്യാന്‍സര്‍ ബാധിച്ചപ്പോള്‍ ഭാര്യയെ നിഷ്‌കരുണം ഉപേക്ഷിച്ച ക്രൂരന്‍, അയാള്‍ക്ക് എന്ത് ധാര്‍മ്മികത എന്ന് എതിര്‍കക്ഷികള്‍ പ്രചരണം നടത്തി. അതോടെ കമല്‍ഹാസന്റെ പാര്‍ട്ടി ഒരു സീറ്റ് പോലും നേടാതെ ദയനീയമായി ഒലിച്ചു പോയി. ഗൗതമി ക്യാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തുന്നത് അവര്‍ തന്നെയാണ്. ഗൗതമിയ്ക്ക് സ്തനാര്‍ബുദമായിരുന്നു. സ്വയം പരിശോധനയില്‍ മുഴ ശ്രദ്ധയില്‍ പെടുകയായിരുന്നു. ഡോക്ടറെ സമീപിച്ചപ്പോള്‍ മാമോഗ്രാം വഴി അത് സ്ഥിരീകരിക്കുകയും ചെയ്തു.

തനിക്ക് വേദനയും ഡിസ്ചാര്‍ജും പനിയും തുടങ്ങി യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ഗൗതമി പറയുന്നത്. നമ്മുടെ എത്ര ഇഷ്ടതാരങ്ങളുടെ ജീവന്‍ ഈ മഹാമാരി അപഹരിച്ചിരിക്കുന്നു. എന്നാല്‍ സര്‍വൈവസ് ചെയ്തവരുമുണ്ട്. തുടക്കത്തില്‍ തന്നെ കണ്ടെത്തി ചികിത്സിച്ചാല്‍ പൂര്‍ണമായും ബേധപ്പെടുന്ന അസുഖമാണെന്ന സന്ദേശം ഗൗതമിയുടെ ലൈഫ് എഗെയ്ന്‍ ഫൗണ്ടേഷനിലൂടെ അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.രോഗത്തിന്റെ ചികിത്സയ്ക്കിടെ 15 കോടിയോളം വില വരുന്ന വസ്തു വില്‍ക്കാന്‍ വിശ്വസ്തനായ മാനേജരുടെ പേരില്‍ പവര്‍ ഓഫ് അറ്റോണി കൊടുത്തു. അത് അയാള്‍ തന്റെ ഭാര്യയുടേയും മറ്റ് പലരുടേയും പേരിലേക്ക് മാറ്റി തിരിമറി നടത്തി. ഒരുപക്ഷെ അയാള്‍ വിചാരിച്ചിരുന്നത് ഗൗതമി രോഗവിമുക്തയായി ഒരിക്കലും തിരിച്ചുവരില്ലെന്നാകും. ആ വസ്തു തിരിച്ചു പിടിക്കാന്‍ അവര്‍ ഒരുപാട് ഇടങ്ങളില്‍ സഹായം അഭ്യര്‍ത്ഥിച്ച് കയറി ഇറങ്ങി. കോടതിയെ സമീപിച്ചപ്പോള്‍ നീതിപൂര്‍വ്വമായ പരിഹാരം ഉണ്ടാക്കിക്കൊടുത്തു. ഈ കുറ്റകൃത്യത്തില്‍ പങ്കെടുത്ത എല്ലാവരേയും ജയിലിലടയ്ക്കുകയും ചെയ്തു. ഇതില്‍ ഒരു കുന്ദംകുളം സ്വദേശിയും ഉണ്ട്.

എമ്പുരാനിലെ ആ സർപ്രൈസ് വില്ലൻ ഫഹദ് ഫാസിലോ അതോ കൊറിയൻ താരമോ? ത്രില്ലടിപ്പിച്ച് ഡ്രാഗൺ ചിത്രം

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 51 ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. അതേസമയം അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ഏറ്റവും ഒടുവിൽ പുറത്തുവന്ന ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്. ഇപ്പോഴിതാ അണിയറ പ്രവർത്തകർ ഇത്രയധികം ഹൈപ്പ് കൊടുത്ത് സർപ്രൈസ് ആക്കി നിർത്തുന്ന വ്യക്തി ആരായിരിക്കും എന്ന ഭയങ്കര ചർച്ചയിലാണ് ആരാധകരും സിനിമ പ്രേമികളും.

സിനിമയിലെ പ്രധാന വില്ലൻ ഈ കഥാപാത്രമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദ് ഫാസിലിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നാണ് ഒരു വിഭാഗത്തിന്റെ കണ്ടെത്തൽ. ബ്രേക്കിങ് ബാഡ് താരം ജോൻകാർലോ എസ്പൊസീറ്റോ ആണ് വില്ലനായി എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഈ കലക്കൻ സർപ്രൈസ് താരം ആരാണെന്നത് 27ന് തിയേറ്ററിൽ അറിയാം.

മമ്മൂക്കയുടെ വീട്ടിൽ ഇനി ആരാധകർക്കും താമസിക്കാം; ആഡംബര വസതി തുറന്നു കൊടുക്കുന്നതിന്റെ പിന്നിലെ കാരണമിത്

0
Spread the love

വൻ കുടലിൽ അർബ്ബുദത്തിന്റെ പ്രാഥമിക ലക്ഷണം കണ്ടതിനെത്തുടർന്ന് മലയാളത്തിന്റെ പ്രിയങ്കരനായ നടൻ മമ്മൂട്ടി അഭിനയത്തിൽ നിന്ന് താത്ക്കാലിക ഇടവേളയെടുത്തിരിക്കുകയാണെന്നാണ് റിപ്പോ‌ർട്ട്. ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ നടത്തുന്നത്. ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്‌ടർമാർ കഴിഞ്ഞദിവസം അറിയിച്ചത്. ശബരിമലയിൽ ദർശനം നടത്തിയ നടൻ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയതിന്റെ വാർത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മമ്മൂട്ടിയുമായി ബന്ധപ്പെട്ട മറ്റൊരു വിവരമാണ് പുറത്തുവരുന്നത്.

തന്റെ ആഡംബര വസതി ആരാധകർക്കായി തുറന്നുകൊടുക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടിയും കുടുംബവും എന്നാണ് റിപ്പോർട്ടുകൾ. കൊച്ചി പനമ്പിള്ളി നഗറിലെ വീട് സ്റ്റേക്കേഷൻ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി തുറന്നുകൊടുക്കുകയാണെന്നാണ് വിവരം. അത്യാഡംബര സൗകര്യങ്ങളോടുകൂടിയുള്ളതാണ് ഈ വീട്. നാല് വർഷം മുൻപുവരെ സകുടുംബം മമ്മൂട്ടി ഇവിടെയാണ് കഴിഞ്ഞിരുന്നത്. പിന്നീട് വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിൽ പുതിയ വീട് പണിതതോടെ കുടുംബം അങ്ങോട്ടേയ്ക്ക് താമസം മാറി. പനമ്പിള്ളിയിലെ വീട് റിസോർട്ടാക്കി മാറ്റിയിരിക്കുകാണ് താരം. ബോട്ടിക് വില്ല മോഡലിലാണ് വീട് പണിതിരിക്കുന്നത്. ഇവിടെ സ്റ്റേക്കേഷനുള്ള ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞതായാണ് വിവരം.

അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

‘പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്’; ആറ്റുകാൽ പൊങ്കാല ദിവസത്തെ അനുഭവം പറഞ്ഞ് നടി മഞ്ജു പത്രോസ്

0
Spread the love

മിനിസ്‌ക്രീനിലൂടെ പ്രേക്ഷക പ്രിയങ്കരിയായി പിന്നീട് വെള്ളിത്തിരയിൽ സജീവമായി മാറിയ നടിയാണ് മഞ്ജു പത്രോസ്. ഒരു സ്വകാര്യ ചാനൽ റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജു ആദ്യം ശ്രദ്ധിക്കപ്പെട്ടത്.മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയിൽ ലഭിച്ച കഥാപാത്രം താരത്തിന് വലിയ ജനപ്രീതിയും നേടി കൊടുത്തിരുന്നു. പിന്നീടങ്ങോട്ട് ചെറുതും വലുതുമായ ഒത്തിരി സിനിമകളുടെ ഭാഗമായി താരം മാറി.

സ്വന്തം കഴിവിലൂടെയും അധ്വാനത്തിലൂടെയും താഴെ നിന്നും വന്ന് കലയിൽ തന്റേതായ ഇടം കണ്ടെത്തിയ ആളെന്ന രീതിയിൽ മഞ്ജുവിനെ പ്രേക്ഷകർ വളരെയധികം അംഗീകരിച്ചിരുന്നു. ഈ സമയത്തായിരുന്നു താരത്തിന്റെ ബിഗ് ബോസ് പ്രവേശനം. ബിഗ് ബോസിലേക്ക് പോയതോട് കൂടി വിമര്‍ശനങ്ങളായി. വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിൽ വരെ സൈബർ ആക്രമണം അതിരുകടന്നിരുന്നു.

ഇപ്പോഴിതാ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുത്തതിന്റെ അനുഭവങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ‘ഞാൻ ക്രിസ്റ്റ്യാനിറ്റിയിൽ വളർന്ന ഒരാളാണ്. പക്ഷേ എന്നെ കണ്ടാൽ ആരും ക്രിസ്ത്യാനി ആണെന്ന് പറയില്ല. എനിക്ക് ഹൈന്ദവപുരാണങ്ങളും മിത്തുകളുമൊക്കെ കേൾക്കാൻ വലിയ ഇഷ്ടമാണ്. അമ്പലത്തിലൊക്കെ പോകുമായിരുന്നു. കഴിഞ്ഞവർഷം ഞാൻ ഒറ്റയ്ക്ക് ആണ് പൊങ്കാലയിടാൻ പോയത്. സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. എന്തുകൊണ്ട് ഇതുവരെയും ഞാൻ പൊങ്കാല ഇട്ടില്ല എന്ന തോന്നൽ ഉള്ളിൽ തോന്നി. അങ്ങനെയാണ് ആദ്യമായി പൊങ്കാലയിടാൻ പോയത്. അന്ന് ഇത് എങ്ങനെയാണ് എന്നൊന്നും അറിയില്ലായിരുന്നു. എന്താണ് മേടിക്കേണ്ടത് എന്നും അറിയില്ലായിരുന്നു. ഫ്ളാറ്റിലെ ചേട്ടനാണ് സാധനങ്ങൾ മേടിച്ചു തന്നത്. അടുത്തുണ്ടായിരുന്ന ചേച്ചിമാർ പറഞ്ഞു തന്നതു കേട്ട് ഞാൻ ഇട്ടു. അന്ന് എനിക്ക് കിട്ടിയ സംതൃപ്‍തിയും സന്തോഷവും സുഖവും ജീവിതത്തിൽ മറ്റൊരിക്കലും കിട്ടിയിട്ടില്ല. ആറ്റുകാൽ അമ്മ എന്റെ അടുത്ത് വന്നു ഇരുന്ന ഫീൽ ആയിരുന്നു. പൊട്ടിക്കരഞ്ഞാണ് ഞാൻ ചോറുണ്ടാക്കിയത്. ഇനി ഒരിക്കലും പൊങ്കാല മുടക്കില്ല എന്ന് അന്ന് ഞാൻ തീരുമാനിച്ചു”, എന്ന് മഞ്ജു പത്രോസ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജു പത്രോസിന്റെ പ്രതികരണം.

നിങ്ങളുടെ മുഖത്തെ ചുളിവുകളും വരകളും ഇക്കാരണങ്ങൾ കൊണ്ടാവാം; മാറാന്‍ പരീക്ഷിക്കേണ്ട വഴികള്‍..

0
Spread the love

പ്രായമാകുമ്പോൾ, ചർമ്മത്തിന് കൊളാജൻ, ദൃഢത എന്നിവ നഷ്ടപ്പെടുകയും മുഖത്ത് ചുളിവുകളും വരകളും ഉണ്ടാവുകയും ചെയ്യും. പ്രായം കൂടാതെ, നിർജ്ജലീകരണം, മോശം ഭക്ഷണക്രമം, പുകവലി, സൂര്യപ്രകാശം ഏല്‍ക്കുക തുടങ്ങിയവയും ചുളിവുകൾക്ക് കാരണമാകും. മുഖത്തെ ചുളിവുകളും വരകളും മാറ്റാന്‍ വീട്ടില്‍ പരീക്ഷിക്കേണ്ട വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ

കറ്റാർവാഴ ജെല്‍ പുരട്ടുന്നത് ചർമ്മത്തിന്‍റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചർമ്മത്തില്‍ ജലാംശം നൽകുകയും ചെയ്യും. ഇത് ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും.

തൈര്

മുഖത്ത് തൈര് ഉപയോഗിക്കുന്നതും ചര്‍മ്മത്തില്‍ ജലാംശം മെച്ചപ്പെടുത്താന്‍ സഹായിക്കും. തൈരിലെ ലാക്റ്റിക് ആസിഡിന്‍റെ ഉള്ളടക്കം മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകൾ, പിഗ്മെന്‍റേഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കും.

ബനാന മാസ്ക്

വാഴപ്പഴം ഉടച്ച് മുഖത്ത് പുരട്ടുന്നതും ചുളിവുകളും വരകളും മാറ്റാന്‍ സഹായിക്കും. മോയ്സ്ചറൈസിംഗ് ഗുണങ്ങളും ഇവയ്ക്കുണ്ട്

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയ്ക്ക് ചർമ്മത്തിന്‍റെ ദൃഢത വര്‍ധിപ്പിക്കാനും നേർത്ത വരകളെ കുറയ്ക്കാനുമുള്ള കഴിവുണ്ട്. അതിനാല്‍ മുഖത്ത് മുട്ടയുടെ വെള്ള പുരട്ടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ അല്ലെങ്കിൽ ഒലീവ് ഓയിൽ നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പം നിലനിർത്താന്‍ സഹായിക്കും. ഇതിനായി വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യാം.

വിറ്റാമിൻ സി

വിറ്റാമിൻ സി കൊളാജൻ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. അതിനാല്‍ വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നേർത്ത വരകളും ചുളിവുകളും മാറ്റാന്‍ ഗുണം ചെയ്യും.

അഡ്വാന്‍സ് ബുക്കിംഗില്‍ പുറത്ത് നിന്ന് മാത്രം എമ്പുരാന്‍ കൊയ്തത് കോടികൾ; കേരളത്തിലെ കണക്ക് കൂടയായാൽ കളി വേറെ ലെവലെന്ന് ആരാധകർ

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 40 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

ഇപ്പോഴിതാ റിലീസിന് ഒരാഴ്ച ഇനിയും ബാക്കി നില്‍ക്കെ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ പോക്കറ്റിലാക്കി കഴിഞ്ഞു എന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല എന്നതിനാല്‍ തന്നെ ഇതൊരു സാംപിള്‍ വെടിക്കെട്ടാണ് എന്നാണ് ആരാധകരുടെ പക്ഷം.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പങ്ക് വെക്കുന്ന വിവരമാണിത്. ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്.നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.

പിണറായി വിജയന്റെ മുണ്ടൊന്ന് മാറ്റിയാൽ ഒന്നാന്തരം കാവി നിക്കർ കാണാം; രഹസ്യമായി നിർമല സീതാരാമനെ കാണാൻ എന്തിന് പോയെന്ന് അഖിൽ മാരാർ

0
Spread the love

ഇടതുപക്ഷത്തിനും പിണറായി വിജയനും എതിരെയുളള വിമർശനം തുടർന്ന് സംവിധായകനും ബിഗ് ബോസ് മലയാളം വിജയിയുമായ അഖിൽ മാരാർ. നാട്ടിലെ ഏറ്റവും വലിയ വർഗീയവാദികൾ സിപിഎം ആണെന്നും ജാതി വർഗീയതയിൽ നിന്ന് മതവർഗീയതയിലേക്ക് പാർട്ടി മാറിയെന്നും അഖിൽ മാരാർ ആരോപിച്ചു.

പിണറായി വിജയന്റെ മുണ്ടിനടിയിൽ കാവി നിക്കർ ആണെന്നും എസ്എഫ്ഐഒ കേസിൽ പ്രതിയായ മകളെ രക്ഷിക്കാൻ പിണറായി കേന്ദ്രമന്ത്രിയെ കാണാൻ പോയെന്നും അഖിൽ മാരാർ ആരോപിക്കുന്നു. നിലനിൽപ്പിനും പണത്തിനും വേണ്ടിയാണ് പിണറായി ബിജെപിയുടെ ഔദാര്യം പറ്റുന്നത് എന്നും അഖിൽ മാരാർ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അഖിൽ മാരാരുടെ ആരോപണം. അഖിൽ മാരാരെ വിമർശിച്ചും പിന്തുണച്ചും പ്രതികരണങ്ങൾ കമന്റ് ബോക്സിൽ വരുന്നുണ്ട്. നേരത്തെയും പിണറായിക്കും ഇടതുപക്ഷത്തിനുമെതിരെ അഖിൽ മാരാർ രൂക്ഷ വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.

അഖിൽ മാരാരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കമ്മ്യൂണിസ്റ് പാർട്ടിയേയും മുഖ്യമന്ത്രിയേയും ആര് വിമർശിച്ചാലും അവരെ പിടിച്ചു സംഘി ആക്കാൻ നടക്കുന്ന അന്തം കമ്മികൾക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു…തങ്ങളെ എതിർക്കുന്നവനെ ഒറ്റപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സമൂഹത്തെ കൂടെ കൂട്ടുക.. സംഘിക്ക് പിന്തുണ കൊടുക്കരുത് എന്ന നിശബ്ദ ഭീഷണി കോൺഗ്രസ്സ് അനുഭാവികൾക്ക് കൊടുക്കുക അത് വഴി പാർട്ടിക്ക് എതിരെ ഉയരുന്ന ശബ്ദങ്ങളെ ബുദ്ധിപരമായി ഇല്ലാതാക്കുക..ഇനി നമുക്ക് ആരാണ് ഈ നാട്ടിലെ ഏറ്റവും വലിയ വർഗീയ തീവ്രവാദികൾ എന്ന് നോക്കാം… ഒരു കാലത്ത് പാർട്ടി വളരണം എങ്കിൽ ജാതീയമായ ഭിന്നിപ്പ് ആയിരുന്നു ഇവരുടെ ലക്ഷ്യം.. അത് കൊണ്ട് സകല ദളിത്‌ കുടുംബങ്ങളിലും ജാതിയ വിഷം കുത്തി വെച്ച് ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച് നായന്മാരെ കോൺഗ്രസിലും ബാക്കിയുള്ളവരെ തങ്ങളുടെ കൂടെയും കൂട്ടി അവരുടെ ജീവിതം തകർത്തു താറുമാറാക്കി.. പാർട്ടിക്ക് ആളെ കൂട്ടാൻ മാത്രമായി പല ദളിത്‌ കോളനികളും മാറി..ഈ കുടുംബങ്ങളിലെ കുട്ടികളെയും ചെറുപ്പക്കാരെയും കേസിൽ പെടുത്തി ഒരിക്കലും രക്ഷപെടാൻ കഴിയാത്ത അവസ്ഥയിൽ ആക്കി.. സഹകരണ ബാങ്കിൽ നിന്നും കുറച്ചു ലോൺ കൂടി നൽകി ഇവന്റെ പ്രമാണവും കസ്റ്റഡിയിൽ ആക്കി.. പാർട്ടി മാറിയാൽ ജീവിതം അവസാനിക്കും എന്ന് ഭയന്ന് പലരും ഇവരുടെ അടിമകൾ ആയി കഴിയുന്നു..ഇതിൽ ആരെങ്കിലും ചിന്തിക്കാൻ തുടങ്ങിയാൽ അപ്പോൾ തന്നെ പണ്ട് നായന്മാർ അവരുടെ അപ്പൻ അപ്പൂപ്പൻ മാരോട് ചെയ്ത ക്രൂരതകൾ പറഞ്ഞു അവരെ വീണ്ടും പാർട്ടിയുടെ കീഴിൽ തളയ്ക്കുന്നു…കാലം മാറിയപ്പോൾ പതിയെ ജാതി വർഗീയത മത വർഗീയതയിലേക്ക് പാർട്ടി മാറ്റി പിടിച്ചു.. ബിജെപി യുടെ വളർച്ചയും കോൺഗ്രസ്സിൽ നിന്നും ബിജെപി യിലേക്കുള്ള കൊഴിഞ്ഞു പോക്കും മുസ്ലിങ്ങൾക്ക് ബിജെപി യോടുള്ള വിരോധവും മനസ്സിലാക്കിയ പാർട്ടി ഒരുകാലത്തു മുസ്ലിം സമൂഹത്തെ ഇന്നത്തെ തീവ്ര ഹിന്ദു സംഘടനകൾ പോലും ആക്ഷേപിക്കാത്ത പദങ്ങൾ ഉപയോഗിച്ച് ആക്ഷേപിച്ചിരുന്ന എന്തിനു കേരളം ഒരു മിനി പാകിസ്ഥാൻ ആണെന്ന് വരെ പറഞ്ഞ പാർട്ടി പതിയെ മുസ്ലിങ്ങളെ സുഖിപ്പിക്കാൻ ആയി തുടങ്ങി. ഞങ്ങളാണ് നിങ്ങളുടെ രക്ഷകർ എന്ന് വരുത്തി തീർക്കാൻ തുടങ്ങി.. ബിജെപിയെ നേരിടാൻ കോൺഗ്രസ്സിന് കഴിയില്ല എന്ന് കേരളത്തിൽ അവർ സ്ഥാപിച്ചെടുത്തു..രാഹുൽ ഗാന്ധി ഒരു കോമാളി ആണെന്ന് സിപിഎം പരമാവധി വരുത്തി തീർത്തു..രമേശ്‌ ചെന്നിത്തല, VD സതീശൻ, കെ സുധാകരൻ, ശശി തരൂർ, പ്രേമചന്ദ്രനും ഒക്കെ സംഘിയാണ് എന്ന് ആക്ഷേപിച്ചു നടന്നത് മുസ്ലിങ്ങളെ UDF ഇൽ നിന്നും അകറ്റുക എന്ന ബുദ്ധിയിലാണ്…എന്നാൽ യഥാർത്ഥ സംഘി ആരെന്നു പരിശോധിക്കാം..പിണറായി വിജയന്റെ മുണ്ട് ഒന്ന് മാറ്റിയാൽ നല്ല ഒന്നാന്തരം കാവി നിക്കർ തന്നെ കാണാം.. അത് വർഗീയതയുടെ അല്ല നിലനിൽപ്പിനു വേണ്ടി പണത്തിനു വേണ്ടി ബിജെപി യുടെ ഔദാര്യം പറ്റി നിന്നാലേ പറ്റു എന്ന ബുദ്ധിയിൽ എടുത്തു ഇട്ടതാണ്..9മാവോയിസ്റ്റുകളെ കാട്ടിൽ കയറി വെടി വെച്ച് കൊന്ന സർക്കാരിന്റെ പക്ഷം ഇടത് 😂ലഘു രേഖ യുടെ പേരിൽ രണ്ട് മുസ്ലിം കുട്ടികളെ UAPA ചുമത്തി അകത്തിട്ടപ്പോൾ ശെരിയെന്ന് പറഞ്ഞ സർക്കാർ ഇടത് 😂ഒരിക്കൽ എതിർത്ത പദ്ധതികൾ എല്ലാം ബിജെപി പറഞ്ഞ പോലെ കേരളത്തിൽ നടപ്പിലാക്കിയ സർക്കാർ ഇടത് 😂RSS വുമായി രഹസ്യ കൂടി കാഴ്ച നടത്തിയ മുഖ്യമന്ത്രിയുടെ പക്ഷം ഇടത് 😂കേരളത്തിൽ നിന്നും കോൺഗ്രസ്സിനെ ഇല്ലാതാക്കാനും ഒരിക്കൽ കൂടി ഭരിച്ചിട്ടു ഈ പാർട്ടിയെ മുചൂടും മുടിച്ചു തനിക് ശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ഒരു മുഖ്യമന്ത്രികേന്ദ്ര ധനകാര്യ മന്ത്രിയെ കാണുന്നതിൽ യാതൊരു തെറ്റുമില്ല.. എന്നാൽ SFIO കേസിൽ പ്രതിയായ മകളെ രക്ഷിക്കാൻ കേന്ദ്ര മന്ത്രിയെ കാണാൻ പോകുമ്പോൾ ആ കാര്യം പത്രക്കാർ ചോദിക്കുമ്പോൾ പറയാനുള്ള ധൈര്യം ഇല്ലാത്തവന് കമ്മികൾ ചാർത്തി കൊടുത്ത പേര് ഇരട്ട ചങ്കൻ..പ്രേമ ചന്ദ്രൻ മാധ്യമങ്ങളുടെ മുന്നിൽ പ്രധാന മന്ത്രിക്കൊപ്പം ചായ കുടിച്ചാൽ സംഘി..നാളിത് വരെ ബിജെപി സംഘടിപ്പിച്ച ഒരു സാംസ്‌കാരിക പരുപാടിയിൽ പോലും പോകാത്ത,എന്തിനു കുംഭ മേളയിലെ മലയാളി അഘോരിയെ ഇന്റർവ്യൂ ചെയ്യാൻ ക്ഷണം ലഭിച്ചപ്പോൾ എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞ ഞാൻ വത്സൻ തില്ലങ്കരിയുടെ കോളേജിൽ ആർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്യാൻ പോയാൽ സംഘി…ശബരിമല യിൽ പോയാൽ സംഘി..പിണറായിയെ പറഞ്ഞാൽ സംഘി..ഈ പോസ്റ്റ് വായിച്ചിട്ട് കുരു പൊട്ടി കഴിയുമ്പോൾ വേദന ഒരല്പം കുറയുമ്പോൾ ഒരുത്തരം തരണം…എന്തിനാണ് പിണറായി നിർമല സീതാരാമനെ രഹസ്യമായി കാണാൻ പോയത്…?

ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഷിബിലയെ കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ;കടയുടെ മറവിൽ ലഹരി വിൽപന

0
Spread the love

താമരശ്ശേരി പുതുപ്പാടിയിൽ ഉമ്മയെ വെട്ടിക്കൊന്ന ആഷികും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന യാസിറും ജോലി ചെയ്തത് ഒരേ തട്ടുകടയിലാണെന്ന് വിവരം. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ കേന്ദ്രമെന്ന് ജനകീയ സമിതി പറയുന്നു. പരാതിയെ തുടർന്ന് ഈ കട പൂട്ടിയിരുന്നു. വീണ്ടും തുറന്ന തട്ടുകടയുടെ മറവിൽ ലഹരി വില്പന നടക്കുന്നു എന്നാണ് ഉയരുന്ന ആരോപണം.

അതേസമയം, താമരശ്ശേരി മേഖലയിലെ രാസ ലഹരിക്കെതിരെ നിലപാടെടുക്കുന്ന ലഹരി വിരുദ്ധ പ്രവർത്തകരെ ലക്ഷ്യമിട്ടിരിക്കുകയാണ് ലഹരി മാഫിയ. ഫോട്ടോ പ്രചരിപ്പിച്ച് മർദ്ധിക്കുമെന്ന് ഭീഷണി മുഴക്കുന്നു. ലഹരിക്കെതിരായി സ്ഥാപിച്ച ബോർഡുകൾ നശിപ്പിച്ചു. പൊലീസും സഹായിക്കുന്നില്ലെന്നാണ് ജനകീയ കർമ്മ സമിതി പറയുന്നത്. ലഹരി മാഫിയ താവളം ആക്കുന്നത് ചുരവും പരിസരവുമാണെന്നും പ്രതീക്ഷകൾ നഷ്ടമായെന്നും ജനകീയ സമിതി പറയുന്നു.

‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണം’; പ്രായപൂർത്തിയാകാത്ത കുട്ടികളെ 2 വർഷത്തിലധികമായി പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയിൽ

0
Spread the love

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ രണ്ടു വര്‍ഷത്തിലേറെയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ടാക്സി ഡ്രൈവര്‍ എറണാകുളം കുറുപ്പംപടിയില്‍ അറസ്റ്റില്‍. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികളുടെ അമ്മയുടെ പങ്കും പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 2 വര്‍ഷമായി 10ഉം 12ഉം വയസുള്ള സഹോദരിമാരെ അമ്മയുടെ അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാര്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

പെണ്‍കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചു. അച്ഛന്‍ രോഗിയായിരുന്ന കാലത്ത് ധനേഷ് കുമാറിന്‍റെ ടാക്സിയാണ് ആശുപത്രിയില്‍ കൊണ്ടുപോകാനും മറ്റും വിളിച്ചിരുന്നത്. ആ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന പരിചയം കുഞ്ഞുങ്ങളുടെ അച്ഛന്‍ മരിച്ചതിന് ശേഷം സൌഹൃദമായി വളര്‍ന്നു. ലിവിംഗ് ടുഗദര്‍ പോലെയുള്ള ബന്ധമായിരുന്നു ധനേഷ് കുമാറും ഈ സ്ത്രീയും തമ്മിലുണ്ടായിരുന്നത്. കുറുപ്പംപടിയിലെ വാടകവീട്ടിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. ധനേഷ് കുമാര്‍ എല്ലാ ആഴ്ചയും എത്തും. അങ്ങനെ എത്തുന്ന സമയത്താണ് 2023 മുതല്‍ കുഞ്ഞുങ്ങളെ ഇയാള്‍ ശാരീരികമായി ഉപയോഗിച്ചിരുന്നത്.

കണ്ടു. കൂടെയുള്ള സുഹൃത്തുക്കളെ പരിചയപ്പെടുത്താന്‍ മൂത്ത കുട്ടിയെ ധനേഷ് കുമാര്‍ നിരന്തരം നിര്‍ബന്ധിച്ചു. അങ്ങനെയിരിക്കെ മൂത്ത കുട്ടി തന്‍റെ സുഹൃത്തിന്, ‘ഞങ്ങളുടെ അച്ഛന് നിന്നെയൊന്ന് കാണണമെന്ന് ആഗ്രഹമുണ്ടെ’ന്ന് പറഞ്ഞ് ഒരു കത്ത് നല്‍കുന്നത്. വീട്ടിലേക്ക് വരണമെന്നും ഇതില്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടാനച്ഛന്‍ എന്ന രീതിയിലാണ് ധനേഷ് കുമാര്‍ കുട്ടികളുടെ വീട്ടിലെത്തിയിരുന്നത്. ഈ കുട്ടിയുടെ അമ്മ ഇതേ സ്കൂളിലെ അധ്യാപികയാണ്. ഈ കത്ത് അധ്യാപികയുടെ കയ്യിലെത്തുകയും ഇവരത് പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പൊലീസിന് സംശയം തോന്നുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തത്.

മൂത്ത പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ശേഖരിക്കവേയാണ് പീഡന വിവരം പുറത്തായത്. അതിന്‍റെ അടിസ്ഥാനത്തിലാണ് 38 വയസുള്ള അയ്യമ്പുഴ സ്വദേശിയായ ടാക്സി ഡ്രൈവര്‍ ധനേഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളുടെ അമ്മയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു

കരഞ്ഞാൽ അസുഖം കൂടുമെന്ന് ഡോക്ടർ; കണ്ണാടിയിൽ നോക്കാൻ പോലും പേടിച്ച രോഗാവസ്ഥയെ കുറിച്ച് വീണ മുകുന്ദൻ

0
Spread the love

സെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ മലയാളികൾക്ക് വളരെയധികം പരിചിതമായ മുഖമാണ് അവതാരികയും നടിയുമായ വീണ മുകുന്ദന്റേത്. കനമുള്ള വിഷയങ്ങളും ചോദ്യങ്ങളുമുള്ള അഭിമുഖങ്ങളിൽ നിന്നും വ്യത്യസ്തമായി നർമ്മത്തിൽ പൊതിഞ്ഞ കൊച്ചു വർത്തമാനങ്ങളാണ് വീണയുടെ അഭിമുഖങ്ങൾ. അജു വർഗീസ്, രമേശ് പിഷാരടി, ധ്യാൻ ശ്രീനിവാസൻ, ശ്രീനിവാസൻ തുടങ്ങിയവർ അഭിനയിച്ച ആപ്പ് കെെസേ ഹോ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്കും വീണ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ ഈ അടുത്ത് തന്നെ വളരെയധികം പേടിപ്പിക്കുകയും ആദിയിലാഴ്ത്തുകയും ചെയ്ത രോഗത്തെക്കുറിച്ച് തുറന്നു പറയുകയാണ് വീണയിപ്പോൾ. എഡിമ എന്ന രോഗമാണ് തന്നെ ബാധിച്ചതെന്നും രണ്ടാഴ്ച കണ്ണാടിയിൽ പോലും നോക്കാൻ പേടി തോന്നുന്ന വിധം താൻ മാറിയൊന്നും വീണ പറയുന്നു.

വീണ പറഞ്ഞത്:

ഫെബ്രുവരി പത്തിന് ഒരു അഭിമുഖം കഴിഞ്ഞ് ഉച്ചയ്ക്ക് ഉറങ്ങിയേക്കാമെന്ന് കരുതി. വെെകിട്ട് എഴുന്നേറ്റപ്പോൾ കണ്ണിന് സെെഡിലൊരു തടിപ്പുണ്ടായിരുന്നു. രാവിലെ മുതലുള്ള അലച്ചിലും ഉച്ചയ്ക്കുള്ള ഉറക്കുമൊക്കെ കൊണ്ടായിരിക്കും ഇത് എന്നാണ് കരുതി മെെൻഡ് ചെയ്തില്ല. അടുത്ത ദിവസം രാവിലെ എണീറ്റപ്പോൾ കണ്ണീന് ചുറ്റും നല്ല വീക്കം ഉണ്ടായിരുന്നു. ആ സമയത്ത് എനിക്ക് നല്ല ടെൻഷൻ തോന്നി. അങ്ങനെ എറണാകുളത്തെ ഒരു ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞത് ഇത് നാളെ രാവിലെ മാറുമെന്നാണ്. അടുത്തദിവസം ഒരു പരിപാടി ഉണ്ട് അതിന് പോകാൻ പറ്റുമോയെന്ന് ചോദിച്ചപ്പോൾ കൂളായിട്ട് പോവാം എന്നായിരുന്നു ഡോക്ടർ പറഞ്ഞത്.

അങ്ങനെ തിരിച്ച് വീട്ടിൽ എത്തി. ഡോക്ടർ തന്ന മരുന്ന് കഴിച്ചു. പക്ഷേ രാത്രി ആയിട്ടും കുറവ് ഉണ്ടായിരുന്നില്ല. പിറ്റേദിവസമായപ്പോൾ കണ്ണ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. ഐ സ്‌പെഷലിസ്റ്റിനെ കണ്ടപ്പോഴാണ് കാര്യം മനസിലായത്. ഇത് എഡിമയാണ്. കണ്ണീർ ഗ്രസ്ഥി വീർത്ത് വരുന്ന് അവസ്ഥ. ഉടനെയൊന്നും മാറുന്ന അവസ്ഥയല്ല. രണ്ടുമൂന്ന് ആഴ്ചയൊക്കെ വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴാണ് ശരിക്കും എനിക്ക് സങ്കടം വന്നത്. നിരവധി പരിപാടികൾ ആ സമയത്ത് കമ്മിറ്റ് ചെയ്തിരുന്നു. കരയരുതെന്നും നീര് കൂടുമെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ കരയാതെ ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. കണ്ണാടിയിൽ നോക്കാനൊന്നും ധെെര്യമില്ലായിരുന്നു.

ആളുകളെ അഭിമുഖീകരിക്കാൻ തന്നെ മടിയായിരുന്നു. മറ്റേ കണ്ണിലും നീര് കണ്ടപ്പോൾ അതും അടഞ്ഞുപോവുമോ എന്ന് ഓർത്തായിരുന്നു പേടി. കരയേണ്ട എന്നുണ്ടെങ്കിലും കരഞ്ഞുപോയ അവസ്ഥയായിരുന്നു. ഭയങ്കര ടെൻഷനാണെങ്കിൽ അഡ്മിറ്റായിക്കോളൂവെന്ന് ഡോക്ടർ പറഞ്ഞു. അഡ്മിറ്റ് ആവാൻ വരെ ഞാൻ തീരുമാനിച്ചു. പക്ഷേ വീട്ടിൽ തന്നെ നിന്നാലും മതി ടെൻഷൻ വേണ്ടയെന്ന് ഡോക്ടർ പറഞ്ഞപ്പോൾ അഡ്മിറ്റ് ആയില്ല. പുറത്ത് പോവാനൊക്കെ എനിക്ക് മടിയായിരുന്നു. പിന്നെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമാണ് ധെെര്യം തന്നത്. ‘നിന്നെ എപ്പോഴും ആളുകൾ ശ്രദ്ധിക്കുന്നത് സംസാരത്തിലൂടെയാണ് അല്ലാതെ സൗന്ദര്യം നോക്കിയല്ലെന്നാണ്’ അവർ പറഞ്ഞത്. ആ ധെെര്യത്തിലാണ് ഞാൻ ‘ആപ്പ് കെെസേ ഹോ’ എന്ന സിനിമയുടെ പ്രമോഷന് പോയത്. കൂളിംഗ് ഗ്ലാസ് വച്ചാണ് പോയത്. അതിന് ശേഷമാണ് ‘ഓഫീസർ ഓൺ ഡ്യൂട്ടി’സിനിമയിലെ താരങ്ങളെ വച്ച് ഇന്റർവ്യൂ എടുത്തത്. ആ വീഡിയോയിൽ ഒരുപാട് കമന്റ് ഞാൻ കണ്ടു. വീണ മാത്രം എന്താണ് കൂളിംഗ് ഗ്ലാസ് വച്ചതെന്ന്. അവസ്ഥ ഇത് ആയതുകൊണ്ടാണ് അന്ന് അങ്ങനെ ചെയ്തത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts