Home Blog

വെറും 2 വർഷം ബാലയ്ക്കൊപ്പം ജീവിച്ച എലിസബത്തിന് ഇത്രയും ട്രോമയെങ്കിൽ 14 വര്‍ഷം ഞങ്ങൾ കടന്നുപോയ വേദനകളെ കുറിച്ച് ആലോചിച്ചു നോക്കൂ…!

0
Spread the love

കഴിഞ്ഞ കുറേക്കാലമായി സോഷ്യൽ മീഡിയയും ഓൺലൈൻ മീഡിയയും വല്ലാതെ ആഘോഷിച്ച ഒരു കണ്ടന്റ് ആയിരുന്നു നടൻ ബാലയും മുൻ ഭാര്യമാരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ. ഡിവോസിനുശേഷം തന്റെ കുഞ്ഞിന്റെ മുഴുവൻ ആയുസ്സിലേക്ക് ബാല ആകെ നൽകിയിട്ടുള്ളത് ഒരു സ്ഥിരനിക്ഷേപവും മറ്റൊരു ഇൻഷുറൻസും മാത്രമാണെന്നും എന്നാൽ ഈയടുത്ത് നടത്തിയ അന്വേഷണത്തിൽ ഈ ഇൻഷുറൻസ് താരം പിൻവലിച്ചതായി മനസ്സിലാക്കി എന്നും ആയിരുന്നു പോലീസിൽ പരാതി നൽകിക്കൊണ്ട് ആദ്യ ഭാര്യ അമൃത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. വൈകാതെ ബാലയ്ക്കൊപ്പം ഉണ്ടായിരുന്ന സമയത്ത് താൻ അനുഭവിച്ച മാനസിക- ലൈംഗിക പീഡനങ്ങൾ ഉന്നയിച്ചുകൊണ്ട് എലിസബത്തും രംഗത്തെത്തുകയായിരുന്നു.

ദീർഘനാളായി ഗുരുതര ആരോപണങ്ങളാണ് നിരന്തരം എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. റെയ്പ്പ് അറ്റെപ്റ്റ് അടക്കം ഉന്നയിച്ചിട്ടും ബാലയ്ക്കെതിരെ ആരും ചെറുവിരൽ പോലും അനക്കാത്തതിൽ പ്രതിഷേധവുമായി ഇക്കഴിഞ്ഞ ദിവസവും എലിസബത്ത് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ എലിസബത്തിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ അമൃതയും അനുജത്തി അഭിരാമി സുരേഷും.

തന്നെ വേലക്കാരിയെ പോലെയാണ് ബാല വീട്ടിൽ ട്രീറ്റ് ചെയ്ത് ഇരുന്നത് എന്ന് എലിസബത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. താരത്തിന് മുതിർന്ന സ്ത്രീകളടക്കമുള്ളവരുമായി ബന്ധമുണ്ടായിരുന്നു എന്നും പലതും സഹിക്കവയ്യാതെ ആത്മഹത്യയ്ക്കടക്കം താൻ ശ്രമിച്ചിരുന്നുവെന്നും എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഇത്തരം തുറന്നുപറച്ചിലുകൾ കേട്ടപ്പോൾ പിന്തുണയ്ക്കാൻ താനും സഹോദരി അമൃതയും എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ചിലർ തങ്ങൾക്കിടയിൽ മനപ്പൂർവ്വം ഉണ്ടാക്കിയ പ്രശ്നം കാരണം ഇത് സംഭവിക്കാതെ പോവുകയായിരുന്നു എന്നും ഇപ്പോൾ പരസ്യ പിന്തുണയുമായി എത്തിയത് തങ്ങളെ സ്നേഹിക്കുന്നവരുടെ അഭ്യർത്ഥനപ്രകാരമാണെന്നും താരം വ്യക്തമാക്കി.

എലിസബത്തിന്റെ കൂടെ നിൽക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചവർക്കുള്ള മറുപടിയെന്നോണമാണ് ഈ പ്രതികരണം. മാസങ്ങൾക്കു മുൻപേ എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ചിലർ സാഹചര്യം വളച്ചൊടിച്ച് തങ്ങൾക്കിടയിൽ അകലം ഉണ്ടാക്കിയെന്നും ഇതേതുടർന്ന് എലിസബത്ത് തന്റെ പോരാട്ടം ഒറ്റയ്ക്ക് തുടരുകയായിരുന്നുവെന്നും അവർ തങ്ങളുമായി ബന്ധപ്പെടേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു എന്നും അഭിരാമി പറയുന്നു.

എലിസബത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും മറ്റും ലഭിക്കുന്ന പൊതുജന പിന്തുണയിൽ തനിക്ക് വളരെയേറെ സന്തോഷം ഉണ്ടെന്നും ബാലയ്കൊപ്പം വെറും രണ്ടുവർഷം മാത്രം ജീവിച്ച എലിസബത്തിന് ഇത്രയും ട്രോമ ഉണ്ടായിട്ടുണ്ടെങ്കിൽ 14 വർഷങ്ങളോളം തന്റെ കുടുംബം കടന്നുപോയ ട്രോമയെ കുറിച്ച് ചിന്തിച്ചു നോക്കൂ എന്നും അഭിരാമി പറയുന്നു.

ഒരു അച്ഛൻ എന്ന നിലയിൽ യാതൊരു ഉത്തരവാദിത്വവും ബാല കാണിച്ചിട്ടില്ല. ബാലയ്ക്ക് തന്റെ സഹോദരി അമൃതയോട് യാതൊരുവിധ അനുകമ്പയും ഇല്ലെന്നും അഭിരാമി പറയുന്നു. എന്നാൽ തന്റെ സഹോദരി അമൃത ആകട്ടെ ബാലയുടെ കുഞ്ഞിനെ പ്രസവിക്കുകയും അയാളിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ കുഞ്ഞിനെ വളർത്തി നല്ല വിദ്യാഭ്യാസവും കൊടുക്കുന്നുണ്ടെന്നും അഭിരാമി ചൂണ്ടിക്കാട്ടി. തങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചതുപോലെ വിമർശനങ്ങളോ കുറ്റപ്പെടുത്തലുകളോ എലിസബത്തിന് ലഭിക്കുന്നില്ലെന്നും അതിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നും പറഞ്ഞ അഭിരാമി ഭാവിയിൽ എലിസബത്തിന്റെ പോരാട്ടത്തിൽ പിന്തുണ വേണ്ടിവന്നാൽ തങ്ങൾ നൽകുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്നും കൂടി സ്വർണവില; 20 ദിവസം കൊണ്ട് കൂടിയത് മൂവായിരത്തിനടുത്ത്

0
Spread the love

സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 160 രൂപ കൂടി 66,480 രൂപയായി. 8,310 രൂപയാണ് ഗ്രാമിന്. 20 ദിവസത്തിനിടെ പവന്റെ വിലയിൽ 2,960 രൂപയാണ് വർധിച്ചത്. മാർച്ച് ഒന്നിന് 63,520 രൂപയായിരുന്നു പവന്റെ വില.

നിരക്കിൽ തത്ക്കാലം മാറ്റംവരുത്തേണ്ടെന്ന യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ തീരുമാനമാണ് സ്വർണം നേട്ടമാക്കിയത്. രാജ്യാന്തര ട്രോയ് ഔൺസിന് 3,052 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടന്നത്.

വില കുതിച്ചതോടെ ഒരു പവൻ സ്വർണാഭരണം ലഭിക്കാൻ 72,000 രൂപയെങ്കിലും നൽകേണ്ട സ്ഥിതിയാണ്. കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പടെയാണിത്.

‘ദൈവപുത്രൻ തന്നെ തെറ്റ് ചെയ്യുമ്പോൾ ചെകുത്താനെ അല്ലാതെ വേറെയാരെ ആശ്രയിക്കാൻ’; എമ്പുരാൻ ട്രെയിലർ വമ്പൻ ഹിറ്റ്

0
Spread the love

സിനിമ പ്രേമികൾ ഇത്രയധികം അക്ഷമരായി കാത്തിരുന്ന മറ്റൊരു മലയാള ചിത്രം ഉണ്ടോ എന്നതിൽ സംശയമാണ്. മാർച്ച് 27ന് റിലീസിനെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ഓരോ അപ്ഡേറ്റും മലയാളികൾ മാത്രമല്ല പാൻ ഇന്ത്യൻ ലെവലിൽ തന്നെ സിനിമാരാധകർ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയുമാണ് ഏറ്റെടുക്കുന്നത്. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്ന് മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്‍റെ മലയാളം ട്രെയിലർ എത്തിയത്. സംഭവം അപ്രതീക്ഷിതമായാണെങ്കിലും അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും വലിയ ഏറ്റെടുപ്പാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം 32 അര ലക്ഷത്തിലധികം പേർ ട്രെയിലർ കണ്ടുകഴിഞ്ഞു.

https://youtu.be/PGqltBCo6cU?si=XeqnQ7It6_Hbd0uz

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമാനുഭവം മാത്രമല്ല എമ്പുരാൻ എന്നത് ട്രെയിലറിൽ വ്യക്തമാണ്. ഹോളിവുഡ് സിനിമകളുടെ ദൃശ്യ ഭാഷ അനുസ്മരിപ്പിക്കുന്ന വിധത്തിൽ സംവിധാന മികവ് ട്രെയിലറിൽ ഉടനീളം കാണാം. മലയാളം ട്രെയിലറിന് പിന്നാലെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയും ട്രെയ്ലർ പുറത്തുവന്നിട്ടുണ്ട്. ട്രെയ്ലർ ലോഞ്ച് ഇവന്റ് മുംബൈയിൽ നടക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ നേരത്തെ അറിയിച്ചിട്ടുള്ളത്.

അതേസമയം ലൂസിഫർ സിനിമയിലേത് അടക്കമുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങൾ എമ്പുരാനിൽ ഉണ്ടാകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. അബ്രാം ഖുറേഷിയായി മോഹൻലാലും സയീദ് മസൂദായി പൃഥ്വിരാജും നിറഞ്ഞു നിൽക്കുമ്പോൾ ചുവന്ന ഡ്രാഗൺ വസ്ത്രം ധരിച്ചു പുറംതിരിഞ്ഞ് നിൽക്കുന്ന കഥാപാത്രത്തിന്റെ മുഖം ട്രെയിലറിലും അണിയറ പ്രവർത്തകർ സർപ്രൈസ് ആയി നിർത്തിയിരിക്കുകയാണ്.

മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് പൃഥ്വിരാജിനും മോഹൻലാലിനും പുറമേ അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

ആശ്വാസമായി മഴപെയ്തതിൽ സന്തോഷിക്കാൻ വരട്ടെ! വരുന്നത് വലിയ അപകടം..

0
Spread the love

കോഴിക്കോട് : കനത്തചൂടിന് വേനൽമഴ ആശ്വാസമെങ്കിലും വില്ലനായി എത്തുന്ന ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഇടവിട്ടു പെയ്യുന്ന മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടിൽ കൊതുകുകൾ മുട്ടയിട്ടു പെരുകാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് രോഗപ്രതിരോധ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങി കൊതുകുജന്യ രോഗങ്ങളെ തടയാൻ ഉറവിട നശീകരണത്തിന് പ്രാധാന്യം നൽകണമെന്നാണ് നിർദ്ദേശം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ഈഡിസ് കൊതുകുകൾ പ്രജനനം നടത്തുന്നത് വീട്ടിനകത്തും പരിസരത്തുമാണ്. ചെറിയ അളവ് വെള്ളത്തിൽ പോലും ഈഡിസ് കൊതുകുൾ മുട്ടയിട്ട് പെരുകും. ഒരു വർഷത്തോളം ഇവയുടെ മുട്ടകൾ കേടുകൂടാതെയിരിക്കും. ഈർപ്പം തട്ടിയാൽ ഒരാഴ്ചകൊണ്ട് വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും.

ശ്രദ്ധിക്കേണ്ടത്

വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ ഇടയുള്ള എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. വീടിനകത്ത് അലങ്കാര ചെടികൾ വളർത്തുന്ന കുപ്പികൾ, എ സി, ഫ്രിഡ്ജ് എന്നിവയുടെ ട്രേയിൽ വെള്ളം കെട്ടികിടക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകൾ, ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുകിൻ പാളകൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്, പാത്തികൾ എന്നിവിടങ്ങിൽ കെട്ടികിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

മണിപ്ലാന്റും മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ കുപ്പിയിൽ വളർത്തുന്നുണ്ടെങ്കിൽ അവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റണം. ആഴ്ച തോറും വീടും സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കണം. ഇതിനായി വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും, ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തണം.

ലക്ഷണങ്ങൾ

പനിയോടൊപ്പം തലവേദന

കണ്ണിനു പുറകിൽ വേദന

പേശിവേദന, സന്ധിവേദന

ശരീരത്തിൽ ചുവന്ന തടിച്ച പാടുകൾ

വേണം പൂർണ്ണ വിശ്രമം

രോഗബാധിതർക്ക് സമ്പൂർണ വിശ്രമം ആവശ്യമാണ്. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങൾ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ പകൽ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂർണമായും കൊതുക് വലയ്ക്കുള്ളിലായിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.

‘ഞാന്‍ എന്താ പറയ്ക നിങ്ങളോട്’; മുഖ്യമന്ത്രിയുടെ ഇഫ്‍താർ വിരുന്നിൽ പരസ്പരം കെട്ടിപ്പിടിച്ച് ആസിഫും രമേഷ് നാരായണും

0
Spread the love

കഴിഞ്ഞ ജനുവരിയില്‍ ഒരു വേദിയില്‍ വച്ച് നടന്‍ ആസിഫ് അലിയോടുള്ള സംഗീതജ്ഞന്‍ രമേഷ് നാരായണിന്‍റെ പെരുമാറ്റം വലിയ ചര്‍ച്ചയും വിവാദവും ആയിരുന്നു. ഇപ്പോഴിതാ പരിഭവം മറന്ന് പരസ്പരം ആശ്ലേഷിക്കുന്ന ഇരുവരുടെയും ഒരു പുതിയ വീഡിയോ എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന് ആണ് ഈ സന്തോഷം പങ്കിടലിന് വേദിയായത്.

‘ഞാന്‍ എന്താ പറയ്ക നിങ്ങളോട്’ എന്ന് രമേഷ് നാരായണിനോട് ചോദിക്കുന്ന ആസിഫ് അലിയെ വീഡിയോയില്‍ കാണാം. എംടിയുടെ രചനകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രം മനോരഥങ്ങളുടെ ട്രെയ്‍ലര്‍ ലോഞ്ച് വേദിയിലായിരുന്നു വിവാദ സംഭവം. ആന്തോളജിയിലെ ഒരു ചിത്രത്തിന് സംഗീതം പകര്‍ന്ന രമേഷ് നാരായണിന് മൊമെന്‍റോ കൊടുക്കാന്‍ സദസിലുണ്ടായിരുന്ന ആസിഫ് അലിയെ അവതാരക ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ആസിഫില്‍ നിന്ന് ഇത് സ്വീകരിക്കാന്‍ വിസമ്മതിച്ച രമേഷ് പിന്നീട് ജയരാജില്‍ നിന്നാണ് ഇത് കൈപ്പറ്റിയത്

സോഷ്യല്‍ മീഡിയയില്‍ ഇത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ രമേഷ് നാരായണിനെതിരായ വിമര്‍ശനം സൈബര്‍ ആക്രമത്തിന്‍റെ നിലയിലേക്ക് എത്തിയതോടെ ആസിഫ് അലി തന്നെ ഇത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു.” എനിക് വിഷമമോ പരിഭവമോ ഇല്ല. അദ്ദേഹത്തിന്‍റെ പേര് തെറ്റി വിളിച്ചു, ആദ്യം വിളിക്കാനും മറന്നു. സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം.സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിച്ച പിന്തുണയില്‍ അതിയായ സന്തോഷം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് എതിരെ ഹേറ്റ് ക്യാമ്പയ്ന്‍ നടക്കുന്നതിനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല”- ആസിഫ് അലി അന്ന് പറഞ്ഞിരുന്നു

കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണം; മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ്

0
Spread the love

എസ്എഫ്‌ഐ പ്രവര്‍ത്തകരെ കഞ്ചാവുമായി പിടികൂടിയതില്‍ ബാലന്‍സിങിന് ശ്രമം നടന്നേക്കുമെന്നും. അതിനാൽ കെഎസ്‌യു പ്രവര്‍ത്തകര്‍ വാഹനവും മുറിയും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെഎസ്‌യു നടത്തുന്ന ജാഗരണ്‍ യാത്രയുടെ സമാപന സമ്മേളനത്തില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

എന്നാൽ ലഹരി മാഫിയയ്ക്ക് രാഷ്ട്രീയ സഹായം ലഭിക്കുന്നുവെന്നും അത് അവസാനിപ്പിക്കാതെ ലഹരിയില്‍ നിന്ന് യുവതലമുറയെ രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പറഞ്ഞു. ‘യൂണിവേഴ്‌സിറ്റി കോളേജിന് മുന്നില്‍ പരിപാടി നടത്താന്‍ എന്തൊക്കെ നിരോധനങ്ങളാണ്. സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് ജാഗരന്‍ യാത്രയെ ഭയപ്പെടുന്നത്. ഈ കോളേജിനകത്തുള്ളവര്‍ സത്യത്തെ ഭയപ്പെടുന്നു. എസ്എഫ്‌ഐക്കാര്‍ കോളേജിനുള്ളില്‍ കിറുങ്ങി നില്‍ക്കുന്നു’ ഹസ്സന്‍ വ്യക്തമാക്കി

ഫെബ്രുവരി റിലീസുകളിൽ 17ൽ പതിനൊന്നും നഷ്ടം; നഷ്ടക്കണക്കു നിരത്തി നിർമാതാക്കൾ

0
Spread the love

മലയാള സിനിമയുടെ നഷ്ടക്കണക്കുമായി നിര്‍മാതാക്കൾ. ഫെബ്രുവരി മാസം റിലീസ് ചെയ്ത മലയാള സിനിമകളുടെ ബജറ്റും തിയറ്റർ കലക്‌ഷനും പുറത്തുവിട്ട് കേരള ഫിലിം പ്രൊഡ്യുസേഴ്സ് അസോസിയേഷൻ. റിലീസ് ചെയ്ത 17 സിനിമകളിൽ പതിനൊന്നും നഷ്ടമെന്നാണ് അസോസിയേഷൻ വിശദീകരിക്കുന്നത്.

ഒന്നരക്കോടി മുടക്കിയ ‘ലവ് ഡെയ്ൽ’ എന്ന സിനിമയ്ക്ക് തിയറ്ററിൽ നിന്നും കിട്ടിയത് പതിനായിരം രൂപയാണ്. 17 സിനിമകളുടെ ആകെ മുടക്ക് 75 കോടി (75,23,86,049.00) , ഇതിൽ തിയറ്റർ ഷെയർ ആയി ലഭിച്ചത് 23 കോടിയും (23,55,88,147). ഏകദേശം 53 കോടിയുടെ നഷ്ടമാണ് ഫെബ്രുവരി മാസം മാത്രം മലയാള സിനിമയ്ക്കുണ്ടായത്.

സിനിമകളുടെ പേരും ബജറ്റും തിയറ്റർ ഷെയറും താഴെ കൊടുക്കുന്നു

1.ഇഴ, ബജറ്റ്: 63,83,902 (അറുപത്തിമൂന്ന് ലക്ഷം), തിയറ്റർ ഷെയർ: 45,000

2.ലവ് ഡെയ്‌ൽ, ബജറ്റ്: 1,60,86,700 (ഒരുകോടി അറുപത് ലക്ഷം), തിയറ്റർ ഷെയർ: 10,000

3.നാരായണീന്റെ മൂന്നാൺമക്കൾ, ബജറ്റ്: 5,48,33,552 (5 കോടി നാൽപത്തിയെട്ട് ലക്ഷം), തിയറ്റർ ഷെയർ: 33,58,147

4.ബ്രൊമാന്‍സ്, ബജറ്റ്: 8,00,00,000 (8 കോടി), തിയറ്റർ ഷെയർ: 4,00,00,000

5.ദാവീദ്, ബജറ്റ്: 9,00,00,000 (9 കോടി), തിയറ്റർ ഷെയർ: 3,50,00,000

6.പൈങ്കിളി, ബജറ്റ്: 5,00,00,000 (5 കോടി), തിയറ്റർ ഷെയർ: 2,50,00,000

7.ഓഫിസർ ഓൺ ഡ്യൂട്ടി, ബജറ്റ്: 13,00,00,000 (13 കോടി), തിയറ്റർ ഷെയർ: 11,00,00,000

8.ചാട്ടുളി, ബജറ്റ്: 3,40,00,000 (3 കോടി 40 ലക്ഷം), തിയറ്റർ ഷെയർ: 32,00,000

9.ഗെറ്റ് സെറ്റ് ബേബി, ബജറ്റ്: 9,99,58,43 (9 കോടി), തിയറ്റർ ഷെയർ: 1,40,00,000

10.തടവ്, വിവരങ്ങൾ ലഭ്യമല്ല

11.ഉരുൾ, ബജറ്റ്: 25,00,000 (25 ലക്ഷം), തിയറ്റർ ഷെയർ: 1,00,000

12.മച്ചാന്റെ മാലാഖ, ബജറ്റ് :5,12,20,460 (5 കോടി 12 ലക്ഷം), തിയറ്റർ ഷെയർ: 40,00,000

13.ആത്മ സഹോ, ബജറ്റ് :1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 30,000

14.അരിക്, ബജറ്റ് : 1,50,00,000 (ഒരു കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 55,000

15.ഇടി മഴ കാറ്റ്, ബജറ്റ് : 5,74,03,000 (5 കോടി 74 ലക്ഷം), തിയറ്റർ ഷെയർ: 2,10,000

16.ആപ് കൈസേ ഹോ, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 5,00,000

17.രണ്ടാം യാമം, ബജറ്റ് : 2,50,00,000 (2 കോടി 50 ലക്ഷം), തിയറ്റർ ഷെയർ: 80,000ഇതുരണ്ടാം തവണയാണ് സിനിമയുടെ ബജറ്റും ഷെയറും നിർമാതാക്കളുടെ അസോസിയേഷൻ പുറത്തുവിടുന്നത്. ജനുവരിയിൽ റിലീസ് ചെയ്ത 28 സിനിമകളുടെ ബജറ്റും ഇവ കേരളത്തിലെ തിയറ്ററുകളിൽ നിന്നും നേടിയ ഷെയറും നേരത്തെ പുറത്തുവിട്ടിരുന്നു. ജനുവരി മാസത്തിലെ മാത്രം നഷ്ടം 110 കോടിയായിരുന്നു.

‘എമ്പുരാൻ’ ട്രെയിലർ നാളെ ഉച്ചയ്ക്ക് 1:08ന്; ചെകുത്താന്റെ നമ്പറല്ലേയെന്ന് ആരാധകർ

0
Spread the love

സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ‘എമ്പുരാൻ’ സിനിമയുടെ ട്രെയിലർ നാളെ എത്തും. മാർച്ച് 20ന് ഉച്ചയ്ക്ക് 1:08ന് ആശീർവാദിന്റെ യൂട്യൂബ് ചാനലിലൂടെ ട്രെയിലർ പുറത്തിറങ്ങും. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ട്രെയിലറുകളും ഒരേസമയം റിലീസ് ചെയ്യുന്നു.

ട്രെയിലർ റിലീസ് ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടും പ്രേക്ഷകർക്കിടയില്‍ ചർച്ച തുടങ്ങി കഴിഞ്ഞു. ട്രെയിലർ റിലീസ് വാർത്ത പൃഥ്വി പങ്കുവച്ചതും ഉച്ചയ്ക്ക് 1:08ന് തന്നെയാണ്. ചെകുത്താന്റെ നമ്പറിനെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അതല്ല വചനവുമായി ബന്ധപ്പെട്ടാണ് ഈ സമയമെന്നുമൊക്കെയുള്ള തിയറികളുമായി ആളുകൾ എത്തിക്കഴിഞ്ഞു.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.

‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം

മാത്യു തോമസിന്‍റെ നായികയായി ഈച്ച! ത്രീഡി ചിത്രം ‘ലൗലി’യിലെ പുതിയ ​ഗാനമെത്തി

0
Spread the love

ഈച്ചയും മനുഷ്യരുമായുള്ള അപൂർവ്വമായൊരു ആത്മബന്ധത്തിൻ്റെ കഥയുമായെത്തുന്ന ത്രീഡി ചിത്രമാണ് ലൗലി. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പുതിയ ​ഗാനം റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ. ബബിൾ പൂമൊട്ടുകൾ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് വിഷ്ണു വിജയ് ആണ്. സുഹൈൽ കോയ ആണ് രചന. കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവരാണ് ആലാപനം. ചിത്രം ഏപ്രിൽ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തിൽ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. വേനലവധിക്കാലത്ത് പ്രത്യേകിച്ച് കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ ത്രീഡി ചിത്രം പുറത്തിറങ്ങുന്നതെന്നാണ് മനസ്സിലാക്കാനാകുന്നത്.

https://youtu.be/1cAq0h4d35A?si=wEjeXsNcxsC7oTvu

ഒരു ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ഹോളിവുഡിലും മറ്റും മുഖ്യധാരാ സിനിമാ താരങ്ങള്‍ തന്നെ ആനിമേറ്റഡ് ക്യാരക്ടറുകള്‍ക്ക് ശബ്‍ദം നല്‍കുന്നതുപോലെ ഈ ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്‍ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയിൽ സജീവമായ ഒരു താരമാണെന്നാണ് ടീസർ നൽകുന്ന സൂചന. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വൈറലായിരുന്നു. സെമി ഫാന്‍റസി ജോണറിലെത്തുന്ന ചിത്രം നിർമിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്സ് പ്രൊഡക്ഷന്‍സിന്‍റെയും നേനി എന്‍റർടെയ്ൻമെന്‍റ്സിന്‍റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് സംവിധായകൻ ആഷിഖ് അബുവാണ്.

വിഷ്ണു വിജയ് സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരൺ ദാസ് ആണ്. ബേസ് സ്റ്റോറി: ശ്രീജിത്ത് ബാബു, പ്രൊഡക്ഷൻ ഡിസൈൻ: ജ്യോതിഷ് ശങ്കർ, കോ പ്രൊഡ്യൂസർ: പ്രമോജ് ജി ഗോപാൽ, ആർട്ട്: കൃപേഷ് അയ്യപ്പൻകുട്ടി, പ്രൊഡക്ഷൻ കൺട്രോളർ: കിഷോർ പുരക്കാട്ടിരി, സിജിഐ ആൻഡ് വിഎഫ്എക്സ്: ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ്, ക്യാരക്ടർ ഡിസൈൻ: അഭിലാഷ്, കോസ്റ്റ്യൂം: ദീപ്തി അനുരാഗ്, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്ജ്, ഗാനരചന: സുഹൈൽ കോയ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഹരീഷ് തെക്കേപ്പാട്ട്, വെതർ സപ്പോർട്ട്: അഭിലാഷ് ജോസഫ്, ആക്ഷൻ കോറിയോഗ്രഫി: കലൈ കിങ്സൺ, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, സൗണ്ട് മിക്സിങ്: സിനോയ് ജോസഫ്, പിആർഒ: എഎസ് ദിനേശ്, ആതിര ദിൽജിത്ത്, സ്റ്റിൽസ്: ആർ റോഷൻ, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്, മീഡിയ ഡിസൈൻസ്: ഡ്രിപ്‍വേവ് കളക്ടീവ്

ചില ടെസ്റ്റുകൾ നടത്തിയിരുന്നു; മമ്മൂക്ക അമേരിക്കയിലേക്ക് പോകുന്നത് ഇക്കാരണത്താൽ; നടൻ തനിക്കയച്ച സന്ദേശത്തിനെക്കുറിച്ച് അഖിൽ മാരാർ

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരിച്ച് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഈ ലോകത്ത് അസുഖം വരാത്ത മനുഷ്യരുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും ആരോഗ്യം നോക്കാതെ ഷോട്ടിന്‌ തയ്യാറാവുകയും ചെയ്‌തതുകൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി. ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ ടെസ്റ്റ്‌ ചെയ്‌തെന്നും അഖിൽ മാരാർ വ്യക്തമാക്കി. മോഹൻലാലിന്റെയും നയൻതാരയുടെയും ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാനുമായി അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യമെന്നും അഖിൽ മാരാർ ഫേസ്‌ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം മെസേജ് അയച്ചപ്പോൾ സുഖമായിരിക്കുന്നുവെന്ന മറുപടിയും ലഭിച്ചെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മമ്മൂക്കയുടെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ടു അനാവശ്യ വിവാദങ്ങൾ കത്തിച്ചു വാദ പ്രതിവാദങ്ങൾ നിരത്തി ആഘോഷിക്കുകയാണ് ഓൺലൈൻ മാദ്ധ്യമങ്ങൾ….ഒരു മാദ്ധ്യമം ആണ് ഇത്തരം വാർത്തയ്ക്കു പിന്നിൽ. രണ്ട് കാരണങ്ങൾ ഉണ്ട്. ഒന്ന് മമ്മൂക്കയ്ക്ക് ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന സത്യവും രണ്ട് അതിന്റെ നിർമാതാക്കളോട് മാദ്ധ്യമ ഉടമയ്‌ക്കുള്ള ശത്രുത…. വാർത്തയിലെ സത്യത്തെ മുന്നിൽ നിർത്തി തന്റെ ശത്രുവിനെ അടിക്കുക എന്ന നയം ആണ് ആ വാർത്തയിൽ അദ്ദേഹം നടത്തിയത്…

മലയാളത്തിലെ ഏറ്റവും വലിയ പ്രോജെക്ട് ആയി നടക്കുന്ന മമ്മൂട്ടി – മോഹൻലാൽ ഒന്നിക്കുന്ന മഹേഷ് നാരായൺ ചിത്രത്തിൽ ഏതാണ്ട് 100 ദിവസത്തിലധികം പല രാജ്യങ്ങളിൽ സഞ്ചരിച്ചും പ്രയാസമേറിയ രംഗങ്ങളിൽ പോലും പ്രായം നോക്കാതെ ആരോഗ്യം ശ്രദ്ധിക്കാതെ പൂർണമായ അർപ്പണ ബോധ്യത്തോടെ അഭിനയിച്ച മമ്മൂക്കയ്ക്ക് മുൻ കാലങ്ങളിൽ പുലർത്തി വന്ന ഭക്ഷണക്രമങ്ങൾ പിന്തുടരാൻ കഴിയാത്ത അവസ്ഥ വന്നു.73വയസിൽ ലോകത്ത് ഒരാളും ഇത്ര ആവേശത്തോടെ സിനിമയെ സമീപിക്കും എന്നെനിക്ക് തോന്നുന്നില്ല.

ഒരേ സമയം സിനിമയുടെ ബഡ്ജറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കുകയും അത് കൊണ്ട് തന്നെ ആരോഗ്യം നോക്കാതെ ഷോട്ടിനു തയ്യാറാവുക ചെയ്തത് കൊണ്ട് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഉണ്ടായി..അസുഖം വരാത്ത മനുഷ്യർ ഉണ്ടോ ലോകത്ത്. മമ്മൂക്കയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായി. അത് ടെസ്റ്റ്‌ ചെയ്തു. നിലവിൽ നോമ്പ് ആയത് കൊണ്ടും തന്റെ ഭാഗം വരുന്ന രംഗങ്ങൾ എല്ലാം പൂർത്തിയാക്കി, ലാലേട്ടൻ, നയൻതാര എന്നിവർക്കൊപ്പം ഉള്ള രംഗങ്ങൾ അവരുടെ ഡേറ്റ് വൈകിയത് കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കാനും , ആരാധകരുടെ സ്നേഹ ശല്യം ആശുപത്രിയിൽ ഉണ്ടാവുന്നത് ഒഴിവാക്കാൻ അമേരിക്കയിലേക്ക് പോകുന്നു എന്നതാണ് സത്യം…

എപ്പോൾ മെസ്സേജ് അയച്ചാലും മറുപടി തരുന്ന മമ്മൂക്ക കഴിഞ്ഞ ദിവസവും അദ്ദേഹം സുഖമായിരിക്കുന്നു എന്ന മറുപടി എനിക്ക് അയച്ചിരുന്നു… ഈ സിനിമയുടെ കഥ പറയാൻ മഹേഷ് നാരായണൻ മുംബൈയിൽ വന്നപ്പോൾ മുതൽ ദാ ഇപ്പോൾ വരെ ഞാനും ഇതിന്റെ നിശബ്ദമായ ഭാഗമാണ്…ഇന്നലെകളിൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കിയ ആസ്വാദ്യകരമാക്കിയ പ്രിയപ്പെട്ട മമൂക്കയും ലാലേട്ടനും ആരോഗ്യത്തോടെ മുന്നോട്ട് പോകട്ടെ… പ്രാർത്ഥനകൾ

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts