Home Blog

തുറന്നുപറച്ചിലിൽ നിന്നും ഒരടി പിന്നോട്ടില്ല; കേസിനെ നിയമപരമായി നേരിടും; നിർമ്മാതാവ് സാന്ദ്ര തോമസ്

0
Spread the love

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സ്‌ക്യൂട്ടീവ് യൂണിയന്‍ നിയമനടപടിക്കൊരുങ്ങുന്നതായി അറിയിച്ചിരുന്നു. 50 ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് എറണാകുളം സബ് കോടതിയില്‍ സംഘടന മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്നും സാന്ദ്ര ഫേസ്ബുക്കിൽ കുറിച്ചു.

‘നിലപാടിൽ ഉറച്ചു നിൽക്കുന്നു ! പറഞ്ഞതിൽ നിന്ന് ഒരടി പിന്നോട്ടില്ല , കേസിനെ നിയമപരമായി നേരിടും . വാർത്താമാധ്യമങ്ങളിലൂടെയുള്ള അറിവുകൾക്കപ്പുറം നിയമസംവിധാനങ്ങളിൽ നിന്ന് ഔദ്യോഗികമായി ഒരറിയിപ്പും ലഭിച്ചിട്ടില്ല, കിട്ടുന്ന മുറക്ക് ഉചിതമായ നിയമനടപടികൾ സ്വീകരിക്കും’, സാന്ദ്ര തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

രണ്ട് മാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമയ്ക്ക് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് സംസാരിച്ചത്. മലയാള സിനിമയിലെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ പലതും കട്ടെടുക്കുന്നവരാണെന്നും അവരുടെ ആവശ്യം സിനിമയ്ക്കില്ലെന്നും ‘പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്ന തസ്തിക ഇനി മലയാള സിനിമയില്‍ ആവശ്യമില്ല. നിലവിലുള്ളവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിസ്റ്റ് മാനേജേഴ്‌സ് ആണ്. അവരുടെ പേര് അങ്ങനെ മാറ്റേണ്ടതാണ്. കാരണം അവര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് അല്ല ചെയ്യുന്നത്. മാത്രമല്ല, അവര്‍ക്ക് അതിനെ കുറിച്ചുള്ള അറിവുമില്ല. ഇനി ഇതിന്‍റെ പേരില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ എന്നെ പഞ്ഞിക്കിടാന്‍ വന്നാലും യാഥാര്‍ത്ഥ്യം ഇതാണ്.

എന്റെ പടത്തിലുണ്ടായിരുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് പലരും ഇന്ന് പൈസാക്കാരാണ്. പലരോടും എനിക്ക് പറയേണ്ടി വന്നിട്ടുണ്ട്, ചേട്ടാ കട്ടെടുത്തോളൂ പക്ഷെ എനിക്ക് മനസിലാകാത്ത രീതിയില്‍ കട്ടെടുക്കൂ എന്ന്. കട്ടെടുക്കുന്നത് അറിഞ്ഞാല്‍ നമ്മള്‍ ചോദിക്കുമല്ലോ. ഇനി, പ്രൊഡക്ഷന്‍ കണ്‍ട്രോളരെ ഒഴിവാക്കണമെങ്കിലോ അതും നടക്കില്ല. അതിനുള്ള സ്വാതന്ത്ര്യം ഇവിടെ നിര്‍മാതാക്കള്‍ക്കില്ല. അപ്പോഴേക്കും ഫെഫക് വാളെടുത്തുവരും,’ എന്നായിരുന്നു സാന്ദ്ര തോമസ് പറഞ്ഞത്. ഈ വാക്കുകളാണ് ഇപ്പോള്‍ കേസിലേക്ക് നയിച്ചിരിക്കുന്നത്.

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ കഴിക്കല്ലേ! അറിയാം..

0
Spread the love

രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ അത് ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം. അത്തരത്തില്‍ രാത്രി ഉറങ്ങുന്നതിന് മുമ്പ് കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

എരുവേറിയ ഭക്ഷണങ്ങള്‍

എരുവേറിയ ഭക്ഷണങ്ങള്‍ രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. ഇത് ഉറക്കത്തെയും തടസപ്പെടുത്താം. അതിനാല്‍ രാത്രി പരമാവധി ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍

എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളും രാത്രി കഴിക്കുന്നത് ചിലരില്‍ ദഹനത്തെയും ഉറക്കത്തെയും ബാധിക്കാം.

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍

പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാനും അതുപോലെ ഉറക്കം തടസപ്പെടാനും കാരണമാകും.

ചോക്ലേറ്റ്

രാത്രി ചോക്ലേറ്റ് കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാനും ഉറക്കം തടസപ്പെടാനും കാരണമാകും.

ഓറഞ്ച്

രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

നാരങ്ങ

നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇതും ഉറക്കത്തെ തടസപ്പെടുത്താം.

ചായ

കോഫി രാത്രി ചായ, കോഫി തുടങ്ങിയവ കുടിക്കുന്നതും ചിലരില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാക്കാം.

മോഹൻലാൽ ആരെയും വഴക്കു പറയാത്ത ആരോടും ദേഷ്യമില്ലാത്ത ശുദ്ധൻ; പക്ഷേ ഒരിക്കൽ ദേഷ്യപ്പെട്ടു കണ്ടു! അന്ന് മാത്രം: മണിയൻപിള്ള രാജു

0
Spread the love

മലയാളികളുടെ സ്വകാര്യ അഹങ്കാരവും പ്രായ ഭേദമന്യേ വലിയ ഫാൻ ബേസും ഉള്ള ആളാണ് സൂപ്പർസ്റ്റാർ മോഹൻലാൽ. വലിയവരും ചെറിയവരും പ്രായമായവരുമെല്ലാം താഴത്തെ സ്നേഹത്തോടെയും ബഹുമാനത്തോടെയും എന്നും ലാലേട്ടൻ എന്നാണ് വിളിച്ചിട്ടുള്ളത്. ആ വിളിയിൽ ഉണ്ട് മലയാളികൾക്ക് താരത്തോടുള്ള അതിരറ്റ ആരാധനയും അഭിനേതാവ് എന്ന നിലയിലുള്ള വിസ്മയവും.

മുതിർന്ന താരങ്ങൾക്ക് പലർക്കും വെള്ളിത്തിരയിൽ കണ്ടതിൽ നിന്നും വ്യത്യസ്തമായ സ്വഭാവമാണെന്ന് പലരെയും പറഞ്ഞു കേൾക്കുമ്പോഴും മലയാളികൾക്ക് ലാലേട്ടന്റെ കാര്യത്തിൽ ആ സംശയമില്ല. താരം പൊതുവേ സൗമ്യനും ജാഡ ഇല്ലാത്ത ലളിത ജീവിതക്കാരനുമാണെന്ന് അദ്ദേഹത്തെ നെഞ്ചേറ്റിയവർക്ക് ഉറപ്പാണ്. ഇപ്പോഴിതാ ലാലേട്ടനെ കുറിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു തുറന്നു പറഞ്ഞതാണ് ശ്രദ്ധേയമാകുന്നത്.

മോഹൻലാൽ ആളൊരു ശുദ്ധനാണ്. ആരെയും വഴക്കു പറയുകയുമില്ല ആരോടും ദേഷ്യവും ഇല്ല. മറ്റൊരാളെ വാക്കുകൾ കൊണ്ട് വേദനിപ്പിക്കാനുള്ള അവകാശം നമുക്കില്ലെന്ന പക്ഷക്കാരനാണ് മോഹൻലാൽ എന്ന വ്യക്തി എന്ന് മണിയൻപിള്ള രാജു പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹത്തെ ഒരിക്കൽ താൻ ദേഷ്യപ്പെട്ട് കണ്ടിട്ടുണ്ടെന്നും ഒരേ ഒരുവട്ടമാണ് അങ്ങനെ കണ്ടതെന്നും മണിയൻപിള്ള ഓർക്കുന്നു.

മണിയൻപിള്ള രാജുവിന്റെ വാക്കുകൾ

മോഹൻലാലാണെങ്കിൽ ആരെയും വഴക്കുപറഞ്ഞിട്ടുമില്ല, ആരോടും ദേഷ്യവുമില്ല. നിങ്ങൾക്കൊന്ന് വഴക്കുപറഞ്ഞുകൂടേയെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. നമുക്കാരെയും വാക്കുകൊണ്ട് പീഡിപ്പിക്കാൻ അവകാശമില്ലെന്നാണ് അപ്പോൾ മോഹൻലാൽ പറയുക.

എനിക്കൊക്കെ പെട്ടെന്ന് ദേഷ്യം വരും. മോഹൻലാലിനെ ആകപ്പാടെ ദേഷ്യപ്പെട്ട് കണ്ടത് ഒരിക്കലാണ്. അമേരിക്കയിൽ അക്കരെ അക്കരെ അക്കരെ എന്ന പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം. അവിടെയൊരു ഫുഡ് ഷോപ്പുണ്ട്. ഞാൻ കഴിച്ചു, താൻ ഉച്ചയ്ക്ക് കഴിച്ചോളാമെന്ന് ലാൽ പറഞ്ഞു. ഹോട്ട് ഡോഗുപോലത്തെ സാധനമാണ്. രണ്ടെണ്ണം ഞാൻ പൊതിഞ്ഞെടുത്തു.

ഉച്ചയായപ്പോൾ ഫുഡ് വന്നില്ലല്ലോയെന്ന് പാർവതിയുടെ അമ്മ പറഞ്ഞു. വിശന്നിട്ട് വയ്യ. പാർവതിയും മോഹൻലാലുമുള്ള പാട്ടിന്റെ ഷൂട്ട് ഉണ്ട്. വിശപ്പ് സഹിക്കാൻ വയ്യെന്ന് പാർവതിയും പറഞ്ഞു. കണ്ണ് നിറഞ്ഞിരിക്കുന്നു. ഒട്ടുംവയ്യേ എന്ന് ചോദിച്ച്, എന്റെ കൈയിലൊരു സാധനമുണ്ടെന്ന് പറഞ്ഞ് നേരത്തെ വാങ്ങിയ ആ പാർസൽ അവർക്ക് കൊടുത്തു. പാർവതിയും അമ്മയും അത് കഴിച്ചു.

പത്ത് മിനിട്ട് കഴിഞ്ഞ് മോഹൻലാൽ വന്നു, നമുക്ക് ആ ഫുഡ് കഴിക്കാം, എടുക്കെന്ന് പറഞ്ഞു. അപ്പോൾ ഞാൻ കാര്യം പറഞ്ഞു. പുള്ളി അങ്ങ് നടന്നുപോയി. അന്ന് പ്രൊഡക്ഷനിൽ ഫുഡ് കൊണ്ടുവന്നിട്ടും പുള്ളി കഴിച്ചില്ല. അത് കഴിച്ചാൽ തനിക്ക് ദേഷ്യം വരുമെന്നും തന്റെ ദേഷ്യം സ്വയം കൺട്രോൾ ചെയ്യാമെന്നും ലാൽ പറഞ്ഞു.

കളർ അടിച്ചും വെട്ടിക്കൂട്ടിയും ഉള്ള മുടിയും പോയി; ദേ ഇപ്പോൾ തുണിയും കുറഞ്ഞു, പ്രയാഗയുടെ പുത്തൻ ലുക്കിന് പരിഹാസം

0
Spread the love

നടി പ്രയാഗ മാർട്ടിന്റെ പുത്തൻ ലുക്കാണ് മലയാളികളുടെ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാവിഷയം. നാടൻ ലുക്കിൽ മലയാളികൾക്ക് ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളായി തുടക്കകാലത്ത് സിനിമയിൽ പ്രത്യക്ഷപ്പെട്ടിരുന്ന താരമിപ്പോൾ അൾട്രാ മോഡേൺ ലുക്കിൽ മുടി വെട്ടിയും കളർ അടിച്ചുമൊക്കെ പ്രത്യക്ഷപ്പെടുന്നതാണ് മലയാളികളെ ചൊടിപ്പിച്ചത്. പ്രയാഗയുടെ മോഡേൺ ലുക്കിനെയും വസ്ത്രധാരണ രീതിയേയുമൊക്കെ രൂക്ഷമായി വിമർശിക്കുന്നതിനിടെയായിരുന്നു കുപ്രസിദ്ധ ഗുണ്ടാ തലവൻ ഓംപ്രകാശുമായി ബന്ധപ്പെട്ട ഒരു കേസിൽ നടിയുടെ പേര് വരുന്നതും പിന്നീടങ്ങോട്ട് നടി സോഷ്യൽ മീഡിയയുടെ നോട്ടപ്പുള്ളിയായി മാറുന്നതും.

ഇപ്പോൾ ഇതാ നടിയുടെ പുത്തൻ ലുക്കാണ് പുതിയ ചർച്ച വിഷയം. റിപ്പ്‌ഡ് ജീൻസും ടീ ഷർട്ടും കോട്ടും ധരിച്ചാണ് പ്രയാഗ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂളിംഗ് ഗ്ലാസും വച്ചിട്ടുണ്ട്. ചെറിയൊരു വിഭാഗം ഫോട്ടോയ്ക്ക് താഴെ പോസിറ്റീവ് കമന്റുമായി പ്രത്യക്ഷപ്പെടുമ്പോൾ വലിയൊരു വിഭാഗം നടിയെ വിമർശിച്ചാണ് കമന്റുകൾ ഇടുന്നത്. ഇതിനിടെ നടിയുടെ തുടക്കകാലത്തെ ഗ്രാമീണ പെൺകുട്ടി ലുക്കുള്ള ഫോട്ടോ എടുത്ത് പുതിയ ലുക്കുമായി താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റുകളും വയറലാണ്.

‘എങ്ങനെയിരുന്ന കുട്ടിയാണ് കൈവിട്ടു പോയല്ലോ ഈശ്വരാ’, ‘ ഉള്ള മുടി വെട്ടിയും കളർ അടിച്ചു ഇല്ലാതാക്കി ഇപ്പോൾ മൊട്ടച്ചി കോലം ആയല്ലോ’, ‘ ഇപ്പോഴത്തെ പിള്ളേരുടെ ഓരോ ഫാഷനെ ഉടുക്കാൻ തുണിയെ വേണ്ട ‘, ‘ഇത് വല്ലാത്തൊരു മാറ്റം ആയിപ്പോയി’. തുടങ്ങിയ കമന്റുകളാണ് താരത്തിന്റെ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് താഴെ പലരും കമന്റ് ചെയ്യുന്നത്.

നടൻ ബാല 250 കോടിയുടെ സ്വത്തും കോകിലയുടെ പേരിൽ എഴുതിവച്ചോ? താരത്തിന്റെ പോസ്റ്റ്‌ ചർച്ചയാകുന്നു

0
Spread the love

ഭാര്യ കോകിലയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും കുക്കിംഗ് വീഡിയോകളുമൊക്കെ നടൻ ബാല സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ വീഡിയോയുമായെത്തിയിരിക്കുകയാണ് ബാലയിപ്പോൾ. ഇടപ്പള്ളി സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള വീഡിയോയാണ് ബാല പോസ്റ്റ് ചെയ്തിരിക്കുന്നത്

‘ഇന്ന് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും ദിവസം. കൺഗ്രാജുലേഷൻസ് കോകില.’ എന്ന അടിക്കുറിപ്പോടെയാണ് ബാല ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കോകില ചിരിച്ചുകൊണ്ട് ഫയൽ പിടിച്ചുനിൽക്കുന്നതും, ബാല രജിസ്റ്റർ ഓഫീസിൽ നിന്ന് എന്തോ ചെയ്യുന്നതുമാണ് വീഡിയോയിലുള്ളത്

എന്തിന്‌ വേണ്ടിയാണ് ഇരുവരും രജിസ്റ്റർ ഓഫീസിൽ പോയതെന്ന് വ്യക്തമല്ല. എന്നിരുന്നാലും ‘250 കോടിയുടെ സ്വത്ത് കോകിലയ്ക്ക് കൊടുത്തോ’ എന്നാണ് കൂടുതലാളുകളും കമന്റ് ചെയ്തിരിക്കുന്നത്

ഭാര്യയ്ക്ക് ആഡംബര ഫ്ളാറ്റ് സമ്മാനമായി നൽകിയോ?’, ‘എല്ലാം എഴുതിവച്ചുകാണും’- എന്നിങ്ങനെ പോകുന്നു കമന്റുകൾ. ‘ഡിവോഴ്സായോ’എന്ന് ഒരാൾ കമൻറ് ചെയ്തിട്ടുണ്ട്. ഇതിന് ബാല മറുപടിയും നൽകിയിട്ടുണ്ട്. ‘അതേ, ഞാൻ നിങ്ങളെയാണ് ഡിവോഴ്സ് ചെയ്തിരിക്കുന്നത്, ഗെറ്റൗട്ട്’- എന്നായിരുന്നു ബാലയുടെ മറുപടി. അതേസമയം, ഒരു മാസത്തിന് ശേഷം താൻ മാദ്ധ്യമങ്ങളെ നേരിൽ കണ്ട് കാര്യം അറിയിക്കുമെന്നും ബാല വ്യക്തമാക്കിയിട്ടുണ്ട്.

വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അഫാന് ഓർമക്കുറവ്, മാനസിക പരിശോധന നടത്തും

0
Spread the love

ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകക്കേസ് പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കാൻ ഡോക്ടർമാർ നിർദേശിച്ചു.

ആരോഗ്യസ്ഥിതി വീണ്ടെടുത്ത ശേഷമായിരിക്കും പരിശോധന നടത്തുക. നിലവിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ച് അഫാന് ഓർമയില്ല. അഫാന്റെ തലച്ചോറിനും ആന്തരികാവയങ്ങൾക്കും വലിയ പരിക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ സിപിആർ ഉടൻ നൽകിയത് ഓക്സിജൻ കുറയാൻ ഇടയാക്കിയില്ല എന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ

മെയ് 25നാണ് അഫാൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ യുടി ബ്ലോക്കിലായിരുന്നു അഫാന്‍ കഴിഞ്ഞിരുന്നത്. രാവിലെ 11 മണിയോടെ ശുചിമുറിയില്‍ പോകണമെന്ന് അഫാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു

ഇതേ തുടര്‍ന്ന് ജയില്‍ വാര്‍ഡന്‍ അഫാനെ ശുചിമുറിയില്‍ എത്തിച്ചു. ഇതിനിടെയാണ് അഫാന്‍ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വാതില്‍ തുറക്കാന്‍ വൈകിയതിനെ തുടര്‍ന്ന് വാര്‍ഡന്‍ ശുചിമുറിയുടെ വാതില്‍ ചവിട്ടി പൊളിച്ചതിനെ തുടര്‍ന്നാണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ച നിലയില്‍ അഫാനെ കണ്ടെത്തിയത്.

അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മോഹൻലാൽ; താരം സന്നദ്ധതയറിയിച്ച് രംഗത്തെന്ന് റിപ്പോർട്ടുകൾ

0
Spread the love

താരസംഘടനയായ അമ്മയെ ചൊല്ലിയുള്ള വിവാ​​ദങ്ങളിലും പൊട്ടിത്തെറിയിലും ശാശ്വത പരിഹാരം വരുന്നു. ഇടക്കാല യോജിപ്പ്- വിയോജിപ്പുകളിൽ അം​ഗങ്ങൾ എതിർപ്പുയർത്തിയെങ്കിലും അഡ്ഹോക് കമ്മിറ്റിയാണ് നിലവിൽ ഭരണം നടത്തുന്നത്

ഇപ്പോഴിതാ സംഘടനയുടെ പ്രസിഡൻറായി മോഹൻലാൽ തുടരാൻ സന്നദ്ധത അറിയിച്ചു രം​ഗത്ത് വന്നിരിക്കുകയാണ്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാൽ രാജിവച്ച സിദ്ദീഖിന് പകരം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറൽബോഡി കൊച്ചിയിൽ നടക്കുക.

ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവച്ചതോടെയാണ് താര സംഘടനയിൽ പ്രതിസന്ധി രൂപപ്പെട്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടർന്ന് അമ്മ ഭാരവാഹികൾ ഒന്നടങ്കം രാജിവെച്ചിരുന്നു

മോഹൻലാൽ പ്രസിഡൻ്റായ കമ്മിറ്റി രാജിവെച്ചെങ്കിലും അഡ്ഹോക്ക് കമ്മിറ്റിയായി തുടരുകയാണ്. അതിനിടയാണ് ഈ മാസം 22ന് ജനറൽബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ സംഘടന ഒരുങ്ങുന്നത്

കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന ഇക്കാരണം കൊണ്ട്; വ്യക്തമാക്കി വീണ ജോര്‍ജ്

0
Spread the love

കോവിഡ് കൃത്യമായി ടെസ്റ്റ് ചെയ്യുന്നതുകൊണ്ടാണ് കേരളത്തില്‍ കോവിഡ് കേസുകളില്‍ വര്‍ധന കാണുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് മരണം ഏറ്റവും കൃത്യമായി രേഖപ്പെടുത്തിയ സംസ്ഥാനം കേരളമാണെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നതാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ആഗോളതലത്തില്‍ കോവിഡ് ടെസ്റ്റുകളില്‍ വര്‍ധന കണ്ടപ്പോള്‍ത്തന്നെ വ്യാപകമായി ടെസ്റ്റ് ചെയ്യാന്‍ തുടങ്ങിയിരുന്നുവെന്നും വീണ ജോര്‍ജ് വ്യക്തമാക്കി. അതുകൊണ്ടാണ് പോസിറ്റീവ് കേസുകള്‍ സംസ്ഥാനത്ത് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

രോഗങ്ങള്‍ ഉള്ളവരാണ് മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രത്യേകം മുന്‍കരുതല്‍ എടുക്കേണ്ടതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കോവിഡ് വന്നാല്‍ ഗുരുതരമാകുന്നത്. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദര്‍ശനം ഒഴിവാക്കുകയും ആരോഗ്യപ്രവര്‍ത്തകര്‍ കൃത്യമായി ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍ പാലിക്കുകയും ചെയ്യണമെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ജില്ലകളില്‍ ഏതെങ്കിലും മേഖലകളില്‍ രോഗപ്പകര്‍ച്ചയുണ്ടോയെന്ന് നിരീക്ഷിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന് വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള സാംപിള്‍ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. 18 വയസ്സിനുമുകളിലുള്ളവരിലേറെയും പ്രതിരോധ വാക്സിന്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.

കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നുവീണ മുറിവ് നാളെ അറിവല്ലേ; ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

0
Spread the love

ആരാധകരെ ആവേശത്തിലാഴ്ത്താൻ വീണ്ടും വേടൻ. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.

വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് തെരുവിന്റെ മോൻ. സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. തെരുവിന്റെ മോന്റെ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.

ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നല്കിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ “ഉറങ്ങട്ടെ” എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്. സ്വതന്ത്ര സംഗീത ശാഖയുടെ മുന്നേറ്റത്തിനായി ഒട്ടനവധി കലാകാരന്മാർക്ക് അവരുടെ സംഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഈ മ്യൂസിക് ലേബലും, ചാനലും വഴി കഴിഞ്ഞെന്ന് ആഷിഖ് ബാവ പറയുന്നു. വേടന്റെ സംഗീതം ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

വിഷ്ണു മലയിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാൽ ആണ്. കളറിസ്റ്റ്- ജോയ്നർ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അമൽ അരിക്കൻ, വിനായക് മോഹൻ, രതുൽ കൃഷ്ണ. ഫിനാൻസ്- വൈഷ്ണവ് ഗുരുലാൽ, അസോസിയേറ്റ് ക്യാമറാമാൻ- സി.ആർ നാരായണൻ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ- അമേലേഷ് എം.കെ, പ്രൊഡക്ഷൻ ഹൗസ്- റൈറ്റ് ബ്രെയിൻ സിഡ്രോം, ആർട്ടിസ്റ്റ് മാനേജ്മെന്റ്- ആൾട്ട് പ്ലസ്, പ്രെഡക്ടറ്റ് കോഡിനേറ്റർ- സുഷിൻ മാരൻ, മിക്സ് ആന്റ് മാസ്റ്റർ- അഷ്ബിൻ പോൾസൺ, പബ്ലിസിറ്റി ഡിസൈൻ- മാർട്ടിൻ ഷാജി

വിഡീയോ ലിങ്ക്https://www.youtube.com/watch?v=6cHREw7ki-E

‘ദൃശ്യത്തിന് മുകളിൽ പോയിട്ടില്ല, എങ്കിലും എന്തൊരു സിനിമ’; തുടരുമിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

0
Spread the love

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീരം റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത.

‘ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!”, എന്നാണ് സഞ്ജയ് ​ഗുപ്ത കുറിച്ചത്.

കഴിഞ്ഞ ദിവസം മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts