Home Blog

രേഷ്മ തിരോധാന കേസിൽ വഴിത്തിരിവ്; ബിജുവിനെ കുടുക്കിയത് 17കാരിയുടെ എല്ലിൻ കഷ്ണത്തിൽ നടത്തിയ പരിശോധന; 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിൽ

0
Spread the love

കാസർകോട്: രാജപുരം എണ്ണപ്പാറ സർക്കാരി മൊയോലത്തെ ആദിവാസി പെൺകുട്ടി എം.സി.രേഷ്മയുടെ (17) തിരോധാനക്കേസിൽ വഴിത്തിരിവ്. രേഷ്മ തിരോധാന കേസിൽ 15 വർഷങ്ങൾക്കുശേഷം പ്രതി പിടിയിലായി. പാണത്തൂർ ബാപ്പുങ്കയം സ്വദേശി ബിജു പൗലോസ് ആണ് അറസ്റ്റിലായത്. ബിജുവിനെ പിടിക്കാൻ വഴിത്തിരിവായത് രേഷ്മയുടെ എല്ലിൻ കഷണത്തിൽ നടത്തിയ പരിശോധനയാണ്.

രേഷ്മയെ കൊലപ്പെടുത്തി പുഴയിൽത്തള്ളിയെന്ന് ബിജു നേരത്തേ മൊഴിനൽകിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇപ്പോൾ ഒരു എല്ലിന്റെ ഭാഗം ലഭിച്ചതിൽനിന്നു നടത്തിയ ഡിഎൻഎ പരിശോധനയിൽ‌ അത് രേഷ്മയുടേതാണെന്നു തെളിഞ്ഞുവെന്ന് കുടുംബം അറിയിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ഉടൻ വരും. ക്രൈംബ്രാഞ്ച് കണ്ണൂർ എസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്.

രേഷ്മയുടെ തിരോധാനം

2010 ജൂൺ 6നാണ് ബളാംതോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽനിന്നു പ്ലസ്ടു പഠനം കഴിഞ്ഞ് കാഞ്ഞങ്ങാട് നഗരത്തിൽ ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതാകുന്നത്. ഇതു സംബന്ധിച്ച് ‌പിതാവ് എം.സി.രാമൻ 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പാണത്തൂർ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി.

തുടർന്ന് 2021ൽ ഹേബിയസ് കോർപസ് ആയി ആദ്യകേസ് ഫയൽ ചെയ്തു. 2022 വരെ കേസ് തുടർന്നു. എന്നാൽ കേസ് തൃപ്തികരമല്ലെന്നും സിബിഐക്ക് വിടണമെന്നും കാണിച്ച് 2023ൽ വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർ‌ന്ന് കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കാനാകാതെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടർന്ന് കുടുംബം വീണ്ടും കോടതിയിൽ നൽകിയ പരാതിയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടത്. 2024 ഡിസംബർ 9ന് രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു.

തുടക്കം മുതൽ ബിജുവിനെ സംശയം

ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കളും ആദിവാസി സംഘടനകളും ആരോപിച്ചിരുന്നു. തുടർന്ന് 2021ൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് കേരള പട്ടിക ജാതി സമാജം (കെപിജെഎസ്) സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുടുംബത്തോടൊപ്പം ചേർന്ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു

ആദ്യം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. അറസ്റ്റ് ഉണ്ടാകാൻ സാധ്യതയുള്ള ഘട്ടങ്ങളിലെല്ലാം പ്രതി ഹൈക്കോടതിയിൽനിന്നു മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചു. പ്രതി രാജ്യം വിടാതിരിക്കാൻ പ്രതിയുടെ പാസ്പോർട്ട് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇന്നത്തെ സ്വർണ്ണവില അറിയാം…

0
Spread the love

സംസ്ഥാനത്ത് മാറ്റമില്ലാതെ തുടർന്ന് സ്വർണവില. 69,760 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ ഇന്നത്തെ വില. ഒരു ​ഗ്രാമിന് 8, 720 രൂപയും .

മെയ് 15നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക് രേഖപ്പെടുത്തിയത്. 68,880 രൂപയായിരുന്നു ഈ ദിവസത്തെ സ്വര്‍ണ വില. എട്ടാം തീയതി രേഖപ്പെടുത്തിയ 73,040 രൂയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

എല്ലാം പടച്ചവന്റെ തിരക്കഥ, സ്വപ്നമാണോ ജീവിതമാണോ എന്നൊരു എത്തും പിടിയും കിട്ടിയില്ല: രജനികാന്തിനെ നേരില്‍ കണ്ട് കോട്ടയം നസീര്‍

0
Spread the love

തലൈവര്‍ രജനികാന്തിനെ നേരില്‍ കാണാനായതിന്റെ സന്തോഷം പങ്കുവച്ച് കോട്ടയം നസീര്‍. താന്‍ വരച്ച ചിത്രങ്ങളുടെ സമാഹാരമായ ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകം രജനികാന്തിന് കൈമാറിയ സന്തോഷമാണ് നടന്‍ പങ്കുവച്ചിരിക്കുന്നത്. ജയിലര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലാണ് രജനികാന്ത് ഇപ്പോഴുള്ളത്. ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നസീര്‍ പുസ്തകം കൈമാറിയത്. എത്രയോ വേദികളില്‍ താന്‍ അനുകരിച്ച അതേ താരത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെ പടച്ചവന്റെ തിരക്കഥ എന്നാണ് കോട്ടയം നസീര്‍ വിശേഷിപ്പിക്കുന്നത്.

കോട്ടയം നസീറിന്റെ കുറിപ്പ്:

ഒരു കഥ സൊല്ലട്ടുമാ……. വര്‍ഷങ്ങള്‍ക്ക് മുമ്പ്.. കറുകച്ചാലിലെ ഓല മേഞ്ഞ മോഡേണ്‍ സിനിമ ടാക്കീസില്‍ ചരല്‍ വിരിച്ച നിലത്തിരുന്ന് സ്‌ക്രീനില്‍ കണ്ട് ആരാധിച്ച മനുഷ്യന്‍. പിന്നീട് ചിത്രകാരനായി ജീവിച്ചനാളുകളില്‍.. എത്രയോ ചുവരുകളില്‍ ഈ സ്‌റ്റൈല്‍ മന്നന്റെ’എത്രയെത്ര സ്‌റ്റൈലന്‍ ചിത്രങ്ങള്‍ വരച്ചിട്ടു. പിന്നീട് മിമിക്രി എന്ന കലയില്‍ പയറ്റുന്ന കാലത്ത് എത്രയോ വേദികളില്‍ ആ… സ്‌റ്റൈലുകള്‍ അനുകരിച്ചു….

ഇന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ വരച്ച ചിത്രങ്ങള്‍ അടങ്ങിയ ART OF MY HEART എന്ന ബുക്ക് ‘ജയിലര്‍ 2’വിന്റെ സെറ്റില്‍ വച്ചു സമ്മാനിച്ചപ്പോള്‍… ഓരോ ചിത്രങ്ങളും ആസ്വദിച്ചു കാണുകയും. തോളില്‍ കയ്യിട്ട് ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് പോസ് ചെയ്തപ്പോള്‍….സ്വപ്നമാണോ…. ജീവിതമാണോ… എന്നൊരു എത്തും പിടിയും കിട്ടിയില്ല…

മനസില്‍ ഒരു പ്രാര്‍ത്ഥന മാത്രേ ഉണ്ടായിരുന്നുള്ളു… ഇവിടെ വരെ എത്തിച്ച ദൈവത്തിനും മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി. അല്ലെങ്കിലും ‘പടച്ചവന്റെ തിരക്കഥ’അത് വല്ലാത്ത ഒരു തിരക്കഥയാ.’ കോട്ടയം നസീറിന്റെ വാക്കുകള്‍

തിരുമല ദർശനം വിവാഹത്തിന് മുന്നോടിയോ? രാജിന്റെ തോളിൽ തലചായ്‌ച്ച് സാമന്ത, ഫോട്ടോ വൈറൽ..

0
Spread the love

നടി സാമന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന വാർത്തകൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. രാജിന്റെ തോളിൽ തലചായ്‌ച്ച് ഇരിക്കുന്ന ചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു സാമന്ത . തന്റെ ആദ്യ നിർമ്മാണ സംരംഭമായ ശുഭം സിനിമയുടെ റിലീസിനോടനുബന്ധിച്ച് പകർത്തിയതാണ് ചിത്രങ്ങൾ. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലെന്ന് അഭ്യൂഹം പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇരുവരും ഒരുമിച്ച് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തിയത് വാർത്തയായിരുന്നു. വിവാഹത്തിന് മുന്നോടിയായാണ് ക്ഷേത്ര ദർശനം എന്ന് ആരാധകർ. അതേസമയം രാജിന്റെ ഭാര്യ ശ്യാമിലി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു

”എന്നെക്കുറിച്ച് ചിന്തിക്കുന്ന, എന്നെ കാണുന്ന, കേൾക്കുന്ന, എന്നെപ്പറ്റി കേൾക്കുന്നവരോട്, എന്നോട് സംസാരിക്കുന്ന, എന്നെക്കുറിച്ച് സംസാരിക്കുന്ന, എന്നെക്കുറിച്ച് വായിക്കുന്ന, എന്നെക്കുറിച്ച് എഴുതുന്ന, എന്നെ കണ്ടുമുട്ടുന്ന എല്ലാവർക്കും ഞാൻ സ്നേഹപൂർവം ആശംസകളും നൽകുന്നു എന്നാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ ശ്യാമിലി ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.

2015ൽ ആണ് രാജ് നിധിമോറും ശ്യാമിലിയും വിവാഹിതരായത്. ഇരുവർക്കും ഒരു മകളുണ്ട്. വിശാൽ ഭരദ്വാജ്, രാകേഷ് ഓംപ്രകാശ്, മേഹ്‌റ എന്നീ സംവിധായകരോടൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ശ്യാമിലി പ്രവർത്തിച്ചിട്ടുണ്ട്. തിരക്കഥാകൃത്തുമാണ്. രംഗ് ദേ ബസന്തി, ഓംകാര, ഏക് നോ ദിർ ഗോൽ പോ എന്നീ ചിത്രങ്ങളുടെ ക്രിയേറ്റീവ് കൺസൾട്ടന്റായും പ്രവർത്തിച്ചു,

മലയാളികൾ ഭാഗ്യവാന്മാർ; കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ എന്ത് സമാധാന ചര്‍ച്ചയെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള

0
Spread the love

സമാധാന ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവനയ്‌ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. കശ്മീരില്‍ ബോംബിട്ട് കൊണ്ടിരിക്കുമ്പോള്‍ സമാധാന ചര്‍ച്ച സാധ്യമല്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണം പോലെയുള്ള സംഭവങ്ങള്‍ക്കിടെ സമാധാന ചര്‍ച്ച നടത്തുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

അതിര്‍ത്തി ശാന്തമാണെന്നും ഒമര്‍ അബ്ദുള്ള വ്യക്തമാക്കി. ‘അതിര്‍ത്തിയില്‍ ഇപ്പോള്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനമില്ല. അതിര്‍ത്തിയില്‍ വന്‍തോതില്‍ നാശനഷ്ടം ഉണ്ടായി. നഷ്ടപരിഹാരത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കും’, അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ സാധാരണക്കാരെ ലക്ഷ്യം വെക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ഒമര്‍ അബ്ദുള്ള പറഞ്ഞു.

മലയാളികള്‍ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. കേരളം അതിര്‍ത്തിയില്‍ നിന്നും വളരെ അകലെയാണ്. തങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു അയല്‍വാസി മലയാളികള്‍ക്ക് ഇല്ല. അവധി ആഘോഷിക്കാന്‍ മലയാളികള്‍ ജമ്മു കാശ്മീരിലേക്ക് ഇനിയും വരണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

പ്രണവ് മോഹന്‍ലാൽ- രാഹുല്‍ സദാശിവന്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ പോസ്റ്റർ അത്ര സിംപിൾ അല്ല, കാര്യമിത്!

0
Spread the love

ഭ്രമയുഗം സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതാണ് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്തമായ പേരില്‍ എത്തുന്ന ചിത്രത്തിന്‍റെ പ്രധാന യുഎസ്‍പി. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് തന്നെയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഇന്നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയത്. പേര് പോലെ തന്നെ വ്യത്യസ്തമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ കാലത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്‍റിംഗ് നടത്തി സൃഷ്ടിച്ചെടുത്തതാണ് പുറത്തെത്തിയ പോസ്റ്റര്‍. ഫൈനല്‍ ഔട്ട് ലഭിക്കാന്‍ ആകെ മൂന്ന് മാസത്തെ സമയം എടുത്തു. എയിസ്തെറ്റിക് കുഞ്ഞമ്മ എന്ന പേരിലുള്ള പോസ്റ്റര്‍ ഡിസൈനറാണ് ഇത് ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്‍റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ചെയ്തിരുന്നത്. അതും ഏറെ ശ്രദ്ധ നേടിയിരുന്നു.

തങ്ങള്‍ ആദ്യമായാണ് ഇത്തരത്തില്‍- കാന്‍വാസില്‍ ഓയില്‍ പെയിന്‍റ് ഉപയോഗിച്ച് ചെയ്തത്- ഒന്ന് ചെയ്തതെന്ന് ഡിസൈനര്‍ പറയുന്നു. “റിനൈസന്‍സ് ശൈലിയും കേരളീയമായ ഘടകങ്ങളും കൂടി സംയോജിപ്പിച്ചാണ് ഡിസൈന്‍ ഒരുക്കിയത്. റിനൈസന്‍സ് കലയിലും ഓയില്‍ പെയിന്‍റിംഗിലും അത്യാവശ്യം റിസര്‍ച്ച് ചെയ്തിരുന്നു. എന്നാല്‍ പരീക്ഷണങ്ങളിലൂടെയാണ് ഇന്ന് കാണുന്ന പോസ്റ്റര്‍ യാഥാര്‍ഥ്യമായത്. ആഴ്ചകളുടെ ശ്രമത്തിന് ശേഷം സാംസ്കാരികമായ ഘടകങ്ങള്‍ക്കൊപ്പം സര്‍റിയലും ഭീതിദവുമായ ടോണ്‍ ചേര്‍ന്നുവരുന്ന ഒരു ലുക്ക് ഞങ്ങള്‍ക്ക് സൃഷ്ടിക്കാനായി. ചില ഭാഗങ്ങളില്‍ ഡിജിറ്റല്‍ ആയ പിന്തുണയും തേടിയിട്ടുണ്ട്. ആര്‍ട്ടിസ്റ്റിന്‍റെ അര്‍പ്പണമാണ് ഇതിന് ജീവന്‍ നല്‍കിയത്”, എയിസ്തെറ്റിക് കുഞ്ഞമ്മ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ജോജോ ആണ് ഓയില്‍ പെയിന്‍റിംഗ് കലാകാരന്‍. അരുണ്‍ അജികുമാര്‍, ദീപക് ജ്യോതിബസു എന്നിവരാണ് ക്രിയേറ്റീവ് ഡയറക്ടേഴ്സ്. ടൈറ്റില്‍സ് യെദു മുരുകന്‍. ഡിജിറ്റല്‍ സപ്പോര്‍ട്ട് സാം ജേക്കബ്.

ഒരു പ്രശ്നമുണ്ടായപ്പോൾ നേരിട്ട് വിളിച്ചത് ആ നടി മാത്രം; ചരമദിനത്തിൽ പോലും ആരും വരില്ല, തുറന്നു പറഞ്ഞ് കലാഭവൻ മണിയുടെ അനുജൻ

0
Spread the love

പല സിനിമകളിലും പ്രതിഫലം വാങ്ങാതെയായാണ് കലാഭവൻ മണി അഭിനയിച്ചതെന്ന് തുറന്നുപറഞ്ഞ് നർത്തകനും സഹോദരനുമായ ആർഎൽവി രാമകൃഷ്ണൻ. താൻ നേരിട്ട പ്രശ്നങ്ങൾക്ക് പിന്തുണ അറിയിച്ച് സിനിമാമേഖലയിലെ ഒരു വ്യക്തി പോലും സമീപിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കലാഭവൻ മണി ജീവിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവച്ചത്.

എനിക്കുനേരെയൊരു പ്രശ്നമുണ്ടായപ്പോൾ സിനിമാമേഖലയിൽ പ്രവർത്തിക്കുന്ന പലയാളുകളും സോഷ്യൽ മീഡിയ വഴി പിന്തുണ അറിയിച്ചിരുന്നു. ആശാ ശരത് നേരിട്ട് വിളിച്ചിരുന്നു. മണിച്ചേട്ടൻ ഇപ്പോഴും ജീവനോടെയുണ്ടായിരുന്നെങ്കിൽ എല്ലാവരും ഉണ്ടാകുമായിരുന്നു. ഇന്ന് ആരുമില്ല. ചിലപ്പോൾ അവർക്കൊക്കെ തിരക്കായിരിക്കും. എന്റെ പ്രശ്നം ഞാൻ നോക്കുന്നില്ല. അദ്ദേഹം മരിച്ച് എട്ട് വർഷം കഴിഞ്ഞു. ഇതുവരെയായിട്ടും ഒരാളും ഞങ്ങൾക്ക് പിന്തുണയുമായി എത്തിയിട്ടില്ല. സംഗീത നാടക അക്കാദമിയിലെ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ആ അവസ്ഥയിൽ കൂടെ നിൽക്കാൻ മണിച്ചേട്ടനോടൊപ്പം പ്രവർത്തിച്ച ഒരാൾ പോലും ഉണ്ടായിരുന്നില്ല.

ഒരുപാട് നിർമാതാക്കളെ ചേട്ടൻ സഹായിച്ചിട്ടുണ്ട്. അവരുടെ സിനിമകളിൽ അഭിനയിച്ചതിന് ഒരു പ്രതിഫലവും വാങ്ങിയിട്ടില്ല. ഒരു പരിപാടി പോലും സംഘടിപ്പിച്ചിട്ടില്ല. എന്നോടൊപ്പം നൃത്തം ചെയ്യാൻ ഒരു സിനിമാ നടിയുണ്ടെങ്കിൽ പരിപാടികൾ സംഘടിപ്പിക്കാമെന്നാണ് പലരും പറയുന്നത്. സിനിമയിലും അധികം ആരും അവസരങ്ങൾ തരുന്നില്ല. മണിച്ചേട്ടന്റെ അനിയനല്ലേ എന്തുകൊണ്ടാണ് വീണ്ടും സിനിമയിൽ സജീവമാകാത്തതെന്നാണ് പലരും ചോദിക്കുന്നത്. ഞാൻ ആരോടാണ് ഇതൊക്കെ പറയേണ്ടത്.

സിനിമയിലുളളവരെ ഞങ്ങളുടെ കുടുംബത്തിലുളളയാളുകളെ പോലെയാണ് കണ്ടിരുന്നത്. ചേട്ടൻ ജീവിച്ചിരുന്നപ്പോൾ അവരൊക്കെ അങ്ങനെയാണ് ഞങ്ങളോട് പെരുമാറിയത്. അവരൊക്കെ ഞങ്ങളുടെ വീട്ടിൽ വരുന്നു, ഭക്ഷണം കഴിക്കുന്നു, ഉറങ്ങുന്നു അങ്ങനെയായിരുന്നു. ചേട്ടൻ മരിച്ചതോടെ അതൊക്കെ നഷ്ടപ്പെട്ടു. ഇന്ന് ഞങ്ങളും അവസ്ഥ ഇങ്ങനെയായിട്ട് പോലും ആരുമില്ല. ചേട്ടന്റെ ചരമദിനത്തിൽ അവരിൽ ആരെയെങ്കിലും വിളിച്ചാൽ പോലും തിരക്കാണ്. ആരും വരില്ല. ഞങ്ങളെല്ലാവരും അത്രയും സ്‌നേഹത്തോടെയാണ് ജീവിച്ചത്. ചേട്ടൻ മരിച്ചപ്പോൾ ഞങ്ങളുടെ കുടുംബ ബന്ധങ്ങളെ തെ​റ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് കൂടുതലും വന്നത്. അതിൽ ഇപ്പോഴും സങ്കടമാണ്. ചേട്ടൻ മരിച്ചപ്പോൾ ഒരുപാട് സിനിമാക്കാർ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നത് അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സാധാരണക്കാരാണ്’- രാമകൃഷ്ണൻ പറഞ്ഞു.

പെരുമ്പാവൂരിൽ കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 5 വയസ്സുള്ള കുട്ടിക്ക് പീഡനം

0
Spread the love

പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ പെരുമ്പാവൂർ സ്വദേശിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

ഈ സര്‍ക്കാര്‍ പദ്ധതി നിങ്ങളെ കോടീശ്വരനാക്കും!! അറിയാം..

0
Spread the love

ദീര്‍ഘകാല നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതി പരിചയപ്പെട്ടാലോ. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടെ എന്നതും ഇതിന്റെ പ്രത്യേകതയാണ്. പിപിഎഫിന്റെ 15 + 5 + 5 നിയമം പാലിച്ചാൽ പ്രതിമാസം 60,000 പലിശ നേടാനും നിങ്ങളുടെ അക്കൗണ്ടില്‍ 1 കോടി രൂപ സമ്പാദ്യവും ഉറപ്പാക്കാന്‍ കഴിയും

കോടീശ്വരനാകാന്‍ വേണ്ടി പിപിഎഫിൽ തന്നെയുള്ള ഒരു പദ്ധതിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. പിപിഎഫിന്റെ നോര്‍മല്‍ കാലാവധി 15 വര്‍ഷമാണ്. എന്നാല്‍ നിക്ഷേപകര്‍ക്ക് ഇതു നീട്ടാന്‍ കഴിയും. 5 വര്‍ഷം വീതം രണ്ടു തവണയാണ് നീട്ടാന്‍ കഴിയുക. ഇതു നിങ്ങളുടെ നേട്ടം കോമ്പൗണ്ടിംഗ് വഴി പലമടങ്ങ് വര്‍ധിപ്പിക്കുമെന്നതാണ് സത്യം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പിപിഎഫ് കാലാവധി കഴിഞ്ഞതിന് ശേഷം നീട്ടാന്‍ കഴിയും. ഇവിടെ ക്ലോസിംഗ് ബാലന്‍സിന് തുടര്‍ന്നും 7.1% വാര്‍ഷിക പലിശ ലഭിക്കും. ഇങ്ങനെ 25 വര്‍ഷം നിക്ഷേപം തുടരുന്നതു വഴി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു കോടി രൂപ വരെ സ്വരൂപിക്കാന്‍ കഴിയും. ഇതിനു നിങ്ങള്‍ ഒരു സാമ്പത്തിക വര്‍ഷത്തില്‍ 1.50 ലക്ഷം വരെ നിക്ഷേപിക്കേണ്ടതുണ്ട്

ഇനി കുറഞ്ഞ് കണക്കുകള്‍ നോക്കാം. 7.1% വാര്‍ഷിക പലിശ നിരക്കില്‍ നിങ്ങളുടെ 15 വര്‍ഷത്തെ നിക്ഷേപം 22,50,000 രൂപ അക്കൗണ്ടില്‍ സൃഷ്ടിക്കും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ 15 വര്‍ഷത്തിനുശേഷം നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ 40,68,209 രൂപ ഉണ്ടാകും. ഇനി നിങ്ങള്‍ ഇത് 5+ 5 വര്‍ഷത്തേക്ക് നീട്ടണം. അങ്ങനെ 25 കഴിയുമ്പോള്‍ നിങ്ങളുടെ ആകെ നിക്ഷേപ തുക 37,50,000 രൂപയാകും. പലിശ കൂടി ചേര്‍ക്കുമ്പോള്‍ അക്കൗണ്ട് 1.02 കോടിയില്‍ എത്തും.

അതായത് 1 കോടി രൂപയെന്ന ആദ്യ ലക്ഷ്യം നമ്മള്‍ കൈവരിച്ചു കഴിഞ്ഞു. ഇനി പ്രതിമാസം 60,000 രൂപ കിട്ടുന്നത് എങ്ങനെ എന്നു നോക്കാം. ഇതിന് നിങ്ങള്‍ നിങ്ങളുടെ അക്കൗണ്ടിലെ ഒരു കോടി രൂപ വീണ്ടും നിക്ഷേപിക്കുക. ഇവിടെ തുടര്‍ നിക്ഷേപങ്ങള്‍ ആവശ്യമില്ല. അക്കൗണ്ടിലുള്ള ഒരു കോടി തന്നെ ധാരാളം. 7.1% പലിശ കണക്കാക്കുമ്പോള്‍ വാര്‍ഷിക പലിശ വരുമാനം 7,31,300 ആയിരിക്കും. ഇത് 12 മാസങ്ങളായി വിഭജിക്കുമ്പോള്‍ മാസം 60,000 രൂപ കിട്ടും

ഈ പിന്‍വലിക്കലുകള്‍ക്ക് പലിശ ഇല്ലെന്നതാണ് ഹൈലൈറ്റ്. മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവിലെ പിപിഎഫ് പലിശയായ 7.1% നിരക്കിലുള്ള വിലയിരുത്തലുകളാണ്. ഈ സര്‍ക്കാര്‍ പദ്ധതിയുടെ പലിശ ഓരോ 3 മാസത്തിലും പരിഷ്‌കരിക്കപ്പെടുന്നു. അതിനാല്‍ വരും നാളുകളില്‍ ഈ കണക്കുകളില്‍ മാറ്റങ്ങള്‍ വന്നേക്കാം.

ആര്യയ്ക്ക് വിവാഹ ആശംസകൾ നേർന്ന് മുൻ ഭർത്താവ്; കമെന്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

0
Spread the love

വിവാഹിതയാകാൻ പോകുന്ന വിവരം അവതാരകയും ബിഗ് ബോസ് താരവുമായ ആര്യ ബാബു കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചിരുന്നു. ആർ ജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനെയാണ് ആര്യ വരനായി തിരഞ്ഞെടുത്തത്. ഇൻസ്റ്റഗ്രാമിലൂടെ വിവാഹ നിശ്ചയ ചിത്രവും ഇരുവരും പങ്കുവച്ചിരുന്നു.

ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലേക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനീയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും മകൾ ഖുഷി സിബിനെ ഡാഡിയെന്നാണ് വിളിക്കുന്നതെന്നും ആര്യ കുറിപ്പിൽ പറഞ്ഞിരുന്നു.

ആര്യയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഖുഷി. നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ ആദ്യ ഭർത്താവ്. വേർപിരിഞ്ഞെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അർച്ചനയുമായിട്ടും ആര്യ നല്ല സൗഹൃദത്തിലാണ്.

ആര്യയുടെ വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ രോഹിത്ത് ചെയ്ത കമന്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കൺഗ്രാജുലേഷൻസ് എന്നാണ് രോഹിത്ത് കുറിച്ചത്. ആര്യ മറുപടിയായി നന്ദിയും പറഞ്ഞിട്ടുണ്ട്. വേർപിരിഞ്ഞുകഴിഞ്ഞിട്ടും ഇരുവരും സൗഹൃദം സൂക്ഷിക്കുന്നതിനെ നിരവധി പേരാണ് അഭിനന്ദിച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts