Home Blog

3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന സംഭവം: എന്തിനീ കൊടും ക്രൂരതയെന്ന് വിട്ടുപറയാതെ അമ്മ

0
Spread the love

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു

പുത്തൻ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. മൂന്ന് വയസുകാരി നാടിന്‍റെയാകെ സങ്കടമായെങ്കിലും ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ലെന്നും കൂടുതൽ ചോദ്യം ചെയ്യലുകൾ ആവശ്യമാണെന്നും റൂറല്‍ എസ് പി എം ഹേമലത പ്രതികരിച്ചു. ഡോക്ടറുടെ നിർദ്ദേശം ലഭിച്ചാൽ വിദഗ്ധ പരിശോധന നടത്തുമെന്നും സന്ധ്യയുടെ അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും റൂറല്‍ എസ് പി കൂട്ടിച്ചേര്‍ത്തു.

സന്ധ്യയ്ക്ക് 35 വയസുണ്ടെങ്കിലും പ്രായത്തിനനുസരിച്ചുള്ള മാനസിക വളര്‍ച്ച ഇല്ലെന്നാണ് സന്ധ്യയുടെ കുടുംബം പറയുന്നത്. പലകുറി മാനസികാരോഗ്യ വിദഗ്ധരെയടക്കം കണ്ട് സന്ധ്യ ചികിത്സ തേടിയിട്ടുമുണ്ടെന്ന് സന്ധ്യയുടെ അമ്മ പറഞ്ഞു. കുഞ്ഞിനെ കാണാതായ ഘട്ടം മുതല്‍ സന്ധ്യയെ ചോദ്യം ചെയ്യുന്ന പൊലീസിനും സന്ധ്യയുടെ മനോനിലയെ കുറിച്ച് സംശയങ്ങളുണ്ട്. ഈ സാഹചര്യത്തിലാണ് മാനസികാരോഗ്യ വിദഗ്ധനെ എത്തിച്ച് സന്ധ്യയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ തേടിയതും. നിലവില്‍ കൊലക്കേസ് തന്നെ സന്ധ്യയ്ക്കെതിരെ ചുമത്തി മുന്നോട്ട് പോകാനാണ് പൊലീസിന്‍റെ തീരുമാനം.

പക്ഷേ അവർക്ക് മലയാള സിനിമ സമ്മാനിച്ചത് വേദന നിറഞ്ഞ അനുഭവങ്ങൾ മാത്രം, മകനെ പഠിപ്പിക്കാൻ പോലും കഴിവില്ലാതെ നടി ചാർമിള

0
Spread the love

തമിഴ്നാട്ടുകാരി ആണെങ്കിലും ഒരുകാലത്ത് മലയാളികൾക്ക് എല്ലാമെല്ലാമായിരുന്നു നടി ചാർമിള. അന്ന് സിനിമയുടെ പ്രശസ്തിയിലും പണത്തിന്റെ സുലഭതയിലും ജീവിച്ച നടി ഇപ്പോൾ സാധാരണക്കാരിയെ പോലെയാണ് ജീവിക്കുന്നത്. മകന്റെ പഠനം പോലും മറ്റുള്ളവരാണ് ഏറ്റെടുത്ത് ചെയ്യുന്നത്. ഇപ്പോഴത്തെ നടിയുടെ പതനത്തിന് മലയാള സിനിമയും വലിയൊരു കാരണമായിട്ടുണ്ടെന്ന് പറയുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

വാക്കിലായാലും എഴുത്തിലായാലും പ്രവൃത്തിയിലായാലും ഏറ്റവും കൂടുതൽ രസമുള്ള സംഭവമാണ് പ്രണയം. പക്ഷെ ജീവിതത്തിൽ‌ അത് കുറച്ച് പ്രയാസമേറിയ കാര്യമാണ്. പ്രണയിക്കുന്നത് പോലെയല്ല ഒരുമിച്ച് ജീവിക്കുന്നത്. കാരണം ജീവിതത്തിൽ അഭിനയിച്ചുകൊണ്ട് അധികനാൾ പിടിച്ച് നിൽക്കാൻ പറ്റില്ലല്ലോ. ജീവിതത്തിന്റെ താളം പ്രണയമൊക്കെ കൈവിട്ട് പോയശേഷം രണ്ട് വിവാഹം കഴിച്ച് രണ്ടും വേർപിരിയലിൽ കലാശിച്ച ജീവിതത്തിലെ ദുരിതപർവം

വൈകാരിക ഇടങ്ങളെ ഓരോ മനുഷ്യനും എങ്ങനെ തുലനം ചെയ്യണമെന്ന് ഓർമിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടി ചാർമിളയുടെ താളം തെറ്റിയ ജീവിതത്തിലേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ആലപ്പി അഷ്റഫിന്റെ വീഡിയോ ആരംഭിക്കുന്നത്. വേർപിരിയലിൽ കലാശിച്ച ഒരു ബന്ധത്തിന്റെ ശരി തെറ്റുകളെ കുറിച്ച് പറയുന്നത് ന്യായമല്ലെന്ന് അറിയാം. എന്നാൽ ചാർമിള തന്നെ പലകുറി ചാനലുകളിലൂടെ വെളിപ്പെടുത്തിയിട്ടുള്ളത് കൊണ്ടാണ് ഞാൻ ഇത് ഇവിടെ പറയുന്നത്. ഒത്തിരി സ്വപ്നങ്ങളും മോഹങ്ങളുമായി തമിഴ്നാട്ടിലേക്ക് പറന്നിറങ്ങിയ ഒരു സുന്ദര ശലഭമായിരുന്നു ചാർമിള എന്ന നടി.

വിടർന്ന് ശോഭയാർന്ന കണ്ണുകൾ, പ്രകാശം പടർത്തുന്ന പുഞ്ചിരി, കുട്ടിത്തം നിറ‍ഞ്ഞ പ്രകൃതം. ധനത്തിലും കാബൂളിവാലയിലും കേളിയിലും മലയാളികൾക്ക് മറക്കാനാവാത്ത സുന്ദര ​ഗാനങ്ങളിലൂടെ ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്ന മുഖശ്രീ. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച അവർ‌ക്ക് മലയാള സിനിമ തിരിച്ച് സമ്മാനിച്ചത് ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്തതും വേദന നിറഞ്ഞതുമായ അനുഭവങ്ങൾ മാത്രമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നശേഷം അവർ തമിഴിലെ സൺ ടിവി ഉൾപ്പടെയുള്ള നിരവധി ചാനലുകൾക്ക് കൊടുത്ത അഭിമുഖം കണ്ടാൽ മലയാളികളായ നാം ലജ്ജിച്ച് തല താഴ്ത്തേണ്ടി വരും. പയ്യന്മാരായ മൂന്ന് നിർമാതാക്കൾ ചേർന്ന് ഒരു സിനിമ എടുക്കുന്നു. അവർ മൂന്നുപേരും ചാർമിളയുടെ കാലുതൊട്ട് അനു​ഗ്രഹം വാങ്ങുന്നു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാൾ അവർ ആവശ്യപ്പെടുന്നു ഞങ്ങളിൽ ഒരാളുടെ കൂടെ ചേച്ചി സഹകരിക്കണമെന്ന്. അത് ആരെ വേണമെന്ന് ചേച്ചിക്ക് തന്നെ തീരുമാനിക്കാം. പണം ഒരു പ്രശ്നമേയല്ല. ഈ കാര്യങ്ങൾ തന്നോട് അവതരിപ്പിച്ച പയ്യന്റെ ഭാര്യയെ താൻ കണ്ടിരുന്നുവെന്ന് ചാർമിള പറയുന്നു

തമിഴ് നടി സ്നേഹയെപ്പോലെ അതി സുന്ദരി അതേ രൂപം. ഇത്രയും സുന്ദരിയായ ഭാര്യയുള്ള നിങ്ങളാണോ ചേച്ചിയുടെ പ്രായമുള്ള തന്നോട് ഇങ്ങനെ പറയുന്നതെന്ന് ചാർമിള ചോ​ദിച്ചു. ആപ്പിൾ തോട്ടമുള്ളവൻ മുന്തിരിയും ഓറഞ്ചും ഒന്നും കഴിക്കേണ്ടെന്നാണോ ചേച്ചി പറയുന്നത് എന്നായിരുന്നു ചാർമിളയ്ക്ക് അയാൾ തിരിച്ച് നൽകിയ മറുപടി. ഒടുവിൽ അതുവരെ അഭിനയിച്ചതിന്റെ പണം പോലും വാങ്ങാതെ ചാർമിള ആ സെറ്റിൽ നിന്നും തിരികെ പോയി.

കാലം മാറി പോച്ച് എന്ന സിനിമയുടെ മലയാളം റീമേക്കിന്റെ ഷൂട്ട് പൊള്ളാച്ചിയിൽ നടക്കുമ്പോൾ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാൻ ചാർമിള തുടങ്ങിയപ്പോൾ നിർമ്മാതാവിനോട് യാത്ര പറഞ്ഞിട്ട് പോകാൻ പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. സഹായികളായ സ്ത്രീകൾക്കൊപ്പം ചാർമിള നിർമാതാവിന്റെ റൂമിലെത്തി. എട്ട് പേർ മദ്യപിച്ച് ഇരിക്കുന്ന രം​ഗമാണ് ചാർമിള അവിടെ കണ്ടത്. ഉടനെ ഇവരെ അവരിൽ പലരും കടന്നുപിടിച്ചു. ചാർമിളയുടെ ഒപ്പം ഉണ്ടായിരുന്ന മേക്കപ്പ് ചെയ്ത് കൊടുക്കുന്ന സ്ത്രീയുടെ സാരി അവരിൽ പലരും വലിച്ച് അഴിച്ചു.

തന്നെ കടന്ന് പിടിച്ചയാളുടെ കയ്യിൽ കടിച്ച് പിടി വീടുവിപ്പിച്ച് ഇറങ്ങിയോടി. എന്നാൽ ആ ഹോട്ടൽ ഉടമകൾ പോലും ചാർമിളയുടെ പരാതി ചെവി കൊണ്ടില്ല. പിന്നീട് അതേ ഹോട്ടലിന് മുമ്പിലുണ്ടായിരുന്ന ഓട്ടോ തൊഴിലാളികളാണ് ചാർമിളയ്ക്ക് രക്ഷകരായി എത്തിയത്. ശേഷം പോലീസ് വന്ന് എല്ലാവരേയും അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് ആ കേസിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ചാർമിള പറയുന്നു. മലയാള സിനിമയിൽ നിന്നും ഇതുപോലെ നിരവധി ദുരനുഭവങ്ങൾ‌ ചാർമിളയ്ക്കുണ്ടായി.

തമിഴ് സിനിമയിൽ നിന്നും താൻ മലയാള സിനിമയിലേക്ക് മാറാനുള്ള കാരണം മലയാള സിനിമയിലെ മാന്യമായ വസ്ത്രധാരണമാണെന്നാണ് ചാർമിള പറഞ്ഞത്. തമിഴിലാകുമ്പോൾ ​ഗ്ലാമർ വസ്ത്രങ്ങൾ ധരിക്കേണ്ടി വരും. തമിഴ് സിനിമയിൽ ബിക്കിനിയും സ്വിമ്മിങ് ഷൂട്ടുമൊക്കെ നായിക തന്നെ ധരിക്കണം. അതുകൊണ്ട് കൂടിയാണ് ചാർമിള മലയാള സിനിമയിൽ നിന്നും വരുന്ന ഓഫറുകൾ കൂടുതലായും സ്വീകരിച്ചത്. എന്നാൽ മലയാളത്തിൽ വന്ന് പെട്ട തനിക്ക് ഒരു ജീവിതം തന്നെ ബലിയർപ്പിക്കേണ്ടി വന്നുവെന്നും അഷ്റഫ് പറഞ്ഞു.

കാത്തോലിക്കാ കുടുംബാം​ഗമാണ് ചാർമിള. പ്രതിസന്ധികളിൽ പ്രാർത്ഥനയേ മുറുകെ പിടിക്കുന്ന കുടുംബം. അതിനാൽ തന്നെ സത്യസദ്ധതയ്ക്കും ആത്മാർത്ഥതയ്ക്കും ചാർമിള വലിയ പ്രാധാന്യം കൊടുത്തു. നടിയുടെ ആ​ദ്യ പ്രണയത്തിൽ തന്നെ ആത്മാർത്ഥത പ്രതിഫലിച്ചു. ആ പ്രണയത്തിനുവേണ്ടി തന്റെ ജീവൻ തന്നെ ബലിയർപ്പിക്കാൻ നടി ശ്രമിച്ചതിൽ നിന്ന് തന്നെ ആത്മാർത്ഥത നമുക്ക് വായിച്ചെടുക്കാം. പ്രണയിച്ചയാളെ നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ കൈകളിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഒരു ക്രിസമസിന് നിർമാതാവ് ബൈജു കൊട്ടാരക്കര ചാർമിളയെ കാണാൻ ചെന്നപ്പോൾ കാമുകനുള്ള സമ്മാനങ്ങളുമായി റെഡിയായി ഇരിക്കുകയായിരുന്നു നടി. സമ്മാനങ്ങൾ ബൈജുവിന് ചാർമിള കാണിച്ച് കൊടുക്കുകയും ചെയ്തു. അന്ന് വൈകീട്ട് വീണ്ടും ബൈജുവിന് ചാർമിളയുടെ കോൾ വന്നു. കാമുകൻ ചതിച്ചുവെന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ബൈജുവിനോട് ചാർമിള പറ‍ഞ്ഞത്

ബൈജു റൂമിലെത്തി നോക്കിയപ്പോൾ വലിച്ചെറിഞ്ഞ സമ്മാനങ്ങൾക്കിടയിൽ ഇരുന്ന് ഭ്രാന്തിയെപ്പോലെ കരയുന്ന ചാർമിളയെയാണ് ബൈജു കണ്ടത്. അന്ന് ജീവിതം അവസാനിപ്പിക്കാനും നടി ശ്രമിച്ചു. പിന്നീട് എവിടെയും ആ കാമുകനെ കുറിച്ച് ചാർമിള മോശമായി പറ‌ഞ്ഞിട്ടില്ല. ഇരുവരും ഏറെക്കാലം ലിവിങ് ടു​ഗെതർ റിലേഷൻഷിപ്പിലായിരുന്നു. പിന്നീടാണ് അയാൾ ചാർമിളയെ നിഷ്കരുണം തള്ളി പറഞ്ഞത്. ‍‍‍‍‍

പിന്നിട് അടിവാരം സിനിമയുടെ സെറ്റിൽ വെച്ച് അസോസിയേറ്റ് ഡയറക്ടറായ കിഷോർ സത്യയെ നടി പരിചയപ്പെട്ടു. ഇരുവരുടേയും പരിചയം പ്രണയമായതോടെ വിവാഹം എന്ന ആവശ്യം കിഷോർ സത്യ മുന്നോട്ട് വെച്ചു. ഇരുവരുടേയും കുടുംബാം​​ഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരുമായി. ആ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല ഇരുവരും പിന്നീട് വേർപിരിഞ്ഞു. തളർന്ന് പോയ ചാർമിള ആ ഇടയ്ക്കാണ് സഹോദരിയുടെ കൂട്ടുകാരനായ രാജേഷിനെ പരിചയപ്പെടുന്നത്.

പക്ഷെ രാജേഷിന് തന്നെക്കാൾ പ്രായം കുറവായതിനാൽ ആ പ്രണയത്തിൽ നിന്നും പിന്മാറാൻ രാജേഷിനോട് ചാർമിള ആവശ്യപ്പെട്ടു. പക്ഷെ രാജേഷ് തയ്യാറായില്ല. ഒടുവിൽ അയാളുടെ നിർബന്ധത്തിന് വഴങ്ങി ചാർമിള വിവാഹത്തിന് സമ്മതം പറഞ്ഞു. അവർ ആ ദാമ്പത്യം ആർഭാടത്തോടെ ആഘോഷിച്ചു. പണം തീർന്നപ്പോൾ ഇരുവരുടേയും ബന്ധത്തിൽ ഉലച്ചിലുണ്ടായി തുടങ്ങി. ഇതിനിടയിൽ ചികിത്സയിലൂടെയും പ്രാർത്ഥനയിലൂടെയും ഒരു മകനും പിറന്നു. കഷ്ടിച്ച് രണ്ട്, മൂന്ന് മുറികളുള്ള ഒരു വീട്. കുറച്ച് പ്ലാസ്റ്റിക്ക് കസേരകളും പ്രവർത്തിക്കാത്ത ടിവിയും മാത്രമാണ് ആ വീട്ടിലെ ആഢംബരം.

നടനും വിശാലും സിനിമാ സംഘടനയുമാണ് മകന്റെ പഠനം ഏറ്റെടുത്തത്. കൂടാതെ വിഷാദരോ​ഗവും ചാർമിളയ്ക്ക് പിടിപ്പെട്ടു. വൈകാരിക ചാപല്യങ്ങൾ കാരണവും സാമ്പത്തിക അച്ചടക്കമില്ലായ്മ കാരണവും ബുദ്ധിമുട്ടി ഒറ്റപ്പെട്ട് പോയ ഒരു സുന്ദരിയാണ് നടിയെന്നും അവരുടെ സന്തോഷകരമായ ജീവിതത്തിന് വേണ്ടത് ചെയ്ത് കൊടുക്കേണ്ട കടമ മലയാള സിനിമയ്ക്കുണ്ടെന്നും പറഞ്ഞാണ് ആലപ്പി അഷ്റഫ് വീഡിയോ അവസാനിപ്പിച്ചത്

ഇടിച്ചിടാൻ ലാലേട്ടൻ; വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രത്തിലും സ്റ്റണ്ട് സിൽവ, പ്രതീക്ഷ വച്ച് പ്രേക്ഷകർ

0
Spread the love

സത്യൻ അന്തിക്കാട്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായത്. മോഹൻലാൽ ഉൾപ്പെടുന്ന ഒരു രംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിലിൽ പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയെയും കാണാം. ഇതാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്

മോഹൻലാൽ അഭിനയിച്ച എമ്പുരാന്റെയും തുടരുമിന്റെയും സ്റ്റണ്ട് ഒരുക്കിയത് സ്റ്റണ്ട് സിൽവയായിരുന്നു. സിനിമകളിലെ ഫൈറ്റ് രംഗങ്ങളും തിയേറ്ററുകളെ ഇളക്കി മറിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രത്തിലും കിടിലൻ സ്റ്റണ്ട് സീക്വൻസ് ഉണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

അതേസമയം, സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവം. ചിത്രത്തിൽ മോഹൻലാൽ സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് എത്തുക. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. സിനിമയുടെ കഥ അഖിൽ സത്യന്റെതാണ്. അനൂപ് സത്യൻ ചിത്രത്തിൽ അസോസിയേറ്റ് ആയാണ് പ്രവർത്തിക്കുന്നത്.

ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രം; ശ്രദ്ധ നേടി നടൻ ദിലീപ് മകളെ കുറിച്ച് പറഞ്ഞ വാക്കുകൾ…

0
Spread the love

മകൾ മീനാക്ഷി ഡോക്ടറായി ജോലി ആരംഭിച്ചതായി നടൻ ദിലീപ്. മീനാക്ഷി ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകും. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിര വരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുകയാണ്. ദിലീപിന്റെ വാക്കുകൾ.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മീനാക്ഷിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ദിലീപും കാവ്യമാധവനും പങ്കെടുക്കാറുണ്ട്. സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി.നമിത പ്രമോദ് ആണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒത്തുച്ചേരുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്

ട്രെയിൻ ടിക്കറ്റുകളിൽ മോദിയുടെ ചിത്രം; ഇത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കളിയെന്ന് പ്രതിപക്ഷം

0
Spread the love

ട്രെയിൻ ടിക്കറ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ചേർത്ത് റെയിൽവേ. ഓൺലൈൻ ടിക്കറ്റുകളിലാണ് മോദിയുടെ ചിത്രമുള്ളത്. ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ചു കൊണ്ടുള്ളതാണ് ചിത്രം. സൈനികർക്കുള്ള ആദരമെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. ”ഭീകരവാദം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധമായ ഒരു സർക്കാരിന്റെ അഞ്ച് വർഷങ്ങൾ” എന്നും ടിക്കറ്റിൽ കുറിച്ചിട്ടുണ്ട്.

അതേസമയം, വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ സൈനിക നടപടിയെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗപ്പെടുത്തുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

മോദി സർക്കാർ എത്രമാത്രം പരസ്യ ഭ്രമത്തിലാണെന്നതിന്റെ ഒരു ഉദാഹരണമാണിതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ മാധ്യമ ഉപദേഷ്ടാവായ പിയൂഷ് ബാബെലെ എക്‌സിൽ കുറിച്ചു. ഐആർസിടിസി ഇ-ടിക്കറ്റിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. റെയിൽവേ ടിക്കറ്റുകളിലെ പരസ്യമായി അവർ ‘ഓപ്പറേഷൻ സിന്ദൂർ’ ഉപയോഗിക്കുന്നു. സൈന്യത്തിന്റെ വീര്യം പോലും അവർ ഒരു ഉൽപ്പന്നം പോലെ വിൽക്കുന്നു. ഇത് ദേശസ്‌നേഹമല്ല, വില പേശലാണെന്നും പിയൂഷ് ബാബെലെ കുറിച്ചു.

പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ വിജയകരമായി നടപ്പിലാക്കിയതുമുതൽ, ഇന്ത്യൻ സായുധ സേനയുടെ നേട്ടങ്ങൾ തിരഞ്ഞെടുപ്പ് നേട്ടത്തിനായി ഉപയോഗിക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പിയൂഷ് ബാബെലെ ആരോപിച്ചു.

സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം..

0
Spread the love

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വിപണിവില 70,040 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ചാണ് ഇന്നലെ 8755 രൂപയായത്. ഇന്ന് ഗ്രാമിന് 8,710 രൂപയും 69,680 രൂപയുമാണ് നൽകേണ്ടത്.

75-ാം വർഷത്തിൽ സെ൯ട്രൽ പിക്ച്ചേഴ്സ്; അടുത്ത ഹിറ്റ് ആസാദി

0
Spread the love

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള പേരുകളിലൊന്നായ സെ൯ട്രൽ പിക്ച്ചേഴ്സിന് എഴുപത്തിയഞ്ച് വയസ്സ്. ചലച്ചിത്ര വിതരണ, നിർമ്മാണരംഗത്ത് 1950ൽ തുടങ്ങിയ യാത്ര ഇപ്പോൾ എത്തിനില്ക്കുന്നത് ഏറെ പ്രതീക്ഷയോടെ മലയാളി കാത്തുനിൽക്കുന്ന ആസാദിയിലും. ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നിലുള്ള പ്രിവ്യൂ സ്ക്രീനിങ്ങിന് പിന്നാലെ ആസാദി സെ൯ട്രൽ പിക്ച്ചേഴ്സ് വിതരണത്തിന് എടുക്കുകയായിരുന്നു. ഇ൯ഡസ്ട്രിക്ക് അകത്തും പുറത്തും ഏറെ പ്രതീക്ഷ ഉയർന്ന ചിത്രത്തിന് വിപുലമായ ഗ്ലോബൽ റിലീസാണ് സെ൯ട്രൽ ഒരുക്കുന്നത്.

1950ൽ തിക്കുറിശ്ശി സുകുമാര൯ നായർ നായകനായി, വി.എസ്.രാഘവ൯ സംവിധാനം ചെയ്ത ചന്ദ്രിക എന്ന സിനിമയിലാണ് സെ൯ട്രൽ പിക്ച്ചേഴ്സ് ഈ ചരിത്രയാത്ര തുടങ്ങിയത്. അതിന് ശേഷം നീലക്കുയിലും ചട്ടക്കാരിയും തീക്കനലും അടക്കം ക്ലാസിക് സിനിമകൾ ഏറെ കമ്പനി കാഴ്ചക്കാരുടെ മുന്നിലെത്തിച്ചു. കൂടെവിടെ, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഇവിടെ തുടങ്ങുന്നു, ചക്കര ഉമ്മ, കുടുംബ പുരാണം, കളിക്കളം , ഒരു ഇന്ത്യൻ പ്രണയ കഥ, നരൻ, രസതന്ത്രം, ഉസ്താദ്‌ ഹോട്ടല്, ഹൗ ഓൾഡ് ആർ യു, എന്ന് നിന്റെ മൊയ്തീൻ.. ഈ നിര കണ്ടാലറിയാം സെ൯ട്രലിന്റെ സിനിമകളുടെ മികവ്. അവിടെയും തീരുന്നില്ല ആ നിര. പിന്നാലെ രണ്ട് ത്രില്ലർ സിനിമകളുമായി സെ൯ട്രലെത്തി. മുംബൈ പൊലീസും അഞ്ചാം പാതിരയും. വലിയ വിജയങ്ങളായ അയ്യപ്പനും കോശിയും, തണ്ണാർ മത്ത൯ ദിനങ്ങൾ, രോമാഞ്ചം, തല്ലുമാല എന്നീ ചിത്രങ്ങൾ പിന്നാലെയെത്തി. ഏറ്റവുമൊടുവിലായ നസ്ലന്റെ സൂപ്പർ ഹിറ്റായ ആലപ്പുഴ ജിംഖാന തീയേറ്ററിലെത്തിച്ചതും സെ൯ട്രല് പിക്ച്ചേഴ്സ് തന്നെ. ആ നിരയിലേക്കാണ് ആസാദിയുടെ വരവ്.

വ൯ ഹിറ്റായ അഞ്ചാം പാതിരയ്ക്കുശേഷം സെ൯ട്രലൽ വിതരണത്തിനെടുത്ത വേറിട്ട ത്രില്ലറാണ് ആസാദി. ഒരുജയിൽ ബ്രേക്ക് കഥപറയുന്ന ചിത്രം പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിക്കും എന്നതുതന്നെയാണ് അണിയറക്കാർ തരുന്ന ഉറപ്പ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നല്കുന്ന തടവുകാരിയായ യുവതിയെയും കുഞ്ഞിനേയും അവിടെനിന്നും കടത്തിക്കൊണ്ടുപോകുകയെന്ന അസാധ്യമായ ദൗത്യം ഏറ്റെടുക്കുന്ന സാധാരണക്കാരുടെ കഥയാണ് സിനിമ. സെ൯ട്രല് ചിത്രം ഏറ്റെടുത്തതിന് പിന്നാലെ ആസാദിയുടെ ഒ.ടി.ടി സാറ്റലൈറ്റ് അവകാശങ്ങൾ അതിവേഗം വിറ്റുപോയി. തമിഴ്, തെലുങ്ക്, ഹിന്ദി അവകാശങ്ങൾക്കും ആവശ്യക്കാരേറെ. ശ്രീനാഥ് ഭാസിയും ലാലും പ്രധാന വേഷത്തിലെത്തുന്ന ആസാദി മെയ് 23നാണ് തിയറ്ററുകളിലെത്തുക.

നവാഗതനായ ജോ ജോർജാണ് സംവിധായക൯. സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന അവകാശവാദത്തോടെ എത്തുന്ന ചിത്രം ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്നത്. സാഗറാണ് തിരക്കഥ രചിച്ചിരിക്കുന്നത്. രവീണ, വാണി വിശ്വനാഥ്, സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ – പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ

0
Spread the love

കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ. കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദ സാധ്യത ശക്തമായതോടെയാണ് അതിശക്ത മഴ മുന്നറിയിപ്പ്. അഞ്ചുദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്

ലാലേട്ടന് പിറന്നാൾ സമ്മാനം: ചക്ക കൊണ്ട് ചിത്രമൊരുക്കി ഡാവിഞ്ചി സുരേഷ്

0
Spread the love

പ്രിയപ്പെട്ടവരുടെ പിറന്നാളിന് പല തരത്തിലുള്ള സമ്മാനങ്ങളും സർപ്രൈസുകളും നൽകുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ മലയാളികളുടെ സ്വന്തം മോഹൻലാലിന് തികച്ചും വ്യത്യസ്തമായ ഒരു പിറന്നാൾ സമ്മാനം ഒരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ട് മോഹൻലാലിന്റെ വലിയ ചിത്രം തയാറാക്കിയാണ് ഡാവിഞ്ചി സുരേഷ് വ്യത്യസ്തമായ പിറന്നാൾ സമ്മാനം ഒരുക്കിയത്

വിവിധ ഇനങ്ങളിലും നിറങ്ങളിലുമുള്ള ചക്കച്ചുള , ചക്കക്കുരു , ചക്കപ്പോള, ചക്കമടല്‍ , അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിന്റെ മുഖം തയാറാക്കിയത്. പശ്ചാത്തലത്തില്‍ പച്ചയും മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള പ്ലാവിലകളും കൂടി വച്ചതോടെ ചിത്രം പൂർത്തിയായി. അറുപത്തഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന്റെ ചിത്രമൊരുക്കിയത് 65 ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിലാണെന്നതാണ് മറ്റൊരു കൗതുകം.

തൃശൂര്‍ വേലൂരിലെ കുറുമാല്‍കുന്ന് വര്‍ഗ്ഗീസ് തരകന്‍റെ ആയുര്‍ ജാക്ക് ഫാമിലാണ് സുരേഷ് ചിത്രമൊരുക്കിയത്. 100 മീഡിയങ്ങളിൽ 100 ചിത്രമൊരുക്കുന്ന ഡാവിഞ്ചി സുരേഷിന്റെ 97ാം മീഡിയമാണ് ചക്ക. എട്ടടി വലിപ്പത്തില്‍ രണ്ടടി ഉയരത്തില്‍ തട്ടുണ്ടാക്കി തുണി വിരിച്ച്, അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്താണ് ചക്കച്ചുളകള്‍ നിരത്തുന്നത്. അഞ്ചു മണിക്കൂര്‍ സമയമെടുത്താണ് ചിത്രമുണ്ടാക്കിയതെന്നും ഏകദേശം ഇരുപതു ചക്കയോളം ഉപയോഗിച്ചെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചിത്രം നിർമിക്കുന്ന വീഡിയോയും ഡാവിഞ്ചി സുരേഷ് പങ്കുവച്ചിട്ടുണ്ട്.

തുടരും സിനിമയിലെ വിജയ് സേതുപതി സാന്നിധ്യം; ആവശ്യം പറഞ്ഞപ്പോൾ നടൻ പ്രതികരിച്ചത് ഇങ്ങനെയെന്ന് നിർമ്മാതാവ്

0
Spread the love

കേരളത്തിൽ ഇപ്പോഴും തീയേറ്ററുകൾ നിറഞ്ഞ് പ്രദർശനം നടത്തിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. കുടുംബ കഥ പറയുന്ന ചിത്രത്തിൽ വില്ലനായി എത്തിയത് പരസ്യ ചിത്രങ്ങളുടെ സംവിധായകൻ കൂടിയായ പ്രകാശ് വർമ്മയാണ്. ഇപ്പോഴിതാ പ്രകാശ് വർമ്മയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുകയാണ് നിർമാതാവായ എം രഞ്ജിത്. സിനിമയിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളെക്കുറിച്ചും അദ്ദേഹം ചില കാര്യങ്ങൾ പങ്കുവച്ചിട്ടുണ്ട

‘ഭീകര ബഡ്ജ​റ്റിൽ ചെയ്ത സിനിമയല്ല തുടരും. അന്ന് വില്ലൻ വേഷം ചെയ്യാൻ പ്രകാശ് വർമ്മയെ സമീപിച്ചിരുന്നു. അഭിനയിക്കാൻ അദ്ദേഹത്തിന് പേടിയായിരുന്നു. കാരണം മോഹൻലാലിനും ശോഭനയ്ക്കുമെതിരെയാണ് അഭിനയിക്കേണ്ടത്. താൻ വന്നാൽ എല്ലാവർക്കും ബുദ്ധിമുട്ടാകുമെന്ന് പ്രകാശ് വർമ്മ എന്നോട് പറഞ്ഞിരുന്നു. സിനിമയുടെ ആകർഷണത്തിന് വേണ്ടിയാണ് പ്രകാശ് വർമ്മയെ കൊണ്ടുവന്നത്. അദ്ദേഹത്തെ വച്ച് ഞങ്ങൾ ഒരു ടെസ്​റ്റ് വീഡിയോ എടുത്തിരുന്നു. അത് മോഹൻലാലിന് അയച്ചുകൊടുത്തു. ലാലേട്ടൻ വരെ അതിശയിച്ചുപോയി.എല്ലാം ശ്രദ്ധിക്കുന്ന വ്യക്തിയാണ് ലാലേട്ടൻ. യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് അധികം ആരോടും പ്രശ്നങ്ങളില്ലാതെ ജീവിക്കുന്നയാളാണ് ലാലേട്ടൻ. നമ്മൾ ചില കാര്യങ്ങളിൽ കളിയാക്കിയാലും അദ്ദേഹത്തിന് പരാതികളില്ല.

സിനിമയിൽ വിജയ് സേതുപതിയുടെ ചിത്രങ്ങൾ ഫ്ളാഷ് ബാക്കിൽ ഉപയോഗിക്കുന്നുണ്ട്. വേറെ ഏതെങ്കിലും സംവിധായകരായിരുന്നുവെങ്കിൽ അദ്ദേഹത്തിന് പകരം പ്രഭുവിനെയോ ശരത്കുമാറിനെയോ ഉപയോഗിക്കുളളൂ. അവിടെയാണ് വിജയ് സേതുപതിയെ ഉപയോഗിച്ചത്. അത് ഡയറക്ടർ ബ്രില്ല്യൻസാണ്.നമുക്ക് അടുത്ത ബന്ധമുളള ഒരാളാണ് വിജയ് സേതുപതി. ഇക്കാര്യം ഞങ്ങൾ വിജയ് സേതുപതിയോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞത്, ഇതുവരെയായിട്ടും ലാലേട്ടനോടൊപ്പം ഒരുമിച്ച് അഭിനയിക്കാൻ കഴിഞ്ഞിട്ടില്ല. ഫോട്ടോയെങ്കിലും അഭിനയിക്കട്ടേയെന്നായിരുന്നു. ഈ സിനിമയുടെ റീമേക്ക് വന്നാലും മറ്റൊരു നടനും മോഹൻലാലിന് പകരമായി അഭിനയിക്കാൻ സാധിക്കില്ല’- രഞ്ജിത് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts