Home Blog

രാത്രികാലങ്ങളില്‍ വിഡിയോ കാള്‍; നഗ്നയാവാന്‍ ആവശ്യം; പൂജയുടെ മറവിൽ യുവതിയെ പീഡിപ്പിച്ച പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരൻ അറസ്റ്റിൽ

0
Spread the love

പൂജയുടെ മറവില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ തൃശ്ശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം ജീവനക്കാരനെ ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ പ്രശ്നങ്ങള്‍ തീര്‍ക്കാനായി പൂജയ്ക്കെത്തിയ യുവതിയുമായി സൗഹൃദത്തിലായ ശേഷം വാട്സ് ആപ്പ് കോളില്‍ വിളിച്ചു നഗ്നത പകര്‍ത്തുകയും പിന്നീട് ഇതുകാണിച്ചു പീഡിപ്പിച്ചെന്നുമാണു പരാതി.

രണ്ടു കുട്ടികളുടെ അമ്മയായ 38കാരിയാണു പരാതിക്കാരി. കുടുംബ പ്രശ്നങ്ങള്‍ക്കു പരിഹാരമെന്ന ഓണ്‍ലൈന്‍ പരസ്യം കണ്ടാണു യുവതി പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് എത്തുന്നത്. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി പ്രത്യേകത പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.

രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്നയാവാന്‍ ആവശ്യപ്പെട്ടന്നാണു പരാതി. വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തി. ദേവസ്ഥാനത്തിലെ മുഖ്യപുരോഹിതന്‍ ഉണ്ണി ദാമോദരന്‍റെ അറിവോടെയാണു പീഡനമെന്നും പരാതിയിലുണ്ട്.ബെംഗളുരു പൊലീസ് തൃശ്ശൂരിലെത്തിയാണ് അരുണിനെ പിടികൂടിയത്. രണ്ടാം പ്രതിയായ ഉണ്ണി ദാമോദരനായി തിരച്ചില്‍ തുടങ്ങി. അരുണിന്റെ വാട്സ് ആപ്പ് ചാറ്റുകളുടെ സ്ക്രീന്‍ ഷോട്ടും ക്ഷേത്രത്തിലെ മുറിയില്‍ വച്ചു മോശമായി പെരുമാറിയതിന്‍റെ ദൃശ്യങ്ങളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്.

ദുരന്തങ്ങൾ നമ്മെ ഓർമിപ്പിക്കുന്നത് ഇതാണ്! അഹമ്മദാബാദ് വിമനാപകടത്തിന് പിന്നാലെ ദമ്പതികൾ വിവാഹമോചനത്തിൽ നിന്നും പിന്മാറി

0
Spread the love

അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് എയർ ഇന്ത്യ വിമാനം വീണു തകർന്ന സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. രാജ്യത്തെ പ്രമുഖരെല്ലാം വിഷയത്തിൽ ദുഃഖം രേഖപ്പെടുത്തി രം​ഗത്തെത്തിയിരുന്നു. എന്നാൽ, വിഷയവുമായി ബന്ധപ്പെട്ട് പുതിയ ഒരു കാഴ്ചപ്പാട് പങ്കുവയ്ക്കുകയാണ് ഗായികയും നടിയുമായ രാഗേശ്വരി ലൂംബ. ദുരന്തം എങ്ങനെയാണ് കുടുംബങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കുന്നതിന് കാരണമായതെന്ന് ഇവർ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

ഹൃദയഭേദകമായ വിമാനാപകടത്തിന് ശേഷം ആളുകൾ അവരുടെ കുടുംബാം​ഗങ്ങളെ വിളിക്കാൻ തുടങ്ങിയെന്ന് നിങ്ങൾക്കറിയാമോ? വിവാഹമോചനത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രണ്ട് ദമ്പതികളെ എനിക്കറിയാം. തർക്കങ്ങൾ പരിഹരിക്കാനും അവരുടെ ഈ​ഗോയിൽ അയവ് വരുത്താനും അവർ തീരുമാനിച്ചു. എത്രത്തോളം അനു​ഗ്രഹീതമാണ് സ്വന്തം ജീവിതമെന്ന് മനസ്സിലാക്കാൻ മനുഷ്യർക്ക് മറ്റ് ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്നു, രാഗേശ്വരി പറഞ്ഞു

ഉയർച്ചകളെ വിലമതിക്കണമെങ്കിൽ നാം താഴ്ചകളിലൂടേയും കടന്നുപോകണമെന്ന് അവർ ചൂണ്ടിക്കാട്ടി. വിജയത്തിന്റെ സന്തോഷങ്ങൾ ശരിക്കും വിലമതിക്കണമെങ്കിൽ നാം പരാജയങ്ങളിലൂടെ കടന്നുപോകണം. ഇതുപോലെയുള്ള ദുരന്തങ്ങൾ കാര്യങ്ങളെപ്പറ്റി ചിന്തിക്കാനും വിലയിരുത്താനും നമ്മെ പ്രേരിപ്പിക്കുന്നു. അതിനാൽ, നിങ്ങൾ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നും അവരെ വളരെ വിലപ്പെട്ടവരായും വിശേഷപ്പെട്ടവരായും തോന്നിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു, രാഗേശ്വരി കൂട്ടിച്ചേർത്തു..

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണത്. വിമാനത്തിലെ ഒരാളൊഴികെ മുഴുവൻ യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ജീവൻ നഷ്ടമായി. പറന്നുയർന്നയുടൻ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുമുകളിൽ വിമാനം തകർന്നുവീണ് കത്തുകയായിരുന്നു. മെസ്സിൽ ഭക്ഷണം കഴിക്കാനെത്തിയ ഏതാനും എംബിബിഎസ് വിദ്യാർഥികളും മരിച്ചു.

ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനായ പിതാവ്; നോവായി ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ കുറിപ്പ്

0
Spread the love

ലഹരി കേസുമായി ബന്ധപ്പെട്ടും നടിയുടെ പരാതിയിൽ പേര് വന്നതോടുകൂടിയും മലയാളികൾ വളരെ വിമർശന വിധേയനാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കേസിൽ പോലീസ് പിടിമുറുക്കിയതോടെ ലഹരി വിമുക്തി നേടാനും ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം നടൻ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ പ്രമോഷൻ അഭിമുഖത്തിനിടെ തീർത്തും വ്യത്യസ്തനായ ഷൈൻ ചാക്കോ ആയിരുന്നു മലയാളികൾ കണ്ടത്. എന്നാൽ ലഹരി വിമുക്തിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയ നടനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അച്ഛൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ലഹരിയുടെ പിടിയിൽ നിന്നുള്ള താരത്തിന്റെ തിരിച്ചു വരവിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു താരത്തിന്റെ പിതാവ് സി പി ചാക്കോ. ഇപ്പോഴിതാ അച്ഛന്റെ ജന്മദിനമായ ഇന്നലെ മകൾ റിയ മേരി ചാക്കോ പങ്കുവച്ച ഹൃദയം തൊടുന്ന കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

ഷൈനിന്റെ സഹോദരിയുടെ കുറിപ്പ്

ഡാ‌ഡീ…നിങ്ങൾ എപ്പോഴും ഊർജ്ജസ്വലനും സന്തോഷവാനുമായിരുന്നു. എല്ലായിടത്തും എപ്പോഴും ആദ്യം ഓടിയെത്തുന്നത് ഡാഡിയാണ്. ഒരു അച്ഛൻ എന്ന നിലയിൽ ‌ഡാഡി ഒരിക്കലും ഞങ്ങളെ ഭയപ്പെടുത്തിയില്ല, ഞങ്ങളുടെ ദുഃഖങ്ങൾ നിങ്ങളോടൊപ്പം പങ്കു വച്ചു, വഴക്കിട്ടാലും ഞങ്ങൾ എപ്പോഴും ഡാഡിക്കൊപ്പമായിരുന്നു, ഒരുപാട് സ്നേഹിച്ചു.

‌എപ്പോഴും ഞങ്ങളുടെ കൂടെ ഉറച്ചുനിന്നു. ‌ഡാഡി പൂർണതയുള്ളയാളല്ല. നിങ്ങളും തെറ്റുകൾ വരുത്തിയിട്ടുണ്ട്, പക്ഷേ എപ്പോഴും നല്ലൊരു അച്ഛനാകാൻ ശ്രമിച്ചു. ഒരു അച്ഛൻ എന്ന നിലയിൽ ഏറ്റവും മികച്ച പതിപ്പായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഒരു പിതാവിന് തന്റെ കുടുംബത്തെ എത്രത്തോളം സംരക്ഷിക്കാനും പോരാടാനും കഴിയുമെന്ന് ഡാഡി ഞങ്ങൾക്ക് കാണിച്ചുതന്നു. നിങ്ങൾ ഞങ്ങൾക്ക് വേണ്ടി, ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പോരാടി, ഞങ്ങളെ നയിച്ചു. ഞങ്ങളെ നയിച്ച വെളിച്ചമായി. ഒരിക്കലും ഞങ്ങളെ നിരാശപ്പെടുത്തിയില്ല. എപ്പോഴും ഞങ്ങളെക്കുറിച്ച് അഭിമാനിച്ചിരുന്നു.

ജീവിതത്തിൽ ഞങ്ങൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തനായ പിതാവാണ്, ഏറ്റവും ശക്തനായ വ്യക്തിയാണ് നിങ്ങൾ. ഞങ്ങളുടെ കാവൽ മാലാഖയാണ്. എപ്പോഴും അങ്ങനെ തന്നെയായിരിക്കും. ഡാഡിയുടെ ജന്മദിനത്തിൽ ആരോ എടുത്ത നിങ്ങളുടെ ചിത്രം ഒപ്പം ചേർക്കുന്നു. ഇത് ആരാണ് എടുത്തതെന്ന് അറിയില്ല. ഡാഡിയുടെ ജന്മദിനത്തിൽ ഈ ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു’. റിയ മേരി കുറിച്ചു.

അവസാന ഫോൺ ലൊക്കേഷൻ വിമാനാപകടം ഉണ്ടായ സ്ഥലം; സംവിധായകന്റെ മിസ്സിംങിൽ ദുരൂഹത

0
Spread the love

അഹമ്മദാബാദ് വിമാനദുരന്തമുണ്ടായ ദിവസം മുതല്‍ ചലച്ചിത്രപ്രവര്‍ത്തകനെ കാണാനില്ലെന്ന് കുടുംബം. സംഗീത ആല്‍ബങ്ങളുടെ സംവിധായകനും സംഗീതസംവിധായകനുമായ മഹേഷ് ജീരാവ്‌ല എന്നറിയപ്പെടുന്ന മഹേഷ് കലാവാദിയയെയാണ് കാണാതായത്. വിമാനം തകര്‍ന്നുവീണ പ്രദേശത്ത് കൊല്ലപ്പെട്ടവരില്‍ മഹേഷ് ഉണ്ടാവാമെന്നാണ് കുടുംബം ഭയക്കുന്നത്

അപകടം നടന്ന ദിവസം മഹേഷ് അഹമ്മദാബാദിലെ ലോ ഗാര്‍ഡനില്‍ പരിചയക്കാരനെ കാണാന്‍ പോയിരുന്നതായി ഭാര്യ ഹേതല്‍ പറഞ്ഞു. ‘1.14 ആയപ്പോള്‍ മഹേഷ് വിളിച്ചിരുന്നു. കൂടിക്കാഴ്ച അവസാനിച്ചെന്നും വീട്ടിലേക്ക് തിരിച്ചുവരികയാമെന്നും പറഞ്ഞു. തിരിച്ചെത്താന്‍ വൈകിയപ്പോള്‍ തിരിച്ചുവിളിച്ചു. പക്ഷേ, ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു’, അവര്‍ പറഞ്ഞു.

ഫോണിന്റെ ഏറ്റവും ഒടുവിലെ ലൊക്കേഷന്‍ കാണിക്കുന്നത്, ദുരന്തസ്ഥലത്തുനിന്ന് 700 മീറ്റര്‍മാത്രം അകലെയാണ്. അപകടത്തില്‍പ്പെട്ട എയര്‍ഇന്ത്യ വിമാനം അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാത്താവളത്തില്‍നിന്ന് പറയുന്നയര്‍ന്നത് 1.39-ന് ആയിരുന്നു. 1.40-ന് മഹേഷിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മഹേഷിന്റെ സ്‌കൂട്ടറും ഫോണും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും സാധാരണ വീട്ടിലേക്ക് മഹേഷ് ഈ വഴി തിരഞ്ഞെടുക്കാറില്ലെന്നും ഭാര്യ ഹേതല്‍ പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരില്‍ മഹേഷ് ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കുടുംബം ഡിഎന്‍എ സാമ്പിള്‍ കൈമാറിയിട്ടുണ്ട്.

ഇനി ഇടയ്ക്കിടെ മുടി കറുപ്പിക്കേണ്ട; മാസങ്ങളോളം കറുകറുത്തിരിക്കും; കാപ്പി കൊണ്ടുള്ള ഹെയർ പാക്കിതാ..

0
Spread the love

കൊച്ചുകുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അലട്ടുന്ന സൗന്ദര്യ പ്രശ്‌നമാണ് നര. ഇതിന് പരിഹാരമായി വിപണിയിൽ ധാരാളം കെമിക്കൽ ഡൈകൾ ലഭ്യമാണ്. സമയക്കുറവും എളുപ്പവും കാരണം ഭൂരിഭാഗംപേരും ഇതാണ് ഉപയോഗിക്കുന്നത്. എന്നാൽ, കെമിക്കൽ ഡൈയുടെ ഉപയോഗം നിങ്ങൾക്ക് പല തരത്തിലുള്ള അലർജികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഒരു ഡൈ പരിചയപ്പെടാം. ഇത് മുടി കറുപ്പിക്കാൻ മാത്രമല്ല, നല്ല കട്ടിയായി മുടി വളരാനും കൊഴിച്ചിൽ മാറ്റാനും സഹായിക്കും.

ആവശ്യമായ സാധനങ്ങൾ

കടുകെണ്ണ / വെളിച്ചെണ്ണ – 3 ടേബിൾസ്‌പൂൺ

മഞ്ഞൾപ്പൊടി – 1 ടീസ്‌പൂൺ

കരിംജീരകം – 1 ടീസ്‌പൂൺ

കാപ്പിപ്പൊടി – 1 ടീസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണ അല്ലെങ്കിൽ കടുകെണ്ണ എടുത്ത് ചൂടാക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, കാപ്പിപ്പൊടി, കരിംജീരകം എന്നിവ ചേർത്ത് നന്നായി ചൂടാക്കി തണുക്കാനായി മാറ്റി വയ്‌ക്കുക. ഉപയോഗിക്കുന്നതിന് മുമ്പ് ഇതിലേക്ക് വൈറ്റമിൻ ഇ കാപ്‌സ്യൂൾ കൂടി പൊട്ടിച്ച് ചേർത്തുകൊടുക്കുക

ഉപയോഗിക്കേണ്ട വിധം

മുടിയിലും തലയോട്ടിയിലും നന്നായി എണ്ണ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ തലയിൽ വച്ചശേഷം മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.

തിയറ്ററിൽ ദുരന്തമായി ‘തഗ് ലൈഫ്’; പിന്നാലെ നിർമാതാക്കൾക്ക് പണി കൊടുത്ത് നെറ്റ്ഫ്ലിക്സ്

0
Spread the love

വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ പല ചിത്രങ്ങളും സമീപകാലത്ത് വലിയ പരാജയങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തില്‍ പല ചിത്രങ്ങളും തമിഴില്‍ നിന്നാണ്. ആ നിരയില്‍ പെട്ട ചിത്രമാണ് മണി രത്നം- കമല്‍ ഹാസന്‍ ടീം വീണ്ടും ഒന്നിച്ച തഗ് ലൈഫ്. ഇരുവരും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതായിരുന്നു ചിത്രം സൃഷ്ടിച്ച ഹൈപ്പിന് കാരണം. ജൂണ്‍ 5 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രത്തിന് ഇതുവരെ 100 കോടി കടക്കാന്‍ സാധിച്ചിട്ടില്ല. ബോക്സ് ഓഫീസിലെ മോശം പ്രതികരണത്തിന് പിന്നാലെ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ മറ്റൊരു പ്രതിസന്ധി കൂടി നേരിടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നെറ്റ്ഫ്ലിക്സിനായിരുന്നു ചിത്രത്തിന്‍റെ ഒടിടി കരാര്‍. 130 കോടിയുടെ കരാര്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളുമായി നെറ്റ്ഫ്ലിക്സ് റിലീസിന് മുന്‍പ് ഉണ്ടാക്കിയത്. എന്നാല്‍ ചിത്രത്തിന് ജനപ്രീതി നേടാന്‍ സാധിക്കാതെ പോയതോടെ ആദ്യം നിശ്ചയിച്ച തുകയില്‍ നിന്ന് 20- 25 ശതമാനം കുറവ് നല്‍കണമെന്ന് നെറ്റ്ഫ്ലിക്സ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടിടി റിലീസ് മുന്‍നിശ്ചയിച്ചതിലും നേരത്തെ നടത്താനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് അറിയുന്നത്. തിയറ്റര്‍ റിലീസില്‍ നിന്ന് എട്ട് ആഴ്ചകള്‍ നീളുന്നതായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന ഒടിടി വിന്‍ഡോ. അത് നാലിലേക്ക് എത്തിക്കാനാണ് ഒടിടി പ്ലാറ്റ്‍ഫോമിന്‍റെ ശ്രമമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിലമ്പരശൻ, ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. എ ആര്‍ റഹ്‍മാനൊപ്പം മണിരത്നത്തിന്‍റെ മറ്റൊരു പതിവ് സഹപ്രവർത്തകനായ എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിച്ചിരുന്നു. നേരത്തെ മണിരത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

‘ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചമായതിന് നന്ദി’; ഫാദേഴ്സ് ഡേയിൽ കൃഷ്ണകുമാറിന് പിറന്നാൾ സർപ്രൈസ് നൽകി അഹാനയും കുടുംബവും

0
Spread the love

തമാശയ്ക്ക് ആണെങ്കിലും നടൻ കൃഷ്ണകുമാറിനെയും കുടുംബത്തെയും മലയാളികൾ വിളിക്കാറുള്ളത് യൂട്യൂബ് കുടുംബം എന്നാണ്. താരത്തിനും ഭാര്യക്കും നാലു മക്കൾക്കും വളരെ സജീവവും പ്രേക്ഷക പ്രീതിയുമുള്ള വെവ്വേറെ ചാനലുകൾ ഉണ്ട്. ദൈനംദിന ജീവിതത്തിലെ സന്തോഷവും സങ്കടങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കുന്ന ലൈഫ്സ്റ്റൈൽ വ്ലോഗേഴ്സ് ആണ് കൃഷ്ണകുമാർ കുടുംബത്തിലെ ഓരോ അംഗവും മലയാളി പ്രേക്ഷകർക്ക്.

മൂത്തമകൾ ആഹാന കൃഷ്ണയെ നല്ല നല്ല കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് നിരന്തരം നൽകിയ സിനിമാനടി എന്ന നിലയിലും രണ്ടാമത്തെ മകൾ ദിയ കൃഷ്ണയെ വലിയ ആരാധക പിന്തുണയുള്ള ഇൻഫ്ലുവൻസറും കൂടാതെ സംരംഭക എന്ന നിലയിലും മലയാളികൾക്ക് നന്നായി അറിയാം. ഇളയ മക്കളായ ഇഷാനി കൃഷ്ണയെയും ഹൻസിക കൃഷ്ണയേയും വ്ലോഗ്സ്ലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. കുടുംബത്തിന്റെ മറ്റു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന ഭാര്യ സിന്ധു കൃഷ്ണയും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബഴ്‌സ് ലിസ്റ്റിലുണ്ട്.

എന്നാൽ ഈ യൂട്യൂബ് വീഡിയോകളുടെ പേരിലല്ല ഈ അടുത്ത് കൃഷ്ണകുമാറും കുടുംബവും വാർത്തകളിൽ ഇടം പിടിച്ചത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 3 ജീവനക്കാർ നടത്തിയ സാമ്പത്തിക വെട്ടിപ്പും തുടർന്നുണ്ടായ ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു കുടുംബത്തെ വലിയ വാർത്താ പ്രാധാന്യമുള്ള കണ്ടെന്റ് ആക്കി മാറ്റിയത്.. നടനും കുടുംബത്തിനും എതിരെ വലിയ ആരോപണങ്ങൾ ജീവനക്കാരികൾ ഉന്നയിച്ചിരുന്നുവെങ്കിലും തെളിവുകൾ എതിരായതോടെ ജനം കൃഷ്ണകുമാറിനും കുടുംബത്തോടൊപ്പവും തന്നെ നിൽക്കുകയായിരുന്നു. ഇതിന് സോഷ്യൽ മീഡിയയിലൂടെ പലതവണ കൃഷ്ണകുമാറും കുടുംബവും നന്ദിയും പ്രകടിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണകുമാറിന്റെ ജന്മദിനം. വലിയ പ്രതിസന്ധിയെ തരണം ചെയ്ത കുടുംബം ഇപ്പോൾ ഇന്നലെ ഫാദേഴ്സ് ഡേയിൽ കൃഷ്ണ കുമാറിൻ്റെ ബർത്ത് ഡേ ആഘോഷിക്കുന്ന ചിത്രങ്ങളും ഒപ്പം ഇമോഷണലായുള്ള ഒരു കുറിപ്പുമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

“ഞങ്ങളുടെ ചിറകുകൾക്കു താഴെ കാറ്റും ഞങ്ങളുടെ ശക്തിയെ കാക്കുന്ന കവചമായതിനും നന്ദി. അച്ഛനു വേണ്ടി ഞങ്ങൾ നടത്തിയ ഒരു ചെറിയ സർപ്രൈസ് പിറന്നാൾ പാർട്ടിയിൽ നിന്നുള്ള ചിത്രങ്ങൾ ” എന്നാണ് ചിത്രങ്ങൾക്കൊപ്പം അഹാന നൽകിയിരിക്കുന്ന കുറിപ്പ്.

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിച്ച്; ‘തേരി മേരി’ ട്രെയ്‍ലര്‍ പുറത്ത്

0
Spread the love

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയ്‍ലര്‍ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്റെ അനൗൺസ്മെന്റ് വേളയിലാണ് ലോഞ്ച് ചെയ്തത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സിനീഷ് അലി പുതുശ്ശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമ്മിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന ഇൻഫ്ലുവൻസർ ശ്രീരംഗ സുധയും മലയാളികളുടെ പ്രിയപ്പെട്ട അന്ന രേഷ്മ രാജനുമാണ് നായികമാർ.

കാന്താരയെ വിടാതെ പിന്തുടർന്ന് ദുരന്തങ്ങൾ; സംവിധായകനും സംഘവും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടു

0
Spread the love

ഋഷഭ് ഷെട്ടി നായകനാകുന്ന കാന്താര ചാപ്റ്റർ 1 ചിത്രീകരണം ആരംഭിച്ചത് മുതൽ അപകടങ്ങൾ വിടാതെ പിന്തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സംവിധായകനും സിനിമയുടെ നായകനുമായ ഋഷഭ് ഷെട്ടിയും 30-ലേറെ പേരും സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരി ക്കുകയാണ്.

തലനാരിയഴ്ക്കാണ് അപകടത്തില്‍ നിന്നും ഋഷഭ് ഷെട്ടിയും സംഘവും രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ശിവമോ​ഗ ജില്ലയിലെ മസ്തി കാട്ടെ ഏരിയയിലുള്ള മനി റിസർവോയറിലാണ് സംഭവം നടന്നത്. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാ​ഗത്ത് നടന്ന അപകടമായതിനാലാണ് വലിയ ദുരന്തം ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു എങ്കിലും ചിത്രീകരണത്തിനാവശ്യമായ ക്യാമറകളും മറ്റു ഷൂട്ടിം​ഗ് ഉപകരണങ്ങളും അപകടത്തെ തുടർന്ന് വെള്ളത്തിൽ മുങ്ങിയെന്നാണ് പ്രാഥമിക വിവരം.എത്രത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തീർത്ഥ ഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ആർക്കും പരിക്കുകളില്ലെന്നും പൊലീസ് വ്യക്തമാക്കി. അപകടത്തെ തുടർന്ന് ചിത്രീകരണം താത്കാലികമായി നിർത്തിവച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി വിമാനം ലഖ്‌നൗവില്‍ ഇറങ്ങവെ അഗ്നിബാധ; യാത്രാക്കാര്‍ സുരക്ഷിതര്‍

0
Spread the love

ഹജ്ജ് യാത്രാക്കാരുമായി വന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ അഗ്നിബാധ. എസ് വി3112 എന്ന വിമാനത്തിലാണ് തീ ഉയരുന്നത് കണ്ടത്. വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ഇടത് ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ലാന്‍ഡിംഗ് ഗിയറിലെ ഹൈഡ്രോളിക് സംവിധാനത്തിലെ ചോര്‍ച്ചയാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉടനെ തന്നെ വിമാനത്തില്‍ നിന്ന് യാത്രാക്കാരെ ഒഴിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് വിമാനം ജിദ്ദയില്‍ നിന്ന് പുറപ്പെട്ടത്. രാവിലെ വിമാനം ആറ് മണിയോടെ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് ഇടത് ചക്രത്തിന്റെ ഭാഗത്ത് നിന്ന് തീയും പുകയും ഉയര്‍ന്നത്

ഉടനെ തന്നെ പൈലറ്റ് വിമാനം മാറ്റി നിര്‍ത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിട്ടുണ്ട്. തുടര്‍ന്ന് വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിരിക്കുകയാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts