Home Blog Page 10

 ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നു; മണിയൻപിളള രാജുവിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട കുറിപ്പ് വൈറൽ

0
Spread the love

മണിയൻപിളള രാജുവിനുണ്ടായ കാറപകടവുമായി ബന്ധപ്പെട്ട് കേരള ടൂറിസം വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് എഴുതിയ കുറിപ്പ് ചർച്ചയാകുന്നു. ഭയന്നാണെങ്കിലും രോഗത്തിന്റെ തീക്ഷ്ണാണാവസ്ഥയിൽ ആണെങ്കിലും വണ്ടി നിർത്താതെ പോയത് തെറ്റ് തന്നെയാണെന്ന് പ്രശാന്ത് പറയുന്നു. പക്ഷേ ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രശാന്ത് വാസുദേവിന്റെ വാക്കുകൾ:

മണിയൻപിള്ള രാജുവിനെ ചില ദൃശ്യ മാധ്യമങ്ങളെങ്കിലും വലിച്ചു കീറിയതായാണ് മനസ്സിലാക്കുന്നത്. ഞാൻ കാത്തിരുന്നത് ഒരു സിസിടിവി ദൃശ്യത്തിനു വേണ്ടിയായിരുന്നു. അത് വന്നു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ അപകടസ്ഥലത്ത് വണ്ടി നിർത്താതെ ഓടിച്ചു പോയി, മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അടുത്ത പ്രഭാതം വരെ ഒരുതരം ഒളിവിൽ കഴിഞ്ഞതിന് തീർത്തും തക്കതായ ന്യായീകരണം ആയി മാറുന്നു അത്. അദ്ദേഹം അത് വിശദീകരിക്കുകയും ചെയ്തു.

എന്റെ ഉള്ളിൽ ഉയർന്ന ചോദ്യങ്ങൾ ഇതായിരുന്നു. കാൻസർ വന്നതിനുശേഷം താൻ മദ്യപിക്കില്ല എന്ന് അദ്ദേഹം പറഞ്ഞെങ്കിലും മദ്യപിച്ചതു കൊണ്ടായിരിക്കുമോ അടുത്ത പ്രഭാതം വരെ അദ്ദേഹം അങ്ങനെ മാറി നിന്നത്?അല്ലെങ്കിൽ വണ്ടി നിർത്തിയിരുന്നെങ്കിൽ നാട്ടുകാർ അദ്ദേഹത്തെ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസും രോഗാവസ്ഥയും ഒന്നും മാനിക്കാതെ കൈകാര്യം ചെയ്യുമായിരുന്നോ ?

ഇത്തരം സന്ദർഭങ്ങളിൽ അതൊക്കെ മാനിക്കേണ്ട കാര്യമുണ്ടോ? വണ്ടി നിർത്താതെ പോയെങ്കിലും അദ്ദേഹത്തിന് ആരോടെങ്കിലും പറഞ്ഞ് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനുള്ള കടമ ഉണ്ടായിരുന്നില്ലേ? ഈ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി അദ്ദേഹം പറഞ്ഞു കഴിഞ്ഞു.

കാൻസറിന്റെ ക്ഷീണിതാവസ്ഥയിലും ഒപ്പം ചിക്കൻഗുനിയ ബാധിച്ച ക്ഷീണത്തിലും ആണ് അദ്ദേഹം. സംഭവത്തിൽ അദ്ദേഹം വല്ലാതെ ഭയന്നുപോയി. ഒരുപക്ഷേ നാട്ടുകാർ എങ്ങനെ പ്രതികരിക്കുമെന്നു തന്നെ അദ്ദേഹം ഭയന്നു. നമ്മുടെ നാട്ടിലെ സ്ഥിതി അതാണല്ലോ? ബൈക്ക് കാറിൽ ഇടിച്ചാൽ കാറുകാരന് കുറ്റം! സൈക്കിൾ ബൈക്കിൽ ഇടിച്ചാൽ ബൈക്കുകാരന് കുറ്റം ! അങ്ങനെയൊക്കെ സംഭവിക്കുമ്പോൾ നിയമം കയ്യിലെടുക്കാൻ നമ്മുടെ ജനത്തിൽ ഒരു വിഭാഗവും !

സിസിടിവി ദൃശ്യം വളരെ വ്യക്തമാണ്. സുബ്രഹ്മണ്യം ഹാളിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ  കുറച്ചുസമയം വണ്ടി നിർത്തി മറ്റു വണ്ടികൾ വരുന്നുണ്ടോ എന്ന് അദ്ദേഹം നോക്കുന്നുണ്ട്. അതിനുശേഷം ആണ് അദ്ദേഹം വണ്ടി ക്രോസ് ചെയ്യുന്നത്. അത് അവഗണിച്ച് ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നു. അപകടം നടന്ന ശേഷം ആ കുട്ടികൾ എണീറ്റ് നിൽക്കുന്നത് കണ്ട ശേഷമാണ് അദ്ദേഹം അപകടസ്ഥലം വിട്ടത്. അപ്പോൾ തന്നെ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞു എന്നും അതിനുമുമ്പ് ട്രിവാൻഡ്രം ക്ലബ്ബിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം പറയുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്റെ ചോദ്യങ്ങൾക്ക് അവിടെ ഉത്തരമായി .

ആ സുഹൃത്തുക്കളാണ് ആംബുലൻസ് വിളിച്ചതും ബാക്കി ക്രമീകരണങ്ങൾ ചെയ്തതും. എങ്കിലും ഭയന്നാണെങ്കിൽക്കൂടിയും, രോഗത്തിന്റെ തീക്ഷ്ണാണാവസ്ഥയിൽ ആണെങ്കിലും അദ്ദേഹം ചെയ്തത് തെറ്റ് തന്നെയാണ്. പക്ഷേ ആ തെറ്റ് ഈ സാഹചര്യങ്ങളിൽ പൊതുസമൂഹത്തിന്റെ മാപ്പർഹിക്കുന്നു. നിയമം നിയമപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യട്ടെ.

നമ്മുടെ ടൂവീലറുകാർ പലപ്പോഴും ചെയ്യുന്ന ഒരു രീതിയാണിത്. എത്രയോ അനുഭവങ്ങൾ എനിക്കുണ്ട്. പറഞ്ഞാൽ നമ്മളും ശത്രുവാകും. കാറുകാർ എല്ലാം ശരിയായി വണ്ടിയോടിക്കുന്നു എന്നല്ല പറഞ്ഞുവരുന്നത്. പക്ഷേ ടൂവീലറുകാർ  ഭൂരിപക്ഷവും ഒരു ട്രാഫിക് നിയമവും പാലിക്കുന്നവരല്ല. അതിൽ സ്ത്രീകളുമുണ്ട്.

അവർ ഇടതുവശത്തുകൂടി പെട്ടെന്ന് ഓവർടേക് ചെയ്ത് നമ്മുടെ വണ്ടിയുടെ മുന്നിലേക്ക് കയറി പെട്ടെന്ന് ക്രോസ് ചെയ്യും. ട്രാഫിക് ബ്ലോക്കുകളിൽ എതിർ ദിശയിൽ

വരുന്ന വാഹനങ്ങൾക്ക്  വഴി കൊടുക്കാതെ ബ്ലോക്ക് ചെയ്യും. എന്റെ ആൺമക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട്. ടൂവീലർ എന്നത് സർക്കസ് ആണ്. അത് വാങ്ങാൻ മാത്രമേ പലർക്കും നിർവാഹമുള്ളൂ എന്ന അവസ്ഥയുടെ കാര്യം വേറെ. പക്ഷേ അതിന്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് ശ്രദ്ധിക്കേണ്ട ചുമതല അവർക്കുണ്ട്. പ്രത്യേകിച്ച് നമ്മുടെ ചെറുപ്പക്കാർക്ക് .

അവർക്കത് ശ്രദ്ധിക്കാനുള്ള മനസ്സ് ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അപകടത്തിൽപ്പെട്ട കുട്ടികൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. അവരുടെ അച്ഛനമ്മമാരുടെ വിഷമത്തിലും പങ്കുചേരുന്നു. സ്നേഹം നിറയട്ടെ പോസിറ്റിവിറ്റി എമ്പാടും.

‘മമ്മൂക്കയോടും മോഹൻലാലിനോടു പോലും താൻ അങ്ങനെ’; സിനിമയിലെ സൗഹൃദങ്ങളെ കുറിച്ച് നടൻ ജഗദീഷ്

0
Spread the love

ഭാഗ്യം കൊണ്ടുമാത്രം ആർക്കും സിനിമയിൽ വർഷങ്ങളോളം തുടരാൻ സാധിക്കില്ലെന്ന് നടൻ ജഗദീഷ്. പരിശ്രമവും ആത്മാർത്ഥതയും കാരണമാണ് താരങ്ങൾ ഇന്നും സിനിമയിൽ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സിനിമയിൽ അധികം ആരുമായും സൗഹൃദം വച്ചുപുലർത്താറില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. തന്റെ പുതിയ ചിത്രമായ സുഖമാണോ സുഖമാണിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘എപ്പോഴും ഒരുപോലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നത് ഒരു നടനെ സംബന്ധിച്ചടത്തോളം ആവർത്തന വിരസതയുണ്ടാക്കുന്ന കാര്യമാണ്. ഇപ്പോൾ പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്യുന്നുണ്ട്. ഇത് ഞാൻ കുറേ നാളായി ആഗ്രഹിച്ച കാര്യമാണ്. വേറിട്ട കഥാപാത്രങ്ങൾ എന്നെതേടി വരുന്നില്ലായെന്നത് എനിക്ക് എറെ വിഷമമുള്ള കാര്യമായിരുന്നു.

ഓരോ സിനിമകൾ ചെയ്യുമ്പോൾ അവരുമായി സൗഹൃദത്തിലാകും. അല്ലാതെ ആരെയും വിളിച്ച് ശല്യം ചെയ്യാൻ പോകില്ല. ഇത്രയും നാളത്തെ സിനിമാജീവിതത്തിൽ ഞാൻ അങ്ങനെയാണ് ചെയ്യുന്നത്. മനസിൽ എല്ലാവരുമായി ആത്മബന്ധമുണ്ട്. അവരെ നേരിട്ട് കാണുമ്പോഴും അങ്ങനെ തന്നെയാണ്. മമ്മൂക്കയെയും മോഹൻലാലിനെയും കാണുമ്പോഴും അങ്ങനെ തന്നെയാണ്. റോഷാക്ക് സിനിമയിൽ ഞാനും മമ്മൂക്കയും ഒരുമിച്ച് അഭിനയിക്കുമ്പോഴും അങ്ങനെയായിരുന്നു. ഷൂട്ടിംഗിനിടയിൽ സമയം ലഭിക്കുമ്പോൾ നന്നായി സംസാരിക്കും.

അതുപോലെ തന്നെയാണ് മോഹൻലാലും. നേരെന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴും നമ്മൾ സംസാരിക്കും. അല്ലാതെ മ​റ്റുള്ളവർ ചെയ്യുന്ന പോലെ ദിവസവും വാട്സാപ്പിൽ ഗുൺമോണിംഗോ സുഖമാണോയെന്ന മെസേജുകളൊന്നും ചെയ്യില്ല. കാണുമ്പോൾ പഴയതുപോലെ സംസാരിക്കാനും സാധിക്കും. എല്ലാ ലൊക്കേഷനുകളിലും നല്ല ഓർമകളാണ് ഉണ്ടാകുന്നത്. സിനിമകളും സിനിമാസെ​റ്റുകളുമാണ് എന്റെ സുഹൃത്തുക്കൾ.

സിനിമയിൽ ആർക്കും ഭാഗ്യം കൊണ്ട് തുടരാൻ കഴിയില്ല. ഏതൊരു താരത്തെ എടുത്തുനോക്കിയാലും അങ്ങനെ തന്നെ. പരിശ്രമിക്കാനുള്ള മനസുണ്ടെങ്കിൽ മാത്രമേ സിനിമയിൽ വിജയകരമായി തുടരാൻ സാധിക്കുള്ളൂ. ആത്മാർത്ഥമായി നിൽക്കണം. കഴിവിനനുസരിച്ചുള്ള വേഷങ്ങളാണ് അവരെ തിരഞ്ഞുവരുന്നത്’- ജഗദീഷ് പറഞ്ഞു.

നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്; സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയെന്ന് മെന്റലിസ്റ്റ് ആദി

0
Spread the love

മെന്റലിസം ഷോയുടെ പേരിൽ കൊച്ചി സ്വദേശിയി നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെന്റലിന്റ് ആദി ദുബായിൽ പറഞ്ഞു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാഥാർഥ്യം മനസിലാക്കാതെയാണ് മാധ്യമങ്ങൾ വാർത്ത നൽകിയത്. ഷോയുടെ ഒരു വർഷത്തെ നിർമ്മാണ കരാർ എക്സ്‌ക്ലൂസീവായി നൽകണമെന്ന ആവശ്യം നിരസിച്ചതോടെയാണ് കൊച്ചി സ്വദേശി പോലീസിൽ പരാതി നൽകിയത്. ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ട്. തന്റെ ഷോയുടെ ഗ്ലോബൽ കോൺട്രാക്ടുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതിനാലാണ് കരാർ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞത്.

പത്ത് ഷോകളിൽ ഇൻവെസ്റ്റ് ചെയ്യാൻ താൽപ്പര്യം അറിയിച്ചാണ് ആദ്യം പരാതിക്കാരൻ സമീപിച്ചത്. എന്നാൽ, അത് നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ അയാൾക്ക് കഴിഞ്ഞില്ല. പരിപാടിക്കായി ഒരു സ്‌പോൺസർഷിപ്പ് പോലും കണ്ടെത്താനുമായില്ല. എന്നാൽ, പത്ത് പരിപാടികൾ കഴിഞ്ഞതോടെ ഷോ വലിയ ഹിറ്റായി. പിന്നാലെയാണ് ഒരു വർഷത്തെ കരാർ വേണമെന്ന ആവശ്യം ഉന്നയിച്ചത്. ലാഭമായാലും നഷ്ടമായാലും സഹിക്കാൻ നിർമ്മാതാവിന് ബാധ്യതയുണ്ട്. എങ്കിലും പണം തിരിച്ച് നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. നിലനിൽക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് പരാതിക്കാരൻ കേസ് പിൻവലിച്ചത്. നിലവിൽ ഇത് സംബന്ധിച്ച് യാതൊരു കേസും നിലവിലില്ലെന്നും ആദി പറഞ്ഞു. ഇതാദ്യമായാണ് സാമ്പത്തികത്തട്ടിപ്പ് കേസിൽ ആദി മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണം നൽകുന്നത്.

നിരസിച്ചപ്പോൾ കെയർടേക്കറിനെ തല്ലി! കേരളത്തിൽ സിനിമാ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക

0
Spread the love

കേരളത്തിൽ സിനിമാ ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി സായ് ധൻഷിക. ഒരാൾ മദ്യപിച്ചെത്തി ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോൾ കെയർടേക്കറിനെ തല്ലിയെന്നും താരം പറയുന്നു. അത് കണ്ട് ദേഷ്യം വന്നപ്പോൾ അയാൾക്ക് നല്ല തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും സായ്‌ ധൻഷിക പറഞ്ഞു.

‘ ഷൂട്ടിനിടെ ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എന്റെ കെയർ ടേക്കറിന് അടുത്തെത്തി. മദ്യപിച്ചെന്ന് മനസിലായതിനെ തുടർന്ന് അങ്കിൾ ആവശ്യം നിരസിച്ചു. അതിനയാൾ എന്റെ അങ്കിളിനെ അടിച്ചു. എന്നിട്ട് ഓടിപ്പോയി. ഞാൻ അത് കാണുന്നുണ്ടായിരുന്നു. നോക്കിയപ്പോൾ അയാൾക്കൊപ്പം ഏഴ് പേരുണ്ടായിരുന്നു. നേരെ ചെന്ന് എന്റെ ദേഷ്യം തീരുംവരെ അവരെ അടിച്ചു. പത്ത് മിനിറ്റോളം അത് തുടർന്നതിന് ശേഷം നോക്കുമ്പോൾ എന്റെ കൈ ഡയറക്‌ടർ തടുത്തിരിക്കുകയായിരുന്നു. അന്ന് അത്രയ്‌ക്ക് ദേഷ്യം വന്നിരുന്നു. എന്റെ കൂടെ ഉള്ളവരെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ കഴിയില്ല’- സായ്‌ ധൻഷിക പറഞ്ഞു. ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ധൻഷികയുടെ മറുപടി.

നടികർ സംഘം ബിൽഡിങ്ങ് പണി പൂർത്തിയാക്കിയാലുടൻ നടൻ വിശാലുമായി വിവാഹം ഉണ്ടാകുമെന്ന് സായ്‌ ധൻഷിക പറഞ്ഞു. അഞ്ച് വർഷമായി വിശാലിന്റെ സ്വപ്‌നമാണതെന്നും ആ സ്വപ്‌നത്തെ ആർക്കെങ്കിലും തടുക്കാനാകുമോയെന്നും ധൻഷിക ചോദിച്ചു.

വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല; പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം

0
Spread the love

മരണാനന്തര ബഹുമതിയായി മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് കേന്ദ്ര സർക്കാർ നൽകിയ പത്മവിഭൂഷൺ സ്വീകരിക്കുന്നില്ലെന്ന് കുടുംബം. പാർട്ടി തീരുമാനം കുടുംബം അംഗീകരിക്കുകയായിരുന്നു. പുരസ്കാരം വാങ്ങുന്നതിൽ പാർട്ടി എന്ത് നിലപാട് എടുക്കുമോ അതായിരിക്കും കുടുബത്തിനുമെന്ന് മകൻ അരുൺ‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുൻകാലങ്ങളിൽ ഇത്തരം പുരസ്കാരങ്ങൾ കമ്മ്യൂണിസ്റ്റ് നേതാക്കൾ നിരസിച്ചിരുന്നുവെന്നായിരുന്നു പാർട്ടിയുടെ നിലപാട്. പുരസ്കാരത്തിനർഹരായവർ ജീവിച്ചിരുന്നപ്പോഴായിരുന്നു അത്. വി.എസ് ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ കുടുംബം തീരുമാനിക്കട്ടേയെന്നാണ് പാർട്ടി കേന്ദ്രങ്ങൾ തീരുമാനമെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി.എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെയാണ് കുടുംബത്തിന് ലഭിച്ചത്. ഇക്കാര്യം അറിയിച്ച് അരുൺകുമാർ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി.എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്‌പുകൾക്ക് നന്ദിയെന്നും കുറിപ്പിലുണ്ട്.

ഇ.എം.എസ്, ജ്യോതി ബസു, ഹർകിഷൻ സിംഗ് സുർജിത്, ബുദ്ധദേവ് ഭട്ടാചാര്യ എന്നിവർ പുരസ്‌കാരങ്ങൾ മുമ്പ് നിരസിച്ചിരുന്നു. വി.എസ് ഉണ്ടായിരുന്നെങ്കിൽ ഈ പുരസ്‌കാരം നിരസിക്കുമായിരുന്നെന്നാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി നേരത്തെ പ്രതികരിച്ചത്.

സ്തനാർബുദം നേരത്തെ തിരിച്ചറിയാം, സ്വയം പരിശോധിക്കാം; അഞ്ച് ലക്ഷണങ്ങൾ

0
Spread the love

സ്ത്രീകളിൽ ഏറ്റവും കൂടുതൽ മരണ കാരണമാകുന്ന ഒന്നാണ് സ്താനാർബുദം. ഏതാണ്ട് 59 ശതമാനം സ്ത്രീകളും അർബുദത്തിന്റെ അവസാന ഘട്ടത്തിലാണ് രോ​ഗനിർണയം നടത്തുക. ഇന്ത്യയിൽ 11 ശതമാനം സ്ത്രീകൾ മാത്രമാണ് പ്രാരംഭ ഘട്ടത്തിൽ രോഗത്തെ തിരിച്ചറിയുന്നതെന്നാണ് ജെഎഎംഎ ഓങ്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. രോ​ഗ നിർണയം വൈകും തോറും അപകട സാധ്യത കൂടുതലാണ്.

സ്തനാർബുദം; അഞ്ച് ലക്ഷണങ്ങൾ

  • കക്ഷത്തിൽ ഉണ്ടാകുന്ന മുഴകൾ
  • സ്തനവലിപ്പത്തിലെ മാറ്റങ്ങൾ
  • മുലക്കണ്ണുകളിൽ നിന്നുള്ള അസാധാരണമായ സ്രവം. രക്തം കലർന്നതോ മഞ്ഞ കലർന്ന നിറത്തിലോ സ്രവങ്ങൾ കണ്ടാൽ ഡോക്ടറിനെ വിവരമറിയിക്കണം.
  • കോളർബോണിലോ കക്ഷത്തിനോ സമീപം നീർവീക്കം
  • ലിംഫിന് സമീപത്തുള്ള വേദന

സ്തനാർബുദം നേരത്തെ തിരിച്ചറിയാൻ സ്വയം സ്തന പരിശോധന (SBE) ഏറെ പ്രധാനമാണ്. അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിലൂടെയും കൃത്യമായി പാലിക്കുന്നതിലൂടെയും സ്തനാർബുദത്തെ നേരത്തെ തിരിച്ചറിയാനും ചികിത്സിക്കാനും കഴിയും.

സ്വയം സ്തന പരിശോധന എങ്ങനെ നടത്താം

സ്റ്റെപ്പ് 1: സമയം തിരഞ്ഞെടുക്കുക: ഓരോ മാസവും സ്ഥിരമായ ഒരു സമയം തിരഞ്ഞെടുക്കുക, നിങ്ങളുടെ ആർത്തവചക്രം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്ക് ശേഷമുള്ള സമയമായിക്കണം തിരഞ്ഞെടുക്കേണ്ടത്.

സ്റ്റെപ്പ് 2: വിഷ്വൽ ഇൻസ്പെക്ഷൻ: നിങ്ങളുടെ കൈകൾ വശങ്ങളിൽ വച്ച് കണ്ണാടിക്ക് മുന്നിൽ നിൽക്കുക. വലുപ്പത്തിലോ ആകൃതിയിലോ ചർമ്മത്തിന്റെ ഘടനയിലോ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക.

‌സ്റ്റെപ്പ് 3: നിങ്ങളുടെ തലയുടെ മുകളിൽ കൈകൾ ഉയർത്തി അതേ മാറ്റങ്ങൾ നിരീക്ഷിക്കുക.

സ്റ്റെപ്പ് 4: നേരെ കിടക്കുക. ഒരു ചെറിയ തലയിണയോ മടക്കിയ ടൗവ്വലോ ഉപയോ​ഗിച്ച് തോളിനോട് ചേർത്ത് വെക്കുക. കൈകൾ ഉപയോ​ഗിച്ച് സ്തനങ്ങൾ ക്ലോക്‌വൈസിൽ പരിശോധിക്കുക.

സ്റ്റെപ്പ് 5: ഇരു കക്ഷങ്ങളും പരിശോധിക്കുക. ലിംഫ് ഭാ​ഗത്ത് ഏതെങ്കിലും തരത്തിൽ തടിപ്പ്, വേദന, അസാധാരണമായ മാറ്റങ്ങൾ എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറുമായി ബന്ധപ്പെടുക.

സ്തനാരോ​ഗ്യത്തിനായി എല്ലാ പ്രായത്തിലുള്ള സ്ത്രീകളും നിർബന്ധമായി ചെയ്‌തിരിക്കേണ്ടതാണ് സ്വയം സ്തന പരിശോധന. വീട്ടിലിരുന്ന് ലളിതമായി ചെയ്യാവുന്ന ഈ സ്തന പരിശോധന രോ​ഗങ്ങൾ നേരത്തെ കണ്ടെത്താനും ചികിത്സിച്ച് മാറ്റാനും സഹായിക്കും. ബോധവൽക്കരണമാണ് പ്രാഥമിക പ്രതിരോധ നടപടി. കൂടുതൽ ബോധവൽക്കരണം നടത്തുന്നതിലൂടെ സ്തനാർബുദത്തെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും രോ​ഗ നിർണയം നടത്താനും സാധിക്കും.

കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുണ്ട്! റോയിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഉറക്കമില്ലാതായെന്ന് യുവ നടി

0
Spread the love

കേരളത്തിലെയും കർണാടകയിലെയും വ്യവസായ ലോകത്തെ നടുക്കിയ സംഭവമായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ മരണം. ജനുവരി 30ന് ബെംഗളൂരുവിലെ ആസ്ഥാന ഓഫീസിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കെ അദ്ദേഹം സ്വന്തം തോക്ക് ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇതിനിടയിൽ റോയിയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കിട്ട് പലരും രം​ഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി ഡിംപിൾ റോസ്, സി ജെ റോയിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരിക്കുകയാണ്.

”റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവും അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് വ്യക്തിപരമായി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും ചെയ്തിട്ടുണ്ട്. ‍ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്. ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. അതുകൊണ്ട് തന്നെ എന്റെ ആരോ ആണ് റോയ് സാർ എന്ന തോന്നൽ എനിക്ക് ഉണ്ടായിരുന്നു. അപകട മരണമായിരുന്നുവെങ്കിൽ ഇത്ര വിഷമം തോന്നില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നത് ഏറെ വേദനിപ്പിച്ചു.

മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ്ങ് ആയിരുന്നു. പിന്നെ മറ്റൊരു കാര്യം, കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്. അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായി‌രുന്നു. എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. റോയ് സാറുമായി സംസാരിച്ച ഓർമകളുണ്ട്. ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്. ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നു. വീഡിയോ എടുക്കാനും ഇതെല്ലാം പറയാനും പാകത്തിന് ഞാൻ ഓക്കെയായത് ഇന്നാണ്. കോൺഫിഡന്റ് ഗ്രൂപ്പിലെ ഒഫീഷ്യൽസുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്”, എന്ന് ഡിംപിൾ വീഡിയോയിൽ പറഞ്ഞു.

എന്നേയും എന്നോട് അടുപ്പമുള്ളവരേയും ടാര്‍ഗറ്റ് ചെയ്യുകയാണ്! ഇരട്ട സഹോദരന്മാരില്‍ നിന്നും അശ്ലീല സന്ദേശങ്ങളും ഭീഷണിയുമെന്ന് നടി രവീണ രവി

0
Spread the love

വര്‍ഷങ്ങളായി തന്നേയും കുടുംബത്തേയും അധിക്ഷേപിക്കുന്ന ഇരട്ട സഹോദരന്മാര്‍ക്കെതിരെ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ രവീണ രവി. ശബരീഷ് എന്ന വ്യക്തിയും അയാളുടെ സഹോദരനുമാണ് താരത്തേയും കുടുംബത്തേയും ഏറെനാളായി പിന്തുടര്‍ന്ന് അപമാനിക്കുന്നത്.തന്റെ പോസ്റ്റുകള്‍ക്ക് താഴെ ഇയാളും സഹോദരനും പങ്കുവച്ച കമന്റുകളും മെസേജുകളും പങ്കുവച്ചു കൊണ്ടായിരുന്നു രവീണയുടെ പ്രതികരണം. തങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചതാണെന്നും കഥയുണ്ടാക്കിയാണ് കമന്റുകളിടുന്നതെന്നും രവീണ പറയുന്നു.

താരത്തിന്റെ വാക്കുകളിലേക്ക്:

എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും എന്നെ തന്നേയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളെ അപമാനിക്കുന്നൊരു സ്‌റ്റോക്കറില്‍ നിന്നും സംരക്ഷിക്കാനാണ് ഇത് പങ്കുവെക്കുന്നത്. പൊലീസിന് നല്‍കിയ പരാതികളും മുന്നറിയിപ്പുകളുമെല്ലാം ഇത് അവസാനിപ്പിക്കുമെന്നായിരുന്നു പ്രതീക്ഷ. നിര്‍ഭാഗ്യവശാല്‍, ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ടസഹോദരനും എന്നേയും എന്റെ കുടുംബത്തേയും സുഹൃത്തുക്കളേയും തുടര്‍ച്ചയായി അപമാനിക്കുകയാണ്.

മെസേജുകളിലൂടേയും കമന്റുകളിലൂടേയും വൃത്തികെട്ട ഭാഷയിലൂടെ എന്നേയും എന്നോട് അടുപ്പമുള്ളവരേയും ടാര്‍ജറ്റ് ചെയ്യുകയാണ്. ഞാന്‍ കാരണം ഇങ്ങനൊരു അവസ്ഥ നേരിടേണ്ടി വന്ന എന്‍റെ സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് പറയുന്നു. നിയമത്തിന്റെ വഴി ഞങ്ങള്‍ ശ്രമിച്ചു നോക്കിയതാണ്. പക്ഷെ അപമാനിക്കുന്നത് നിര്‍ത്തിയിട്ടില്ല.

അയാള്‍ ഒന്നിലധികം അക്കൗണ്ടുകളും മാര്‍ഗങ്ങളും ഉപയോഗിച്ചാണ് എന്നേയും മറ്റ് പല നടിമാരേയും അപമാനിക്കുന്നത്. നേരത്തെ കണ്ടിട്ടുണ്ടെന്നും, കല്യാണം ഉറപ്പിച്ചെന്നും വ്യാജകഥകളുണ്ടാക്കിയാണ് അപമാനിക്കുന്നത്.

ഇത് പബ്ലിക്കലി അഡ്രസ് ചെയ്യാനുള്ള സമയമായി.

ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണ്.

1. ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്യുക, റിപ്പോര്‍ട്ട് ചെയ്യുക.

2. ഇയാളില്‍ നിന്നോ ഇയാളുടെ സഹോദരനില്‍

നിന്നോ മെസേജ് വന്നാല്‍ സൂക്ഷിക്കുക.

3. അവരുടെ മെസേജുകളോടും കമന്റുകളോടും പ്രതികരിക്കാതിരിക്കുക.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ നഗരമെന്നാണ് ചെന്നൈയെക്കുറിച്ച് പറയുന്നത്. ഇതുപോലുള്ള വൃത്തികെട്ടവര്‍ക്കെതിരെ അധികാരികള്‍ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സിറ്റി എല്ലാവര്‍ക്കും സുരക്ഷിതമാണെന്ന് തെളിയിക്കുക.

കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായി നടി നിഖില വിമലിന്റെ സഹോദരി, സന്യാസിനി അവന്തിക ഭാരതി

0
Spread the love

ദക്ഷിണ കാശിയെന്നറിയപ്പെടുന്ന തിരുനാവായയുടെ മണ്ണിൽ, ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന കുംഭമേളയിൽ ശ്രദ്ധാകേന്ദ്രമായി സന്യാസിനി അവന്തിക ഭാരതി. പ്രശസ്ത ചലച്ചിത്ര താരം നിഖില വിമലിന്റെ സഹോദരി അഖിലയാണ് ആത്മീയതയുടെ പാത സ്വീകരിച്ച് അവന്തിക ഭാരതി എന്ന നാമത്തിൽ പുണ്യകർമങ്ങളിൽ പങ്കാളിയായത്. മഹാമണ്ഡലേശ്വർ സ്വാമി ആനന്ദ വനം ഭാരതി, യോഗി അഭിനവ ബാലാനന്ദ ഭൈരവ എന്നിവർക്കൊപ്പം ദക്ഷിണേന്ത്യയുടെ കുംഭമേളയായി മാറിയ മഹാമാഘ ഉത്സവത്തിന് ചുക്കാൻ പിടിച്ചതും അവന്തികയായിരുന്നു.

ജുനാ പീഠാധീശ്വർ ആചാര്യ മഹാമണ്ഡലേശ്വർ സ്വാമി അവധേശാനന്ദ ഗിരി മഹാരാജിൽ നിന്നാണ് അഖില സന്യാസ ദീക്ഷ സ്വീകരിച്ചത്. സന്യാസ വേഷത്തിൽ ഭാരതപ്പുഴയിൽ പുണ്യസ്നാനത്തിനെത്തിയ അഖിലയെ കണ്ട് ആരാധകരും ഭക്തരും ഒരേപോലെ അദ്ഭുതപ്പെട്ടു. “എന്തൊരു തേജസ്, എന്തൊരു ഐശ്വര്യം” എന്നാണ് തിരുനാവായയിൽ അഖിലയെ നേരിൽ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അഖിലയുടെ ഈ ജീവിതമാറ്റത്തെക്കുറിച്ച് മുൻപ് വലിയ രീതിയിലുള്ള ചർച്ചകൾ നടന്നിരുന്നു. അന്ന് ഈ അന്വേഷണങ്ങൾക്ക് മറുപടിയായി അഖിലയുടെ ഗുരു അഭിനവ ബാലാനന്ദഭൈരവ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ശിഷ്യ അഖില സന്യാസ ദീക്ഷയിലൂടെ അവന്തിക ഭാരതി എന്ന നാമത്തിലേക്ക് മാറിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോകം കാണാനും യാത്ര ചെയ്യാനും ഇഷ്ടപ്പെട്ടിരുന്ന അഖില, കൃത്യമായ ബോധ്യത്തോടെയും ആത്മീയ ചിന്തയോടെയുമാണ് ഈ വഴി തിരഞ്ഞെടുത്തതെന്ന് സന്യാസ വേഷത്തിലുള്ള ചിത്രങ്ങൾ മുൻപ് വൈറലായപ്പോൾ തന്നെ വ്യക്തമായിരുന്നു.

സഹോദരിയുടെ ഈ തീരുമാനത്തെക്കുറിച്ച് വളരെ പക്വമായ നിലപാടാണ് നിഖില വിമലുംസ്വീകരിച്ചത്. ‘‘36 വയസ്സുള്ള, ഉയർന്ന വിദ്യാഭ്യാസവും ചിന്താശേഷിയുമുള്ള ഒരു വ്യക്തിക്ക് സ്വന്തം ജീവിതം എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അച്ഛൻ ഒരു നക്സലൈറ്റായിരുന്നു, അതുകൊണ്ട് തന്നെ ഞങ്ങളുടേത് ഒരു സാധാരണ കുടുംബമല്ല. ഒരു നക്സലൈറ്റിന്റെ മകൾ എങ്ങനെ സന്യാസിയായി എന്ന ചോദ്യത്തിൽ അർഥമില്ല, വീട്ടുകാർക്ക് ഇല്ലാത്ത ആശ്ചര്യം എന്തിനാണ് നാട്ടുകാർക്ക്?’’ എന്നാണ് നിഖില വിമൽ അഭിമുഖത്തിൽ വ്യക്തമാക്കിയത്.

ദേഷ്യമില്ല! കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂറുമാറിയ സാക്ഷികളെ കുറിച്ച് ഭാവന

0
Spread the love

ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുള്ളത് അവനവനോട് തന്നെയാണെന്നും ഭാവന. തനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നുവെന്നും അത് ചെയ്തില്ലായിരുന്നുവെങ്കില്‍ തന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെയെന്നും ഭാവന പറയുന്നു. താന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമെന്ന് വിശ്വസിക്കുന്നുവെന്നും താരം പറയുന്നു.

”ചാനലുകളൊന്നും കാണുമായിരുന്നില്ല. എല്ലാ ബഹളത്തില്‍ നിന്നും മാറി നിന്നു. ഒരു വീടിനുള്ളിലെ വഴക്കാണെങ്കില്‍ അത് നാല് ചുമരിനുള്ളില്‍ തീരും. ഇത് പക്ഷെ അങ്ങനല്ല. പബ്ലിക് ഫിഗര്‍ ആകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം എത്രത്തോളമാണെന്ന് നമുക്കറിയാം. നമുക്കൊന്നും ചെയ്യാനാകില്ല. നമ്മുടെ നിയന്ത്രണത്തിലല്ല. നമുക്ക് ചെയ്യാനാകുന്നത് ആ ബഹളത്തില്‍ നിന്നും മാറി നില്‍ക്കുകയെന്നതാണ്. ഞാന്‍ അതാണ് ചെയ്തത്.” താരം പറയുന്നു.

”ഏറ്റവും കൂടുതല്‍ കടപ്പാട് എന്നോടാണ്. അമ്മയും നവീനും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ പിന്തുണയായി കൂടെയുണ്ട്. പക്ഷെ അവര്‍ക്ക് അത്രയെ ചെയ്യാനാകൂ. നീ വിഷമിക്കരുത്, ഞങ്ങള്‍

കൂടെയുണ്ട്, നീ ഒറ്റയ്ക്കല്ല എന്നേ പറയാനാകൂ. ഞാനാണെങ്കിലും അങ്ങനെയെ പറയൂ. അല്ലാതെ ഇന്ന് മുതല്‍ നിന്റെ വേദനകളൊക്കെ ഞാനെടുത്തോളാം എന്ന് പറയാനാകില്ല. അതുപോലെ എന്റെ വേദന മറ്റാര്‍ക്കും പങ്കിടാനാകില്ല. അവര്‍ക്ക് എന്നെ മനസിലാക്കാനും, എനിക്ക് സ്‌പേസ് നല്‍കാനുമേ സാധിക്കുകയുള്ളൂ. അതെല്ലാം അവര്‍ തരുന്നുണ്ട്. അതില്‍ ഞാന്‍ സന്തുഷ്ടയാണ്. പക്ഷെ അറ്റ് ദ എന്‍ഡ് ഓഫ് ദ ഡേ ഞാന്‍ തന്നെയാണ് എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കേണ്ടത്.”

ഒരു തീരുമാനം എടുക്കുമ്പോള്‍ ആരൊക്കെ കൂടെയുണ്ടാകും, ആരൊക്കെ കൂടെയുണ്ടാകില്ല എന്ന് ചിന്തിച്ചിട്ടാകില്ല. ആ നിമിഷം നമ്മളെടുക്കുന്ന തീരുമാനമാണ്. കൂടെ നിന്നവര്‍ എനിക്ക് വളരെ ക്ലോസ് ആയവരാണ്. അധികം പരിചയമില്ലാത്തവര്‍ നല്‍കുന്ന പിന്തുണ വികാരഭരിധയാക്കുന്നുണ്ട്. കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാതെ പോയ കുറച്ച് സാക്ഷികളുണ്ടായിരുന്നു. അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതത്ര ഷോക്കിങ് അല്ല എന്നും ഭാവന പറയുന്നുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts