Home Blog Page 11

ഇഷ്ടമായെങ്കിൽ അത് തന്ന ഫീൽ നിങ്ങൾ സുഹൃത്തുക്കളോടും പറയണം; ആശുപത്രിയിൽ നിന്ന് ശ്രീനാഥ് ഭാസി ചിത്രം ‘ആസാദി’യുടെ സംവിധായകന്റെ കത്ത്

0
Spread the love

അപ്രതീക്ഷിത സിനിമാനുഭവമെന്ന ടാഗ് സ്വന്തമാക്കി തീയേറ്ററുകളിലെത്തിയ ആസാദിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് അഭ്യർത്ഥനയുമായി ആശുപത്രി വരാന്തയില്‍ നിന്ന് സംവിധായകന്റെ ഹൃദയംതൊടുന്ന കത്ത്. നവാഗത സംവിധായക൯ ജോ ജോർജാണ് സിനിമയ്ക്ക് പിന്നിലെ പിരിമുറുക്കമടക്കം പറഞ്ഞ് സമൂഹമാധ്യമത്തില്‍ കത്ത് പോസ്റ്റ് ചെയ്തത്. സിനിമ കണ്ടവരെല്ലാം ഈ സിനിമ വിജയിക്കണം എന്ന് പറയുന്നുണ്ടെന്നും അതിന് പ്രേക്ഷകർ സഹകരിക്കണമെന്നും ജോ ജോർജ് പറയുന്നു.

‘ഒരു ഘട്ടത്തില് ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങൾ. ആസാദിയിലെ കഥാപാത്രങ്ങഴളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇ൯ഡസ്ട്രിയിലെ ചിലർ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെ൯ട്രല്‍ പിക്ച്ചേഴ്സിനെപ്പോലെ വലിയൊരു ബാനർ ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ആസാദി തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില്‍ മനോരമയും മനോരമമാക്സും സിനിമയുടെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കി. ഇപ്പോൾ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.’- ജോ ജോർജ് എഴുതുന്നു

ശ്രീനാഥ് ഭാസി നായകനായ ആസാദി അടിമുടി സസ്പെ൯സ് ത്രില്ലറാണ്. ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷങ്ങളിലെത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താകനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു.

കത്തിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരെ,

എന്റെ ആദ്യസിനിമ പുറത്തിറങ്ങി ഇന്ന് മൂന്നാം ദിവസമാണ്. ഞാനിപ്പോൾ പ്രിയപ്പെട്ട ഒരാളുടെ ചികില്സയ്ക്കായി ആശുപത്രി വരാന്തയിലിരിക്കുമ്പോൾ മനസ്സില് ചെറിയ പിരിമുറുക്കമുണ്ട്. ഇത് സിനിമയുടെ പ്രമോഷന് വേണ്ടി പറയുന്നതല്ല എന്നുകൂടി പറയട്ടെ. ഈ വരാന്തയില് മഴ കണ്ട് കൂടുതല് പേരിലേക്ക് ഈ ചെറിയ സിനിമ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഞാ൯. ആസാദി കണ്ട ശേഷം നിങ്ങളും കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് അകപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണെന്ന് പലരും എന്നോട് പറഞ്ഞു. അത്രയ്ക്ക് ഈ സിനിമ നിങ്ങളുടെ ഹൃദയത്തില് തൊട്ടു എന്നറിയുന്നതില് എനിക്ക് എന്തെന്നില്ലാത്ത സന്തോഷമുണ്ട്.

ഒരു ഘട്ടത്തില്‍ ഈ സിനിമ റിലീസ് അനന്തമായി നീളുമോ എന്ന ആധിയിലും ആകാംക്ഷയിലുമായിരുന്നു ഞങ്ങൾ. ആസാദിയിലെ കഥാപാത്രങ്ങഴളുടെ അതേ പിരിമുറുക്കം. അങ്ങനെയിരിക്കെ സിനിമ ഇ൯ഡസ്ട്രിയിലെ ചിലർ കാണാനിടയായത് ഞങ്ങളുടെ ജാതകം തിരുത്തി. അങ്ങനെ സെ൯ട്രല് പിക്ച്ചേഴ്സിനെപ്പോലെ വലിയൊരു ബാനർ ആലപ്പുഴ ജിംഖാനയ്ക്ക് ശേഷം ആസാദി തീയേറ്ററിലെത്തിക്കാം എന്ന് വാക്കുതന്നു. പിന്നാലെ മഴവില് മനോരമയും മനോരമമാക്സും സിനിമയുടെ ഒ.ടി.ടി., സാറ്റലൈറ്റ് അവകാശങ്ങൾ സ്വന്തമാക്കി. ഇപ്പോൾ നിങ്ങളും ഈ സിനിമയെ നെഞ്ചിലേക്ക് എടുത്തുവയ്ക്കുന്നു.

ഈ മഴയത്തും സിനിമ കാണാനെത്തുന്ന നിങ്ങളോടൊരു വാക്ക് കൂടി. സിനിമ ഇഷ്ടമായെങ്കില് അത് തന്ന ഫീല് നിങ്ങൾ നിങ്ങളുടെ ഉറ്റവരോടും സുഹൃത്തുക്കളോടും പറയണം. അവരെക്കൂടി ഈ ലോകത്തേക്ക് പറഞ്ഞുവിടണം. കണ്ടവരെല്ലാം പറയുന്നുണ്ട്, ഈ സിനിമ വിജയിക്കണം എന്ന്. ആ വിജയത്തിലേക്കുള്ള വഴിയില് നിങ്ങൾ കൂടി കൈപിടിക്കണം. ഊണും ഉറക്കവും നീട്ടിവച്ച് ഈ സിനിമയ്ക്കൊപ്പം നിന്ന അനേകം പേരുടെ കൂടി സ്വപ്നമാണിത്. കണ്ടും പറഞ്ഞും അറിഞ്ഞും ഈ സിനിമയെ വലുതാക്കുന്നവരോട്

കടപ്പാടോടെ,

ജോ

കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോയെന്ന് പരിശോധന; കണ്ടെയ്നറുകള്‍ കൊല്ലത്തും

0
Spread the love

കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിഞ്ഞു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് ആവര്‍ത്തിച്ചു. 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം.

തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ എംഎസ്‍സി കപ്പൽ കമ്പനിക്ക് കൈമാറും. കണ്ടെയ്നറുകള്‍ കൊണ്ടുപോകാനുള്ള സാങ്കേതിക സഹായം കോസ്റ്റ്ഗാര്‍ഡും ജില്ലാ ഭരണകൂടവും നൽകും. കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞതിൽ ജനങ്ങൾ കൂടുതൽ കരുതൽ എടുക്കണമെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. തീരദേശ പഞ്ചായത്തുകളിൽ പ്രത്യേകം മൈക്ക് അനൗൺസ്മെന്‍റ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 200 മീറ്റ‍ർ അടുത്തേക്ക് പോകാനോ തൊടാനോ കൂട്ടം കൂടി നിൽക്കാനോ പാടില്ലെന്നും കെ രാജൻ പറഞ്ഞു

കൊല്ലത്തെ കരുനാഗപ്പള്ളി, ചവറ, ശക്തികുളങ്ങര, നീണ്ടകര തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴ തറയിൽക്കടവ് ഭാഗത്തുമാണ് കണ്ടെയ്നറുകള്‍ തീരത്തടിഞ്ഞത്. കൊല്ലം നീണ്ടകരയിൽ മാത്രം അഞ്ച് എണ്ണമാണ് തീരത്തടിഞ്ഞത്. മിക്ക കണ്ടെയ്നറുകളും ഒഴിഞ്ഞനിലയിലെന്നാണ് പ്രാഥമിക നിഗമനം.

കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു. കസ്റ്റംസ് എത്തി പരിശോധിച്ചശേഷമായിരിക്കും കണ്ടെയ്നറുകള്‍ മാറ്റുക. ജാഗ്രത നിര്‍ദേശം തുടരുന്നുണ്ടെന്നും ആളുകള്‍ അടുത്തേക്ക് പോകരുതെന്നും കപ്പൽ മുങ്ങിയ സ്ഥലത്ത് എണ്ണപാട നിര്‍വീര്യമാക്കാനുള്ള ജോലികള്‍ തുടരുകയാണെന്നും ആലപ്പുഴ കളക്ടര്‍ പറഞ്ഞു.ആലപ്പുഴയിലെ ആറാട്ടുപ്പുഴ പഞ്ചായത്തിലടക്കം മൈക്കിൽ അനൗണ്‍സ്മെന്‍റ് നൽകി ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം, ചരക്ക് കപ്പിൽ നിന്നുള്ള കണ്ടെയ്നറുകൾ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തിൽ കടൽ വെള്ളത്തിൽ അപകടരമായ വസ്തുക്കൾ കലർന്നിട്ടുണ്ടോ എന്നുള്ള പരിശോധന തുടങ്ങി. കേരള സർവകലാശാല അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഭാഗവും മത്സ്യവകുപ്പും ചേർന്ന് സാമ്പിള്‍ ശേഖരിക്കുകയാണ്. അടുത്ത ഘട്ടമായി മത്സ്യത്തിന്‍റെ സാമ്പിളുകളും ശേഖരിക്കും.

കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ ആലപ്പുഴയിലും; ഓറഞ്ച് നിറത്തിലെ ബോക്സുകളും തീരത്ത്

0
Spread the love

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്തടിഞ്ഞു. തറയിൽ കടവ് ഭാഗത്താണ് പുലർച്ചെ നാട്ടുകാർ കണ്ടെയ്നർ കണ്ടത്. കടലിൽ ഒഴുകിനടന്ന കണ്ടെയ്നർ പിന്നീട് തീരത്ത് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. രണ്ട് കണ്ടെയ്നർ കൂട്ടിച്ചേർത്ത നിലയിലായിരുന്നു ഉള്ളത്. കണ്ടൈയ്നറിനുള്ളിലെ ഭൂരിഭാഗം വസ്തുക്കളും കടലിൽ വീണു. കണ്ടെയ്നറിനുള്ളിൽ നിന്ന് ഓറഞ്ച് നിറത്തിലെ ബോക്സുകളും കരക്കടിഞ്ഞു. രാസ മാലിന്യങ്ങൾ ഇല്ലെന്ന നിഗമനത്തിൽ പൊലീസ്. രണ്ട് കണ്ടെയ്നറുകൾ കൂട്ടി ഘടിപ്പിച്ച നിലയിലാണ്

കപ്പലിലെ കണ്ടെയ്നറുകൾ അടിയുന്നത് കണക്കിലെടുത്ത് ജാഗ്രതയിലാണ് തീരദേശം. ഇതോടെ 9 കണ്ടെയ്നറുകളാണ് തീരത്തടിഞ്ഞത്. 7 എണ്ണം കൊല്ലം തീരത്താണ് അടിഞ്ഞത്. ചെറിയഴീക്കൽ, ചവറ പരിമണം, ശക്തികുളങ്ങര ഭാഗങ്ങളിലാണ് കണ്ടെയ്നകുൾ തീരത്തെത്തി. ഇതിൽ പരിമണത്തെ രണ്ട് കണ്ടെയ്നറുകൾ കടലിൽ ഒഴുകി നടക്കുകയാണ്.

പെരുംമഴയിൽ വലഞ്ഞ് സംസ്ഥാനം; വ്യാപക മഴക്കെടുതി, തൃശൂരിൽ മിന്നൽ ചുഴലി

0
Spread the love

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. വിവിധ ജില്ലകളിലായി പത്തിലേറെ വീടുകൾ മരം വീണ് തകർന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ അടക്കം പലയിടത്തും കടൽക്ഷോഭം രൂക്ഷമായി. തൃശൂര്‍ അരിമ്പൂര്‍ കോള്‍പാടശേഖരത്തിൽ മിന്നൽ ചുഴലിയുണ്ടായി. ചുഴലിയെ തുടര്‍ന്ന് പമ്പ് ഹൗസ് തകര്‍ന്നു.

മോട്ടോര്‍ ഷെഡ്ഡിന്‍റെ മേൽക്കൂര പറന്നുപോയി. ട്രസ്സ് വർക്ക് ചെയ്ത ഇരുമ്പ് ഫ്രെയിമുകൾ കാറ്റിൽ ഇളകിത്തെറിച്ചു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. 100 ഏക്കർ വരുന്ന തോട്ടുപുര പാടശേഖരത്തിലെ മോട്ടോർ പുരയ്ക്കാണ് നാശമുണ്ടായത്. ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു. മലപ്പുറം മുതൽ കാസർകോട് വരെ അഞ്ച് ജില്ലകളിൽ റെഡ് അല‍ർട്ട് തുടരുകയാണ്. ഇന്ന് മറ്റു 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തൃശൂര്‍

കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി. മുപ്പതോളം വീടുകൾ വെള്ളത്തിൽ തുടർച്ചയായി പെയ്ത മഴയിലാണ് തോട് കവിഞ്ഞൊഴുകി വീടുകൾ വെള്ളത്തിലായത്. ദേശീയപാത ചെന്ത്രാപ്പിന്നി ബൈപ്പാസ് നിർമ്മാണത്തെ തുടർന്ന് വെള്ളം ഒഴുകി പോകുന്ന തോടുകൾ അടഞ്ഞു കിടക്കുന്നതും വെള്ളക്കെട്ടിന് കാരണമായി. പപ്പടം നഗറിലേക്കുള്ള റോഡും വെള്ളം കയറി.

തൃശൂർ ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്ക് മരക്കൊമ്പ് വീണു. ജാം നഗറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിന് മുകളിലേക്കാണ് മരക്കൊമ്പ് വീണത്. രാവിലെ 10:30 യോടായിരുന്നു അപകടം. ഒരു മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തൃശൂർ കാര്യാട്ടുകരയിൽ വീടിനു മുകളിൽ തെങ്ങു വീണു.

വയനാട്

മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. ഈ മാസം 31 വരെ നടക്കാനിരിക്കെയാണ് ഫെസ്റ്റ് നിർത്തിയത്. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. അപകടകരമായ കടന്ന് പോകാൻ ശ്രമിച്ച കെഎസ്ആർടി ബസ് അല്‍പ്പനേരം മരത്തിനിടയില്‍ കുടുങ്ങി. വയനാട് സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തിൽ സുരേഷിന്റെ മകൾ നമിതക്കാണ് പരുക്കേറ്റത്. വയനാട്ടിൽ എൻ ഡി ആർ എഫിന്റെ 28 അംഗസംഘമെത്തി. മഴയിൽ മടക്കിമല ഗവൺമെൻറ് സ്കൂളിന്‍റെ ചുറ്റുമതിൽ 20 മീറ്ററോളം ഇടിഞ്ഞു.

ഇടുക്കി

ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി ആണ് മരിച്ചത്. രാമക്കൽമേട് തോവാളപടിയിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയ കാർ തലകീഴായി മറിയുകയായിരുന്നു. ദേശീയപാത നവീകരണം നടക്കുന്ന അടിമാലി -കരടിപ്പാറ മേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ. മൂന്നാറിലേക്കുള്ള വാഹനങ്ങൾ ഇരുട്ടുകാനം വഴി തിരിഞ്ഞു പോകാൻ നിർദേശം നൽകി. മണ്ണ് മാറ്റാൻ ശ്രമം തുടങ്ങി.

എറണാകുളം

മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി.സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.

കണ്ണൂര്‍

കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. ആർക്കും പരുക്കില്ല. പുലർച്ച രണ്ടു മണിയോടെയായിരുന്നു അപകടം.കണ്ണൂർ കുപ്പത്ത് ദേശീയപാതയിൽ കൂടുതൽ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിഞ്ഞു റോഡിലേക്ക് പതിച്ചു. ഇന്നലെ രാത്രി മണ്ണിടിഞ്ഞതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. പമ്പ ചാലക്കയം റോഡിലും വടശ്ശേരിക്കര ചിറ്റാർ റോ‍ഡിലും മരങ്ങൾ വീണ് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മലപ്പുറം

മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായി. മുന്‍കരുതലിന്‍റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു മലപ്പുറം പറപ്പൂർ ചോലക്കുണ്ടിൽ ശക്തമായമഴയിൽ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് പൂർണമായും രണ്ടു വീടുകൾ ഭാഗികമായും തകർന്നു. നിർമ്മാണത്തിലിരിക്കുന്ന പണി പൂർത്തിയായ വീടാണ് തകർന്നത് സമീപത്തെ വീട്ടിലെ ഒരു സ്ത്രീക്ക് കാലിനു പരിക്കേറ്റു.

കൊല്ലം

കൊല്ലത്ത് കിഴക്കൻമലയോര മേഖലയിലും നഗരപ്രദേശങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി പുനലൂർ കോട്ടവട്ടം സ്വദേശി ജോസിന്‍റെ വീട്ടിന് മുകളിലേക്ക് തേക്ക് മരം ഒടിഞ്ഞു വീണു. ആർക്കും പരുക്കില്ല. കൊട്ടാരക്കരയിലും വീടിന് മുകളിലേക്ക് മരം വീണു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. കൊല്ലം ഏരൂരില്‍ മരം വീണ് രണ്ടു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നെട്ടയം സ്വദേശികളായ ബാലന്‍റെയും സതിയുടെയും വീടുകൾക്ക് മുകളിലാണ് മരങ്ങൾ വീണത്. വീടുകളുടെ മേല്‍ക്കൂര തകർന്നു. കുളത്തൂപ്പുഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. ബിനുവിന്‍റെ വീടാണ് തകര്‍ന്നത്. വീട്ടുകരണങ്ങളും നശിച്ചു.

ആലപ്പുഴ

ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു. കുറുങ്ങാട് റംലത്തിൻ്റെ വീടാണ് രാത്രിയിൽ തകർന്നു വീണത്. കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു.

പാലക്കാട്

കനത്ത മഴയിൽ പാലക്കാട് കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിൽ;ഒറ്റപ്പാലത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റപ്പാലത്തു നിന്നും പാലപ്പുറം ഭാഗത്തേക്ക് പോകുമ്പോൾ പാലത്തിൻറെ ഇടതുഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ അർദ്ധരാത്രി ഒറ്റപ്പാലം എം എൽ എ ഉൾപ്പെടുന്നവർ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിരുന്നു

കൊച്ചിയിൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ മുൻവശത്തെ പില്ലർ തകർന്നു; 24 കുടുംബങ്ങളെ ഒഴിപ്പിച്ചു

0
Spread the love

പനമ്പിള്ളി നഗർ ആർഡിഎസ് അവന്യുവിൽ ഫ്ലാറ്റിന്റെ മുൻവശത്തെ പില്ലർ തകർന്നു. 54 കുടുംബങ്ങളാണ് കെട്ടിടത്തിൽ താമസിക്കുന്നത്. ബലക്ഷയം ബാധിച്ച ബ്ലോക്കിൽ 24 കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളെ ഫ്ലാറ്റിൽ നിന്ന് ഒഴിപ്പിച്ചു. ഫ്ലാറ്റ് കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗം പരിശോധിക്കും. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി.

സംഭവം ആരെയും അറിയിക്കാതെ മറച്ചുവയ്‌ക്കാനാണ് ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചതെന്ന് സംഭവസ്ഥലത്ത് എത്തിയവർ ആരോപിച്ചു. ഞായറാഴ്‌ച രാവിലെ ഈ ഭാഗത്ത് നിന്ന് ശബ്‌ദം കേട്ടതോടെയാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പില്ലർ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടുള്ള കമ്പികൾ വളഞ്ഞ് പുറത്തേക്ക് വന്നിട്ടുണ്ട്. 20 വർഷത്തിൽ താഴെ മാത്രമേ ഈ കെട്ടിടത്തിന് പഴക്കമുള്ളു.

ഇതൊരു ഗുരുതര രോഗം; പൊട്ടിക്കരഞ്ഞ് പൂർണിമ ഇന്ദ്രജിത്തിൻ്റെ സഹോദരിയും നടിയുമായ പ്രിയ മോഹൻ

0
Spread the love

പൂർണിമ ഇന്ദ്രജിത്തിൻ്റെ സഹോദരി പ്രിയ മോഹനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ബാധിച്ച അപൂർവ്വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന, ചലനശേഷിയിൽ കാര്യമായ കുറവ് എന്നിവയ്ക്കു കാരണമാകുന്ന അധികം ആരും അറിയാതെ പോകുന്ന ഫൈബ്രോമയാൾജിയ എന്ന അപൂർവ രോഗമാണിത്. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, ശരീരമാസകലം വേദന, തലകറക്കം, ഡിപ്രഷൻ എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ

2023ലാണ് പ്രിയയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ അസുഖം തിരിച്ചറിയുന്നത് വൈകിയാണ്.

“വിദേശത്ത് ട്രിപ്പിന് പോയ സമയത്താണ് രോഗത്തെ കുറിച്ച് തിരിച്ചറിയുന്നത്. ഒരു ദിവസം രാത്രി കുളിച്ചു കൊണ്ടിരിക്കുമ്പോൾ ബാത്റൂമിൽ തലയടിച്ചു വീണു. എഴുന്നേൽക്കാൻ സാധിക്കാതെ വന്നു. ദിലൂ എന്ന് വിളിച്ചിട്ടും ആരും കേട്ടില്ല. എല്ലാവരും ഉറക്കത്തിലായിരുന്നു. ദൈവങ്ങളെയും അച്ഛനെയും അമ്മയേയുമൊക്കെ വിളിച്ച് എങ്ങനെയൊക്കെയോ എഴുന്നേറ്റു” പ്രിയ പറഞ്ഞു.”ഒരു ദിവസം ദിലുവിൻ്റെ മുമ്പിൽ വച്ച് വീണപ്പോഴാണ് അവസ്ഥ ദിലുവിനും മനസിലാകുന്നത്. പിന്നെ ആളുകളുടെ മുന്നിൽ വച്ചൊക്കെ വീണിട്ടുണ്ട്. ചികിത്സ തേടിയില്ലെങ്കിൽ ഈ അവസ്ഥയിൽ ഡിപ്രഷനിലേയ്ക്കാകും ആ രോഗി പോവുക. കേൾക്കുന്നവർ ഇത് കാൻസറോ ട്യൂമറോ പോലെയൊന്നും അല്ലെല്ലോ എന്ന് പറയുമായിരിക്കും. പക്ഷേ ഇതു വന്നവർക്കേ അതിൻ്റെ ബുദ്ധിമുട്ട് മനസിലാകൂ. തല കുളിച്ചാൽ തോർത്താൻ പോലും പറ്റാത്ത അവസ്ഥ” എന്നാണ് പ്രിയ പറയുന്നത്.

ഫൈബ്രോമയാൾജിയ എന്നൊരു അസുഖമുണ്ടെന്ന് താൻ അറിയുന്നത് ഈ അസുഖം വന്നതിനു ശേഷമാണെന്ന് പ്രിയ പറഞ്ഞു. ഈ അവസ്ഥയുള്ളവരെ കണ്ടാൽ മടിയുള്ളവരാണെന്ന് പലരും പറയും.

“ഈ രോഗം വരുന്നവരുടെ വീട്ടുകാരും അടുത്ത് ഇടപഴകുന്നവരും ഇതേ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. 90 ശതമാനവും ആ രോഗം വരുന്നത് സ്ത്രീകൾക്കാണ്. മാനസിക സമ്മർദ്ദം കൊണ്ട് ഉണ്ടാകുന്ന അസുഖമാണെന്നു പറഞ്ഞ് പലരും ഇത് അവഗണിക്കാറാണ് പതിവ്. ഇതൊരു ഗുരുതരമായ രോഗം തന്നെയാണ്. ഡോക്ടറെ കണ്ടശേഷം മാത്രം ചികിത്സ തുടങ്ങുക” എന്നും പ്രിയ വീഡിയോയിൽ പറയുന്നു. പ്രിയയും ഭർത്താവ് നിഹാലും തങ്ങളുടെ യാത്രാ വീഡിയോകളും മറ്റ് വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ രോഗാവസ്ഥ മൂലം യാത്രകൾ കുറഞ്ഞു. വിവാഹത്തിനു മുൻപ് അഭിനയത്തിൽ സജീവമായിരുന്ന പ്രിയ ഇപ്പോൾ വസ്ത്രവ്യാപാര രംഗത്താണ് പ്രവർത്തിക്കുന്നത്.

ജനനായകനിൽ വിജയ്‌യുടെ അമ്മയായി രേവതിയും

0
Spread the love

വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിൽ മലയാളി താരം രേവതി. വിജയ്‌യുടെ അമ്മ വേഷത്തിലാണ് രേവതി എത്തുന്നത്. 23 വർഷത്തിനുശേഷമാണ് വിജയ് ചിത്രത്തിൽ രേവതി അഭിനയിക്കുന്നത്. 2002 ൽ റിലീസ് ചെയ്ത തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി രേവതി അഭിനയിച്ചിരുന്നു. അതേസമയം മലയാളിതാരം മമിത ബൈജുവും ജനനായകനിൽ അഭിനയിക്കുന്നുണ്ട്

ജനുവരി 9ന് പൊങ്കൽ റിലീസായി ജനനായകൻ തിയേറ്രറുകളിൽ എത്തും. വിജയ് യുടെ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊളിറ്റിക്കൽ ത്രില്ലർ ആണ്. പൂജ ഹെഡ്‌ഡെ ആണ് നായിക. പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിംഗ് പ്രദീപ് രാഘവ്. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹ നിർമ്മാണം.

സംസ്ഥാനത്ത് 11 ജില്ലകളില്‍ നാളെ റെഡ് അലേർട്ട്; തീവ്ര മഴ

0
Spread the love

കേരളത്തിലെ 11 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച റെഡ് അലേർട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിച്ചിട്ടുള്ളത്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1912 എന്ന നമ്പറില്‍ കെഎസ്ഇബിയെ അറിയിക്കുക

അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ള ജില്ലകൾ

25-05-2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്

26-05-2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ 27-05-2025: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

28-05-2025: കണ്ണൂർ, കാസർകോട്

29-05-2025: കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ

വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

0
Spread the love

വെഞ്ഞാറമൂട് കൂട്ടകൊല കേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. ഞായറാഴ്ച 11 മണിയോടെയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പൂജപ്പുര ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്

ഡ്യൂട്ടി ഉദ്യോഗസ്ഥൻ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് അഫാൻ ശുചിമുറിയിൽ തൂങ്ങിയത് കണ്ടത്. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചു. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്താണ് ആത്മഹത്യാ ശ്രമം. സഹോദരനും കാമുകിയും അടക്കം 5 പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ അഫാൻ നിലവിൽ പൂജപ്പുര ജയിലിൽ വിചാരണത്തടവുകാരനാണ്. സഹോദരൻ അഹ്‌സാൻ, പെൺസുഹൃത്ത് ഫർസാന, പിതൃ സഹോദരൻ ലത്തീഫ്, ഭാര്യ സാജിദ, പിതൃ മാതാവ് സല്‍മ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്. 23 വയസ്സ് മാത്രം പ്രായമുള്ള അഫാന്‍റേത് അസാധാരണമായ പെരുമാറ്റമെന്നായിരുന്നു കൊലപാതകത്തിന് ശേഷം അഫാനോട് സംസാരിച്ച പൊലീസിന്‍റെയും പരിശോധിച്ച ഡോക്ടര്‍മാരുടെയും വിലയിരുത്തൽ

താനും ജീവനൊടുക്കുമെന്ന് അഫാൻ നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അഫാനെ ജയലിലിൽ പ്രത്യേക നിരീക്ഷണമുള്ള യുടിബി ബ്ലോക്കിൽ മറ്റൊരു തടവുകാരനൊപ്പം താമസിപ്പിച്ചത്. വലിയ കടബാധ്യത മൂലമുള്ള ബന്ധുക്കളുടെ അധിക്ഷേപമാണ് കൂട്ടക്കൊലക്ക് കാരണമെന്നായിരുന്നു അഫാൻ പറഞ്ഞിരുന്നത്.

കൂട്ടക്കൊലപാതകത്തില്‍ ഇന്നലെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെതിരെ പാങ്ങോട് പൊലീസ്‌ കുറ്റപത്രം സമര്‍പ്പിച്ചത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച 450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. സല്‍മ ബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു കൊലപാതകത്തിന്‌ പിന്നിലെന്നാണ്‌ കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്. കുടുംബം കടബാധ്യതയിൽ മുങ്ങിനിൽക്കുമ്പോൾ പിതൃമാതാവിനോട്‌ സാമ്പത്തിക സഹായം ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല . ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ സകുടുംബം നടി ലക്ഷ്മിപ്രിയ

0
Spread the love

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ ഭർത്താവ് ജയേഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രമാണ് ലക്ഷ്മീപ്രിയ പങ്കുവച്ചത്. ജയേഷാണ് സെൽഫി ചിത്രം പകർത്തിയത്. ഈ മാസം ആദ്യമാണ് താൻ വിവാമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് ലക്ഷ്മിപ്രിയ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്

ചേരാത്ത ജീവിതത്തിൽ നിന്ന് താൻ പിൻവാങ്ങുകയാണ് എന്നറിയിച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. ഫേസ്ബുക്കിൽ നിന്ന് കുറിപ്പ് പിൻവലിച്ചെങ്കിലും അധികം വൈകാതെ പോസ്റ്റ് സമൂഹമാധ്യമങ്ങളിലടക്കം വൈറലായി. ഇതേതുടർന്ന് ഇരുവരും വിവാഹമോചിതരായെന്ന തരത്തിൽ വാർത്തകൾ പടർന്നു. അതിനിടെ ജയേഷ് പങ്കുവച്ച കുറിപ്പും ചർച്ചയായി. അപവാദങ്ങൾ സൃഷ്ടിക്കും. വിഡ്ഡികൾ അത് പ്രചരിപ്പിക്കും. മണ്ടൻമാർ വിശ്വസിക്കും എന്നായിരുന്നു ജയേഷിന്റെ പോസ്റ്റ്. എന്നാൽ പിന്നീട് ഈ വിഷയത്തിൽ ഇരുവരുടെയും പോസ്റ്റുകളോ വിശദീകരണങ്ങളോ ഒന്നും തന്നെ വന്നില്ല. ഇതിനിടെയാണ് ഇവർ ഒന്നിച്ചുള്ള കുടുംബ ചിത്രം പുറത്തുവന്നിരിക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts