Home Blog Page 12

റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു; ആത്മഹത്യ ചെയ്യാൻ ഉപയോഗിച്ച തോക്കിൽ സൈലൻസർ പിടിപ്പിച്ചിരുന്നു?

0
Spread the love

കോൺഫിഡന്റ് ഗ്രൂപ്പുചെയർമാൻ സി ജെ റോയി ജീവനൊടുക്കുംമുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വിവരം. കോൺഫിഡന്റ് ഗ്രൂപ്പ് എം ഡി ടി എ ജോസഫ് അശോക് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ സംഭവദിവസത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകാനായി ടി എ ജോസഫിനൊപ്പമാണ് റോയി ഓഫീസിലെത്തിയത്. പിന്നാലെ തന്റെ ക്യാബിനിലേക്ക് പോയി റോയി അമ്മയോട് സംസാരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. പുറത്തേക്കിറങ്ങിയ ജോസഫ് അല്പസമയത്തിനകം തിരിയെയെത്തിയെങ്കിലും ക്യാബിനിലേക്ക് കയറാൻ സെക്യൂരിറ്റി അനുവദിച്ചില്ല. ആരെയും ക്യാബിനിലേക്ക് കടത്തിവിടരുതെന്നാണ് റോയി ആവശ്യപ്പെട്ടിരിക്കുന്നത് എന്നായിരുന്നു അവർ നൽകിയ വിശദീകരണം. പത്തുമിനിട്ടുകഴിഞ്ഞ് ക്യാബിന് മുന്നിലെത്തിയ ജോസഫ് മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.ക്യാബിൻ ഉള്ളിൽനിന്ന് അടച്ച നിലയിലായിരുന്നു. കതക് തകർത്താണ് ഉള്ളിൽ കയറിയത്. അപ്പോൾ ഷർട്ടിൽ നിറയെ ചോരയുമായി കസേരയിൽ ഇരിക്കുന്ന നിലയിലായിരുന്നു റോയി. പൾസ് ഇല്ലെന്ന് മെഡിക്കൽ സ്റ്റാഫ് സ്ഥിരീകരിച്ചു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സൈലൻസർ പിടിപ്പിച്ച തോക്കാണ് റോയി ജീവനൊടുക്കാൻ ഉപയോഗിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയെ തുടർന്ന് കേസിന്റെ അന്വേഷണം കർണാടക സിഐഡിക്ക് നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിൽ റിച്ച് മണ്ട് സർക്കിളിലെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ച് ഇന്നലെ വൈകിട്ട് 3.15 ഓടെയായിരുന്നു റോയ് ജീവനൊടുക്കിയത്.

എത്ര മരുന്ന് കഴിച്ചിട്ടും മാറാത്ത ചുമയുണ്ടോ? എന്തു ചെയ്യണം? പരിഹാരങ്ങൾ അറിയാം!…

0
Spread the love

മാറാത്ത ചുമയാണ് പ്രശ്നം. എവിടെത്തിരിഞ്ഞാലും ചുമ. ആന്റിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള മരുന്നുകൾ കഴിച്ചിട്ടും വലിയ മാറ്റമൊന്നുമില്ലെന്നാണ് പലരുടെയും അഭിപ്രായം. എന്താണിപ്പോൾ ഇങ്ങനെയൊരു അവസ്ഥ? മാറാൻ എന്തു ചെയ്യണം?

പ്രധാന കാരണങ്ങൾ
വൈറൽ അണുബാധകൾ (Viral Infections): സാധാരണ ചുമയുടെയും ജലദോഷത്തിന്റെയും പ്രധാന കാരണം വൈറസുകളാണ്. ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളെ നശിപ്പിക്കാനാണ് ഉപയോഗിക്കുന്നത്, അവ വൈറസുകൾക്കെതിരെ പ്രവർത്തിക്കില്ല. ഇൻഫ്ലുവൻസ വൈറസുകൾ നീണ്ടുനിൽക്കുന്ന ചുമയ്ക്ക് കാരണമാകുന്നു.

ആസ്ത്മയും അലർജിയും: ആസ്ത്മയുടെ പ്രധാന ലക്ഷണം ചുമ മാത്രമാകാം (Cough Variant Asthma). പൊടി, പുക, പൂമ്പൊടി എന്നിവയോടുള്ള അലർജിയും വിട്ടുമാറാത്ത ചുമയ്ക്ക് കാരണമാകുന്നു.
പോസ്റ്റ് നേസൽ ഡ്രിപ്പ് (Post-nasal Drip): സൈനസ് പ്രശ്നങ്ങൾ ഉള്ളവരിൽ മൂക്കിൽ നിന്നുള്ള സ്രവം തൊണ്ടയിലേക്ക് ഒഴുകുന്നത് ചുമയുണ്ടാക്കും.

അസിഡിറ്റി: വയറ്റിലെ ആസിഡ് തികട്ടി വരുന്നത് തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കുകയും വിട്ടുമാറാത്ത വരണ്ട ചുമയ്ക്ക് കാരണമാവുകയും ചെയ്യാം.
അന്തരീക്ഷ മലിനീകരണം: പുകയും പൊടിയും നിറഞ്ഞ അന്തരീക്ഷത്തിൽ കഴിയുന്നത് ശ്വാസകോശത്തിന് അസ്വസ്ഥതയുണ്ടാക്കും.

നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ

സ്വയം ചികിത്സ ഒഴിവാക്കുക: ഡോക്ടറുടെ നിർദ്ദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കരുത്. ഇത് ആന്റിബയോട്ടിക് പ്രതിരോധത്തിന് (Antibiotic Resistance) കാരണമാകും.
∙ഉപ്പുവെള്ളം കവിൾക്കൊള്ളുക: തൊണ്ടവേദനയും ചുമയും കുറയ്ക്കാൻ ഇത് സഹായിക്കും.
∙ധാരാളം വെള്ളം കുടിക്കുക (Hydration).

∙മാസ്ക് ധരിക്കുന്നത് പൊടിയിൽ നിന്നും വൈറസുകളിൽ നിന്നും സംരക്ഷണം നൽകും.
∙അസിഡിറ്റി ഉള്ളവർ ഉറങ്ങുന്നതിന് 2-3 മണിക്കൂർ മുമ്പ് ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.
∙ചുമ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയാണെങ്കിൽ.
∙ശ്വാസംമുട്ടൽ, നെഞ്ചുവേദന, കഫത്തിൽ രക്തം കാണുക എന്നീ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടുക

അടുത്ത വർഷം പത്താം ക്ലാസിലെ സിലബസ് 25% കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; നീക്കം കുട്ടികളുടെ പഠനഭാരം കുറയ്ക്കാൻ

0
Spread the love

സംസ്ഥാനത്ത് സ്‌കൂളുകളിലെ പഠനഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പത്താം ക്ലാസിൽ സിലബസ് കൂടുതലാണെന്ന് കുട്ടികൾക്ക് പരാതിയുണ്ടെന്നും അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി കൊല്ലത്ത് പറഞ്ഞു. പത്താം ക്ലാസ് സോഷ്യൽ സയൻസ് സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് കുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് & ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു വി ശിവൻകുട്ടി.

ശരീരം കാണണം എന്ന് പറഞ്ഞു, മാറാൻ അടിവസ്ത്രങ്ങൾ തന്നു; ഏതാണ്ട് തയ്യാറായിരുന്നു, പിന്നെ പന്തികേട് തോന്നി, നടിയുടെ തുറന്നു പറച്ചിൽ

0
Spread the love

തമിഴ്, മലയാളം പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ഐശ്വര്യ രാജേഷ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം ‘ജോമോന്റെ സുവിശേഷങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ രാജേഷ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട സഖാവ്, പുലിമട, അജയന്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങളിലൂടെയും ഐശ്വര്യ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി.

ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഫോട്ടോഗ്രാഫർ തന്നെ അകത്തേക്ക് കൂട്ടികൊണ്ടുപോയെന്നും ശേഷം അടിവസ്ത്രങ്ങൾ മാറാനായി തന്നുവെന്നും ഐശ്വര്യ രാജേഷ് പറയുന്നു. അയാൾക്ക് തന്റെ ശരീരം കാണാമെന്നും അയാളുടെ മുന്നിൽ വച്ച് മാറണമെന്നുമാണ് അന്ന് പറഞ്ഞതെന്നും ഐശ്വര്യ രാജേഷ് ഓർത്തെടുക്കുന്നു.

“ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. സഹോദരന്റെ കൂടെയാണ് പോയത്. ഫോട്ടോഗ്രാഫര്‍ അവനോട് പുറത്തിരിക്കാന്‍ പറഞ്ഞു. ശേഷം എന്നെ മാത്രം അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് ധരിക്കാനായി അടിവസ്ത്രങ്ങള്‍ നല്‍കി. അയാളുടെ മുന്നില്‍ വച്ച് തന്നെ മാറാന്‍ പറഞ്ഞു. എനിക്ക് നിന്റെ ശരീരം കാണണം എന്നാണ് അയാള്‍ പറഞ്ഞത്. ആ പ്രായത്തില്‍ എങ്ങനെയാണ് ഇന്‍ഡസ്ട്രിയില്‍ കാര്യങ്ങള്‍ നടക്കുന്നതെന്ന് മനസിലാക്കാനുള്ള അറിവുണ്ടാകില്ല.” ഐശ്വര്യ രാജേഷ് പറയുന്നു.

“ഇവിടെ ഇങ്ങനെയാകും എന്നാണ് ഞാന്‍ കരുതിയത്. ഏതാണ്ട് ഞാന്‍ തയ്യാറാവുകയും ചെയ്തു. അയാള്‍ അഞ്ച് മിനുറ്റ് കൂടി സംസാരിച്ചിരുന്നെങ്കില്‍ ഞാന്‍ അതിന് തയ്യാറാകുമായിരുന്നു. പക്ഷെ എനിക്ക് എന്തോ പന്തികേട് തോന്നി. പിന്നാലെ സഹോദരനോട് സമ്മതം വാങ്ങിയിട്ട് വരാമെന്ന് പറഞ്ഞ് ഞാൻ ആ മുറിയില്‍ നിന്നും ഇറങ്ങിപ്പോന്നു.” ഐശ്വര്യ രാജേഷ് കൂട്ടിച്ചേർത്തു. നിഖിൽ വിജയേന്ദ്ര സിംഹയോട് സംസാരിക്കവെയായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

‘വിശ്വസിക്കാനാകുന്നില്ല, സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു’; സി ജെ റോയ്‌യെ അനുസ്‌മരിച്ച് മോഹൻലാൽ

0
Spread the love

നിറയൊഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയ്‌യുടെ വിയോഗത്തിൽ അനുശോചിച്ച് നടൻ മോഹൻലാൽ. സൗഹൃദത്തിനുമപ്പുറമുള്ള ബന്ധമായിരുന്നു റോയ്‌യുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ ഫേസ്‌ബുക്ക് കുറിപ്പിൽ സ്മരിച്ചു. വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം കുറിച്ചു.

‘എന്റെ പ്രിയ സുഹൃത്ത് സി ജെ റോയ്‌യുടെ വിയോഗം വിശ്വസിക്കാനാവുന്നില്ല. ഈ അതിയായ ദുഃഖത്തിൽ കുടുംബത്തിനൊപ്പം ചേരുന്നു. സൗഹൃദത്തിനപ്പുറമുള്ള ബന്ധമായിരുന്നു. എപ്പോഴും സ്‌നേഹത്തോടെയും ഊഷ്മളതയോടെയും ഓർമിക്കപ്പെടും’, എന്നായിരുന്നു മോഹൻലാലിന്റെ കുറിപ്പ്.

ഇൻകം ടാക്‌സ് റെയ്‌ഡിനിടെയാണ് സി ജെ റോയ്‌യെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരുടെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സി ജെ റോയ്‌യുടെ സഹോദരൻ സി ജെ ബാബു ആരോപിച്ചു. ഗുരുവായൂർ സ്വദേശി ജോസഫിന്റെയും ത്രേസ്യയുടെയും മകനാണ് സി ജെ റോയ് എന്നറിയപ്പെട്ട ചിരിയങ്കണ്ടത്ത് ജോസഫ് റോയ്. ബംഗളൂരുവിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാരീസിൽ നിന്ന് ഉന്നതവിദ്യാഭ്യാസം നേടി. ബഹുരാഷ്ട്ര കമ്പനിയായ എച്ച്‌പി‌യിൽ പ്ലാനിംഗ് മാനേജരായി ജോലിചെയ്തതിനുശേഷമാണ് 2005ൽ കോൺഫിഡന്റ് ഗ്രൂപ്പ് ആരംഭിച്ചത്. 20 വർഷത്തിനിടെ 8000ത്തിലധികം കോടി ആസ്തിയുള്ള കമ്പനിയായി വളർന്നു.

മലയാളത്തിലും കന്നഡയിലുമായി പത്തിലേറെ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രം ‘കാസനോവ’യിലൂടെയാണ് നിർമാണരംഗത്തെത്തിയത്. ഏറ്റവും ഒടുവിലായി നിർമിച്ച ചിത്രത്തിന്റെ റിലീസ് ആദ്യം നിശ്ചയിച്ച ദിവസമാണ് സി ജെ റോയ് സ്വയം ജീവനൊടുക്കിയത്. ഫെബ്രുവരി ആറിന് നിലവിൽ റിലീസ് നിശ്ചയിച്ചിരിക്കുന്ന അനോമി – ദ ഇക്വേഷൻ ഓഫ് ഡെത്ത് എന്ന സിനിമയുടെ സഹനിർമാതാവാണ് സി ജെ റോയ്. ‘കാസനോവ’യ്‌ക്ക് പിന്നാലെ ‘മരയ്ക്കാർ-അറബിക്കടലിലെ സിംഹം’, സുരേഷ് ഗോപി നായകനായ ‘മേം ഹൂം മൂസ’, ‘ഐഡന്റിറ്റി’ എന്നീ മലയാളം സിനിമകളും റോയ് നിർമിച്ചു.

ഇ ഡി റെയ്ഡിനിടെ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി, സ്വയം വെടിയുതിർത്തു!

0
Spread the love

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡിനിടെയാണ് സംഭവം. ബെംഗളൂരുവിലെ അശോക് നഗറിലെ ഓഫീസില്‍വെച്ച് സ്വയം വെടിയുതിർത്തുകയായിരുന്നു.

‘സ്നേഹനിർഭരമായ ക്ഷണക്കത്ത് എത്തിയത് അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി 4 ദിവസത്തിന് ശേഷം, വിമർശനവുമായി ഷമ്മി തിലകൻ

0
Spread the love

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി അയച്ച ക്ഷണക്കത്ത് വൈകി ലഭിച്ചതിനെ പരിഹസിച്ച് ഷമ്മി തിലകൻ. ജനുവരി 25ന് നടന്ന പരിപാടിയുടെ ക്ഷണക്കത്ത് ജനുവരി 29നാണ് ഷമ്മി തിലകന് ലഭിച്ചത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം വീട്ടിലേക്ക് മടങ്ങി നാലുദിവസത്തിനു ശേഷമാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചതെന്ന് ഷമ്മി തിലകൻ പറയുന്നു. തിരുവനന്തപുരത്ത് നിന്നും ഒരു കൊറിയർ കൊല്ലത്തേക്കെത്താൻ നാലു ദിവസം പിടിക്കില്ലെന്നും സാംസ്‌കാരിക വകുപ്പിന്റെ സമയ നിഷ്ഠത പ്രശംസ അർഹിക്കുന്നുണ്ടെന്നും ഷമ്മി തിലകൻ പറഞ്ഞു. അടുത്ത വർഷത്തേക്കുള്ള ക്ഷണക്കത്ത് കൂടി ഇതിന്റെ കൂട്ടത്തിൽ അയച്ചിരുന്നെങ്കിൽ ചടങ്ങ് കഴിയും മുൻപ് കത്ത് കൈയിൽ കിട്ടുമായിരുന്നെന്നും ഷമ്മി തിലകൻ പരിഹസിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കുറിപ്പിന്റെ പൂർണരൂപം

‘സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം. സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു. പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്നേഹനിർഭരമായ ക്ഷണക്കത്ത് എന്റെ കൈകളിൽ എത്തുന്നത് ഇന്നാണ്. ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്! അതായത്, അവാർഡ് വാങ്ങിയവരും കൊടുത്തവരും വീട്ടിൽ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം. തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയർ എത്താൻ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. അപ്പോൾ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?

ഇതിനെ സാംസ്കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയർ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആർട്ട്’ ആണ് ഞാൻ ശ്രദ്ധിക്കുന്നത്! ചില നിരീക്ഷണങ്ങൾ: “വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോകുന്നത് നമ്മുടെ ശീലമല്ല” എന്നത് മുൻകൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാൻസ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.

‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാൻ ആർക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓർമ്മിപ്പിക്കുകയാണോ? അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോൾ അതിൽ പങ്കെടുക്കുന്നതിനേക്കാൾ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ? പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നിൽക്കുന്നു. അടുത്ത വർഷത്തെ അവാർഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാൽ, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുൻപെങ്കിലും അത് എന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ? സാംസ്കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാൻ ഇനിയും ‘കൊറിയർ’ വരേണ്ടതുണ്ടോ?’ എന്നും ഷമ്മി തിലകൻ പറഞ്ഞു.

മറ്റൊരാൾ താലിയോ, മിന്നോ, മെഹറോ ചാർത്തിയാൽ രേണു സുധിയെന്ന പേര് മാറ്റും; അതുവരെ ആരൊക്കെ തലകുത്തി നിന്നാലും മാറ്റില്ല

0
Spread the love

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. വിദേശത്തും കേരളത്തിലുമെല്ലാമായി നിരവധി പ്രോഗ്രാമുകളിലേക്ക് രേണുവിന് ക്ഷണം എത്തുന്നുണ്ട്. രേണുവിന്റെ പല ഫോട്ടോഷൂട്ടുകളും വൈറലാണ്. ഇതിനിടെ തന്റെ വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രേണു എത്തിയിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയാണ് താരം. ഒരു ഉദ്ഘാടനച്ചടങ്ങിനിടെ ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

വീണ്ടും ഒരു വിവാഹം കഴിച്ചാൽ രേണു സുധി എന്ന പേര് മാറ്റിയേക്കും എന്ന കാര്യവും രേണു സുധി സൂചിപ്പിച്ചു. “മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല”, എന്ന് രേണു പറഞ്ഞു.

തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിന് ഇടയിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഉണ്ടാകാനും ഉണ്ടാകാതിരിക്കാനും ചാൻസ് ഉണ്ടെന്നാണ് താൻ പറഞ്ഞത് എന്നും രേണു കൂട്ടിച്ചേർത്തു. തട്ടമിടുന്ന കാര്യത്തെ കുറിച്ച് താൻ ഉറപ്പിച്ച് പറഞ്ഞിട്ടില്ലെന്നും രേണു വ്യക്തമാക്കി.

കത്തിക്കയറി സ്വർണവില; ഒറ്റദിവസം കൊണ്ട് കൂടിയത് 8640 രൂപ,

0
Spread the love

ഒറ്റദിവസം കൊണ്ട് പവന് 8640 രൂപ വർദ്ധിച്ചു. 22 കാരറ്റ് സ്വർണത്തിന് പവന് 131160 രൂപയായി. ഇന്നലെ പവന് 122520 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 15315ൽ നിന്ന് 16395 രൂപയായി. ഒരു ദിവസം കൊണ്ട് വർദ്ധിച്ചത് 1000 രൂപ.സ്വർണത്തിന്റെ വിലയിൽ തുടർച്ചയായി വലിയ രീതിയിലുള്ള ഉയർച്ചയാണ് സംഭവിക്കുന്നത്. ചൊവ്വാഴ്‌ച രണ്ട് തവണയായാണ് സ്വർണവില വർദ്ധിച്ചത്. രാവിലെ 295 രൂപയും ഉച്ചയ്ക്കുശേഷം 175 രൂപയുമാണ് ഗ്രാമിന് വർദ്ധിച്ചത്. രണ്ട് തവണയായി പവന് 3760 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 15000 കടന്നു. ഈ മാസത്തെ ഏറ്റവും വലിയ വർദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്.
ആഗോള രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ സുരക്ഷിതനിക്ഷേപം എന്ന നിലയിൽ സ്വർണത്തെ കൂട്ടുപിടിക്കുന്നതാണ് വില കുതിച്ചുയരാനിടയാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 5,276 ഡോളറിലെത്തിയതിന്റെ ചുവട് പിടിച്ചാണ് കേരളത്തിലും വില ഉയരുന്നത്. ഡോളറിന്റെ മൂല്യത്തകർച്ചയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. യു.എസ് ഡോളറിന്റെ മൂല്യം 95ലോ അതിന് താഴെയോ പോയാൽ സ്വ‍ർണവില 6000 ഡോളർ കടന്നേക്കാമെന്ന് ഈ രംഗത്തെ വിദഗ്‌ദ്ധർ ചൂണ്ടിക്കാട്ടുന്നു.

മണിച്ചിത്രത്താഴിൽ സണ്ണിയുടെ ശ്രീദേവി ആകേണ്ടിയിരുന്നത് ആ പ്രമുഖ നടി! പക്ഷേ ചെറിയ വേഷത്തിന് ചോദിച്ചത് ശോഭനയേക്കാൾ പ്രതിഫലം

0
Spread the love

മലയാളിപ്രേക്ഷകർക്ക് ഇന്നും മറക്കാൻ കഴിയാത്ത ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വൻതാരനിരയാണ് അണിനിരന്നത്. മണിച്ചിത്രത്താഴിൽ ശ്രീദേവിയെന്ന കഥാപാത്രത്തിന് ജീവൻ നൽകിയത് നടി വിനയ പ്രസാദാണ്. ചിത്രത്തിൽ വിനയപ്രസാദിന്റെ സാന്നിദ്ധ്യം ചെറുതാണെങ്കിലും പ്രേക്ഷകർ ഇന്നും ഓർക്കുകയാണ്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്‌റഫ് വിനയ പ്രസാദിനെക്കുറിച്ച് ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.’മണിച്ചിത്രത്താഴിലെ ശ്രീദേവിയെന്ന കഥാപാത്രത്തിന് ആദ്യം സമീപിച്ചത് സിത്താരയെന്ന നടിയെയായിരുന്നു. എന്നാൽ സിത്താര ചോദിച്ചത് നായികയായ ശോഭന വാങ്ങുന്ന പ്രതിഫലത്തിനേക്കാൾ കൂടുതലായിരുന്നു. അതുകൊണ്ടാണ് സിത്താരയെ മണിചിത്രത്താഴിൽ നിന്ന് ഒഴിവാക്കിയത്. ആ സമയത്ത് മോഹൻലാൽ ഇടപെട്ടാണ് ചിത്രത്തിലേക്ക് വിനയ പ്രസാദിനെ ശുപാർശ ചെയ്തത്.

മോഹൻലാലിന്റെ ജോഡിയായിരുന്നു അവർ.അഭിനയത്തിലെത്തുന്നതിന് മുൻപ് വിനയ പ്രസാദ് ഒരു ശബ്ദകലാകാരിയായിരുന്നു. പിന്നീടാണ് അവർ മലയാളം സീരിയൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. സ്ത്രീയെന്ന ഒറ്റ സീരിയലിലൂടെ തന്നെ അവർ അറിയപ്പെട്ടു. അങ്ങനെയാണ് സിനിമയിലേക്കെത്തുന്നത്. പെരുന്തച്ഛൻ എന്ന മലയാള ചിത്രത്തിലാണ് അവർ ആദ്യമായി അഭിനയിച്ചത്. മണിച്ചിത്രത്താഴിൽ അഭിനയിക്കുന്ന സമയത്ത് തനിക്കാരെയും പരിചയമില്ലായിരുന്നുവെന്നും ശോഭനയാണ് സഹായിച്ചതെന്നും വിനയ പ്രസാദ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

വിനയ പ്രസാദിന്റെ കുടുംബജീവിതം ഏറെ സങ്കടം നിറഞ്ഞതായിരുന്നു.വിവാഹം കഴിഞ്ഞ് ഏഴ് വർഷം കഴിഞ്ഞാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. ആ സംഭവത്തിൽ അവർ തളർന്നിരുന്നില്ല. ഭർത്താവ് മരിച്ച് അഞ്ചാം ദിവസം തന്നെ അവർ അഭിനയത്തിൽ സജീവമായി. അത് നിറയെ വിമർശനങ്ങൾക്ക് വഴിയൊരുക്കിയെങ്കിലും അവർ തളർന്നില്ല. പിന്നീടാണ് ജ്യോതിപ്രകാശെന്നയാളെ വിവാഹം കഴിക്കുന്നത് ‘- ആലപ്പി അഷ്‌റഫ് പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts