Home Blog Page 13

പൈസ കിട്ടാനുള്ളവരെല്ലാം സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? ഹരീഷ് നിര്‍മ്മിച്ച സിനിമയിലും പൈസ കിട്ടാനുള്ളവരുണ്ട്: ബാദുഷ

0
Spread the love

കടം വാങ്ങിയ 20 ലക്ഷം രൂപ നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തനിക്ക് തിരിച്ച് നല്‍കുന്നില്ലെന്ന് നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് വിശദീകരണമായി ബാദുഷ ഒരു വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഹരീഷ് 20 ലക്ഷം തനിക്ക് തന്നിട്ടില്ലെന്നും 14 ലക്ഷമാണ് തന്നതെന്നും അതില്‍ ഏഴ് ലക്ഷം രണ്ട് തവണയായി താന്‍ മടക്കി നല്‍കിയെന്നും ബാദുഷ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബാക്കിയുള്ള ഏഴ് ലക്ഷമേ കൊടുക്കാനുള്ളൂവെന്നും. ഇപ്പോഴിതാ ഹരീഷിനെതിരെ മറ്റ് ചില ആരോപണങ്ങളും നടത്തിയിരിക്കുകയാണഅ ബാദുഷ. താന്‍ നിര്‍മ്മിച്ച റേച്ചല്‍ എന്ന സിനിമ പുറത്തിറങ്ങരുതെന്ന് ആഗ്രഹിക്കുന്നവരാവാം ഹരീഷിന് പിന്നില്‍ ഉള്ളതെന്നും ഹരീഷ് നിര്‍മ്മിച്ച ഒരു സിനിമയിലും ജോലി ചെയ്തവര്‍ക്ക് പ്രതിഫലം നല്‍കാനുണ്ടെന്നും ബാദുഷ പറയുന്നു.

ബാദുഷ പറയുന്നു

അദ്ദേഹത്തിന് ഞാന്‍ കാശ് കൊടുക്കാനുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നെ നേരിട്ട് വിളിച്ച് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അല്ലാതെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞിട്ടാണോ നമ്മള്‍ ഒരാളുടെ കൈയില്‍ നിന്ന് കാശ് വാങ്ങുന്നത്? സിനിമയില്‍ നിന്ന് എത്രയോ ആള്‍ക്കാര്‍ തമ്മില്‍ കൊടുക്കല്‍വാങ്ങല്‍ ഒക്കെയുണ്ട്. കിട്ടാത്തവര്‍ എല്ലാം വന്ന് സോഷ്യല്‍ മീഡിയയില്‍ വന്നിരുന്ന് പറഞ്ഞാല്‍ എങ്ങനെയുണ്ടാവും? ഇദ്ദേഹം തന്നെ ഒരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. അതില്‍ത്തന്നെ എത്രയോ പേര്‍ക്ക് പൈസ കൊടുക്കാനുണ്ട്. അവരെല്ലാവരും കൂടി സോഷ്യല്‍ മീഡിയയില്‍ വന്ന് പറയണോ? അദ്ദേഹം നിര്‍മ്മിച്ച സിനിമയില്‍ അദ്ദേഹം എന്നെ വിളിച്ച് അഭിനയിപ്പിച്ചിട്ടുമുണ്ട്. അങ്ങനെ ഒരു സൗഹൃദമുള്ള ആള്‍ക്കാരാണ്. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെട്ടെന്ന് ഒരു എടുത്തുചാട്ടം കാണിച്ചതെന്ന് ഇപ്പോഴും എനിക്ക് മനസിലായിട്ടില്ല, ബാദുഷ പറയുന്നു.

ഇതിന്‍റെ പിന്നില്‍ ആരൊക്കെയോ എന്തൊക്കെയോ പ്രവര്‍ത്തനങ്ങള്‍ ഇയാളുടെ പിന്നില്‍ നടത്തിയിട്ടുണ്ട് എന്ന കാര്യം എനിക്ക് തോന്നിയിട്ടുണ്ട്. പിന്നില്‍ ആരോ ഉണ്ട് എന്നത് ഒരു സംശയവും ഇല്ലാത്ത കാര്യമാണ്. എന്‍റെ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ സംഭവമെല്ലാം ഉണ്ടാവുന്നത്. ആ സിനിമ ഇറങ്ങരുതെന്ന് ആഗ്രഹിക്കുന്ന ആരോ ഇതിന്‍റെ പിന്നില്‍ ഉണ്ടായിരിക്കാം. ഈ പ്രസ്താവന വന്നതിന് ശേഷം എന്‍റെ പടമിറക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞിരുന്ന പലരും പിന്മാറി, ബാദുഷയുടെ വാക്കുകള്‍. അതേസമയം തന്‍റെ പേര് നിര്‍മ്മാതാവായി ഉള്ള ഉല്ലാസ പൂത്തിരി എന്ന ചിത്രത്തിന്‍റെ ശരിക്കുമുള്ള നിര്‍മ്മാതാവ് താനല്ലെന്ന് ഹരീഷ് പറഞ്ഞിരുന്നു. അതില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം തനിക്കും കിട്ടിയിട്ടില്ലെന്നും അതിനാല്‍ നിര്‍മ്മാതാവ് തന്‍റെ പേര് കൂടി നിര്‍മ്മാതാവ് എന്ന നിലയില്‍ ചേര്‍ക്കുകയായിരുന്നെന്നും ഹരീഷ് പറഞ്ഞിരുന്നു.

താടി കളഞ്ഞ് ഇനി മീശ ലുക്കിൽ ലാലേട്ടൻ,​ വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

0
Spread the love

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താടി പൂർണമായി എടുത്ത് കട്ടി മീശ വച്ച് മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹൻലാൽ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ ലുക്കിലുള്ള മോഹൻലാലിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശീർവാദ് സിനിമാസ്. വീഡിയോയിൽ ഷേവ് ചെയ്ത് മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരുമൊക്കെയുണ്ട്. . ന്യൂ ലുക്കിലുള്ള മോഹൻലാലിന്റെ ആദ്യത്തെ വീഡിയോ ആയതിനാൽ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.

‘ഒന്നാം നിരയിൽ സ്ത്രീകളേ ഇരുത്തില്ലേ?’; പറയണമെന്ന് കരുതിയതല്ല, എങ്കിലും’; വിമർശനവുമായി അഹാന കൃഷ്ണ

0
Spread the love

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി പിന്നിലെ നിരകളിൽ ഇരുത്തിയതിലെ അസ്വാഭാവികതയാണ് താരം സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്തത്. 

ചടങ്ങിന്റെ വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു അഹാന തന്റെ വിയോജിപ്പും അസ്വസ്ഥതയും പരസ്യമാക്കിയത്. പുരസ്കാരത്തിന് അർഹരായ സ്ത്രീകളെല്ലാം ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃച്ഛികതയാണോ എന്ന് അഹാന കൃഷ്ണ ചോദിക്കുന്നു. വിവിധ കാറ്റഗറിയിൽ  പുരസ്കാര ജേതാക്കളായ സ്ത്രീകൾ മുൻനിരയിൽ ഇരിക്കാൻ പൂർണ്ണമായും അർഹരാണെന്നും, അവരെ പിന്നിലേക്ക് മാറ്റിയത് ശരിയായ നടപടിയല്ലെന്നും അഹാന കുറിച്ചു. 

‘‘എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നു. എങ്കിലും, ആ വിഡിയോ കണ്ടപ്പോൾ അവിടെ വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു ആകസ്മികതയാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ എനിക്കായില്ല,’’ അഹാന കൃഷ്ണ കുറിച്ചു 

നിശാഗന്ധിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. മികച്ച ഗായിക, മികച്ച സ്വഭാവ നടി തുടങ്ങിയ പുരസ്കാരങ്ങൾ നേടിയവർക്ക് രണ്ടാം നിരയിലാണ് ഇരിപ്പിടം ഒരുക്കിയിരുന്നത്. അഹാനയുടെ പോസ്റ്റ് പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. സാംസ്കാരിക വേദികളിലെ ഇത്തരം ലിംഗപരമായ അസമത്വങ്ങൾ ഇനിയെങ്കിലും മാറേണ്ടതുണ്ടെന്ന അഭിപ്രായവുമായി നിരവധിപ്പേർ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ജപ്പാനിലും ‘പുഷ്പ’ തരംഗം; അല്ലു അർജുന് ആദരമായി പ്രത്യേക ‘സുഷി’ വിഭവമൊരുക്കി ജപ്പാനിലെ റെസ്റ്റോറന്‍റ്

0
Spread the love

തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുന്‍റെ ആഗോള ജനപ്രീതി വിളിച്ചോതി ജപ്പാനിൽ നിന്നൊരു സ്പെഷ്യൽ ട്രിബ്യൂട്ട്. തന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ 2: ദ റൂളി’ന്‍റെ പ്രൊമോഷന്‍റെ ഭാഗമായി ജപ്പാനിലെത്തിയ താരത്തിന് ടോക്കിയോയിലെ ഒരു പ്രമുഖ റെസ്റ്റോറന്‍റ് അപൂർവ്വമായൊരു സർപ്രൈസ് ഒരുക്കി. അല്ലു അർജുനോടുള്ള സ്നേഹസൂചകമായി അദ്ദേഹത്തിന്‍റെ പേരിൽ ഒരു പ്രത്യേക ‘സുഷി’ വിഭവം തന്നെ റെസ്റ്റോറന്‍റ് അധികൃതർ ഒരുക്കുകയുണ്ടായി.

പുഷ്പ എന്ന ചിത്രത്തിലൂടെ ജപ്പാനിൽ അല്ലു അർജുനുണ്ടായ വലിയ ആരാധകവൃന്ദത്തെ ഇത് അടിവരയിടുന്നു. ഭാര്യ സ്നേഹ റെഡ്ഡിക്കും മക്കൾക്കുമൊപ്പം ജപ്പാനിലെത്തിയ താരം ദ ഐക്കൺ സ്റ്റാർ അല്ലു അർജുൻ എന്നെഴുതിയ ഈ സ്പെഷ്യൽ വിഭവം ആസ്വദിക്കുകയും റെസ്റ്റോറന്‍റ് അധികൃതർക്ക് നന്ദി അറിയിക്കുകയും ചെയ്തു.

ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നു; ആ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു: ഭാവന

0
Spread the love

മലയാളത്തിന്റെ പ്രിയപ്പെട്ട നായികമാരുടെ പട്ടികയിൽ മുൻനിരയിലുണ്ടാകുന്ന നായികമാരിൽ ഒരാളാണ് നടി ഭാവന. വിവാഹത്തിന് ശേഷം മലയാളത്തിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ സിനിമകളിലൂടെ വീണ്ടും സജീവമാകുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘അനോമി’ തീയേറ്ററുകളിൽ എത്തുകയാണ്. ഇപ്പോൾ ഭാവന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ്. ഒട്ടേറെ അഭിമുഖങ്ങളിൽ താരം പങ്കെടുക്കുന്നുണ്ട്. ഇപ്പോഴിതാ ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഭിമുഖത്തിൽ ജീവിതത്തിൽ താൻ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചും കുറ്റബോധം തോന്നിയ കാര്യങ്ങളെക്കുറിച്ചും മനസുതുറക്കുകയാണ് താരം.

ഭാവനയുടെ വാക്കുകളിലേക്ക്
‘എന്റെ ആദ്യത്തെ സിനിമ റിലീസ് ചെയ്തപ്പോൾ, അത് സക്സസായി എന്നറിഞ്ഞപ്പോൾ ഭയങ്കര ഹാപ്പിയായിരിക്കുമല്ലോ. ‘നമ്മളി’ന് ശേഷം എനിക്ക് ഒരുപാട് അവസരങ്ങൾ വന്നു. തിരിച്ച് കോളേജിലേക്ക് പോകാനൊന്നും കഴിഞ്ഞിട്ടില്ല. കോളേജ് ലൈഫ് ഞാൻ അനുഭവിച്ചിട്ടേ ഇല്ല. അതുകൊണ്ട് എനിക്ക് അതിനെക്കുറിച്ച് അറിയില്ല. നല്ലൊരു ഭാഗം എനിക്ക് മിസ്സായി. നന്നായി ഭക്ഷണം കഴിക്കുന്ന ഒരാളാണ് ഞാൻ. ചിപ്സും ഫ്രഞ്ച് ഫ്രൈസുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. കഴിച്ചു തുടങ്ങിയാൽ ഞാൻ നിർത്തില്ല. ക്രിസ്പിയായിട്ടുള്ള ഭക്ഷണം ഒഴിവാക്കാൻ എനിക്ക് ഒരിക്കലും പറ്റില്ല.

എന്റെ കയ്യിൽ ഒരുപാട് ലെതർ ബാഗുണ്ട്. ഇനി ഒരു ലെതർ ബാഗ് ഞാൻ വാങ്ങിക്കില്ല. ഞാൻ ഭയങ്കര ആനിമൽ ലവറാണ്. എനിക്ക് ഇപ്പോൾ അതിൽ കുറ്റബോധം തോന്നുന്നുമുണ്ട്. ആദ്യം കാണുന്ന ഭംഗിയിൽ വാങ്ങുന്നതാണ്. ഇനി പുതുതായി ഒന്ന് വാങ്ങില്ല. അങ്ങനെ ഒരു ആനിമൽ സാധനം ഇനി വേണ്ടെന്ന് ഞാൻ തീരുമാനിച്ചു.

സ്‌കിൻ കെയറിനെക്കുറിച്ച് പറയുമ്പോൾ, അതൊക്കെ കുറച്ച് ജനിതകപരമായി കിട്ടിയതാണ്. അമ്മയുടെ സ്‌കിൻ അടിപൊളിയാണ്. അതുകൊണ്ട് വലിയ സ്‌കിൻ കെയറൊന്നും എനിക്ക് ചെയ്യേണ്ടി വരാറില്ല. എന്റെ സുഹൃത്തുക്കളോട് ചോദിച്ചാൽ അറിയാൻ സാധിക്കും. കുറേ ഫ്രൈഡ് ഫുഡ് കഴിച്ചാലും എന്റെ മുഖത്ത് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല.’

‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്നതെല്ലാം സെൻസർ ചെയ്തതല്ല’; ‘ടോക്സിക്’ വിവാദത്തിൽ സെൻസർ ബോർഡ് ചെയർമാൻ

0
Spread the love

യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനംചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി. ഡിജിറ്റൽ മീഡിയയിൽ ഒരുപാട് കാര്യങ്ങളുണ്ടാവാമെന്നും അതൊന്നും സെൻസർ സർട്ടിഫിക്കേഷൻ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ലെന്നും പ്രസൂൺ ജോഷി പറഞ്ഞു. അതേസമയം, വിജയ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി വൈകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാൻ പ്രസൂൺ ജോഷി തയ്യാറായില്ല.

ചിത്രം സെൻസർ ബോർഡിന് മുമ്പാകെ സമർപ്പിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ പ്രതികരിക്കാനുള്ള സമയമായിട്ടില്ലെന്നുമായിരുന്നു ‘ടോക്‌സിക്’ വിവാദത്തിൽ പ്രസൂൺ ജോഷിയുടെ ആദ്യപ്രതികരണം. ‘യൂട്യൂബിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന പലതും സർട്ടിഫിക്കറ്റ് നൽകിയത് ആവണമെന്നില്ല. അവ സെൻസർ നടപടികളിലൂടെ കടന്നുപോയിട്ടുണ്ടാവില്ല. അതിനാൽ ഒടിടിയിലോ യൂട്യൂബിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലോ ആളുകൾ കാണുന്ന കാര്യങ്ങൾ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതാണെന്ന് തെറ്റിദ്ധരിക്കാൻ പാടില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.

‘സെൻസർ നടപടികൾ കഠിനമായ ജോലിയാണ്. അത് ആരും പുറത്തുകാണില്ല. സംവിധായകർ പറയുന്ന കാര്യങ്ങളും സമൂഹം പ്രതീക്ഷിക്കുന്നതും തമ്മിൽ സമതുലിതാവസ്ഥ നിലനിർത്താൻ സെൻസർ ബോർഡ് അംഗങ്ങൾ ശ്രമിക്കുകയാണ്’, അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ‘ജനനായകൻ’ ചിത്രവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് പ്രസൂൺ ജോഷി ഒഴിഞ്ഞുമാറി. ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ അക്കാര്യം കോടതി പരിഗണനയിലാണെന്നും ഇപ്പോൾ പ്രതികരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പുറത്തുവന്ന ‘ടോക്‌സിക്’ ടീസറിനെതിരേ കർണാടകയിലെ ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗം സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചിരുന്നു. ടീസറിൽ അശ്ലീല ഉള്ളടക്കം ഉണ്ടെന്നായിരുന്നു ആരോപണം. വനിതാ കമ്മിഷൻ സെൻസർ ബോർഡിനോട് വിശദീകരണം തേടി. സമാന ആരോപണവുമായി സാമൂഹികപ്രവർത്തകൻ ദിനേശ് കല്ലഹള്ളി സെൻസർ ബോർഡിന് നേരിട്ടും പരാതി നൽകിയിരുന്നു.

നിവിൻ പോളിയുടെ സര്‍വ്വം മായ തിയറ്ററിൽ മിസ് ആയോ? എന്നാലിനി ഒടിടിയിൽ കാണാം, അറിയാം..

0
Spread the love

നിവിൻ പോളി നായകനായി വന്ന ചിത്രമാണ് സര്‍വ്വം മായ. സമീപ കാലത്ത് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം നടത്താൻ നിവിൻ പോളിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ നിവിൻ പോളി തന്റെ സ്വാഭാവികമായ ട്രാക്കിലേക്ക് തിരിച്ചെത്തി എന്നതാണ് സര്‍വ്വം മായയ്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 135.55 കോടി നേടി വമ്പൻ തിരിച്ചുവരാണ് നിവിൻ പോളി സര്‍വ്വം മായയിലൂടെ നടത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 70.09 കോടി നെറ്റ് നേടിയിരിക്കുകയാണ് സര്‍വം മായ എന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് റിപ്പോര്‍‌ട്ട് ചെയ്യുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താരയടക്കമാണ് ഇതിനകം സര്‍വ്വം മായ കേരളത്തില്‍ മറികടന്നിരിക്കുന്നത്. ഋഷഭ് ഷെട്ടിയുടെ കാന്താര 45.31 കോടിയാണ് മലയാളം നെറ്റ് കളക്ഷനായി ആകെ നേടിയത്. വിദേശത്തും സര്‍വ്വം മായ 50 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ട് 54 കോടിയില്‍ എത്തിയിരിക്കുന്നു. അതിനിടിയില്‍ സര്‍വ്വം മായയുടെ ഒടിടി റിലീസും സംബന്ധിച്ചും വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറാണ് ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയത് എന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ സര്‍വ്വം മായ ഒടിടിയില്‍ എത്തും എന്നുമാണ് റിപ്പോര്‍ട്ട്.

‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ അഖിൽ സത്യൻ ഒരുക്കുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയെ ആരാധകർ ഏറെ ഇഷ്ടപ്പെടുന്ന സ്വാഭാവിക നർമ്മത്തിന് പ്രാധാന്യം നൽകുന്ന പഴയ നിവിൻ പോളിയായി ഈ ചിത്രത്തിലൂടെ തിരികെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. സിനിമ പ്രേമികൾ. കൂടാതെ, മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായ നിവിൻ പോളിയും അജു വർഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും ‘സർവ്വം മായ’ക്കുണ്ട്. പ്രതീക്ഷങ്ങളെല്ലാം ഫലവത്തായിയെന്ന് തെളിയിക്കുന്നതാണ് പ്രതികരണങ്ങള്‍.

ഇവർക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാർദ്ദനൻ, രഘുനാഥ്‌ പലേരി, മധു വാര്യർ, അൽതാഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരും അണിനിരക്കുന്നു. ഫയർഫ്‌ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. അഖിൽ സത്യൻ, രതിൻ രാധാകൃഷ്‍ണൻ എന്നിവരാണ് എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത്.

ജെ.സി. ഡാനിയേൽ പുരസ്‌കാരം ശാരദയ്ക്ക്

0
Spread the love

മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന ജെ.സി. ഡാനിയേൽ അവാർഡ്. ജനുവരി 25-ന് പുരസ്കാരം സമ്മാനിക്കും.

സൂര്യയ്ക്കൊപ്പം നസ്‍ലെനും നസ്രിയയും! ജിത്തു മാധവന്‍റെ തമിഴ് അരങ്ങേറ്റത്തിൽ പ്രതീക്ഷ വച്ച് ആരാധകർ, വണ്‍ ലൈനുമായി നെറ്റ്ഫ്ലിക്സ്

0
Spread the love

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് ട്രെന്‍ഡ് ആയ സിനിമയായിരുന്നു ഫഹദ് ഫാസില്‍ നായകനായ ആവേശം. ചിത്രത്തെ അഭിനന്ദിച്ച് എത്തിയവരില്‍ അലിയ ഭട്ടിനെപ്പോലെയുള്ള ബോളിവുഡ് താരങ്ങള്‍ വരെ ഉണ്ടായിരുന്നു. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍റെ അടുത്ത ചിത്രവും ഇതിനകം പ്രേക്ഷകരില്‍ ആവേശം ഉണ്ടാക്കിയിട്ടുണ്ട്. സംവിധായകന്‍റെ തമിഴ് അരങ്ങേറ്റ ചിത്രത്തില്‍ നായകനാവുന്നത് കേരളത്തിലും ഏറെ ആരാധകരുള്ള സൂര്യയാണ്. നസ്‍ലെനും നസ്രിയയും സൂര്യയ്ക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ സം​ഗീത സംവിധാനം സുഷിന്‍ ശ്യാം ആണ്. ചിത്രത്തില്‍ സൂര്യ ഒരു പൊലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ കഥ സംബന്ധിച്ച ഒരു രത്നച്ചുരുക്കം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെ പുറത്തെത്തിയിരിക്കുകയാണ്.

ഹൈപ്പ് ഉയര്‍ത്തി ‘സൂര്യ 47’

തിയറ്റര്‍ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലൂടെ എത്താനിരിക്കുന്ന തമിഴ് ചിത്രങ്ങളുടെ പട്ടിക ഇന്നലെ അവര്‍ പുറത്തുവിട്ടിരുന്നു. അതില്‍ സൂര്യ- ജിത്തു മാധവന്‍ ചിത്രവും ഉണ്ട്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ വര്‍ക്കിം​ഗ് ടൈറ്റില്‍ സൂര്യ 47 എന്നാണ്. സൂര്യയുടെ കരിയറിലെ 47-ാം ചിത്രം ആയതിനാലാണ് ഇത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും പുറത്തെത്തിയിട്ടുണ്ട്. പൊലീസ് യൂണിഫോം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒറ്റ വാചകത്തില്‍, എന്നാല്‍ കൗതുകകരമായി ആണ് ചിത്രത്തിന്‍റെ പ്ലോട്ട് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരിക്കുന്നത്. ​ഗൗരവമുള്ള ഒരു ക്രൈമിന്‍റെ അന്വേഷണം, അത്ര ​ഗൗരവമില്ലാത്ത സംഘത്തിനൊപ്പം എന്നാണ് ആ വാചകം.

രോമാഞ്ചവും ആവേശവും ഒരുക്കിയ ജിത്തു മാധവനില്‍ നിന്ന് ഒരു ആക്ഷന്‍ കോമഡി ചിത്രം തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. സാഗരം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ആവേശത്തിലൂടെ ഫഹദ് ഫാസിലിന് കരിയറിലെ ഓര്‍ത്തിരിക്കാവുന്ന കഥാപാത്രങ്ങളിലൊന്നിനെ നല്‍കിയ ജീത്തു മാധവന്‍ ഏത് തരത്തിലായിരിക്കും സൂര്യയെ അവതരിപ്പിക്കുക എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കരിയറില്‍ വന്‍ പ്രതീക്ഷയോടെ എത്തിയ രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന്‍റെ സമ്മര്‍ദ്ദം സൂര്യയ്ക്കുണ്ട്. കങ്കുവയും റെട്രോയുമായിരുന്നു അത്. ആര്‍ ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് ആരംഭിച്ചത് കേരളത്തിലാണ്.

ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യമെന്ന് അന്ന് തോന്നി? പൃഥ്വി രാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞോ? മല്ലിക സുകുമാരന്റെ തുറന്നു പറച്ചിൽ

0
Spread the love

ലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് മല്ലിക സുകുമാരൻ. പല കാര്യങ്ങളിലും തന്റേതായ നിലപാടുകൾ തുറന്നു പറയാൻ മടികാണിക്കാത്ത ആള് കൂടിയാണ് അവർ. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് അമ്മ സംഘടനയിൽ നിന്നും പൃഥ്വിരാജ് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിനെതിരെ നീങ്ങിയത് ദിലീപ് ആണെന്ന തരത്തിൽ അന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് മല്ലികയുടെ മറുപടി.

“അനന്തഭദ്രം മുതൽ ഇങ്ങോട്ട് പറയുകയാണെങ്കിൽ, ഒരു കാരണവശാലും പൃഥ്വിരാജിനെ അഭിനയിപ്പിക്കരുതെന്ന് ദിലീപ് പറഞ്ഞതായി പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഇന്നുവരെ ഞാനത് ദിലീപിനോട് ചോദിച്ചിട്ടില്ല. പൃഥ്വി കയറി വരുമെന്ന് തോന്നുന്നത് കൊണ്ടാണെന്ന് വേറെ ചിലരും പറഞ്ഞു. പിന്നീട് റോമിയോ എന്ന പടത്തിൽ ദിലീപിന്റെ അമ്മയായി ഞാൻ അഭിനയിച്ചിരുന്നു. എന്നോട് ഒരു പിണക്കവും കാണിച്ചില്ല. ശേഷം ഞാൻ കേൾക്കുന്നത് സംഘടകളെ രണ്ടാക്കി എല്ലാത്തിന്റെയും തലപ്പത്ത് പുള്ളി എത്തിയെന്നാണ്. പണ്ട് രാജു അമ്മയിൽ ഇരുന്ന സമയത്ത് മാപ്പ് പറയണം എന്ന് പറഞ്ഞ സമയമുണ്ടായിരുന്നു. ഖേദം എന്നല്ല മാപ്പെന്ന് പറയണമെന്ന് പറഞ്ഞ് രണ്ട് മൂന്ന് പേർ പറഞ്ഞു. അന്ന് മുദ്രാവാക്യം വിളിച്ചവർ ആരൊക്കെയാണെന്ന് എല്ലാവർക്കും അറിയാം. ​ഗണേഷ്, സിദ്ധിഖ്, ദിലീപ് എന്നിവരായിരുന്നു അത്. ഖേദം അല്ല മാപ്പ് പറയണമെന്ന് അവർ പറഞ്ഞു. പക്ഷേ എനിക്ക് ആരോടും വിരോധമില്ല”, എന്ന് മല്ലി സുകുമാരൻ പറഞ്ഞു.

“ഇവനോട് എന്തിന് ഇത്ര വലിയ ദേഷ്യം. തുടങ്ങിയതല്ലേ ഉള്ളൂവെന്ന് ഞാൻ അന്ന് ചിന്തിച്ചു. സുകുവേട്ടനെ സിനിമകളിൽ നിന്ന് മാറ്റി നിർത്തിയത് പോലെ പൃഥ്വിരാജിനോടും ചെയ്യുമോന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ മക്കളെ ഇതൊന്നും ബാധിക്കില്ല. അവരെ പറഞ്ഞാൽ അവർ തന്നെ മറുപടി കൊടുക്കും”, എന്നും മല്ലിക കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts