Home Blog Page 1416

സർട്ടിഫിക്കറ്റിന് അംഗീകാരമില്ല ;12,000 എൻജിനീയർമാർ കുവൈത്തിൽ ദുരിതത്തിൽ.

0
Spread the love

കുവൈത്ത് സിറ്റി :വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കാത്തതിനാൽ,വിദേശികളായ 12,000 എൻജിനീയർമാർ തൊഴിൽ വിപണിക്കു പുറത്തായെന്ന് കുവൈത്ത് എൻജിനീയയേഴ്‌സ് സൊസൈറ്റി.

12,000 engineers in distress in Kuwait

വിദേശി ഏജൻജിനീയർമാരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന് കുവൈത്ത് അംഗീകരിച്ച അക്രഡിറ്റേഷൻ ഏജൻസികളുടെ അംഗീകാരം ഇല്ലാത്തവർക്കാണ് ഈ ദുരവസ്ഥ.സർക്കാർ /സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിക്കുന്നതിന് അംഗീകാരം അനിവാര്യമാണെന്ന് ലോകബാങ്കിനുള്ള ശുപാർശയിൽ വെളിപ്പെടുത്തിയിട്ടുള്ളതായി സൊസൈറ്റി ചെയർമാൻ ഫൈസൽ അൻ അതാൻ പറഞ്ഞു. കുവൈത്തിലെ തൊഴിൽ തന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് ലോകബാങ്ക് തയ്യാറാക്കുന്ന ശുപാർശകളിൽ ഉൾപ്പെടുത്താൻ എൻജിനിയേഴ്‌സ് സൊസൈറ്റി നൽകിയ റിപ്പോർട്ടിലാണ് ഈbവിവരം സൂചിപ്പിക്കുന്നത്.

സ്വദേശികളായ എൻജിനീയറിങ് ബിദൂരാർഥികൾക്ക് മുഴുവൻ ജോലി നൽകുന്നത് വരെ വിദേശങ്ങളിൽ നിന്ന് പുതുതായി എൻജിനീയർമാരെ റിക്രൂട്ട് ചെയ്യരുതെന്നാണ് മറ്റൊരു നിർദ്ദേശം. അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും നിർബന്ധമാക്കണമെന്നും എൻജിനിയേഴ്‌സ് സൊസൈറ്റി ആവശ്യപ്പെട്ടു.ഈ തീരുമാനത്തിലൂടെ കുവൈത്തിൽ ജോലി ചെയ്യുന്ന എൻജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾക്ക് രണ്ട് പതിറ്റാണ്ട് കാലം,
ഒരു പരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തണം.

സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ നാളെ മുതൽ

0
Spread the love

സംസ്ഥാനത്ത് ദീർഘദൂര ട്രെയിൻ സർവീസുകൾ നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ തീവണ്ടികള്‍ നാളെ (ബുധനാഴ്ച) മുതല്‍ സര്‍വീസ് തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ മുതല്‍ ഓടിത്തുടങ്ങും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. കൊവിഡ് കേസുകള്‍ കുറഞ്ഞതും വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ ഇളവുകള്‍ ആരംഭിച്ചതും കണക്കിലെടുത്താണ് സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നത്.

ഇന്റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. സര്‍വീസ് പുനരാരംഭിക്കുന്ന ട്രെയിനുകളിലെക്കുള്ള റിസര്‍വേഷന്‍ ആരംഭിച്ചു. ട്രെയിനുകള്‍ എല്ലാം അണുനശീകരണം നടത്തി സര്‍വീസിന് സജ്ജമായതായി റെയില്‍വെ അറിയിച്ചു.
കൊവിഡ് ഒന്നാംതരംഗത്തില്‍ ട്രെയിന്‍ സര്‍വീസ് പൂര്‍ണമായി നിര്‍ത്തി വച്ചിരുന്നു. പിന്നീട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകളും ചുരുക്കുകയായിരുന്നു.

ലോക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും ദക്ഷിണ റെയില്‍വേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതില്‍പ്പെടും. എന്നാല്‍ ചില ദീര്‍ഘദൂര തീവണ്ടികള്‍ സര്‍വീസ് തുടര്‍ന്നിരുന്നു.

സംസ്ഥാന വ്യാപകലോക്ക്ഡൗൺ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്

0
Spread the love

സംസ്ഥാന വ്യാപകലോക്ക്ഡൗൺ നാളെ തീരും, ഇനി പ്രാദേശിക നിയന്ത്രണം മാത്രം, ഉത്തരവ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നതിൽ ഇന്ന് തീരുമാനം ഉണ്ടാകും. 17-ാം തീയതി മുതൽ മുതൽ സംസ്ഥാന വ്യാപകമായി ഒരേ രീതിയിൽ ലോക്ക് ഡൗൺ ഉണ്ടാകില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

എന്തൊക്കെ ഇളവുകൾ വേണമെന്നതിൽ ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന അവലോകനയോഗം തീരുമാനമെടുക്കും. ടിപിആർ കുറഞ്ഞ പ്രദേശങ്ങളിൽ ഓട്ടോ, ടാക്സി സർവ്വീസുകൾക്ക് അനുമതി കിട്ടാൻ ഇടയുണ്ട്. കെഎസ്ആർടിസി കൂടുതൽ സർവ്വീസുകളുമുണ്ടാകും. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ അൻപത് ശതമാനത്തിൽ കൂടുതൽ ജീവനക്കാരെ പ്രവേശിപ്പിക്കാനും അനുവാദം നൽകാനിടയുണ്ട്. തുണിത്തരങ്ങളും ചെരിപ്പുകളും കണ്ണടയും വിൽക്കുന്ന കടകൾക്കും തുറക്കാൻ അനുമതിയുണ്ട്.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് നേരത്തേ തന്നെ തുറക്കാൻ അനുമതിയുണ്ടായിരുന്നു. തിയേറ്ററുകൾ. ബാറുകൾ, ജിം, മൾട്ടിപ്ലക്സുകൾ എന്നിവക്ക് ഈ ‘അൺലോക്ക്’ പ്രക്രിയയിലും തുറക്കാൻ അനുമതി ഈ ഘട്ടത്തിൽ നൽകാനിടയില്ല.

അന്തർജില്ലാ യാത്രകളടക്കം വിലക്കി, പൂർണമായും അടച്ചിട്ടുള്ള ലോക്ക്ഡൗൺ വ്യാഴാഴ്ചയ്ക്ക് ശേഷം മുന്നോട്ടു പോകാനാകില്ലെന്നാണ് പൊതുവികാരം. ഇതിനാൽ നിയന്ത്രണങ്ങൾ സോണുകളാക്കി തിരിച്ച് രോഗവ്യാപനം കൂടിയ മേഖലകളിലേക്ക് കേന്ദ്രീകരിക്കും. മൂന്നാംതരംഗം മുന്നിൽ നിൽക്കെ അതീവശ്രദ്ധയോടെയായിരിക്കും തീരുമാനം.

രണ്ടാംതരംഗത്തിന്‍റെ ഭീഷണി ഒഴിയുന്നുവെന്ന് തന്നെയാണ് വിദഗ്ദാഭിപ്രായവും. എന്നാൽ പാളിച്ചയുണ്ടായാൽ മൂന്നാംതരംഗം ഗുരുതരമാകും, നിലവിലെ സ്ഥിതിയും വഷളാകും. ഇളവുകളുടെ ഭാഗമായി അന്തർജില്ലാ യാത്രകൾക്കുള്ള വിലക്ക് നീക്കാനിടയുണ്ട്. കൂടുതൽ മേഖലകൾ തുറക്കും. കൊവിഡ് ചികിത്സയിൽ മാത്രമായി കേന്ദ്രീകരിച്ച ആശുപത്രികൾ ഒഴിയുന്നതോടെ കൊവിഡ് ഇതര ചികിത്സകളും സജീവമാകും.

സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി

0
Spread the love

സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി നല്‍കി ഉത്തരവിട്ടു. ഡബ്ല്യു.എച്ച്.ഒ.യുടേയും ഐ.സി.എം.ആറിന്റേയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ച് വരുന്നത്. ഇതിനായി സജ്ജമാക്കിയ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലൂടെയാണ് ഇനിമുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നതും പരിശോധിക്കുന്നതും സ്ഥിരീകരിക്കുകയും ചെയ്യുന്നത്. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണിതിലുള്ളത്. മരണം റിപ്പോര്‍ട്ട് ചെയ്യുന്നത് ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ് മരണമാണോ അല്ലയോ എന്ന് സ്ഥിരീകരിക്കാനുള്ള കാലതാമസം പരമാവധി കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടത്തെ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുള്ള ഓണ്‍ലൈന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ തയ്യാറാക്കേണ്ടത്. അവര്‍ പോര്‍ട്ടലില്‍ മതിയായ വിവരങ്ങളും രേഖകളും സഹിതം അപ് ലോഡ് ചെയ്യണം. ഇത് ജില്ലാതലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കണം. ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മിറ്റി മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് കോവിഡ് മരണമാണോയെന്ന് പരിശോധിക്കുന്നു. ഇത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്ഥിരീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ് മരണമാണോയെന്ന് ഉറപ്പിക്കാനാകുന്നു.

കോവിഡ് മരണമാണോയെന്ന് ജില്ലയില്‍ സ്ഥിരീകരിച്ച ശേഷം സംസ്ഥാനതലത്തില്‍ റിപ്പോര്‍ട്ടിംഗ് സമിതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട് ഈ സമിതി ക്രോഡികരിച്ചാണ് സംസ്ഥാനതലത്തിലെ മരണം കണക്കാക്കുന്നത്.

കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യത

0
Spread the love

കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യത

കേരളത്തില്‍ അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.

കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 55 കീമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യത. മത്സ്യത്തൊഴിലാളികള്‍ക്ക് വ്യാഴാഴ്ച വരെ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. കടലേറ്റം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരദേശ വാസികളും ജാഗ്രത പാലിക്കണം.

നാട്യങ്ങളുടെ മൂടുപടമില്ലാത്ത മഹാനടൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്…

0
Spread the love

സത്യൻ മാഷ്
(1912 നവംബർ 9 – 1971 ജൂൺ 15)…

നാട്യങ്ങളുടെ മൂടുപടമില്ലാത്ത മഹാനടൻ…

രക്താർബുദത്തിന് കീഴടങ്ങി അരങ്ങൊഴിഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്…

നാടക – സിനിമാ നടൻ, പോലീസ് ഇൻസ്പെക്ടർ (പുന്നപ്ര – വയലാർ സമരകാലത്ത് ആലപ്പുഴയിലെ ഇൻസ്പെക്ടർ), രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമി ഓഫീസർ, സെക്രട്ടറിയേറ്റിൽ ക്ലർക്ക്, തിരുവനന്തപുരം സെൻ്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപകൻ… ജീവിതത്തിൽ പകർന്നാടിയ വേഷങ്ങൾ നിരവധി…

‘ആത്മസഖി’ (1952) മുതൽ ‘അനുഭവങ്ങൾ പാളിച്ചകൾ’ (1971) വരെ നീളുന്ന രണ്ട് പതിറ്റാണ്ടിൻ്റെ ചലച്ചിത്ര സപര്യ…

‘അനുഭവങ്ങൾ പാളിച്ചകളി’ ലെ ‘ചെല്ലപ്പൻ’ ചിത്രീകരണം പൂർത്തിയാകും മുൻപെ വേഷം അഴിച്ചുമാറ്റി വിട പറഞ്ഞു…
‘പ്രവാചകൻമാരെ’ എന്ന ഗാനരംഗത്തിൽ ‘ചെല്ലപ്പ’ൻ്റെ മുഖത്ത് തെളിഞ്ഞ കരളുരുക്കുന്ന ഭാവപകർച്ച സ്വന്തം ശരീരത്തിലെ തുളഞ്ഞുകയറുന്ന വേദനയുടെ ബഹിർസ്ഫുരണമായിരുന്നുവെന്ന് സഹപ്രവർത്തകരുടെ സാക്ഷ്യം…
പകരക്കാരനുമൊത്ത് അവസാന സീനിലെ കരച്ചിൽ അഭിനയിച്ച് തീർത്ത ഷീലയുടെ കണ്ണിൽ നിന്ന് ഉതിർന്ന് വീണത് സത്യൻ മാഷെന്ന മനുഷ്യസ്നേഹിയുടെ വിയോഗം സൃഷ്ടിച്ച ചുടു നിണം…

മികച്ച നടനുള്ള കേരള സംസ്ഥാനത്തിലെ ആദ്യ അവാർഡ് ‘കടൽപ്പാല’ ത്തിലെ (1969) അച്ഛൻ്റെയും (നാരായണ കൈമൾ ) മകൻ്റെയും (രഘു) ഇരട്ട വേഷപകർച്ചയ്ക്ക്…
‘കരകാണാക്കടലി’ ലെ ‘തോമ’ യിലൂടെ 1971 ൽ വീണ്ടുമൊരിക്കൽ കൂടി മികച്ച നടനുള്ള സംസ്ഥാന അവാർഡ്..

ഇന്ത്യൻ സിനിമാ ചരിത്രത്തിൽ കൈയ്യൊപ്പ് ചാർത്തിയ ആദ്യ മലയാള സിനിമ (1954 ൽ രജതകമലം) ‘നീലക്കുയിലി’ൽ ‘ശ്രീധരൻ നായരാ’ യും മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് (1965 ൽ സ്വർണകമലം) ആദ്യമായി കേരളത്തിലെത്തിച്ച ‘ചെമ്മീനി’ ൽ ‘പളനി’ യായും വെള്ളിത്തിരയിൽ തിളങ്ങിയ നക്ഷത്രം…

മലയാള സിനിമാ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച ഒരു പിടി മികച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങൾക്ക് വിസ്മയിപ്പിക്കുന്ന ജീവൻ പകർന്ന കലാകാരൻ…

‘ചെമ്മീനി’ ലെ ‘പളനി’ യും ‘ഓടയിൽ നിന്നി’ ലെ ‘പപ്പു’ വും ‘വാഴ്‌വേമായത്തി’ലെ ‘സുധി’ യും സത്യൻ മാഷിൻ്റെ ‘യഥാതഥമായ’ അഭിനയശൈലിയിലൂടെ അഭ്രപാളികളിൽ ജീവൻ വച്ച കഥാപാത്രങ്ങളിൽ ചിലത് മാത്രം…

കടുത്ത വേദന കടിച്ചമർത്തി സിനിമയിലും ജീവിതത്തിലും ആത്മവിശ്വാസത്തോടെ തലയുയർത്തി നടന്ന ജേതാവ്…

അനുഭവങ്ങൾ പാളിച്ചകളുടെ സെറ്റിൽ നിന്ന് സ്വയം കാറോടിച്ച് സഹപ്രവർത്തകനെ ചെന്നൈ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച ശേഷം കെ.ജെ ആശുപത്രിയിലെത്തി ഡോക്ടറോട് സംസാരിച്ച് കുഴഞ്ഞു വീഴുവോളം ചാഞ്ചല്യമില്ലാതെ മനസ്സ് ദൃഢമായിരുന്നു…

ദൃഢചിത്തരായി പ്രതിസന്ധികളിൽ പതറാതെ ഉയർന്ന ശിരസ്സുമായി ജീവിതയാത്ര തുടരാൻ നമുക്ക് മുന്നിൽ മാതൃകയായി സത്യൻ മാഷ്…

സ്മരണാഞ്ജലികളോടെ..
???

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളത്തേക്ക് മാറ്റി

0
Spread the love

ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനം നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം നാളെ അറിയാം. ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് സ്ഥിതിഗതികളും, വിവിധ അഭിപ്രായങ്ങളും വിശകലനം ചെയ്ത് തീരുമാനമെടുക്കുന്നത് നാളത്തേക്ക് മാറ്റിയത്.

ഇന്ന് തന്നെ തീരുമാനമെടുക്കാനായിരുന്നു നീക്കമെങ്കിലും ലോക്ക്ഡൗണില്‍ ഇളവ് നല്‍കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ കുറച്ചുകൂടി വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. രോഗവ്യാപനം പത്ത് ശതമാനത്തിലേക്ക് എത്താത്തതുകൊണ്ട് തന്നെ ഇളവുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമെന്ന വാദവും യോഗത്തില്‍ ഉയര്‍ന്നുകേട്ടു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നടപ്പിലാക്കിയിട്ട് 38 ദിവസമായി. ലോക്ക് ഡൗണ്‍ ഇങ്ങനെ തുടരണോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കഴിഞ്ഞ ലോക്ക് ഡൗണ്‍ തെരഞ്ഞെടുപ്പിന് മുന്‍പായിരുന്നതിനാല്‍ ഒരുപാട് ആനുകൂല്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ല. പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതുപോലെ നികുതി അടയ്ക്കുന്നതില്‍ കാലതാമസം കൊടുത്തിട്ടുണ്ട്.

കഴിഞ്ഞ 38 ദിവസമായി ജനം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടുവെന്നും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുണ്ടെന്നും വി. ഡി സതീശന്‍ പറഞ്ഞു. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷം സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി. ഡി സതീശന്‍ വ്യക്തമാക്കി.

കുഴിയിലേക്ക് താഴ്ന്ന് പോകുന്ന കാർ- ഇത് സത്യമോ? വൈറലായി വീഡിയോ

0
Spread the love

കുഴിയിലേക്ക് താഴ്ന്ന് പോകുന്ന കാർ- ഇത് സത്യമോ? വൈറലായി വീഡിയോ

പാർക്ക് ചെയ്തിരുന്ന ഒരു കാർ കുഴിയിലേക്ക് താഴ്ന്നു പോകുന്ന ദൃശ്യങ്ങൾ വലിയ അമ്പരപ്പോടെയാണ്
സാമൂഹിക മാധ്യമങ്ങളിൽ ആളുകൾ കാണുന്നത്. ഇത് സത്യമാണോ എന്ന് ചിലർ ചോദിക്കുന്നു. ആരോ
പറ്റിക്കാൻ ചെയ്ത വീഡിയോ ആണെന്നും മറു വാദം. ആ കാറിന്‍റെ ഉടമയുടെ അവസ്ഥയെ്കകുറിച്ച്
സങ്കടപ്പെട്ടവരും നിരവധി.

ദേശീയ വാർത്ത ഏജൻസി എഎൻഐയും ദേശീയ മാധ്യമങ്ങളും സംഭവം സത്യമാണെന്ന് സ്ഥിരീകരിച്ചു.
മഹാരാഷ്ട്രയിലെ ഘട്‍കൊപറിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ ആണ് സംഭവം.
നിർത്തിയിട്ടിരുന്ന ഒരു കാർ മലിന ജലത്തിലേക്ക് താഴ്ന്ന് പോകുന്നതാണ് വീഡിയോയിൽ.
ആദ്യം കാറിന്‍റെ ബോണറ്റും മുൻചക്രങ്ങളും നിമിഷങ്ങൾക്കകം കാർ മുഴുവനായും വെള്ളത്തിലേക്ക് താഴ്ന്നു പോയി.

സ്ഥലത്തുണ്ടായിരുന്നു കിണർ മൂടിയ ശേഷം കോൺക്രീറ്റ് സ്ലാബ് ഇട്ടാണ് പാർക്കിങ് ഏരിയ
സജ്ജീകരിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. കനത്ത മഴയിൽ സ്ലാബ് തകർന്നതോടെ
വെള്ളം നിറഞ്ഞ കുഴിയിലേക്ക് കാർ വീഴുകയായിരുന്നു. സമീപത്ത് നിർത്തിയിട്ടിരുന്ന
മറ്റ് കാറുകൾക്ക് കേടുപാടില്ല

കയ്യിലൊരു വലിയ ഹാറ്റ് മാത്രം; ഹോട്ട് ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ

0
Spread the love

കയ്യിലൊരു വലിയ ഹാറ്റ് മാത്രം; ഹോട്ട് ഫോട്ടോ ഷൂട്ടുമായി സണ്ണി ലിയോൺ

സിനിമയിലും സാമൂഹിക മാധ്യമങ്ങളിലും ലക്ഷക്കണക്കിന് ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ. പോൺ ഇൻഡസ്ട്രിയിൽ
തരംഗമായിരുന്ന സണ്ണി ബോളിവുഡിനൊപ്പം ഇന്ത്യയിലെ മിക്ക ഭാഷകളിലും അഭിനയിച്ചു. ഇങ്ങ് കേരളത്തിലും
സണ്ണിക്ക് ഏറെ ഫാൻസ് ഉണ്ട്.

തന്‍റെ സ്വകാര്യ ജീവിതത്തിലെയും സന്നദ്ധപ്രവർത്തനങ്ങളുടെയും എല്ലാം വിശേഷങ്ങൾ താരം പങ്കു വയ്ക്കാറുണ്ട്.
ഇതാ ഇപ്പോൾ സണ്ണിയുടെ ഒരു ഹോട്ട് ഫോട്ടോ ഷൂട്ടാണ് വൈറലായിരിക്കുന്നത്. വലിയൊരു തൊപ്പി കൊണ്ട് ശരീരം മറച്ച്
തൂണിൽ ചാരി നിൽക്കുന്നതാണ് ഫോട്ടോ. മിനിമം മേക്കപ്പും വെയ്‍വി ഹെയർസ്റ്റൈലും സണ്ണിയുടെ ഹോട്ട് ലുക്കിന് മാറ്റ് കൂട്ടുന്നു.

സണ്ണി ലിയോൺ തന്നെയാണ് വേനൽക്കാലം ഇങ്ങെത്തി എന്ന അടിക്കുറിപ്പോടെ ചിത്രം പങ്കു വച്ചത്. ഫാഷൻ ഫോട്ടോഗ്രാഫർ
ദാബൂ രത്നാനിയുടെ ഫാഷൻ കലണ്ടറിന് വേണ്ടിയാണ് ഫോട്ടോ ഷൂട്ട്. മുൻവർഷവും സണ്ണി, ദാബൂ കലണ്ടറിന്‍റെ ഭാഗമായിരുന്നു.
അന്ന് വലിയൊരു പുസ്തകം കൊണ്ട് ശരീരം മറച്ചായിരുന്നു ഫോട്ടോഷൂട്ട്. സൂര്യപ്രകാശം ഏറെ നല്ലതാണ്. എന്നാൽ
വലിയൊരു തൊപ്പി മറക്കരുത് എന്ന അടിക്കുറിപ്പോടെയാണ് ദാബു ചിത്രം പങ്കു വച്ചത്.

അഭിഷേക് ബച്ചൻ , വിക്കി കൗശൽ തുടങ്ങി നിരവധി പ്രമുഖ താരങ്ങളാണ് ദാബൂ കലണ്ടറിന്‍റെ ഭാഗമായത്. കഴിഞ്ഞ ദിവസം
പുറത്ത് വിട്ട വിദ്യാബാലന്‍റെ ഫോട്ടോയും വൈറലായിരുന്നു. വിജയ് ദേവരക്കൊണ്ട ഉൾപ്പടെ തെന്നിന്ത്യയിൽ നിന്നും
നിരവധി താരങ്ങൾ കലണ്ടറിന്‍റെ ഭാഗമാകുന്നുണ്ട്.

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു; വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ഖേദ പ്രകടനവുമായി നടി പാർവതി

0
Spread the love

അതിജീവിച്ചവരോട് ക്ഷമ ചോദിക്കുന്നു; വേടന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതിൽ ഖേദ പ്രകടനവുമായി നടി
പാർവതി

റാപ്പർ വേടന്‍റെ പോസ്റ്റിൽ ലൈക്ക് അടിച്ചതിന് മാപ്പു പറഞ്ഞ് നടി പാർവതി. തനിക്കെതിരെ ഉയർന്ന
ലൈംഗിക ആരോപണങ്ങളിൽ മാപ്പു പറഞ്ഞു കൊണ്ടുള്ള വേടന്‍റെ പോസ്റ്റിനാണ് പാർവതി ലൈക്കടിച്ചത്.
ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് പാർവതിക്ക് നേരെ ഉയർന്നത്. ഒരു ലൈക്കിന് പോലും രാഷ്ട്രീയം
ഉണ്ടെന്ന് വിമർശകർ പാർവതിയെ ഓർമിപ്പിച്ചു.

ഗായകനെതിരെ ധൈര്യത്തോടെ അനുഭവങ്ങൾ തുറന്നു പറഞ്ഞവരോട് മാപ്പ് പറയുന്നു എന്നാണ് പാർവതി കുറിച്ചത്.
‘വേടന്‍റെ മാപ്പ് പറഞ്ഞുകൊണ്ടുള്ള പോസ്റ്റില്‍ ലൈക്ക് അടിക്കാനുള്ള കാരണം ഭൂരിഭാഗം പുരുഷന്മാരും തങ്ങളുടെ
തെറ്റുകൾ സമ്മതിക്കാറില്ല എന്നതിനാൽ ആണ്. അത് ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന് എനിക്ക് വ്യക്തമായി അറിയാം.
അതിജീവിച്ചവരോടൊപ്പം നില്‍ക്കേണ്ടത് ഏറ്റവും പ്രധാനമാണെന്ന്ഞാന്‍ വിശ്വസിക്കുന്നു എന്നാണ് പാർവതി
ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എഴുതിയത്.

മാപ്പു പറച്ചിലിൽ ഒട്ടും ആത്മാർത്ഥത ഇല്ലെന്ന് അതിജീവിച്ചവർ തന്നെ അറിയിച്ചു. അപ്പോൾ തന്നെ ലൈക്ക് പിൻവലിച്ചു.
അവരോട് മാപ്പ് ചോദിക്കുന്നു എന്നും പാർവതി പറയുന്നു.

മലയാളം റാപ്പർമാർക്കിടയിൽ ശ്രദ്ധേയനായിരുന്നു വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളി. വോയ്സ് ഓഫ് വോയ്സ് ലെസ്
എന്ന പേരിൽ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാൻ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു.
ഇതിന് പിന്നാലെയാണ് വിമൺ എഗെയിൻസ്റ്റ് സെക്ച്വൽ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ
ആരോപണങ്ങൾ ഉയർന്നതും ഗായകൻ ഇൻസ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞതും. സംഭവം വിവാദമായതോടെ വേടൻ ഭാഗമായ
സംഗീത ആൽബം നിർത്തിവച്ചതായി സംവിധായകൻ മുഹ്സിൻ പരാരി അറിയിച്ചിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts