Home Blog Page 1419

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്; പ്രതി മാർട്ടിൻ ജോസഫ് പിടിയിൽ.

0
Spread the love

തൃശ്ശൂർ :കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫ് (26)പോലീസ് പിടിയിൽ.തൃശ്ശൂർ വനമേഖലയിൽ വച്ചായിരുന്നു അറസ്റ്റ്.

Kochi flat molestation case; Defendant Martin Joseph arrested.

പേരാമംഗലം പോലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട അയ്യൻകുന്ന് എന്ന സ്ഥലത്ത് ഒളിച്ചിരുന്ന പ്രതിയെ,തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഇൻസ്പെക്ടർ എ. അനന്തലാൽ,എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എ. നിസാർ എന്നിവരുടെ നേതൃത്വത്തിൽ തൃശൂർ, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ഷാഡോ പോലീസ് സംഘവും,മുന്നൂറോളം നാട്ടുകാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞദിവസം പ്രതിയെ ഒളുവിൽ കഴിയാൻ സഹായിച്ചാൽ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് പ്രതികളുടെ അറസ്റ്റ്.ഏപ്രിൽ എട്ടിന് സംഭവത്തിൽ യുവതി പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും രണ്ടുമാസമായിട്ടും പോലീസ് നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.തുടർന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് പൊലീസ് അന്വേഷണവുമായി രംഗത്തെത്തിയത്.

ഇതിനകം പ്രതി ഒളിവിൽ പോവുകയും മുൻകൂർ ജാമ്യാപേക്ഷ നൽകുകയും ചെയ്തിരുന്നു.ഇത് നിരസിക്കപ്പെട്ടത്തിനെ തുടർന്ന് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും,നഗ്നവീഡിയോ ചിത്രീകരിക്കുകയും, ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചപ്പോൾപൊള്ളൽ ഏൽപ്പിക്കുകയും ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ ഇന്നലെ പ്രതിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു.എന്നാൽ,പ്രതിയുടെ ആഡംബര ജീവിതരീതികളും മറ്റും സംശയം സൃഷ്ടിക്കുന്നതെന്നും, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈ കെട്ടിട ദുരന്തം; 8 കുട്ടികളുപ്പെടെ മരണം 12.

0
Spread the love

മുംബൈ : കനത്ത മഴയെ തുടർന്ന് മുബൈയിൽ 3 നില കെട്ടിടം ഇടിഞ്ഞു സമീപത്തെ ഇരുനില കെട്ടിടത്തിലേക്ക് വീണുണ്ടായ അപകടത്തിൽ 8 കുട്ടികളുൾപ്പെടെ മരണം 12 ആയി.

Mumbai building tragedy; Deaths including 8 children12.

മരണപ്പെട്ടവരിൽ ഒമ്പത് പേർ ഒരുമിച്ച് താമസിച്ചിരുന്ന സഹോദര കുടുംമ്പംഗങ്ങളായിരുന്നു. ഇരു നില കെട്ടിടത്തിലെ താമസക്കാരാണ് അപകടത്തിൽ പെട്ടവരിൽ ഏറെയും. ദൂരത്തിൽ ആറു പേർക്ക് പരിക്കേറ്റിട്ടുണ്ട്. മലാഡിനടുത്ത് മാൽവണിയിലാണ് സംഭവം. സർക്കാർ ഭൂമി കയ്യേറി നിർമിച്ചതാണ് കെട്ടിടങ്ങൾ എന്ന് പോലീസ് പറഞ്ഞു. ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള അശാസ്ത്രീയമായ നിർമാണമാണ് ദുരിതത്തിന് കാരണമെന്നും ആരോപണമുണ്ട്.

കഴിഞ്ഞ മാസം ടൗട്ടെ ചുഴലിക്കാറ്റിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.അറ്റകുറ്റപ്പണികൾ നടത്തിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്നും പോലീസ് പറയുന്നു.കരാറുകാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കെട്ടിടം ഉടമക്കും കരാറുകാരനുമെതിരെ മനംപൂർവമല്ലാത്ത നരഹത്യക്കും പോലീസ് കേസെടുത്തു.

സംസ്ഥാനത്ത് ഇന്ന് 14,424 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

0
Spread the love

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,09,10,418 സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 109 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1931, കൊല്ലം 1596, മലപ്പുറം 1540, എറണാകുളം 1525, തൃശൂര്‍ 1347, പാലക്കാട് 837, കോഴിക്കോട് 999, ആലപ്പുഴ 842, കണ്ണൂര്‍ 705, ഇടുക്കി 656, കോട്ടയം 547, കാസര്‍ഗോഡ് 429, പത്തനംതിട്ട 415, വയനാട് 166 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം, കാസര്‍ഗോഡ് 11 വീതം, കണ്ണൂര്‍ 8, തൃശൂര്‍ 7, കൊല്ലം 6, തിരുവനന്തപുരം 5, പത്തനംതിട്ട, വയനാട് 4 വീതം, കോട്ടയം 3, പാലക്കാട് 2, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,994 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1481, കൊല്ലം 1858, പത്തനംതിട്ട 513, ആലപ്പുഴ 1540, കോട്ടയം 742, ഇടുക്കി 575, എറണാകുളം 2043, തൃശൂര്‍ 1254, പാലക്കാട് 1677, മലപ്പുറം 3392, കോഴിക്കോട് 1303, വയനാട് 278, കണ്ണൂര്‍ 922, കാസര്‍ഗോഡ് 416 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,35,298 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,42,242 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,80,417 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,48,451 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 31,966 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2820 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 891 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഓൺലൈൻ പഠനത്തിൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സുരക്ഷാ നിയന്ത്രണങ്ങൾ പരമാവധി ഉറപ്പാക്കുക.

0
Spread the love

ഓൺലൈൻ പഠനം വന്നതോടെ പലപ്പോഴും കുട്ടികളുടെ നിയന്ത്രണത്തിലാണ് മൊബൈൽ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയവ.. നിങ്ങളുടെ കുട്ടികൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ, പ്ലാറ്റ്ഫോമുകളിൽ, ആപ്പുകളിൽ Parental Control Settings ഉള്ള കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ ?

ഓൺലൈനിൽ കുട്ടികൾക്ക് കാണാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കത്തെ നിയന്ത്രിക്കുന്ന ഒരു കൂട്ടം ക്രമീകരണങ്ങളാണ് Parental Control Settings. കുട്ടികൾക്ക് ഓൺലൈനിൽ കാണാൻ പാടില്ലാത്തതായ കാര്യങ്ങളിൽ നിന്ന് അവർക്ക് പരിരക്ഷ ഉറപ്പാക്കാൻ ഈ സംവിധാനങ്ങൾ സഹായിക്കുന്നു

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഈ സുരക്ഷാ നിയന്ത്രണങ്ങൾ കൃത്യമായും സെറ്റ് ചെയ്തിട്ടുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പു വരുത്തിയിട്ടുണ്ടോ ?

ഫോണിൽ മാത്രമല്ല ഒട്ടുമിക്ക സമൂഹ മാധ്യമ ദാതാക്കളും അവരുടെ വെബ്സൈറ്റ്/ആപ്പ് എന്നിവയിൽ കുട്ടികളെ സുരക്ഷിതരാക്കാനായി parental control സേവനം നൽകുന്നുണ്ട്.

കുട്ടികൾ എന്തൊക്കെ കാണണം എന്തൊക്കെ സെർച്ച് ചെയ്യണം ഏതൊക്കെ ആപ്പുകൾ / സോഫ്ട്‍വെയറുകൾ ഉപയോഗിക്കണം എന്നൊക്കെ മാതാപിതാക്കൾക്ക് തീരുമാനിക്കാൻ ഈ സെറ്റിംഗ്സ് സഹായിക്കുന്നു. കുട്ടിയുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ വെബ്സൈറ്റ് ഉള്ളടക്കത്തെ ഈ സെറ്റിംഗ്സ് ഫിൽറ്റർ ചെയ്യുന്നു.

ആയതിനാൽ ഓൺലൈനിൽ നിങ്ങളുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സുരക്ഷാ നിയന്ത്രണങ്ങൾ പരമാവധി ഉറപ്പാക്കുക.

കുട്ടികളുടെ കൊവിഡ്​ ചികിത്സ; മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാർ.

0
Spread the love

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ നടപടി.

ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.മലബാർ ടൈംസ് ന്യൂസ്. ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​.

റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം.

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജന്‍ അളവ്​ പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്​.

പരിശോധനയില്‍ രക്തത്തിൽ ഓക്​സിജന്റെ അളവില്‍ മൂന്ന്​ മുതല്‍ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. മലബാർ ടൈംസ് ന്യൂസ്. രക്​തത്തില്‍ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികള്‍ക്ക്​ ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്.

അഹന്ത നാശത്തിലേക്കുള്ള വഴി തെളിക്കും.

0
Spread the love

രാവണന്‍ വലിയ ശിവഭക്തനായിരുന്നു, ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും മൂര്‍ത്തീമദ് ഭാവമായിരുന്നു. കഠിന താപസനും മഹായോഗിയും ആയിരുന്നു. ഇതിനോടെല്ലാമൊപ്പം മഹാ അഹങ്കാരിയുമായിരുന്നു.

രാവണന്‍ വലിയ ശിവഭക്തനായിരുന്നു. രാവണന്റെ രാജ്യം തെക്ക്‌ ലങ്കയിലായിരുന്നു. അവിടെയിരുന്നാണ്‌ നിത്യവും അദ്ദേഹം ശിവപൂജ നടത്തിയിരുന്നത്‌. ഒരു ദിവസം രാവണനു തോന്നി, വടക്കുള്ള കൈലാസത്തെ തെക്കുള്ള തന്റെ രാജധാനിയിലേക്കു കൊണ്ടുവരണമെന്ന്‍. അങ്ങനെ രാക്ഷസരാജാവ്‌ കൈലാസത്തിലെത്തി. കൈലാസത്തെ പൊക്കിയെടുത്ത്‌ ലങ്കയിലെത്തിക്കാനായിരുന്നു രാവണന്റെ ശ്രമം. പാര്‍വതിക്ക്‌ കഠിനമായ ദേഷ്യം വന്നു. ദേവി ശിവനോടു തട്ടിക്കയറി. “രാവണന്‍ അങ്ങയുടെ ഭക്തനായിരിക്കാം. എന്നാല്‍ ഇത്‌ വലിയ അഹമ്മതിതന്നെ. കൈലാസത്തിനെ ലങ്കയിലേക്കു കൊണ്ടുപോവുകയൊ? രാവണന്റെ അഹങ്കാരം!”


ശിവനും ക്രുദ്ധനായി.ഭഗവാന്‍ പാദംകൊണ്ട് കൈലാസത്തെ ഒന്നമര്‍ത്തി. അതിനടിയില്‍ രാവണന്റെ കൈകള്‍ കുരുങ്ങിപ്പോയി. വേദനകൊണ്ട് രാക്ഷസരാജന്‍ അട്ടഹസിച്ചു. ശിവന്‍ കേട്ടഭാവം നടിച്ചില്ല. കൈലാസത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന കൈകളുമായി അനവധി ദിവ്യസ്‌തോത്രങ്ങളാല്‍ രാവണന്‍ ശിവനെ സ്‌തുതിച്ചു. ഭക്തിയുടേയും സമര്‍പ്പണത്തിന്റേയുമായ ആയിരത്തൊന്നു ശ്ലോകങ്ങള്‍കൊണ്ടാണ്‌ രാവണന്‍ മഹാദേവനെ സ്‌തുതിച്ചത്‌. അവസാനം സംപ്രീതനായി ഭഗവാന്‍ ഭക്തന്‌ മോചനം നല്‍കി പറഞ്ഞു, “എന്തു വരം വേണമെങ്കിലും ചോദിക്കാം, നിന്റെ സ്‌തുതിയില്‍ നാം അത്രത്തോളം സന്തുഷ്‌നായരിക്കുന്നു.”
അതോടെ രാവണന്റെ അഹന്ത പൂര്‍വാധികം ശക്തമായി. രാവണന്‍ പറഞ്ഞു, “എനിക്ക്‌ ശ്രീ പാര്‍വ്വതിയെ വിവാഹം കഴിച്ചുതരണം.” വരം തരാം എന്ന് പറഞ്ഞാല്‍, എന്തു ചോദിച്ചാലും കൊടുക്കണം. രാവണന്റെ അഹങ്കാരം ശിവന്റെ ഭൂതഗണങ്ങളെ ചൊടിപ്പിച്ചു. മഹേശ്വരനല്ലാതെ ശ്രീ ഭഗവതിയെ ഇനിയൊരാള്‍ സ്‌പര്‍ശിക്കുകയോ!
അവര്‍ കൂട്ടത്തോടെ മാനസസരോവരത്തിലേക്ക്‌ പാഞ്ഞു. നീരാടികൊണ്ടിരുന്ന പാര്‍വതിയെ വിളിച്ചു പറഞ്ഞു, “ഭഗവാന്‍ രാവണന്‌ വരം കൊടുത്തു കഴിഞ്ഞു. അയാള്‍ അവിടുത്തെ പരിണയിക്കാന്‍ ഇതാ എത്തുകയായി.”
പാര്‍വതി ആ ക്ഷണം മണ്ഡുകത്തെ വിളിച്ചു. തവളകളുടെ മഹാറാണിയായിരുന്നു അവള്‍. മണ്ഡുകത്തെ ശ്രീ പാര്‍വ്വതി തന്റെ മായകൊണ്ട് അതിസുന്ദരിയായ ഒരു യുവതിയാക്കി മാറ്റി. രാവണന്‍ അതിനുമുമ്പ്‌ പാര്‍വതിദേവിയെ കണ്ടിട്ടുണ്ടായിരുന്നില്ല. മണ്ഡുകത്തെ കണ്ടപ്പോള്‍ ഈ സുന്ദരി തന്നെ പാര്‍വതി എന്ന്‍ നിനച്ച്‌ അവളില്‍ മോഹാവേശനായി, വിവാഹം കഴിച്ചു. അങ്ങിനെയാണ്‌ മണ്ഡോദരി രാവണന്റെ പട്ടമഹിഷിയായത്‌.

നാട്ടുനടപ്പിനെ കുറിച്ച്‌ തീരെ ശിവന്‍ പരിഗണിക്കാറില്ല, മനസ്സറിഞ്ഞ പ്രാര്‍ത്ഥന, അതുമതി ശിവന് സന്തോഷമാവാന്

അതിനുശേഷം രാവണന്‍ വീണ്ടും തപസ്സനുഷ്‌ഠിച്ചു, എല്ലാ തരത്ത്തിലുള്ള ആരാധനകളും നടത്തി. ശിവന്‍ സന്തുഷ്‌ടനായി അതിശക്തമായൊരു ജോതിര്‍ലിംഗം ഉപഹാരമായി കൊടുത്ത്‌ അനുഗ്രഹിക്കുകയും ചെയ്തു. നാട്ടുനടപ്പിനെ കുറിച്ച്‌ തീരെ ശിവന്‍ പരിഗണിക്കാറില്ല, മനസ്സറിഞ്ഞ പ്രാര്‍ത്ഥന, അതുമതി ശിവന് സന്തോഷമാവാന്‍. രാവണന്‍ ജ്യോതിര്‍ലിംഗവുമായി ലങ്കയിലേക്കു മടങ്ങാനൊരുങ്ങി. അതെവിടെയാണൊ പ്രതിഷ്‌ഠിക്കപ്പെടുന്നത്, എക്കാലത്തും അവിടെ തന്നെ അത് ഉറച്ചു നില്‍ക്കുമെന്ന്‍ ശിവന്‍ പ്രത്യേകമായി അനുഗ്രഹിക്കുകയും ചെയ്‌തു. ഒപ്പം ഒരു മുന്നറിയിപ്പും നല്‍കി – ലങ്കയിലെത്തുംവരെ അത്‌ താഴെ വെക്കരുത്‌, അതെവിടെ വച്ചാലും അതവിടെ ഉറച്ചുപോകും.
പരമാവധി ശ്രദ്ധയോടെ രാവണന്‍ ലങ്കയിലേക്കു യാത്രയായി. മഹായോഗിയായിരുന്നു രാവണന്‍. സാധാരണ ഒരാള്‍ക്ക്‌ സ്വാഭാവികമായി വേണ്ടതെല്ലാം അദ്ദേഹത്തിന്‌ വര്‍ജിക്കുവാന്‍ കഴിയുമായിരുന്നു. ആഹാരം, നിദ്ര, മലവിസര്‍ജനം. അങ്ങനെ മൂവ്വായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി രാവണന്‍ ഗോകര്‍ണത്തിലെത്തി. ഗോകര്‍ണം ദക്ഷിണ കര്‍ണാടകയിലാണ്‌. അപ്പോഴേക്കും അദ്ദേഹം നന്നേ തളര്‍ന്നു, ഒന്നു മൂത്രമൊഴിച്ചാല്‍ വേണ്ടില്ല എന്നായി. അതിന്‌ ജ്യോതിര്‍ലിംഗത്തെ താഴെ വച്ചാലല്ലേ പറ്റു?
അപ്പോഴാണ്‌ കണ്ണില്‍ പെട്ടത്‌, വഴിയിലുണ്ട് ഒരു ഇടയച്ചെറുക്കന്‍ നില്‍ക്കുന്നു. സുന്ദരനായൊരു ഒരു പാവം പയ്യന്‍. രാവണന്‍ അവനെ വിളിച്ചു പറഞ്ഞു, “ദാ, ഇത്തിരിനേരം ഇതൊന്നുപിടിച്ചു നില്‍ക്ക്‌, പ്രതിഫലമായി ഞാനൊരു രത്‌നം തരാം. അധികം നേരം വേണ്ട, ഒന്നു മൂത്രമൊഴിച്ചു വരേണ്ട താമസം.”
ഇടയച്ചെറുക്കന്‍ ഉത്സാഹപൂര്‍വം സമ്മതിച്ചു, ജ്യോതിര്‍ലിംഗം കൈയ്യില്‍ വാങ്ങി. യഥാര്‍ത്ഥത്തില്‍ അവന്‍ ഗണപതിയായിരുന്നു, രാവണനെ കബളിപ്പിക്കാനായി വേഷംമാറി നിന്നതാണ്‌. ജ്യോതിര്‍ലിംഗം ലങ്കയിലേക്കു കൊണ്ടുപോകുന്നത്‌ തടയാനായി കാത്തുനിന്നതായിരുന്നു. ലങ്കയില്‍ ജ്യോതിര്‍ലിംഗം പ്രതിഷ്‌ഠിക്കുന്നതോടെ രാവണന്റെ ശക്തി ക്രമാതീതം വര്‍ധിക്കും, അത്‌ ലോകനാശത്തിനു കാരണമാവുകയും ചെയ്യും എന്നറിഞ്ഞുകൊണ്ട് അതു തടയാന്‍ കാത്തു നില്‍ക്കുകയായിരുന്നു. രാവണന്‍ കാഴ്ചവട്ടത്തു നിന്ന് മറിഞ്ഞ ഉടനെ ഗണപതി ജ്യോതിര്‍ലിംഗം താഴെവെച്ചു. അത്‌ ഭൂമിക്കടിയിലേക്കു താഴ്‌ന്നുപോയി. ഇന്നും ഗോകര്‍ണത്തില്‍ ചെന്നാല്‍ നമുക്കൊരു പാറ കാണാം, പാറയില്‍ ചെറിയൊരു ദ്വാരം. ആ ദ്വാരത്തില്‍ക്കൂടി വിരല്‍ കടത്തിയാല്‍ അകത്തുള്ള ലിംഗത്തെ തൊടാം. ഇടയനായ്‌വന്ന ഗണപതി കാണിച്ച കൌശലം!

നിങ്ങള്‍ ദുഷ്‌ടനോ, ശിഷ്‌ടനോ എന്നത്‌ വിഷയമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‌ എപ്പോഴും ദൈവാനുഗ്രഹത്തിന്റെ പിന്‍തുണയുണ്ടാകും

രാവണന്‍ തിരിച്ചുവന്നു. കാര്യം മനസ്സിലായപ്പോള്‍ കലശലായി ദേഷ്യംവന്നു. അവിടെ കണ്ട വടിയെടുത്ത്‌ ഇടയച്ചെറുക്കന്‍റെ തലയില്‍ ഊക്കിലൊന്നുകൊടുത്തു. ആ ചതവ്‌ ഇപ്പോഴും ഗോകര്‍ണക്ഷേത്രത്തിലെ ഗണപതിയുടെ തലയില്‍ കാണാം. തന്റെ പ്രയത്‌നമെല്ലാം വിഫലമായല്ലോ എന്ന നിരാശയില്‍ രാവണന്‍ ലങ്കയിലേക്കു മടങ്ങി.
നിങ്ങള്‍ ദുഷ്‌ടനോ, ശിഷ്‌ടനോ എന്നത്‌ വിഷയമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‌ എപ്പോഴും ദൈവാനുഗ്രഹത്തിന്റെ പിന്‍തുണയുണ്ടാകും എന്നതാണ്‌ കാര്യം. അത്‌ അവനവന്റെ സ്വഭാവത്തിനനുസരിച്ച്‌ ശുഭമൊ, അശുഭമൊ ആക്കാം. നമുക്ക്‌ കൈവന്നിട്ടുള്ള ഈ ജീവിതത്തെ ഏതുവിധത്തില്‍ നമ്മള്‍ രൂപപ്പെടുത്തുന്നു, അതാശ്രിയിച്ചിരിക്കുന്നത്‌ അവനവന്റെ മനസ്ഥിതിയെയാണ്‌.
കടപ്പാട്
സദ്‌ഗുരു.

കേന്ദ്രമായി ഒത്തുപോകാൻ ട്വിറ്റർ.

0
Spread the love

ന്യൂഡൽഹി :രാജ്യത്തെ പുതിയ ഐടി നിയമങ്ങളുമായി സഹകരിക്കാൻ ഒരുങ്ങുകയാണ് സമൂഹമാധ്യമ കമ്പനിയായ ട്വിറ്റർ.

Twitter to match the hub.

പുതിയ ഐടി ചട്ടങ്ങൾ നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചെന്നാണ് ട്വിറ്ററിന്റെ പുതിയ വിശദീകരണം.ഇതിൻറെ ഭാഗമായി
നിയമ സംവിധാനങ്ങളുമായുള്ളയുള്ള ഏകോപനത്തിന് നോഡൽ ഓഫീസറെയും, പരാതി പരിഹാരത്തിനായി റസിഡൻറ് ഗ്രീവൻസ് ഓഫീസറെയും കരാറടിസ്ഥാനത്തിൽ നിയമിച്ചതായി ട്വിറ്ററിൽ വ്യക്തമാക്കി. സ്ഥിരനിയമനം ഉടനുണ്ടാകും. ചീഫ് കംപ്ലയൻസ് ഓഫീസറെ തീരുമാനിക്കാനുള്ള അവസാന ഘട്ട ചർച്ചകൾ നടക്കുകയാണെന്നും ഒരാഴ്ചയ്ക്കുള്ളിൽ എല്ലാ വിവരങ്ങളും കൈമാറുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിൻറെ പുതിയ ഐടി നയങ്ങൾ നടപ്പാക്കുന്നതിൽ ട്വിറ്റർ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മറ്റ് സമൂഹമാധ്യമ കമ്പനികൾ ചട്ടങ്ങൾ നടപ്പാക്കിയെങ്കിലും ട്വിറ്റർ വിസമ്മതിക്കുകയായിരുന്നു. എന്നാൽ ഐടി ചട്ടം നടപ്പാക്കണമെന്നു കേന്ദ്രസർക്കാർ ഏതാനും ദിവസങ്ങൾ മുമ്പ് ട്വിറ്ററിന് അന്ത്യശാസനം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ട്വിറ്ററിനെ നടപടി.അതിനു പിന്നാലെയാണ് ട്വിറ്ററിനെ നടപടി.കേന്ദ്ര സർക്കാരിൻറെ ഐടി നയങ്ങളുമായി ഒത്തുപോകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ട്വിറ്ററിന്റെ പുതിയ തീരുമാനങ്ങൾ.

കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് ;പ്രതിയെ സഹായിച്ച മൂന്നുപേർ പോലീസ് പിടിയിൽ.

0
Spread the love

കൊച്ചി: കൊച്ചി ഫ്ലാറ്റ് പീഡനക്കേസ് പ്രതിയായ മാർട്ടിൻ ജോസഫിനെ സഹായിച്ച മൂന്നുപേർ പൊലീസ് പിടിയിൽ.

Kochi flat molestation case: Three arrested for helping accused

പ്രതിക്ക്‌ തൃശൂരിൽ ഒളിത്താവളം ഒരുക്കിയവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ച വഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.പ്രതി മാർട്ടിൻ ജോസഫിനെ ഉടൻ പിടികൂടുമെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാർട്ടിൻ ജോസഫ് പുലിക്കോട്ടിൽ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.പിന്നീട് കഴിഞ്ഞവർഷം ലോക്ക്ഡൗൺ സമയത്ത് കൊച്ചിയിൽ കുടുങ്ങുകയും സുഹൃത്തായ മാർട്ടിന്റെ കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരി മുതൽ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയും,നഗ്നവീഡിയോ ചിത്രീകരിക്കുകയും ചെയ്തതായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചതോടെ പൊള്ളൽ ഏൽപ്പിക്കുകയും, ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തതായും യുവതി പറയുന്നു.ഒടുവിൽ ഇയാൾ ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങിയ സമയത്ത് യുവതി രക്ഷപ്പെട്ടോടി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പോലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നു കണ്ട യുവതി തുടർന്ന് മാധ്യമങ്ങളെ സമീപിക്കുകയായിരുന്നു.പ്രതിയുടെ ഭാഗത്തുനിന്നും തനിക്കും,കുടുംബത്തിനും, സുഹൃത്തുക്കൾക്കും വധഭീഷണി ഉണ്ടായതയും യുവതി വ്യക്തമാക്കി.എന്നാൽ,പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാണെന്നും, ഉടനെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

കുവൈത്തിലെ കൊടുംചൂട്; ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന്കാലാവസ്ഥാ വിദഗ്ധർ.

0
Spread the love

കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസങ്ങളിൽ 50 ഡിഗ്രി തപനിലയാണ് രാജ്യത്ത് രേഖപ്പെടുത്തിയത്.

Extreme heat in Kuwait; Climate experts say it could have major repercussions in the future.

താപനിലയിൽ ഉണ്ടാകുന്ന വർധന ഭാവിയിൽ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇത് വൈദ്യുതിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനും, ജനജീവിതം ദുരിതമാക്കുന്ന അവസ്ഥയ്ക്കും കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം താപനില 50 ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ വൈദ്യുതി ഉപയോഗത്തിലും സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയത്.താപനിലയിൽ വർഷങ്ങളായി വർദ്ധന അനുഭവപെട്ട വരികയാണെന്ന് കാലാവസ്ഥ വിദഗ്ധൻ ഈസ അൽ റമദാൻ പറഞ്ഞു.ഭാവിയിൽ കുവൈത്തിൽ അനുഭവപ്പെടാൻ ഇടയുള്ള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ശാസ്ത്ര -ഗവേഷണ വിഭാഗം നടത്തിയ പഠനത്തിൽ താപനില വർധനയെക്കുറിച്ച് സൂചന ഉള്ളതായും അദ്ദേഹം വ്യക്തമാക്കി.

2030 നും 2050 നും ഇടയിൽ താപനിലയിൽ 3 ഡിഗ്രി സെൽഷ്യസ് വരെ വർധനയുണ്ടാകുമെന്നാണ് സൂചന. എന്നാൽ താപനില കൂടുന്നതനുസരിച്ച് വൈദ്യുതി ഉപയോഗം വർധിക്കുകയാണ്,ഉപയോഗം കൂടുന്നതിനനുസരിച്ച് വൈദ്യുതിയുടെ ഉത്പാദനവും കൂട്ടേണ്ടതായിവരും. ഇത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കാം.സോളാർ, കാറ്റ് എന്നിവ ഉപയോഗിച്ചുള്ള ബദൽ വൈദ്യുതി ഉത്പാദനം കാര്യക്ഷമമാകുക എന്നതാണ് ഇതിന് പരിഹാരമാർഗ്ഗം. താപനിലയിൽ ഒരു ഡിഗ്രി വർധനവുണ്ടായാൽ വൈദ്യുതി ഉപയോഗത്തിൽ 80 മുതൽ 1000 മെഗാവാട്ട് വരെ വർധന ഉണ്ടായേക്കാം. പ്രകൃതിയെ ഹരിതാഭമാക്കുകയും, കൃഷി വ്യാപനത്തിലൂടെ വിവിധ മേഖലകളിൽ ഗ്രീൻബെൽറ്റ് ഒരുക്കുകയും വഴി താപനില നിയന്ത്രിക്കാൻ സാധിക്കും. ബദൽ ഊർജ്ജ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനം നേരിടുന്നതിനുള്ള ക്രിയാത്മക പദ്ധതികൾ ആവിഷ്കരിക്കണമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.

വടിവാൾകൊണ്ട് കേക്ക് മുറിച്ച് ജന്‍മദിനാഘോഷം; 6 പേര്‍ അറസ്റ്റിൽ

0
Spread the love

വടിവാൾകൊണ്ട് കേക്ക് മുറിച്ച് ജന്‍മദിനാഘോഷം; 6 പേര്‍ അറസ്റ്റിൽ

ചെന്നൈയില്‍ വീണ്ടും വടിവാള്‍ മുനകൊണ്ട് കേക്ക് മുറിച്ചു ജന്‍മദിനാഘോഷം. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നു നടുറോഡില്‍ ഭീതി പരത്തുന്ന രീതിയില്‍ ആഘോഷം നടത്തിയതിന് ആറുപേര്‍ അറസ്റ്റിലായി. തമിഴ്നാട്ടില്‍ ജന്‍മദിനാഘോഷം ഗ്രാന്‍റാക്കുന്ന എളുപ്പ വഴിയാണിത്. കിട്ടാവുന്നതില്‍ ഏറ്റവും നീളം കൂടിയ വടിവാള്‍ കൊണ്ടു കേക്കുമുറിക്കുക. പറ്റുമെങ്കില്‍ വാള്‍തലപ്പില്‍ തന്നെ കേക്ക് വായിലേക്കു വച്ചുനല്‍കുക. ഏറ്റവും ഒടുവിലത്തെ സംഭവം ചെന്നൈ കണ്ണകി നഗറില്‍ നിന്നാണ്.

കേക്ക് മുറിക്കുന്നവന്റെ പേരാണ് സുനില്‍. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സുനിലിന്റെ ജന്‍മദിനം. രാത്രി സുഹൃത്തുക്കളുമൊന്നിച്ചു വീടിനു സമീപത്തെ റോഡില്‍ വച്ചായിരുന്നു ആഘോഷം. മൂന്നടി നീളമുള്ള വടിവാളുപയോഗിച്ച്, സ്കൂട്ടറിനു മുകളില്‍ വച്ച കേക്ക് മുറിച്ചു. ചുറ്റും കൂടിയവര്‍ ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ചു.

സുഹൃത്തുക്കളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു സമൂഹ മാധ്യമങ്ങളില്‍ സ്റ്റാറ്റസായി പോസ്റ്റ് ചെയ്തു. ഇതോടെ പണി പാളി. ദൃശ്യങ്ങള്‍ അതിവേഗം പ്രചരിച്ചു. മാസ്കിടാതെ, സാമൂഹിക അകലം പാലിക്കാതെ, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പച്ചയ്ക്കു ലംഘിച്ചു നടുറോഡില്‍ നടന്ന ആഘോഷത്തെ കുറിച്ച് പൊലീസിനും വിവരം കിട്ടി. ദൃശ്യങ്ങളില്‍ നിന്നു തിരിച്ചറിഞ്ഞ സുനില്‍, നവീന്‍ കുമാര്‍, അപ്പു, ധനേഷ്, രാജേഷ് , കാര്‍ത്തിക് എന്നിവരെ പൊലീസ് പിടികൂടി. ആഘോഷത്തില്‍ പങ്കെടുത്ത 9 പേര്‍ക്കായി തിരച്ചിലും തുടങ്ങി. മാരാകായുധം കൈവശം വെയ്ക്കല്‍‍, സമുഹത്തില്‍ ഭീതി പടര്‍ത്തല്‍, പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമിക്കുക, ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ചുമത്തിയിരിക്കുന്നത്.

ഇതോടെ ജന്‍മദിനാഘോഷത്തിന്റെ മധുരം മായും മുമ്പേ സുനിലും കൂട്ടരും ജയിലിലായി. കഴിഞ്ഞ ജനുവരിയില്‍ നടന്‍ വിജയ് സേതുപതി സമാന രീതിയില്‍ ജന്മദിനാഘോഷം നടത്തിയതു കടുത്ത വിമര്‍ശനത്തിനിടയാക്കിയിരുന്നു. തുടര്‍ന്ന് നടന്‍ മാപ്പുപറയുകയും ചെയ്തു. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയായ തിരുവനന്തപുരം സ്വദേശി ബിനുവാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈരീതിയിലുള്ള ജന്‍മദിനാഘോഷം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സേലത്ത് ഗുണ്ടാ നേതാവിന്റെ വീട്ടില്‍ ഇരുന്നൂറിനടുത്ത് ആളുകള്‍ ചേര്‍ന്ന് സമാന രീതിയില്‍ ആഘോഷം സംഘടിപ്പിച്ചതോടെയാണ് പൊലീസ് കടുത്ത നടപടികളെടുക്കാന്‍ തുടങ്ങിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts