അബുദാബി: വധശിക്ഷയിൽ നിന്ന് മോചിതനായ തൃശ്ശൂർ പുത്തൻച്ചിറ ചെരവട്ട സ്വദേശി ബേക്സ് കൃഷ്ണന് നാട്ടിലേക്കു വരാനുള്ള ഔട്ട്പാസ് ലഭിച്ചു.
The Malayalee who escaped the death penalty got an out pass due to the intervention of Yusufali; Bex returned home immediately.
അബുദാബിയിൽ വാഹനാപകടത്തെ തുടർന്ന് കോടതി വധശിക്ഷയ്ക്ക് വിധിച്ച ബെക്സനെ വധശിക്ഷയിൽ നിന്ന് മോചനം നേടാൻ സഹായിച്ചത് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലിയുടെ ഇടപെടലായിരുന്നു. 2012 സെപ്റ്റംബർ 7ന് ജോലി സംബന്ധമായി മുസഫയിലേക്ക് പോവുകയായിരുന്ന ബേക്സൻ ഓടിച്ച കാറിടിച്ച് നുഡാൻ പൗരനായ കുട്ടി മരണപ്പെട്ട കേസിലായിരുന്നു മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷം യുഎഇ സുപ്രീംകോടതി 2013 ൽ ബേക്സനെ വധശിക്ഷയ്ക്ക് വിധിച്ചത്. തകർന്നു പോയ കുടുംബം ബന്ധു ടി.സി സേതുമാധവൻ നേതൃത്വത്തിൽ യൂസഫലിയുമായി ബന്ധപ്പെടുകയും മോചനത്തിനായി ഇടപെടണമെന്ന് അപേക്ഷിക്കുകയും ചെയ്യുകയായിരുന്നു.
മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചയുടെയും, നഷ്ടപരിഹാരമായി 5 ലക്ഷം ദിർഹം( ഒരു കോടി) നൽകിയതിന്റെയും അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയതായി കോടതി ഉത്തരവിടുകയായിരുന്നു. ബേക്സന്റെ യാത്രാരേഖകൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബേക്സനുമായി ബന്ധപ്പെട്ടിരുന്നു.മറ്റു നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പെട്ടെന്ന് തന്നെ ബേക്സന് നാട്ടിലേക്ക് തിരിക്കാനാകുമെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നന്ദകുമാർ വ്യക്തമാക്കി.
കുവൈത്ത് സിറ്റി : ഉപേക്ഷിക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാരായ 16 ജീവനക്കാരെ നാട്ടിലെത്തിക്കുന്നതിന് കുവൈറ്റ് പൊതുമരാമത്ത് വാർത്താ വിനിമയ വിവര സാങ്കേതിക മന്ത്രി ഡോ.റനാ അൻ ഫാരിസ് നടത്തിയ ഇടപെടൽ ഉന്നതമെന്ന് ഇന്ത്യൻ സ്ഥാനപതി സിജി ജോർജ്.
Kuwaiti minister facilitates return of Indian ship crew
മാനുഷിക പരിഗണനക്ക് പ്രാധാന്യം നൽകി, കഴിഞ്ഞ മൂന്നു മാസമായുള്ള മന്ത്രിയുടെ പരിശ്രമങ്ങളാണ് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. ഇതോടെ ഒരു വർഷത്തോളമായി പരിഹരിക്കപ്പെടാതെ ഇരുന്ന പ്രശ്നമാണ് മന്ത്രിയുടെ ഇടപെടലിലൂടെ പരിഹരിക്കപ്പെട്ടത്. വാർത്താവിനിമയ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ പ്രശ്നവുമായി ബന്ധപ്പെട്ട ഫയലിൻറെ കാര്യത്തിൽ മന്ത്രി സ്വീകരിച്ച വ്യക്തിപരമായ താൽപര്യവും,ഇന്ത്യൻ എംബസിയുടെ തുടർച്ചയായ ഇടപെടലുകളുടെയും ഫലമായാണ് ഇന്ത്യക്കാരായ 16 ജീവനക്കാരെ കഴിഞ്ഞദിവസം വിമാനമാർഗം ഇന്ത്യയിലെത്തിക്കാൻ സാധിച്ചതിനു പിന്നിലെന്നും സിജി ജോർജ് പറഞ്ഞു. ടിക്കറ്റ്, മെഡിക്കൽ പരിശോധന, പിസിആർ പരിശോധനകളും എംബസിയുടെ ചെലവിലായിരുന്നു പ്രശ്നപരിഹാരത്തിനായി സഹായിച്ച കുവൈറ്റ് വിദേശമന്ത്രാലയം, വാർത്താ വിനിമയ മന്ത്രാലയം,ആഭ്യന്തരമന്ത്രാലയം, പോർട്ട്, കസ്റ്റംസ് എന്നീ അതോരിറ്റികളോട് ഇന്ത്യൻ സ്ഥാനാപതി ജിജി ജോർജ് നന്ദി അറിയിച്ചു.
കാസര്‍കോട് | മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ സുന്ദരക്ക് പിന്മാറാന്‍ പണം ലഭിച്ചു. 15 ലക്ഷം രൂപ ആദ്യം വാഗ്ദാനം നല്‍കിയെങ്കിലും രണ്ടര ലക്ഷം രൂപ കിട്ടിയെന്ന് അപരൻ കെ സുന്ദര തന്നെ വെളിപ്പെടുത്തി. മഞ്ചേശ്വരത്ത് താൻ ജയിച്ചാല്‍ ബാക്കി നോക്കാമെന്ന് സുരേന്ദ്രന്‍ ഉറപ്പു നല്‍കിയതായും സുന്ദര വെളിപ്പെടുത്തി.
2016-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് 89 വോട്ടിനാണ് സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. പ്രാദേശിക ബി ജെ പി നേതാക്കളാണ് വീട്ടില്‍ പണം എത്തിച്ചത്. കെ സുരേന്ദ്രന്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും സുന്ദര പറഞ്ഞു.
ബിഎസ്പി സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയ സുന്ദര പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു.
ഓപ്പറേഷൻ ജാവ വലിയ ഹിറ്റായി മാറി. താങ്കളുടെ കഥാപാത്രവും .എന്തു തോന്നുന്നു?
തീർച്ചയായും വലിയ സന്തോഷം തോന്നുന്നു. വലിയ താരനിര ഒന്നുമില്ലാതെ ചെയ്ത സിനിമയാണത്. എന്റെ കഥാപാത്രം ജോയി വളരെ നന്നായെന്ന് പറഞ്ഞ് കുറേയധികം ആളുകൾ വിളിച്ചു. വലിയ സന്തോഷമുണ്ട്. യഥാർത്ഥത്തിൽ മറ്റൊരാൾ ചെയ്യാനിരുന്ന കഥാപാത്രമാണ്. അദ്ദേഹത്തിന് എന്തോ പ്രശ്നം വന്നത് കൊണ്ട് എന്നെ തേടിയെത്തി. ഇതുവരെ ചെയ്തതിലെ മികച്ച വേഷങ്ങളിൽ ഒന്നായി അത് മാറി. ഇപ്പോൾ കൂടുതൽ അവസരങ്ങൾ തേടി വരുന്നു. എന്തുകൊണ്ടും അത് വളരെ പോസിറ്റിവായി.
സ്ഥിരം പൊലീസ് വേഷങ്ങൾ. സെലക്ടീവ് ആവാനായി എന്ന് തോന്നുന്നുണ്ടോ?
ഒരിക്കലും ഇല്ല. കാരണം ഞാൻ സിനിമ ചെയ്ത് തുടങ്ങിയതേ ഉള്ളൂ. പൊലീസുകാരൻ എന്ന ഒരു കഥാപാത്രം ഒരു സിനിമയുടെ ചർച്ചയിൽ വരുമ്പോൾ മിനിമം എന്നെ ഓർക്കുന്നുണ്ടല്ലോ, പരിഗണിക്കുന്നുണ്ടല്ലോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. പിന്നെ ഓരോ സിനിമയിലെ കഥാപാത്രത്തിനും ഓരോ വ്യത്യാസം ഉണ്ടല്ലോ. വേഷം ചിലപ്പോൾ മാറുന്നില്ലായിരിക്കാം. ബാഡ്ജിലോ മറ്റോ മാത്രമേ വ്യത്യാസം കാണൂ. പക്ഷേ ഓരോന്നും ഓരോ മാനറിസമാണ്. ഹെലൻ, സഖാവ്, ജാവ, വൺ എല്ലാം വ്യത്യസ്തമായിരുന്നു എന്നാണ് എന്റെ തോന്നൽ. ഇനി വരുന്ന സിനിമകളിൽ പൊലീസ് അല്ലാത്ത വേഷങ്ങളും ഉണ്ട്. അപ്പോ ആളുകളിലെ ഇത്തരം ചിന്തകൾ മാറും എന്ന് തന്നെയാണ് കരുതുന്നത്.
വണ്ണിലെ വേഷം , ഡയലോഗ് ഇല്ല. എന്നിട്ട് പോലും ഗംഭീരമായി ശ്രദ്ധിക്കപ്പെട്ടു അല്ലേ?
ശരിക്കും വലിയ വെല്ലുവിളി ആയിരുന്നു ആ കമാൻഡോ വേഷം. കാരണം മമ്മൂക്കക്കൊപ്പം ഭൂരിഭാഗം സീനിലും നിറഞ്ഞ് നിൽക്കുന്നൊരാൾ. പക്ഷേ ഡയലോഗില്ല. ശരീരഭാഷ, ആംഗ്യങ്ങൾ, എന്തിന് കണ്ണിന്റെയോ കയ്യിന്റെയോ ചലനം പോലും പ്രധാനം. ശരിക്കും അത്തരം വിഐപി സെക്യൂരിറ്റി വിങ്ങിലുള്ള ഒരാൾ എങ്ങനെ പെരുമാറുന്നു എന്ന് നമ്മൾ ചിലപ്പോൾ ശ്രദ്ധിക്കാറ് പോലും ഇല്ല. നിത്യജീവിതത്തിൽ കാണുന്ന തരം പൊലീസുകാരനല്ല അയാൾ. അതിൽ സഹായിച്ചത് അഭിനയിക്കാൻ വന്ന യഥാർത്ഥ സുരക്ഷാ ഉദ്യോഗസ്ഥരാണ്. അവർ പറഞ്ഞ് തന്ന കാര്യങ്ങൾ കൊണ്ടാണ് ആ വേഷം ഭംഗിയാക്കാൻ സാധിച്ചത്.
മമ്മൂക്കയോടൊപ്പം അഭിനയിച്ച അനുഭവം എങ്ങനെ ഉണ്ടായിരുന്നു?
വ്യക്തിപരമായി മുൻപേ തന്നെ അടുപ്പമുള്ളയാളാണ് അദ്ദേഹം. പരോളിൽ മമ്മൂക്കയ്ക്ക് ഒപ്പം ഒരു സീനിൽ അഭിനയിച്ചു. വണ്ണിൽ എപ്പോഴും ഒപ്പം നടക്കുന്നയാളാണ്. വലിയ ഒരു നടന്റെ കൂടെ അഭിനിയിക്കുന്ന എല്ലാ ടെൻഷനും ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലെ തന്നെ നമ്മളും ഇൻവോൾവ്ഡ് ആകണം. അദ്ദേഹത്തെയും കംഫർട്ടബിൾ ആക്കണം. പക്ഷേ മമ്മൂക്ക നന്നായി സഹായിച്ചു. അറിയാത്ത പല കാര്യങ്ങളും പറഞ്ഞുതന്നു. പല നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു. അതൊക്കെ നന്നായി സഹായിച്ചു. അത്തരത്തിൽ വലിയ ഒരു എക്സിപീരിയൻസ് ആയിരുന്നു വൺ.
കുതിരവട്ടം പപ്പുവിന്റെ മകൻ എന്തുകൊണ്ട് സിനിമയിൽ എത്താൻ വൈകി?
അങ്ങനെ ചോദിച്ചാൽ സിനിമ കരിയർ ആക്കണം എന്ന് ആലോചിച്ചിരുന്നില്ല എന്നതാണ് സത്യം. ചിലപ്പോൾ അച്ഛന്റെ തിരക്കുകൾ ഒക്കെ കണ്ടത് കൊണ്ട് കൂടിയാവാം. പിന്നെ പഠനം കഴിഞ്ഞ് ബാംഗ്ലൂരിൽ പോയി അനിമേഷൻ രംഗത്ത് പ്രവർത്തിച്ചു. നല്ല രീതിയിൽ ജോലിയുമായി മുന്നോട്ട് പോവുകയായിരുന്നു. സിനിമ ഇഷ്ടമാണെങ്കിലും ആ രംഗത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചില്ല. പക്ഷേ അവിചാരിതമായി ചില അവസരങ്ങൾ വന്നു. അതൊന്നും തള്ളിക്കളയാൻ തോന്നിയില്ല. കാരണം എത്രയോ പേർ അവസരങ്ങൾക്കായി ബുദ്ധിമുട്ടുമ്പോൾ ഇങ്ങോട്ട് വന്ന അവസരങ്ങൾ തള്ളരുതെന്ന് തോന്നി. അങ്ങനെ 2013ൽ സിനിമയിൽ എത്തി.
അവസരങ്ങൾ തേടി വന്നതോടെ സജീവമാകാൻ തീരുമാനിക്കുകയായിരുന്നോ?
അഭിനയിക്കാൻ അവസരം കിട്ടി. പിന്നാലെ അസിസ്റ്റന്റ് ഡയറക്ട്റും അസോസിയേറ്റ് ഡയറക്ടറും ആയി. യഥാർത്ഥത്തിൽ എന്റെ ജോലിക്ക് അത് കൂടുതൽ സഹായകരമാകും എന്ന നിലയിൽ സിനിമ ഉണ്ടാക്കുന്നത് ആണ് കൂടുതലായും പഠിക്കാൻ ശ്രമിച്ചത്. ‘മായാനദി’ക്ക് ശേഷമാണ് സിനിമ ഒരു കരിയറായി എടുക്കണം എന്ന് തോന്നിയത്.
സംവിധാനമാണോ അഭിനയമാണോ കൂടുതൽ നല്ലതായി തോന്നിയത്?
അത് പറയുക സാധ്യമല്ല. അഭിനയത്തിൽ കൂടുതൽ അവസരങ്ങൾ കിട്ടുന്നുണ്ട്. അത് ശ്രദ്ധിച്ച് തന്നെ ചെയ്യണം എന്ന ബോധ്യവുമുണ്ട്. കാരണം അഭിനയിക്കുന്നതിൽ അച്ഛന്റെ പേര് കളയരുതല്ലോ. വെറുതെ വന്ന് അഭിനയിച്ച് പോയതുകൊണ്ട് കാര്യമില്ല. കുതിരവട്ടം പപ്പു എന്ന അച്ഛന്റെ പേര് കളയാതെ നന്നായി അഭിനയിക്കാം. അല്ലെങ്കിൽ വേണ്ട. അതാണ് തീരുമാനം. പക്ഷേ ഇതുവരെ മോശമായി ആരും ഒന്നും പറഞ്ഞില്ല എന്ന ആത്മവിശ്വാസമുണ്ട്. അതോടൊപ്പം സംവിധായകനാവുക എന്നത് വലിയ സ്വപ്നം തന്നെയാണ്.
സംവിധാനരംഗത്തേക്ക് ഉടൻ ഉണ്ടോ?
ഒരു പടത്തിന്റെ ചർച്ചകളിൽ ആയിരുന്നു. ഉടൻ ചെയ്യണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പക്ഷേ കോവിഡ് കാരണം അത് തൽക്കാലം നിർത്തി വച്ചു. ഇപ്പോൾ അഭിനയിക്കാം, ഒരു രണ്ട് വർഷമെടുത്ത് മതി സംവിധാനം എന്ന് ചിന്തിക്കുന്നു.
അച്ഛനെ അറിയുന്നവർ എന്താണ് പറയാറുള്ളത്?
അച്ഛന്റെ കൂടെ പ്രവർത്തിച്ച പലരും ഉണ്ട്. അവരൊക്കെ ഞാൻ നന്നായി ചെയ്യുന്നു എന്ന് പറയുമ്പോൾ, കൂടെ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് പറയുമ്പോൾ വലിയ സന്തോഷം ഉണ്ട്. ഒപ്പം പ്രേക്ഷകരും നാട്ടുകാരും എല്ലാം അച്ഛന് നൽകുന്ന സ്നേഹവും പരിഗണനയും തരുമ്പോൾ അത് ആസ്വദിക്കുന്നു.
തിരക്കുള്ള നടന്റെ മകൻ എന്ന തരത്തിൽ, കുട്ടിക്കാലം എങ്ങനെ ആയിരുന്നു?
വല്ലപ്പോഴുമാണ് അച്ഛനെ കാണാൻ കിട്ടിയിരുന്നത്. വീട്ടിൽ വന്നാൽ അച്ഛൻ സാധാരണക്കാരനല്ലേ. കൈലിയൊക്കെയുടുത്ത് ഷർട്ട് പോലും ഇടാതെ മീനൊക്കെ വാങ്ങാൻ പോയിരുന്ന ആളാണ്. അച്ഛൻ ഏറ്റവും തിരക്കുള്ള സമയത്ത് ഞാൻ കുട്ടിയാണ്. പലയിടത്തും ചെല്ലുമ്പോൾ ഇന്നയാളുടെ മകൻ എന്ന രീതിയിൽ ആരെങ്കിലും പരിചയപ്പെടുത്തും. അത് ഒരു സന്തോഷം തന്നെയാണ്. പക്ഷേ ആ ലേബലിൽ ഒന്നും നേടിയെടുക്കാനൊന്നും ശ്രമിച്ചിട്ടില്ല. അക്കാലത്ത് എല്ലാ താരങ്ങളും അങ്ങനൊക്കെ തന്നെയായിരുന്നു എന്നാണ് തോന്നുന്നത്.
അച്ഛനായിരുന്നോ ഇഷ്ടതാരം?
അങ്ങനെ പറഞ്ഞുകൂട. അച്ഛന്റെ സിനിമകളെല്ലാം കാണാറുണ്ട് ആസ്വദിക്കാറുണ്ട്. അച്ഛന്റെ കൂടെ തിയറ്ററിൽ പോയി സിനിമകൾ കണ്ടിരുന്നു. സ്കൂൾ അവധിയുള്ളപ്പോൾ ലൊക്കേഷനിലും പോയിരുന്നു. അച്ഛൻ പോയ ശേഷവും ദിവസവും അദ്ദേഹത്തിന്റെ സിനിമകൾ കാണാനാവുന്നുണ്ടല്ലോ. ടിവിയിലും മൊബൈലിലും ഒക്കെയായി. ഒരു കോമഡി രംഗമെങ്കിലും കാണിക്കാത്ത ദിവസം ഇല്ലല്ലോ. പൂച്ചക്കൊരു മൂക്കുത്തിയൊക്കെ എത്ര കണ്ടാലാണ് മതിയാവുക. പക്ഷേ ജഗതി ചേട്ടൻ ഉൾപ്പടെ മറ്റു അഭിനേതാക്കളെയെല്ലാം വളരെ ഇഷ്ടമാണ്.
ജയരാജിന്റെ നവരസങ്ങളിൽ രൗദ്രത്തിൽ അഭിനയിച്ചു. എങ്ങനെയാണ് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നത്?
തരുൺ മൂർത്തിയുടെ ജാവ, ജയരാജ് സാറിന്റെ നവരസം അങ്ങനെ എല്ലാതരം ആളുകൾക്കൊപ്പവും പ്രവർത്തിക്കുന്നത് ഭാഗ്യമല്ലേ. രൗദ്രത്തിൽ നാല് പ്രധാന കഥാപാത്രങ്ങളിൽ ഒന്നാണ്. അദ്ദേഹം പരിഗണിച്ചു എന്നത് തന്നെ വലിയ കാര്യമല്ലേ. അങ്ങനെ ഏത് തരം കഥാപാത്രങ്ങളും ചെയ്യാൻ ഒരു മടിയുമില്ല. നെഗറ്റീവ് കഥാപാത്രങ്ങൾ ആയാലും സന്തോഷത്തോടെ സ്വീകരിക്കും. പക്ഷേ കഥാപാത്രത്തെക്കുറിച്ച് എനിക്ക് തന്നെ ഒരു ആത്മവിശ്വാസം തോന്നണം എന്ന് മാത്രം.
അടുത്ത പ്രോജക്ടുകൾ ഏതൊക്കെയാണ്?
നാല് സിനിമകൾ ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. അഷ്റഫ് ഹംസ സംവിധാനം ചെയ്ത, കുഞ്ചാക്കോ ബോബൻ നായകൻ ആയ ഭീമന്റെ വഴി . ദുൽഖർ നായകനായ റോഷൻ ആൻഡ്രൂസിന്റെ സല്യൂട്ടിലും ഒരു നല്ല വേഷമാണ്. മുത്തുഗൗ സിനിമ ചെയ്ത വിപിന്റെ അന്താക്ഷരിയിൽ സൈജു കുറുപ്പാണ് നായകൻ. ഹ്വിഗ്വിറ്റ എന്നൊരു സിനിമ കൂടി ചെയ്തു. സുരാജ് വെഞ്ഞാറമൂട്, ധ്യാൻ ശ്രീനിവാസ് ഒക്കെയാണ് പ്രധാന വേഷങ്ങളിൽ . ടൊവിനോ നായകനായ കല്ലുമാല ഇനി ചെയ്യാനുണ്ട്. ഒപ്പം മറ്റു പല പ്രോജക്ടുകളും ചർച്ച നടക്കുന്നു.
ഓടിടി പ്ലാറ്റ് ഫോമുകൾ കൂടുതൽ ജനകീയമായി എന്ന് തോന്നുന്നുണ്ടോ? ജാവ തീയറ്ററിൽ നിന്ന് ഓടിടിയിൽ എത്തിയപ്പോഴും വലിയ ചർച്ചയായല്ലോ?
സിനിമ തിയറ്റർ വിട്ട് ടിവിയിൽ വരുന്നത് വരെ കാത്തിരിക്കുന്നതിന് പകരം ഇപ്പോൾ ഓടിടി പ്ലാറ്റ്ഫോമിൽ കാണാനാകും. ഓപ്പറേഷൻ ജാവ കൊവിഡ് സാഹചര്യത്തിൽ തീയറ്ററിൽ എത്തിയ സിനിമയാണ് .75 ദിവസത്തിലധികം തീയറ്ററുകളിൽ ഓടി. പക്ഷേ പലർക്കും കാണാൻ സാഹചര്യം ഉണ്ടായില്ല. ഇപ്പോൾ ഓടിടിയിൽ റിലീസ് ചെയ്തപ്പോൾ അതിനെക്കാൾ നല്ല പ്രതികരണമാണ് കിട്ടിയത്.ചെറിയ ബജറ്റിലുള്ള സിനിമകൾക്ക് ഓടിടി ഒരു അവസരം തന്നെയാണ്. എങ്കിലും തിയറ്റർ എക്സ്പിരിയൻസ് ഒന്നുവേറെ തന്നെയാണ്. പ്രതിസന്ധികൾ എല്ലാം അവസാനിച്ച് തീയറ്ററുകൾ ഹൗസ് ഫുള്ളാവുന്ന സിനിമാക്കാലം തന്നെയാണ് കാത്തിരിക്കുന്നത്.
തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട 472, ഇടുക്കി 395, വയനാട് 241 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Covid-19 has been confirmed for 17,328 people in the state today.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,354 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,04,04,806 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 209 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 9719 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 112 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,140 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1007 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 2291, മലപ്പുറം 1904, പാലക്കാട് 1199, കൊല്ലം 1777, എറണാകുളം 1736, തൃശൂര്‍ 1572, കോഴിക്കോട് 1487, ആലപ്പുഴ 1200, കോട്ടയം 795, കണ്ണൂര്‍ 611, കാസര്‍ഗോഡ് 509, പത്തനംതിട്ട 459, ഇടുക്കി 379, വയനാട് 221 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
69 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം 10, കണ്ണൂര്‍ 9, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, വയനാട് 7, പാലക്കാട് 6, കൊല്ലം 4, പത്തനംതിട്ട 2, കോഴിക്കോട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 24,003 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2236, കൊല്ലം 1029, പത്തനംതിട്ട 1294, ആലപ്പുഴ 949, കോട്ടയം 802, ഇടുക്കി 489, എറണാകുളം 1778, തൃശൂര്‍ 1537, പാലക്കാട് 5108, മലപ്പുറം 4951, കോഴിക്കോട് 1848, വയനാട് 405, കണ്ണൂര്‍ 898, കാസര്‍ഗോഡ് 679 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,67,638 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24,40,642 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,69,815 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 6,34,890 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 34,925 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2649 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 2 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 870 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുളളത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും.
Warning of heavy rain today
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ പതിനൊന്നോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളതീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും കടൽ പ്രക്ഷുഭ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
മനുഷ്യജീവിതത്തിന് അനുയോജ്യമായ അന്തരീക്ഷമുള്ള ഏക ഗ്രഹമാണ് ഭൂമി. പരിസ്ഥിതി സംരക്ഷണത്തിന്റെ പവിത്രമായ ലക്ഷ്യത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു. മനുഷ്യ നാഗരികതയുടെ തുടക്കം മുതൽ പരിസ്ഥിതി സംരക്ഷണം ഒരു പ്രധാന വിഷയമാണ്.
Earth is the only planet with an atmosphere suitable for human life.
ഇന്ത്യൻ തത്ത്വചിന്ത പ്രകൃതിയോടൊപ്പം ജീവിക്കുന്നതിനെ ആഘോഷിക്കുന്നു. ഗോവർദ്ധൻ പൂജ, ചട്ട് പൂജ, ബൈസാക്കി, ബിഹു, മകരസംക്രാന്തി, പൊങ്കൽ തുടങ്ങി നിരവധി ഉത്സവങ്ങൾ അടിസ്ഥാനപരമായി പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഒപ്പം അതിനെ പരിരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ശാശ്വത സന്ദേശം വഹിക്കുന്നു. പുരാതന കാലത്ത് പ്രകൃതി ആരാധനയ്ക്ക് തെളിവുകളുണ്ട്. സസ്യങ്ങൾക്ക് ജീവൻ ഉണ്ടെന്നും വേദനയോടും വാത്സല്യത്തോടും സംവേദനക്ഷമതയുള്ളതാണെന്നും ജഗദീഷ് ചന്ദ്രബോസ് എന്ന ശാസ്ത്രജ്ഞൻ ഒരു നൂറ്റാണ്ട് മുമ്പ് തെളിയിച്ചു.
മനുഷ്യർ പരിണമിച്ചതോടെ പ്രകൃതിവിഭവങ്ങളുടെ നിരുത്തരവാദപരമായ ഉപഭോഗത്തിലേക്കുള്ള പ്രവണത വർദ്ധിച്ചു. വികസനത്തിനും വ്യവസായവൽക്കരണത്തിനുമുള്ള അന്ധമായ ഓട്ടം കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ വെല്ലുവിളികൾ സൃഷ്ടിച്ചു. എന്നിരുന്നാലും, സമീപകാലത്ത് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള ശ്രമങ്ങൾ വർദ്ധിച്ചു. ഗ്രഹത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രദ്ധേയമായ സംരംഭങ്ങളാണ് മില്ലേനിയം വികസന ലക്ഷ്യങ്ങളും സുസ്ഥിര വികസന ലക്ഷ്യങ്ങളും.
അദൃശ്യനായ ഒരു എതിരാളി ലോകത്തെ വെല്ലുവിളിക്കുകയും പ്രകൃതി നമ്മെ കഠിനമായ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സമയത്ത്, നമ്മുടെ പ്രവർത്തനങ്ങളെക്കുറിച്ച് നാം ചിന്തിക്കണം. പരിസ്ഥിതി സംരക്ഷണം മനുഷ്യ നാഗരികതയുടെ നിലനിൽപ്പിന് പ്രധാനമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച സ്വച്ഛ് ഭാരത് മിഷനും പരിസ്ഥിതി സംരക്ഷണ നടപടിയാണ്. പാരിസ്ഥിതിക സംരക്ഷണത്തിനായി അവബോധം വളർത്തുന്നതിനുള്ള ശ്രദ്ധേയമായ ആംഗ്യമാണ് ചെങ്കോട്ടയുടെ കൊത്തളങ്ങളിൽ നിന്ന് ഒറ്റ-ഉപയോഗ പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന.
പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള ഈ ശ്രമങ്ങൾ ബഹുജന പങ്കാളിത്തത്തിലൂടെ മാത്രമേ ഫലപ്രദമാകൂ. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ജീവിത സ്വാതന്ത്ര്യം നൽകുന്നു. ഈ അവകാശത്തിന് ശുദ്ധമായ അന്തരീക്ഷം നിർണായകമാണെന്ന് നിരവധി വിധിന്യായങ്ങളിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണവും സംസ്ഥാന നയത്തിന്റെ നിർദ്ദേശ തത്വങ്ങളുടെ ഭാഗമാണ്. ഇന്ത്യൻ ഭരണഘടന അവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും സംസ്ഥാനത്ത് നിന്ന് പരിസ്ഥിതി സംരക്ഷണം പ്രതീക്ഷിക്കുകയും ചെയ്യുമ്പോൾ, അത് പൗരന്മാരുടെ കടമകൾ വ്യക്തമാക്കുകയും എല്ലാ സൃഷ്ടികളോടും അനുകമ്പ കാണിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
ന്യൂഡൽഹി:കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.
CBSE; The committee was formed for the evaluation criteria.
റദാക്കിയ പരീക്ഷക്ക് പകരം മൂല്യനിർണയത്തിനുള്ള മാനദണ്ഡം രൂപീകരിക്കാൻ 12 സമിതി രൂപീകരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വിദ്യാഭ്യാസ മന്ത്രാലയം ജോയിൻ സെക്രട്ടറി വിപിൻ കുമാറാണ് സമിതി അധ്യക്ഷൻ. മലയാളിയും സിബിഎസ്ഇ ഡയറക്ടറുമായ (അക്കാദമിക് )ഡോ. ജോസഫ് ഇമ്മാനുവലും സമിതിയിൽ അംഗമാണ്.
എന്നാൽ സിബിഎസ്ഇക്ക് പിന്നാലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്ങിന് കീഴിലുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും റദ്ദാക്കിയിരിക്കുകയാണ് അധികൃതർ. റദ്ധാക്കൽ കോവിഡ് സാഹചര്യം പരിഗണിച്ചാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ.രമേശ് പൊക്രിയാൽ പറഞ്ഞു. ജൂണിൽ ർ നിശ്ചയിച്ചിരുന്ന തിയറി,പ്രാക്ടിക്കൽ പരീക്ഷകളാണ് റദ്ദാക്കിയത്.
വാഷിങ്ടൻ :മുൻ എസ് പ്രസിഡന്റായിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ വിലക്ക് രണ്ടു വർഷത്തേക്ക് കൂടി നീട്ടി ഫേസ്ബുക്ക്.
Facebook extends Trump’s ban for two more years.
ഇതിനുശേഷമായിരിക്കും വിലക്ക് നീക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക എന്നും ഫേസ്ബുക് വ്യക്തമാക്കി. യുഎസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ ചേർന്ന കോൺഗ്രസ് സമ്മേളനം അലംകോലപ്പെടുത്തുകയായിരുന്നു ട്രംപ് അനുകൂലികളുടെ ലക്ഷ്യം. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നും,ട്രംപാണ് ജയിച്ചത് എന്നും ഉള്ള ഇവരുടെ അവകാശവാദത്തിനെ സമൂഹ മാധ്യമ കുറിപ്പിലൂടെ ട്രംപ് പിന്തുണയേകിയിരുന്നു. ക്യാപിറ്റൽ കലാപകാരികളെ പ്രോത്സാഹിപ്പിച്ചത് ട്രംപിൻറെ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്നും നീക്കിയ നടപടി ശരിവെച്ച് കമ്പനിയുടെ ഓവർസൈറ്റ് പാനൽ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു.
വീഡിയോ സന്ദേശത്തിലൂടെ കലാപകാരികളെ പ്രോത്സാഹിപ്പിച്ചതിനെ തുടർന്ന് ഇൻസ്റ്റഗ്രാം,ഫേസ്ബുക്കിൽ എന്നീ സമൂഹ മാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ട്രംപിന്നെ നീക്കം ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ രണ്ടു വർഷത്തെക്കുകൂടി കൂടി ഫേസ്ബുക് നീട്ടിയിരിക്കുന്നത്. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാം എന്ന് ചൂണ്ടിക്കാട്ടി ട്രംപിന് ട്വിറ്ററും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
ദുബായ് :അർഹരായ എല്ലാവരുടെയും വിശപ്പകറ്റാൻ ഭക്ഷണം എത്തിച്ചു നൽകുന്ന കാരുണ്യ സംരംഭമായ യുഎഇ ഫുഡ് ബാങ്കിൻറെ പ്രവർത്തനം കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് അധികൃതർ.
UAE Food Bank ready to starve more people
ഇതിൻറെ ഭാഗമായി രാജ്യത്തെയും, വിദേശങ്ങളിലെയും 112 സ്ഥാപനങ്ങളുമായി കരാറിൽ ഒപ്പുവച്ചു. അധികം വരുന്ന ഭക്ഷണ പാനീയങ്ങളുടെ നിലവാരം ഉറപ്പുവരുത്തി രാജ്യത്തിനകത്തും പുറത്തുമുള്ള അർഹർക്ക് വിതരണം ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.ആരോഗ്യ മാനദണ്ഡങ്ങൾ കർശനമായി,പാലിച്ച് അധികൃതരുടെ മേൽനോട്ടത്തിൽ, ശാസ്ത്രീയമായാണ് വിതരണം. ഹോട്ടലുകൾ,കൃഷിയിടങ്ങൾ സൂപ്പർ മാർക്കറ്റുകൾ, ഭക്ഷ്യോൽപ്പാതന ഫാക്ടറികൾ തുടങ്ങിയവ ഉൾപ്പെടുന്ന വൻ ശൃംഖലയാണ് ഫുഡ് ബാങ്ക്.ബാങ്ക് ബാങ്കിന് 7 എമിറ്റേറ്റുകളിലായി 6 ശാഖകളാണുള്ളത്.
ദുബായിൽ മൂന്നും, അജ്മാൻ,ഉമ്മുൽഖുവൈൻ, റാസൽവൈമ എന്നിവിടങ്ങളിൽ ഓരോന്നു വീതവും.കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഫുഡ് ബാങ്ക് വൈസ് ചെയർമാനും,ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറലുമായ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ഭക്ഷണം ശേഖരിക്കാൻ വിവിധ ഇടങ്ങളിലായി 144 ഫ്രിജുകളുണ്ട്.ദുബായിൽ മാത്രം 84 എണ്ണവും.2017 ൽ ആരംഭിച്ച ഫുഡ് ബാങ്ക് കഴിഞ്ഞ ഡിസംബർ വരെ 27,362 ടൺ ഭക്ഷണമാണ് വിതരണം ചെയ്തത്.