Home Blog Page 1426

അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക: പോലീസ്

0
Spread the love

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും. നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക.

വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം. ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും.

ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ റാക്കറ്റുകളാണ് ഇതിൽ സജീവം.

സൂക്ഷിക്കുക.. വാട്സ് ആപ്പിലൂടെ അപരിചിതരുടെ വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കുക

ആർടിപിസിആർ ;പുതിയ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര.

0
Spread the love

തിരുവനന്തപുരം: കോവിഡ് ടെസ്റ്റിനുള്ള പുതിയ ആർടിപിസിആർ സാങ്കേതിക വിദ്യയുമായി ശ്രീചിത്ര.

RTPCR; Sree Chitra with new technology.

പിഴകൾ ഒന്നും ഇല്ലാതെ കോവിഡ് ഫലം അറിയാനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്. ആർഡിആർവി,ഒആർഎഫ് ബിഎൻഎസ്പി 14 ജീനുകളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യയാണിത്. ശ്രീചിത്രയുടെ പുതിയ സാങ്കേതികവിദ്യക്ക്‌ പൂനൈ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പരിശോധനകൾ 97.3 ശതമാനം സെർസിറ്റിവിറ്റിയും,100 % സ്പെസിഫിസിറ്റിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ജനിതകവ്യതിയാനം സംഭവിച്ച വൈറസുകളെ അടക്കം തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലാണ് ചിത്ര മൾട്ടിപ്ലക്സ് കിറ്റിന്റെ വികസനം. ഐസിഎംആർ നിശ്ചയിച്ച വില പരിധിയിൽ തന്നെയായിരിക്കും മൾട്ടിപ്ലെക്സ് കിറ്റുകൾ വിപണിയിലെത്തുക. പുതിയ സാങ്കേതികവിദ്യ ഹൈദരാബാദിലെയും, ഗുജറാത്തിലെയും സ്വകാര്യ കമ്പനികൾക്ക് കൈമാറിയിട്ടുണ്ട്.

വിമാനാപകടത്തിൽ ‘ടാർസൻ ‘അടക്കം 7 മരണം;യുഎസ്.

0
Spread the love

വാഷിങ്ടൻ :യുഎസിലെ ടെന്നിസിയിൽ തടാകത്തിൽ ചെറു വിമാനം തകർന്ന് 7 പേർ മരിച്ചു. മരിച്ചവരിൽ ടിവി പരമ്പരയിൽ ടാർസനായി വേഷമിട്ട വില്യം ജോ ലാറയും ഉൾപ്പെടുന്നു.

7 killed in plane crash, including Tarzan; US.

റെoനന്റ് ഫെലോഷിപ് ചർച്ച് സ്ഥാപക ഗ്വെൻ ഷംബ്ലിൻ ലാറ,ഭർത്താവും നടനുമായ വില്യം ജോ ലാറ,മരുമകൻ ബ്രേൻഡൻ ഹന്ന, ജനിഫർ,ഡേവിഡ് മാർട്ടിൻ, ജെസീക്ക,ജോനാഥൻ എന്നിവരാണ് മരിച്ചത്. ‘ടാർസൻ : ദി എവിക് അഡ്വൈഞ്ചേഴ്സ് ‘ എന്ന ടിവി പരമ്പരയിലാണ് (1996- 97 ) ജോ ലാറ അഭിനയിച്ചത്. പേഴ്സി പ്രീസ്റ്റ് ലോക്കിൽ വെച്ചായിരുന്നു വിമാനം തകർന്നു വീണത്.

ലക്ഷദ്വീപിൽ കരട് വിജ്ഞാപനം നടപ്പാക്കില്ലെന്ന പ്രഖ്യാപനവുമായി അമിത് ഷാ.

0
Spread the love

ന്യൂഡൽഹി :ലക്ഷ്യദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ പുറപെടുവിച്ച കരടുവിജ്ഞാപനങ്ങൾ അതേപടി നടപ്പാക്കില്ല,ഈ കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് ലഭിച്ചതായും എംപി പി.പി മുഹമ്മദ് ഫൈസൽ അറിയിച്ചു.

Amit Shah announces no draft notification in Lakshadweep

നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാരിൻറെ പരിഗണനയിലാണ്. ദ്വീപുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നിയമ പരിഷ്കാരവും ദ്വീപിൽ നടപ്പാക്കുകയില്ലെന്നും, പഞ്ചായത്തും ജനങ്ങളുമായും കൂടി ആലോചിച്ച ശേഷം മാത്രമേ നിയമങ്ങൾ നടപ്പാക്കൂ എന്നും കൂടിക്കാഴ്ചയിൽ ആഭ്യന്തര മന്ത്രി ഉറപ്പുനൽകിയതായി മുഹമ്മദ് ഫൈസൽ പറഞ്ഞു.മന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് മുന്നോട്ടു പോവുകയാണെങ്കിലും മറിച്ചൊരു തീരുമാനം കൈക്കൊണ്ടാൽ സമരം ശക്തിപ്പെടുത്താൻ തന്നെയാണ് തീരുമാനം.

ലക്ഷദ്വീപ് വികസന അതോറിറ്റി റെഗുലേഷന്റെ ദ്വീപിന് ഗുണം ചെയ്യുന്ന നല്ല നിർദ്ദേശങ്ങൾ ഉൾക്കൊള്ളുകയും,മോശം കാര്യങ്ങൾ ഒഴിവാക്കി പഞ്ചായത്തും ജനങ്ങളുമായി സഹകരിച്ച് നടപടികൾ കൈക്കൊള്ളാനാണ് തീരുമാനം. അഡ്മിനിസ്ട്രേറ്ററുമായി ഒത്തുപോകാൻ കഴിയുന്നില്ല.പുതിയ നയങ്ങൾ ഒഴിവാക്കണമെന്ന ആവശ്യത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമല്ല അഡ്മിനിസ്ട്രേറ്ററുടെ നടപടികളൊന്നും എംപി കൂട്ടിച്ചേർത്തു.

പ്രതീക്ഷയുടെ അധ്യന വർഷത്തിലേക്ക് ചുവടുവച്ച് കുരുന്നുകൾ ; പ്രത്യാശയുടെ ദിനമെന്ന് മുഖ്യമന്ത്രി.

0
Spread the love

തിരുവനന്തപുരം :തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ,2021-22 സ്കൂൾ വർഷത്തിന് തുടക്കം കുറിക്കുന്ന പ്രവേശനോത്സവം ഓൺലൈനായി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ.

kids stepping into the academic year of hope; CM says it is a day of hope.

ഇതു പ്രത്യാശയോടെ ദിവസമാണ്.പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്നും മുഖ്യമന്ത്രി.കോവിഡ് കാലം നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകതയും, പുതുമയും ലോകത്തിനുമുന്നിൽ വെളിവാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നു. ഈ രംഗത്ത് ലോകത്തിനു തന്നെ മാതൃകയാണ്നമ്മുടെ കേരളം. ഓൺലൈൻ ക്ലാസുകൾ ഘട്ടം ഘട്ടമായി ആയിരിക്കും നടപ്പാക്കുക. വീടുകളിൽ ആണെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെയായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ മന്ത്രി പി. ശിവൻകുട്ടി ചടങ്ങിൽ അക്ഷരദീപം തെളിച്ചു. മാന്തിമാരായ ആന്റണി രാജു, ജി. ആർ. അനിൽ,തിരുവനന്തപുരം മേയർ എസ്.ആര്യ രാജേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് എസ് സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.വിദ്യാർഥികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്.

സ്വദേശിവൽക്കരണം; 2,700 ഓളം പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി ഒമാൻ.

0
Spread the love

മസ്കറ്റ് :സ്വദേശിവൽക്കരണത്തിൽ ഭാഗമായി നിലവിൽ ജോലി ചെയ്യുന്ന 2700 ഓളം പ്രവാസി അധ്യാപകർക്ക് ജോലി നഷ്ടമാകും.

Indigenization; Oman to fire 2,700 expatriate teachers

നിലവിൽ ഒമാനിൽ വിവിധ ഹയർ സെക്രട്ടറി തലം വരെയുള്ള സ്കൂളുകളിൽ ജോലി ചെയ്യുന്ന അധ്യാപകർക്കാണ് ജോലി നഷ്ടമാവുക എന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി അധ്യാപകർക്ക് ജോലി നഷ്ടമാവും.അടുത്ത ഒരു വർഷത്തിനുള്ളിൽ സർക്കാർ-സ്വകാര്യ മേഖലകളിലായി 32,000ത്തോളം തൊഴിൽ അവസരങ്ങൾ സ്വദേശികൾക്കായി സൃഷ്ടിക്കുമെന്ന് കഴിഞ്ഞദിവസം ഒമാൻ തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

മലയാളികളുൾപ്പെടെ ഇന്ത്യൻ പ്രവാസികൾ കൂടുതലായുള്ള മേഖലകളിലൊന്നാണ് വിദ്യാഭ്യാസ മേഖല. രാജ്യത്ത് സ്വദേശികൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാവുകയും, അവർക്കിടയിൽ പ്രതിഷേധം ശക്തമാകുകയും ചെയ്തതിന് പിന്നാലെയാണ് സ്വദേശിവൽക്കരണത്തിലേക്ക് നീങ്ങാൻ ഒമാൻ തീരുമാനിച്ചത്.രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ദിവസം. ആയിരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഒമാനിലെ ഇന്ത്യൻ അധ്യാപകരിൽ കൂടുതലും വനിതകളാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതിനിടെ, കോവിഡും, സ്വദേശിവത്കരണവും മൂലം രാജ്യത്തെ പ്രവാസി ജോലിക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്.പുതിയ അക്കാദമിക വർഷം തുടക്കം മുതൽ നിലവിലുള്ള പ്രവാസികളെ പിരിച്ചുവിട്ട് ഒമാൻ അധ്യാപകരെ നിയമിക്കാനാണ് അധികൃതരുടെ പദ്ധതി.

പട്ടാപ്പകൽ സൂപ്പർമാർക്കറ്റിൽ കൊലപാതകം ;യുഎഇ.

0
Spread the love

ദുബായ്: യുഎഇയിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റിൽ പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കെ യുവാവിനെ കുത്തി കൊലപ്പെടുത്തി.

Murder at supermarket; UAE.

കൊലക്കു ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ സംഭവസ്ഥലത്തു തന്നെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെ ആയിരുന്നു സംഭവം. ദെയ്റ നായി നായിഫ് പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെച്ചായിരുന്നു സംഭവം.അറബ് വംശജനായ പ്രതി സ്വന്തം നാട്ടുകാരനായ യുവാവിനെ ഒന്നിലേറെ പ്രാവശ്യം കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തുതന്നെ ചോര വാർന്ന് മരിച്ചു. ഇരുവരും ഒന്നിച്ചായിരുന്നു സൂപ്പർമാർക്കറ്റിൽ എത്തിയത്.

പിന്നീട് കൊല്ലപ്പെട്ടയാൾ പുറത്തിറങ്ങാനായി നടക്കുമ്പോഴാണ് പ്രതി ശരീരത്തിൻറെ പിൻഭാഗത്ത് ഒന്നിലേറെ പ്രാവശ്യം കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.ആളുകൾ നോക്കി നിൽക്കുകയായിരുന്നു സംഭവം. ഇതേസമയം,പെട്രോളിങ്ങിനിറങ്ങിയ പോലീസുകാർ സംഭവസ്ഥലത്ത് ആൾക്കൂട്ടം കണ്ട് ചെന്ന് നോക്കിയപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്.എന്നാൽ കത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതിയെ പോലീസ് തന്ത്രപ്പൂർവം അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ അറസ്റ് ചെയ്ത പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കൊലയ്ക്ക് ശേഷം പ്രതിയെ പ്രശ്നങ്ങളൊന്നുമില്ലാതെ അറസ്റ്റ് ചെയ്യാനായത് പോലീസിന്റെ വിജയമാണെന്ന് ദുബായ് പോലീസ് അവൻ പറഞ്ഞു. അറസ്റ്റിന് നേതൃത്വം നൽകി കോർപറൽ അബ്ദുല്ല അൽ ഹൊസാനി, പോലീസുകാരൻ അബ്ദുല്ല നൂർ അൽ എന്നിവരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ഇസ്രയേലിൽ ഭരണമാറ്റസാധ്യത; നെതന്യാഹുനെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം

0
Spread the love

ഇസ്രായേൽ :ഇസ്രയേലിൽ പുതിയ സർക്കാറുണ്ടാക്കാൻ പ്രതിപക്ഷ കക്ഷികൾ തമ്മിൽ ധാരണ. പ്രതിപക്ഷ നേതാവ് യയ്ർ ലപീദിന്റെ(57) നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് തീവ്ര മതപക്ഷ യമിന പാർട്ടിയുടെ നേതാവ് നഫ്താലി ബെനറ്റ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Possibility of regime change in Israel; Opposition united against Netanyahu

ഇതിനു പിന്നാലെയാണ് തീരുമാനം. ഇന്നലെ രാത്രിയായിരുന്നു ഇത് സംബന്ധിച്ച് ബെനറ്റിന്റെ പ്രസംഗം. 12 വർഷം നീണ്ട നെതന്യാഹു യുഗം ഇസ്രയേലിൽ തുടരാനുള്ള പരിശ്രമം തുടരുകയാണ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.എന്നാൽ ഈ ശ്രമം വേണ്ടത്ര ഫലം കാണുന്നില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. രണ്ടുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത ആയതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെയാണ് സർക്കാറുണ്ടാക്കാൻ പ്രസിഡൻറ് ആദ്യം ക്ഷണിച്ചിരുന്നുന്നത്.എന്നാൽ വേണ്ടത്ര പിന്തുണ നേടിയെടുക്കാൻ കഴിയാതെ വന്നതോടെ യെഷ് പാർട്ടിയുടെ തലവനായ ലപീദിനെ ക്ഷണിച്ചത്.

സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയാൽ, മാർക്ക് 3 വർഷത്തെ ശരാശരിയുടെ അടിസ്ഥാനത്തിൽ.

0
Spread the love

ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കേണ്ടി വന്നാൽ കഴിഞ്ഞ മൂന്നു വർഷത്തെ മികവിന്റെ അടിസ്ഥാനത്തിൽ മാർക്ക് നിശ്ചയിക്കാമെന്ന് സിബിഎസ്ഇ.

If the CBSE exam is canceled the marks will be based on an average of 3 years.

പ്രധാന വിഷയങ്ങളിൽ ഹൃസ്വ പരീക്ഷ എന്ന ആലോചനക്കൊപ്പമാണ് റദ്ദാക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട ശുപാർശ കൂടി കേന്ദ്രസർക്കാരിന് സിബിഎസ്ഇ സമർപ്പിച്ചത്. പ്രധാന വിഷയങ്ങൾക്കു മാത്രം പരീക്ഷ എന്ന നിർദ്ദേശത്തോട് ഒട്ടുമിക്ക സംസ്ഥാനങ്ങളും യോജിച്ചിരുന്നു. എന്നാൽ ഇപ്പോൾ പരീക്ഷ വേണ്ട എന്ന നിലപാട് ഡൽഹി,മഹാരാഷ്ട്ര, ഗോവ ആൻഡമാൻ& നിക്കോബാർ സ്ഥാനങ്ങൾ പങ്കുവെച്ചു.ഇതേതുടർന്നാണ് റദ്ദാക്കൽ സാഹചര്യം കണക്കിലെടുക്കാനുഉള്ള നിർദ്ദേശം സിബിഎസ്ഇക്ക്‌ ലഭിച്ചത്.

എന്നാൽ പരീക്ഷകൾ റദ്ധാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരീക്ഷ പൂർണമായി റദ്ദാക്കിയാൽ 9,10,11 ക്ലാസ്സുകളിലെ മാർക്ക്‌ നിർണ്ണായകമാകും.കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പ്രകടനം മാർക്കിനായി പരിഗണിക്കാനാണ് ശുപാർശ. എന്നാൽ പരീക്ഷ നടന്നാൽ വിഷയങ്ങൾ,മാത്രമല്ല സമയവും വെട്ടിച്ചുരുക്കും. ഒബ്ജെക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾക്കായിരിക്കും പ്രാധാന്യം.

അതേസമയം ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ സംബന്ധിച്ച് അന്തിമ തീരുമാനം അറിയിച്ചിട്ടില്ല എന്ന് ഐഎസ് സി കൗൺസിൽ ഇന്നലെയും പ്രതികരിച്ചു. പരീക്ഷകൾ നിർണായകമാണെന്നും,അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാൻ പറഞ്ഞു.

കോവിഡ് നേരിടാൻ 5 ലക്ഷത്തിന്റെയും, 100 കോടിയുടെയും വായ്പ പദ്ധതികൾ.

0
Spread the love

ന്യൂഡൽഹി: കോവിഡ് മൂലമുള്ള പ്രതിസന്ധി നേരിടാൻ പൊതുമേഖലാ ബാങ്കുകളിൽ 100 കോടി രൂപ വരെയുള്ള ബിസിനസ് വായ്പകളും, 5 ലക്ഷം വരെയുള്ള വ്യക്തിഗത വായ്പകളും പ്രഖ്യാപിച്ച സർക്കാർ.

5 lakh and Rs 100 crore loan schemes to deal with covid.

ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ സ്ഥാപിക്കാനും, ചികിത്സ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനായി 100 കോടി രൂപ വരെയാണ് ബിസിനസ് വായ്പ. ശമ്പളക്കാർ, ശമ്പളക്കാരല്ലാത്തവർ, പെൻഷൻകാർ തുടങ്ങിയവർക്ക് കോവിഡ് ചികിത്സയ്ക്കായി 25,000 മുതൽ 5 ലക്ഷം രൂപ വരെയുള്ളതും ഈട് വേണ്ടാത്തതുമായ വ്യക്തിഗത വായ്പയും നൽകും.

റിസർബാങ്ക് നിർദേശപ്രകാരമുള്ള കോവിഡ് വായ്പ പദ്ധതിയിൽ പുതുതായി മൂന്ന് വായ്പകകളാണുള്ളത്. ആശുപത്രികൾ/ ലബോറട്ടറികൾ,വാക്സിൻ നിർമാതാക്കൾ,ഓക്സിജൻ നിർമ്മാതാക്കൾ, വിതരണക്കാർ, വാക്സീന്റെയും കോവിഡ് അനുബന്ധ മരുന്നുകളുടേയും ഇറക്കുമതിക്കാർ തുടങ്ങിയവർക്കുള്ള വായ്പയും, കോവിഡ് രോഗികൾക്കുള്ള വായ്പയും, കോവിഡ് രോഗികൾക്ക് ചികിത്സക്കുള്ള വായ്പയും ഇതിലുൾപ്പെടും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts