മസ്കത്ത് :സ്വദേശികളല്ലാത്ത തൊഴിലാളികൾക്ക് ജൂൺ 1 മുതൽ പുതിയ വർക്ക് പെർമിറ്റ് ഫീസ് പ്രാബല്യത്തിൽ പ്രാബല്യത്തിലാക്കാൻ ഒരുങ്ങി തൊഴിൽ മന്ത്രാലയം.
Oman to levy new work permit fees on foreigners from June 1
ഉയർന്നതും, ഇടത്തരം തൊഴിലുകൾക്കും, സാങ്കേതികവും, സ്പെഷലിസ്റ്റ് ജോലികൾ ചെയ്യുന്നവർക്കും ആണ് പുതിയ ഫീസ് ബാധകം. കൂടാതെ പുതിയ വർക്ക് പെർമിറ്റ് എടുക്കാനും,ബിസിനസ് തുടങ്ങാനും പുതുക്കിയ ഫീസ് ബാധകമായിരിക്കുമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. പുതുതായി നൽകുന്ന അപേക്ഷകർക്കും,തൊഴിലുടമ ഫീസ് അടച്ചില്ലെങ്കിൽ നിലവിൽ നൽകിയ അപേക്ഷകർക്കും തീരുമാനം ബാധകമായിരിക്കും.
പുതുക്കിയ ഫീസ് ഉയർന്ന തൊഴിലുകളിലെ വീസക്ക് 2001 റിയാദും,ഇടത്തരം തൊഴിലുകളിലേതിന് 1001 റിയാദും,സാങ്കേതികവും, സ്പെഷലൈസ്ഡ് ജോലികൾക്ക് 601റിയാദും ആയിരിക്കും. പുതിയ ഫീസ് നയം നിലവിൽ വരുന്നത് പ്രവാസികൾക്ക് സാമ്പത്തികമായി അധികബാധ്യത സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. സ്വകാര്യമേഖലയിൽ ഒമാനികൾക്ക് കൂടുതൽ ജോലി ലഭ്യമാക്കുന്നതിനായാണ് തീരുമാനം എന്ന് മന്ത്രാലയം പ്രസ്സ് താവനയിൽ വ്യക്തമാക്കി.
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷനായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. തന്റെ നിലപാട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷനെ നിയമിക്കുന്നതുവരെ കെയര്‍ടേക്കര്‍ അധ്യക്ഷനായി തുടരുമെന്നും ബദൽ സംവിധാനം വേണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം അധ്യക്ഷനായി തുടരാനാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതാണ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നുവെന്നും അന്ന് പറഞ്ഞതാണ്. തോൽവിയുടെ ഉത്തരവാദിത്തം ആരുടെയും തലയിൽ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ലെന്നും സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപാട് ഇലപൊഴിയും കാലം കണ്ട പാർട്ടിയാണ് കോണ്‍ഗ്രസ്. ഒരു പാട് പരാജയങ്ങൾ നേരിട്ടാണ് ജയിച്ച് വന്നത്. കോണ്‍ഗ്രസിനുള്ളിൽ രാഷ്ട്രീയ സംഘർഷമില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പാർട്ടിക്കുള്ളിൽ വിഭാഗീയത ഉണ്ടെന്ന തരത്തിലുള്ള വാർത്തകൾ നൽകി ഈ പ്രസ്ഥാനത്തോട് മാധ്യമങ്ങൾ അപരാതം കാണിക്കരുത്. പരാജയം ഉണ്ടായെങ്കിലും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്-മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,95,82,046 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 125 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍ഗോഡ് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 18, കാസര്‍ഗോഡ് 11, എറണാകുളം, പാലക്കാട് 10 വീതം, കൊല്ലം 9, തിരുവനന്തപുരം 8, പത്തനംതിട്ട 7, തൃശൂര്‍ 6, വയനാട് 4, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,100 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3058, കൊല്ലം 1657, പത്തനംതിട്ട 485, ആലപ്പുഴ 1780, കോട്ടയം 954, ഇടുക്കി 619, എറണാകുളം 4280, തൃശൂര്‍ 2574, പാലക്കാട് 3060, മലപ്പുറം 4289, കോഴിക്കോട് 2466, വയനാട് 839, കണ്ണൂര്‍ 1204, കാസര്‍ഗോഡ് 835 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,33,034 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 22,52,505 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,35,866 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,96,400 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,466 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3624 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 879 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നുമുതൽ കേരളത്തിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
The Central Meteorological Department has warned that the monsoon will arrive by Monday.
ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച അഞ്ചു ജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത.
വാക്സിൻ രജിസ്ട്രേഷന് ഇനി 1075 ൽ വിളിക്കാം; ഇന്റർനെറ്റും ഫോണും ഇല്ലാത്തവർക്ക് വാക്സിൻ ലഭ്യമാക്കാൻ ലക്ഷ്യം നില്‍ നിന്ന് ഗ്രാമീണ ജനത പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ പുതിയ സംവിധാനം.
Vaccine registration can now be called at 1075;
1075 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് കോവിഡ് വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യമാണ് ഒരുക്കുന്നതെന്ന് നാഷനല്‍ ഹെല്‍ത് അതോറിറ്റി തലവന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു.ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയുമൊന്നും സഹായമില്ലാതെ കോവിഡ് വാക്സിന് ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ വരുന്നത്. കലക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്ബര്‍ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കുമെന്ന് ശര്‍മ പറഞ്ഞു.
ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിച്ച് കോവിഡ് വാക്സിന് ബുക്ക് ചെയ്യാമെന്നത് ഗ്രാമീണ ജനതക്ക് ഏറെ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും സ്മാര്‍ട്ട് ഫോണുകളും ഇല്ലാത്ത ഗ്രാമീണ ജനത വാക്സിനേഷനില്‍ നിന്ന് പൂര്‍ണമായും പുറത്താകുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു.
കോവിന്‍ വെബ്സൈറ്റ് വഴി മാത്രമേ വാക്സിന് ബുക്ക് ചെയ്യാനാകൂ എന്നതിനാല്‍ സാങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കോവിഡ് വാക്സിനേഷനില്‍ നിന്ന് പുറത്തുനില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.
ഉത്തരവിന് ഒരു വർഷം പ്രാബല്യം ഉണ്ടായിരിക്കുന്നതാണ്. കാട്ടുപന്നികൾ വൻതോതിൽ കൃഷി നശിപ്പിക്കുകയും പലയിടത്തും മനുഷ്യന്റെ ജീവനു തന്നെ ഭീഷണിയാകുന്നതായും നിരവധി പരാതികൾ സർക്കാരിന് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കാട്ടിൽ നിന്നും നാട്ടിലേക്കിറങ്ങി മനുഷ്യന്റെ ജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് അനുമതി നൽകിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാന്‍ നിർദ്ദേശം നൽകിയിട്ടുണ്ട്: മന്ത്രി എ. കെ. ശശീന്ദ്രൻ
നാട്ടിലിറങ്ങി ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ നശിപ്പിക്കുന്നതിന് കർഷകർക്കും ഉദ്യോഗസ്ഥർക്കും നടപടി സ്വീകരിക്കാവുന്നതാണ്. ജനജാഗ്രതാ സമിതികളുടെ ശിപാർശ സഹിതമോ അല്ലാതെയോ സമർപ്പിക്കപ്പെടുന്ന അപേക്ഷകള്‍ 24 മണിക്കൂറിനുള്ളിൽ തീർപ്പാക്കേണ്ടതാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അതത് ഡിവിഷനുകളിൽ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിവിഷനുകളില്‍ രൂപീകരിച്ച സ്പെഷ്യൽ ടാസ്ക് ഫോഴ്സുകളുടെ പ്രവർത്തനം ഫലപ്രദമാക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
വൻതോതിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച് കാട്ടുപന്നികളെ ‘വേർമിൻ’ (ക്ഷുദ്ര ജീവി) ആയി പ്രഖ്യാപിക്കുന്നതിന് കേന്ദ്ര വനം മന്ത്രാലയത്തിന് കത്ത് നൽകാനും അനുകൂല നടപടി ഉണ്ടാകുന്നതുവരെ ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്ര വനം മന്ത്രാലയം കാട്ടുപന്നികളെ ‘വേർമിൻ’ ആയി പ്രഖ്യാപിച്ചാല്‍ അവയെ നശിപ്പിക്കുന്നതിനുള്ള നടപടി ക്രമങ്ങളില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നതാണ്.
സർക്കാർ ഉത്തരവ് പ്രകാരം വനം വകുപ്പുമായി സഹകരിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജന ജാഗ്രതാ സമിതികളും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്ഡൗണ്‍ ജൂണ്‍ ഒന്‍പതു വരെ നീട്ടും. കയര്‍, കശുവണ്ടി ഫാക്ടറികള്‍ക്ക് 50% ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം.
The lockdown will last until June 9; Bars will not open soon
മദ്യശാലകള്‍ ഉടന്‍ തുറക്കില്ല. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കിയേക്കും. ഇളവുകള്‍ സംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രി കൈക്കൊള്ളും.
ഉച്ചക്ക് ശേഷം ചേരുന്ന കോവിഡ് അവലോകന യോഗത്തിലാവും അന്തിമ തീരുമാനം കൈക്കൊള്ളുക. തീരുമാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കും. ഇളവുകള്‍ ഘട്ടം ഘട്ടമായി നല്‍കുന്നതാണ് പരിഗണനയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയാലെ നിയന്ത്രണങ്ങള്‍ ഇളവുചെയ്യാവൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം. 16.4 ആണ് കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍. നേരത്തെ ട്രിപ്പിള്‍ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയ നാല് ജില്ലകളിലും ടിപിആര്‍ കൂടുതലാണ്. ഏതൊക്കെ മേഖലകളില്‍ ഇളവ് നല്‍കണമെന്നത് സംബന്ധിച്ച് വിവിധ വകുപ്പുകളുടെ അഭിപ്രായം ആരായും. തീവ്രരോഗവ്യാപനം വന്നതിനാല്‍ അതീവ ശ്രദ്ധയോടെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ സമീപിക്കുന്നത്.
ന്യൂഡൽഹി :കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അടുത്ത ഓഗസ്റ്റ് 31 വരെ ഐജിഎസ്ടി ഇളവ് അനുവദിക്കാനൊരുങ്ങി ചരക്ക്, സേവന നികുതി കൗൺസിൽ.
GST exemption on imports for free distribution.
സർക്കാരിലേക്കോ,സർക്കാർ നിർദ്ദേശിക്കുന്ന ഏജൻസിക്കോ സംഭാവന ചെയ്യാനുള്ളതുമായ ഉൽപ്പന്നങ്ങൾക്കാണ് ഇളവ് ബാധകം.ബ്ലാക്ക് ഫംഗസ് ചികിത്സക്കുള്ള അംഫോടെറസിൻബിയും ഇളവിൽ പെടും. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ഇരുപതിലേറെ ഉൽപന്നങ്ങൾക്കാണ് ഇളവ്.ഇവക്ക് ഇറക്കുമതി തീരുവ നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു. സൗജന്യ വിതരണത്തിനു സൗജന്യമായി ലഭിച്ചതെങ്കിൽ മാത്രം ഐജിഎസ്ടി ഇളവെന്ന വ്യവസ്ഥയാണ് ഒഴിവാക്കിയിരിക്കുന്നത്.
സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാര സെസ് വിഷയം ചർച്ച ചെയ്യാൻ മാത്രം കൗൺസിലിൻറെ പ്രത്യേക യോഗം വിളിക്കാൻ ഒരുങ്ങുകയാണ്. ചെറുകിട നികുതിദായകർക്ക് ലേറ്റ് ഫീ നൽകി 2017 ജൂലൈ- 2021 ഏപ്രിൽ കാലയളവിലെ റിട്ടേൺ ഫയൽ ചെയ്യാൻ ആശ്വാസ പദ്ധതി. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യാനുള്ള ചെയ്യാനുള്ള സമയപരിധി കൂട്ടാനുള്ള തീരുമാനം. കമ്പനികൾക്ക് ഓഗസ്റ്റ് 31 വരെ ഇലക്ട്രോണിക് വെരിഫിക്കേഷൻ കോഡ് ഉപയോഗിച്ച് ഫയൽ ചെയ്യാനാകും.
വാഷിംഗ്ടൺ :കോവിഡ് 19 ന്റെ ശരിയായ ഉറവിടം കണ്ടെത്താനൊരുങ്ങി യുഎസ്.
U.S. in search of Covid source.
ഇതിനായി കോവിഡ് 19 ന്റെ ഉത്ഭവം അന്വേഷിക്കാൻ ഉള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ യുഎസ് രഹസ്യാന്വേഷണ ഏജൻസികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡൻറ് ജോ ബൈഡൻ. ചൈനയിലെ ലാബിൽ നിന്നാണോ, മൃഗങ്ങളിൽ നിന്നാണോ എന്ന വസ്തുത ഉൾപ്പെടെ പരിശോധിക്കണം. അന്വേഷണ റിപ്പോർട്ട് 90 ദിവസത്തിനകം സമർപ്പിക്കണം. രാജ്യാന്തര അന്വേഷണത്തോടു സഹകരിക്കാൻ ചൈനക്കുമേൽ സമ്മർദ്ദം ചെലുത്തി കൊണ്ടിരിക്കുകയാണ് യുഎസ്.
എന്നാൽ യുഎസ് ആവശ്യം തള്ളിയ ചൈന, രാഷ്ട്രീയ മുതലെടുപ്പും, പഴിചാരലുമാണ് അമേരിക്ക നടത്തുന്നതെന്ന് ആരോപിച്ചു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കു ചരിത്രമുള്ള യുഎസ് ഏജൻസികൾ, ലാബിൽ നിന്ന് ചോർന്നതാണെന്ന തരത്തിലുള്ള തെറ്റായ സിദ്ധാന്തവും പ്രചരിപ്പിക്കുകയാണ് ഇപ്പോഴെന്ന് യുഎസിലെ ചൈനീസ് എംബസി പ്രതികരിച്ചു. എന്നാൽ ഈ സിദ്ധാന്തം അംഗീകരിക്കാൻ ലോകാരോഗ്യ സംഘടനയും തയ്യാറായിട്ടില്ല.വവ്വാലിൽ നിന്നും മനുഷ്യരിലേക്ക് പകർന്നതായിരിക്കാം എന്ന സധ്യതയാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.
തെരഞ്ഞെടുപ്പിനുശേഷം ബൈഡൻ സ്ഥാനമേറ്റതിനു പിന്നാലെ കോവിഡ് ഉത്ഭവം സംബന്ധിച്ച റിപ്പോർട്ട് വിവിധ ഏജൻസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവരുടെ റിപ്പോർട്ടുകൾ അപൂർണമാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് വിശദമായ അന്വേഷണത്തിനായി യുഎസ് രംഗത്തെത്തിയത്.
BMS എറണാകുളം മോട്ടോർ തൊഴിലാളി സംഘം ജില്ലാ ജോയിന്റ്സെക്രട്ടറിയും,അമ്പലമുകൾ IOC യിലെ ടാങ്കർലോറി യൂണിറ്റ് സെക്രട്ടറിയുമായ അനന്തകൃഷ്ണനെയും സഹധർമ്മിണി സൗമ്യയും ആണ് ഈ ഭാര്യയും ഭർത്താവും.
Have you ever seen a husband and wife driving a fuel tanker lorry?
എറണാകുളത്തുനിന്ന് മറയൂരിലേക്ക് ഇന്ധനവുമായി ടാങ്കർലോറിയിലെത്തുന്ന ഡ്രൈവറും സഹായിയും ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ജീവിതത്തിന്റെയും ലോറിയുടെയും വളയം തിരിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന യുവാവിന്റെ സഹായി ഭാര്യയാണെന്നതാണ് ഈ ജീവിതവണ്ടിയുടെ പ്രത്യേകത.എറണാകുളം പട്ടിമറ്റത്ത് പുളിക്കായത്ത് വീട്ടിൽ ശശീന്ദ്രന്റെയും സുഷമയുടെയും മകൻ അനന്തകൃഷ്ണൻ(39), ഭാര്യ സൗമ്യ (36) എന്നിവരാണ് ഈ ലോറിത്തൊഴിലാളികൾ. കോവിഡ് ദുരിതമേറിയപ്പോൾ മറ്റു മാർഗമില്ലാതെ കൂടുതൽ സുരക്ഷിതനാകുന്നതിനാണ് ഭാര്യയെ അനന്തകൃഷ്ണൻ കൂടെ കൂട്ടിയത്. ചെറുവാഹനങ്ങൾ ഓടിക്കാൻ സൗമ്യക്ക് ലൈസൻസ് ഉണ്ടെങ്കിലും ഹെവി ലൈസൻസില്ല. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ പോകുന്ന ടാങ്ക് ട്രക്ക് ക്രൂ എന്ന പേരിൽ അറിയപ്പെടുന്ന ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പരിശീലനക്ലാസിൽ പങ്കെടുക്കുകയും വിജയിക്കുകയും വേണം. 2004 മുതൽ പെട്രോൾലോറികൾ ഓടിക്കുന്ന അനന്തകൃഷ്ണൻ അത് പാസായിരുന്നു. 2021-ൽ മറയൂരിലെ പെട്രോൾപമ്പുകാർ പുതിയ ടാങ്കർലോറി വാങ്ങി അനന്തകൃഷ്ണനെ ഏൽപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റൊരാളെ ഹെൽപ്പറായി എടുക്കുന്നത് സുരക്ഷിതമല്ലായെന്നുകണ്ടാണ് ഭാര്യയെയും കമ്പനിയുടെ പരിശീലനക്ലാസിൽ പങ്കെടുപ്പിച്ചത്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചതോടെയാണ് സൗമ്യ ഭർത്താവിന് കൂട്ടായത്.
എറണാകുളത്തെ കമ്പനിയിൽനിന്ന് പെട്രോൾ നിറച്ച് മറയൂർ പമ്പിൽ എത്തിച്ച് തിരിച്ച് വീട്ടിലെത്തുന്നതുവരെ സൗമ്യ അനന്തകൃഷ്ണന്റെ ഹെൽപ്പറാണ്. വീട്ടിലെത്തിയാൽ കുടുംബിനിയും.
ടാങ്കിൽ പെട്രോൾ നിറയ്ക്കുന്നതും പമ്പുകളിൽ എത്തിച്ചുനൽകുന്നതും ലോറി കഴുകുന്നതും ടയർ പഞ്ചറായാൽ മാറ്റുന്നതും തുടങ്ങി എല്ലാ ജോലിയിലും സൗമ്യയുടെ കരുതലുണ്ട്. ഒറ്റദിവസം കൊണ്ട് തിരികെ വീട്ടിലെത്താൻ കഴിയില്ല. വഴിയിൽ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് ലോറി ഒതുക്കിയിട്ട് വിശ്രമിച്ചശേഷമേ ഇവർ മടങ്ങൂ. കോവിഡ് കാലമായതിനാൽ ആഴ്ചയിൽ അഞ്ച് ലോഡ് വരെ മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ഭർത്താവിനൊപ്പം ഇത്തരമൊരു ജോലി ചെയ്യുന്നതിൽ സന്തോഷമാണുള്ളതെന്ന് സൗമ്യ പറയുന്നു.
സൗമ്യയുടെ സാന്നിധ്യം ജോലി ചെയ്യാൻ കൂടുതൽ ഊർജം നൽകുന്നതായി അനന്തകൃഷ്ണനും സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്മി, ദശരഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് മക്കൾ. ഞാനും ഭാര്യയും കൂടി ആണ് മറയൂർ ഫ്യുയൽസ് ടാങ്കർലോറി ഓടിക്കുന്നത്. ഒരു പക്ഷെ കേരളത്തിലെ ടാങ്കർലോറി ജീവനക്കാരിൽ ആദ്യത്തെ ഭാര്യയും ഭർത്താവും. അനന്തകൃഷ്ണൻ പറയുന്നു.