Home Blog Page 1439

ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറക്കേണ്ടെന്ന് സര്‍ക്കാര്‍

0
Spread the love

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മദ്യവില്‍പന ശാലകളും തുറക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഒഴികെയുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെയും മറ്റന്നാളും അടച്ചിടണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചു. ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും തുറക്കില്ല.

നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവെക്കണം.അനാവശ്യ യാത്രകളും പരിപാടികളും ഈ ദിവസങ്ങളില്‍ അനുവദനീയമല്ല. നേരത്തെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താം. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ദീര്‍ഘദൂര യാത്ര ഒഴിവാക്കണം. അവശ്യ യാത്രകള്‍ക്ക് പോകുന്നവര്‍ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. ഇതിന് മാതൃകയൊന്നും ഇല്ല. ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണ നിലയിലുണ്ടാവും. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും നാളെയും മറ്റന്നാളും ഹോം ഡെലിവറി നടത്താം.

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം, അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

0
Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമാണ അനുവദിക്കുക. എല്ലാപേരും വീടുകളില്‍ തന്നെ കഴിഞ്ഞ് നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നും പൊലീസ് ആവശ്യപ്പെടു.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനെ തുടര്‍ന്നാണ് നാളെയും മറ്റന്നാളും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അതിനാല്‍ അവശ്യസേവനങ്ങള്‍ക്കുള്ളര്‍ മാത്രമേ പുറത്തിറങ്ങാവൂ എന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി കെ. സജ്ഞയ്കുമാര്‍ പറഞ്ഞു.

ആശുപത്രി, പാല്‍, പത്രം എന്നിവയ്ക്ക് പുറമെ അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഐഡി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. അവശ്യ സര്‍വ്വീസിനുള്ള വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുന്‍ നിശ്ചയിച്ച വിവാഹം ഉള്‍പ്പെടെയുള്ളവ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കൊവിഡ് മാനദണ്ഡ പ്രകാരം നടത്താം. മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കായി യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ മതിയായ കാരണം ബന്ധപ്പെട്ട ഓഫീസര്‍മാരെ അറിയിക്കണം.ഹയര്‍ സെക്കണ്ടറി പ്രാക്ടിക്കല്‍ പരീക്ഷ കൃത്യമായ സുരക്ഷയില്‍ നടക്കും. ദീര്‍ഘദൂര ബസ് സര്‍വ്വീസിന് തടസമില്ല. ഗടഞഠഇ യുടെ 50 ശതമാനം ബസുകള്‍ മാത്രമാകും സര്‍വ്വീസ് നടത്തുക.ടെലികോം സേവനങ്ങളും ഇന്റര്‍നെറ്റ് സേവന ജീവനക്കാരും പ്രവര്‍ത്തിക്കാം.

സ്‌കേർട്ടും ഷർട്ടും ധരിച്ച് അമ്മൂമ്മ,ഇതിലും വലിയ അംഗീകാരം ഇല്ല- മഞ്ജു വാര്യർ

0
Spread the love

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർക്ക് ആരാധകർ നിരവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. പിന്നീട് കൈ നിറയെ വ്യത്യസ്ത ചിത്രവുമായി താരം മുന്നേറുകയാണ്. തമിഴിലും അസുരനിലൂടെ തന്റെ സാന്നിധ്യം മഞ്ജു വാര്യർ അറിയിച്ചു കഴിഞ്ഞു. സ്റ്റൈലിഷ് ലുക്കിലുള്ള മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം എപ്പോഴും ആരാധകർ കൗതുകത്തോടെയാണ് ഏറ്റെടുക്കുന്നത്. മഞ്ജു പങ്കുവച്ച പുതിയ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ചതുർമുഖം എന്ന ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ എടുത്തതാണ് സമൂഹമാധ്യമം ഏറ്റെടുത്ത ഈ ചിത്രങ്ങൾ. വെളുത്ത ഷർട്ടും, കറുത്ത സ്‌കേർട്ടുമിട്ട് വമ്പൻ മേക്കോവറിലാണ് മഞ്ജു വാര്യർ ആരാധകർക്ക് മുമ്പിൽ എത്തിയത്. ചിത്രം ക്ഷണ നേരം കൊണ്ട് വൈറലായിരുന്നു. ഇപ്പോളിതാ ലക്ഷ്മി എന്ന അമ്മൂമ്മയും അതേ ലുക്കിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. മഞ്ജു വാര്യർ തന്റെ ഫേസ്ബുക്ക് പേജിൽ ലക്ഷ്മി അമ്മൂമ്മയുടെ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. തനിക്ക് ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ലെന്നാണ് താരം ചിത്രത്തിന് നൽകിയ കാപ്ക്ഷൻ.

ചതുർമുഖം രഞ്ജിത്ത് കമല ശങ്കറും, സലിൽ വിയുമ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സണ്ണി വെയ്‌നാണ് മഞ്ജുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. അതിന് പുറമെ ശ്യാമ പ്രസാദ്, അലൻസിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മഞ്ജു വാര്യരുടെ 25 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ആദ്യമായി അഭിനയിക്കുന്ന ഹൊറർ ചിത്രമാണ് ചതുർമുഖം. ദി പ്രീസ്റ്റിന് മുമ്പാണ് ചതുർമുഖം ചിത്രീകരിച്ചത്.

നിയന്ത്രണങ്ങളോടെ ഇന്ന് തൃശൂർ പൂരം

0
Spread the love

കൊറോണ നിയന്ത്രണങ്ങളോടെ വർണ്ണശോഭ ഒട്ടും കുറയ്ക്കാതെ ഇന്ന് തൃശൂർ പൂരം. ഇന്നലെ തെക്കേ ഗോപുര നട തുറന്ന് പൂരത്തിന് തുടക്കമായി. ജനസാഗരങ്ങൾ വന്നെത്താറുള്ള തേക്കിൻകാട് മൈതാനത്തിൽ ഇന്ന് ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടും കൂടി പൂരം ചടങ്ങ് മാത്രമായി നടക്കും. പൂരപ്പറമ്പിൽ പ്രവേശിക്കുന്ന എല്ലാവർക്കും പാസ് നിർബന്ധമാണ്. ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പൂരം തത്സമയമായി കാണാം.

സംഘാടകരേയും ക്ഷേത്രം ഭാരവാഹികളേയും കൊറോണ പരിശോധന നടത്തിയ ശേഷം മാത്രമെ പ്രവേശനാനുമതി നൽകിയിട്ടുള്ളു. വെള്ളിയാഴ്ച പുലർച്ചെ മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് വരെ തൃശൂർ സ്വരാജ് റൗണ്ടിലേയ്ക്ക് പ്രവേശനം ഇല്ല. അടിയന്തിര ചികിത്സയ്ക്കായി ആശുപത്രിയിൽ പോകുന്നവരെ മാത്രം കടത്തിവിടും. കടകൾ തുറക്കാൻ അനുവദിക്കില്ല.

രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് പൂരപ്പറമ്പിലെഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തും. തുടർന്ന് ഘടകപൂരങ്ങളുടെ വരവ് ആരംഭിക്കും. ഒരു ആനപ്പുറത്ത് എഴുന്നള്ളിച്ചാണ് ഘടകപൂരങ്ങളെത്തുക. എട്ട് ഘടക്ഷേത്രങ്ങളിൽ പരമാവധി 50 പേരെ വീതം പങ്കെടുപ്പിക്കാം.

11 മണിയ്ക്ക് പഴയനടക്കാവിൽ മഠത്തിൽ വരവ് പഞ്ചവാദ്യത്തിന് കോങ്ങാട് മധു പ്രമാണിയാകും. 12.30 ന് പാറമേക്കാവ് അമ്പലത്തിന് മുന്നിൽ ഭഗവതിയെ പുറത്തേക്കെഴുന്നള്ളിക്കുന്ന ചടങ്ങ് കഴിഞ്ഞാൽ പിന്നെ 2 മണിയോടെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ ലോകപ്രസസ്തമായ ഇലഞ്ഞിത്തറ മേളം. 2.45 ന് ശ്രീമൂലസ്ഥാനത്ത് തിരുവമ്പാടിയുടെ പാണ്ടിമേളവും നടക്കും.

വൈകീട്ട് 5.30 ഓടെ തെക്കേ ഗോപുര നടയിൽ പ്രസിദ്ധമായ കുടമാറ്റം നടക്കും. പാറമേക്കാവ് നിന്നും 15 ആനകളെയാണ് അണിനിരത്തുക. 25 സെറ്റ് കുടമാറും. രാത്രി 11 ന് പാറമേക്കാവ് വിഭാഗത്തിന്റെ പഞ്ചവാദ്യത്തിന് ശേഷം പുലർച്ചെ 3 ന് പൂരം വെടിക്കെട്ടും. നാളെ രാവിലെ 9 ന് ശ്രീമൂലസ്ഥാനത്ത് പൂരം വിടചൊല്ലി പിരിയും.

മലയാള സിനിമയിലേക്ക് രണ്ടാം വരവിനൊരുങ്ങി ജഗതി ; സിനിമയുടെ ചിത്രീകരണം തുടങ്ങി

0
Spread the love

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീകുമാർ. അദ്ദേഹത്തിന് പകരംവെക്കാൻ മറ്റൊരാളില്ല എന്നുള്ളതുകൊണ്ട തന്നെ മലയാള സിനിമയുടെ ചിരി തമ്പൂരാന്റെ സിംഹാംസനം ഇന്നും ഒഴിഞ്ഞു തന്നെ കിടക്കുന്നു. ഇപ്പോളിതാ അദ്ദേഹം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്.

‘തേൻ മഴ തേൻ മഴ’ എന്ന ചിത്രത്തിലൂടെയാണ് ജഗതി അഭിനയത്തിലേക്ക് തിരിച്ചു വരുന്നത്. കുഞ്ഞുമോൻ താഹയാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. ജഗതിയുടെ വീട്ടിൽ വെച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ സംവിധായകൻ കഴിഞ്ഞ ദിവസം ചിത്രീകരിച്ചു. കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജഗതിയുടേത്. ശരീരഭാഷ കൊണ്ട് ശക്തമായി തന്നെ കറിയാച്ചൻ എന്ന കഥാപാത്രത്തെ ജഗതി അവതരിപ്പിച്ചിട്ടുണ്ടെന്നാണ് സംവിധായകൻ പറയുന്നത്.

കൊല്ലം വയനാട് തിരുവനന്തപുരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. ഗലീഫ കൊടിയിൽ നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം കുഞ്ഞു മോഹൻ താഹ, എ വി ശ്രീകുമാർ എന്നിവർ ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ, കോബ്ര രാജേഷ്, മാള ബാലകൃഷ്ണൻ, പി ജെ ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മി പ്രിയ, സ്‌നേഹ അനിൽ, ലക്ഷ്മി അശോകൻ, സൈഫുദ്ദീൻ, ഡോക്ടർ മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം, രാജേഷ് പിള്ള, സുരേഷ് പുതുവൽ, ബദർ കൊല്ലം ഉണ്ണി സ്വാമി പുഷ്പ ലതിക ബേബി സ്‌നേഹം ബേബി പാർവതി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

രാക്ഷസൻ താരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി

0
Spread the love

രാക്ഷസൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടും വിവാഹിതരായി. ഹൈദരാബാദിൽ വച്ചായിരുന്നു വിവാഹം. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഹൽദി, മെഹന്ദി ചടങ്ങുകളും നടന്നിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത മെഹന്തി ചടങ്ങിന്റെ ചിത്രങ്ങൾ ജ്വാല തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഷെയർ ചെയ്തിട്ടുണ്ട്. ബേബി പിങ്ക് ലെഹങ്കയും യെല്ലോ ലെഹങ്കയുമായിരുന്നു മെഹന്തി ചടങ്ങുകളിൽ ജ്വാല ധരിച്ചത്.

ആരണ്യ എന്ന ദ്വിഭാഷ ചിത്രത്തിൽ റാണ ദഗുബതിയുടെ ഒപ്പമാണ് താരം അഭിനയിക്കുന്നത്. രണ്ടു പേരുടെയും രണ്ടാം വിവാഹമാണിത്. മുണ്ടാസു പട്ടി, ജീവ, വേലയുന്നു വന്ദുട്ട വെല്ലയ്ക്കാരൻ, ഇന്ത്രൂ നെട്ട്രൂ നാലൈ, രാചസൻ എന്നിവയൊക്കെ താരത്തിൻ്റേ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.
2010ലാണ് വിഷ്ണു സുഹൃത്തായ രജനിയെ വിവാഹം ചെയ്യുന്നത്. 2018ൽ ഇരുവരും വേർപിരിഞ്ഞു. ഇരുവർക്കും ആര്യൻ എന്ന പേരുള്ള ഒരു മകനുണ്ട്. ബാഡ്മിന്റൺ താരം ചേതൻ ആനന്ദുമായി ആറു വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ജ്വാല ​ഗട്ട് പിരിഞ്ഞത്.

ഏപ്രിൽ 22 ന് തങ്ങൾ വിവാഹിതരാകാൻ പോകുന്ന വിവരം സോഷ്യൽ മീഡിയ വഴിയാണ് വിഷ്ണുവും ജ്വാലയും അറിയിച്ചത്.

ചതുർമുഖം തിയറ്ററുകളിൽ നിന്ന് പിൻവലിച്ചു; ചിത്രം തിരിച്ചുകൊണ്ടുവരുമെന്ന് മഞ്ജു വാര്യർ

0
Spread the love

മഞ്ജു വാര്യർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് നടപടി. മഞ്ജു വാര്യരാണ് സോഷ്യൽ മീഡിയയിലൂടെ വിവരം അറിയിച്ചത്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിച്ചു.

മഞ്ജു വാര്യരുടെ കുറിപ്പ് വായിക്കാം

പ്രിയപ്പെട്ടവരേ,ചതുർമുഖം റിലീസ് ആയ അന്ന് മുതൽ നിങ്ങൾ തന്ന സ്നേഹത്തിന് നന്ദി. ഞങ്ങളുടെ പ്രതീക്ഷകൾക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരിൽ നിന്നും ലഭിച്ച സ്വീകരണം. റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുർമുഖം നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കെയാണ് നമ്മുടെ നാട്ടിൽ കോവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്. അതു കൊണ്ട് കുറച്ച്‌ വിഷമത്തോടെയാണെങ്കിലും ചതുർമുഖം തിയറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ്. രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങൾ സുരക്ഷിതവുമാവുന്ന സാഹചര്യത്തിൽ ചതുർമുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും. സർക്കാർ നിഷ്ക്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുക, സുരക്ഷിതരായിരിക്കുക.
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യർ.

സീതാറാം യെച്ചൂരിയുടെ മകന്‍ ആശിഷ് കോവിഡ് ബാധിച്ച് മരിച്ചു

0
Spread the love

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. യെച്ചൂരിയുടെ മൂത്ത മകന്‍ ആശിഷ് യെച്ചൂരിയാണ് മരണത്തിന് കീഴടങ്ങിയത്. 33 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ഗുഡ്ഗാവിലെ വേദാന്ത ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്. കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ. ഇതിനിടെ സ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്ത് വരികയായിരുന്നു ആശിഷ്. ഗുഡ്ഗാവില്‍ ആയിരുന്നു താമസിച്ച് വന്നത്. ആശിഷിന് കോവിഡ് സ്ഥിരീകരിച്ചതോടെ സീതാറാം യെച്ചൂരി ക്വാറന്റീനില്‍ കഴിഞ്ഞ് വരികയായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രകടനങ്ങള്‍ യെച്ചൂരി ഒഴിവാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് യെച്ചൂരിയെ ആശിഷ് കാണുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.

അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ എത്താന്‍ തനിക്ക് താത്പര്യമില്ലെന്ന് പലപ്പോഴും ആശിഷ് പറഞ്ഞിരുന്നു. മാധ്യമപ്രവര്‍ത്തകനായി അറിയപ്പെടാനാണ് തനിക്ക് താത്പര്യം എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സുബീറ ഫര്‍ഹത്തിന്റെ കൊലപാതകം : കൊലപ്പെടുത്തിയത് മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടി ; പ്രതി കുറ്റസമ്മതം നടത്തി

0
Spread the love

മലപ്പുറം : ഇരുപത്തിയൊന്നുകാരിയായ സുബീറയെ പട്ടാപ്പകല്‍ കൊലപ്പെടുത്തിയത് മൂന്നര പവന്‍ സ്വര്‍ണത്തിന് വേണ്ടിയെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. വളാഞ്ചേരിയില്‍ നിന്നും കാണാതായ സുബീറ ഫര്‍ഹത്ത് എന്ന പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയിരുന്നു. വീടിന് സമീപമുള്ള പറമ്ബില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സമീപവാസി അന്‍വറാണ് കുറ്റസമ്മതം നടത്തിയത്. സുബീറയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കാനാണ് കൊല നടത്തിയത് എന്നാണ് പ്രതി മൊഴി നല്‍കിയത്.

മാര്‍ച്ച്‌ 10 നാണ് കിഴക്കപറമ്ബാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിനെ കാണാതായത്. ഡെന്റല്‍ ക്ലിനിക്കില്‍ ജോലി ചെയ്യുന്ന സൂബീറ ക്ലിനിക്കില്‍ എത്താതായതോടെയാണ് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു.

തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായ രീതിയില്‍ ഒന്നും തന്നെ കണ്ടില്ല. തുടര്‍ന്ന് പ്രത്യേക അന്വേഷണം സംഘം കേസ് ഏറ്റെടുത്ത് പരിശോധന ആരംഭിച്ചപ്പോഴാണ് വീടിന് സമീപത്തെ സ്ഥലത്ത് നിന്നും മൃതദേഹം കണ്ടെടുത്തത്. കാണാതായി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം.

അന്വേഷണത്തിനായി പോലീസിനോടൊപ്പം കൂടെ നിന്ന് സഹായിച്ച അന്‍വറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. അന്വേഷണം വഴിതിരിച്ച്‌ വിടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതാണ് പോലീസിനെ സംശയത്തിലേയ്ക്ക് നയിച്ചത്.

അന്‍വര്‍ വിവാഹം കഴിച്ചിരുന്ന യുവതിയ്ക്ക് ബന്ധം വേര്‍പ്പെട്ടതിന്റെ നഷ്ടപരിഹാരം നല്‍കാനാണ് ഇയാള്‍ സുബീറയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. രാവിലെ ജോലിയ്ക്ക് പോയ സുബീറയെ വീടിന് 50 മീറ്റര്‍ അടുത്തുള്ള വിജനമായ സ്ഥലത്ത് വെച്ച്‌ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് ശേഷം ആഭരണങ്ങള്‍ മോഷ്ടിച്ച്‌ മൃതദേഹം തൊട്ടടുത്തുള്ള പറമ്ബില്‍ സൂക്ഷിച്ച്‌ വെച്ചു.

മൃതദേഹം ചാക്കില്‍ കെട്ടി ഇയാളുടെ ചുമതലയിലുള്ള സമീപത്തെ പറമ്ബിലേയ്ക്ക് കൊണ്ടുപോയി കുഴിച്ച്‌ മൂടുകയും ചെയ്തു. ആ പറമ്ബിലെ കാര്യങ്ങള്‍ നോക്കി നടത്തുന്നത് ഇയാളായിരുന്നു. പിന്നീട് കൃഷി ആവശ്യത്തിന് എന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണമാന്തി യന്ത്രം വിളിച്ച്‌ അവിടെ മണ്ണിട്ട് മൂടി. കടബാദ്ധ്യതകള്‍ ഏറെയുണ്ടായിരുന്ന പ്രതി അത് തീര്‍ക്കാനാണ് സുബീറയെ കൊലപ്പെടുത്തിയത് എന്ന് പറയുന്നു.

അമ്പിളി ദേവിക്ക് ഒരേസമയം രണ്ട് പേരായിരുന്നു, തെളിവുകളുമായി ആദിത്യൻ

0
Spread the love

അമ്പിളി ദേവിക്കെതിരെ ആഞ്ഞടിച്ച് ആദിത്യൻ. ആദിത്യൻ ജയനും നടി അമ്പിളി ദേവിയും വേർപിരിയലിന്റെ വക്കിലെത്തിയിരിക്കുകയാണ്. പരസ്പരം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. സീത എന്ന പരമ്പരയിൽ ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ച് വരവെയായിരുന്നു ഇരുവരും വിവാഹിതർ ആകുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. സന്തുഷ്ടമായ കുടുംബജീവിതം നയിച്ചിരുന്ന ഇരുവരും സ്വരചേർച്ചയിലല്ലെന്ന് അറിയാനിടയായത് അമ്പിളി ദേവി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവെച്ചപ്പോഴാണ്.

കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങൾ ആദ്യം തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് അമ്പിളി ദേവി ആയിരുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ആയിരുന്നു ആദിത്യൻ ജയനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ വീണ്ടും രം​ഗത്തെത്തിയിരിക്കുകയാണ് ആദിത്യൻ. രണ്ട് ബന്ധങ്ങൾ മുന്നോട്ട് കൊണ്ടുപോയത് അമ്പിളി ആണെന്ന് പറയുകയാണ് ആദിത്യൻ. കല്യാണദിവസം തന്നെ അമ്പിളിക്ക് വന്ന ഫോൺ കോൾ ആണ് എല്ലാത്തിന്റെയും തുടക്കമെന്ന് ആദിത്യൻ പറയുന്നു

വാക്കുകൾ,

‘കല്യാണം കഴിഞ്ഞ് ഫസ്റ്റ് ദിവസം തന്നെ അമ്പിളിക്ക് ഫോൺ വരുന്നു. ആരാണെന്ന് ഞാൻ ചോദിച്ചില്ല. ഒരു നെറ്റ് നമ്പർ ആണ്. ഈ ഫോണുമായി അമ്പിളിയുടെ അമ്മയങ്ങ് പോകും. നമ്മൾ നോക്കാറില്ല. ഇടയ്ക്കിടയ്ക്ക് ഫോൺ വരുമായിരുന്നു. നമ്പർ കാണുമ്പോൾ അവരെല്ലാം ടെൻഷനിലാകും. മൊബൈൽ ഫോണിൽ വിളിച്ചിട്ട് എടുത്തില്ലെങ്കിൽ ലാൻഡ് ഫോണിലേക്ക് വിളിക്കും. ചോദിച്ചാൽ ആരാധകനാണെന്നാണ് ഏവരും പറയുക’.

ഒരുദിവസം ഒരുമിച്ച്‌ കാറിൽ പോകുമ്പോഴും കോൾ വന്നു. എടുത്തത് ഞാനാണ്. ചോദിച്ചപ്പോൾ ഷിജു ആണെന്നും അമ്പിളിയോട് സംസാരിക്കണമെന്നും പറഞ്ഞു. തിരക്കാണെന്ന് അമ്ബിളി ആംഗ്യഭാഷയിൽ പറഞ്ഞു. ഞാനത് അയാളോട് പറയുകയും ചെയ്തു. ആരാധകൻ ആണെന്നായിരുന്നു അമ്പിളിയുടെ വിശദീകരണം. പിറ്റേന്ന് അയാൾ എന്റെ മെസെഞ്ചറിലേക്ക് മെസേജ് അയച്ചു. അവർ തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ വരെ അയച്ച്‌ തന്നു. ഇതിനെ കുറിച്ച്‌ ആദ്യം അമ്പിളിയോട് ചോദിച്ചപ്പോൾ വിവാഹം ആലോചിച്ചിരുന്ന ആളായിരുന്നുവെന്നും സ്വഭാവം ശരിയല്ലെന്ന് മനസിലായതോടെ വേണ്ടെന്ന് വെച്ചതാണെന്നുമായിരുന്നു മറുപടി.

‘അയാൾ കൂടുതൽ തെളിവുകൾ അയച്ചു തന്നു. എന്റെ ഭാര്യ ഈ പറയുന്ന വ്യക്തിയുമായി ചാറ്റ് ചെയ്തിട്ടുണ്ട്. എല്ലാം ഉണ്ട്. ഈ ഫോട്ടോസൊക്കെ എനിക്കും അയച്ചിട്ടുണ്ട്. ഒരേസമയത്ത് രണ്ട് പേരെ ഈ സ്ത്രീ ഒരുമിച്ച്‌ കൊണ്ടുപോയിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ പേരിൽ വീട്ടിൽ ഉണ്ടായ ബഹളം ചെറുതൊന്നുമല്ല. കല്യാണം കഴിഞ്ഞ് ഗർഭിണിയായതിന് ശേഷമുണ്ടായ സംഭവമാണിത്. ഇവളയെനിക്ക് അന്ന് തകർത്ത് കളയായിരുന്നു ഞാൻ ചെയ്തില്ല. അവരുടെ അമ്മ പറഞ്ഞു പറ്റിപ്പോയതാ മോനെ എന്ന്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts