കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ആഘാത പഠനം ( ഇഐഎ- 2020) കരട് വിജ്ഞാപനത്തില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുന്നു. ഇന്ന് വൈകുന്നേരം വരെ കിട്ടുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിശോധിച്ചാകും അന്തിമ വിജ്ഞാപനം ഇറക്കുക. ഇതുവരെ നാലര ലക്ഷത്തിലധികം കത്തുകളാണ് പരിസ്ഥിതി മന്ത്രാലയത്തിന് കിട്ടിയത്.
മാര്‍ച്ച് 23നാണ് പരിസ്ഥിതി ആഘാത പഠനത്തിനുള്ള നിര്‍ദ്ദേശങ്ങളിലെ ഭേദഗതിക്കായുള്ള കരട് വിജ്ഞാപനം തയ്യാറാക്കിയത്. ഏപ്രില്‍ 11നാണ് കരട് വിജ്ഞാപനം പൊതുജനങ്ങളുടെ അഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചത്. കരട് വിജ്ഞാപനം പ്രാദേശിക ഭാഷകളില്‍ കൂടി പ്രസിദ്ധീകരിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടണമെന്ന നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം അംഗീകരിച്ചിട്ടില്ല.
ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് വിജ്ഞാപനം ഇറക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവും കേന്ദ്രം അവഗണിച്ചു. ആവര്‍ത്തിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ കാണാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി വലിയ അപകടമാണെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്കുന്നു. ഡല്‍ഹി പരിസ്ഥിതി മന്ത്രാലയത്തിന് മുന്നില്‍ ഇഐഎ ഭേദഗതിക്കെതിരെ ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടു. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണല്‍ ബില്‍ഡേഴ്സ് അസോസിയേഷനും പരിസ്ഥിതി മന്ത്രിക്ക് കത്ത് നല്കി.
ഉത്സവ നാടകവേദിയുടെ ചെറുരൂപം ഉണ്ടാക്കി ശ്രെധേയരാവുകയാണ് അങ്ങാടിപ്പുറത്തെ സഹോദരങ്ങൾ കടലാസും തുണിയും മൈദയുംകൊണ്ട് ഉത്സവ നാടകവേദിയുടെ ചെറുരൂപമുണ്ടാക്കി അങ്ങാടിപ്പുറത്തെ സഹോദരങ്ങള്‍..25 വര്‍ഷംമുമ്പുവരെ കേരളത്തില്‍ സജീവമായിരുന്ന ഉല്സവക്കാല നാടകവേദിയുടെ തനി ചെറുസ്വരൂപം കൃത്രിമമായുണ്ടാക്കി സ്വാഭാവികത ചോരാതെ ലൈറ്റപ്പ് ചെയ്ത് വീഡിയോ ഷൂട്ട് ചെയ്ത അങ്ങാടിപ്പുറം മരിങ്ങത്ത് റോഡിലെ ഷാജി,ശ്രീജു സഹോദരങ്ങള്‍ കരകൗശലം,പെയിന്റിംഗ്,ലൈറ്റിംഗ്,വീഡിയോഗ്രാഫി,വീഡിയോ എഡിറ്റിംഗ്, സൗണ്ട് മിക്സിംഗ് എന്നീ കഴിവുകളിലൂടെ സൃഷ്ടിച്ച ഈ ഉല്‍സവ നാടകവേദിയുടെ നിര്‍മാണ രഹസ്യവും ക്യാമറാമാനും ഇളയസഹോദരനുമായ ശ്രീജു അങ്ങാടിപ്പുറം ചിത്രീകരിച്ചിട്ടുണ്ട്.മുതിര്‍ന്ന സഹോദരന് ഷാജിയാണ് ഈ കലാസൃഷ്ടിയുടെ പ്രധാന നിര്‍മാതാവ്.ഉല്സവനാടകവേദിക്കരികിലുള്ള പാവക്കൂത്തു നടക്കുന്ന കൂത്തുമാടം,നാടകക്കാര് വരുന്ന വണ്ടി തുടങ്ങിയ അതിസൂക്ഷ സാന്നിധ്യങ്ങള്‍കൂടി ഇതിലുണ്ട്..ഇത് ചിത്രീകരിച്ചു ഭംഗിയാക്കിയ അഭിമാനപൂര്‍വം ഇവരുടെ സൃഷ്ടിയെ പരിചയപ്പെടുത്തുന്നു
തൻ്റെ ദൈവീകമായ മാന്ത്രികവിരലുകളാൽ വിസ്മയം തീർത്ത കൈതപ്രം തിരുമേനിക്ക് മൂവീ ഗാങ്ങിന്റെ ഹൃദയം നിറഞ്ഞ സപ്തതി ആശംസകൾ നേരുന്നു ഇനിയും അങ്ങയുടെ ഗാനങ്ങൾക്കായി കാതോർക്കുന്നു
സർവ്വമംഗളയുടെ പുതിയ പരീക്ഷണ സൃഷ്ടിയാണ് നാദസ്വരത്തിൽ കഥകളിപദം വായിക്കുകയും, ചെണ്ട, ഇടക്ക, തവിൽ എന്നിവയിൽ വിന്യാസം തീർക്കുകയും ചെയ്യുന്ന “ലയവൈഖരി”. ഈ കൊറോണ കാലത്ത് എല്ലാ മുൻകരുതലുകളും നിയമങ്ങളും പാലിച്ചുകൊണ്ട് ഒളപ്പമണ്ണ മനയിൽ വച്ചു നടന്ന ഈ പരിപാടിയിൽ പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ, കെ ബി രാജാനന്ദ്, നെടുമ്പള്ളി രാം മോഹൻ എന്നിവരടക്കം പല കലാകാരന്മാരും സാക്ഷികളായി.. പരിപാടി അവതരിപ്പിച്ച മരുത്തോർവട്ടം ബാബു, അജയകൃഷ്ണൻ (നാദസ്വരം), പനമണ്ണ ശശി (ഇടക്ക), മട്ടന്നൂർ ശ്രീരാജ് (ചെണ്ട), കാവാലം ശ്രീകുമാർ (തവിൽ) എന്നീ കലാകാരൻമാർക്കും, ഇതിന്റെ ടെക്നിക്കൽ ടീമിനും, ടീം സർവ്വമംഗളക്കും എല്ലാ വിധ ആശംസകളും..
രാമചന്ദ്രൻ തൃശ്ശൂർ ഇപ്പോൾ കേരള കാർഷിക സർവകലാശാലയിൽ ഓഫീസ് സൂപ്രണ്ടായി ജോലി ചെയ്യുന്നു ഭരതനാട്യം മോഹിനിയാട്ടം എന്നീ ശാസ്ത്രീയ നൃത്തങ്ങൾക്ക് പിന്നണി പാടുന്നു കഴിഞ്ഞ 15 വർഷമായി സംഗീത അധ്യാപകനുമാണ് കേരളത്തിന് അകത്തും പുറത്തും കഴിഞ്ഞ 20 വർഷമായി സംഗീത പരിപാടികൾ അവതരിപ്പിച്ചു വരുന്നു ശാസ്ത്രീയ നൃത്തങ്ങൾക്കും ഭക്തിഗാനങ്ങൾക്കും സംഗീതസംവിധാനം നിർവഹിക്കാരുണ്ട് മലയാളത്തിൻറെ ഗാനഗന്ധർവ്വൻ ശ്രീ യേശുദാസും ഒരുമിച്ച് മൂർക്കനാട് വട്ടേക്കാട് ശിവക്ഷേത്രത്തിൽ ഒരുമിച്ച് ഗാനാർച്ചന ചെയ്യുവാൻ ഭാഗ്യമുണ്ടായി പ്രശസ്ത സിനിമാനടി മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിക്കുവേണ്ടി ഇപ്പോൾ മോഹിനിയാട്ടത്തിന് പിന്നണി പാടി വരുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ഒന്ന് പാടിനോക്കിയതാണ് ഒരു പഞ്ചവാര്യം എന്ന ശബ്ദമുഖരിതമായ ഇതിനോടൊപ്പം പാടുക എന്ന ഈ ആശയത്തിന് ഏവരുടെയും അകമഴിഞ്ഞ പ്രോത്സാഹനം പ്രതീഷിക്കുന്നു ..
വിവാഹ സ്വപ്നങ്ങളുമായി ദുബായിൽ നിന്ന് വിമാനം കയറിയ ഇരുപത്തിനാലുകാരനായ റിയാസിനെയും വിമാന അപകടം തട്ടിയെടുത്തു. നാടിനും വീടിനും പ്രീയപ്പെട്ടവനായിരുന്നു റിയാസ്. ഇന്നേക്ക് 17-ാം ദിവസം റിയാസിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇന്നലെ ഉച്ചയോടെ മുണ്ടക്കുറുശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിലേക്ക് എത്തിയത് ആ യുവാവിന്റെ ചേതനയറ്റ ശരീരമായിരുന്നു. മക്കൾ രണ്ടും എത്തിയ ശേഷം മുണ്ടക്കോട്ടുകുർശ്ശി മോളൂരിലെ വട്ടപ്പറമ്പിൽ വീട്ടിൽ വിവാഹ ഒരുക്കങ്ങൾ തുടങ്ങനിരിക്കുകയായിരുന്നു മാതാവും പിതാവും
സഹോദരൻ നിസാമുദ്ദീനും സുഹൃത്ത് മുഹമ്മദ് മുസ്തഫയ്ക്കും ഒപ്പമാണ് റിയാസ് ദുബായിൽ നിന്ന് തിരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും റിയാസ് അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.
കഴിഞ്ഞമാസം നടത്താനിരുന്ന വിവാഹ നിശ്ചയം കൊവിഡ് യാത്രാപ്രശ്നം കാരണം മാറ്റുകയായിരുന്നു. ഒരു വർഷം മുമ്പാണ് മുഹമ്മദ് റിയാസ് ദുബായിലേക്ക് പോയത്. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായിരുന്നു.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെത്തിച്ച് മോളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി
പൂനെ : ഇന്ത്യയിൽ നിർമിയ്ക്കുന്ന ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സിന് ഇന്ത്യയിലെ വില വെറും 225 രൂപ . മരുന്നിനെ കുറിച്ചും വിലയെ കുറിച്ചും വിശദാംശങ്ങൾ പുറത്തുവിട്ട് മരുന്ന് കമ്ബനി. കോവിഡ് വാക്സിൻ നിർമ്മിക്കുന്ന ഇന്ത്യൻ കമ്പനിയായ പൂണെയിലെ സിറം ഇൻസ്റ്റിട്ട്യൂട്ടും Bill & Melinda Gates Foundation ഉം തമ്മിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒപ്പുവച്ച കരാർ പ്രകാരം വികസ്വര – അവികസിത രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനായി 150 മില്യൺ ഡോളറി ന്റെ സഹായം Bill & Melinda Gates Foundation സിറം ഇൻസ്റ്റിറ്റ്യൂട്ടിനു നൽകുന്നതാണ്.അതിന്റെ അടിസ്ഥാ നത്തിൽ ഒരു ഡോസ് വാക്സിന് 3 ഡോളർ ( ഏകദേശം 225 രൂപ ) മാത്രമേ ഈ രാജ്യങ്ങളിൽ ചാർജ് ചെയ്യാൻ പാടുള്ളു എന്നതാണ് നിബന്ധന. ഒരു കാരണവശാലും വില 250 രൂപയിൽ കൂടാൻ പാടില്ലെന്നും നിബന്ധന യുണ്ട്.
ഗേറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന ഈ ഫണ്ടിംഗ്, അന്താരാഷ്ട്ര വാക്സിൻ നിർമ്മാതാക്കളുടെ സംഘടനയായ GAVI വഴിയാകും വിതരണം ചെയ്യുക. വാക്സിൻ നിർമ്മാണവും വിതരണവുമുൾപ്പെടെയാണ് ഈ ഫണ്ട് നല്കപ്പെടുക. വരുമാനം കുറഞ്ഞ രാജ്യങ്ങളിൽ കുറഞ്ഞവിലയ്ക്ക് വാക്സിൻ ലഭ്യമാക്കാനാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതുമൂലം ഇന്ത്യയുൾപ്പെടെ ലോകത്തെ 92 രാജ്യങ്ങളിൽ 3 ഡോളറിനു തുല്യമായ തുകയ്ക്കാ കും വാക്സിൻ ലഭ്യമാക്കുന്നത്. ഇതിന്റെ യഥാർത്ഥ മാർക്കറ്റ് വില 1000 രൂപയോളം വരുമെന്നാണ് അനുമാനം. സിറം ഇൻസ്റ്റിട്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ 50 % ഇന്ത്യയ്ക്കുള്ളതാണ്.
Oxford COVID-19 vaccine ന്റെ ഇന്ത്യയിലെ പേര് ‘Covishield (AZD1222)’ എന്നാണ്.ഈ മാസം വളരെ ബൃഹത്തായ ഫൈനൽ ഹ്യുമൻ ട്രയൽ ഇന്ത്യയിൽ ആരംഭിക്കുകയാണെന്ന് സിറം ഇൻസ്റ്റിട്യൂട്ട് CEO Adar Poornawalla അറിയിച്ചു. മരുന്ന് പരീക്ഷണങ്ങളിലും ,നിരീക്ഷണങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ഓക്സ്ഫോർഡ് ടീമിന് വാക്സിന്റെ സുരക്ഷിതത്വത്തിൽ ഇതുവരെ പൂർണ്ണ സംതൃപ്തിയാണുള്ളത്.
ഫൈനൽ ട്രയൽ ബ്രിട്ടനിലും സൗത്ത് ആഫ്രിക്കയിലും ബ്രസീലിലും ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിൽ ഈ മാസം മുംബൈ ,പൂണെ എന്നിവിടങ്ങളിലാണ് ആദ്യ ട്രയൽ നടക്കുക. ഒപ്പം മറ്റു 12 ആശുപത്രികളെയും ട്രയലിനായി തെരഞ്ഞെടുത്തിട്ടുണ്ട്
കൂനിന്മേൽ കുരുവെന്നപോലെയാണ് കോവിഡിന്റെ സമൂഹവ്യാപനം രൂക്ഷമായ ഈ കാലയളവിൽ കേരളത്തിൽ കാലവർഷത്തിന്റെ വരവ് .ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദംആഗസ്ത് ആദ്യവാരത്തോടെ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് കാരണമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് .പ്രളയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല .മഴയോടൊപ്പം തന്നെ മഴക്കാലരോഗങ്ങളും ഒഴുകിയെത്തും .മുൻവർഷങ്ങളിലുള്ളതിനേക്കാൾ ജാഗ്രതയും കരുതലും എടുത്തില്ലെങ്കിൽ കോവിഡിന്റെ വ്യാപനവും രൂക്ഷമാകാനുള്ള സാധ്യതയുണ്ട് .പനിയും ജലദോഷവുമെല്ലാമാണ് മഴക്കാലരോഗങ്ങളിൽ പ്രധാനം.ഇവയുടെ ലക്ഷണങ്ങളിൽ പലതും കോവിഡിന്റെ ലക്ഷണങ്ങൾക്കു സമാനമാണ് .അതുകൊണ്ടാണ് കൂടുതൽ ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.കൂടാതെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരും ആരോഗ്യവിദഗ്ദ്ധരും നിഷ്കർഷിക്കുന്നു . .
മാസ്ക്കുകൾ ധരിക്കുമ്പോൾ ..
മഴക്കാലത്ത് മാസ്കുകൾ ധരിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ് .നനഞ്ഞ മാസ്ക്കുകൾ ഒരു കാരണവശാലും ധരിക്കരുത് .ഉണങ്ങിയ ശേഷം ധരിക്കാമെന്നു കരുതി മാറ്റിവയ്ക്കുകയുമരുത് .പുറത്തുപോകുമ്പോൾ ഒന്നിലധികം മാസ്കുകൾ കയ്യിൽ കരുതുന്നതാണ് നല്ലത് .ഉപയോഗിച്ച മാസ്കുകൾ അലക്ഷ്യമായി വലിച്ചെറിയാൻ പാടില്ല .നനഞ്ഞ മാസ്കുകൾ ഒരു സിപ്ലോക്ക് കവറിൽ സൂക്ഷിക്കുക .തുണികൊണ്ടുള്ള മാസ്ക്കാണെങ്കിൽ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം വെയിലത്തിട്ട് ഉണക്കുക .ഇസ്തിരിയിട്ടതിനുശേഷം മാത്രം വീണ്ടും ഉപയോഗിക്കുക .ഉപയോഗ ശൂന്യമായ മാസ്ക്കുകൾ കത്തിച്ചു കളയാൻ ശ്രദ്ധിക്കുക .
നനഞ്ഞ വസ്ത്രങ്ങൾ ….. നനഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കഴിവതും ഒഴിവാക്കേണ്ടതാണ് .നനഞ്ഞ റെയിൻകോട്ടുകൾ പ്രത്യേകമായി ഉണക്കാനിടുക .നനഞ്ഞ പ്രതലത്തിൽ വൈറസ് സാന്നിധ്യമുണ്ടാകാനുള്ള സാധ്യത കൂടുതലാണ് .ആഭരണങ്ങളും ശരീരത്തിൽ ഇറുക്കിപ്പിടിച്ചു കിടക്കുന്ന വസ്ത്രങ്ങളും ധരിക്കുന്നത് കഴിവതും ഒഴിവാക്കുക .ആഭരണങ്ങളിലും മറ്റും വൈറസ് സാന്നിധ്യമുണ്ടെങ്കിൽ അത് നമ്മുടെ ശരീരത്തിലേക്ക് പെട്ടന്ന് തന്നെ എത്തിച്ചേരാൻ കാരണമാവുന്നു .മൊബൈൽ ഫോണുകൾ ഐഡി കാർഡുകൾ പേഴ്സുകൾ മുതലായവ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുവിമുകതമാക്കാൻ ശ്രദ്ധിക്കുക .പണമിടപാടുകൾ ഓൺലൈൻ വഴിയാക്കാൻ പരമാവധി ശ്രമിക്കണം .
ആശുപത്രികളിൽ പോകുമ്പോൾ ….. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ആശുപത്രിയിൽ പോവുക.ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക .ചികിത്സ ആവശ്യത്തിനായി പോകുമ്പോൾ രോഗി ഒറ്റയ്ക്ക് പോവാൻ കഴിവതും ശ്രമിക്കുക .പനിയോ ജലദോഷമോ പോലുള്ള രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഇ സഞ്ജീവനി ഓൺലൈൻ പ്ലാറ്റഫോമിനെ ആശ്രയിക്കാം.ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കുക.രോഗം ശമിക്കുന്നില്ലെങ്കിൽ അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കാവുന്നതാണ് .കണ്ടൈൻമെൻറ് സോണുകളിലുള്ളവർ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യപ്രവർത്തകരെ ഫോണിൽവിളിച്ചു വിവരമറിയിക്കേണ്ടതാണ് .അല്ലെങ്കിൽ ദിശയുമായോ ജില്ലാകൺട്രോൾ റൂമുമായോ ബന്ധപ്പെടാവുന്നതാണ് .അവരുടെ നിർദേശപ്രകാരം തുടർചികിത്സ നടത്താവുന്നതാണ് .
ഇപ്പോൾ നമ്മൾ കോവിഡിനെ പ്രതിരോധിക്കാൻ ചെയ്യുന്ന കാര്യങ്ങളായ മാസ്ക് ധരിക്കൽ ,കൈകൾ സോപ്പുപയോഗിച്ചു കഴുകൽ ,സാനിറ്റൈസറിൻറെ ഉപയോഗം ,സാമൂഹിക അകലം പാലിക്കൽ എന്നിവ കൂടുതൽ കരുതലോടും ജാഗ്രതയോടും കൂടി ചെയ്യുക .ഇതും നമ്മൾ അതിജീവിക്കുമെന്നു പ്രതീക്ഷിക്കാം .
അല്ഹമ്ദുലില്ല … അർത്ഥം പോലെത്തന്നേ ദൈവത്തിനു നന്ദി … സൂഫിയും സുജാതയും എന്ന ചിത്രത്തിന് വേണ്ടി ബി കെ ഹരിനാരായണൻ രചന നിർവഹിച്ചു സുദീപ് പലനാട് സംഗീതവും ആലാപനവും നിർവഹിച്ച അല്ഹമ്ദുലില്ല എന്ന ഗാനത്തെക്കുറിച്ചു നമുക്കായി സുദീപ് പലനാട് നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകനുമായുള്ള അടുപ്പം ആണ് ഈ ഗാനത്തിലേക്കും എന്നെ എത്തിച്ചത് ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ഷോർട്ട് ഫിലിം ഡോക്മെന്ററി തുടങ്ങിയവക്ക് സംഗീതം പകർന്നു തുടങ്ങിയുള്ള അടുപ്പം അദ്ദേഹത്തിന്റെ സിനിമയിലും എന്റെ ഒരു പാട്ടു ഉപയോഗിക്കാൻ കാരണമായി എന്റെ ഈ ഗാനം കൂടാതെ എം ജയചന്ദ്രൻ സംഗീതം പകർന്ന ഒരു ഗാനവും ഈ ചിത്രത്തിൽ ഉണ്ട് ഇൻഡ്യൻ സൂഫി അല്ലാതെ ശരിക്കും ഉള്ള ഇസ്താംബുൾ തുർക്കിഷ് സംഗീതത്തിലേക്കുള്ള ഒരു വഴി എനിക്ക് തുറന്നു തന്നത് ഷാനുക്കയാണ് അദ്ദേഹമാണ് എനിക്കു അത്തരം പാട്ടുകൾ കേൾക്കാനും കേൾപ്പിച്ചുതരുവാനും കരണക്കാരനായത് ഇസ്താംബുൾ , ഇറാനിയൻ സംഗീതം എല്ലാം കുറേയെറെ കേൾക്കാനും മറ്റും അദ്ദേഹം കാരണക്കാരനായി .അതുപോലെ സിനിമ എന്ന മഹാ സംഭവത്തെ പ്രണയിക്കാൻ തുടങ്ങിയതും എല്ലാം അദ്ദേഹത്തിന്റെ ഒരു അടുപ്പം മൂലമാണ് . നല്ല നല്ല സിനിമകൾ കാണാനും അതിലെ ബാഗ്രൗണ്ട് സ്കോർ ശ്രദ്ധിക്കാനും മറ്റും തുടങ്ങിയതും ഷാനുക്ക വഴിയാണ് ഷാനുക്കയുമായി ഞാൻ ഇതിനു മുന്നേ കരി എന്നൊരു സമാന്തര ചിത്രം ചെയ്തിട്ടുണ്ട് അതിന്റെ നിർമാണം നിർവഹിച്ചത് ഞാനായിരുന്നു . പിന്നീട് ഈ ചിത്രം വന്നപ്പോൾ വിജയ്ബാബു , എം ജയചന്ദ്രൻ എന്നിവരെല്ലാരും കൂടി എടുത്ത തീരുമാനം ആയിരുന്നു എന്റെ ഈ ഗാനം അങ്ങനെ ഗാനത്തിൽ പറയുന്നപോലെ ദൈവത്തിനു നന്ദി എന്റെ ഈ ഗാനവും ഇതിൽ ഉൾപ്പെടുത്തിയതിന് അമൃത സുരേഷ് ആണ് കൂടെ പാടിയിട്ടുള്ളത് ഈ ഗാനത്തിന്റെ എടുത്തു പറയത്തക്ക വണ്ണം ഉള്ള പ്രത്യേകത നമ്മുടെ സംഗീത ഉപകരണങ്ങൾ കൂടാതെ തുർക്കി ഇസ്താംബുൾ അറബു സംഗീത ഉപകരണങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട് ദൈവാനുഗ്രഹം കൊണ്ട് ജനങ്ങൾ ഈ ഗാനം അവരുടെ പ്രാത്ഥന ഗാനം പോലെ ഏറ്റെടുത്തതിൽ സന്തോഷം പ്രശസ്ത കഥകളിഗായകൻ പലനാട് ദിവാകരന്റെ മകനാണ് സുദീപ് സഹോദരി ദീപയും ഗായികയാണ് . സംഗീത പാരമ്പര്യം ഉള്ള കുടുംബത്തിൽ നിന്നും ഇനിയും നല്ല നല്ല ഗാനങ്ങൾ ഉണ്ടാവട്ടെ എന്ന് നമുക്ക് കാത്തിരിക്കാം
ഇനി വിലകൂടിയ ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ കോവിഡ് വൈറസ് ബാധയുണ്ടോ എന്ന് ഏതു സാധാരണക്കാരനും സ്വയം കണ്ടെത്താം .കൊച്ചിയിലെ കളമശ്ശേരിയിലുള്ള Ubio ബയോടെക്നോളജി ആണ് ഇത്തരത്തിലുള്ള പരിശോധനാ കിറ്റുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത് .രക്തസാമ്പിളുകൾ ഉപയോഗിച്ചു കോവിഡ് 19 ആൻറിബോഡി ടെസ്റ്റ് നടത്താം .15 മിനിറ്റുകൊണ്ട് റിസൾട്ട് അറിയാൻ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത .പരിശോധനയ്ക്കാവശ്യമായ എല്ലാ സാധനങ്ങളും കിറ്റിനോടൊപ്പം തന്നെ നൽകുന്നുണ്ട്.കൂടാതെ ഇത് ഉപയോഗിക്കേണ്ട രീതി വിശദമാക്കുന്ന കുറിപ്പും കിറ്റിനകത്തുതന്നെ ഉണ്ട് . സീൽ ചെയ്ത ടെസ്റ്റ് കാർഡുകൾ ,ആൽക്കഹോൾ സ്വാപ്സ് ,ഡ്രോപ്പെർ ,അസ്സേയ്ബഫർ എന്നിവയെല്ലാം അടങ്ങിയതാണ് കിറ്റ് .പരിശോധിക്കേണ്ട ആളുടെ വിരൽത്തുമ്പു ആദ്യം ആൽക്കഹോൾ സ്വാപ്സ് ഉപയോഗിച്ച് ക്ളീൻ ചെയ്ത ശേഷം ലന്സിട് ഉപയോഗിച്ച് രക്തസാമ്പിൾ ഡ്രോപ്പറിൽ ശേഖരിക്കുക .ടെസ്റ്റ് കാർഡിൽ ഒരേയൊരു വിൻഡോ ആണ് ഉള്ളത് രക്തം മുഴുവനായും ഈ വിൻഡോയിലേക്കു ഇടുക.കിട്ടിനകത്തുള്ള അസ്സേ ബഫറിൽ നിന്നും രണ്ടു തുള്ളി ഈ രക്ത സാമ്പിളിലേക്കു ഒഴിക്കുക .ഇതിൽ C ,1 ,2 എന്നിങ്ങനെ മൂന്നു ലൈനുകളാണുള്ളത് .കൺട്രോൾ ലൈൻ മാത്രമാണ് തെളിഞ്ഞു കാണുന്നതെങ്കിൽ അദ്ദേഹം നെഗറ്റീവ് ആണ്.രണ്ടോ മൂന്നോ ലൈനുകൾ തെളിഞ്ഞു വന്നാൽ അദ്ദേഹം പോസിറ്റീവ് ആണ്.കിറ്റുകൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.തുടക്കമെന്നനിലയിൽ ലാബുകളും ആശുപത്രികളും കേന്ദ്രീകരിച്ചാണ് വിപണനം നടത്തുന്നത്.കൊച്ചിയിൽ സ്ഥിതിചെയ്യുന്ന Ubio 2008 ൽ ആണ് പ്രവർത്തനമാരംഭിച്ചത് .രോഗനിർണ്ണയത്തിനാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയിലെതന്നെ മുൻനിര കമ്പനികളിലൊന്നാണ് Ubio .ഇലക്ട്രോണിക്സിലെയും ,ഇൻഫർമേഷൻ ടെക്നോളജിയിലെയും ,ബയോടെക്നോളജിയിലെയും പുതുപുത്തൻ കണ്ടുപിടുത്തങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യമേഖലയിലും ഭക്ഷണരംഗത്തും ഉള്ള പ്രശ്നങ്ങൾക്കു ഒരു പരിധി വരെ പരിഹാരം കണ്ടെത്താനിവർക്കു കഴിഞ്ഞിട്ടുണ്ട് .
ഒരു മാസത്തിൽ 20 ലക്ഷം കിറ്റുകൾ നിർമ്മിക്കാനുള്ള കപ്പാസിറ്റി ഈ കമ്പനിക്കുണ്ട് കൂടാതെ 5 ലക്ഷത്തോളം കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുമുണ്ട് .നാലു മാസം കൊണ്ട് വികസിപ്പിച്ച കിറ്റുകൾ പൂർണമായും നിർമ്മിച്ചത് കളമശ്ശേരിയിലാണ് .സർക്കാരുമായി സഹകരിച്ചു കൂടുതൽ കിറ്റുകൾ വിപണിയിലെത്തിക്കാനാണ് Ubio ശ്രമിച്ചുകൊണ്ടിരിക്കുന്നത് .