Home Blog Page 153

ആ നടന്റെ കയ്യിൽ സ്മാർട്ട്‌ ഫോൺ പോലുമില്ല; ബോളിവുഡിൽ നിന്നൊക്കെ വിളിച്ച് അദ്ദേഹത്തിന്റെ നമ്പർ ചോദിക്കും; തരില്ലെന്ന് പറയുമെന്ന് വിനയ് ഫോർട്ട്‌

0
Spread the love

തന്നെ തേടിവരുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിപ്പിക്കുന്ന തരത്തിൽ വെള്ളിത്തിരയിൽ അവതരിപ്പിക്കുന്ന നടനാണ് വിനയ് ഫോർട്ട്‌. ഋതു എന്ന സിനിമയിലൂടെ സിനിമാ കരിയര്‍ ആരംഭിച്ച നടൻ നായകനായും സഹനടനായും സമകാലിക സിനിമയിലെ ഒഴിച്ചുകൂടാനാവാത്ത കലാകാരനായി മാറിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയ്ക്കും പ്രത്യേകിച്ച് മലയാള സിനിമയ്ക്ക് അഭിമാനമായ ഫഹദ് ഫാസിലുമൊന്നിച്ചുള്ള താരത്തിന്റെ സിനിമകളായ റോൾ മോഡൽസും മാലിക്കും ഒക്കെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിക്ക് വലിയ കയ്യടിയും പ്രേക്ഷകർ നൽകിയിരുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലുമായി വളരെ നല്ല സൗഹൃദമാണ് തനിക്കുള്ളതെന്നും പലരും അദ്ദേഹത്തിന്റെ നമ്പർ ചോദിച്ച് തന്നെ വിളിക്കാറുണ്ടെന്നും എന്നാൽ തന്നെ ഏറെ വിശ്വസിച്ചാണ് ഫഹദ് ഫാസിൽ അദ്ദേഹത്തിന്റെ പേർസണൽ നമ്പർ തനിക്ക് നൽകിയതെന്നും അതുകൊണ്ടുതന്നെ തരാൻ പറ്റില്ല എന്നാണ് പലരോടും പറയാറുള്ളതെന്നും വിനയ് പറയുന്നു.

വിനയ് ഫോർട്ടിന്റെ വാക്കുകൾ..

ഫഹദിന് സ്‍മാർട്ട് ഫോണില്ല, എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്ന് ഞാൻ ചോദിച്ചിട്ടില്ല. അത് അദ്ദേഹത്തിന്റെ പേഴ്‌സണൽ കാര്യമാണ്. പിന്നെ ഇപ്പോൾ ഫഹദിന്റെ പുറകെ ആളുകൾ നടക്കുന്ന സമയമാണ്. അദ്ദേഹം എവിടെയുണ്ടെന്ന് തപ്പി ആളുകൾ വരുന്നുണ്ട്. ഞാൻ ബോംബെ ഫിലിം സ്കൂളിലാണല്ലോ പഠിച്ചത്. അവിടുന്ന് ബോളിവുഡിൽ നിന്നൊക്കെ അദ്ദേഹത്തെ അന്വേഷിച്ച് എന്നെ വിളിക്കാറുണ്ട്.

ഫഹദിന്റെ നമ്പർ കിട്ടുമോ എന്ന് ചോദിച്ചാണ് വിളിക്കാറുള്ളത്. പിന്നെ അദ്ദേഹത്തെ കാണാൻ പറ്റുമോ എന്ന് ചോദിക്കുന്നവരുണ്ട്. ആ തരത്തിലാണ് ഫഹദ് ഫാസിൽ എന്ന നടൻ ഇപ്പോൾ ഇൻഡസ്ട്രിയിൽ പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഞാൻ എന്നെ വിളിക്കുന്നവരോട് അദ്ദേഹത്തിന്റെ നമ്പർ ചോദിക്കരുതെന്ന് പറയാറുണ്ട്. എന്റെ കയ്യിൽ ഫഹദിന്റെ പേഴ്‌സണൽ നമ്പർ ഉണ്ട്. പക്ഷെ ഞാൻ അത് ആർക്കും കൊടുക്കില്ല. കാരണം അദ്ദേഹം എനിക്ക് അത് തന്നത് എന്നോടുള്ള വിശ്വാസം കൊണ്ടല്ലേ. അപ്പോൾ ഞാൻ അത് ആർക്കും ഷെയർ ചെയ്യാൻ പാടില്ലല്ലോ

പരിപാടിക്ക് പോയാൽ കിട്ടുക 300! ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് വേണ്ടിയിരുന്നത് ലക്ഷങ്ങൾ; മരിക്കാൻ പാലത്തിൽ കേറി നിന്നതാണ്, മനസ്സു തുറന്ന് സാജു നവോദയ

0
Spread the love

സ്വന്തം വീട് വിറ്റ് മറ്റൊരാൾക്ക് വീട് വെച്ച് നൽകുന്ന ആളുകളെ കണ്ടിട്ടുണ്ടോ? ഇക്കാര്യം കേൾക്കുമ്പോൾ മലയാളികൾക്ക് ഏറ്റവും ആദ്യം ഓർമ്മ വരിക പ്രിയപ്പെട്ട കലാകാരനായ പാഷാണം ഷാജി എന്ന് വിളിപ്പേരുള്ള സാജു നവോദയയെ ആണ്. സാജുവിന്റെ ജീവിതത്തിലെ ഓരോ ഉയർച്ചയിലും താഴ്ചയിലും തോളോട് തോൾ നിന്ന ആളാണ് ഭാര്യ രശ്മി. സാജുവിനെ പോലെ തന്നെ പ്രേക്ഷക പ്രിയങ്കരിയാണ് ഭാര്യ രശ്മിയും.

ഇപ്പോഴിതാ ചെറിയ പ്രായത്തിലാണ് വിവാഹം കഴിച്ചതെന്നും സിനിമയിലെത്തിയ തന്റെ ജീവിതം അത്ര സുഖകരമായിരുന്നില്ല എന്നും പറയുകയാണ് നടൻ. താൻ വിവാഹിതനായിട്ടും വലിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുത്തിരുന്നില്ല. അന്ന് മിമിക്രി പരിപാടിക്ക് പോയാൽ കിട്ടുക 300 രൂപയായിരുന്നുവെന്നും അതിൽ യാത്രാ ചിലവും എടുക്കേണ്ട അവസ്ഥ ആയിരുന്നുവെന്നും ഈ ഘട്ടത്തിൽ ആയിരുന്നു ഭാര്യയ്ക്ക് ലക്ഷങ്ങൾ ആവശ്യമുള്ള ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചതെന്നും നടൻ പറയുന്നു

നടന്റെ വാക്കുകൾ

ജീവിതത്തിൽ മോശം സാഹചര്യങ്ങൾ ഉണ്ടായപ്പോൾ കൂടെ നിന്നത് ഭാര്യയാണ്. സാമ്പത്തികപരമായി പണ്ടത്തെ അവസ്ഥ ഭയങ്കര മോശമായിരുന്നു. പണ്ട് മിമിക്രിക്ക് പോയാൽ കിട്ടുന്നത് 300 രൂപയാണ്. യാത്രയ്ക്കുളള പൈസയും അതിൽ നിന്നാണ് എടുക്കേണ്ടത്. ആ സമയത്തായിരുന്നു ഭാര്യയ്ക്ക് ഓപ്പറേഷനുകൾ നടന്നിരുന്നത്. ലക്ഷങ്ങളാണ് അതിന് ചെലവായത്. വേറെ വഴിയില്ലാതെ അന്ന് ഞാൻ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിട്ടുണ്ട്. ഒരു പാലത്തിന്റെ മുകളിൽ മരിക്കാൻ വരെ പോയി നിന്നു. എന്റെ അവസ്ഥ ഭാര്യയുടെ അമ്മയ്ക്ക് നന്നായി മനസിലാകുമായിരുന്നു. ഞാൻ മരിക്കാൻ പോയതാണെന്ന് അവർക്ക് അറിയാമായിരുന്നു. പൈസയൊക്കെ ശരിയാക്കാമെന്ന് സമാധാനിപ്പിച്ചത് ഭാര്യയുടെ അമ്മയാണ്.

അതൊക്കെ കഴിഞ്ഞ് പത്ത് വർഷത്തോളം കഴിഞ്ഞാണ് എല്ലാം ശരിയായത്. ചെറിയ പ്രായത്തിലാണ് ഞാൻ വിവാഹം കഴിച്ചത്. കല്യാണം കഴിഞ്ഞ് ഒരു വർഷത്തോളം ജോലിക്കൊന്നും പോകാതെയാണ് ജീവിച്ചത്. അന്ന് കൂട്ടുകുടുംബമായിരുന്നു. മാറി താമസിച്ചപ്പോഴാണ് ജീവിതത്തെക്കുറിച്ച് കൂടുതൽ മനസിലാക്കിയത്. ഭാര്യയ്ക്ക് വീട്ടുകാർ കൊടുത്ത സ്വർണം മുഴുവനും പണയം വച്ച് നശിപ്പിച്ചു. അടുത്ത സലീംകുമാറാണ് ഇവനെന്നാണ് പല സുഹൃത്തുക്കളും പറഞ്ഞിരുന്നത്.

എന്തു ചെയ്തിട്ടും മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ? ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ..

0
Spread the love

തലമുടി കൊഴിച്ചിലാണോ പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം. പോഷകങ്ങളുടെ അഭാവം മൂലവും മുടി കൊഴിയാം. തലമുടി നന്നായി വളരാന്‍ ഉറപ്പായും ഡയറ്റില്‍ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1 ഉലുവ

പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയവ അടങ്ങിയ ഉലുവ കുതിര്‍ത്ത് കഴിക്കുന്നത് തലമുടി കൊഴിച്ചില്‍ അകറ്റാനും മുടി വളരാനും സഹായിക്കും.

2. മത്തങ്ങാ വിത്തുകള്‍

സിങ്ക് ധാരാളം അടങ്ങിയ മത്തങ്ങാ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

3. നെല്ലിക്ക

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

4. ചീര

വിറ്റാമിന്‍ എ, സി, സിങ്കും അയേണും അടങ്ങിയ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഏറെ ഗുണം ചെയ്യും.

5. മുട്ട

പ്രോട്ടീന്‍, സിങ്ക്, ബയോട്ടിന്‍, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ മുട്ട പതിവായി കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

6. പയറുവര്‍ഗങ്ങള്‍

പ്രോട്ടീനും സിങ്കും ബയോട്ടിനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

7. മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ സഹായിക്കും.

8. നട്സ്

ബയോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്.

തനിക്കെതിരെ ആസൂത്രിത സൈബർ ആക്രമണം; തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദനെതിരെ പരാതി നൽകിയ മുൻ മാനേജർ വിപിൻ

0
Spread the love

മറ്റൊരു നായകന്റെ സിനിമയുടെ പോസിറ്റീവ് റിവ്യൂ പങ്കിട്ടതിന് നടൻ ഉണ്ണി മുകുന്ദൻ ആക്രമിച്ചു എന്ന് പോലീസിൽ പരാതി നൽകിയ സെലിബ്രിറ്റി മാനേജർ വിപിൻ കുമാറിനെതിരെ സൈബർ ആക്രമണം. ഈ വിഷയത്തിൽ താനും തന്റെ കുടുംബവും വളരെ മോശം സാഹചര്യത്തിലൂടെ കടന്നു പോകേണ്ട സാഹചര്യമെന്നു വിപിൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. മലയാള ചലച്ചിത്ര മേഖലയിൽ കഴിഞ്ഞ 18 വർഷമായി നിരവധി താരങ്ങളുടെ സെലിബ്രിറ്റി മാനേജർ ആയി പ്രവർത്തിച്ചു പോരുകയാണ് വിപിൻ. എന്നാൽ, വിപിൻ കുമാറിനെ തന്റെ ഔദ്യോഗിക മാനേജർ ആയി നിയമിച്ചിരുന്നില്ല എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ഭാഷ്യം

“വളരെ വർഷങ്ങളായി ഞാൻ നിരവധി താരങ്ങളുടെ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. സൈബർ ആക്രമണം എന്ന പ്രശ്നം തുടങ്ങുന്ന കാലം മുതൽ താരങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയം കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുണ്ട്. കണ്ടും കേട്ടും എനിക്കിതു പുതിയ കാര്യമല്ലായിരിക്കാം. എന്നാൽ കുടുംബാംഗങ്ങളും സൈബർ ആക്രമണത്തിന്റെ ദുരനുഭവത്തിലൂടെ കടന്നു പോകേണ്ടി വരുന്നത് വിഷമകരമാണ്. ചിലതെല്ലാം കരുതിക്കൂട്ടിയ ആക്രമണത്തിന്റെ ഛായയിലാണ്. ഏതാനും മാധ്യമങ്ങളിലൂടെയും, ചില യൂട്യൂബ് ചാനലുകളിലൂടെയും വ്യക്തിപരമായി ലക്ഷ്യമിട്ടുകൊണ്ട് എനിക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്,” എന്ന് വിപിൻ കുമാർ. ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിലെ പോസ്റ്റുകളുടെ കമന്റ് ബോക്സിൽ രൂക്ഷമായ ആക്രമണം ദൃശ്യമാണ്

പോലീസിന്റെ കേസ് അന്വേഷണത്തിൽ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച വിപിൻ, അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ മറ്റു പ്രതികരണങ്ങളിലേക്കില്ല എന്ന നിലപാടിലാണ്.

ശെരിക്കും ബെൻസും കൂട്ടരും എത്ര നേടി? തുടരും സ്വന്തമാക്കിയ കളക്ഷൻ കണക്ക് ഇങ്ങനെ…

0
Spread the love

മോഹൻലാല്‍ നായകനായി വന്ന ഹിറ്റായ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’ ജിയോഹോട്‍സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. കെ ആർ സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് തരുൺ മൂർത്തി ആണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാല്‍ നായകനായ തുടരും 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം നേടിയപ്പോള്‍ ആഗോളതലത്തിലെ തിയറ്റര്‍ ഷെയര്‍ 98 കോടി രൂപയാണ്

മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപ്പെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.

ഷാജി കുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിങ് നിഷാദ് യൂസഫും ഷഫീഖ് വി ബിയുമാണ്. ഈ ത്രില്ലർ ഡ്രാമയുടെ സംഗീതം ജേക്സ് ബിജോയ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ‘തുടരും’ സ്ട്രീം ചെയ്യുന്നത്.

മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഗൂഢാലോചന ആരോപിച്ച് ഡിജിപിക്ക് പരാതി നൽകി ഉണ്ണി മുകുന്ദൻ

0
Spread the love

മുൻ മാനേജറെ മർദിച്ചെന്ന കേസിൽ ഗൂഢാലോചന ആരോപിച്ച് ഉണ്ണി മുകുന്ദൻ ഡിജിപിക്ക് പരാതി നൽകി. സംസ്ഥാന പൊലീസ് മേധാവിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണ് നടൻ പരാതി നൽകിയത്. ഉണ്ണി മുകുന്ദന്റെ മുൻകൂർ ജാമ്യാപേക്ഷ വരുന്ന ശനിയാഴ്ച എറണാകുളം ജില്ല കോടതി പരിഗണിക്കാനിരിക്കെയാണ് പരാതി.

അതേസമയം, നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് വിപിൻ കുമാർ പ്രതികരിച്ചു. ഗൂഢാലോചന എന്ന ഉണ്ണിയുടെ വാദം അടിസ്ഥാന രഹിതമാണ്. ഉണ്ണിയുടെ ട്രാക്ക് റെക്കോർഡ് എല്ലാവർക്കും അറിയാം. തന്നെ കയ്യേറ്റം ചെയ്തതാണ് വിഷമിപ്പിച്ചത്. നിലവിലെ പൊലീസ് അന്വേഷണത്തിൽ തൃപ്തനാണെന്നും വിപിൻ കുമാർ കൂട്ടിച്ചേര്‍ത്തു.

ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതി. മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു. മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് ചുമത്തി കേസെടുത്തിരിക്കുന്നത്.

എന്നാൽ കൂടുതൽ ഗുരുതര വകുപ്പുകൾ ചുമത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത് എന്നും ആരോപണം ഉണ്ട്. മർദ്ദിച്ചെന്ന് വിപിൻ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നും ഉണ്ണി മുകുന്ദന്റെ പ്രതികരണം. നടനെ നോട്ടീസ് അയച്ച് വിളിപ്പിക്കുന്നതിൽ പൊലീസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

രണ്ടു തവണ അകത്തായിട്ടുണ്ട്; ആദ്യത്തെ വട്ടം ജയിലിൽ കിടക്കേണ്ടിവന്നതിന്‍റെ കാരണം പുറത്ത് പറയാനാകില്ലെന്ന് ധർമ്മജൻ

0
Spread the love

കോമഡി സ്കിറ്റുകളിലൂടെ താരമായി മാറുകയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്തയാളാണ് ധർമ്മജൻ ബോൾഗാട്ടി. സിനിമയിൽ ധർമ്മജൻ അവതരിപ്പിച്ച ഹാസ്യരംഗങ്ങൾ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ പിഷാരടിക്കൊപ്പമുള്ള ബഡായി ബംഗ്ലാവ് തുടങ്ങിയ ടെലിവിഷൻ പരിപാടികളാണ് താരത്തെ കുടുംബ പ്രേക്ഷക പ്രിയങ്കരനാക്കിയത്.

ഇപ്പോഴിതാ, മുൻപൊരിക്കൽ ഒരു പരിപാടിയിൽ ധർമ്മജൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. ജീവിതത്തിൽ രണ്ടു തവണ ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ധർമ്മജൻ പറയുന്നത്. ഇതിൽ ഒരു തവണ ജയിലിൽ കിടക്കേണ്ടിവന്നതിന്‍റെ കാരണം തുറന്ന് പറയാനാകില്ലെന്നും താരം പറയുന്നു. ജയിലിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ധർമ്മജൻ ഇക്കാര്യം പറഞ്ഞത്.

തടവുകാരെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് ധർമ്മജൻ ആ രഹസ്യം വെളിപ്പെടുത്തിയത്. ഇതേ ജയിലിൽ വർഷങ്ങൾക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധർമ്മജൻ പറയുന്നത്. ‘എട്ട് ദിവസം ജയിലിൽ കിടക്കാനുള്ള യോഗം എനിക്കുണ്ടായി അന്ന്. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ചിലപ്പോൾ ഓർമയുണ്ടാകും. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കടിവെള്ള സമരവുമായി വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ ആണ് ഒരു തവണ കിടന്നത്’- ധർമ്മജൻ പറഞ്ഞു.

കോളേജിൽ പഠിക്കുമ്പോഴായിരുന്നു അതിന് മുമ്പ് ജയിലിൽ കിടക്കേണ്ടിവന്നതെന്ന് ധർമ്മജൻ പറയുന്നു. എന്നാൽ അത് എന്തിന് വേണ്ടിയാണെന്ന് പറയാനാകില്ലെന്നുമാണ് വൈറലാകുന്ന വീഡിയോയിൽ താരം പറയുന്നത്.

പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര കണ്ണൂരിൽ തെയ്യം കാണാനും എത്തി

0
Spread the love

ചാരവൃത്തി കേസിൽ അറസ്റ്റിലായ യൂട്യൂബ് വ്‌ളോഗർ ജ്യോതി മൽഹോത്ര കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെ വേട്ടയ്‌ക്കൊരുമകൻ തെയ്യത്തെ കണ്ട് തൊഴുതു വണങ്ങിയാണ് മടങ്ങിയത്. ജ്യോതിയുടെ കേരള സന്ദർശനം സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. അധികം പ്രശസ്തമല്ലാത്ത ക്ഷേത്രമാണിത്

ബഡ്ജറ്റ് ഫ്രണ്ട്ലി കേരള യാത്ര എന്ന പേരിലാണ് കേരള സന്ദർശനത്തിന്റെ വീഡിയോ ജ്യോതി യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇതിലാണ് ആലക്കോട്ടെ തെയ്യക്കാവുമുള്ളത്. 2023ലാണ് ആദ്യം കേരളത്തിലെത്തിയത്. ഏറ്റവുമൊടുവിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഡൽഹിയിൽ നിന്നു ബംഗളൂരു വഴിയാണ് കണ്ണൂരിലെത്തിയത്. കേരളത്തിൽ ജ്യോതിക്ക് ആരുടെയൊക്കെ സഹായം ലഭിച്ചെന്ന് കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കേരള പൊലീസും വിവരങ്ങൾ തേടുന്നുണ്ട്. ഒരു ടൂർ പാക്കേജ് ഗ്രൂപ്പ് വഴിയാണ് ജ്യോതിയുടെ യാത്രകളെന്നാണ് സൂചന.

ചാരവൃത്തി ആരോപിച്ച് ഇന്ത്യ പുറത്താക്കിയ പാകിസ്ഥാൻ എംബസി ഉദ്യോഗസ്ഥൻ ഡാനിഷ്, ഐ.എസ്.ഐ ഉദ്യോഗസ്ഥൻ അലിഹസൻ തുടങ്ങിയവരുമായി ബന്ധമുണ്ടെന്ന് വ്യക്തമായതോടെയാണ് ജ്യോതി അറസ്റ്റിലായത്. ജ്യോതിയുടെ ട്രാവൽ വിത്ത് ജോ എന്ന യൂട്യൂബ് ചാനലിൽ മൂന്നു ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

പെരുംമഴ! ഇന്ന് 3 ജില്ലകളിൽ റെഡും, 11 ജില്ലകളിൽ ഓറഞ്ചും അലർട്ടുകൾ

0
Spread the love

കേരളത്തിൽ 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യവിവാഹം ഡിവോഴ്സായി; രണ്ടാം ഭർത്താവ് മരിച്ചു; ഇപ്പോൾ 5 വർഷമായി ലിവിംഗ് ടുഗെതർ, സിനിമയാക്കാമെന്ന് നടി അഞ്ജു അരവിന്ദ്

0
Spread the love

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് അഞ്ജു അരവിന്ദ്. സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച അഞ്ജു പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായി. ഇതിനിടെ സീരിയലുകളിലും താരം സാന്നിധ്യം അറിയിച്ചു. ഇപ്പോളിതാ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ മനസു തുറക്കുന്ന അഞ്ജുവിന്റെ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

”ആദ്യവിവാഹം ഡിവോഴ്സായിരുന്നു. സെക്കന്റ് മാര്യേജ് ചെയ്ത ഭർത്താവ് മരിച്ചു. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷൻഷിപ്പിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പേര്. ഹാപ്പിയായിരിക്കുന്നു. അ‍ഞ്ചു വർഷമായി ഞങ്ങൾ ഒരുമിച്ച് ജീവിക്കുകയാണ്. ബാംഗ്ലൂരിൽ എനിക്ക് ഡാൻസ് ടീച്ചറെന്ന ഐഡന്റിറ്റി തന്നത് അദ്ദേഹമാണ്. എനിക്ക് എട്ടാം ക്ലാസിൽ വെച്ചുണ്ടായ ആദ്യ ക്രഷ് ആണ് സഞ്ജയ്. ഞങ്ങളുടെ കഥ വേണമെങ്കിൽ ഒരു സിനിമയായി എടുക്കാം”, അഞ്ജു പറഞ്ഞു.

”ഞങ്ങൾ ഒരുമിച്ച് കണ്ട 96 എന്ന സിനിമ വളരെ ഇഷ്ടമാണ്. ആ സിനിമ കണ്ടപ്പോൾ സ്കൂളിലെ ദിനങ്ങൾ ഓർമ വന്നു. ഞാൻ അദ്ദേഹത്തെആദ്യമായി കണ്ടത് ഡാൻസ് ക്ലാസിൽ വെച്ചാണ്. അക്കാലത്ത് മൊബെെൽ ഫോൺ ഇല്ല. പിന്നെ ഞങ്ങൾ രണ്ട് വഴിക്കായി. അവസാനം ഒന്നിച്ചു. ‌സഞ്ജയ് ഡാൻസറാണ്. ഐടി മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഇപ്പോൾ എഴുത്തും സോഷ്യൽ വർക്കുമൊക്കെയായി മുന്നോട്ടു പോകുന്നു. ബാംഗ്ലൂരിലുള്ള എന്റെ ഡാൻസ് അക്കാദമിക്ക് പേര് നൽകിയത് അദ്ദേഹമാണ്. അഞ്ജു അരവിന്ദ് അക്കാദമി ഓഫ് ഡാൻസ് എന്നാണ് പേര്”, താരം കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts