Home Blog Page 1534

എസ്പിബിക്ക് ഇന്ന് യാത്രാമൊഴിേകും, പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സംസ്‌കാരം ചെന്നൈയില്‍

0
Spread the love

ചെന്നൈ: എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതലോകം യാത്രാമൊഴി നല്‍കും. ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ റെഡ് ഹില്‍സിലെ എസ് പി ബിയുടെ ഫാം ഹൗസില്‍ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.

ചെന്നൈ നുങ്കമ്പക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണെത്തിയത്. പ്രിയഗായകനെ ഒരുനോക്കുകാണാനായി ആരാധകര്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഇവിടത്തെ പൊതുദര്‍ശനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിക്കുകയായിരുന്നു. പോലിസ് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് രാത്രിയില്‍ ഭൗതികശരീരം റെഡ് ഹൗസിലേക്ക് മാറ്റിയത്.

കൊവിഡ് സുരക്ഷാചട്ടങ്ങള്‍ പാലിച്ച്‌ ഇവിടെ പൊതുദര്‍ശനം തുടരുകയാണ്. ആഗസ്ത് അഞ്ചിനാണ് കൊവിഡ് ബാധിച്ച്‌ എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം.

എന്നെ കാക്കുന്നൊരു കാവല്‍ മാലാഖയുണ്ട്; ഭാവന

0
Spread the love

നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം നല്‍കിയ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു ഭാവനയുടെ പോസ്റ്റ്. മറ്റാരുമല്ല അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ അച്ഛനെ കുറിച്ചായിരുന്നു ഭാവന കുറിച്ചിരുന്നതും. അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു.

‘എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നായിരുന്നു ഭാവന കുറിച്ചത്.
2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വിടവാങ്ങിയത്. 59 വയസുമാത്രമായിരുന്നു മരണപ്പെടുമ്ബോള്‍ അദ്ദേഹത്തിന്റെ പ്രായം. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് ഭാവന പറഞ്ഞിരുന്നു.

മക്കളുടെ വളർച്ച കാണാൻ സാധിച്ചില്ല എസ്പിബിയുടെ ജീവിതത്തിലെ ദുഃഖം

0
Spread the love

ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.പ്രി​ഗായകന്റെ വിയോ​ഗമരി‍‍ഞ്ഞതോ‌ടെ ആരാധകരും സഹപ്രവർത്തകരും ദുഖത്തിലാണ്.ഇന്ന് കറുത്ത ദിനമെന്നാണ് സംഗീത ലോകം ഒരേ സ്വരത്തിൽ പറയുന്നു.ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1:04നാ​ണ് എ​സ്പി​ബി മ​രി​ച്ച​ത്.എസ്പിബി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.സംവിധായകൻ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു

2015ൽ തന്റെ സംഗീത ജീവിതത്തിന്റെ 50ാം വർഷത്തിലാണ് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം മനസ്സ് തുരന്നിരുന്നു.കഴിഞ്ഞ 55 വർഷത്തിൽ തന്റെ സംഗീതജീവിതത്തിൽ നിന്ന് ഒരിക്കൽ പോലും അദ്ദേഹം ഇടവേളയെടുത്തിരുന്നില്ല.സംഗീതത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ നഷ്ടമായത് മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളായിരുന്നു.
എന്റെ കുട്ടികൾ വളരുന്നതു കാണാൻ എനിക്കായില്ല.എന്റെ 49വർഷങ്ങളും ഞാൻ സംഗീതത്തിനാണ് നൽകിയത്.ശരാശരി ഒരു ദിവസം 11മണിക്കൂറുകൾ ഞാൻ ജോലി ചെയ്തു.അതിനാൽ എന്റെ കുട്ടികളുടെ വളർച്ച ഞാൻ നഷ്ടപ്പെടുത്തി.

ഞാൻ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന് എനിക്ക് അറിയില്ല. പരിശീലനം നേടിയ ഗായകൻ അല്ല ഞാൻ.ഈ പ്രായത്തിലും എനിക്ക് ജോലി ലഭിക്കുന്നുണ്ട്.മികച്ച രീതിയിൽ പാട്ടുപാടാനും സാധിക്കുന്നുണ്ട്.പാട്ട് റെക്കോർഡ് ചെയ്യുന്നതിനായി രാവിലെ അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ എന്തിരുന്നാലും ഞാൻ നേരത്തെ എത്തും.അതിനായുള്ള തയാറെടുപ്പുകൾ നടത്തും.പാട്ടുപാടാനാവുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിൽ ഒരിക്കലും ഞാൻ മൈക്രോഫോണിന് അടുത്തേക്ക് പോകില്ല.വലുതോ ചെറുതോ ആയ സംവിധായകരാവട്ടെ ഞാൻ അവരോട് നീതി കാണിക്കും

പ്രാർത്ഥനകൾ വിഫലം,എസ്പിബി യാത്രയായി

0
Spread the love

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ ശേഷം തുടർചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നതെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

അരോഗ്യ നില വഷളായതിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഉൾപ്പെടെ ആശുപത്രി അധികൃതർ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നിൽ പോലീസിനെ ഉൾപ്പെടെ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. സംവിധായകൻ ഭാരതി രാജ, സഹോദരിയുടെ ഗായികയുമായ എസ്. പി. ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

ഓഗസ്റ്റ് 14 ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീർത്തും വഷളായത്. എന്നാൽ പ്രതീക്ഷകൾ നൽകി സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്ത പുറത്തുവന്നിരുന്നു. സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകൻ ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകൻ നടൻ, സംഗീതസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്നിങ്ങനെ സുഹൃത്തുക്കൾക്കും ആരാധകർക്കും ഇടയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ആറ് ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യവും എസ് പിബിയെ ആദരിച്ചിട്ടുണ്ട്.

1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി പിന്നണി ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. അതിനു ശേഷം പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായ ഇതുവരെ 39000 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡും എസ്.പി.ബിയുടെ പേരിലാണ്.

ഗായകൻ എന്നതിന് ഉപരി ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് എസ്പിബി. കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസന് പുറമെ രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ നാടക അഭിനേതാവും ഹരികഥാ കലാകാരനുമായ എസ്. പി. സംബമൂർത്തി ശകുന്തളാമ്മ ദമ്പതികളുടെ മകനായി 946 ജൂൺ 4 നായിരുന്നു എസ് പിബിയുടെ ജനനം. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത. സാവിത്രിയാണ് ഭാര്യ. എസ്.പി.ബി. ചരൺ , പല്ലവി എന്നിവർ മക്കളാണ്.

വയലിനിസ്റ്റ് ബാലഭാസ്കർ മരണം: നുണ പരിശോധന ഇന്ന്

0
Spread the love

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകട മരണത്തിൽ സിബിഐ നുണ പരിശോധന ഇന്ന് മുതൽ ആരംഭിക്കും. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, കലാഭവൻ സോബി എന്നിവർക്കാണ് നുണ പരിശോധന. സിബിഐയുടെ കൊച്ചി ഓഫീസിൽ വച്ചാകും പരിശോധന.

ചെന്നൈയിലെയും ദില്ലിയിലേയും ഫൊറൻസിക് ലാബുകളിൽ നിന്നുളള വിദഗ്ധർ ആണ് നുണ പരിശോധനയ്ക്കായി എത്തിയിട്ടുള്ളത്. വിമാനത്താവളത്തിലെ സ്വർണക്കടത്തു കേസിൽ പ്രകാശൻ തമ്ബിയും വിഷ്ണുവും പ്രതിയായതോടെയാണ് വാഹന അപകടത്തെക്കുറിച്ചു ബന്ധുക്കൾക്കു സംശയമുണ്ടാകുന്നത്.

ബാലഭാസ്കറിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്തു സംഘങ്ങൾക്കു പങ്കുണ്ടോയെന്നു പരിശോധിക്കാനാണ് ഇവർക്കു നുണ പരിശോധന നടത്തുന്നത്. അപകടസമയത്ത് ബാലഭാസ്കറിന്റെ കൂടെയുണ്ടായിരുന്ന അർജുൻ താൻ വാഹനമോടിച്ചില്ലെന്നു മൊഴിമാറ്റിയതിലും ബന്ധുക്കൾ ദുരൂഹത അറിയിച്ചിരുന്നു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോ​ഗ്യനില അതീവ ഗുരുതരം

0
Spread the love

ചെന്നൈ: ​ഗായകൻ എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ (എസ്പിബി) ആരോഗ്യസ്ഥിതി മോശമായി. എസ്പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്നു ചെന്നൈയിലെ എംജിഎം ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. പരമാവധി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തിലാണ് കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ആരോഗ്യനില കൂടുതൽ വഷളായെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നല്‍കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കോവിഡ് ബാധിച്ച് ഓഗസ്റ്റ് 5 മുതൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എസ്പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ആദ്യം വീട്ടിൽ ചികിത്സ തേടാമെന്ന് തീരുമാനിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയിലാക്കുകയായിരുന്നു. ഓഗസ്റ്റ് പതിനാലോടെ അദ്ദേഹത്തിന്റെ ആരോഗ്യനില തീർത്തും വഷളായത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തുടർന്ന് സെപ്തംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന ആശ്വാസ വാർത്ത പുറത്തു വന്നു. കൊവിഡ് മുക്തനായെങ്കിലും ആരോ​ഗ്യസ്ഥിതി മെച്ചപ്പെടാഞ്ഞതിനാൽ അദ്ദേഹം വെന്റിലേറ്ററിൽ തന്നെയാണെന്നും അന്ന് മകൻ എസ് പി ചരൺ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

ഒറിജിനൽ മോഹനവല്ലിെ പരിചയപ്പെ‌ുത്തി അർജുനേ‌‌‌ട്ടൻ ചിത്രം വൈറൽ

0
Spread the love

ജയകുമാർ എന്ന പറഞ്ഞാൽ മലാലികൾക്ക് വേഗം മനസ്സിലാവണം എന്നില്ല.അതേസമയം തട്ടീം മുട്ടീം പരമ്പരയിലെ അർജുൻ എന്ന് പറഞ്ഞാൽ മനസ്സിലാകും.ടെലിവിഷൻ സീരിയലുകൾക്ക് പുറമെ ഷോർട്ട് ഫിലിമുകളിലും ബിഗ് സ്ക്രീനിലും കഴിവ് തെളിയിച്ച താരം,ശാസ്താകോട്ട സ്വദേശിയാണ്.അഭിനയത്തിന് പുറമെ കാർട്ടുണിസ്റ്റായും ജയകുമാർ ശോഭിച്ചിട്ടുണ്ട്.കാർട്ടൂണിസ്റ്റ് യേശുദാസൻ ഇറക്കിയിരുന്ന അസാധു,ജനയുഗം തുടങ്ങിയ മാസികകളിൽ ധാരാളം കാർട്ടൂണുകൾ ജയകുമാർ വരച്ചിട്ടുണ്ട്.അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം സർവേ ഡിപ്പാർട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറായാണ് വിരമിക്കുന്നത്.പിന്നീടാണ് അദ്ദേഹം അഭിനയത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അർജുനേട്ടന്റെ ഒർജിനൽ മോഹനവല്ലിയുടെ ചിത്രമാണ്.നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ഒരു ചലഞ്ചുമല്ല എന്ന ക്യാപ്ഷനോടെയാണ് തന്റെ യുവത്വം തുടിക്കുന്ന ചിത്രം ജയകുമാർ പങ്കുവച്ചത്.ഭാര്യയൊത്തുള്ള പഴയകാല ചിത്രമാണ് ഇത്.ഹിപ്പി മുടിയും,ഫുൾ സ്ലീവ് ഷർട്ടുമിട്ടിട്ടുള്ള താരത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിക്കഴിഞ്ഞു

രാജസേനൻ സംവിധാനം ചെയ്ത ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെയാണ് ജയകുമാർ സിനിമയിൽ എത്തുന്നത്.അദ്ദേഹത്തിന്റെ നാടകം കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് രാജസേനൻ സിനിമയിലേയ്ക്ക് വിളിക്കുന്നത്.പിന്നീട് രാജസേനൻ സിനിമകളിൽ സജീവ സാന്നിധ്യമായിരുന്നു ജയകുമാർ.2009ൽ സംപ്രേക്ഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രത്തിലൂടെയാണ് മിനിസ്ക്രീനിൽ എത്തിയത്.

ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോൾ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്, പൃഥ്വിരാജിനെ നോക്കൂയെന്ന് ചിലർ പറഞ്ഞിട്ടുണ്ട്-അഹാന

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാനകൃഷ്ണകുമാർ.അടുത്തിടെ ചില സൈബർ ആക്രമണങ്ങൾക്കും നടി ഇരയായിരുന്നു.സോഷ്യൽ മീഡിയകളിലും നടി സജീവമാണ്.ലോക്ക്ഡൗൺ ആയതോടെ ഇവർ സജീവമായി തന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ട്.അഹാനയ്ക്കും അനിയത്തിമാർക്കുമായി സ്വന്തമായി ചാനലുകളും ഉണ്ട്.ഇതിൽ ഇവരുടെ പാചകവും പാട്ടും ഡാൻസും എല്ലാം പങ്കുവെക്കാറുമുണ്ട്.

അടുത്തിടെ അഹാന പങ്കെടുത്ത ഒരു പരിപാടിയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.അഭിനയം മാത്രമല്ല സംവിധാനത്തിലും അഹാനയ്ക്ക് ഭാവിയുണ്ടെന്ന് ഇതിനകം തന്നെ പ്രേക്ഷകർ വിലയിരുത്തിയിരുന്നു.വൈകാതെ തന്നെ ആ സ്വപ്‌നം സഫലീകരിക്കും താനെന്നും അഹാന പറയുന്നു.

ടോവിനോ തോമസ്,പൃഥ്വിരാജ്,മമ്മൂട്ടി,മോഹൻലാൽ ഇവരുടെ ഫോട്ടോയായിരുന്നു അഹാനയ്ക്കായി അവതാരക കാണിച്ചത്.പൃഥ്വിരാജിനെയായിരുന്നു അഹാന തിരഞ്ഞെടുത്തത്.പൃഥ്വിയെ തനിക്ക് പണ്ടേയിഷ്ടമാണെന്നായിരുന്നു താരം പറഞ്ഞത്.പൃഥ്വിരാജ് എന്ന് കേൾക്കുമ്പോൾ വെരി സെൻസിബിൾ പേഴ്‌സൺ എന്നാണ് തോന്നിയിട്ടുള്ളത്.വേറിട്ട പ്രണയനായകനായാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.ഞാനൊക്കെ ചില പ്രശ്‌നങ്ങളിലൂടെ കടന്നുപോവുമ്പോൾ ചിലരൊക്കെ പറഞ്ഞിട്ടുണ്ട്,പൃഥ്വിരാജിനെ നോക്കൂ.എത്ര പ്രശ്‌നങ്ങളെ അതിജീവിച്ചാണ് പുള്ളി ഇങ്ങനെ നിൽക്കുന്നത്.ഭയങ്കര ബഹുമാനം തോന്നുന്നയാളാണെന്നും അഹാന പറയുന്നു

അച്ഛൻ കൃഷ്ണ കുമാറിന് പിന്നാലെയാണ് മക്കളും സിനിമയിൽ എത്തിയിരിക്കുന്നത്.ആദ്യം അഹാനയായിരുന്നു വെള്ളിത്തിരയിൽ എത്തിയത്.തൊട്ട് പിന്നാലെ ഇളയ മകൾ ഹൻസികയും വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.ലൂക്ക എന്ന ചിത്രത്തിൽ അഹാനയുടെ കുട്ടികാലമാണ് ഹൻസിക അവതരിപ്പിച്ചത്.മൂന്നാമത്തെ സഹോദരി ഇഷാനിയും സിനിമയിൽ എത്തിയിട്ടുണ്ട്.

നിലപാടുകളുളളവർ,സത്യം തുറന്നുപറഞ്ഞവർ,അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്‌മ‌രിക്കപ്പെടുക തന്നെ ചെയ്യും

0
Spread the love

മലയാളത്തിന്റെ മഹാനടൻ തിലകന്റെ ഓർമ്മദിനമാണിന്ന്.അദ്ദേഹത്തെ കുറിച്ച്‌ മകനും നടനുമായ ഷമ്മി തിലകൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. തിലകന്റെ ജീവിതത്തെ ബൈബിളുമായി ഉപമിച്ചാണ് ഷോബിയുടെ കുറിപ്പ്.ചിന്തിച്ചതു പോലെ തന്നെ പറയുകയും പറഞ്ഞതുപോലെ തന്നെ പ്രവർത്തിക്കുകയും തന്റെ നിലപാടുകൾ തുറന്നു പറയുകയും ചെയ്‌ത യേശുക്രിസ്‌തുവുമായാണ് തിലകനെ മകൻ ഉപമിക്കുന്നത്. തിലകന്റെ ചിത്രത്തോടെയുളള കുറിപ്പിൽ ഒരിടത്ത് പോലും അദ്ദേഹത്തിന്റെ പേര് പരമാർശിക്കാതെ പരോക്ഷമായാണ് തിലകന്റെ നിലപാടുകൾ ഷോബി തുറന്നുകാട്ടുന്നത്.

കുറിപ്പിങ്ങനെ,

പ്രണാമം,വേർപിരിയലിന്റെ എട്ടാം വർഷം. രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ജീവിച്ചിരുന്നെന്ന് നാം കരുതുന്ന..; ദൈവപുത്രനായി ആദരിക്കുന്ന #ജീസസ്_ക്രൈസ്റ്റ് വാക്ക്, ചിന്ത, പ്രവൃത്തി എന്നിവയുടെ സമീകരണം കൊണ്ട് ലോകത്തെ ജയിച്ചവനാണ്..! അവൻ ചിന്തിച്ചതു പോലെ തന്നെ പറഞ്ഞു..; പറഞ്ഞതുപോലെ പോലെ തന്നെ പ്രവർത്തിച്ചു..! തന്റെ നിലപാടുകൾ തുറന്നു പറഞ്ഞു. നിലവിലുള്ളത് ദുഷിച്ച വ്യവസ്ഥിതി ആണെന്നും..; സകലർക്കും നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗരാജ്യം വരുമെന്നും അവൻ വിളിച്ചു പറഞ്ഞു..! അതിന്, സാമ്രാജ്യത്വ ശക്തികൾ അവനെ നിഷ്‌കരുണം വിചാരണ ചെയ്തു..! പറഞ്ഞ സത്യങ്ങൾ മാറ്റി പറഞ്ഞാൽ ശിക്ഷിക്കാതിരിക്കാമെന്ന്, സ്വന്തം കൈ കഴുകിക്കൊണ്ട് ന്യായാധിപൻ #പീലാത്തോസ് അവനോട് പറഞ്ഞു..!

പക്ഷേ അവൻ.. സത്യമാണ്_ജയിക്കേണ്ടത് എന്ന തന്റെ നിലപാടിൽ ഉറച്ചു നിന്നതിനാൽ, ആ കപട ന്യായവാദികൾ മുൻകൂട്ടി വിധിച്ച കുരിശുമരണം അവന് ഏറ്റുവാങ്ങേണ്ടിവന്നു..! സ്വന്തമായ നിലപാടുകളോടെ സത്യമാർഗത്തിൽ സഞ്ചരിക്കുന്നവർ എന്നും മഹാന്മാർ ആയിരിക്കും..! അവരൊരിക്കലും സത്യനിഷേധികളായ സൂത്രശാലികൾക്ക് പ്രിയപ്പെട്ടരാകില്ല..! അവരെ ഈ കലിയുഗത്തിലും ഇക്കൂട്ടർ സംഘം ചേർന്ന് ആക്രമിച്ചു കീഴടക്കിക്കൊണ്ടേയിരിക്കുന്നു..! ഇത്തരം സൂത്രശാലികൾ താൽക്കാലികമായെങ്കിലും ചിലർക്കൊക്കെ പ്രിയപ്പെട്ടവർ ആയിരിക്കും..! പക്ഷേ ഇക്കൂട്ടർ എത്ര തന്നെ മിടുക്കുള്ളവരായാലും അവരുടെ അധർമ്മ പ്രവർത്തികൾ ഒരിക്കൽ അനാവരണം ചെയ്യപ്പെടുക തന്നെ ചെയ്യും..! സുമനസ്സുകളിൽ അവർ വിസ്മരിക്കപ്പെടും..! എന്നാൽ സ്വന്തമായി നിലപാടുകളുള്ളവർ..; സത്യം തുറന്നുപറഞ്ഞവർ..; അവർ ചരിത്രത്തിൽ അർഹിക്കുന്ന നിലയിൽ സ്മരിക്കപ്പെടുക തന്നെ ചെയ്യും..! അതാണ് കാലം കാത്തുവെയ്ക്കാറുള്ള നീതി..!

ബൈബിളിൽ പറയുന്നത് ഇപ്രകാരം..; നീതിമാന് ഒരിക്കലും ഇളക്കം തട്ടുകയില്ല..! അവന്റെ സ്മരണ എന്നേക്കും നിലനിൽക്കും..! ദുർവാർത്തകളെ അവൻ ഭയപ്പെടുകയില്ല..! അവന്റെ ഹൃദയം അചഞ്ചലവും കർത്താവിൽ ആശ്രയിക്കുന്നതുമാണ്..! അവന്റെ ഹൃദയം ദൃഢതയുള്ളതായിരിക്കും..! അവൻ ഭയപ്പെടുകയില്ല..! അവൻ ശത്രുക്കളുടെ പരാജയം കാണുന്നു..! [സങ്കീർത്തനങ്ങൾ 112-ൽ 6 മുതൽ 8]

റംസിയുടെ ആത്മഹത്യ: സീരിയല്‍ നടിയും ഭര്‍ത്താവും മുന്‍കൂര്‍ ജാമ്യംതേടി

0
Spread the love

ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷം യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ കേസ് ഡയറിയും അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടും 28-ാം തീയതി ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.

കേസില്‍ പ്രതിശ്രുതവരന്റെ ജ്യേഷ്ഠന്‍ അസറുദ്ദീനും സീരിയല്‍ നടിയായ ഭാര്യ ലക്ഷ്മി പി. പ്രമോദും സമര്‍പ്പിച്ച മുന്‍കൂര്‍ജാമ്യഹര്‍ജിയിലാണു കോടതിയുത്തരവ്. ജാമ്യഹര്‍ജിയില്‍ 28-നു സര്‍ക്കാര്‍ നിലപാടറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കൊല്ലം കൊട്ടിയത്തു വാടകയ്ക്കു താമസിക്കുന്ന വാളത്തുങ്കല്‍ സ്വദേശി റഹീമിന്റെയും നദീറയുടെയും മകള്‍ റംസി(24)യെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ മൂന്നിനാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts