Home Blog Page 1548

ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്-ലാൽ ജോസ്

0
Spread the love

മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നും. എന്നാല്‍ ചിത്രത്തിലെ ദിലീപിന്റെ സ്‌ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ തുടര്‍ന്ന് ഉണ്ടായ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നും. ചിത്രത്തില്‍ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നും ലാല്‍ ജോസ് വ്യക്തമാക്കി. നേരത്തെയും ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ലാല്‍ ജോസിന്റെ ഈ വാക്കുകള്‍ ചര്‍ച്ചയാവവുകയാണ്.

” ചാന്ത്‌പൊട്ട് എന്ന സിനിമയുടെ പേരില്‍ തന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണെന്നായിരുന്നു. ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്‌ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്.

അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്‌സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് തന്റെ പരാജയമായിട്ടാണ് താന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്‌ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു.” ലാല്‍ജോസ് പറയുന്നു.

ഫോട്ടോ എടുക്കാൻ മാത്രമായി ചെളിയിലേക്ക് ഇറങ്ങുന്ന ചിലർ; നടി അനുമോളുടെ ഫോട്ടോയ്ക്ക് വിമർശനം

0
Spread the love

കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോൾ. നാട്ടിൽ അവധിക്കാലം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ”ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്.

ചിത്രം വൈറലായതോടെ ഇതിന് വിമർശനങ്ങളും എത്തി. താരത്തിനെതിരെ വന്ന വിമർശനത്തിന് പതിവ് സ്റ്റൈലിൽ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെൻഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മിൽ ചേർച്ചയില്ല” എന്നാണ് ഒരു കമന്റ്.”വീട്ടിൽ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി. മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്. ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.

മഴക്കാലത്ത് പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ”വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടൻ, കുഞ്ഞുമാനേട്ടൻ, രവിയണ്ണൻ” എന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

ആദ്യ 3D ചലച്ചിത്രത്തിന് 36 വയസ്സ്

0
Spread the love
ഇന്ത്യൻ സിനിമ ചരിത്രത്തിൽ ആദ്യമായി 3D എന്ന മാസ്മരിക ലോകത്തിലേക്ക്‌ സിനിമാ പ്രേമികളെ കൊണ്ടുപോയ ചിത്രം ആയിരുന്നു 1984 ൽ പുറത്തിറങ്ങിയ
മൈ ഡിയർ കുട്ടിച്ചാത്തൻ . മലയാളികൾക്കും സിനിമാ ആസ്വാദകർക്കും അഭിമാനത്തോടെ പറയാവുന്ന ഒരു കാര്യം ചരിത്ര മുഹൂർത്തത്തിന് കരണക്കാരായതു മലയാളികൾ ആണെന്നും നമ്മുടെ മലയാളത്തിൽ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയതെന്നായിരുന്നു . 1984 അഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം 36 വർഷം പിന്നിടുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ഈ അവസരത്തിൽ നമുക്ക് ഓർക്കുന്നതോടൊപ്പം നമ്മിൽ നിന്നും വേർപിരിഞ്ഞ കലാകാരന്മാർക്ക് പ്രണാമങ്ങളും അർപ്പിക്കാം ….

മക്കളുമായുള്ള ഭരതന്റെ ബന്ധത്തെ കുറിച്ച് കെപിഎസി ലളിത

0
Spread the love

മലയാള സിനിമയിലെ ഹിറ്റ് സംവിധായകനായിരുന്നു ഭരതൻ.എൺപതുകളിൽ ഭരതന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വളരെ അധികം ശ്രദ്ധിക്ക പെട്ടിരുന്നു.കെപിഎസി ലളിതയെയായിരുന്നു ഭരതൻ വിവാഹം ചെയ്തത്.ഒരു കുടുംബനാഥൻ എന്ന നിലയിലും വേറിട്ട് നിന്ന വ്യക്തിത്വമായിരുന്നു ഭരതൻ. പല വേദികളിൽ ഭരതനിലെ സംവിധായകനെ കുറിച്ച് കെപിഎസി ലളിത തുറന്ന് പറഞ്ഞിട്ടുണ്ട്.ഇപ്പോൾ ഭരതൻ എന്ന അച്ഛനെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞിരിക്കുകയാണ് അവർ.

മകളുടെ പഠനവുമായി ബന്ധപെട്ട കാര്യം അവൾ സ്വയം തെരഞ്ഞെടുത്തതാണെന്നും തന്റെ മകൾ എന്താകണമെന്ന അച്ഛന്റെ ആഗ്രഹത്തിനൊപ്പം ചേർന്നില്ലെന്നും ഭരതനിലെ അച്ഛനെക്കുറിച്ച് പറയുന്നതിനിടെ കെപിഎസി ലളിത പറഞ്ഞു.’ചേട്ടന് മകളെ ഒരുപാട് ഇഷ്ടമായിരുന്നു.അവളെ അദ്ദേഹം ഒരു ചിത്രകാരിയാക്കാനാണ് ആഗ്രഹിച്ചത്. അവൾ നല്ല പോലെ പെയിന്റ് ചെയ്യുമായിരുന്നു.പക്ഷേ അതൊരു സൈഡ് ബിസിനസിനപ്പുറം ഒരു പ്രൊഫഷനാക്കി മാറ്റാൻ അവൾ ആഗ്രഹിച്ചില്ല. അതിന്റെ പേരിൽ അവർ തമ്മിൽ പിണങ്ങിയിരുന്നു.

ഇവൾ സ്വന്തമായി തീരുമാനിച്ചതാണ് ബിബിഎ എടുക്കാമെന്ന്.അച്ഛന്റെ കാലിൽ തൊട്ട് വന്ദിച്ചിട്ടാണ് അവൾ അതിന് പോകുന്നത്. അന്നാണ് പിന്നെ അവർ തമ്മിൽ മിണ്ടുന്നത്.അച്ഛന് അതിന്റെ പേരിൽ നല്ല വിഷമം ഉണ്ടായിരുന്നു.താൻ പറഞ്ഞത് ചെയ്തിലല്ലോ എന്ന രീതിയിൽ നല്ല വിഷമം പുള്ളിക്ക് തോന്നിയിരുന്നു.അന്ന് രാത്രിയിലാണ് സുഖമില്ലാതെ ആശുപത്രിയിൽ പോകുന്നതൊക്കെ’. കെപിഎസി ലളിത പറയുന്നു.

എസ്.പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് എം.ജി.എം ആശുപത്രി

0
Spread the love

ചെന്നൈ: ബാധിച്ച്‌ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രശസ്ത ഗായകൻ ത്തിന്റെ നില ഗുരുതരമായി തുടരുന്നു. ബുധനാഴ്ച എംജിഎം ഹെൽത്ത് കെയർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഐസിയുവിൽ വെന്റിലേറ്ററിലാണ് അദ്ദേഹമെന്ന് എംജിഎം ഹെൽത്ത് കെയർ അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കരൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ‘കോവിഡിനെ തുടർന്ന് എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ച ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമായി തുടരുന്നു. വെന്റിലേറ്റർ, ഇഎംഒ(എക്സ്ട്രാകോർപ്പറിയൽ മെബ്രൻസ് ഓക്സിജെന്റേഷൻ) എന്നിവയുടെ പിന്തുണയോടെ ഐസിയുവിൽ തുടരുകയാണ്’- പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അദ്ദേഹം വെൻറിലേറ്ററിലാണെന്നും വിദഗ്ധ സംഘം അദ്ദേഹത്തെ പരിശോധിച്ച്‌ വരികയാണെന്നും മകൻ എസ് പി ചരൺ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

കോവിഡിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ എംജിഎം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചത്. അതേസമയം അദ്ദേഹം വേഗം സുഖം പ്രാപിക്കുന്നതിന് രജനികാന്ത്, ശിവകുമാർ ഉൾപ്പെടെ പ്രമുഖ താരങ്ങൾ ആശംസകൾ അറിയിച്ചു. പ്രശസ്ത സംവിധായകൻ ഭാരതിരാജ ബാലസുബ്രഹ്മണ്യത്തിനായി വ്യാഴാഴ്ച കൂട്ടപ്രാർഥന സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസൻ, രജനികാന്ത് ഉൾപ്പെടെയുള്ളവർ പ്രാർഥനയിൽ പങ്കെടുക്കുന്നുണ്ട്.

സുശാന്ത് സിംഗിന്റെ മരണം, റിയ ചക്രബര്‍ത്തിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

0
Spread the love

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിയുടെ ഹർജി സുപ്രീംകോടതി തള്ളി. ബീഹാർ സർക്കാരിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും കോടതി പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സി.ബി.ഐ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി. സാമ്ബത്തികനേട്ടത്തിനായി റിയ സുശാന്തിനെ ഉപയോഗിച്ചെന്നാണ് സുശാന്തിന്റെ കുടുംബത്തിന്റെ ആരോപണം.


ബീഹാർ പൊലീസ് രജിസ്‌റ്റർ ചെയ്‌ത കുറ്റപത്രം കോടതി അംഗീകരിച്ചു. ബീഹാറിൽ നിന്ന് കേസ് മഹാരാഷ്ട്രയിലേക്ക് മാറ്റണമെന്നായിരുന്നു റിയയുടെ പ്രധാന ആവശ്യം. എന്നാൽ ഇതിനെ കേന്ദ്രവും ബീഹാറും എതിർത്തു. മഹാരാഷ്ട്ര പൊലീസ് നീതിയുക്തമായ അന്വേഷണമല്ല നടത്തുന്നതെന്ന് സുശാന്തിന്റെ അച്ഛനും ബീഹാറും കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സുശാന്ത് മരിച്ച്‌ രണ്ട് മാസത്തിലേറെയായിട്ടും മരണത്തിന് കാരണമെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സുശാന്തിന്റെ മരണം ആത്മഹത്യയല്ല ആസൂത്രിത കൊലപാതകമാണെന്ന് കാണിച്ച്‌ കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. സുശാന്തിന്റെ മരണം ആത്മഹത്യയെന്ന തരത്തിലാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, അതൊരു കൊലപാതകമാണെന്നാണ് തങ്ങൾ ഉറച്ചു വിശ്വസിക്കുന്നതെന്ന് സുശാന്തിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കൃത്യം നാല് വർഷം മുൻപ്, ഈ ദിവസം ഞങ്ങൾ ഇങ്ങനെയായിരുന്നു-ശിൽപ ബാല

0
Spread the love

ടെലിവിഷൻ അവതാരികയായെത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് ശിൽപ ബാല.ശിൽപയെക്കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ഭാവന,സയനോര, ഷഫ്‌ന തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദത്തെക്കുറിച്ചാണ്.ഇപ്പോൾ താരം വൈറലാകുന്നത് ഭർത്താവുമായുള്ള വിശേഷങ്ങൾ പങ്കുവെച്ചാണ്.ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം വീട്ടിലെ വിശേഷം പങ്കുവെച്ചത്.

ശിൽപയും ഭർത്താവും കൂടി നാലാം വിവാഹ വാർഷികം ആഘോഷിക്കുകയായിരുന്നു. 2016 ഓഗസ്റ്റ് പതിനെട്ടിനായിരുന്നു താരത്തിന്റെ വിവാഹം നടന്നത്.കല്യാണ ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും അന്ന് തൊട്ടിങ്ങോട്ടുള്ള ബന്ധത്തെക്കുറിച്ചുമൊക്കാണ് താരം പറയുന്നത്.നാല് വർഷം മുൻപ് കൃത്യം ഈ സമയത്ത് ഞങ്ങൾ സദ്യ കഴിച്ചുകൊണ്ട് ക്യാമറാന്മാരെ നോക്കിക്കൊണ്ട് പരസ്പരം ചിരിക്കുകയായിരുന്നുവെന്നാണ് താരം പങ്കുവെക്കുന്നത്.

രണ്ട് പേരുടെയും വായി ഭക്ഷണം നിറയുമ്പോൾ അല്ലാതെ ഞങ്ങളുടെ സംസാരം നിർത്താറില്ലെന്നും എന്റെ ലുബ്‌സ്റ്റാറിന് വിവാഹ വാർഷിക ആശംസകൾ എന്നുമാണ് താരം പറയുന്നത്.ഒപ്പം ഇപ്പോൾ ഒരു കുഞ്ഞുണ്ടെന്നും നിബന്ധനകളൊന്നുമില്ലാതെ താൻ സ്‌നേഹിക്കുന്ന ഒരേയൊരാളാണ് ഭർത്താവെന്നും താരം പറയുന്നു.അതേസമയം കൊവിഡ് കരണം മകൾ യാമികയിൽ നിന്ന് മാറി നിൽക്കേണ്ട സാഹചര്യത്തെക്കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ താരം പറഞ്ഞിരുന്നു.

ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു! കൃഷിക്കിറങ്ങി അനുമോള്‍

0
Spread the love

മലയാളത്തിലെ യുവനടിമാരില്‍ വളരെ സെലക്റ്റഡ് ആയി സിനിമകള്‍ തെരഞ്ഞെടുക്കുന്ന നടിയാണ് അനുമോള്‍. 2010ല്‍ സിനിമാലോകത്തെത്തിയ താരം തമിഴിലും മലയാളത്തിലും ബംഗാളിയിലുമായി ഇതുവരെ മുപ്പതോളം സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞു. കണ്ണുക്കുള്ളെ എന്ന സിനിമയിലൂടെയാണ് അനുമോള്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ഇവന്‍ മേഘരൂപനിലൂടെയാണ് മലയാളത്തില്‍ എത്തിയത്. അഞ്ചോളം ചിത്രങ്ങള്‍ തമിഴില്‍ ചെയ്തിട്ടുണ്ട് താരം. ഇന്‍സ്റ്റയില്‍ സജീവമായ അനുമോളുടെ ഇന്‍സ്റ്റയിലെ പുത്തന്‍ ചിത്രങ്ങളും വീഡിയോയും ഏറെ വൈറലായിരിക്കുകയാണ്.

അഭിനയിക്കുന്ന സിനിമകള്‍ ഏറെ തെരഞ്ഞുപിടിച്ച്‌ അഭിനയിക്കുന്ന നടിയാണ് അനുമോള്‍. വാണിജ്യ സിനിമകളുടെ പിറകെ പോകാതെ കലാമൂല്യമുള്ള സിനിമകള്‍ കണ്ടെത്തി അഭിനയിക്കാറുള്ള താരമാണ്. അതിനാല്‍ തന്നെ പത്ത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ 30 സിനിമകളാണ് അനുമോളുടെ കരിയറിലുള്ളത്.

‘ഈ വര്‍ഷത്തെ കര്‍ഷകശ്രീ അവാര്‍ഡ് ഞാന്‍ വിട്ടുകൊടുക്കില്യച്ചണ്ണു..’ എന്ന കുറിപ്പോടു കൂടിയാണ് അനുമോള്‍ ഇന്‍സ്റ്റയില്‍ പാടത്ത് നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രവും ക്യാപ്‌ഷനും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

ശുചീകരണ തൊഴിലാളികളെ വൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് വിശേഷിപ്പിച്ചുള്ള സർക്കാർ അറിയിപ്പിനെതിരെ ബി ഉണ്ണികൃഷ്ണൻ

0
Spread the love

ശുചീകരണ ജോലിയിൽ ഏർപ്പെടുന്നവരെവൃത്തിഹീന തൊഴിലിൽ ഏർപ്പെടുന്നവരെന്ന് വിശേഷിപ്പിച്ചു കൊണ്ടുളള സർക്കാർ അറിയിപ്പിനെതിരെ വിമർശനവുമായി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ രം​ഗത്ത്.തോട്ടിയുടെ മകൻ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച്‌ അവർക്കായി തുക മാറ്റി വെയ്ക്കുകയും ചെയ്തതിന് ശേഷവും അവരെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷ്ട്രീയ ശരികളും എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടി വരുമെന്ന് ബി ഉണ്ണികൃഷ്ണൻ.

കുറിപ്പ് വായിക്കാം..

അവന്റെ കൊടി ആകാശത്തിലങ്ങനെ പാറിക്കൊണ്ടിരുന്നു.നിരായുധരായ,ആത്മശക്തി മാത്രം രക്ഷയരുളുന്ന ആ ജനസമൂഹം ആ തോട്ടിയുടെ മകന്റെ നേതൃത്വത്തിൽ മുന്നോട്ട് നീങ്ങി.അവരുടെ സഖാക്കൾ മൂന്നിടത്ത് വെടിയേറ്റ് പതിച്ചു.എന്നിട്ടും ആ ഘോഷയാത്രയെ ചിതറിക്കാൻ വെടിയുണ്ടകൾക്ക് കഴിഞ്ഞില്ല.വിടവ് വരാതെ,അണി മുറിയാതെ ആ ഘോഷയാത്ര നീങ്ങി

വർഷങ്ങൾക്ക് മുമ്പ് തകഴി ശിവശങ്കരപ്പിള്ള എഴുതിയ തോട്ടിയുടെ മകൻ എന്ന നോവൽ അവസാനിക്കുന്നതിങ്ങനെയാണ്.തോട്ടിപ്പണി ചെയ്തിരുന്ന ഇശക്കുമുത്തുവിന്റേയും മകൻ ചുടല മുത്തുവിന്റേയും അയാളുടെ മകൻ മോഹനന്റേയും ജീവിതങ്ങളിലൂടെ,സമൂഹം വെറുപ്പോടെയും അവജ്ഞയോടെയും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരുടെ കഥ പറയുമ്പോഴും തകഴിക്ക് നിശ്ചയമുണ്ടായിരുന്നു താൻ അധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കഥയാണ് പറയുന്നതെന്ന്.മറ്റുള്ളവർക്ക് വൃത്തികേടായി തോന്നുമ്ബോഴും നോവലിലൊരിടത്തും വൃത്തിഹീനമായ തൊഴിൽ എന്ന പ്രയോഗം തകഴി നടത്തിയിട്ടില്ല.

മഹാരാജാസ് കോളേജ് അധ്യാപകൻ R L രജിത് കഴിഞ്ഞ ദിവസം FB യിൽ കുറിച്ച പോസ്റ്റ് ആണ് വീണ്ടും തോട്ടിയുടെ മകനെ ഓർക്കാനിടയാക്കിയത്.വൃത്തിഹീന തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുടെ മക്കൾക്കുള്ള ധന സഹായം എന്ന പത്ര അറിയിപ്പ് ശുചീകരണ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ മക്കൾക്ക് ഉണ്ടാക്കുന്ന മാനസികവ്യഥയെ കുറിച്ചായിരുന്നു രജിതിന്റെ പോസ്റ്റ്.ഇതു ശ്രദ്ധയിൽ പെട്ടതിനു ശേഷം ഞാൻ വെറുതേ ചില അന്വേഷണങ്ങൾ നടത്തി.PRD യിൽ നിന്നാണ് സാധാരണ ഇത്തരം അറിയിപ്പുകൾ മാധ്യമസ്ഥാപനങ്ങളിലെത്തുന്നത്.PRD ഉദ്യോഗസ്ഥരോട് തിരക്കിയപ്പോൾ മനസിലായി പട്ടികജാതി പട്ടികവർഗ്ഗ വകുപ്പിന്റേതാണ്‌ അറിയിപ്പെന്ന്.അറിയിപ്പ് കൈപ്പറ്റിയ ഒരു PRD ഉദ്യോഗസ്ഥൻ പട്ടികവർഗ്ഗ വകുപ്പിലേക്ക് വിളിച്ചന്വേഷിച്ചു.ഇത് ഇങ്ങനെ കൊടുക്കാൻ പാടുണ്ടോ?’ എന്ന്.

അൺ ക്ലീൻ ഒക്യുപ്പേഷൻ എന്നാണ് തങ്ങൾ ഇതിനെ വിളിക്കുന്നതെന്നും അതിന്റെ തർജമയാണ് അറിയിപ്പിൽ കൊടുത്തതെന്നുമാണ് ഉദ്യോഗസ്ഥന് കിട്ടിയ വിവരം.14-ാം നിയമസഭയുടെ 15-ാം സമ്മേളനത്തിൽ,അതായത് 2019 ജൂൺ 17ന് നിയമസഭയിൽ യു പ്രതിഭ MLA പട്ടിക വിഭാഗം മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു.പട്ടിക വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സർക്കാർ നല്കുന്ന സഹായത്തെ പറ്റിയായിരുന്നു ചോദ്യം.അതിന് മന്ത്രി നല്കിയ മറുപടി ഇതോടൊപ്പം കൊടുത്തിട്ടുണ്ട്.സർക്കാർ സഹായം ലിസ്റ്റ് ചെയ്തതിൽ 10-ാമതായി രേഖപ്പെടുത്തിയിരിക്കുന്നത്,വൃത്തിഹീന തൊഴിൽ ചെയ്യുന്നവരുടെ മക്കൾക്കു ള്ള സഹായമെന്നാണ്.

നോക്കണം,ഒരു സർക്കാർ രേഖയിലാണിത്.സർക്കാരിന്റെ കണക്ക് പ്രകാരം 600 ഉം അനൗദ്യോഗിക കണക്കുകൾ പ്രകാരം ഏഴായിരത്തോളവും വരുന്ന മനുഷ്യമാലിന്യം നീക്കം ചെയ്യുന്ന ജോലി ചെയ്യുന്ന മനുഷ്യരെ സർക്കാർ രേഖകൾ അടയാളപ്പെടുത്തിയിരിക്കുന്നത് വൃത്തിഹീനമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ എന്ന പേരിലാണ്.കേരളം പോലൊരു സ്ഥലത്ത് ഇടതും വലതും സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും ഈ പേര് മാറാതെ അവിടെ തുടരുന്നു എന്നത് അവിശ്വസനീയം തന്നെ.തോട്ടിയുടെ മകൻ എന്നൊരു പുസ്തകമുണ്ടാവുകയും ഈ പണി ചെയ്യുന്ന മനുഷ്യരെ അടിസ്ഥാനപ്പെടുത്തി ഒരു സിനിമ വരികയും പിന്നീട് സംസ്ഥാന ബജറ്റിലടക്കം ഇത് പരാമർശിച്ച്‌ ഈ തൊഴിലാളികൾക്കായി തുക മാറ്റി വയ്ക്കുകയും ചെയ്തതിനു ശേഷവും ഈ തൊഴിലാളികളെ സർക്കാർ രേഖകൾ ഇങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെങ്കിൽ നമ്മുടെ സാമൂഹ്യാവബോധവും ഭാഷാപ്രയോഗത്തിലെ രാഷട്രീയ ശരികളും എവിടെ നില്ക്കുന്നു എന്ന് വീണ്ടും വീണ്ടും ആലോചിക്കേണ്ടി വരും.

ദീർഘിപ്പിക്കുന്നില്ല,ഈ പ്രയോഗം മാറ്റിയേ തീരൂ.എന്റെ പരിചയത്തിലും സിനിമാ മേഖലയിലുമൊക്കെ ഇത്തരം തൊഴിലുകളിൽ ഏർപ്പെട്ടവരുടെ മക്കൾ പണിയെടുക്കുന്നുണ്ട്.അന്തസ്സും അഭിമാനവും ചിലരുടെ മാത്രം കുത്തകയല്ല അത് എല്ലാവരുടേയും അവകാശമാണ്

ലച്ചുവും റോവിനും വേര്‍പിരിഞ്ഞിട്ടില്ല, ഇരുവരും കുറുമ്പലക്കോട്ടില്‍

0
Spread the love

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജൂഹി റുസ്തഗി. ഉപ്പും മുളകും എന്ന ജനപ്രിയ സീരിയലിലെ ലച്ചു എന്ന കഥാപാത്രത്തിലൂടെയാണ് ജൂഹി പ്രേക്ഷക പ്രീതി നേടുന്നത്. പിന്നീട് ഇടയ്ക്ക് നടി സീരയിലില്‍ നിന്നും പിന്മാറിയിരുന്നു. അണിയറ പ്രവര്‍ത്തകര്‍ വമ്പന്‍ യാത്രയയപ്പാണ് ജൂഹിക്ക് നല്‍കിയത്. പിന്നീട് ആര്‍ട്ടിസ്റ്റായ റോവിന്‍ ജോര്‍ജുമായി നടി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നു എന്നും വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ ഇടയ്ക്ക് ജൂഹി റോവിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ചെയ്തതോടെ ഇരുവരും പിരിഞ്ഞുവെന്ന വാര്‍ത്തകളും പ്രചരിച്ചു. എന്നാല്‍ ഈ കിംവതന്തികള്‍ ജൂഹി തന്നെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള പുതിയ വീഡിയോയുമായി ജൂഹി എത്തിയിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലായ പെര്‍ഫെക്ട് സ്‌ട്രേഞ്ചേഴ്‌സിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. റോവിന്റെ കൂടെ ജൂഹി കുറുമ്പലക്കോട്ടിലേക്കാണ് യാത്ര നടത്തിയത്. ഇതിന്റെ വിശേഷങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

റോവിനൊപ്പമുള്ളല ചിത്രങ്ങള്‍ ജൂഹി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ജൂഹിയും റോവിനും പിരിഞ്ഞോ എന്ന ചോദ്യം ഉയര്‍ന്നത്. ഇതിനിടെയാണ് ഇരുവരും ഒന്നിച്ചുള്ള യാത്ര വീഡിയോ ജൂഹി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി തവണ ജൂഹിയും റോവിനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലായി മാറിയിരുന്നു. ഇരുവരുടെയും വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചെന്നും വാര്‍ത്തകളെത്തി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts