Home Blog Page 1554

നൂപുര നവരാത്രി ഓൺലൈൻ ഫെസ്റ്റിവൽ 2020നു തിരിതെളിഞ്ഞു.

0
Spread the love

ഒത്തിരി പ്രതിഭകളെ വാർത്തെടുക്കുന്ന കലാ സ്ഥപനമാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന നൂപുര സ്കൂൾ. നൂപുര നവരാത്രി ഓൺലൈൻ ഫെസ്റ്റിവൽ 2020നു തിരിതെളിഞ്ഞു.എല്ലാ വർഷവും വിഭുലമായ ചടങ്ങുകളോടെ നടത്തുന്ന പരിപാടി ഇത്തവണ ഓൺലൈനായാണ് നടത്തപ്പെടുന്നത്.ലോകത്തിന്റെ പലകോണുകളിൽ നിന്നു വ്യത്യസ്ത കലകളിൽ വിവിധ കലാകാരന്മാർ കലാമാമാങ്കത്തിൽ പങ്കെടുക്കുന്നു.ഇരുപത്തിയാറാം തീയതിവരെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കഥകളി,മോഹിനിയാട്ടം,കേരള നടനം ,ഓട്ടംതുള്ളൽ,ഭരതനാട്യം,കുച്ചിപ്പുടി,കതക്,ഫോക്ഡാൻസ്,കർണാടിക് ഡാൻസ്,കഥകളി മ്യൂസിക്,ഫോക് സോം​ഗ്,വയലിൻ,വീണ,ചെണ്ട,ഒഡീസി എന്നീ വിഭാ​ഗങ്ങളിലായാണ് മത്സരം നടക്കുന്നത്.മികച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന ഈ കലാവേദിയിലേക്ക് എല്ലാ കലാസ്വാദകർക്കും സുസ്വാഗതം..നൂപുര നവരാത്രി ഉത്സവം2020

എന്റെ ശത്രു അവനാണ്…. ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് -സിദ്ദിഖ്

0
Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ താൻ പിന്തുണയ്ക്കുന്നത് എന്തുകൊണ്ടെന്നുള്ള കാരണം വെളിപ്പെടുത്തുകയാണ് സിദ്ദിഖ്. ദിലീപ് കുറ്റം ചെയ്‌തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണിൽ ദിലീപ് പ്രതിയല്ലെന്നാണ് സിദ്ദിഖിന്റെ തുറന്നു പറച്ചിൽ.1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്.

സിദ്ദിഖിന്റെ വാക്കുകൾ:

‘പബ്ലിക് എന്നെ എതിർക്കുമോ എന്നതിനേക്കാൾ ഉപരി ഞാൻ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതൽ പരിചയമുള്ള ഒരു ചെറുപ്പക്കാരൻ, പിന്നീട് സിനിമയിൽ വരുന്നു. എന്റെ സഹപ്രവർത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്‌നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്‌ അയാൾക്ക് ഞാനൊരു സ്ഥാനം കൊടുത്തിട്ടുണ്ട്. ആ സ്ഥാനത്തുനിന്ന് ആയാൾ സത്യസന്ധമായി എന്നോട് ഒരു കാര്യം പറഞ്ഞത് വിശ്വസിച്ച്‌ കഴിഞ്ഞാൽ പിന്നെ എനിക്ക് അതിന്റെയപ്പുറം വേറെ ഒന്നും വിശ്വസിക്കേണ്ട കാര്യമില്ല.അയാൾ തെറ്റുകാരനല്ലെന്നൊരു വിശ്വാസം എന്റെ മനസിൽ ഉണ്ട്, ഇത് കോടതിയിൽ ഇരിക്കുന്ന വിഷയമാണ്, അയാൾ കുറ്റാരോപിതനാണ്. തീരുമാനം പറയാൻ പാടില്ല.എങ്കിൽപ്പോലും ഞാൻ അയാളെ വിശ്വസിക്കുന്നുണ്ട്.’
‘സംഭവം അറിഞ്ഞയുടൻ ഞാൻ ആ കുട്ടിയെ പോയി കണ്ടു. ദിലീപുമായിട്ടുള്ളതു പോലെത്തന്നെ അടുപ്പം ആ കുട്ടിയോടും ഉണ്ട്. ആ കുട്ടി പറഞ്ഞു ഇന്ന ക്രിമിനലാണ് ആക്രമിച്ചതെന്ന്. ഞാൻ അപ്പോൾ തന്നെ ഇന്നസെന്റ് ചേട്ടനെ വിളിച്ചു. ഇന്നസെന്റേട്ടൻ മുഖ്യമന്ത്രിയെ വിളിക്കുന്നു. മുഖ്യമന്ത്രി അപ്പോൾ തന്നെ പറഞ്ഞു, മൂന്ന് ദിവസത്തിനുള്ളിൽ ക്രിമിനലിനെ പിടിച്ചിരിക്കുമെന്ന്. പേര് വരെ നമുക്കറിയാലോ. മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്യുന്നു. ഈ കുട്ടി പ്രതിയെ തിരിച്ചറിയുന്നു. എന്നെ സംബന്ധിച്ച്‌ ആ കുറ്റം ചെയ്തയാളാണ് എന്റെ ശത്രു.
അയാൾ ചിലപ്പോൾ പലരുടെയും പേര് പറയും. ഒരാള് പറഞ്ഞെന്നു കരുതി പോയി ഈ ക്രൈം ചെയ്യണോ? എനിക്ക് പറ്റില്ലെന്ന് പറഞ്ഞാൽ പോരേ. എന്റെ സഹപ്രവർത്തകയെ, എനിക്ക് സ്‌നേഹമുള്ള കുട്ടിയെ ഉപദ്രവിച്ചത് അയാളാണ്. എന്നെ സംബന്ധിച്ചിടത്തോളം അവനാണ് ശത്രു. അവൻ ശിക്ഷിക്കപ്പെടണം. അവൻ അഞ്ചോ ആറോ മാസം കഴിഞ്ഞപ്പോൾ ഒരു പേര് പറഞ്ഞു. ഞാൻ ആ വാക്കു വിശ്വസിക്കാൻ തയ്യാറല്ല. അതിനേക്കാൾ എന്റെ കൂട്ടുകാരൻ ഞാൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞാൽ അത് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. പൾസർ സുനിയെ എനിക്കറിയില്ല. അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു നിലപാടെടുത്തത്. ഞാൻ നിൽക്കുന്നത് ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എന്റെ ഓപ്പോസിറ്റ് ഭാഗത്ത് നിൽക്കുന്നത് പൾസർ സുനിയാണ്. എന്റെ ശത്രു അവനാണ്. അയാളാണ് ശിക്ഷിക്കപ്പെടേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നു.’സിദ്ദിഖ് പറഞ്ഞു.

അമൃതയുടെയും അഭിരാമിയുടെയും ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് ഗായിക

0
Spread the love

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാർത്തകളിൽ ഇടംപിടിച്ച താരമാണ് അമൃതാ സുരേഷ്. പിന്നണി ഗായികയായി മലയാളത്തിൽ തിളങ്ങിയ താരം പ്രേക്ഷകർക്ക് ഒന്നടങ്കം സുപരിചിതയാണ്. ഐഡിയ സ്റ്റാർ സിംഗർ പോലുളള റിയാലിറ്റി ഷോകളിലൂടെയാണ് അമൃത ശ്രദ്ധേയയായത്. ബിഗ് ബോസിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമായിരുന്നു അമൃത തിരിച്ചെത്തിയിരുന്നത്. അമൃതാ സുരേഷിനൊപ്പം സഹോദരി അഭിരാമിയും അറിയപ്പെടുന്ന താരമാണ്.ഇരുവരും ഒരുമിച്ചാണ് ബിഗ് ബോസ് 2വിൽ പങ്കെടുക്കാൻ എത്തിയിരുന്നത്. ബിഗ് ബോസ് കഴിഞ്ഞതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവായിരുന്നു ഇരുവരും. തങ്ങളുടെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചെല്ലാം രണ്ട് പേരും സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്.അതേസമയം അമൃതാ സുരേഷിന്റെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എഷ്യയിലെ എറ്റവും സ്വാധീനമുളള 300 ആളുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചതിന്റെ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. അമൃതയ്‌ക്കൊപ്പം അഭിരാമിയും ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നു. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി പറഞ്ഞുകൊണ്ടാണ് ഈ സന്തോഷ വാർത്ത അമൃത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. ബിഗ് ബോസിന് മുൻപ് അമൃതംഗമയ ബാൻഡുമായും അമൃത-അഭിരാമി സഹോദരിമാർ സജീവമായിരുന്നു.അമൃത പാട്ടിലാണ് തിളങ്ങിയതെങ്കിൽ അഭിരാമി നടിയായും അവതാരകയായും ഗായികയായുമൊക്കെ തിളങ്ങിയിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ മികച്ച മൽസരാർത്ഥികളായിരുന്നു ഇരുവരും. ഇത്തവണ ഫൈനൽ വരെ എത്തുമെന്ന് പലരും പ്രവചിച്ച മൽസരാർത്ഥികളായിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് അമൃതയും അഭിരാമിയും എത്തിയിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുഫിയും സുജാതയും എന്ന ചിത്രത്തിലെ അമൃതയുടെ പാട്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയാണ് അമൃത എല്ലാവർക്കും സുപരിചിതയായത്. മുൻപ് രജിഷാ വിജയൻ പ്രധാന വേഷത്തിൽ എത്തിയ ജൂൺ എന്ന ചിത്രത്തിലെ അമൃതയുടെ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ബാലതാരമായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരമാണ് അഭിരാമി സുരേഷ്. ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയിലൂടെയാണ് അഭിരാമി എത്തിയിരുന്നത്. പിന്നീട് ദുൽഖർ സൽമാന്റെ 100ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലും ചെറിയ റോളിൽ അഭിരാമി അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും നടി തിളങ്ങിയിരുന്നു.

പാര്‍വതിയുടെ രാജി: പൃഥ്വിരാജും ഫഹദും ദുല്‍ഖറും ആസിഫും പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ആലപ്പി അഷ്റഫ്

0
Spread the love

കൊച്ചി: മലയാള സിനിമയിലെ പുത്തന്‍ സംഭവവികാസങ്ങളില്‍ യുവതാരങ്ങളായ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം എന്നിവര്‍ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് സംവിധായകന്‍ ആലപ്പി അഷ്റഫ്.എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് രാജിവെച്ച പശ്ചാത്തലത്തില്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെറ്റുകള്‍ ചെയ്യുന്നവരല്ല, തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരാണ് ഒറ്റപ്പെടുന്നത്. പാര്‍വതി എന്ന കുട്ടി മലയാള സിനിമയിലേക്ക് ഉദിച്ചുവന്ന ഉദയസൂര്യനാണ്. പാര്‍വതിയ്ക്ക് ബിഗ് സല്യൂട്ട്’, ആലപ്പി അഷ്റഫ് പറഞ്ഞു. ഇതിന്റെയെല്ലാം കുറ്റക്കാരെന്ന് പറയുന്നത് ആരും വിചാരിക്കത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുതിയ തലമുറയിലെ പൃഥ്വിരാജ്, ഫഹദ് ഫാസില്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍ നിഗം എന്നിവരെല്ലാം മിണ്ടാതിരിക്കുകയാണ്. ഇവരൊക്കെ എന്താണ് മാറിനില്‍ക്കുന്നത്. ഇവരൊക്കെ പ്രതികരിക്കേണ്ടതല്ലേ’, ആലപ്പി അഷ്റഫ് ചോദിച്ചു. ഇടവേള ബാബു പരസ്യമായി മാപ്പ് പറയണമെന്നും രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം പറഞ്ഞു.

കഴിവും നിലപാടുമുള്ള പെണ്ണുങ്ങളെ ബഹുമാനിക്കുമ്പോൾ പെൺകോന്തൻ ആകുന്നെങ്കിൽ അങ്ങട് ആവട്ടേ; ഉശിരൻ മറുപടി; കുറിപ്പ്

0
Spread the love

സൈബറിടങ്ങളിൽ സ്ത്രീകളുടെ കഴിവിനേയും നേട്ടങ്ങളേയും പ്രശംസിച്ച് പോസ്റ്റിട്ടാൽ ആണുങ്ങളെ പെൺകോന്തനാക്കുന്ന ചില കൂട്ടരുണ്ട്. സ്ത്രീകള്‍ മുഖ്യധാരയിലേക്ക് കടന്നു വരുമ്പോഴും അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോഴും ദഹിക്കാതെ പോകുന്നവർ. അത്തരക്കാർക്ക് കുറിക്കു കൊള്ളുന്ന മറുപടി പറയുകയാണ് ഡോ. നെൽസൺ ജോസഫ്. പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ എന്ന് ഡോ. നെൽസൺ ചോദിക്കുന്നു. അത്തരക്കാരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ടേയെന്നും അദ്ദേഹം കുറിക്കുന്നു.

ഇന്നലെ കണ്ട ഒരു കമൻ്റാണ്. ” വാളയാർ, പാലത്തായി വിഷയങ്ങളിൽ പാർവ്വതി ദേവിയുടെ പ്രതികരണം സ്ക്രീൻ ഷോട്ടായി ഭക്തർ ഇവിടെ നിക്ഷേപിക്കണം. കുറേ പെൺകോന്തന്മാരെന്ന് നിങ്ങളേക്കുറിച്ചുള്ള പൊതുബോധവും മാറിക്കിട്ടും “അതെ ഇറാഖ് ഇറാനെ ആക്രമിച്ചപ്പോൾ പാർവതി എവിടെയായിരുന്നു?ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പൊ പാർവതി എന്തുകൊണ്ട് പ്രതികരിച്ചില്ല?അമേരിക്ക ആറ്റം ബോംബിട്ട് പതിനായിരങ്ങളെ കൊന്നപ്പൊ പാർവതിക്ക് നാക്കില്ലായിരുന്നോ? ഇതിനൊന്നും പ്രതികരിക്കാതെ പിന്നെ ഇപ്പൊ മാത്രം വന്നതെന്തിന്?സോറി, നമ്മൾ വിഷയത്തിൽ നിന്ന് വഴുതിമാറുന്നു. പറഞ്ഞുവന്നത് ഞാൻ പെൺകോന്തനാവുന്നത് എങ്ങനെയാണെന്നാണല്ലോ.

മീശയും മസിലും ഘനഗാംഭീര്യമുള്ള ശബ്ദവും ഒറ്റ വിളിക്ക് അടുക്കളയിൽ നിൽക്കുന്ന ഭാര്യ പേടിച്ച് മൂത്രമൊഴിക്കുന്നത്ര ടെററും പിന്നെ വെട്ടൊന്ന് മുറി രണ്ടെന്ന് പറഞ്ഞ രീതിയിൽ എടുക്കുന്ന തീരുമാനങ്ങളും ആകാശം ഇടിഞ്ഞ് വീണാലും നെഞ്ച് വിരിച്ച് നിൽക്കുന്ന നിൽപ്പുമൊക്കെയുള്ള ആ പരമ്പരാഗത പുരുഷ മാതൃകകളുടെ അപ്പുറത്ത് വരുന്ന ആണുങ്ങളെ വിളിക്കുന്ന പേരാണല്ലോ അതൊക്കെ…നമുക്ക് ഓരോന്നായിട്ടെടുക്കാം….പലവട്ടം എഴുതിയിട്ടുള്ളതുകൊണ്ട് കളിയാക്കൽ കേട്ടിട്ടുള്ള പേരുകളിലൊന്നാണ് ജസിൻഡ ആർഡൻ. ജസിൻഡ മാത്രമല്ല സ്ഥിരം കക്ഷി. പാർവതി, ആരോഗ്യമന്ത്രി കെ.കെ.ശൈലജ , ഷാനിമോൾ ഉസ്മാൻ, ഷെല്ലി ആൻ ഫ്രേസർ, കാറ്റി ബോമാൻ, സാനിയ മിർസ എന്നിവരെക്കുറിച്ചൊക്കെ ഒന്നിലധികം തവണ എഴുതിയിട്ടുള്ളതാണ്.

ഒന്ന് നോക്കിയാൽ ഇവർക്കൊരു പൊതു സ്വഭാവം കാണാം. എല്ലാവരും സ്ത്രീകളാണ് എന്നതല്ല അത്. എനിക്കില്ലാത്ത പലതും ഇവർക്കുണ്ട് എന്നതാണ്.പണ്ട് പഠിക്കുന്ന കാലത്ത്, പ്രത്യേകിച്ച് മെഡിക്കൽ കോളജിലുള്ള സമയത്ത് പ്രതികരിക്കണം എന്ന് കരുതിയിരുന്ന പലയിടത്തും മിണ്ടാതിരുന്നിട്ടുണ്ട്. ധൈര്യമില്ലാഞ്ഞിട്ടാണ്. അതുകൊണ്ട് മാത്രമല്ല, പ്രതികരിച്ചാൽ എന്തൊക്കെ നഷ്ടപ്പെടുമെന്ന് ആലോചിച്ചിട്ടുകൂടിയാണ്.
അപ്പൊ ആ പ്രത്യാഘാതങ്ങളെ കണക്കിലെടുക്കാതെ ധീരതയോടെ പ്രതികരിക്കുന്നവരെ കാണുമ്പൊ ബഹുമാനം തോന്നാറുണ്ട്….അത് തുറന്ന് പറയാറുമുണ്ട്…ആ ഒരു കാരണം കൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..മസിലും ഘനഗാംഭീര്യവുമുള്ള ശബ്ദവുമില്ല…മാത്രമല്ല നന്നായിട്ടൊന്ന് ഫിസിക്കൽ എക്സെർഷൻ വന്നാൽ ചിലപ്പൊ കിതച്ചുപോവും…അപ്പൊ പ്രസവം കഴിഞ്ഞ് വന്ന് ലോക റിക്കാർഡിടുന്ന ഷെല്ലി ആൻ ഫ്രേസറെയും കിരീടം നേടുന്ന സാനിയ മിർസയെയും കാണുമ്പൊ ബഹുമാനം തോന്നേണ്ടേ…അവരെ ബഹുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..

ഞാൻ കരഞ്ഞിട്ടുണ്ട്. പലവട്ടം കരഞ്ഞിട്ടുണ്ട്. നല്ലൊരു സിനിമയിൽ കണ്ണ് നിറയുന്ന സീൻ കണ്ടാൽപ്പോലും കണ്ണ് നിറയുന്നയാളാണ്. വിഷമം വരുമ്പൊ സഹിക്കാൻ സ്വല്പം പ്രയാസമുള്ളതുമാണ്. ആകാശം ഇടിഞ്ഞ് വീഴുമ്പൊ നെഞ്ച് വിരിച്ച് നിൽക്കില്ല. പ്രത്യാഘാതമാലോചിച്ച് ടെൻഷനടിക്കുന്നയാളാണ്.അപ്പൊ അങ്ങനെയുള്ള അവസരങ്ങളിൽ കൃത്യമായ തീരുമാനങ്ങളെടുത്ത് അവ പുഞ്ചിരിയോടെ വിശദീകരിക്കുന്നവരെ ബഹുമാനിക്കുന്നത്, അവരെക്കുറിച്ച് സംസാരിക്കുന്നത്….പെൺകോന്തനാക്കുകയാണെങ്കിൽ അങ്ങട് ആവട്ടെ ചേട്ടാ..പെണ്ണുങ്ങൾ ജോലിക്ക് പോയാലും കേൾക്കാം ഇത്തരം ഡയലോഗുകൾ.” ഓ, അവനൊരു കഴിവുകെട്ടവനായകൊണ്ടാ “”

പെണ്ണ് കുടുംബം പോറ്റേണ്ട അവസ്ഥ ഇവിടില്ല “ഇനി ഇതെല്ലാം മറികടന്ന് സ്ത്രീ ജോലിക്ക് പോവുകയും പുരുഷൻ കുടുംബം നോക്കുകയും ചെയ്തെന്ന് തന്നെ ഇരിക്കട്ടെ. അവർ, അവരുടെ ജീവിതം എന്ന് കരുതി വഴിക്ക് വിടുകയല്ല, പെണ്ണുണ്ണി, പെൺകോന്തൻ, പാവാട, പാവാടച്ചരട്…എക്സട്രാ…
അപ്പൊ ബ്ലാക് ഹോളിൻ്റെ ചിത്രമെടുക്കുന്നതിൽ പങ്കുകൊള്ളുന്നത് തൊട്ട് പ്രധാനമന്ത്രിപദം വരെ ചുരുങ്ങിയ പ്രായം കൊണ്ട് എത്തുന്ന സ്ത്രീകളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും… നിങ്ങൾ പറയുന്നതിലെ വിഡ്ഢിത്തം ചൂണ്ടിക്കാട്ടാൻ…അതുകൊണ്ട് പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..എൻ്റെ ഭാര്യ എന്നെ കാണുമ്പൊ പേടിച്ച് വിറയ്ക്കാറില്ല. ” തല്ലി നന്നാക്കാം ” എന്നൊരു വിഡ്ഢിത്തരം ചിന്തിച്ചുവച്ചിട്ടുമില്ല..
” അത് നിൻ്റെ കൈക്ക് എല്ലില്ലാഞ്ഞിട്ടാ “” ആണിൻ്റെ കൈയുടെ ചൂടറിയുന്നത് വരെയേ ഉള്ളൂ അഹങ്കാരം “എന്നൊക്കെയുളള ഡയലോഗുകൾ അവിടെ വച്ചേര്. കയ്യിലെ എല്ല് ആരെയെങ്കിലും തല്ലാനായിട്ട് മാത്രം തന്നതാണെന്ന് ആരാണ് പറഞ്ഞത്?

സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അവസരങ്ങളുണ്ട്. അപ്പോൾ ചെയ്യാറുള്ളത് നേരെ ഫോണെടുത്ത് കുത്തി ലിസ്ബിയെ വിളിക്കുകയാണ്.രണ്ടാണ് കാരണം. ഒന്ന്, ആ തീരുമാനങ്ങളുടെ നേട്ടവും കോട്ടവും അനുഭവിക്കാൻ അവളും കൂടെയുണ്ടാവും. രണ്ടാമത്തേത് അത്തരം അവസരങ്ങളിൽ ഒരാളുടെ അഭിപ്രായം, അല്ലെങ്കിൽ ഒരാളോട് കൂടി സംസാരിക്കുന്നത് ശരിയായ തീരുമാനങ്ങളെടുക്കാൻ സഹായിക്കും…എല്ലാ തീരുമാനവും ഒറ്റയ്ക്കെടുത്തോണമെന്ന് എവിടാ നിയമം?.കെട്ട്യോളോട് കൂടി ആലോചിച്ച് തീരുമാനിക്കുമ്പൊ പെൺകോന്തനാവുന്നെങ്കിൽ അങ്ങട് ആവട്ട് ചേട്ടാ..അപ്പൊ അതുകൊണ്ട് ചേട്ടാ, ഇത്രയുമൊക്കെ ചെയ്യുന്നതുകൊണ്ട് പെൺകോന്തനെന്നുള്ള ആ

അമ്മയെ കഴുത്തുഞെരിച്ചു കൊന്ന മകൻ തൂങ്ങിമരിച്ചു,കൂടുതൽ വിവരങ്ങൾ പുറത്ത്

0
Spread the love

കോട്ടയം: അമ്മയെ അഞ്ച് മക്കൾ ഉൾപ്പെടുന്ന കുടുംബമായിരുന്നു ഇത്. വളരെ സന്തോഷത്തോടെയും സമാധാനത്തോടെയും ആയിരുന്നുകുടുംബം മുന്നോട്ട് പോയിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ബിജു മദ്യത്തിനടിമ ആയിരുന്നു. തുടർന്ന്
പണിക്ക് പോകുന്നതും നിർത്തി. വീട്ടുമുറ്റത്തു നിന്ന മരം കഴിഞ്ഞയിടെ വെട്ടി വിറ്റിരുന്നു. ഇതിന്റെ പണം അമ്മയോട്ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പണം നൽകാൻ അമ്മ തയ്യാറാകാതിരുന്നത് കൊലപാതകത്തിലേക്ക് നയിച്ചെന്നാണ്കരുതുന്നതെന്ന് പൊലീസ് പറഞ്ഞു.ഷാളു കൊണ്ട് കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ മകൻ തൂങ്ങിമരിച്ചു. വൈക്കം ചെമ്പ് മത്തുങ്കൽ ആശാരിത്തറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ 70 വയസുള്ള കാർത്ത്യായനിയാണ് കൊല്ലപ്പെട്ടത്. നാൽപ്പത്തിയഞ്ച് വയസുള്ള മകൻ ബിജുവാണ് അമ്മയെ കട്ടിലിൽ ഷാളു കൊണ്ട് കഴുത്തു ഞെരുക്കി കൊന്നത്. അമ്മയെ കൊന്നതിനു പിന്നാലെ ബിജു തൂങ്ങിമരിക്കുകയും ചെയ്തു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പണിക്കു പോയ സിജു ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത മുറിയിൽ തന്നെ ബിജുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. മൃതദേഹങ്ങൾ കണ്ട് സിജു അലമുറയിട്ടതു കേട്ട് അയൽക്കാർ ഓടിയെത്തുകയായിരുന്നു. സംഭവം അറിഞ്ഞ് പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി. പക്ഷേ,അപ്പോഴേക്കും ഇരുവരുടെയും മരണം സംഭവിച്ചിരുന്നു.

എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് തിരികെ കൊണ്ടു പോകും; രമ്യയ്‌ക്ക് ഒപ്പമുള്ള ചിത്രവുമായി ഭാവന

0
Spread the love

കൂട്ടുകാരി രമ്യ നമ്പീശനൊപ്പമുള്ള ന്യൂയോര്‍ക്ക് യാത്രയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് ഭാവന. ന്യൂയോര്‍ക്കിലേക്ക് നടത്തിയ പഴയ യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ”ഞാന്‍ എന്റെ ഹൃദയത്തെ പിന്തുടരുകയാണെങ്കില്‍, അത് എന്നെ ന്യൂയോര്‍ക്ക് സിറ്റിയിലേക്ക് കൊണ്ടുപോകും. എന്നെ തിരികെ കൊണ്ടു പോകൂ” എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന കുറിച്ചിരിക്കുന്നത്.

ആ യാത്രകളും ഓര്‍മ്മകളും മിസ് ചെയ്യുന്നു എന്നും ഭാവന കുറിച്ചിട്ടുണ്ട്. പ്രിയ സുഹൃത്തുക്കളായ മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും അടുത്തിടെ ഭാവന പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങള്‍ എന്നാണ് മഞ്ജുവും സംയുക്തയുമായുള്ള സൗഹൃദത്തെ ഭാവന വിശേഷിപ്പിച്ചത്.

ഭര്‍ത്താവ് നവീനൊപ്പം ബാഗ്ലൂരിലാണ് താരം ഇപ്പോഴുള്ളത്. 2002-ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമാരംഗത്ത് എത്തിയത്. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം 96-ന്റെ കന്നഡ റീമേക്ക് 99 ആണ് ഭാവനയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

ബജ്രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നിവയാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍. കന്നഡ സിനിമയായ ശ്രീകൃഷ്ണ@ജിമെയില്‍.കോമിന് സംവിധായകന്‍ സലാം ബാപ്പു ആണ്.

ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും; എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം; രഞ്ജിനി

0
Spread the love

ലയാള മിനിസ്‌ക്രീനില്‍ നിന്ന് കൊണ്ട് തന്നെ അവതാരക സങ്കല്‍പ്പങ്കല്‍പ്പങ്ങളെ മൊത്തത്തില്‍ മാറ്റി എഴുതിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരു നടി കൂടിയായ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസണ്‍ 1 ലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു. തന്റെതായ നിലപാടുകള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാട്ടാത്ത താരം കൂടിയാണ് രഞ്ജിനി. നിരവധി വിമര്‍ശനങ്ങളാണ് താരത്തിന് കേള്‍ക്കേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരത്തിന്റെ വിവാഹ വിശേഷങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.

താരം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരിക്കുന്ന പുതിയ വീഡിയോയില്‍ രഞ്ജിനി ഹരിദാസ് വിവാഹം കഴിക്കാന്‍ പോകുന്നു എന്ന ക്യാപ്ഷ്യനോടെയാണ് നല്‍കിയിരുന്നത്. താരത്തിന്റെ ക്യാപ്ഷനും വിഡിയോയും നിമിഷ നേരം കൊണ്ടാണ് ഇത് വൈറലായി മാറിയിരുന്നത്. വീഡിയോയില്‍ താന്‍ സ്വയംവരം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്ന തരത്തില്‍ രഞ്ജിനി തന്നെയാണ് വെളിപ്പെടുത്തുന്നത്.

രഞ്ജിനിയുടെ വാക്കുകള്‍

ഈ ഉണ്ടോണ്ട് ഇരുന്നപ്പോള്‍ വിളി വരിക എന്ന് പറയും പോലെയാണ്,ലോക് ഡൌണ്‍ സമയത്തു വീട്ടില്‍ അടങ്ങി ഒതുങ്ങി ഇരുന്നപ്പോള്‍ എനിക്ക് ഒരു തോന്നല്‍ വന്നു.ഇങ്ങനെ ഒന്നും അയാല്‍ പോരാ,ഈ സ്റ്റേജ് ഷോസും,ഫ്രണ്ട്സും മാത്രം പോരാ ജീവിതത്തില്‍ മറ്റെന്തോ കൂടി വേണം എന്ന്.എന്താണെന്നല്ലേ നിങ്ങള്‍ ചിന്തിക്കുന്നത്.രഞ്ജിനി ഹരിദാസ് ജീവിതത്തില്‍ ഒരിക്കലും ചിന്തിക്കില്ല എന്ന് നിങ്ങള്‍ കരുതിയ ആ കാര്യം,ഇവള്‍ക്ക് വട്ടായി എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.ശരിക്കും ചെറിയ വട്ടാണ്.എന്നാലും ഞാന്‍ അതങ്ങു തീരുമാനിച്ചു.രഞ്ജിനി ഹരിദാസ് കല്യാണം കഴിക്കാന്‍ പോകുന്നു.എന്ന് കരുതി പെണ്ണുകാണാന്‍ നിന്നുകൊടുക്കാനും,കാല്‍ വിരല്‍ കൊണ്ട് കളം വരക്കാനൊന്നും എന്നെ കിട്ടില്ല.

എന്റെ കല്യാണം ഒരു സംഭവം ആയിരിക്കണം.ഒരു സ്വയം വരം.ശ്രീരാമന്‍ സീതയെ കെട്ടിയപോലെ,നളന്‍ ദമയന്തിയെ കൊണ്ടുപോയ പോലെ,ഒരുപാട് പേരില്‍ നിന്നും ഞാന്‍ എനിക്ക് പറ്റിയ ഒരാളെ ഞാന്‍ സെലക്‌ട് ചെയ്യും.ജാതിയും മതവും പ്രശ്ശ്‌നം അല്ല.കുറച്ചു ദമ്ബതികള്‍ കൂടി എന്റെ ഒപ്പം ഉണ്ടാകും.അപ്പോള്‍ എന്റെ സ്വയം വരം കാണാന്‍ റെഡി ആയിക്കോളൂ.നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലായിമാറി,ആരാധകര്‍ നിരവധിപ്പേരാണ് വീഡിയോക്ക് കമന്റുമായെത്തിയിരിക്കുന്നത്.

അക്കിത്തത്തിന് വിട, മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

0
Spread the love

പാലക്കാട്; മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ഔദ്യോഗിക ബഹുമതികളോടെ നാട് വിടചൊല്ലി. പാലക്കാട്ടെ കുമരനെല്ലൂർ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് അദ്ദേഹത്തിന്റെ സംസ്‌കാരം നടന്നത്. സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുന്നതിന് ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നിരവധി പേർ എത്തിച്ചേർന്നു.

നേരത്തെ ആശുപത്രിയിൽ നിന്ന് സാഹിത്യ അക്കാദമിയിൽ എത്തിച്ച മൃതദേഹത്തിൽ സാഹിത്യ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖൽ അന്ത്യോപചാരമർപ്പിച്ചു.തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അക്കിത്തം ഇന്ന് രാവിലെ 8.10 ഓടെയാണ് അന്തരിച്ചത്.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ 7.55നായിരുന്നു അക്കിത്തത്തിന്റെ (94) അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതിയിൽ ആശങ്ക ഉളളതിനാൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയായിരുന്നു.

മഹാകവി അക്കിത്തം അന്തരിച്ചു

0
Spread the love

തൃശൂര്‍: ‍ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 7.55 നായിരുന്നു മരണം. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ മൂത്രതടസ്സം കഠിനമാവുകയും തൃശൂര്‍ ഹൈടെക്ക് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
മനുഷ്യസ്നേഹത്തിന്റെ കവിതകളെഴുതിയ അക്കിത്തം ദേശീയപ്രസ്ഥാനത്തിലും യോഗക്ഷേമ സഭയുടെ പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചിരുന്നു.. കവിത, ചെറുകഥ, നാടകം, വിവർത്തനം, ലേഖനസമാഹാരം എന്നിവയുൾപ്പെടെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ട്.

പത്മശ്രീ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്. അമേറ്റൂർ അക്കിത്തത്ത് മനയിൽ വാസുദേവൻ നമ്പൂതിരിയുടെയും ചേകൂർ മനയ്ക്കൽ പാർവതി അന്തർജനത്തിന്റെയും മകനായി 1926 മാർച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതൽ കവിതയെഴുതി തുടങ്ങിയ അക്കിത്തം, കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും തല്പരനായിരുന്നു. കോഴിക്കോട് സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റിനു ചേർന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂർ മംഗളോദയം പ്രസിൽനിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി. ഭാര്യ: പരേതയായ ശ്രീദേവി അന്തർജനം. മക്കൾ: പാർവതി, ഇന്ദിര, വാസുദേവൻ, ശ്രീജ, ലീല, നാരായണൻ. പ്രശസ്ത ചിത്രകാരൻ അക്കിത്തം നാരായണൻ സഹോദരനാണ്. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. 1985 ൽ വിരമിച്ചു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts