Home Blog Page 1556

വിഷം കലരാത്ത ഭക്ഷണമെത്തിക്കാന്‍ ശ്രീനിവാസന്റെ ‘ശ്രീനി ഫാംസ്’

0
Spread the love

ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കാനും വിഷം കലരാത്ത ഭക്ഷണം ആവശ്യക്കാരിലേക്കെത്തിക്കാനും പുതിയ സംരംഭവുമായി നടന്‍ ശ്രീനിവാസന്‍. ‘ശ്രീനി ഫാംസ്’ എന്ന പേരില്‍ പുത്തന്‍ സംരഭവുമായി എത്തിയിരിക്കുകയാണ് താരം. വിഷം കലരാത്ത ഭക്ഷണം ആവശ്യകാരില്‍ എത്തിക്കുക എന്നതിനൊപ്പം ജൈവകൃഷിരീതി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പിന്തുണ ശക്തമാക്കുക എന്നതുമാണ് തന്റെ പുതിയ ലക്ഷ്യമെന്ന് ശ്രീനിവാസന്‍ പറയുന്നു.

നെല്ലിന്റെയും ജൈവ പച്ചക്കറികളുടെയും ഉത്പാദനമായിരിക്കും ആദ്യഘട്ടത്തില്‍ ആരംഭിക്കുക. എറണാകുളത്ത് തന്റെ വീടിനോട് ചേര്‍ന്ന് നടന് ജൈവ കൃഷിയും വിപണന കേന്ദ്രവുമുണ്ട്. മാത്രമല്ല, നിലവില്‍ കൃഷി നടക്കുന്ന വയനാട്ടിലും, ഇടുക്കിയിലും, തൃശ്ശൂരും, എറണാകുളത്തും കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസവും രണ്ടു മുട്ട കഴിച്ചാൽ? ഗുണങ്ങൾ ഇങ്ങനെയാണ്

0
Spread the love

മിതമായ അളവിൽ മുട്ട കഴിക്കുന്നത് ആരോഗ്യകരമാണ് എന്നാണ് വിദഗ്ധർ പറയുന്നത്. ദിവസവും രണ്ടു മുട്ട വീതം കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ചറിയാം.ഒരു മുട്ടയിൽ ഏതാണ്ട് 186 മില്ലി ഗ്രാം ഡയറ്ററി കൊളസ്ട്രോൾ ഉണ്ട്. എഴുപതുശതമാനം പേരിലും മുട്ട കൊളസ്ട്രോൾ കൂട്ടില്ല. ബാക്കിയുള്ള 30 ശതമാനത്തിന് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് അല്പം കൂടാം. മറ്റൊരു ഗുണം, മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ അഥവാ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂട്ടും എന്നതാണ്. മതിയായ അളവിൽ എച്ച്ഡിഎൽ ഉള്ളവരിൽ ഹൃദ്രോഗ സാധ്യത കുറവായിരിക്കും. ഒരു പഠനമനുസരിച്ച് ആറാഴ്ചക്കാലം ദിവസം രണ്ടു മുട്ട വീതം കഴിക്കുന്നത് എച്ച്ഡിഎല്‍– ന്റെ അളവ് 10 ശതമാനം കൂട്ടും.

ബി വൈറ്റമിനുകളായ ജീവകം ബി12, ബി5, ബയോട്ടിൻ, റൈബോഫ്ലേവിൻ, തയാമിൻ, സെലനിയം എന്നിവയാൽ സമ്പുഷ്ടമാണ് മുട്ട. ഈ വൈറ്റമിനുകളെല്ലാം ചർമത്തിനും തലമുടിക്കും നഖങ്ങൾക്കും നല്ലതാണ്. ചർമത്തിന്റെ ഇലാസ്റ്റിസിറ്റി മെച്ചപ്പെടുത്താനും ഫ്രീ റാഡിക്കലുകളോട് പൊരുതാനും ഇവ സഹായിക്കുന്നു.

ല്യൂട്ടീൻ, സീസാന്തിൻ എന്നീ ആന്റി ഓക്സിഡന്റുകൾ മുട്ടയിലുണ്ട്. ഇവ കണ്ണിന്റെ മാക്യുലാർ റീജിയണിലും ഉണ്ട്. മുട്ടയിലുള്ള ല്യൂട്ടീൻ, സീസാന്തിൻ, ഒമേഗ 3 ഇവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. റെറ്റിനയ്ക്ക് നാശം ഉണ്ടാകാതെ സംരക്ഷിക്കാൻ കണ്ണിന്റെ ആരോഗ്യം നിലനിർത്താൻ ഈ രണ്ട് ആന്റി ഓക്സിഡന്റുകൾ സഹായിക്കുന്നു.കോർണൽ യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനമനുസരിച്ച് ഗർഭകാലത്ത് കോളിൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശിശുക്കളിൽ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.

കണ്ണീരിന്റെ വില; സജനയ്ക്ക് പിന്തുണയുമായി നടന്‍ ജയസൂര്യ; ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കും

0
Spread the love

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജനയ്ക്ക് പിന്തുണ അറിയിച്ച്‌ നടന്‍ ജയസൂര്യ. സജനയ്ക്ക് ബിരിയാണിക്കട തുടങ്ങാന്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് ജയസൂര്യ അറിയിച്ചു. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന സജനയ്ക്ക് നേരെ സാമൂഹ്യ വിരുദ്ധര്‍ ആക്രമം നടത്തിയെന്ന വാര്‍ത്ത പുറത്തു വന്നതചിന് പിന്നാലെയാണ് സഹായവുമായി ജയസൂര്യ രംഗത്തെത്തിയത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ബിരിയാണി വില്‍പ്പന നടത്തി ഉപജീവനം നടത്തുന്ന വ്യക്തിയാണ് സജന. എന്നാല്‍ ചിലര്‍ തങ്ങളെ കച്ചവടം നടത്താന്‍ സമ്മതിക്കുന്നില്ലെന്നാണ് സജന ആരോപിച്ചിരുന്നത്. ചിലര്‍ കച്ചവട സ്ഥലത്തെത്തി ജോലി തടസപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനാല്‍ കച്ചവടം നടത്താന്‍ കഴിയുന്നില്ലെന്നും സജന പറഞ്ഞു.

ഇത് സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവരില്‍ നിന്നും സഹായമൊന്നും ലഭിച്ചില്ലെന്നും സജന സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ലൈവ് വീഡിയോയിലൂടെ പുറം ലോകത്തെ അറിയിച്ചു. വില്‍പ്പനയ്ക്കായി തയ്യാറാക്കിയ ബിരിയാണിപ്പൊതികള്‍ വിറ്റഴിക്കാനാകാതെ തിരിച്ചു കൊണ്ടു പോകേണ്ടി വന്ന തന്റെ ദുരവസ്ഥയെ കുറിച്ചും സജന വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു. നിരവധി പേരാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സജനയ്ക്ക് പിന്തുണ അറിയിച്ച്‌ എത്തിയിരിക്കുന്നത്.

‘നാണമില്ലാത്ത വിഡ്ഢി, അല്‍പമെങ്കിലും നാണം വേണം’! ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് പാര്‍വതി തിരുവോത്ത്

0
Spread the love

അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. നാണമില്ലാത്ത, അറപ്പുളവാക്കുന്ന വിഡ്ഢിയെന്ന് പാര്‍വതി അഭിമുഖത്തിന്റെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. അല്‍പമെങ്കിലും നാണം വേണമെന്നും പാര്‍വതി പരിഹസിച്ചു. ട്വന്റി-ട്വന്റി മോഡലില്‍ അമ്മ നിര്‍മിക്കുന്ന ചിത്രത്തില്‍ ഭാവനയുണ്ടാകുമോ എന്നായിരുന്നു ചോദ്യം.

മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാനാവില്ല, രാജി വെച്ചവരും ഉണ്ടാവില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ മറുപടി. ദിലീപ് താരസംഘടനയ്ക്ക് വേണ്ടി നിര്‍മിച്ച ട്വന്റി 20യില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല. ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നുമായിരുന്നു ഇടവേള ബാബു പ്രതികരിച്ചത്.

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം സംബന്ധിച്ചും ഇടവേള ബാബു പ്രതികരിച്ചിരുന്നു. താന്‍ മൊഴി മാറ്റിയിട്ടില്ല. പോലീസ് എഴുതിച്ചേര്‍ത്ത കാര്യങ്ങള്‍ കോടതിയിയില്‍ തിരുത്തുക മാത്രമാണ് ചെയ്തതെന്നാണ് ഇടവേള ബാബു അവകാശപ്പെട്ടത്.

മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍

0
Spread the love

50-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്പളങ്ങി നൈറ്റ്‌സ്), സ്വാസിക (വാസന്തി) മികച്ച സ്വഭാവ നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ ജല്ലിക്കട്ട് സംവിധാനം ചെയ്ത ലിജോ ജോസ് പല്ലിശ്ശേരിയാണ്

മികച്ച ഗായകന്‍ നജീം അര്‍ഷാദ് , മികച്ച നാവാഗത സംവിധായകന്‍ രതീഷ് പൊതുവാള്‍, നിവിന്‍ പോളി അഭിനയത്തിനുള്ള പ്രത്യേക പരാമര്‍ശം നേടി
മുതിര്‍ന്ന സംവിധായകനും ഛായാഗ്രാഹകനുമായ മധു അമ്പാട്ട ചെയര്‍മാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. ചലച്ചിത്ര സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, നടി ജോമോള്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എഞ്ചിനീയര്‍ എസ്. രാധാകൃഷ്ണന്‍, ഗായിക ലതിക, ഗ്രന്ഥകര്‍ത്താവ് ബെന്യാമിന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി മെമ്ബര്‍ സെക്രട്ടറി സി. അജോയ് എന്നിവരാണ് മറ്റു ജൂറി അംഗങ്ങള്‍.

മികച്ച താരങ്ങള്‍ ആരെന്ന് ഇന്നറിയാം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

0
Spread the love

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്ബി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ടു കഴിഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗബിന്‍ ഷാഹിര്‍, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ന്‍ നിഗം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.

അതേസമയം ഉയരെയിലൂടെ വീണ്ടു പാര്‍വതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്.

പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല, ട്വന്റി 20യില്‍ ഭാവന മരിച്ചില്ലേ എന്നാണ് ഉദ്ദേശിച്ചത് – ഇടവേള ബാബു

0
Spread the love

ഭാവനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി താര സംഘടനയായ എ എം എം എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അമ്മ മുമ്ബ് നിര്‍മ്മിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്റി 20യില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. നടി പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഭാവന സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ അമ്മ നിര്‍മ്മിക്കുന്ന സിനിമയില്‍ അവര്‍ ഉണ്ടാകില്ലെന്നും മരിച്ചുപോയവര്‍ തിരിച്ചുവരാത്തത് പോലെയാണ് ഇതെന്നുമാണ് ഇന്നലെ ഇടവേള ബാബു പറഞ്ഞത്. അമ്മ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.

ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്നും എ എം എം എ എന്ന സംഘടനയ്ക്ക് ഒരു മാറ്റവും പ്രതീക്ഷിക്കാന്‍ കഴിയാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും നടി പാര്വതി തിരുവോത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചത്.

ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്- ഇടവേള ബാബു

0
Spread the love

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ മൊഴിമാറ്റിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു. പൊലീസിന് നല്‍കിയ മൊഴിയില്‍ അവര്‍ രേഖപ്പെടുത്തിയതില്‍ പലതും താന്‍ പറയാത്തത് ഉണ്ടായിരുന്നു വെന്നും പൊലീസ് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തിരുത്തിയതാണെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ പങ്കു വച്ചു.

‘ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നത്. എനിക്ക് മനസിലായിട്ടില്ല. കാരണം ഞാന്‍ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂര്‍ണമായും ശരിയല്ല എന്നത് കൊണ്ടല്ലേ? പ്രത്യേകിച്ച്‌ ഞാന്‍ കൊടുത്ത മൊഴിയില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്?. ഒപ്പിടേണ്ട എന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവര്‍ക്ക് ആവശ്യമുളള ഭാഗങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഇതാണ് അതിലുളളത്.

പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ പോരെ, ഞാന്‍. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. എന്തെങ്കിലും രേഖകള്‍ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ?, ഇല്ല. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാന്‍ കേറി ഉത്തരം പറയണോ? പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?

നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി എനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാന്‍ഡ് എന്നാണ് ഇടവേള ബാബുവിന്റെ മറുപടി. അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാല്‍ പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതും അതിന് അപ്പുറത്തുളളതുമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ആ വാക്ക് അല്ലായിരിക്കാം ഉപയോഗിച്ചത്. അതെല്ലാം എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?

ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. പൊലീസിന് ഞാന്‍ കൊടുത്ത സ്റ്റേറ്റ്‌മെന്റാണ് എഴുതിവെച്ചതെന്ന് എങ്ങനെ പറയാന്‍ കഴിയും?. പൊലീസ് മൊഴി വായിച്ച്‌ കേള്‍പ്പിച്ചില്ല. എന്റെ മുന്നില്‍ എഴുതിയിട്ട് പോലുമില്ല. ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാന്‍ കഴിയൂ.’ ഇടവേള ബാബു പറഞ്ഞു.

ജയലളിതയായി തിളങ്ങി കങ്കണ റണൗത്ത്; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം

0
Spread the love

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് ചിത്രീകരണം പുനഃരാരംഭിച്ചത്. തമിഴ്നാട്ടുകാരുടെ ‘അമ്മ’ ജയലളിതയ്ക്ക് അരങ്ങിൽ ജീവൻ പകരുന്നത് ബോളിവുഡ് താരം കങ്കണ റണൗത്താണ്. താൻ വളരെയെറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത് കങ്കണ പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.

ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന വിവരവും ഇത്തരത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ അടുത്ത ഷെഡ്യൂളും പൂർത്തിയായെന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ലൊക്കോഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിവരം അറിയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.

‘ജയ അമ്മയുടെ അനുഗ്രഹത്തോടെ തലൈവി-ദി റവല്യൂഷണറി ലീഡറിൻറെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയായി. കൊറോണയ്ക്ക് ശേഷം പല കാര്യങ്ങളിലും മാറ്റം വന്നെങ്കിലും ആക്ഷനും കട്ടിനും ഇടയ്ക്കുള്ള കാര്യങ്ങളിൽ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല’ ടീമഗംങ്ങൾക്ക് നന്ദി അറിയിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചു.

മോഹൻലാലിന്റെ രാജകീയ വരവ്, ആരാധകരുടെ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല, ആ ഷർട്ടിലും കൂടിയാണ്,വില കേട്ട് അമ്പരന്ന് ആരാധകർ

0
Spread the love

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാലിപ്പോൾ. കഴിഞ്ഞ ദിവസം ലൊക്കേഷനിലേക്ക് എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ഫാൻസ് ക്ലബാണ് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്.

വെള്ള നിറത്തിലുള്ള ഷർട്ടണിഞ്ഞ്, കാറിൽ നിന്നിറങ്ങുന്ന ‘ലാലേട്ടന്റെ’ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി. ചിലർ ചിത്രത്തിൽ മോഹൻലാൽ മാസ്‌ക് വച്ചിട്ടില്ല എന്ന് പരാതി പറഞ്ഞു. എന്നാൽ മറ്റ് ചിലരുടെ കണ്ണ് ആ ഷർട്ടിലായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ഷർട്ടിന്റെ വിലയും, ബ്രാൻഡുമൊക്കെ ആരാധകർ കണ്ടെത്തി. പോൾ ആൻഡ് ഷാർക്കിന്റെ ഈ ഷർട്ടിന് വിവിധ മോഡലുകളുണ്ട്. ഏകദേശം 250 യു.എസ് ഡോളർ, അതായത് 18,300 രൂപയാണ് ഷർട്ടിന്റെ വില.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts