Home Blog Page 1612

വിശപ്പ് എന്തെന്നും അതിന്റെ വിലയും മനസ്സിലാക്കട്ടെ, മകനെക്കുറിച്ച് നിര്‍മല്‍ പാലാഴി

0
Spread the love

മകന്‍ റമദാന്‍ വ്രതം പിടിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ നടന്‍ നിര്‍മല്‍ പാലാഴി. ഫേസ്ബുക്കിലാണ് താരത്തിന്റെ കുറിപ്പ്. കൂട്ടുകാര്‍ക്കൊപ്പം ഒരു ദിവസം നോമ്പെടുക്കാൻ ആഗ്രഹം തോന്നിയതോടെയാണ് മകന്‍ നിരാഹാരമിരിക്കാന്‍ തീരുമാനിച്ചതെന്ന് നിര്‍മല്‍ കുറിച്ചു. വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു

ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്ബ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ. ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ.

മിമിക്രി രംഗത്ത് നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നടനാണ് നിര്‍മല്‍ പാലാഴി. വളരെ കുറച്ച്‌ വേഷങ്ങള്‍ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇരിങ്ങല്ലൂരില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിലെമ്പാടും നിരവധി സ്‌റ്റേജുകളില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മഴവില്‍ മനോരമ ചാനലിലെ കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലൂടെയാണ് പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം, വെള്ളം, യുവം എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.

ഞാനെന്റെ ജീവിതം വീണ്ടെടുത്തു; വേറിട്ട ലുക്കില്‍ മംമ്ത മോഹന്‍ദാസ്

0
Spread the love

മംമ്ത മോഹന്‍ദാസിന്റെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധക ശ്രദ്ധ നേടുന്നു. വ്യത്യസ്ത കോസ്റ്റ്യൂമിലും ബാക്ഗ്രൗണ്ടിലുമുളളതാണ് ചിത്രങ്ങള്‍. സെലിബ്രിറ്റി ഫോട്ടോഗ്രാഫ‍ര്‍ അരുണ്‍ മാത്യുവാണ് മംമ്തയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

പോരാളിയെ ഓര്‍മിപ്പിക്കും വിധം കുതിരപ്പുറത്തേറിയിരിക്കുന്ന മംമ്തയെയും ചിത്രങ്ങളില്‍ കാണാം. ലെന, ഗൗതമി നായര്‍, സയനോര അടക്കം നിരവധി പേര്‍ മംമ്തയുടെ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് കയ്യടിച്ചിട്ടുണ്ട്.

മറ്റ് സെലിബ്രിറ്റികളെ പോലെ അപ്രത്യക്ഷനാകില്ല, പാര്‍ട്ടിയുടെ കൂടെ തന്നെ കാണുമെന്ന് കൃഷ്‌ണകുമാര്‍

0
Spread the love

തെരെഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും ബിജെപിയോടൊപ്പം തന്നെയുണ്ടാവുമെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയും നടനുമായ കൃ‌ഷ്‌ണകുമാര്‍.

സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ എന്റെ ഉദ്ദേശം ഇവിടെ നിന്ന് പ്രവര്‍ത്തിക്കുക എന്നതാണ്. മുന്‍പ് ബിജെപിയിലേക്ക് വന്ന സെലിബ്രിറ്റികള്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ച്‌ ബിജെപിയില്‍ വന്നവരാണ്, ഞാന്‍ ആദ്യമെ തന്നെ ബിജെപി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.

ഇന്ന് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്കും അവരെ വോട്ട് ബാങ്കായി മാത്രമാണ് പാര്‍ട്ടികള്‍ ഉപയോഗിക്കുന്നതെന്ന് മനസിലായിട്ടുണ്ട്. ഇത് തിരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.റിസൈന്‍ മോദി ഹാഷ് ടാ​ഗ് ട്രെന്റിങ്ങാകുന്നതില്‍ കാര്യമില്ല. സമരങ്ങള്‍ എല്ലാം പൊളിഞ്ഞതുകൊണ്ടാണ് ഈ ഹാഷ് ടാ​ഗ് ഇപ്പോള്‍ വരുന്നതെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു.

ബിരിയാണിയുടെ പതിപ്പ് ടെലഗ്രാമില്‍ കണ്ടവര്‍ പണം അയച്ച് തരൂ, ഗൂഗിള്‍ പേ നമ്പര്‍ പങ്കുവെച്ച് സംവിധായകന്‍

0
Spread the love

കൊച്ചി : ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ബിരിയാണിയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യാജ പതിപ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ സംവിധായകന്‍ സജിന്‍ ബാബു
രംഗത്ത്‌.  ടെലഗ്രാം ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ബിരിയാണിയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നുണ്ട്. വ്യക്തിപരമായി വലിയ സംഘര്‍ഷത്തിലും പ്രയത്‌നത്തിലുമാണ് ബിരിയാണി പൂര്‍ത്തിയായത്. ടാലി ആവാത്ത ചില ബാധ്യതകളും ഇതിനുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സജിന്‍ ബാബു ഇക്കാര്യം അറിയിച്ചത്.

ബിരിയാണി ടെലഗ്രാമിലൂടെ കണ്ട് അതിനു പിന്നിലെ അധ്വാനത്തെ മാനിച്ച്‌ ടിക്കറ്റ് പണം അയച്ചു തരാമെന്ന് ആവശ്യപ്പെട്ട് വരുന്ന മെസേജുകള്‍ക്ക് എല്ലാം മറുപടി നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ തന്റെ ഗൂഗിള്‍ പേ നമ്ബറും യുപിഐ ഐഡിയും പങ്കുവെയ്ക്കുകയാണെന്നും സജിന്‍ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചു.

അവരവര്‍ തൊഴിലെടുക്കുന്ന മേഖലയുമായി ബന്ധപ്പെട്ട് മോഷ്ടിക്കപ്പെട്ടതും വ്യാജമായതുമായ ഉത്പന്നങ്ങളും സേവനങ്ങളും വന്നുകഴിഞ്ഞാല്‍ അത് മനോഹരമാണെന്ന് തോന്നുമോ… വ്യാജ പതിപ്പുകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നത് തുടര്‍ന്നാല്‍ നാളെ നല്ല സ്വതന്ത്രസിനിമകള്‍ എങ്ങനെ ഉണ്ടാവുമെന്നും അദ്ദേഹം ചോദിച്ചു. ബിരിയാണി ദിവസത്തല്‍ നാനൂറ് മുതല്‍ അറുന്നൂറ് പ്രാവശ്യം വരെയാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. ഇത് കൂടാതെ യൂട്യൂബ് ചാനലുകള്‍ വേറെ. തൊണ്ണൂറ്റിയൊമ്ബത് രൂപ മുടക്കി ഒരു സിനിമ കാണാന്‍ കഴിയാത്തതല്ല നമ്മുടെ പ്രശ്‌നം. അതിന് ആവശ്യമായ ചെറിയ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോകാനുള്ള മടിയാണ്.

കേവ് ഇന്ത്യയിലാണ് ബിരിയാണി റിലീസ് ചെയ്തത്. കേവില്‍ സിനിമ കാണുക. പൈറസിയെ ഇല്ലാതാക്കുക. കേവ് ലിങ്കുകള്‍ കമന്റ് ബോക്സില്‍ കൊടുക്കുന്നതായും സജിന്‍ ബാബു ഫേസ്ബുക്കിലൂടെ അറിയിച്ചു.

സംവിധായകന്‍ കെ വി ആനന്ദ് അന്തരിച്ചു

0
Spread the love

തമിഴ് സംവിധായകനായും ഛായാഗ്രാഹകനുമായ കെ.വി ആനന്ദ് അന്തരിച്ചു. ഹൃദയസ്തംഭനം മൂലം വെള്ളിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്, 54 വയസ്സായിരുന്നു. 1994ല്‍ മോഹന്‍ലാല്‍ നായകന തേന്മാവിന്‍ കൊമ്ബത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട്.

ദിനപത്രത്തില്‍ ഫോട്ടോഗ്രാഫറായി തന്റെ കരിയര്‍ ആരംഭിച്ച കെ.വി ആനന്ദ് പിസി ശ്രീറാമിന്റെ ഗോപുര വാസലിലെ, മീര, ദേവര്‍ മഗന്‍, അമരന്‍, തിരുവിത തിരുവിത എന്നി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ഛായാഗ്രാഹകനായി ഒരു ദശാബ്‌ദം നീണ്ട കരിയറില്‍ മിന്നാരം, ചന്ദ്രലേഖ, മുതല്‍വന്‍, ജോഷ്, നായക്, ബോയ്‌സ്, കാക്കി, ശിവാജി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യമാറ ചലിപ്പിച്ച അദ്ദേഹം 2005ല്‍ കാണ കണ്ടേന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി. പിന്നീട് അയന്‍, കോ, മാട്രാന്‍, അനേഗന്‍, കവന്‍, കാപ്പന്‍ എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങള്‍ തമിഴ് സിനിമാലോകത്തിന് നല്‍കി.

ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0
Spread the love

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്(ബി) സ്ഥാപക നേതാവും മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ളയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മാര്‍ച്ചില്‍ കോവിഡ് വാക്സിന്‍ എടുത്തതിനെ തുടര്‍ന്ന് അനുഭവപ്പെട്ട ശ്വാസതടസത്തെ തുടര്‍ന്ന് നിരവധി ദിവസം ആശുപത്രിയിലായിരുന്നു. പിന്നീട് അതില്‍ നിന്നെല്ലാം മോചിതനായി കൊട്ടാരക്കരയിലെ വീട്ടില്‍ തിരിച്ചെത്തിയിരുന്നു.

പിന്നീട് വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് വീണ്ടും ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്

‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ’ എന്ന് സന്തോഷ് കീഴാറ്റൂര്‍, മറുപടി നല്‍കി ഉണ്ണി മുകുന്ദന്‍

0
Spread the love

നടന്‍ ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് പങ്കുവെച്ച പോസ്റ്റിന് വിവാദ കമന്റുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. സന്തോഷിന് ഉണ്ണി തക്ക മറുപടി കൂടി നല്‍കിയതോടെ സംഭവം വിവാദമായി.

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തത്. സംഭവം വിവാദമാകുകയും നിരവധിപ്പേര്‍ പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തതോടെ ഉണ്ണി മുകുന്ദന്‍ കമന്റിന് മറുപടി നല്‍കുകയായിരുന്നു.

ചേട്ടാ… നമ്മള്‍ ഒരുമിച്ച്‌ അഭിനയിച്ചവാണ്. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയരുത്- എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി.

പാലക്കാട് കിഴക്കഞ്ചേരിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ഓക്സിജൻ എത്തും.

0
Spread the love

വടക്കാഞ്ചേരി(പാലക്കാട്): കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വലയുന്ന ഈ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയായ കിഴക്കഞ്ചേരിയിൽ നിന്നൊരു സന്തോഷവാർത്ത.

കിഴക്കഞ്ചേരി കണിച്ചിപ്പരുതിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.തൃശൂർ സ്വദേശി പീറ്റർ സി.മാത്യൂസിന്റെ എ
എസ് യു എന്ന ഓക്സിജൻ നിർമാണ കമ്പനിയാണ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് പെട്രോളിയം ആൻഡ് എസ്പ്ലോസീവ്സ് സേഫ്റ്റി ഓർഗണയ്സേഷന്റെ അനുമതിയോടെ
അതിവേഗം ഉത്പാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.40 കിലോലിറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിനുള്ളത്.

മണിക്കൂറിൽ 235 ലിറ്റർ ദ്രവ ഓക്സിജനും 260 ക്യൂബിക് മീറ്റർ വാതക ഓക്സിജനും നിർമിക്കാനുള്ള ശേഷിയുണ്ട്.ദിവസേന അയ്യായിരം ക്യുബിക് മീറ്റർ ഓക്സിജൻ ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇത്തവണയും വിശേഷം ഒന്നും ഇല്ല അല്ലേ എന്ന് ചോദിക്കുന്നവർക്കുള്ള കിടിലൻ മറുപടി, കുറിപ്പ്

0
Spread the love

വിവാഹം കഴിഞ്ഞ ഏതെരു സ്ത്രീയും കേൾക്കുന്ന ചോദ്യമാണ് വിശേഷം ഒന്നും ആയില്ലേയെന്ന്. മുനവെച്ചുള്ള ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴുണ്ടാകുന്ന മാനസികാവസ്ഥകളെക്കുറിച്ച് തുറന്നെഴുതുകയാണ് നിത്യ എസ് ശ്രീകുമാർ. വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യം മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാമെന്ന് കുറിപ്പിൽ പറയുന്നു

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

“വിശേഷം ഒന്നും ആയില്ലേ” എന്ന ചോദ്യത്തിന് ഞാൻ ഉത്തരം നൽകിയാൽ ആ സുഹൃത്വ്യക്തികുടുംബ ബന്ധം അതോടെ തീരും എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രം ഞാൻ മനപ്പൂർവം ഒഴിവാക്കിയ family_friends_gettogetherകൾ _സംസാരങ്ങൾ എനിക്കുണ്ട് !സമൂഹമേ, നിങ്ങൾക്ക് ഊഹിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാക്കുന്ന മുറിവിന്റെ ആഴം !നിങ്ങൾക്ക് ചിന്തിക്കാൻ പോലും ആവില്ല ആ ചോദ്യം ഉണ്ടാകുന്ന മനോ വ്യഥ !ഈ ഒരു ഒറ്റ ചോദ്യം കൊണ്ട് മാത്രം തങ്ങൾക്കു എന്തോ പ്രശ്നമുണ്ടെന്നു കരുതി ഡോക്ടറെ കാണാൻ പോയി, ഉള്ള മെഡിസിൻ എല്ലാം കഴിച്ച്, stressed ആയി ഒടുവിൽ കുട്ടികൾ ഉണ്ടാവാൻ വൈകുന്ന ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. കുഞ്ഞുങ്ങൾ ദൈവത്തിന്റെ അനുഗ്രഹം ആണ് എന്ന സ്ഥിരം ക്‌ളീഷേ ഞാൻ പറയുന്നില്ല, പക്ഷെ നിങ്ങളുടെ ഈ ചോദ്യം മൂലം മാനസികമായി തകർന്ന്, ദൈവം വിചാരിച്ചിട്ടും ഫലം കാണാൻ പറ്റാത്ത ദമ്പതിമാർ ഈ നാട്ടിൽ ഉണ്ട്. ദയവായി ഒരു കാര്യം മനസിലാക്കുക.
നിങ്ങൾ വിചാരിക്കുമ്പോൾ തന്നെ ആ ദമ്പതിമാർക്ക് കുഞ്ഞുങ്ങൾ ഉണ്ടാവണം എന്ന മണ്ടൻ ചിന്ത ആദ്യമേ മനസ്സിൽ നിന്ന് കളയുക. അവരെ ജീവിക്കാൻ അനുവദിക്കുക. എപ്പോൾ കുഞ്ഞുങ്ങൾ എന്നത് അവരുടെ മാത്രം തീരുമാനം ആണ്. ഏറ്റവും personal ആയ ഒരു കാര്യം മുഖത്ത് നോക്കി ചോദിക്കുന്ന ശീലം കഴിയുമെങ്കിൽ ഇനി എങ്കിലും അവസാനിപ്പിക്കുക. അനാവശ്യമായ caring കാണിക്കൽ നിങ്ങളുടെ തന്നെ വില കളയും. ഇനി അവരുടെ മനസ് ഉടയ്ക്കാൻ വേണ്ടി മനഃപൂർവം ചോദിക്കുന്നതാണ് എങ്കിൽ നിങ്ങൾക്കുള്ള മറുപടി കാലം കരുതി വെച്ചിട്ടുണ്ടാകും എന്ന് മറക്കരുത്.

പ്രിയപ്പെട്ടവരെ, medical science + time + god, ഒരു adaar combination ആണ്. സൊസൈറ്റിയുടെ ചോദ്യങ്ങൾ വന്നുകൊണ്ടേ ഇരിക്കും. ഒരു ചെവിയിലൂടെ കേട്ടു മറുചെവിയിലൂടെ കളയാൻ ഞാൻ പറയില്ല. മുഖത്ത് നോക്കി ചുട്ട മറുപടി കൊടുക്കുക, മിനിമം പുച്ഛിച്ചു തള്ളാൻ എങ്കിലും ശ്രമിക്കുക. നിങ്ങൾ treatmentil ആയിക്കോട്ടെ അല്ലായിരിക്കട്ടെ അത് നിങ്ങളുടെ സ്വകാര്യ വിഷയം ആണ്. നിങ്ങളുടെ last mentrural date അത് നിങ്ങൾ മാത്രം അറിഞ്ഞാൽ മതി. കൂട്ടുകാരേം കുടുംബക്കാരേം നാട്ടുകാരേം അറിയിക്കേണ്ട ഒന്നല്ല അത്. “ഇത്തവണയും ഒന്നും ഇല്ല അല്ലേ” എന്ന ഊള ചോദ്യം ഉണ്ടാക്കുന്ന വൃത്തികെട്ട ആ feelings ഒഴിവാക്കാൻ സാധിക്കും.

എല്ലാത്തിനും ഉപരി love marriage / arranged marriage- ഏതും ആയിക്കോട്ടെ, നിങ്ങളുടെ life partner നിങ്ങളെ എത്ര ആഴത്തിൽ സ്നേഹിക്കുന്നു സംരക്ഷിക്കുന്നു ചേർത്തു നിർത്തുന്നു എന്ന് ഏറ്റവും കൃത്യമായി അറിയാൻ സാധിക്കുന്ന ഒരു കാലഘട്ടം കൂടി ആണ് ഇത്. ആറു വർഷം ഞങ്ങളെ കാത്തിരുത്തി വന്ന ഞങ്ങളുടെ അമ്മാളുന് നൽകാൻ ഞങ്ങൾ ഒരുക്കിയത് ഏറ്റവും നന്നായി പരസ്പരം മനസിലാകുന്ന, അനാവശ്യമായ arguments ഇല്ലാത്ത, സ്നേഹം നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം ആണ്. ഒരുപക്ഷെ കുറെ മുന്നെ അവൾ എത്തിയിരുന്നു എങ്കിൽ ഇത്രത്തോളം ആഴത്തിൽ പരസ്പരം മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കില്ലായിരുന്നു അല്ലെങ്കിൽ സാധിക്കില്ലായിരുന്നു. PS : എന്തിനാണ് ഇങ്ങനെ ഒരു post എന്ന് കരുതുന്നുണ്ടോ? എന്റെ facebook whatsapp മെസ്സജ് ബോക്സ്‌ മുഴുവനും ഒരു സമയത്തു ഞാൻ അനുഭവിച്ച അതേ വേദനയും അതിലുപരി അമർഷവും അനുഭവിക്കുന്ന ഒരുപാടാളുകളുടെ മെസ്സേജുകൾ ആണ്. എഴുതിയില്ലെങ്കിൽ വന്ന വഴി മറന്ന പോലെ ആകും. എഴുതി പോയതാണ് !

പാലക്കാട് കിഴക്കഞ്ചേരിയിൽ നിന്ന് അടുത്തയാഴ്ച മുതൽ ഓക്സിജൻ എത്തും.

0
Spread the love

വടക്കാഞ്ചേരി(പാലക്കാട്): കോവിഡ് ചികിത്സക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വലയുന്ന ഈ സാഹചര്യത്തിൽ പാലക്കാട്ടെ മലയോര മേഖലയായ കിഴക്കഞ്ചേരിയിൽ നിന്നൊരു സന്തോഷവാർത്ത.

കിഴക്കഞ്ചേരി കണിച്ചിപ്പരുതിയിൽ മെഡിക്കൽ ഓക്സിജൻ പ്ലാന്റ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കും.തൃശൂർ സ്വദേശി പീറ്റർ സി.മാത്യൂസിന്റെ എ
എസ് യു എന്ന ഓക്സിജൻ നിർമാണ കമ്പനിയാണ് അടുത്തയാഴ്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്.കോവിഡ് വ്യാപനം കണക്കിലെടുത്ത് പെട്രോളിയം ആൻഡ് എസ്പ്ലോസീവ്സ് സേഫ്റ്റി ഓർഗണയ്സേഷന്റെ അനുമതിയോടെ
അതിവേഗം ഉത്പാദനം തുടങ്ങാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് കമ്പനി.40 കിലോലിറ്റർ സംഭരണ ശേഷിയാണ് പ്ലാന്റിനുള്ളത്.

മണിക്കൂറിൽ 235 ലിറ്റർ ദ്രവ ഓക്സിജനും 260 ക്യൂബിക് മീറ്റർ വാതക ഓക്സിജനും നിർമിക്കാനുള്ള ശേഷിയുണ്ട്.ദിവസേന അയ്യായിരം ക്യുബിക് മീറ്റർ ഓക്സിജൻ ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts