Home Blog Page 2

പോലീസെത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിൽ; ത്രാസും വലിക്കാനുള്ള ഉപകരണമടക്കം പിടിയിൽ

0
Spread the love

കൊച്ചി: കളമശേരി സർക്കാർ പോളിടെക്നിക്കിലെ മെൻസ് ഹോസ്റ്റലിൽ നിന്നും 2 കിലോയോളം കഞ്ചാവ് ശേഖരം പിടിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാർക്കൊപ്പം പൊലീസും. ഡാൻസാഫ് സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം വിശദീകരിച്ചു.

ഇത്രയേറെ കഞ്ചാവുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഈ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയെ പിടിച്ചതിൽ നിന്നാണ് വിവരം ലഭിച്ചത്. റെയ്ഡിനെത്തുമ്പോൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. തൂക്കി വിൽപ്പനക്കുള്ള ത്രാസും കഞ്ചാവ് വലിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഇത്രയധികം അളവിൽ കോളേജ് ഹോസ്റ്റലിൽ നിന്ന് ലഹരി കണ്ടെത്തിയത് പൊലീസിനെ പോലും ഞെട്ടിച്ചെന്നും എസിപി പറഞ്ഞു. രാത്രി തുടങ്ങിയ പരിശോധന ഇന്ന് പുലർച്ചെ നാല് മണി വരെ നീണ്ടു നിന്നു. 2 പേർ പിടിയിലായി. ഓടി രക്ഷപ്പെട്ട മൂന്ന് വിദ്യാർഥികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

കോളജ് ഹോസ്റ്റലിൽ നിന്നും 2 കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പിടിച്ചെടുത്തത്. 2 എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യന്‍(21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. കവർ ഉൾപ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത്. വിദ്യാര്‍ഥികളില്‍ നിന്ന് രണ്ട് മൊബൈല്‍ഫോണും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.

‘ബോധം വന്നപ്പോഴും പോയപ്പോഴുമെല്ലാം തിരക്കിയത് മണിച്ചേട്ടനെ’; കലാഭവൻ മണിക്ക് വലിയ വേദനയുണ്ടാക്കിയ കാര്യം പറഞ്ഞ് ഭാര്യ

0
Spread the love

മലയാള സിനിമയിലെ എക്കാലത്തെയും അതുല്യ പ്രതിഭകളുടെ പട്ടികയിൽ ആർക്കും മറക്കാൻ സാധിക്കാത്ത ഒരു നാമമാണ് കലാഭവൻ മണിയുടെത്. നടൻ എന്നതിലുപരി കൈവച്ച സമസ്ത മേഖലയിലും കഴിവു തെളിയിച്ച ചാലക്കുടിക്കാരൻ വിടപറഞ്ഞിട്ട് ഒൻപത് വർഷങ്ങൾ. സാധാരണക്കാരായ മനുഷ്യരെ തന്റെ പാട്ടിലൂടെ ചേർത്ത് പിടിക്കാനും സന്തോഷിപ്പിക്കാനും കഴിവുള്ള ജാലവിദ്യക്കാരൻ മരണത്തിനു ശേഷവും തന്റെ പാട്ടിലൂടെയും അനശ്വര കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളികൾക്കിടയിൽ ചുറുചുറുക്കോടെ ജീവിക്കുകയാണ്.

മലയാള സിനിമയിലെ ഓൾ റൗണ്ടർ എന്ന് തന്നെ കലാഭവൻമണിയെ പറയാം. അഭിനയം മുതൽ ആലാപനം വരെയും സംഗീത സംവിധാനം മുതൽ എഴുത്ത് വരെയും താരത്തിന്റെ കയ്യിലുണ്ടല്ലോ!ഇപ്പോഴിതാ പഴയ ഓർമ്മകൾ പറയുന്നതിനിടെ തന്നെയും ഭർത്താവ് കലാഭവൻ മണിയെയും ഒരുപോലെ വേദനിപ്പിച്ച ഒരു ജീവിതാനുഭവം പറയുകയാണ് ഭാര്യ നിമ്മി.

മകളുടെ ജനനസമയത്തായിരുന്നു ആ സംഭവം.തന്റെ പ്രസവം അടുക്കാറായതോടെ കുറേ ഷൂട്ടിങ്ങും മറ്റു പരിപാടികളുമൊക്കെ വേണ്ടെന്ന് വെച്ച് തന്റെ കൂടെ തന്നെ മണിച്ചേട്ടന്‍ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ ഏറ്റവും കൂടുതൽ ഭർത്താവിന്റെ സാമീപ്യം ആഗ്രഹിക്കുന്ന ഒരു സമയം ആണെങ്കിൽ കൂടി നിർഭാഗ്യവശാൽ അദ്ദേഹത്തിന് പ്രസവ സമയത്ത് ഒപ്പം ഉണ്ടാകാൻ കഴിഞ്ഞില്ലെന്നും നിമ്മി പറയുന്നു. ഒരു അവാർഡ് ഷോ ആയിരുന്നു കാരണം. രാവിലെ അവാർഡ് പോകുന്ന സമയത്ത് തന്നോട് വയ്യായ്ക ഉണ്ടോ എന്ന് ചോദിച്ചിരുന്നു എന്നും ഉണ്ടെങ്കിൽ വലിയ പരിപാടിയാണെങ്കിലും ക്യാൻസൽ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും നിമ്മി ഓർക്കുന്നു.

വലിയ പരിപാടി ആയതുകൊണ്ടും മണിച്ചേട്ടൻ അവതാരകൻ ആയതുകൊണ്ടും താൻ പൊക്കോളാൻ പറഞ്ഞുവെന്നും എന്നാൽ വൈകുന്നേരം ആയതോടെ തന്റെ സ്ഥിതി മാറിയെന്നും നിമ്മി പറയുന്നു. തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ ബോധം വന്നപ്പോഴും പോയപ്പോഴും എല്ലാം താൻ അദ്ദേഹത്തെ തിരക്കിയിരുന്നു. താൻ ആശുപത്രിയിലായതും മകൾ ജനിച്ചതും ഒന്നും മണിച്ചേട്ടൻ അറിഞ്ഞില്ല. ഒടുവിൽ സംവിധായകൻ ലോഹിതദാസ് വിളിച്ചു പറഞ്ഞപ്പോഴാണ് അദ്ദേഹം കാര്യം അറിഞ്ഞതെന്നും പ്രസവ സമയത്ത് കൂടെയിരിക്കാൻ സാധിക്കാത്തതിൽ വലിയ വിഷമം അദ്ദേഹത്തിന് ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു.

പ്രസവം എല്ലാം കഴിഞ്ഞ് സമയം പുലർച്ചെ ആയതോടെയാണ് മണിച്ചേട്ടൻ സ്ഥലത്തെത്തിയെന്നും ഗർഭിണിയായിരുന്ന സമയത്ത് പരിപാടികൾ എല്ലാം ഒഴിവാക്കി കൂടെ നിന്നിട്ടും പ്രസവ സമയത്ത് കൃത്യം കൂടെ നിൽക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടായിരുന്നുവെന്നും നിമ്മി പറയുന്നു. മകളെ കയ്യിലെടുത്തതോടെയാണ് ഈ വേദനയൊക്കെ മാറിയതെന്നും നിമ്മി ഓർക്കുന്നു.

ബേസിലിന്റെ ഹിറ്റ് ചിത്രം ‘പൊൻമാൻ’ ഒടിടിയിൽ; കാണാത്തവർക്ക് ഇവിടെ കാണാം..

0
Spread the love

ബേസില്‍ ജോസഫ് നായകനായി വന്ന ഹിറ്റ്‌ ചിത്രമാണ് പൊൻമാൻ. ജ്യോതിഷ് ശങ്കറാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ജനുവരി 30നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഒന്നര മാസത്തിനിപ്പുറം ജിയോഹോട്‍സ്റ്റാറിലൂടെ ഇപ്പോൾ ചിത്രം ഒടിടിയില്‍ സ്‍ട്രീമിംഗിനെത്തിയിരിക്കുകയാണ്.

ജി ആർ ഇന്ദുഗോപൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജി ആർ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാർ’ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. അജേഷ് എന്ന നായക കഥാപാത്രമായി ബേസിൽ ജോസഫ് വേഷമിട്ടിരിക്കുന്ന ചിത്രത്തിൽ, സ്റ്റെഫി എന്ന നായികയായി ലിജോമോൾ ജോസ്, മരിയൻ ആയി സജിൻ ഗോപു, ബ്രൂണോ ആയി ആനന്ദ് മന്മഥൻ എന്നിവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

ദീപക് പറമ്പൊൾ, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയാ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്മി സഞ്ജു, മജു അഞ്ചൽ, വൈഷ്‍ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ (ശിവപ്രസാദ്, ഒതളങ്ങ തുരുത്ത്), മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

25-ഓളം മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി ജോലി ചെയ്‍തിട്ടുള്ള ജ്യോതിഷ് ശങ്കർ, ന്നാ താൻ കേസ് കൊട്, കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്നീ ചിത്രങ്ങളിലെ ജോലിക്ക് മികച്ച കലാസംവിധായകനുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം 2 തവണ സ്വന്തമാക്കിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ഭ്രമയുഗം തുടങ്ങിയ പത്തോളം ചിത്രങ്ങളുടെ പ്രൊഡക്ഷൻ ഡിസൈനറായും അദ്ദേഹം ജോലി ചെയ്‍തിട്ടുണ്ട്.സംഗീതം ജസ്റ്റിൻ വർഗീസ് ആണ് പ്രൊജക്റ്റ് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ. ഛായാഗ്രഹണം സാനു ജോൺ വർഗീസ്. പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, കലാസംവിധായകൻ കൃപേഷ് അയപ്പൻകുട്ടി, വസ്ത്രാലങ്കാരം മെൽവി ജെ, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിമൽ വിജയ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ എൽസൺ എൽദോസ്, വരികൾ സുഹൈൽ കോയ, സൌണ്ട് ഡിസൈൻ ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് അരവിന്ദ് മേനോൻ, ആക്ഷൻ ഫീനിക്സ് പ്രഭു, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്സ് നോക്ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്റ്റിൽസ് രോഹിത് കൃഷ്‍ണൻ, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്, മാർക്കറ്റിംഗ് ആരോമൽ, പിആർഒ എ എസ് ദിനേശ്, ശബരി അഡ്വർടൈസ്‌മെന്റ് ബ്രിങ് ഫോർത്തും ആണ്.

നടി മമിത എനിക്കെന്റെ പെങ്ങളെ പോലെയാണ്; വ്യക്തമാക്കി പ്രേമലുവിലെ അമൽ ഡേവിസ്

0
Spread the love

അടുത്തിടെ പ്രേക്ഷകർക്ക് വളരെയധികം കണക്ട് ആയ ഒരു കഥാപാത്രമായിരുന്നു പ്രേമലുവിലെ നായിക കഥാപാത്രത്തിന്റെ സന്തതസഹചാരിയായി നടനും ചിത്രസംയോജകനുമായ സംഗീത് പ്രതാപ് അവതരിപ്പിച്ച അമൽ ഡേവിസ് എന്ന കഥാപാത്രം. പലരും ആഗ്രഹിച്ച പലർക്കും ജീവിതത്തിൽ ഭാഗ്യമായി ലഭിച്ച സുഹൃത്ത് എന്ന വിശേഷണം നൽകി ചിത്രത്തിന്റെ വിജയത്തിനു നാളുകൾക്കു ശേഷവും സോഷ്യൽ മീഡിയ അമൽ ഡേവിസിനെ ആഘോഷിക്കുകയായിരുന്നു.

അമൽ ഡേവിസിനോളം പ്രേക്ഷക പിന്തുണ ലഭിച്ച മറ്റൊരു കഥാപാത്രമായി വീണ്ടും ബ്രോമാൻസ് എന്ന ചിത്രത്തിലൂടെ താരമിപ്പോൾ വീണ്ടും പ്രേക്ഷക പ്രിയങ്കരനായി തുടരുകയാണ്. ഇതിനിടയിൽ നൽകിയ ഒരു അഭിമുഖത്തിൽ നടി മമിത ബൈജുവുമായി തനിക്കുള്ള സൗഹൃദത്തെ കുറിച്ചും തങ്ങളുടെ ബന്ധത്തിന്റെ ആഴത്തെക്കുറിച്ചും സംഗീത് തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മമിത തനിക്ക് അടുത്ത സുഹൃത്തും തന്റെ സഹോദരിയെ പോലെയുമാണ്. തങ്ങൾ തമ്മിൽ വളരെകാലം മുൻപ് അറിയാമെങ്കിലും നെസ്‌ലൻ അടക്കമുള്ള മറ്റ് താരങ്ങളെല്ലാം മിക്കപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്യുമായിരുന്നെങ്കിലും മമിത വന്നിരുന്നില്ലെന്നും എന്നാൽ തന്റെ കല്യാണത്തിന്റെ പിറ്റേന്ന് മുതൽ താരം സ്ഥിരമായി വീട്ടിൽ വരാൻ തുടങ്ങി എന്നും സംഗീത് പറയുന്നു.

4000 പേര്‍ അറസ്റ്റിലായതില്‍ ഉൾപ്പെട്ടത് ഒരു സിനിമാക്കാരൻ മാത്രം; സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗമില്ല: ദിലീഷ് പോത്തന്‍

0
Spread the love

മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനോടടുപ്പിച്ച് സിനിമയിൽ ക്രമാതീതമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നു എന്നതടക്കമുള്ള കാര്യങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. മയക്കുമരുന്ന് കേസിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മേക്കപ്പ് മാൻ ആർ ജി വയനാടൻ അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ദിലീഷ് പോത്തൻ.

”ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേര്‍ അറസ്റ്റിലായതില്‍ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റായി തുടരുന്നു.”

”അത് ന്യായീകരണം അര്‍ഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല” എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.

വിമാന അപകടത്തിൽ കത്തി അമരുമ്പോൾ നടി സൗന്ദര്യ ഗർഭിണി; അന്ന് സംഭവിച്ചത് തിരഞ്ഞ് ആരാധകർ

0
Spread the love

നടി സൗന്ദര്യയുടെത് ഒരു സ്വാഭാവിക വിമാന അപകടം അല്ലെന്നും താരത്തിന്റെ മരണത്തിന് പിന്നിൽ തെലുങ്ക് നടൻ മോഹൻ ബാബു ആണെന്നും ആരോപിച്ച് ഒരാൾ പരാതിയുമായി രംഗത്തെത്തിയിരുന്നു. സൗന്ദര്യയുടെ കൊലപാതകത്തിന് പിന്നിൽ സ്ഥലത്തർക്കം എന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി താരത്തിന്റെ ഭർത്താവ് തന്നെ പിന്നാലെ രംഗത്തെത്തിയിരുന്നു. എന്തായാലും വിവാദം കത്തി പടർന്നതോടെ സൗന്ദര്യയുടെ മരണത്തിന് കാരണമായ വിമാന അപകടവും വീണ്ടും ചർച്ചയാവുകയാണ്. 2004ൽ സംഭവിച്ച അപകടത്തെ കുറിച്ചാണ് പലരും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുന്നത്. അന്ന് സംഭവിച്ചത് അറിയാം.

കർണാടകയിലെ ബെംഗളൂരുവിനടുത്തുള്ള ജക്കൂർ എയർസ്ട്രിപ്പിൽ നിന്ന് സിംഗിൾ എഞ്ചിൻ സെസ്‌ന 180 വിമാനത്തില്‍ കയറി ടേക്ക് ഓഫിന് തയ്യാറായി നില്‍ക്കുകയായിരുന്നു സൗന്ദര്യ . 2004 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സൗന്ദര്യ അന്നത്തെ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിക്കുവേണ്ടി പ്രചാരണം നടത്താൻ അയൽ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ കരിംനഗറിലേക്ക് പോകുകയായിരുന്നു സൗന്ദര്യ.ടേക്ക് ഓഫ് ചെയ്ത് അഞ്ച് മിനുട്ടിനുള്ളില്‍ ആ ചെറുവിമാനം പൊട്ടിത്തെറിച്ച് ഒരു തീഗോളമായി ബെംഗളൂരുവിനടുത്തുള്ള കാർഷിക ശാസ്ത്ര സർവകലാശാലയുടെ ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ക്യാമ്പസില്‍ തകർന്നുവീണു.സൗന്ദര്യ അടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അന്ന് മരണപ്പെട്ടു. സൗന്ദര്യ എന്നറിയപ്പെടുന്ന സൗമ്യ സത്യനാരായണ എന്ന നടിക്ക് മരിക്കുമ്പോൾ വെറും 32 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ

മരിക്കുമ്പോൾ സൗന്ദര്യ ഗർഭിണിയായിരുന്നു. സഹോദരൻ അമർനാഥ്, ബിജെപി പാർട്ടി പ്രവർത്തകൻ രമേശ് കദം, പൈലറ്റ് ജോയ് ഫിലിപ്സ് എന്നിവരോടൊപ്പം അവർ കരിംനഗറിലേക്ക് യാത്ര ചെയ്തത്. അവര്‍ എല്ലാം മരണപ്പെട്ടു. ശരിക്കും മൃതദേഹങ്ങള്‍ എല്ലാം കത്തിക്കരിഞ്ഞ് ചിതറിയ നിലയിലായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ പോലും വളരെ ബുദ്ധിമുട്ടിയെന്നാണ് അന്നത്തെ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

എനിക്ക് പറയാനുള്ളത് കേൾക്കും മുൻപ് തന്നെ അവർ പിന്തുണയ്ക്കുന്നുണ്ടായിരുന്നു; നന്ദി പറഞ്ഞ് അഹാന

0
Spread the love

മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം.

പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം വിശദീകരണവുമായി നടി രംഗത്തുമെത്തിയിരുന്നു.തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ പ്രേക്ഷകർ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.

‘എനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കും മുൻപ് തന്നെ ആളുകൾഎന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയായി കമന്റ് ബോക്സുകളിലൂടെയായി ആ സ്നേഹവും പിന്തുണയും ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. എന്റെ സുഹൃത്തുക്കൾ എന്നെ സംരക്ഷിക്കുന്നത് പോലെയാണ് ആളുകൾ എന്റെ കൂടെ നിന്നത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇത്രയും പിന്തുണ നൽകിയതിന് നന്ദി’,- നടി കുറിച്ചു.

അതേസമയം പോസ്റ്റിന് താഴെ ഛായാഗ്രാഹകനും അഹാനയുടെ അടുത്ത സുഹൃത്തുമായ നിമിഷ് രവിയും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. കരിയറിന്റെ കയറ്റത്തിലും ഇറക്കത്തിലും നീ ദയയുള്ള കുട്ടിയായിരുന്നുവെന്നാണ് നിമിഷിന്റെ കമന്റ്‌.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത

0
Spread the love

കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 16, 17 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കുട്ടികൾക്ക് ടീച്ചേഴ്സ് ഒരു ശല്യമെന്ന് പറഞ്ഞപ്പോൾ സ്റ്റാഫ്‌ റൂം കത്തിച്ചിട്ടുണ്ട് ഞാൻ! ചിരിപ്പൂരം ഉറപ്പു നൽകി മരണമാസ്സ് ടീസർ

0
Spread the love

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്താന്‍ ഇരിക്കെ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജെക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ്.

https://youtu.be/08PrZzvV4Hk?si=C2ARJJbylWYu45Bz

ആദ്യാവസാനം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് സമകാലിക സംഭവങ്ങളെ പരാമര്‍ശിക്കുന്ന ടീസര്‍ നല്‍കുന്നത്. നടൻ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.

ബേസിൽ ജോസഫിനൊപ്പം രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വ്യത്യസ്തമായ ഗെറ്റ്അപിൽ ബേസിൽ ജോസഫ് എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഏറെ ശ്രദ്ധേയമായിരുന്നു. ഇൻസ്റ്റാഗ്രാം കമെന്റുകളിലൂടെ അണിയറ പ്രവർത്തകരും താരങ്ങളും ചിത്രത്തിന്റെ മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന രീതി സരസമായിരുന്നു. രസകരവും സ്റ്റൈലിഷുമായ ലുക്കിലാണ് ഈ ചിത്രത്തിൽ ബേസിൽ ജോസഫ് പ്രത്യക്ഷപ്പെടുന്നത്.

തമിഴ് മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിച്ച് നടി പാർവതി; മലയാള മങ്കയായി തരിണിയും

0
Spread the love

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബങ്ങളിൽ ഒന്നാണ് ജയറാം- പാർവതിമാരും കുട്ടികളും അടങ്ങുന്ന കുടുംബം. മകളായ ചക്കിയുടെയും ഇളയ മകനും നടനുമായ കാളിദാസന്റെയും വിവാഹവും ചടങ്ങുകളുമൊക്കെ ഈയടുത്ത് മാധ്യമങ്ങൾ വലിയ ആഘോഷമാക്കിയിരുന്നു.

തമിഴ്നാട്ടിലെ സമീന്ദർ കുടുംബത്തിൽ നിന്നുമുള്ള മോഡലും ബിസിനസ്സുകാരിയുമായ തരിണിയേയാണ് കണ്ണൻ എന്ന് വിളിപ്പേരുള്ള കാളിദാസൻ വിവാഹം ചെയ്തത്. ഇപ്പോഴിതാ മരുമകളോടൊപ്പം ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കുന്ന പാർവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ സ്നേഹത്തോടെ മലയാളികൾ വൈറലാക്കുന്നത്.

ഗാ​യകൻ എംജി രാധാകൃഷ്ണന്റെ വീട്ടിലാണ് പാർവതിയും കുടുംബവും പൊങ്കാലയിട്ടത്. കഴിഞ്ഞ വർഷം മക്കളുടെ കല്യാണതിരക്കായതിനാൽ എത്താൻ പറ്റിയില്ല. ഇന്നലെ ക്ഷേത്രത്തിൽ പോയിരുന്നു. മുമ്പത്തേത് പോലെയല്ല, ഇപ്പോൾ ക്ഷേത്രത്തിൽ അടുക്കാൻ പറ്റാത്തത്ര തിരക്കാണ്. താരിണിയുടെ ആദ്യത്തെ പൊങ്കാലയാണ്. പറഞ്ഞ് കേട്ടപ്പോൾ വരണമെന്ന് വലിയ ആ​ഗ്രഹമായിരുന്നു. എല്ലാ വർഷവും പൊങ്കാലയിടാൻ സാധിക്കട്ടെയെന്നാണ് പ്രാർത്ഥന. അമ്മയ്‌ക്ക് പൊങ്കാല അർപ്പിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും” പാർവതി പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts