Home Blog Page 2

ഷൈന്‍ ശനിയാഴ്ച പത്തുമണിക്ക്‌ ഹാജരാവണം; വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പോലീസ്‌

0
Spread the love

ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം. തൃശ്ശൂരിലെ വീട്ടില്‍ നേരിട്ടെത്തി നോട്ടീസ് കൈമാറും. തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലേക്ക് പോലീസ് സംഘം തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് അടിയന്തരമായി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയത് എന്തിന് എന്ന കാര്യത്തിലാണ് പ്രധാനമായും പോലീസ് വിശദീകരണം തേടുക.

എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞ ഷൈന്‍ ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി പോലീസിന് വ്യക്തമായിരുന്നു. ബൈക്കില്‍ ഇവിടെ എത്തിയ ഷൈന്‍, പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി. ഓണ്‍ലൈനില്‍ മുറി ബുക്ക് ചെയ്ത് 11.30-ഓടെ ഹോട്ടലിനകത്തുകയറി. പുലര്‍ച്ചെ മൂന്നരയോടെ താരം ഓണ്‍ലൈന്‍ ടാക്‌സിയിലാണ് ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ പരിസരം വിട്ടത്.

ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്; ഒരു നൂറു വട്ടം നടന്റെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്, വിൻസി

0
Spread the love

താന്‍ പരാതി കൊടുത്തപ്പോള്‍ സംഘടനകളോടും വ്യക്തികളോടും പറഞ്ഞിരുന്ന കാര്യം കേള്‍ക്കാതിരുന്നത് ഫിലിംചേമ്പര്‍ മാത്രമാണ്. അതിന്റെ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിനെ വിശ്വാസമില്ല. ഫിലിം ചേമ്പറിന്റെ ഐ.സിക്കു നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നുമുള്ള നടി വിന്‍സി അലോഷ്യസിന്റെ പ്രതികരണം സിനിമാ മേഖലയില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴി വെച്ചിരിക്കകുയാണ്. ഒരു നൂറു വട്ടം എന്നോടു സംസാരിത്തവരോടും സംഘടനകളോടും ഈ വ്യക്തിയുടെ പേര് പുറത്തു വരരുതെന്ന് പറഞ്ഞിരുന്നതാണ്. എന്നിട്ടും അവര്‍ അത് ചെയ്തിട്ടുണ്ടെങ്കില്‍ എന്താണ് അവരുടെ ബോധം. ആ ബോധമില്ലായ്മയുടെ കൈയ്യിലാണല്ലോ പരാതി സമര്‍പ്പിച്ചതെന്ന കുറ്റബോധമാണ് ഇപ്പോഴുള്ളത്.

അതുകൊണ്ടു തന്നെ പരാതി പിന്‍വലിക്കാന്‍ തയ്യാറാണ്. പ്രത്യേകിച്ച് ഫിലിം ചേമ്പറിന് സമര്‍പ്പിച്ച പരാതി. ബാക്കി രണ്ടു സംഘടനകള്‍ക്കും പരാതി അയച്ചിട്ടുണ്ട്. പ്രൊഡ്യൂസേഴ്‌സിനും അമ്മയ്ക്കും. ആ രണ്ടു സംഘടനകളെയും റെസ്‌പെക്ട് ചെയ്യുന്നു. ഈ പേര് പുറത്തു വന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കണം. ഫിലിം ചേമ്പറില്‍ നിന്നുമാണ് ആ പേര് പുറത്തു വന്നരിക്കുന്നത്. ഇവരാണ് എന്നെ ആദ്യം കോണ്‍ടാക്ട് ചെയ്ത് ഈ സിനിമയുടെയോ വ്യക്തിയുടെയോ പേരോ പുറത്തു പറയില്ല എന്ന വ്യക്തമായ നിലപാടില്‍ ഉറച്ചു നിന്നത്. കൊടുത്ത പരാതികളില്‍ ഷൈന്‍ ടോം ചാക്കോയുടെ പേര് വ്യക്തമാക്കിയിട്ടുണ്ട്.

അത് സംഘടനകളോ എന്നോട് സംസാരിച്ചവരോ പൊതു സമൂഹത്തിലോ മാധ്യമങ്ങള്‍ക്കോ മുമ്പില്‍ പറയില്ലെന്ന് ഉറപ്പു പറഞ്ഞതു കൊണ്ടു മാത്രമാണ്. ആ വിശ്വാസമാണ് നഷ്ടപ്പെടുത്തിയത്. എല്ലാവര്‍ക്കും ഒരേ സമയത്താണ് പരാതി നല്‍കിയത്. അത് ചെയ്യേണ്ടതില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് വിളിച്ചപ്പോള്‍ ഉറപ്പു തന്നതാണ് ‘പേര് പുറത്തു പറയുമോ…ഞാനങ്ങനെ പുറത്തു പറയുമോ’ എന്നാണ് പറഞ്ഞത്. പക്ഷെ അദ്ദേഹമാണ് അത് പുറത്തു പറഞ്ഞതെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ വളരെ മോശമായിപ്പോയി. കബളിപ്പിക്കലാണ് ചെയ്തത്. പുറത്തു പറയില്ല എന്ന് വാക്കു തന്നിട്ട്, പറഞ്ഞത് മോശമായിപ്പോയി. എന്നോടെങ്കിലും പറയണമായിരുന്നു എന്നാണ് വിന്‍സിയുടെ നിലപാട്.

ലഹരി പരിശോധന എല്ലായിടത്തും നടത്തും; സിനിമ സെറ്റുകൾക്ക് പ്രത്യേകതയൊന്നും ഇല്ല, എക്സൈസ് മന്ത്രി

0
Spread the love

സിനിമാ സെറ്റിന് പ്രത്യേക പവിത്രതയോ പരിഗണനയോ ഇല്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ലഹരി സംബന്ധിച്ച് വിവരം ലഭിച്ചാല്‍ എവിടെയാണെങ്കിലും പരിശോധനകള്‍ നടത്തും. അതില്‍ ആരെയും ഒഴിച്ചുനിര്‍ത്തില്ല. ഇതു സംബന്ധിച്ച് ഏതു വിവരവും വളരെ ഗൗരവത്തോടെ സര്‍ക്കാര്‍ കാണുമെന്നും മന്ത്രി രാജേഷ് പറഞ്ഞു.

ലഹരി വിവരം അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ എക്‌സൈസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പൊലീസും ഇതുമായി ബന്ധപ്പെട്ട് നമ്പര്‍ നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത് എന്നതിന് തെളിവാണ് ഇത്തരം വിവരങ്ങള്‍ ധാരാളം ലഭിക്കുന്നത്. മാർച്ചില്‍ മാത്രം 14000ത്തിലധികം റെയ്ഡാണ് സംയുക്തമായി നടത്തിയിട്ടുള്ളത്. റെയ്ഡ് നടത്താന്‍ കഴിയുന്നത് അത്തരം വിവരങ്ങള്‍ ജനങ്ങളില്‍ നിന്നും കിട്ടുന്നതു കൊണ്ടാണ്. ആ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടിക്കുക എളുപ്പമല്ലാത്ത കേസുകള്‍ പോലും പിടിക്കാനാകുന്നത്.

ഇത്തരം വിവരങ്ങള്‍ എവിടെ നിന്നു ലഭിച്ചാലും ഗൗരവത്തോടെ കാണും, ഉദാസീനത ഉണ്ടാകില്ല. എവിടെയാണെങ്കിലും പരിശോധനയുണ്ടാകും. സിനിമാ സെറ്റില്‍ ലഹരി ഉപയോഗിക്കുന്നു എന്ന് വിശ്വസനീയമായ വിവരം ലഭിച്ചാല്‍ അവിടെയും പരിശോധിക്കും. അതൊന്നും പവിത്രമായ സ്ഥലമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു ലക്ഷത്തി പതിനേഴായിരം വാഹനപരിശോധന മാർച്ചില്‍ നടന്നു. ഓപറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ എക്‌സൈസ് പരിശോധന നടത്തുന്നുണ്ട്. ഓപറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ പൊലീസും ലഹരിവേട്ട നടത്തുന്നു. സംയുക്തമായും പരിശോധന നടത്തുന്നുണ്ട്. അതിന്റെ മാറ്റം കാണാൻ സാധിക്കുമെന്നും മന്ത്രി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്; സുഹൃത്തും നടനുമായ ശ്രീറാമിന്റെ ആരോഗ്യത്തെക്കുറിച്ച് ലോകേഷ് കനകരാജ്

0
Spread the love

നടൻ ശ്രീയുടെ ആരോഗ്യത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഊഹാപോഹങ്ങളുടെയും സ്ഥിരീകരിക്കാത്ത അവകാശവാദങ്ങളുടെയും ഇടയിൽ ഔദ്യോഗിക പ്രസ്താവനയുമായി സംവിധായകൻ ലോകേഷ് കനകരാജ്. ശ്രീറാമിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമുള്ള പ്രസ്താവനയാണ് ലോകേഷ് കനകരാജ് പങ്കുവെച്ചത്. ശ്രീയുടെ അടുത്ത സുഹൃത്തും നടന്റെ ‘മാനഗരം’ എന്ന സിനിമയുടെ സംവിധായകനുമാണ് ലോകേഷ് കനകരാജ്.

ശ്രീ നിലവിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ പരിചരണത്തിലാണ്, ശരിയായ ചികിത്സ ലഭ്യമാക്കുന്നുണ്ട്. ഡോക്ടറുടെ ഉപദേശത്തെ തുടർന്ന് എല്ലാത്തരം സമൂഹമാധ്യമങ്ങളിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും രോഗശാന്തിയിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇടം നൽകണമെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള റൂമറുകളും സ്ഥിരീകരിക്കാത്ത അപ്‌ഡേറ്റുകളും പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും എല്ലാ മാധ്യമങ്ങളോടും അഭ്യർഥിക്കുന്നു -ലോകേഷ് പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.

ശ്രീറാം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. ശരീരഭാരം കുറഞ്ഞ് എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ നടന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആരാധകർ ആശങ്കകൾ പങ്കുവെച്ചിരുന്നു.

മുട്ട ഇങ്ങനെ കഴിക്കുന്നതാണ് ഏറെ ആരോഗ്യകരം; അറിയാം..

0
Spread the love

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്.

പ്രഭാതഭക്ഷണത്തിൽ പലരും ഉൾപ്പെടുത്താറുള്ള ഭക്ഷണമാണ് മുട്ട. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ മുട്ട ഏറെ ആരോ​ഗ്യകരമായ ഭക്ഷണമാണ്. മുട്ടയിൽ പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

തലച്ചോറിന്റെ പ്രവർത്തനത്തിനും വികാസത്തിനും പ്രധാനമായ വിറ്റാമിൻ ബി 12, ഡി, എ, ഇ, കോളിൻ എന്നിവയും മുട്ടയിലുണ്ട്. ഇതിനുപുറമെ, മുട്ടയിൽ ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ന്യൂട്രിയന്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിക്കും. പ്രമേഹമോ ഹൃദ്രോഗമോ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമം കഴിക്കുക.

മുട്ട പലരീതിയിൽ കഴിക്കുന്നവരുണ്ട്. ഏത് രീതിയിൽ കഴിക്കുന്നതാണ് കൂടുതൽ ആരോ​ഗ്യകരം? മുട്ട വേവിച്ച് കഴിക്കുന്നത് ഏറെ നല്ലതാണ്. കാരണം ഇങ്ങനെ കഴിക്കുന്നത് കലോറി കുറയ്ക്കും. കൂടാതെ, പ്രോട്ടീനും കൂടുതലാണ്.

സ്ക്രാംബിൾഡ് മുട്ടകൾ (കുറഞ്ഞ എണ്ണയും പച്ചക്കറികളും ഉപയോഗിച്ച്) തയ്യാറാക്കുന്നതും ഏറെ നല്ലതാണ്. അധിക എണ്ണയോ നെയ്യോ ചേർക്കാതെ തന്നെ മുട്ട തയ്യാറാക്കി എടുക്കുക. കുറഞ്ഞ എണ്ണ ഉപയോഗിക്കുകയും ചീര, തക്കാളി, കുരുമുളക് തുടങ്ങിയ പച്ചക്കറികൾ ചേർക്കുകയും ചെയ്യുന്നത് നാരുകൾ, വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതാണ് സ്ക്രാംബിൾഡ് മുട്ടകളെ മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാക്കി മാറ്റുന്നത്. എന്നിരുന്നാലും, ഇവ ഉണ്ടാക്കുമ്പോൾ തീ കുറച്ച് വച്ച് പാകം ചെയ്യുക. കുറഞ്ഞ ചൂടിൽ പാചകം ചെയ്യുന്നത് പോഷക നഷ്ടപ്പെടുന്നത് തടയുന്നു.

മുട്ട സാലഡ് മറ്റൊരു ആരോ​ഗ്യകരമായ രീതി. ഗ്രീക്ക് തൈര ഉപയോഗിച്ച് സാലഡ് തയ്യാറാക്കുക. മയോണൈസിന് പകരം ഗ്രീക്ക് തൈര് ഉപയോഗിക്കുന്നത് അനാരോഗ്യകരമായ കൊഴുപ്പ് കുറയ്ക്കുകയും പ്രോബയോട്ടിക്സ് ചേർക്കുകയും ചെയ്യുന്നു. മുട്ട കഴിക്കാനുള്ള ഏറ്റവും ആരോഗ്യകരമായ മാർഗങ്ങളിലൊന്നാണ് ഈ മുട്ട സാലഡ് ഉണ്ടാക്കുന്നത്. നാരുകളും വിറ്റാമിനുകളും വർദ്ധിപ്പിക്കുന്നതിന് വെള്ളരിക്ക, കുരുമുളക് തുടങ്ങിയ പച്ചക്കറികളും ചേർക്കാം.

.

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ടയുള്ളവരെ വെറുതെ വിട്ട നടപടി; അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

0
Spread the love

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി നടപടിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി.കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്നും വിചാരണക്കോടതി വിമർശിച്ചു. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞുവെന്നും കോടതി പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.

2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കലൂര്‍-കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ഷൈനും സുഹൃത്തുക്കളായ ബ്ലെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായി. ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ പത്ത് പായ്ക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമായിരുന്നു ഷൈന്‍ പുറത്തിറങ്ങിയത്.

എന്തിന് ഇറങ്ങി ഓടി? ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ടതിൽ നടൻ ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടി പോലീസ്

0
Spread the love

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് ഹാജരാകാൻ ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് തൃശ്ശൂരിലെ വീട്ടിൽ എത്തിക്കാനാണ് പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിർദ്ദേശം നൽകും. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം

ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടിപ്പോയത്.

നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളത്. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും.

ഇന്റർവ്യൂകളിൽ കാണുന്ന പോലെയൊന്നും ഷൈൻ സെറ്റിൽ പെരുമാറാറില്ല, പറ‍ഞ്ഞത് അനുഭവമാണ്; വിൻസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാല പാർവതി

0
Spread the love

ഷൈൻ ടോം ചാക്കോയെ വെള്ളപ്പൂശുകയും നടി വിൻസി അലോഷ്യസിനെ തള്ളിപ്പറയുകയും ചെയ്യുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നടി മാല പാർവതി. കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ അനുഭവമാണും വിൻസിയെ തള്ളിപ്പറയാൻ ശ്രമിച്ചിട്ടില്ലെന്നും മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷൈനിനൊപ്പം ഏഴ്, എട്ട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്റർവ്യൂകളിൽ കാണുന്ന പോലെയൊന്നും സെറ്റിൽ ഷൈൻ പെരുമാറാറില്ലെന്ന് മാല പാർവതി കുറിപ്പിൽ പറയുന്നു. വിൻസി കേസ് കൊടുക്കണമെന്ന് തന്നെ താൻ പറഞ്ഞിരുന്നു. ഷൈനിന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തത്. തന്നോട് എങ്ങനെ പെരുമാറുന്നു, തന്റെ സെറ്റിൽ എങ്ങനെയെന്നാണ് പറഞ്ഞത്. പെട്ടെന്ന് ടെലി കണക്ട് ചെയ്തപ്പോൾ തനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണമെന്നും മാല പാർവതി വ്യക്തമാക്കുന്നു.

മാല പാർവതിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം

മാലാ പാർവതി,ഷൈൻ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു. ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context – ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു .വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.രണ്ടാമത്തെ വിഷയം – കോമഡി ” എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ” പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു.ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു.തിരുത്തിയതിന് നന്ദി.

മൊഴിയെടുക്കാൻ ശ്രമിച്ച് എക്സൈസ്; താത്പര്യമില്ലെന്ന് വ്യക്തമാക്കി വിൻസിയും കുടുംബവും

0
Spread the love

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ പരാതി സിനിമയിൽ തീർക്കണമെന്ന നിലപാടിലാണ് കുടുംബം.

വിൻസിയുടെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ നടിയുടെ മൊഴിയെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിയമനടപടികളുടെ ഭാ​ഗമാകാൻ താത്പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കി

നടന്റെ പേരും സിനിമയുടെ പേരും പുറത്തുവന്നതിൽ വിൻസി നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പുനൽകിയതിനാലാണ് ഫിലിം ചേംബറിന് പരാതി നൽകിയതെന്നും വിൻസി പ്രതികരിച്ചു. എന്നാൽ തന്നോട് വിശ്വാസവഞ്ചനയാണ് ഫിലിം ചേംബറിലെ അധികൃതർ കാണിച്ചതെന്നും നടി ചൂണ്ടിക്കാട്ടി..

‘സർക്കാർ അന്വേഷിക്കും, വിൻസിയുടെ പരാതി ഗൗരവമുള്ളത്’; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് സജി ചെറിയാൻ

0
Spread the love

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ. നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് സജി ചെറിയാൻ പറഞ്ഞു. ഷൈൻ ടോം ചാക്കോക്കെതിരായ പരാതി സർക്കാർ അന്വേഷിക്കുമെന്നും ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ നടൻ തമിഴ്നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്എ. അതേസമയം ഷൈൻ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts