Home Blog Page 2

കെട്ടിടത്തിൽ നിന്ന് ചാടുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ തലയിൽ കൈവച്ചുപോയി; അച്ഛന് കൊടുത്ത വാക്കിനു വേണ്ടി നന്നായി വരിക; ഷൈൻ ടോം ചാക്കോയോട് അധ്യാപിക

0
Spread the love

ലഹരി കേസുമായി ബന്ധപ്പെട്ടും നടിയുടെ പരാതിയിൽ പേര് വന്നതോടുകൂടിയും മലയാളികൾ വളരെ വിമർശന വിധേയനാക്കിയ ആളാണ് നടൻ ഷൈൻ ടോം ചാക്കോ. ലഹരി കേസിൽ പോലീസ് പിടിമുറുക്കിയതോടെ ലഹരി വിമുക്തി നേടാനും ജീവിതത്തിൽ മാറ്റം വരുത്താനും എല്ലാം നടൻ തീരുമാനിച്ചിരുന്നു. ഏറ്റവും ഒടുവിൽ ഇറങ്ങിയ സിനിമ പ്രമോഷൻ അഭിമുഖത്തിനിടെ തീർത്തും വ്യത്യസ്തനായ ഷൈൻ ചാക്കോ ആയിരുന്നു മലയാളികൾ കണ്ടത്. എന്നാൽ ലഹരി വിമുക്തിയിലൂടെ തിരിച്ചുവരവിന് ഒരുങ്ങിയ നടനെ കാത്തിരുന്നത് വലിയ ദുരന്തമായിരുന്നു.

ലഹരി വിമോചന ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുന്നതിനിടെ നടനും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയും അച്ഛൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയും ചെയ്യുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികൾ കണ്ടത് അപ്രതീക്ഷിതമായി തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടപ്പെട്ട ദുഃഖത്തിൽ വിങ്ങി പൊട്ടുന്ന തീർത്തും നിസ്സഹായനായ ഒരു മകനെയായിരുന്നു. ഇപ്പോൾ ഭൂരിഭാഗം മലയാളികളും താരത്തിന്റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ ഇരിക്കുകയാണ്. വലിയ ഒരു ദുരന്തത്തെ അതിജീവിച്ച താരത്തിന് ഇപ്പോൾ വേണ്ടത് പിന്തുണയാണെന്ന് വ്യക്തമാക്കി പ്രമുഖ നടന്മാർ ഉൾപ്പെടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പഴയ അധ്യാപിക ഫേസ്ബുക്കിൽ കുറച്ച് കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരത്തെ പൊന്നാനി സ്കൂളിൽ പഠിപ്പിച്ച അധ്യാപിക ബിന്ദുവിന്റെ കുറിപ്പാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

കുറിപ്പിന്റെ പൂർണ്ണരൂപം

പത്തിരുപത് കൊല്ലമെങ്കിലുംആയിക്കാണും. പൊന്നാനി എം.ഐ.യിലെ പ്ലസ്സ് വണ്‍ ക്ലാസില്‍ ഇംഗ്ലീഷ് പുസ്തകവുമായി ചെല്ലുമ്പോഴാണ് ചുരുണ്ട മുടിയുള്ള മെലിഞ്ഞൊരു പയ്യന്‍ കണ്ണില്‍പ്പെട്ടത്. ഒരു സെക്കന്റ് കണ്ണിലേക്ക് തന്നെ നോക്കിയാല്‍ അവന്റെ കണ്ണുകള്‍ കീഴ്‌പ്പോട്ടോ പുസ്തകത്തിലേക്കോ മാറുമായിരുന്നു.ക്ലാസ്സില്‍ ഷൈന്‍ ചെയ്ത് ടീച്ചര്‍മാരുടെ ഗുഡ് ലിസ്റ്റിലോ വികൃതി കാണിച്ച് ക്ലാസ് മേറ്റ്‌സിന്റെ ഗുഡ് ലിസ്റ്റിലോ പെടാന്‍ മെനക്കെടാത്തൊരു കക്ഷി. ഡയലോഗടിയില്‍ തീരെ താല്പര്യം ഇല്ലാത്ത കുട്ടി. എന്തെങ്കിലും ചോദിച്ചാല്‍ തലയും മുഖവും തടവി, തപ്പിത്തടഞ്ഞു മറുപടി പറയുന്നവന്‍. പുറത്തുകണ്ടാല്‍ ഒരു ചെറുചിരിയില്‍ പരിചയം ഒതുക്കുന്നവന്‍, കലാമേളക്കാലമാവുമ്പോഴേക്ക് വേറൊരാളാവുമായിരുന്നു.

കലോത്സവ നാടകങ്ങളിലെ അവന്റെ അനായാസ ഭാവപകര്‍ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിപ്പോയിരുന്നു. ജില്ലാ, സംസ്ഥാനകലോത്സവങ്ങളില്‍ ബെസ്റ്റ് ആക്ടര്‍ ഒക്കെയായി അവന്‍ സ്‌കൂളിന്റെയും നാടിന്റെയുമൊക്കെ പ്രിയപ്പെട്ടവനായി. ഞങ്ങളുടെ തന്നെ ഗേള്‍സ് സ്‌കൂളിലെ ടീച്ചറുടെ മകനായിട്ടും, കോഴ്‌സ് കഴിഞ്ഞു പോയവനെ ഞാനും മറന്നു.പിന്നിടെപ്പോഴോ ആണ് കമലിന്റെ ഗദ്ദാമ എടപ്പാള്‍ ഗോവിന്ദയിലിരുന്ന് കാണുമ്പോള്‍ മരുഭൂമിയിലെ ഒരു കൂടാരത്തില്‍ നിന്ന് ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിനെ ഓര്‍മിപ്പിക്കുന്നൊരു ചടച്ച രൂപം ഇറങ്ങിയോടുന്നത് കണ്ണില്‍പ്പെട്ടത്. ഈ കണ്ണുകള്‍ മുന്‍പെവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നൊരു കൊള്ളിയാന്‍ മിന്നി. ചെക്കോവിന്റെ വാന്‍കയെ കുട്ടനാട്ടിലെക്ക് കൊണ്ടുവന്ന ജയരാജിന്റെ ഒറ്റാല്‍. അതിന്റെ കുറെ പണികളില്‍ പ്രേമനുണ്ടായിരുന്നതുകൊണ്ട് റിലീസിനും മുന്‍പേ ലാപ്പ് ടോപ്പില്‍ കണ്ടിരുന്നു.ആ കുട്ടിയെ, പണിക്കെന്ന് പറഞ്ഞ് കൊത്തിക്കൊണ്ടുപോവുന്ന മേസ്ത്രിയുടെ വല്ലാത്തൊരു നീട്ടിത്തുപ്പല്‍. അപ്പോഴാണ് പണ്ട് ക്ലാസിലിരുന്ന ആ ചുരുണ്ടമുടിക്കാരന്‍ പയ്യനാണ് ഈ ഷൈന്‍ ടോം ചാക്കോ എന്നുറപ്പിക്കുന്നത്. പിന്നെ കമ്മട്ടിപ്പാടത്തും, പറവയിലും, കുറുപ്പിലും, ഭീഷ്മപര്‍വത്തിലും ഇഷ്ഖിലുമൊക്കെ അവന്റെ കഥാപാത്രങ്ങള്‍ എന്നിലെ കാഴ്ചക്കാരിയില്‍ വല്ലാത്തൊരു എടങ്ങാറുണ്ടാക്കി. ആ ഇടങ്ങാറുണ്ടാക്കാന്‍ കഴിയുന്നതിലാണല്ലോ നടനെന്ന നിലയില്‍ എന്റെ കുട്ടിയുടെ മിടുക്കെന്ന് സിനിമ കഴിഞ്ഞു തിരിച്ചുവരുന്ന വഴികളിലോര്‍ത്തു

അതിനിടക്ക്, മനംപിരട്ടലുണ്ടാക്കുന്ന ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ചോദ്യങ്ങള്‍ക്ക് ഷൈനിലെ വികൃതിപ്പയ്യന്‍ ഉരുളയ്ക്ക് ഉപ്പേരി പോലെ കൊടുക്കുന്ന കിടിലന്‍ തര്‍ക്കുത്തരങ്ങള്‍ ഞാനും നന്നായി ആസ്വദിച്ചു. എന്റെ സ്റ്റുഡന്റാണ് ഷൈന്‍ എന്ന് പലയിടത്തും പറഞ്ഞു. വേണ്ടിടത്തെ തര്‍ക്കുത്തരങ്ങളില്‍ നില്‍ക്കാതെ അവന്റെ കുരുത്തക്കേടുകള്‍ കുഴപ്പങ്ങളിലേക്ക് പോവുന്നത് ഞാനും കണ്ടു. ഇനി ഷൈനിനെ പഠിപ്പിച്ചതാണെന്ന് പറഞ്ഞു ഞെളിയേണ്ട എന്ന് പറഞ്ഞവരും ഉണ്ട്. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ പുച്ഛം ഇമോജി ഇടാന്‍ അന്നും രണ്ടാമതൊന്ന് ചിന്തിക്കാറില്ലായിരുന്നു.അതില്‍ നിന്നുയര്‍ന്ന ഷൈന്‍ പിന്നെയും സിനിമകളില്‍ എന്നെയും വിസ്മയിപ്പിച്ചു. മലയാളത്തിന് ഇങ്ങനെയൊരു പ്രതിഭ, ഭാഗ്യമാണെന്ന് നമ്മള്‍ പറഞ്ഞു. അന്നൊരു രാത്രി, കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുന്ന ഈ ചങ്ങാതിയുടെ വിഷ്വല്‍ കണ്ടപ്പോള്‍…തലയില്‍ കൈവെച്ചുപോയ്.കുരുത്തക്കേടിന് പിടിക്കപ്പെട്ട കുട്ടിയെപ്പോലെ അവന്‍ പിന്നെ വന്നു. അച്ഛന്റെ കണ്ണുനീരിനുമുന്‍പില്‍ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന്ഷൈന്‍ വാക്കുകൊടുത്തെന്ന് കേട്ടപ്പോള്‍ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നില്‍ക്കാന്‍ തോന്നി. ഞങ്ങള്‍ അമ്മമാരും ടീച്ചര്‍മാരും അങ്ങനെയൊക്കെയാ…എത്ര വികൃതികാട്ടിയാലും കുട്ടികളോട് ഞങ്ങള്‍ക്ക് അങ്ങനെയേ തോന്നൂ. ഷൈനിനെപ്പോലൊരു മിടുക്കാനാവുമ്പോള്‍ പ്രത്യേകിച്ചും.ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തില്‍ ഒപ്പം നില്‍ക്കുന്ന അച്ഛനെ അവന് നഷ്ടമായെന്ന വാര്‍ത്ത കണ്ടപ്പോള്‍ സങ്കടം തോന്നി. ആ നേരം നോക്കി ഷൈനിനെ പരിഹസിക്കാനും കുറ്റപ്പെടുത്താനും നോക്കുന്ന പലരെയും കണ്ടപ്പോഴാണ് അതിനേക്കാള്‍ സങ്കടം തോന്നിയത്.

പ്രിയപ്പെട്ട ഷൈന്‍… അച്ഛന് വേണ്ടി, അച്ഛന് കൊടുത്ത വാക്കിനു വേണ്ടി, അമ്മക്ക് വേണ്ടി നന്നായി വരിക. സിനിമയില്‍ത്തന്നെ നില്‍ക്കണമെന്ന് നിനക്ക് നിര്‍ബന്ധമുണ്ടോ എന്നെനിക്കറിയില്ല. മലയാള സിനിമയില്‍ നീയുണ്ടാവണമെന്ന് എന്നെപ്പോലെ കുറേയാളുകള്‍ക്ക് നല്ല നിര്‍ബന്ധമുണ്ട്.നിന്റെ ശീലം പോലെ ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക; സിനിമയില്‍ അഭിനയിച്ചു ജീവിക്കുക. നിന്റെ പഴയ ബിന്ദു ടീച്ചര്‍.

‘അപ്പ’; ഫാദേഴ്സ് ഡേയിൽ വിജയ് യേശുദാസ്- ജിനോയ് ജോർജ് ടീമിന്റെ മ്യൂസിക്കൽ വീഡിയോ ആൽബം

0
Spread the love

ഫാദേഴ്സ് ഡേയിൽ അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന ‘അപ്പ’ എന്ന വിജയ് യേശുദാസ്- ജിനോയ് ജോർജ് ടീമിന്റെ മ്യൂസിക്കൽ വീഡിയോ ആൽബം റിലീസ് ചെയ്തു. വിജയ് യേശുദാസിന്റെ മനോഹരമായ ആലാപനമാണ് ഈ ​ഗാനത്തെ വേറിട്ടതാക്കുന്നത്. ജിനോയ് ജോർജ് സം​ഗീതം നൽകിയിരിക്കുന്ന ഈ ​മ്യൂസിക്ക് വീഡിയോ ​ഗാനം സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ പാലക്കിലാണ്. ​വൈശാഖ് സോമനാഥിന്റേതാണ് വരികൾ.

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ ഘട്ടത്തിലും തണലായി നിൽക്കുന്ന ഒരു പിതാവിന്റേയും അയാളുടെ മകന്റേയും ജീവിതത്തിലൂടേയാണ് ഈ ​ഗാനം മുന്നോട്ടു പോകുന്നത്. അച്ഛനായി മനോജ് കെ.യുവും മകനായി ​ഗായകൻ സിദ്ധാർത്ഥ് മേനോനുമാണ് അഭിനയിക്കുന്നത്. സം​ഗീതം ഒരുക്കിയ ജിനോയ് ജോർജിന്റെ ജീവിതത്തിലെ അനുഭവങ്ങളാണ് ഈ ​ഗാനത്തിന് ആധാരം. ദേവി അജിത്ത്, സൂരജ്, മുഹമ്മദ് നോറൈസ് ഷാ തുടങ്ങിയവരും ​ഗാനരം​ഗത്തിൽ അഭിനയിക്കുന്നുണ്ട്.

ടോണിവേഴ്സ് മീഡിയ പ്രൊഡക്ഷൻസ്, ജിനോയ് ജോർജ് പ്രൊഡക്ഷൻസ്, വിന്റർ ഫോക്സ് സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ഈ മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ​രാഹുൽ ദിനേശിന്റെ തിരക്കഥയൊരിക്കിയ ആൽബത്തിന്റെ ഛായാ​ഗ്രഹണം നിഖിൽ ജോണാണ്. എഡിറ്റർ സെറ്റിഫിൻ പോൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ടോണി ജേക്കബ്, സ്റ്റിൽസ്: എഡ്വിൻ ഷാജൻ, വൈശാഖ് കെ.പി. ഡി.ഐപോയറ്റിക്, കൺസെപ്റ്റ്: ബെനോയ് ജോർജ്,ടൈറ്റിൽ ഡിസൈൻ: അജന്യ പി. കുമാർ, സംഗീത നിർമ്മാണം: ജോനാഥൻ ജോസഫ്, പ്രീമിക്സ്: അലൻ പോൾ ലാൽ, മിക്സിംഗ് & മാസ്റ്ററിംഗ്: ബാലു തങ്കച്ചൻ. ഡോ. ജിനോയ് ജോർജിന്റെ യുട്യൂബ് ചാനലിലൂടെയാണ് ​ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലിങ്ക്- https://www.youtube.com/watch?v=VDuJ18BXDro

‘ക്ഷമിക്കണം, ആ പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു’; ഇനി കാത്തിരിക്കേണ്ടെന്ന് ആരാധകരോട് ഉണ്ണിമുകുന്ദൻ

0
Spread the love

തീയേറ്ററുകളിൽ വൻ ഹിറ്റായ ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മലയാളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ വച്ച് ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമാണ് മാർക്കോ.ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു

എന്നാൽ ഇപ്പോഴിതാ മാർക്കോയുടെ രണ്ടാം ഭാഗം ചെയ്യുന്നില്ലെന്ന വാർത്തയാണ് ആരാധകരുടെ അടുത്ത് എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന് കീഴിൽ മാർക്കോ രണ്ടാം ഭാഗത്തെ പറ്റിയുള്ള ആരാധകന്റെ കമന്റിനാണ് മറുപടിയായി ഇക്കാര്യം ഉണ്ണി പറഞ്ഞത്.

ക്ഷമിക്കണം, മാർക്കോ സീരിസ് തുടരാനുള്ള പദ്ധതികൾ ഞാൻ ഉപേക്ഷിച്ചു. പ്രൊജക്ടിറ്റ് ചുറ്റും വലിയ നെഗറ്റിവിറ്റിയാണ്. മാർക്കോയെക്കാൾ വലുതും മികച്ചതുമായ ഒന്ന് കൊണ്ടുവരാൻ ഞാൻ ശ്രമിക്കാം. നിങ്ങൾ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’- എന്നാണ് ഉണ്ണി കമന്റ് ചെയ്തത്

കഴിഞ്ഞ വർഷം മലയാള സിനിമയിലെ ഏറ്റവും ഹിറ്റായ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. ചിത്രം 100 കോടിക്ക് മുകളിൽ ബോക്‌സോഫീസ് കളക്ഷൻ നേടിയിരുന്നു. മലയാളികൾ മാത്രമല്ല മറ്റ് ഭാഷാ പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് നടി യുക്തി തരേജയാണ് നായിക. തിരക്കഥയും ഹനീഫ് അദേനിയുടേതാണ്

ജനപ്രിയ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നു

0
Spread the love

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സഹഉടമയുമായ കാവ്യ മാരന്‍ ആണ് വധു. ഒരു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണെന്നും ഇപ്പോൾ വിവാഹം കഴിക്കാൻ ആലോചിക്കുന്നുണ്ടെന്നും റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതിനെ തുടർന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. എന്നാൽ വാർത്തകളിൽ ഇരുവരും ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

സണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കലാനിധി മാരന്റേയും കാവേരിയുടേയും മകളാണ് 33-കാരിയായ കാവ്യ. 2018-ലാണ് അവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ചുമതലയേല്‍ക്കുന്നത്. അതിനുശേഷം ടീമിന്റെ മത്സരങ്ങള്‍ക്കെല്ലാം സ്റ്റേഡിയത്തിലെത്താറുണ്ടായിരുന്നു. ഐപിഎൽ ലേലത്തിൽ എല്ലാം ഇത്തവണ മുഴങ്ങിക്കേട്ട പേരാണ് കാവ്യ മാരൻ. അത്രയധികം ആരാധകരും കാവ്യയ്ക്കുണ്ട്.

31 ആം വയസ്സിൽ സൺറൈസ് ഹൈദരബാദ് പോലൊരു ക്രിക്കറ്റ് ഫ്രാഞ്ചസി നടത്തിക്കൊണ്ടു പോകണമെങ്കിൽ ആൾ അത്ര ചില്ലറക്കാരിയല്ല എന്ന് ഉറപ്പാക്കാമല്ലോ. ഐപിഎൽ 2025 ലേലത്തിൽ മുൻനിര കളിക്കാരായ ഇഷാൻ കിഷനെയും മുഹമ്മദ് ഷമ്മിയെയും തന്റെ ടീമിലെത്തിച്ച കാവ്യ കൈയ്യടി നേടിയിരുന്നു

ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഡോക്ടര്‍മാര്‍; വളര്‍ത്തുപൂച്ച ചത്തതിന് പിന്നാലെ കേസുമായി നാദിര്‍ഷ

0
Spread the love

വളര്‍ത്തുപൂച്ച ചത്തതിന് പിന്നില്‍ പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥയെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. എറണാകുളം പാലാരിവട്ടത്തുള്ള പെറ്റ് ആശുപത്രിക്കെതിരെയാണ് നാദിര്‍ഷയുടെ ആരോപണം. നാദിര്‍ഷയും കുടുംബവും ഏറെ ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്.

ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചാകുകയായിരുന്നുവെന്നും നാദിര്‍ഷ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നാദിര്‍ഷ ആരോപണങ്ങള്‍ ഉന്നയിച്ചത്. സംഭവത്തില്‍ നാദിര്‍ഷ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി. പൂച്ച അക്രമാസക്തമാകാതിരിക്കാന്‍ ഗ്രൂം ചെയ്യുന്നതിന് മുന്നോടിയായി അനസ്‌തേഷ്യ നല്‍കാറുണ്ട്. ഇതിനിടെ പൂച്ച ചത്തുവെന്നാണ് നാദിര്‍ഷയുടെ ആരോപണം.

നാദിര്‍ഷ ഇന്നലെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

ERNAKULAM PET Hospital, Near Renai medictiy, Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാന്‍ കൊണ്ടുപോയതിന്റെ പേരില്‍ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട്) കയ്യില്‍ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാര്‍ ഉള്ള ഈ ഹോസ്പിറ്റലില്‍ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവര്‍ക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യില്‍ നിങ്ങളുടെ പ്രിയപ്പെട്ട petsനെ നല്‍കരുതേ…ഞാന്‍ കേസ് കൊടുത്തിട്ടുണ്ട്

ചക്രവാതച്ചുഴിയും പടിഞ്ഞാറൻ കാറ്റും; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പെരുമഴ

0
Spread the love

വടക്കൻ കർണാടകയ്‌ക്കും മറാത്താവാഡയ്ക്കും മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്കൻ തീരദേശ ആന്ധ്രാപ്രാദേശിന്‌ സമീപം മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. വടക്കൻ ഒഡിഷക്ക് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

അടുത്ത മൂന്ന് മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും (റെഡ് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആലപ്പുഴ,കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി

വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയ്ക്ക് എതിരായ ജാതി അധിക്ഷേപം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ

0
Spread the love

അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ ശുപാര്‍ശ. പവിത്രനെ പിരിച്ചുവിടണമെന്ന് സര്‍ക്കാരിന് കാസര്‍കോട് ജില്ലാകളക്ടര്‍ ശുപാര്‍ശ നല്‍കി. പവിത്രന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്

രഞ്ജിതയെ അവഹേളിച്ച കേസില്‍ പവിത്രനെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പവിത്രന്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജാതി അധിക്ഷേപം നടത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു

ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.

‘ചതിക്കപ്പെടാതിരിക്കാൻ നമ്മൾ ഇതൊക്കെ ചെയ്തേ പറ്റൂ’; പുറത്ത് നിന്നും ആരും വേണ്ടെന്ന് ഡാഡി അന്നേ പറഞ്ഞു, തുറന്നു പറഞ്ഞ് നടി ഡിംപിള്‍ റോസ്

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ മകളും മലയാളികളുടെ പ്രിയപ്പെട്ട യൂട്യൂബ് വ്ലോഗറും സംരംഭകയുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ മൂന്ന് ജീവനക്കാരികൾ ചേർന്ന് നടത്തിയ തട്ടിപ്പിന്റെ ചുരുളുകൾ പോലീസ് പുറത്തുകൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. പുറത്തുവന്ന കണക്കുകൾ പ്രകാരം ഏകദേശം 65 ലക്ഷത്തിലധികം ദിയയുടെ സ്ഥാപനത്തിൽ നിന്നും ജീവനക്കാരികൾ സ്വന്തം അക്കൗണ്ടുകളിലേക്ക് തട്ടിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

ഇതിനിടെ ആരോപണ വിധേയരായ ജീവനക്കാരികൾ നടൻ കൃഷ്ണകുമാറിനും ദിയയ്ക്കും കുടുംബത്തിനുമെതിരെ ഉന്നയിച്ച തട്ടിക്കൊണ്ടു പോകൽ ആരോപണവും ജാതി അധിക്ഷേപവുമെല്ലാം പൊതുജനം ചർച്ച ആക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യൂട്യൂബ് സീരിയൽ നടിയുമായ ഡിംപിള്‍ റോസും. ദിയയെപ്പോലെ തന്നെ ഓൺലൈൻ ബിസിനസ് നടത്തുന്നയാളാണ് ഡിംപിളും. സാരിയും ആഭരണങ്ങളുമാണ് ഡിംപിൾ വിൽക്കുന്നത്.

നടിയുടെ വാക്കുകൾ..

ഞങ്ങളെല്ലാവരും ഒരുമിച്ചിരുന്നാണ് കാര്യങ്ങളെല്ലാം ചെയ്യുന്നത്. പുറമെ നിന്നും ആരേയും ഇതിനായി എടുത്തിട്ടില്ല. സമയവും സൗകര്യവും അനുസരിച്ച് ഞങ്ങളാണ് എല്ലാം ചെയ്യുന്നത്. എല്ലാം സെറ്റാക്കുക എന്നത് നല്ല പാടുള്ള കാര്യമാണ്. ഒറ്റ ഇരിപ്പ് ഇരിക്കേണ്ട അവസ്ഥയാണ്. എന്നാലും കുഴപ്പമില്ല,‌ ഇതൊക്കെ ചെയ്ത് കഴിയുമ്പോള്‍ സമാധാനം കിട്ടും

തുടക്കകാലത്ത് ബിസിനസുമായി ബന്ധപ്പെട്ട് തങ്ങളും ചെറിയ പ്രശ്നങ്ങളൊക്കെ നേരിട്ടിരുന്നു. അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾക്ക് പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നില്ല. നമുക്ക് ചെയ്യാന്‍ പറ്റുന്നത് ചെയ്യുക, പുറമെ നിന്ന് ഒരാളെയും ഇതിലേക്ക് എടുക്കണ്ടെന്ന് ഡാഡി അന്നു മുതലേ പറയുമായിരുന്നു

‘ശ്രീനിവാസൻ പ്രൊഡക്ഷൻസ്’; അച്ഛന്റെ പേരിൽ നിർമ്മാണ കമ്പനിയുമായി വിനീതും ധ്യാനും

0
Spread the love

അച്ഛനും നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനിയുമായി വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും. ശ്രീനിവാസൻ പ്രൊഡക്ഷൻസ് എന്നാണ് പേര്. ചിങ്ങം1 ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

ശ്രീനിവാസൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്‌. പ്രണവ് മോഹൻലാൽ ആയിരിക്കും നായകൻ. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയും ആലോചനയിലുണ്ട്. മറ്റു സംവിധായകർക്കും നവാഗതർക്കും ശ്രീനിവാസൻ പ്രൊഡക്ഷൻസ് അവസരം നൽകാനാണ് തീരുമാനം.

അതേസമയം ആരോഗ്യ കാരണത്താൽ അഭിനയരംഗത്തുനിന്ന് ഇടവേളയിലാണ് ശ്രീനിവാസൻ. ശ്രീനിവാസന്റെ പേരിൽ ചലച്ചിത്ര നിർമ്മാണ കമ്പനി ആരംഭിക്കണമെന്നാഗ്രഹം ഏറെ നാളായി വിനീതിനും ധ്യാനിനും ഉണ്ടായിരുന്നു.

രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തം; നഷ്ടപരിഹാരം ലഭിക്കുക 1000 കോടി വരെ, പ്രഖ്യാപിച്ചത് ഇടക്കാല നഷ്ടപരിഹാരം മാത്രം

0
Spread the love

ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് ഇന്നലെ അഹമ്മദാബാദിൽ ഉണ്ടായത്. 294 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ഇതിൽ വിമാനയാത്രികരും മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടിരൂപ വീതം നൽകുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ളവയും ലഭിക്കും. എല്ലാംകൂടി കണക്കാക്കുമ്പോൾ നഷ്ടപരിഹാരം ആയിരം കോടിക്കടുത്ത് ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ദുരന്തമായിരിക്കും ഇത്

മോൺട്രിയൽ കൺവെൻഷൻ എന്ന് കേട്ടിട്ടുണ്ടോ? ഇതൊരു കരാറാണ്. വിമാനാപകടത്തിൽ ഒരാൾ മരിക്കുയോ പരിക്കേൽക്കുകയോ ചെയ്താൽ അയാളുട‌െ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. 1999ലായിരുന്നു ഇതുസംബന്ധിച്ച് കരാർ നിലവിൽ വന്നത്. ഈ കരാർ അനുസരിച്ച് അപകടങ്ങളിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണ്. ഇന്ത്യ ഇതിൽ ഒപ്പുവച്ചത് 2009ലാണ്.

കഴിഞ്ഞ ഒക്ടോബറിലെ കണക്കനുമരിച്ച് മരണമോ, പരിക്കോ സംഭവിക്കുന്ന യാത്രക്കാരന് 1.4 കോടിയോളം രൂപ ലഭിക്കും. വിമാന കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായാൽ നൽകേണ്ട നഷ്ടപരിഹാരം ഇതിലും ഉയരും. അപകടസമയത്ത് ഇടക്കാല നഷ്ടപരിഹാരമാണ് ആദ്യം പ്രഖ്യാപിക്കുക. ഇപ്പോൾ ടാറ്റ പ്രഖ്യാപിച്ച നഷ്ടപരിഹാരവും അത്തരത്തിൽ ഉള്ളതാണ്. അന്തിമ നഷ്ടപരിഹാരം ലഭിക്കുക മോൺട്രിയൽ കൺവെൻഷൻ പ്രകാരമായിരിക്കും. അപകടത്തിന്റെ കാരണങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയശേഷമായിരിക്കും അന്തിമ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുക.

നാശനഷ്ട ഇൻഷുറൻസ്

എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ വിമാനങ്ങളെയും 20 ബില്യൺ ഡോളറിന്റെ ആഗോള വ്യോമയാന ഇൻഷുറൻസ് പ്രോ​ഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് ‘ഹൾ ഇൻഷുറൻസും’ യാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങൾക്ക് ‘ബാദ്ധ്യതാ ഇൻഷുറൻസും’. അപകടം ഉണ്ടാകുന്ന സമയത്തുള്ള വിമാനത്തിന്റെ മൂല്യം അനുസരിച്ചായിരിക്കും ഈ ഇൻഷുറൻസുകൾ ലഭിക്കുക എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡൻ ( ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗർവാൾ പറയുന്നത്. അപകടം സംഭവിച്ച എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2021 ൽ ഏകദേശം 115 മില്യൺ ഡോളറിന് ഈവിമാനം ഇൻഷ്വർ ചെയ്തിരുന്നു, എന്നും അദ്ദേഹം പറഞ്ഞു.

മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് കണക്കാക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും. പ്രായം, വിദ്യാസയോഗ്യത, ജോലിയുണ്ടെങ്കിൽ അവസാനം വാങ്ങിയ ശമ്പളം, ശമ്പളക്കാരനല്ലെങ്കിൽ ആ വ്യക്തിക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം, വിവാഹിതനാണോ അല്ലയോ എന്നത്, ആ വ്യക്തിയുടെ പരിരക്ഷയിൽ കഴിഞ്ഞിരുന്ന വ്യക്തികളുടെ എണ്ണം, അവരുടെ പൊതുസാമ്പത്തിക സ്ഥിതി ഇങ്ങനെയുള്ള കാര്യങ്ങളാവും നോക്കുക. ഇതെല്ലാം പരിഗണിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ക്ലെയിം ആയിരം കോടിവരെ ഉയർന്നേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts