Home Blog Page 2

കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നുവീണ മുറിവ് നാളെ അറിവല്ലേ; ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

0
Spread the love

ആരാധകരെ ആവേശത്തിലാഴ്ത്താൻ വീണ്ടും വേടൻ. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.

വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് തെരുവിന്റെ മോൻ. സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത്. തെരുവിന്റെ മോന്റെ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.

ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നല്കിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ “ഉറങ്ങട്ടെ” എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്. സ്വതന്ത്ര സംഗീത ശാഖയുടെ മുന്നേറ്റത്തിനായി ഒട്ടനവധി കലാകാരന്മാർക്ക് അവരുടെ സംഗീതം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കാൻ ഈ മ്യൂസിക് ലേബലും, ചാനലും വഴി കഴിഞ്ഞെന്ന് ആഷിഖ് ബാവ പറയുന്നു. വേടന്റെ സംഗീതം ഇഷ്ടപ്പെടുന്നവർ ഈ വീഡിയോ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദേഹം പറഞ്ഞു.

വിഷ്ണു മലയിൽ കലാസംവിധാനം നിർവഹിക്കുന്ന ഈ ആൽബത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ വിഗ്നേഷ് ഗുരുലാൽ ആണ്. കളറിസ്റ്റ്- ജോയ്നർ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ- അമൽ അരിക്കൻ, വിനായക് മോഹൻ, രതുൽ കൃഷ്ണ. ഫിനാൻസ്- വൈഷ്ണവ് ഗുരുലാൽ, അസോസിയേറ്റ് ക്യാമറാമാൻ- സി.ആർ നാരായണൻ, അസോസിയേറ്റ് ആർട്ട് ഡയറക്ടർ- അമേലേഷ് എം.കെ, പ്രൊഡക്ഷൻ ഹൗസ്- റൈറ്റ് ബ്രെയിൻ സിഡ്രോം, ആർട്ടിസ്റ്റ് മാനേജ്മെന്റ്- ആൾട്ട് പ്ലസ്, പ്രെഡക്ടറ്റ് കോഡിനേറ്റർ- സുഷിൻ മാരൻ, മിക്സ് ആന്റ് മാസ്റ്റർ- അഷ്ബിൻ പോൾസൺ, പബ്ലിസിറ്റി ഡിസൈൻ- മാർട്ടിൻ ഷാജി

വിഡീയോ ലിങ്ക്https://www.youtube.com/watch?v=6cHREw7ki-E

‘ദൃശ്യത്തിന് മുകളിൽ പോയിട്ടില്ല, എങ്കിലും എന്തൊരു സിനിമ’; തുടരുമിനെ പുകഴ്ത്തി ബോളിവുഡ് സംവിധായകൻ

0
Spread the love

തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അതിഗംഭീരം റെസ്പോൺസ് തന്നെയാണ് സിനിമയ്ക്ക് ഒടിടിയിലും ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ സഞ്ജയ് ​ഗുപ്ത.

‘ജിയോ ഹോട്ട്സ്റ്റാറില്‍ തുടരും കണ്ട് പകുതിയായി. എന്തൊരു സിനിമ!!! ദൃശ്യത്തിന് മുകളിൽ പോയിട്ടില്ലെങ്കിലും അതിനൊത്തുള്ളത് ഉണ്ട്. വേറെ ലെവലാണ് മോഹൻലാൽ സാർ. മസ്റ്റ് മസ്റ്റ് വാച്ച്!!!”, എന്നാണ് സഞ്ജയ് ​ഗുപ്ത കുറിച്ചത്.

കഴിഞ്ഞ ദിവസം മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. ഒടിടിയിലും സിനിമ കത്തിക്കയറുന്ന കാഴ്ചയാണുള്ളത്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്.

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്

ട്രാൻസ് ദമ്പതികളുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ വേണ്ട; പകരം രക്ഷിതാക്കൾ എന്ന് മതി : ഹൈക്കോടതി

0
Spread the love

നിർണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ട്രാന്‍സ്ജെൻഡർ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കൾ’ എന്നു രേഖപ്പെടുത്താൻ ഹൈക്കോടതി അനുമതി. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍നിന്ന് അച്ഛനും അമ്മയും എന്നത് ഒഴിവാക്കണമെന്നും ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഉത്തരവിട്ടു.

കോഴിക്കോട് സ്വദേശികളായ ട്രാൻസ്ജെൻഡർ ദമ്പതികൾ സഹദിന്റെയും സിയാ പവലിന്റെയും ഹർജിയിലാണ് കോടതിയുടെ നിർദേശം. 2023 ഫെബ്രുവരിയിലാണ് ഇവർക്ക് കുഞ്ഞു ജനിക്കുന്നതും രാജ്യത്തെ ആദ്യ ട്രാൻജെൻഡർ രക്ഷിതാക്കളായി മാറുന്നതും

ജനന സർട്ടിഫിക്കറ്റിൽ ഇപ്പോഴുള്ള അച്ഛനും അമ്മയും എന്നതിനു പകരം രക്ഷിതാക്കൾ എന്നു മാറ്റി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാനാണ് കോടതിയുടെ നിർദേശം. 1999ലെ കേരള റജിസ്ട്രേഷൻ ഓഫ് ബെർത്ത് ആൻഡ് ഡെത്ത് റൂൾസിലെ 12ാം വകുപ്പ് അനുസരിച്ചാണ് കോഴിക്കോട് കോർപറേഷൻ കുഞ്ഞിന്റെ മാതാപിതാക്കളായി ഇരുവരുടെയും പേര് നൽകിയത്.

പിതാവിന്റെ സ്ഥാനത്ത് സിയാ പവലിന്റെയും മാതാവിന്റെ സ്ഥാനത്ത് സഹദിന്റെയും പേരാണ് ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ കുഞ്ഞിന്റെ അമ്മ വർഷങ്ങൾക്കു മുൻപ് തന്നെ പുരുഷനായും അച്ഛൻ സ്ത്രീയായും മാറുകയും പുതിയ വ്യക്തിത്വത്തിൽ ജീവിക്കുകയുമായിരുന്നു. ജനന സർട്ടിഫിക്കറ്റിലാകട്ടെ ഇതിനെ വിരുദ്ധമായും. ഈ സാഹചര്യത്തിൽ ഭാവിയിൽ കുഞ്ഞ് പല ആശയക്കുഴപ്പങ്ങളും നേരിടേണ്ടി വന്നേക്കാമെന്നു തിരിച്ചറിഞ്ഞതോടെ ഇവർ കോർപറേഷനെ സമീപിച്ച് പേരുകൾ മാറ്റാൻ അപേക്ഷിച്ചു

എന്നാൽ കോർപറേഷൻ ഇത് അനുവദിക്കാതെ ഇരുവരെയും മാതാപിതാക്കളായി രേഖപ്പെടുത്തി ജനന സർട്ടിഫിക്കറ്റ് നൽകുകയായിരുന്നു. ഇതോടെയാണ് ഹർജിയുമായി ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

മുടി കൊഴിച്ചിൽ മാറി ഉള്ള് കൂടാൻ എണ്ണയും ഹെയർ പാക്കും മാത്രം പോരാ; സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ

0
Spread the love

ബയോട്ടിൻ അഥവാ ബി7 കുറവ് മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അത്തരത്തില്‍ തലമുടിയുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

മുട്ട

പ്രോട്ടീന്‍, ബയോട്ടിന്‍ തുടങ്ങിയവ ധാരാളം അടങ്ങിയതാണ് മുട്ട. പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിൻ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ മുട്ടയുടെ വെള്ളയില്‍ പ്രോട്ടീനും അടങ്ങിയിരിക്കുന്നു. ഇവ രണ്ടും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.

അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ അവക്കാഡോ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും.

നട്സ്

ബദാം, വാള്‍നട്സ് തുടങ്ങിയ നട്സില്‍ വിറ്റാമിന്‍ ഇ, ബയോട്ടിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടി വളരാന്‍ ഗുണം ചെയ്യും.

ചീര

വിറ്റാമിന്‍ എ, സി, ഫോളേറ്റ്, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും തലമുടി തഴച്ച് വളരാന്‍ സഹായിക്കും.

കൂൺ

ബയോട്ടിന്‍ ധാരാളം അടങ്ങിയ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും

പയറു വർഗ്ഗങ്ങൾ

പ്രോട്ടീന്‍, നാരുകള്‍, ബയോട്ടിന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് ഗുണം ചെയ്യും

സ്റ്റേജിൽ പാട്ടുപാടി തകർക്കുന്നതിനിടെ മരിച്ചു പോയ അമ്മയുടെ ചിത്രം സമ്മാനിച്ച് യുവതി; വികാരാധീനനായി റാപ്പർ വേടൻ

0
Spread the love

പാട്ടിലൂടെ സാമൂഹിക രാഷ്ട്രീയ വിമർശനം നടത്തുന്ന ആളാണ് വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺ ദാസ്. തന്റെ കാഴ്ചപ്പാടുകൾ നേരിൽ കാച്ചി കുറുക്കി അരികു വൽക്കരിക്കപ്പെട്ട ജനതയുടെ ജീവിത യാഥാർത്ഥ്യങ്ങൾ ചേർത്ത് വരികളായി മാറ്റുന്നതാണ് രീതി. താരത്തിന്റെ അമ്മ ശ്രീലങ്കൻ അഭയാർത്ഥിയായിരുന്നുവെന്നും വാർത്തകൾ വന്നിരുന്നുവെങ്കിലും ആരാണെന്നോ എന്താണെന്നോ അറിയില്ലായിരുന്നു. ഇപ്പോൾ ഇതാ തന്റെ മരണപ്പെട്ട അമ്മയുടെ ചിത്രം ആരാധിക വേടന് സമ്മാനിച്ചതോടെ സംഗീത പരിപാടിക്കിടെ ഇമോഷണലായ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

കോഴിക്കോട് ടൂറിസം വകുപ്പ് സംഘടിച്ച ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. യുവതി മരിച്ചുപോയ അമ്മയുടെ ഫ്രെയിം ചെയ്ത ഫോട്ടോവേടന് നീട്ടുകയായിരുന്നു. വേടന്റെ അമ്മ കുറച്ചുകാലം തന്നോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നാണ് യുവതി മാദ്ധ്യമങ്ങളോട് പറഞ്ഞത്.

യുവതിയുടെ വാക്കുകൾ..

അമ്മയുമായി എനിക്ക് നല്ലൊരു സൗഹൃദ ബന്ധമുണ്ടായിരുന്നു. വേടന്റെ അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ വേദിയിൽ എത്തിയത്. അത് അവന് സന്തോഷമാകുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിരുന്നു. അവർ വീട്ടിലെത്തിയപ്പോൾ വേടന്റെ അമ്മയാണെന്ന് എനിക്കറിയില്ലായിരുന്നു. അവരും പറഞ്ഞിരുന്നില്ല. മകൻ പാട്ടുകാരനാണെന്നും യൂട്യൂബിലൊക്കെ പാട്ടുകൾ പാടുന്നുണ്ടെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. അവൻ വലിയ പാട്ടുകാരനാകുമെങ്കിൽ കുടുംബം രക്ഷപ്പെടുമെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. പക്ഷെ അവൻ രക്ഷപ്പെട്ടത് കാണാൻ അമ്മയ്ക്ക് ഭാഗ്യമുണ്ടായില്ല. ഞാൻ അമ്മയെ വാട്സാപ്പിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഒടുവിലാണ് മരിച്ചെന്ന് വേടന്റെ അച്ഛൻ പറഞ്ഞത്. അമ്മയുടെ ഫോട്ടോ കണ്ടപ്പോൾ വേടന് നല്ല സങ്കടമായി. അമ്മയ്ക്ക് നല്ല ബുദ്ധിമുട്ടുകളും കഷ്ടപാടുകളും ഉണ്ടായിരുന്നു. അതൊന്നും അവർ മക്കളെ അറിയിച്ചിരുന്നില്ല. എന്നെ വിളിക്കാമെന്നും സംസാരിക്കാമെന്നും വേടൻ പറഞ്ഞു

എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നിർമ്മാതാവ് വിജയ് ബാബു

0
Spread the love

ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ നിയമത്തെ രൂക്ഷമായി വിമർശിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇന്നലെ ഞായറാഴ്ചയും ഒന്നാം തീയതിയും ഒരുമിച്ചു വന്നതോടെയാണ് പണി പാളിയത്.

ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന് മദ്യം കഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്’,- വിജയ് ബാബു കുറിച്ചു. കുറിപ്പിന്റെ അവസാനം നടൻ വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ പോസ്റ്റിൽ നിരവധി കമന്റുകൾ വരുന്നുണ്ട്

‘അഭിമാനമുള്ള മാതാപിതാക്കൾ’; വിവാഹമോചനത്തിന് ശേഷവും മകന്റെ ബിരുദാനന്തര ചടങ്ങിന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

0
Spread the love

18 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് തമിഴ് നടൻ ധനുഷും സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരിഞ്ഞിരുന്നു. ഇരുവരുടെയും കുടുംബം ഒരുമിപ്പിക്കാന്‍ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ വിവാഹമോചന വാർത്തകൾക്ക് ശേഷവും രണ്ടാം തവണയും മക്കളുടെ സന്തോഷങ്ങൾക്കായി ഒന്നിച്ച്എത്തി നല്ല മാതൃക സൃഷ്ടിക്കുകയാണ് താരങ്ങൾ.

മൂത്ത മകൻ യാത്രയുടെ ബിരുദദാന ചടങ്ങിലാണ് നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനീകാന്തും ഒന്നിച്ചെത്തിയത്. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന പൊതു പരിപാടി. കൂടിയാണിത് സോഷ്യൽ മീഡിയയിൽ വൈറലായി. നേരത്തെ യാത്രയുടെയും ഇളയ മകൻ ലിംഗയുടെയും കായിക ദിന പരിപാടിയിലും പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. എന്തായാലും മകനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു നിൽക്കുന്ന താരങ്ങളുടെ ഫോട്ടോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“അഭിമാനമുള്ള മാതാപിതാക്കൾ യാത്ര” എന്ന് അദ്ദേഹം രണ്ട് ഹൃദയ ഇമോജികളോടെ പോസ്റ്റിൽ അടിക്കുറിപ്പ് നൽകി ധനുഷ്. ധനുഷ് ക്രൂ കട്ട് ധരിച്ച് വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ചപ്പോൾ, ഐശ്വര്യ ഒരു ഓഫ്-വൈറ്റ് വസ്ത്രം ധരിച്ചിരുന്നു.

മഴ കുറയും! എന്നാൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
Spread the love

വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാറ്റിന്റെ വേഗത കുറഞ്ഞതിനാലാണ് മഴ സാധാരണ നിലയിലേക്ക് മാറുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ഗണ്യമായ അളവില്‍ മഴയുടെ തീവ്രതയും അളവും കുറഞ്ഞിട്ടുണ്ട്

വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് താരതമ്യേന ശക്തിയുള്ള മഴ ലഭിച്ചേക്കാം എന്നാല്‍ കേരള തീരത്തില്‍ പൊതുവില്‍ ഇടനാടിനും തീരപ്രദേശത്തിനും ഇടയില്‍ ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖയില്‍ അതികഠിനമായ മഴ ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്

ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകള്‍ക്കും നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തില്‍ പൊതുവെ വ്യാപകമായ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്

എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദന കുറയാൻ പോവുന്നില്ല; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

0
Spread the love

മലയാളികളുടെ പ്രീയ താരമാണ് മഞ്ജു വാര്യർ. അഭിനയ മികവിലും താരം ആളുകളോട് പുലർത്തുന്ന അനുഭാവ സമീപനവും എടുത്തുപറയേണ്ട കാര്യമാണ്. ചലച്ചിത്ര ലോകത്ത് നിന്ന് ഇടവേള എടുത്ത നടി സ്ത്രീപക്ഷ സിനിമകളിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.

മഞ്ജു വാര്യരുടെ വാക്കുകൾ:

ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

0
Spread the love

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത്, 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‌ർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18ഉം, ഡൽഹിയിൽ 61ഉം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് ആറുപേരാണ് മരിച്ചത്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ എൻ വകഭേദമായ എൽ എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts