Home Blog Page 2

എന്തൊരു വൃത്തികെട്ട നിയമമാണിത്? ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് നിർമ്മാതാവ് വിജയ് ബാബു

0
Spread the love

ഒന്നാം തീയതി ഡ്രൈ ആയി പ്രഖ്യാപിച്ചു കൊണ്ടുള്ള സർക്കാർ നിയമത്തെ രൂക്ഷമായി വിമർശിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. ഇന്നലെ ഞായറാഴ്ചയും ഒന്നാം തീയതിയും ഒരുമിച്ചു വന്നതോടെയാണ് പണി പാളിയത്.

ക്ലബ്ബുകളും ബാറുകളും എല്ലാമാസവും ഒന്നാം തീയതി അടച്ചിടണമെന്ന വിചിത്രമായ നിയമം സർക്കാർ പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇന്ന് ഞായറാഴ്ചയാണ്. ഐപിഎൽ നടക്കുന്നുണ്ട്. ക്ലബ്ബിലിരുന്ന് മദ്യം കഴിച്ച് ഒരുമിച്ച് മത്സരം കാണണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കില്ല? എന്തൊരു വൃത്തികെട്ട നിയമമാണിത്’,- വിജയ് ബാബു കുറിച്ചു. കുറിപ്പിന്റെ അവസാനം നടൻ വിഷയത്തിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങളും കമന്റ് ചെയ്യാൻ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ പോസ്റ്റിൽ നിരവധി കമന്റുകൾ വരുന്നുണ്ട്

‘അഭിമാനമുള്ള മാതാപിതാക്കൾ’; വിവാഹമോചനത്തിന് ശേഷവും മകന്റെ ബിരുദാനന്തര ചടങ്ങിന് ഒരുമിച്ചെത്തി ധനുഷും ഐശ്വര്യയും

0
Spread the love

18 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് തമിഴ് നടൻ ധനുഷും സംവിധായികയും സൂപ്പർസ്റ്റാർ രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വേർപിരിഞ്ഞിരുന്നു. ഇരുവരുടെയും കുടുംബം ഒരുമിപ്പിക്കാന്‍ ഏറെ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒടുവിൽ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ വിവാഹമോചന വാർത്തകൾക്ക് ശേഷവും രണ്ടാം തവണയും മക്കളുടെ സന്തോഷങ്ങൾക്കായി ഒന്നിച്ച്എത്തി നല്ല മാതൃക സൃഷ്ടിക്കുകയാണ് താരങ്ങൾ.

മൂത്ത മകൻ യാത്രയുടെ ബിരുദദാന ചടങ്ങിലാണ് നടൻ ധനുഷും മുൻഭാര്യ ഐശ്വര്യ രജനീകാന്തും ഒന്നിച്ചെത്തിയത്. വിവാഹമോചനത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന പൊതു പരിപാടി. കൂടിയാണിത് സോഷ്യൽ മീഡിയയിൽ വൈറലായി. നേരത്തെ യാത്രയുടെയും ഇളയ മകൻ ലിംഗയുടെയും കായിക ദിന പരിപാടിയിലും പങ്കെടുക്കാൻ ധനുഷും ഐശ്വര്യയും ഒരുമിച്ച് എത്തിയിരുന്നു. എന്തായാലും മകനെ സന്തോഷത്തോടെ കെട്ടിപ്പിടിച്ചു നിൽക്കുന്ന താരങ്ങളുടെ ഫോട്ടോ വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

“അഭിമാനമുള്ള മാതാപിതാക്കൾ യാത്ര” എന്ന് അദ്ദേഹം രണ്ട് ഹൃദയ ഇമോജികളോടെ പോസ്റ്റിൽ അടിക്കുറിപ്പ് നൽകി ധനുഷ്. ധനുഷ് ക്രൂ കട്ട് ധരിച്ച് വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ചപ്പോൾ, ഐശ്വര്യ ഒരു ഓഫ്-വൈറ്റ് വസ്ത്രം ധരിച്ചിരുന്നു.

മഴ കുറയും! എന്നാൽ ഈ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

0
Spread the love

വരും ദിവസങ്ങളില്‍ കാലവര്‍ഷത്തിലെ മഴ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ കാറ്റിന്റെ വേഗത കുറഞ്ഞതിനാലാണ് മഴ സാധാരണ നിലയിലേക്ക് മാറുന്നത്. കഴിഞ്ഞ ആഴ്ചയില്‍ നിന്നും ഗണ്യമായ അളവില്‍ മഴയുടെ തീവ്രതയും അളവും കുറഞ്ഞിട്ടുണ്ട്

വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസർഗോഡ് എന്നിവിടങ്ങളില്‍ തീരപ്രദേശം കേന്ദ്രീകരിച്ച് താരതമ്യേന ശക്തിയുള്ള മഴ ലഭിച്ചേക്കാം എന്നാല്‍ കേരള തീരത്തില്‍ പൊതുവില്‍ ഇടനാടിനും തീരപ്രദേശത്തിനും ഇടയില്‍ ആയിരിക്കും മഴ ലഭിക്കുക. മലയോര മേഖയില്‍ അതികഠിനമായ മഴ ലഭിയ്ക്കാനുള്ള സാധ്യത കുറവാണ്

ഇന്ന് കണ്ണൂര്‍, കാസർഗോഡ് ജില്ലകള്‍ക്കും നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകള്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കേരളത്തില്‍ പൊതുവെ വ്യാപകമായ മഴയാണ് ലഭിച്ചുകൊണ്ടിരുന്നത്

എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദന കുറയാൻ പോവുന്നില്ല; തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ

0
Spread the love

മലയാളികളുടെ പ്രീയ താരമാണ് മഞ്ജു വാര്യർ. അഭിനയ മികവിലും താരം ആളുകളോട് പുലർത്തുന്ന അനുഭാവ സമീപനവും എടുത്തുപറയേണ്ട കാര്യമാണ്. ചലച്ചിത്ര ലോകത്ത് നിന്ന് ഇടവേള എടുത്ത നടി സ്ത്രീപക്ഷ സിനിമകളിലൂടെ ​ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോഴിതാ തന്റെ ഏറ്റവും വലിയ വിഷമത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു പ്രതികരിച്ചത്. ആ വേദന ഇപ്പോഴും തന്റെ മനസ്സിൽ ഉണ്ടെന്ന് നടി പറയുന്നു.

മഞ്ജു വാര്യരുടെ വാക്കുകൾ:

ഓരോ നിമിഷവും അച്ഛന്‍ ഉള്ളിലുണ്ട്. എത്ര വര്‍ഷം കഴിഞ്ഞാലും ആ വേദനയുടെ അംശമൊന്നും കുറയാന്‍ പോവുന്നുമില്ല. അതെപ്പോഴുമുണ്ടാവും. പക്ഷേ ജീവിതത്തില്‍ പിന്നെയും മുന്നോട്ട് പോയല്ലേ നിവൃത്തിയുള്ളൂ. വേറൊരാള്‍ക്കും ഒരിക്കലും ആ വേദന കുറയ്ക്കാന്‍ പറ്റില്ല. നമ്മള്‍ തന്നെ അതിനെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളൂ

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നു; ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിൽ

0
Spread the love

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക. ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 3758 ആയി ഉയർന്നു. ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര കുടുംബാരോഗ്യ മന്ത്രാലയം അറിയിച്ചു.

കേരളത്തിൽ നിലവിൽ 1400 കൊവിഡ് രോഗികളാണുള്ളത്, 506 കേസുകളുമായി മഹാരാഷ്ട്രയാണ് തൊട്ടുപിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1360 പുതിയ കൊവിഡ് കേസുകളാണ് റിപ്പോ‌ർട്ട് ചെയ്യപ്പെട്ടത്. 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കേരളത്തിലും കർണാടകയിലുമാണ് കൊവിഡ് മരണങ്ങളുണ്ടായത്. 24 വയസുള്ള യുവതിയാണ് കൊവിഡ് ബാധയേറ്റ് കേരളത്തിൽ മരണപ്പെട്ടത്. ഇവർക്ക് കരൾ രോഗവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കർണാടകയിൽ 63 വയസുള്ളയാളാണ് കൊവിഡ് മൂലം മരണപ്പെട്ടത്. ഇയാൾക്ക് ടിബിയും മറ്റ് രോഗങ്ങളും ഉണ്ടായിരുന്നതായും ആരോഗ്യമന്ത്രാലയും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 64 പുതിയ കൊവിഡ് കേസുകളും മഹാരാഷ്ട്രയിൽ 18ഉം, ഡൽഹിയിൽ 61ഉം റിപ്പോ‌ർട്ട് ചെയ്യപ്പെട്ടു. കേരളത്തിൽ അഞ്ചുമാസത്തിനിടെ കൊവിഡ് ബാധിച്ച് ആറുപേരാണ് മരിച്ചത്.

ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്‌ത ഒമിക്രോൺ ജെ എൻ വകഭേദമായ എൽ എഫ് 7ആണ് കേരളത്തിലും ഇപ്പോൾ പടരുന്നത്. നിലവിൽ എൽ എഫ് 7 ഉപവകഭേദത്തെ ലോകാരോഗ്യ സംഘടന അപകടകാരിയായി പ്രഖ്യാപിച്ചിട്ടില്ല.

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

0
Spread the love

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പുത്തൻ പരിഷ്കാരങ്ങൾ ഇത്തവണത്തെ അധ്യയന വർഷത്തിലുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു

മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം

ഏകദേശം നാൽപത് ലക്ഷത്തിലധികം കുട്ടികൾ പ്ലസ്ടു തലം വരെയുള്ള ക്ലാസുകളിൽ എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായിരുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ അരമണിക്കൂലധികം ക്ലാസുകൾ നടത്തുന്ന രീതിയിലായിരിക്കും അധ്യയനം. രാവിലെ പത്ത് മണി മുതൽ വൈകിട്ട് നാലരവരെയായിരിക്കും ക്ലാസുകൾ

പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം

തനിക്കെതിരെ നടി പരാതി നല്‍കിയെന്ന ഉണ്ണി മുകുന്ദന്റെ വാദം വ്യാജം; ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ലെന്നും വിപിന്‍ കുമാര്‍

0
Spread the love

മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിച്ച് വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണ് എന്നാണ് വിപിന്‍ കുമാറിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

എന്റെ പരാതിയില്‍ ടൊവിനോയെ വലിച്ചിഴച്ചിട്ടില്ല. അദ്ദേഹവും ഉണ്ണിയും തമ്മിലുള്ള എന്തെങ്കിലും പ്രശ്നം സൂചിപ്പിച്ചിട്ടുമില്ല. നരിവേട്ട സിനിമയുടെ പോസ്റ്റിനെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. ഞാന്‍ 6 വര്‍ഷത്തോളം ഉണ്ണിയുടെ മാനേജരായിരുന്നു. വിവിധ പൊതുപരിപാടികളില്‍ അദ്ദേഹം എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്

ഔപചാരിക കരാറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ലൈവിലെ അദ്ദേഹത്തിന്റെ പ്രസ്താവന അതിന് ഉദാഹരണമാണ്. അമ്മയിലോ ഫെഫ്കയിലോ എനിക്കെതിരെ നടി പരാതി നല്‍കിയിട്ടുണ്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഇതുവരെ അത്തരമൊരു പരാതിയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടില്ല, ഇപ്പോള്‍ അത്തരമൊരു കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിത്.ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഞാന്‍ ക്ഷമാപണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവിധായകനായ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഇതിനകം തന്നെ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ഞാന്‍ ആരോപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്

അല്ലാതെ പ്രചരിക്കുന്ന അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പ് മാത്രമല്ല. ഇത് മാത്രമാണ് ദൃശ്യങ്ങളെന്ന ഉണ്ണിയുടെ വാദം തെറ്റാണ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള സ്റ്റേഷന്‍ ജാമ്യവും യാദൃശ്ചികമല്ല, മറിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസ് റദ്ദാക്കിയെന്ന അവകാശവാദങ്ങള്‍ സത്യമല്ല. ജൂണ്‍ 2ന് ഫെഫ്ക കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.

‘ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായി’; സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം

0
Spread the love

ഓപ്പറേഷൻ സിന്ദൂറിനിടെ യുദ്ധവിമാനങ്ങൾ നഷ്ടമായെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയിൽ രാഷ്ട്രീയ വിവാദം. സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്രം സത്യം മൂടിവച്ചെന്ന് കോൺഗ്രസ് വിമർശിച്ചു. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പാർലമെൻറ് സമ്മേളനം ഉടൻ വിളിക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അതേ സമയം പ്രതിരോധ മന്ത്രാലയം വിവാദത്തിൽ മൗനം പാലിക്കുകയാണ്

വാർത്താ ഏജൻസിയായ ബ്ളൂംബർഗിനോട് സിംഗപ്പൂരിലെ ഷാൻഗ്രില ഡയലോഗ്‌സിൽ സംസാരിക്കുമ്പോഴാണ് ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്ക്ക് വിമാനം നഷ്ടമായെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ സൂചന നൽകിയത്. തുടക്കത്തിലെ നഷ്ടങ്ങൾ അതിവേഗം പരിഹരിച്ച് ഇന്ത്യ പാകിസ്ഥാന് ശക്തമായ പ്രഹരം ഏൽപിച്ചു എന്ന് സംയുക്ത സൈനിക മേധാവി സിംഗപ്പൂരിൽ പറഞ്ഞു. ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങൾ തകർത്തു എന്ന പാകിസ്ഥാൻ പ്രചാരണം കള്ളമാണെന്നും ജനറൽ ചൗഹാൻ വ്യക്തമാക്കി.

അനിൽ ചൗഹാൻറെ പ്രസംഗത്തിലെ ‘തുടക്കത്തിലെ നഷ്‌ടം’ എന്ന പ്രയോഗം ആയുധമാക്കി രംഗത്ത് വന്ന കോൺഗ്രസ്, ഈ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ കേന്ദ്രം അന്വേഷണ സമിതിയെ നിയോഗിക്കുമോയെന്നാണ് ഉയർത്തുന്ന ചോദ്യം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ – ഖാര്‍ഗെ പറഞ്ഞു

പ്രമുഖ യൂട്യൂബർമാരെ കൂട്ടുപിടിച്ച് വമ്പൻ തട്ടിപ്പ്; മലയാളികളെ ജാഗ്രതൈ…

0
Spread the love

സംസ്ഥാനത്ത് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർമാരെയും പ്രമുഖ യൂട്യൂബർമാരെയും കൂട്ടുപിടിച്ച് നടത്തുന്ന നറുക്കെടുപ്പ് തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഭിഭാഷകൻ ശ്രീജിത്ത് പെരുമന രംഗത്ത്. നറുക്കെടുപ്പിലൂടെ കോടികളുടെ വീടും ലക്ഷങ്ങളുടെ കാറും സമ്മാനമായി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന രീതിയെക്കുറിച്ചാണ് അഭിഭാഷകന്റെ മുന്നറിയിപ്പ്. സംഭവം പൊലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ടെന്നും ആരും ഇത്തരം ചതികളിൽ ചെന്നു പെടരുതെന്നും ശ്രീജിത്ത് പെരുമന മുന്നറിയിപ്പ് നൽകുന്നു.

‘വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്. അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നുണ്ട്. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്‌പെക്ഷൻ വിംഗിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി.

സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്കും രേഖമൂലം പരാതി നൽകി.കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ, ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.’- ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഹൃത്തുക്കളെ ജാഗ്രതെയ്.അണിയറയിൽ ഒരുങ്ങുന്ന പ്രമുഖ ഊട്ടബർമാരുടെ വമ്പൻ തട്ടിപ്പുകൾ..പാണ്ടിക്കാടൻ കുഞ്ഞമ്മക്ക് ശേഷം ഇതാ #കരിപ്പൊടിയും, #മൊയ്‌നുവും ചേർന്നൊരു എമണ്ടൻ തട്ടിപ്പ് ongoing….സംഭവം പോലീസിനെയും, ലോട്ടറി വകുപ്പിനെയും തെളിവ് സഹിതം അറിയിച്ചിട്ടുണ്ട്. ആരും ഇത്തരം ചതികളിൽ ചെന്നു പെടരുത്. നിങ്ങൾക്ക് പണം നഷ്ട്ടപ്പെട്ട ശേഷം അലമുറയിട്ടിട്ട് കാര്യമില്ല.പാണ്ടിക്കടന്റെ തട്ടിപ്പിനും ഇപ്പോൾ കരിപ്പൊടി & മൊയ്‍നു ടീം നടത്തികൊണ്ടിരിക്കുന്ന തട്ടിപ്പിനും സമാന സ്വഭാവമാണുള്ളത്. രണ്ടു തട്ടിപ്പുകളിലെയും ഒന്നാം സമ്മാനമായി ലഭിക്കുന്ന കോടികളുടെ വീടുകൾ കാർന്നാടകയിലാണ്. രണ്ടു വീട്ടുകാരും കോടികൾ മുടക്കി വീട് വെച്ച ശേഷം കടക്കെണിയിൽ ആയവരാണ്. പക്ഷെ റിയാൽ എസ്റ്റേറ്റ്കാരെയോ, ബാങ്കിനെയോ, സമീപിക്കാതെ രണ്ട് വീട്ടുടമകളും സമീപിച്ചത് കേരളത്തിലെ പ്രമുഖ വ്ലോഗ്ഗർമാരെയാണ്…. എന്തൊരു ഒത്തൊരുമ അല്ലേ.കർണ്ണാടകയിലാണ് വീട് എന്നതുകൊണ്ട് നിയമപ്രശനങ്ങളിലും, തട്ടിപ്പ് കേസിലും കേരള പോലീസിനോ, ലോട്ടറി വകുപ്പിനോ ഇടപെടാൻ സാധിക്കില്ല എന്ന നിഗമനത്തിലാണ് ബുദ്ധിപരമായി രണ്ട് കേസുകളിലും കർണ്ണാടകയുടെ രണ്ട് അതിർത്തി ജില്ലയിലെ വീടുകൾ തിരഞ്ഞെടുത്തത് എന്നത് പകൽപോലെ വ്യക്തം.പക്ഷെ ഓൺലൈനിലൂടെ ഇവർ നടത്തുന്ന തട്ടിപ്പിനും കുട്ടകൃത്യത്തിനും അതിർത്തികൾ ഒരു വിഘാതമല്ല എന്ന് ഇവറ്റകൾ മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം.വെറും 1000 രൂപയ്ക്ക് ഒന്നരക്കോടി രൂപയുടെ വീട്. 4555 സ്‌ക്വയർ ഫീറ്റ്.അഞ്ച് ലക്ഷത്തിന്റെ സോളാറും ഫ്രീ. കേൾക്കുമ്പോൾ എന്ത് സുഖമാണല്ലേ.തികച്ചും നിയമവിരുദ്ധമായി ഇപ്പോൾ നടത്തുന്ന തട്ടിപ്പ് പ്രഥമദൃഷ്ട്യ കുറ്റകരമാണ് എന്ന് ലോട്ടറി വകുപ്പ് അറിയിക്കുന്നു. തുടർന്ന് ഇന്റെർണൽ വിജിലൻസ് ആൻഡ് ഇൻസ്പെക്ഷൻ വിങ്ങിന് സംഭവത്തിൽ രേഖമൂലം പരാതി നൽകി.കൂടാതെ സംസ്ഥാനത്തിനകത്തും പുറത്തും, വിദേശങ്ങളിൽ ഉൾപ്പെടെ പ്രചരണം നടത്തിയ തട്ടിപ്പ് ആയതിനാൽ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്കും രേഖമൂലം പരാതി നൽകിയിട്ടുണ്ട്.കേരളത്തിൽ ലോട്ടറികളോ, സമ്മാന കൂപ്പണുകളോ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തുന്നതിനോ, നറുക്കെടുപ്പ് നടത്തി സമ്മാനം വിതരണം ചെയ്യുന്നതിനോ സർക്കാരിന് മാത്രമേ അധികാരമുള്ളൂ എന്ന നിയമം നിലനിൽക്കെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തുകൊണ്ട് 1000 രൂപ ടിക്കറ്റ് നിരക്കിൽ സീരിയൽ നമ്പറുകളും, വീടും പറമ്പും ഒന്നാം സമ്മാനം തുടങ്ങി നിരവധി സമ്മാനങ്ങൾ എന്ന പേരിൽ കൂപ്പൺ /ലോട്ടറികൾ പ്രിന്റ് ചെയ്ത് വിൽപ്പന നടത്തി കോടികളുടെ തട്ടിപ്പും നടന്നിട്ടുള്ളത്.1998 ലെ കേന്ദ്ര ലോട്ടറീസ് (റെഗുലേഷൻ) ആക്ട് (3). (4) പ്രകാരം സംസ്ഥാന സർക്കാർ മാത്രമേ ലോട്ടറി സംഘടിപ്പിക്കുകയോ, നടത്തുകയോ, പ്രോൽസാഹിപ്പിക്കാൻ പാടുള്ളു എന്ന് നിഷ്കർഷിച്ചിരിക്കുന്നു.കൂടാതെ 2005 ലെ കേരള പേപ്പർ ലോട്ടറി (റെഗുലേഷൻ) ചട്ടങ്ങൾ, 2024 ലെ ഭോദഗതി ചട്ടം 4(2A) “No individual, entity, or organization shall organize, conduct, sell, promote, or facilitate any lottery, in any form, within the jurisdiction of the State, except as authorized by the Government.” എന്നും പ്രസ്തുത ചട്ടം 4(2B) പ്രകാരം “Whoever contravenes the provisions of sub-rule (2A), shall be punishable with rigorous imprisonment for a term which may extend to two years, or with a fine or with both, as provided under section 7(3) or section 8, as the case may be, of the Act.” എന്നും വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്.കൂടാതെ മേൽപ്പറഞ്ഞ രീതിയിൽ കുറ്റകരമായും നിയമവിരുദ്ധമായും നടത്തുന്ന കൂപ്പൺ അഥവാ നിയമവിരുദ്ധ ലോട്ടറി കച്ചവടവും നറുക്കെടുപ്പും ലോട്ടറി നിയമത്തിലെ ചട്ടങ്ങൾ പ്രകാരം രണ്ട് വർഷം കഠിന തടവോ പിഴയോ ലഭിക്കാവുന്നതും, ഇന്ത്യൻ പീനൽ കോഡിലെ 294(A) വകുപ്പ് പ്രകാരം ആറുമാസം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. കൂടാതെ വഞ്ചനയ്ക്കു ജാമ്യമില്ല കുറ്റകൃത്യവും നിലനിൽക്കുന്നതാണ്. നിയമവിരുദ്ധമായി നടത്തിയ ലോട്ടറി തട്ടിപ്പിന്റെ നറുക്കെടുപ്പിലും ക്രമക്കേട് കാണിക്കുകയും സമ്മാനം നൽകാതെ ആളുകളെ വഞ്ചിക്കുകയും ചെയ്തതായി വ്യാപകമായ പരാതികൾ നിലനിൽക്കുന്നുണ്ട്.

‘നമസ്‌കാരം, ഞാൻ മോഹൻലാൽ’; ആകാശവാണിയുടെ 70 -ാം വാർഷികത്തിൽ ഓര്‍മകള്‍ പങ്കുവെച്ച് നടന്‍

0
Spread the love

70-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആകാശവാണിയൊരുക്കുന്ന പ്രത്യേക പരിപാടിയുടെ ഭാഗമാക്കാൻ മോഹൻലാൽ എത്തി. വെള്ളിയാഴ്ചയാണ് തിരുവന്തപുരം ആകാശവാണി നിലയത്തിൽ റെക്കോർഡിങ്ങിന് മോഹൻലാൽ എത്തിയത്. ടിവിയും ഇന്റർനെറ്റുമൊക്കെ വരും മുൻപുള്ള ഞങ്ങളുടെ തലമുറയുടെ വീടുകളിലെ ഏറ്റവും വലിയ വിനോദോപാധി റേഡിയോയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.

പരിപാടികളുടെ നിലവാരത്തിലും പ്രത്യേകിച്ച് വാർത്താ പ്രക്ഷേപണത്തിലെ വ്യതിരിക്തതയിലും ഉച്ചാരണമേന്മയിലും ആകാശവാണി പ്രൗഢി നിലനിർത്തുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് റേഡിയോയെ സുപരിചിതമാക്കിയത് ബാലലോകം, റേഡിയോ അമ്മാവൻ, യുവവാണി ഉൾപ്പെടെയുള്ള പരിപാടികളായിരുന്നു. തിരുവനന്തപുരം നിലയത്തിന്റെ കുട്ടികൾക്കായുള്ള പരിപാടികളിലും നാടകങ്ങളിലും സ്‌കൂൾ വിദ്യാർഥിയായ താൻ ശബ്ദം നൽകിയിട്ടുണ്ട്. കുട്ടിക്കാലംമുതൽ ആകാശവാണി ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിലയത്തിന്റെ റേഡിയോ ക്ലബ്ബിലും അംഗമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു

‘ഇഷ്ടഗാന’ പരിപാടിയിലേക്കായി തനിക്ക് പ്രിയപ്പെട്ട പത്ത് ഗാനങ്ങളും അദ്ദേഹം പങ്കുവെച്ചു. നടൻ ആകാശവാണിയിലേക്ക് എത്തുന്ന വീഡിയോകളും ഫോട്ടോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts