Home Blog Page 2

നാളെ കാലവര്‍ഷം എത്തും; ഇനി മുതൽ അതിതീവ്രമഴയ്ക്ക് സാധ്യത

0
Spread the love

സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും തുടരുകയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതി തീവ്ര മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ബാക്കിയുള്ള 9 ജില്ലകളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുമാണ്. അതേസമയം കേരളത്തില്‍ നാളെ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് പ്രവചനം. കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരം ഉള്‍പ്പെടെയുള്ള വിവിധ ജില്ലകളിലുണ്ടായ അതിശക്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

അകന്നു കഴിയുന്ന അമ്മയെ വരുത്താനുള്ള അടവ്; 8 വയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പ്രാങ്കായി തോന്നുന്നില്ല, കേസെടുക്കാൻ നിർദ്ദേശം

0
Spread the love

കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യത്തിൽ കേസെടുക്കാൻ റൂറൽ എസ്പിയുടെ നിർദേശം. കുട്ടിയുടെ അച്ഛൻ മലാങ്കടവ് സ്വദേശി മാമച്ചനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എട്ട് വയസുകാരിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ അച്ഛനും അമ്മയും അകന്നു കഴിയുകയാണ്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടിയുടെ മൊഴി. എന്നാൽ, പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളി‍ല്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്.

പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും. എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; ഗായകന്‍ ഡാബ്‌സി അറസ്റ്റിൽ

0
Spread the love

ഗായകന്‍ ഡാബ്‌സി എന്ന മുഹമ്മദ് ഫാസിലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ്

ഡാബ്‌സിയെയും മൂന്ന് സുഹൃത്തുക്കളെയുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിയൂര്‍ സ്വദേശി ബാസിലിന്റെയും പിതാവിന്റെയും പരാതിയില്‍ മലപ്പുറം ചങ്ങരംകുളം പൊലീസാണ് സംഘത്തെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തിലാണ് മുഹമ്മദ് ഫാസിലിനെ വിട്ടയച്ചത

രാജ്യ സ്നേഹം! മൈസൂർ പാക്ക് ഇനി മുതൽ മൈസൂർ ശ്രീ, പലഹാര പേരുകളിൽ മാറ്റം

0
Spread the love

ജമ്മുകാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ നിഷ്‌കളങ്കരായ 26 പേർ കൊല്ലപ്പെട്ടതിന്റെ നടുക്കം ഇപ്പോഴും ഇന്ത്യക്കാരിൽ നിന്ന് വിട്ടുമാറിയിട്ടില്ല. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ തീവ്രവാദികളാണെന്ന് മനസിലായതോടെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ ശക്തമായ തിരിച്ചടിയും നൽകിക്കഴിഞ്ഞു. എന്നിട്ടും രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പാകിസ്ഥാനോടുളള വൈരാഗ്യം പ്രകടമായി തന്നെ കാണാം. അത്തരത്തിലുളള ഒരു സംഭവമാണ് ഇപ്പോൾ ജയ്പൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവന്നത്. രാജസ്ഥാനിലെ മുന്തിയ മധുരപലഹാരങ്ങൾ വിൽക്കുന്ന ത്യോഹാർ സ്വീ​റ്റ്സ് എന്ന കടയിൽ നിന്നുളള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇവിടെയുളള ചില പലഹാരങ്ങളുടെ പേരുകളിൽ ചില മാ​റ്റങ്ങൾ വരുത്തിയിരിക്കുകയാണ്. ഉദാഹരണത്തിന് മൈസൂർ പാക്ക് പോലുളള പലഹാരങ്ങളുടെ പേരിൽ നിന്ന് ‘പാക്ക്’ എന്ന പദം എടുത്തുകളഞ്ഞ് പകരം മൈസൂർ ശ്രീ എന്നാക്കിയിരിക്കുകയാണ്. പരമ്പരാഗതമായി ‘പാക്ക്’ എന്ന പദത്തിന്റെ അർത്ഥം സമ്പന്നത എന്നായിരുന്നു.

ത്യോഹാർ സ്വീ​റ്റ്സിന്റെ നടത്തിപ്പുക്കാരിയായ അജ്ഞലി ജെയ്ൻ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിക്കുകയുണ്ടായി. ‘രാജ്യത്തോടുളള സ്‌നേഹം അതിർത്തികളിൽ മാത്രമല്ല നിലനിൽക്കുന്നത്, ഓരോ പൗരന്റെയും മനസിലും കൂടിയാണ്. അതുകൊണ്ടാണ് ഞങ്ങൾ വിൽക്കുന്ന പലഹാരങ്ങളിൽ നിന്ന് ‘പാക്ക്’ എന്ന പദം മാ​റ്റി അതേ അർത്ഥം വരുന്ന മ​റ്റൊരു പദം ചേർത്തത്. മോടി പാക്ക്, ആം പാക്ക്, ഗോണ്ട് പാക്, മൈസൂർ പാക്ക് എന്നിങ്ങനെയായിരുന്ന പലഹാരത്തിന്റെ പേരുകൾ മോടി ശ്രീ, ഗോണ്ട് ശ്രീ, മൈസൂർ ശ്രീ എന്നിങ്ങനെയാക്കി.

ഏ​റ്റവും കൂടുതൽ ആളുകൾ വാങ്ങിയിരുന്ന സ്വർണ് ഭസ്ം പാക്ക്, ചാണ്ടി ഭസ്ം പാക്ക് എന്നീ പലഹാരങ്ങളുടെ പേരുകൾ സ്വർണ് ശ്രീ, ചാണ്ടി ശ്രീ എന്നിങ്ങനെ മാ​റ്റി. കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയവരും ഇക്കാര്യത്തിൽ നിർദ്ദേശം നൽകിയിരുന്നു’- അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജസ്ഥാനിലെ പല കടകളും ഇതേ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കനാലുകൾ വൃത്തിയാക്കണമെന്നറിയാൻ റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ല; കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

0
Spread the love

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് കൊച്ചി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ച് കേരള ഹൈക്കോടതി. കനാലുകൾ വൃത്തിയാക്കണമെന്ന് അറിയുന്നതിന് റോക്കറ്റ് സയൻസ് പഠിക്കേണ്ടതില്ലെന്ന് കോടതി വിമർശിച്ചു. ന​ഗരത്തിലെ കാനകളിൽ നിന്ന് ചെളി നീക്കംചെയ്യുന്ന ജോലികൾ 30 ശതമാനം മാത്രമാണ് പൂർത്തികരിച്ചിരിക്കുന്നതെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്

മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ കൊച്ചി കോർപ്പറേഷനിലെ ഉദ്യോ​ഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും. മഴയ്ക്കിടയിൽ എങ്ങനെ കാനകൾ വൃത്തിയാക്കുമെന്നും കോടതി ചോദിച്ചു.

ഈ തെറ്റുകൾ ഒരിക്കലും ചെയ്യല്ലേ! വീട്ടിൽ പാമ്പുകൾ പതിവാകും, ശ്രദ്ധിക്കുക!

0
Spread the love

വൈകുന്നേരങ്ങളിൽ കാറ്റുംകൊണ്ട് ഒരു ചായ ഗ്ലാസും കയ്യിൽ പിടിച്ച് വീടിന്റെ മുറ്റത്ത് നിൽക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ വീടിന് പുറത്ത് ഇറങ്ങുമ്പോൾ ചില കാര്യങ്ങൾ വളരെയധികം നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലതരം ജീവികളും ഇഴജന്തുക്കളുമെല്ലാം വീട്ടിൽ ഉണ്ടാകാം. വീടിന് പുറത്ത് ഇഴജന്തുക്കളുടെ ശല്യമുണ്ടെങ്കിൽ അതിന് കാരണം ഇതാണ്.

അമിതമായി പുല്ല് വളർന്നാൽ

ഉയരമുളള പുല്ലുകൾക്കിടയിൽ സുരക്ഷിതമായിരിക്കാൻ പാമ്പുകൾക്ക് സാധിക്കും. കൂടാതെ ഇരയെ പിടികൂടാനും ഇത് സഹായിക്കുന്നു. അതിനാൽ തന്നെ എപ്പോഴും പുല്ല് വെട്ടിത്തളിച്ചിടാൻ മറക്കരുത്.

മാലിന്യങ്ങൾ കൂടി കിടന്നാൽ

പുല്ലിൽ മാത്രമല്ല പാമ്പുകൾക്ക് വേറെയും സ്ഥലങ്ങളിൽ ഒളിച്ചിരിക്കാൻ സാധിക്കും. അതിൽ മറ്റൊന്നാണ് മാലിന്യങ്ങൾ. ഇത് കുന്നുകൂടി കിടന്നാൽ പാമ്പുകൾ ചവറുകൾക്കിടയിൽ ഒളിച്ചിരിക്കും. അതിനാൽ തന്നെ എപ്പോഴും വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

എലി ശല്യം ഉണ്ടെങ്കിൽ

വീട്ടിൽ എലി ശല്യം ഉണ്ടെങ്കിലും പാമ്പുകൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം എലികൾ പാമ്പുകളെ ആകർഷിക്കുന്നവയാണ്. എലി, അണ്ണാൻ തുടങ്ങിയവ വീട്ടിൽ വരുന്നുണ്ടെങ്കിൽ അവയെ പിടികൂടാൻ പാമ്പും പിന്നാലെ എത്തുന്നു. അതിനാൽ തന്നെ എലികളെ തുരത്തേണ്ടതും വളരെ പ്രധാനമാണ്

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം

വളർത്ത് മൃഗങ്ങളുടെ ഭക്ഷണം വീടിന് പുറത്ത് സൂക്ഷിക്കുമ്പോൾ കൂടുതൽ എലികൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പാമ്പുകളെയും ക്ഷണിച്ച് വരുത്തുന്നു. അതിനാൽ തന്നെ ഇഴജന്തുക്കളെ ആകർഷിക്കുന്ന സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കരുത്

അമിതമായി ചെടികൾക്ക് വെള്ളമൊഴിച്ചാൽ എപ്പോഴും ഈർപ്പമായിരിക്കുകയും അതിനിലേക്ക് പ്രാണികൾ വരുകയും ചെയ്യുന്നു. ഇതിനെ പിടികൂടാൻ പാമ്പും പിന്നാലെയെത്തും. അതിനാൽ തന്നെ അമിതമായി ചെടികൾക്ക് വെള്ളമൊഴിക്കാതിരിക്കാം.

വിവാഹനിശ്ചയം എന്നു പറഞ്ഞിട്ട് മോതിരം എവിടെ? കാരണം തുറന്നുപറഞ്ഞ് ആര്യ ബഡായി ബംഗ്ലാവ്

0
Spread the love

നടിയും അവതാരകയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന ആര്യയെ ഓർക്കാൻ മലയാളികൾക്ക് ബഡായി ബംഗ്ളാവ് എന്നൊരൊറ്റ ഷോ മതി. നടൻ മുകേഷിനും രമേഷ് പിഷാരടിക്കും ധർമജൻ ബോൾഗാട്ടിക്കുമൊപ്പമെത്തിയ ടെലിവിഷൻ പ്രോഗ്രാം അത്ര വലിയ ജനപ്രീതി നേടിയിരുന്നു. വിവാഹമോചനത്തിനും പിന്നീട് സംഭവിച്ച പ്രണയ തകർച്ചയ്ക്കുമെല്ലാം ശേഷം താരം തന്റെ മകളും ബിസിനസ്സും സിനിമകളുമൊക്കെയായി മുന്നോട്ടു പോവുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തായ ഡിജെയും ബിഗ് ബോസ് അവസാന സീസണിലെ മത്സരാർത്ഥിയുമായിരുന്ന സിബിൻ ബെഞ്ചമിനുമായി താൻ വിവാഹനിശ്ചയത്തിൽ ഏർപ്പെട്ടു എന്ന കാര്യം ആര്യ വ്യക്തമാക്കിയിരുന്നു.

ഉറ്റ സുഹൃത്തിൽ നിന്നും ജീവിതപങ്കാളിയിലേക്ക് എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആര്യ ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്. വിവാഹ നിശ്ചയ ചടങ്ങിൽ ഒരുക്കിയവർക്കും കൂടെയുണ്ടായിരുന്നവർക്കും നന്ദി പറഞ്ഞായിരുന്നു ആര്യയുടെ വാക്കുകൾ,​ തങ്ങൾ നേരത്തെ റിംഗ് എക്സ്ചേഞ്ച് ചെയ്തതാണെന്നും ഇപ്പോൾ വെറും ഹാരം മാറ്റുക മാത്രമാണ് ചെയ്തതെന്നും ആര്യം പോസ്റ്റിൽ പറയുന്നു. ആര്യയുടെ മകളെയും ചിത്രങ്ങളിൽ കാണാം,.

അതേസമയം വിവാഹനിശ്ചയം അനൗൺസ്മെന്റ് ചെയ്തുള്ള ആര്യയുടെ പോസ്റ്റിന് പിന്നാലെ സിബിൻ പങ്കുവെച്ച വൈകാരികമായ പോസ്റ്റ് വൈറലായിരുന്നു.ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ഉപാധികളുമില്ലാതെ എന്നോടൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്ന് സിബിൻ പറഞ്ഞു. എനിക്ക് വിശദീകരിക്കാൻ കഴിയാത്ത വിധത്തിൽ അവൾ എന്നെ മനസ്സിലാക്കി – ചിലപ്പോൾ ഒരു വാക്കുപോലും പറയാതെ. അവൾ യഥാർത്ഥ എന്നെ കണ്ടു, എല്ലാ പോരായ്മകളും അംഗീകരിച്ചു, ഞാൻ ആയിരിക്കുന്നതുപോലെ എന്നെ സ്നേഹിച്ചു. അവളോടൊപ്പം, ഞാൻ എപ്പോഴും സുരക്ഷിതനാണന്ന് എനിക്ക് തോന്നി. ഒടുവിൽ അവളോടൊപ്പം എന്നും ജീവിക്കാനും സ്നേഹിക്കാനും തീരുമാനമെടുത്തു എന്ന് സിബിൻ കുറിച്ചു

ശമ്പളത്തിൽ നിന്നോ സ്വത്തിൽ നിന്നോ മുതലാക്കണം; എന്നാലേ ഇവന്മാർ പഠിക്കൂ, ദേശീയ പാത തകർച്ചയിൽ സംവിധായകൻ ജൂഡ് ആന്റണി

0
Spread the love

കേരളത്തിലെ ദേശീയ പാത തകർച്ചയിൽ രൂക്ഷ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ്. ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണമെന്ന് ജൂഡ് ആവശ്യപ്പെട്ടു. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, കേരളത്തിലെ ദേശീയ പാത തകർച്ചയിൽ അടിയന്തര കേന്ദ്ര മന്ത്രി നിതിൻ ​ഗഡ്കരി യോ​ഗം വിളിച്ചിട്ടുണ്ട്. ഉദ്യോ​ഗസ്ഥരുമായും വിദ​ഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോർട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്‍റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി.

ചുണ്ടുകൾ തമ്മിൽ ജസ്റ്റ്‌ മുട്ടിക്കാം, പക്ഷേ ലിപ് ലോക്ക് പറ്റില്ലെന്ന് രേണു സുധി; ഇതും സുധി ചേട്ടന് വേണ്ടിയാണോ എന്ന് സോഷ്യൽ മീഡിയ

0
Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്.

ഈയടുത്ത് മറ്റൊരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ദാസേട്ടനൊപ്പം ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന പാട്ടിന് ഗ്ലാമറസായി രേണു അഭിനയിച്ച റീൽ വലിയ ചർച്ചയായി മാറിയിരുന്നു. പിന്നീടങ്ങോട്ട് വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി. സെലിബ്രിറ്റികളെ പാപ്പരാസികൾ പിന്തുടരുന്നത് പോലെ ഓൺലൈൻ മീഡിയകൾ രേണുവിനെ പലയിടങ്ങളിലും ക്യാമറയുമായി മൂടുന്നതും ഇപ്പോൾ പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഇന്റിമേറ്റ് സീനകളിൽ അഭിനയ്ക്കുന്നതിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

‘തനിക്ക് ഉമ്മയോട് തന്നെ താത്പര്യമില്ല. പിന്നെയാണോ ലിപ് ലോക്ക് എന്ന് ചോദിച്ച രേണു ഡീപ്പ് ലിപ് ലോക്കുകൾ ചെയ്യില്ലെന്നും കഥാപാത്രം അനുസരിച്ചുകൊണ്ട് ചുണ്ടുകൾ തമ്മിൽ മുട്ടിക്കുന്ന സീനുകൾ ആണെങ്കിൽ പിന്നെയും കുഴപ്പം ഉണ്ടാകില്ലെന്നും പറയുന്നു. അതേസമയം വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ ആളിന്റെ മനസ്സ് എങ്ങനെ ഇത്ര വേഗം മാറി എന്ന് ചോദിക്കുമ്പോൾ മനുഷ്യൻ അല്ലേ പുള്ളെ മാറിപ്പോകും എന്നാണ് പറയുന്നത്

ഒരു ബന്ധത്തിൽ ഏറ്റവും ആദ്യം വേണ്ടുന്നത് മാനസിക അടുപ്പമാണ് അത് കഴിഞ്ഞ ശേഷം ആണ് ഫിസിക്കൽ അടുപ്പം വേണ്ടത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഭർത്താവിൽ നിന്നും സുരക്ഷിതത്വം കെയറിങ് ഒക്കെ വേണം. അത് വരുമ്പോൾ തന്നെ പ്രണയം അവിടെ ഉണ്ടാകും, ആ പ്രണയത്തിലൂടെ സെക്‌സും സംഭവിക്കും. ലിപ് ലോക്കിനെ കുറിച്ചുള്ള ചോദ്യത്തിന് രേണു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ലിപ്പ് ലോക്ക് ഒന്നും ചെയ്യില്ല. ജസ്റ്റ് ഒന്ന് ലിപ് തൊട്ടു തൊട്ടില്ല എന്ന രീതി ആണെങ്കിൽ കുഴപ്പം ഇല്ല. ഞാൻ ചെയ്യും. ഡീപ്പ് ലിപ് ലോക്ക് സീനുകൾ ഒട്ടും ചെയ്യില്ലെന്നും’ രേണു പറയുന്നു

അതേസമയം ഈ പ്രതികരണം വൈറലായതോടെ കൊല്ലം സുധിയുടെ ആരാധകർ വലിയ വിമർശനമാണ് രേണുവിനെതിരെ ഉന്നയിക്കുന്നത്. ചിലർ വിമർശനപരമായി ‘എല്ലാം സുധി ചേട്ടന് വേണ്ടി ആയിരിക്കുമല്ലേ?’, ജീവിക്കാൻ എന്നും പറഞ്ഞ് എന്തൊക്കെ കാട്ടിക്കൂട്ടലുകളാണ് ഇവർ കാണിക്കുന്നതെന്ന് മറ്റുചിലർ ചോദിക്കുന്നു

അച്ഛന്റെ ബന്ധു പീഡനം തുടർന്നത് ഒരു വർഷത്തോളം; എന്നിട്ടും ഒന്നും അറിഞ്ഞില്ലെന്ന് അമ്മ, കൂസലില്ലാതെ ഉത്തരങ്ങളും

0
Spread the love

മൂന്നര വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അറസ്റ്റിലായ അമ്മയുടെ മൊഴിയില്‍ സംശയം തീരാതെ പോലീസ്. ”ഞാന്‍ മോളെ പുഴയിലിടാന്‍ പോയി” എന്നാണ് പോലീസിന്റെ ചോദ്യത്തിന് അമ്മ നല്‍കിയ മറുപടി. പലവട്ടം ചോദിച്ചപ്പോഴും ഭാവവ്യത്യാസങ്ങളൊന്നുമില്ലാതെ ഇതു തന്നെയാണ് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞത്. ഇതോടെ അമ്മയുടെ മാനസികനിലയില്‍ നേരത്തേതന്നെ സംശയമുണ്ടായിരുന്ന പോലീസ് ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് നീങ്ങുകയാണ്.

അച്ഛന്റെ അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നു കണ്ടെത്തിയ പോലീസിന് പക്ഷേ, ഇക്കാര്യം അമ്മയ്ക്ക് അറിയാമായിരുന്നോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പീഡന വിവരം സംബന്ധിച്ച ഒന്നും ഇതുവരെ അമ്മ പോലീസിനോട് പറഞ്ഞിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ അമ്മ എന്തിനാകാം കുട്ടിയെ പുഴയിലെറിഞ്ഞതെന്നതാണ് പോലീസിനെ അലട്ടുന്നത്. ചോദ്യങ്ങള്‍ക്ക് അമ്മ പറയുന്ന മറുപടി തന്നെയാണ് അവരുടെ മാനസികാരോഗ്യ നിലയില്‍ പോലീസിന് സംശയമുണ്ടാക്കുന്നത്.

പോലീസിന് ഇക്കാര്യത്തില്‍ അമ്മയില്‍നിന്ന് ലഭിക്കുന്ന മൊഴികള്‍ ഏറെ നിര്‍ണായകമാണ്. ഒരു വര്‍ഷത്തിലേറെയായി പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ഇത്രയുംകാലം അത് അമ്മ അറിഞ്ഞില്ലെന്നത് പോലീസിന് വിശ്വസനീയമല്ല.കുട്ടിയുടെ മാതാപിതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം മൂലം കുടുംബാന്തരീക്ഷം കുത്തഴിഞ്ഞ നിലയിലായിരുന്നെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതി മുതലെടുക്കുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. കുട്ടിക്ക് ഏറെ അടുപ്പമുണ്ടായിരുന്നയാളാണ് പ്രതിയെന്ന് അയല്‍വാസികളും പറയുന്നു.

കുട്ടിയുടെ അമ്മ ഭര്‍തൃപീഡനം നേരിട്ടിരുന്നതായി യുവതിയുടെ അമ്മ പറഞ്ഞിരുന്നു. മകളെ ഭര്‍ത്താവ് മര്‍ദിക്കുമായിരുന്നുവെന്നാണ് അവരുടെ പരാതി. ഇക്കാര്യങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ അമ്മയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനൊപ്പം പോലീസ് വൈദ്യപരിശോധനയ്ക്കും ഹാജരാക്കും.വെള്ളിയാഴ്ച ഇവരുമായി പുത്തന്‍കുരിശിലെ ഭര്‍ത്താവിന്റെ വീട്, മൂഴിക്കുളത്ത് കുട്ടിയെ പുഴയിലേക്ക് വലിച്ചെറിഞ്ഞ പാലം, സ്വന്തം വീട് എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്തും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts