Home Blog Page 20

രാമായണത്തിനായി നോൺ വെജ് ഉപേക്ഷിച്ചെന്ന് പറച്ചിൽ എന്നിട്ട് മീനും മട്ടണും വെട്ടി വിഴുങ്ങുന്നു; രൺബീറിനെതിരേ പ്രചാരണം

0
Spread the love

ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് രാമായണത്തിന്റെ ദൃശ്യാവിഷ്കാരം. രൺബീർ കപൂർ, സായ് പല്ലവി, യഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ, ചിലർ രൺബീറിനെതിരെ വിദ്വേഷ പ്രചാരണം നടത്തുകയാണ്.

തന്റെ പുതിയ ചിത്രം രാമായണയ്ക്ക് വേണ്ടി നോൺ വെജ് ഭക്ഷണം കഴിക്കുന്നത് നിർത്തിയതായി നേരത്തെ രൺബീർ പറഞ്ഞിരുന്നു. എന്നാൽ, ‘ഡൈനിംഗ് വിത്ത് ദി കപൂർസ്’ എന്ന വീഡിയോ അടുത്തിടെ പുറത്തിറങ്ങിയതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. രാജ് കപൂറിൻ്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വീഡിയോ നിർമിച്ചത്.

ഇതിൽ, അർമാൻ ജെയ്ൻ കപൂർ അതിഥികൾക്ക് ഫിഷ് കറി റൈസും ജംഗ്ലി മട്ടണും വിളമ്പുന്നത് കാണാനാകും. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റീമ ജെയിൻ, സെയ്ഫ് അലി ഖാൻ തുടങ്ങിയവർക്കൊപ്പം രൺബീർ ഡൈനിങ്ങ് ടേബിളിൽ ഇരിക്കുന്നതും വീഡിയോയിലുണ്ട്. എന്നാൽ, രൺബീർ എന്താണ് കഴിക്കുന്നതെന്ന് വീഡിയോയിലില്ല. ഈ വീഡിയോ വൈറലായതോടെയാണ് വിമർശനങ്ങൾ ആരംഭിച്ചത്.

രാമായണ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനോടുള്ള ബഹുമാനത്താൽ രൺബീർ മാംസാഹാരം ഉപേക്ഷിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ, അദ്ദേഹം കുടുംബത്തോടൊപ്പം ഫിഷ് കറിയും മട്ടണും കഴിക്കുന്നതും ഇപ്പോൾ കാണാം. ബോളിവുഡിൽ ഏറ്റവും മികച്ച പിആർ ഉള്ളത് രൺബീറിനാണ്, എക്സിൽ വൈറലായ ഒരു പോസ്റ്റിൽ പറയുന്നു.

ആ 20 ലക്ഷം നൽകിയത് ബാദുഷയ്ക്ക്, തിരിച്ചു ചോദിച്ചപ്പോള്‍ ഉണ്ടായ പ്രശ്‌നം, ടോവിനോ പറഞ്ഞത് ഇത്, ഒടുവിൽ പേര് വെളിപ്പെടുത്തിഹരീഷ് കണാരന്‍

0
Spread the love

കടം നൽകിയ പണം തിരിച്ചുചോദിച്ചതിന്റെ വൈരാഗ്യത്തിൽ സിനിമയിൽ നിരവധി അവസരം നഷ്ടപ്പെട്ട കാര്യം ഈയിടയ്ക്ക് നടൻ ഹരീഷ് കണാരൻ തുറന്നുപറഞ്ഞത് വലിയ ചർച്ചയായിരുന്നു. ഒട്ടുമിക്ക മലയാള സിനിമകളും കൈകാര്യം ചെയ്തിരുന്ന പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ തന്നിൽ നിന്നും വാങ്ങിയ പൈസ തിരിച്ചു നൽകാതിരുന്നതിനെ തുടർന്ന് താൻ താരസംഘടനയായ അമ്മ സംഘടനയിൽ പരാതി നൽകുകയായിരുന്നുവെന്നും ഇതേതുടർന്ന് തനിക്ക് പല ചിത്രങ്ങളിലായി ലഭിക്കേണ്ട ഒരുപാട് വേഷങ്ങൾ അയാൾ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നുമായിരുന്നു നടൻ വെളിപ്പെടുത്തിയത്.

ഇപ്പോൾ ആരോപണ വിധേയനായ ആ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളർ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ആണ് തന്നോട് ഇത്തരത്തിൽ പെരുമാറിയതെന്നും ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളില്‍ നിന്നും ഇയാൾ ഇടപെട്ട് തന്നെ നീക്കം ചെയ്‌തെന്നും സിനിമാ മേഖലയില്‍ തന്നെ കുറിച്ച് ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചെന്നും ഹരീഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഹരീഷിന്റെ വാക്കുകൾ:

”സിനിമയില്‍ എനിക്ക് നല്ല തിരക്കുള്ള സമയമായിരുന്നു അന്ന്. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്ക് പോയിക്കൊണ്ടിരുന്ന സമയം. അന്ന് ഞാന്‍ അമ്മ സംഘടനയില്‍ അംഗത്വം എടുത്തിട്ടുണ്ടായിരുന്നില്ല.അപ്പോള്‍ ഇടവേള ബാബു എന്നെ വിളിച്ചിട്ട് അംഗത്വം എടുക്കണം അല്ലെങ്കില്‍ നിന്റെ പ്രശ്‌നം തീര്‍ക്കാന്‍ മാത്രമേ എനിക്ക് സമയമുണ്ടാകൂ എന്ന് പറഞ്ഞു. അപ്പോഴാണ് എന്റെ ഡേറ്റും കാര്യങ്ങളും മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞ് അയാള്‍ വരുന്നത്. അന്ന് അത്രയും സിനിമകള്‍ ചെയ്യുന്നതു കൊണ്ട് അയാളെ ഏല്‍പ്പിച്ചു. പിന്നീട് ഒരു ഘട്ടത്തില്‍ ഞാന്‍ 20 ലക്ഷം രൂപ അയാള്‍ക്ക് കടമായി നല്‍കി.നാല് വര്‍ഷം ഞാന്‍ ആ പണം തിരികെ ചോദിച്ചതേയില്ല. എന്റെ വീട് പണി തുടങ്ങിയ സമയത്ത് ഞാന്‍ പണം തിരികെ ചോദിച്ചു. അപ്പോള്‍ ഓരോ ഒഴിവ് കഴിവുകള്‍ പറഞ്ഞു തുടങ്ങി. അപ്പോള്‍ ഞാന്‍ അമ്മയില്‍ പരാതി നല്‍കി.

പിന്നീട് എനിക്ക് ഡേറ്റ് തന്ന പടങ്ങളൊന്നും ഇല്ല. ആരും വിളിക്കുന്നുമില്ല. രണ്ടാമത് സിനിമകളിലേക്ക് വന്നു തുടങ്ങിയപ്പോഴാണ് ഞാന്‍ കഥകള്‍ അറിയുന്നത്.പലയിടത്തും എന്നെപ്പറ്റി നെഗറ്റീവ് കഥകള്‍ പ്രചരിപ്പിച്ചു. ഞാന്‍ സമയത്ത് വരില്ല, എറണാകുളത്ത് ഷൂട്ട് ഉണ്ടെങ്കില്‍ ഉച്ചയ്ക്ക് കോഴിക്കോട്ടെ വീട്ടില്‍ പോയിട്ടേ ഭക്ഷണം കഴിക്കൂ എന്നു വരെ പലരോടും പറഞ്ഞു എന്നാണ് അറിഞ്ഞത്. എനിക്കും അറിയില്ല ഇത് എങ്ങനെയാണെന്ന്. ഞാന്‍ വിചാരിച്ചത് കോവിഡിന് ശേഷം തമാശകളുടെ സ്വഭാവം മാറിയതുകൊണ്ട് നമ്മളെയൊന്നും വിളിക്കാത്തതാവും എന്നാണ്. എആര്‍എം സിനിമയില്‍ അഭിനയിക്കാന്‍ ചേട്ടന്‍ എന്താണ് വരാഞ്ഞതെന്ന് എന്നോട് ടൊവിനോ ചോദിച്ചു. ഞാന്‍ പറഞ്ഞു എന്നെ വിളിച്ചില്ലെന്ന്. ചേട്ടന് ഡേറ്റ് ഇല്ല, വിളിച്ചിട്ട് ഒരു മറുപടിയും ഇല്ല എന്നൊക്കെയാണ് ഇയാള്‍ പറഞ്ഞതെന്ന് ടൊവിനോ എന്നോട് പറഞ്ഞു. അത് കേട്ടപ്പോള്‍ ഞെട്ടിപ്പോയി” എന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്

അദ്ദേഹം ചോദിച്ചപ്പോഴും പറഞ്ഞത് അതേ ഉത്തരം; എന്റെ വാക്കുകൾ വേദനിപ്പിച്ചെങ്കിൽ മാപ്പ്; ചിരഞ്ജീവി ആരാധകരോട് കീർത്തി

0
Spread the love

ചിരഞ്ജീവിയാണോ വിജയ് ആണോ മികച്ച നർത്തകൻ എന്ന ചോദ്യത്തിന് നൽകിയ ഉത്തരം വിവാദമായതിൽ വിശദീകരണവുമായി നടി കീർത്തി സുരേഷ്. ഈ രണ്ടുപേരിൽ വിജയ് എന്ന കീർത്തിയുടെ മറുപടി ചിരഞ്ജീവി ആരാധകരെ അതൃപ്തരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കീർത്തി. തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അവർ.

താൻ ആരെയും മോശമാക്കി കാണിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും ബഹുമാനമുണ്ടെന്നും കീർത്തി സുരേഷ് പറഞ്ഞു. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്. ചിരഞ്ജീവി മോശമാണ് എന്ന തരത്തിൽ അല്ല താൻ അത് പറഞ്ഞത്. തന്റെ വാക്കുകൾ ചിരഞ്ജീവിയുടെ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും കീർത്തി പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു നടന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസർ വിജയ് ആണെന്ന് കീർത്തി പറഞ്ഞത്.

“ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അതിയായ താൽപര്യമുണ്ട്. അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാനത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്.” കീർത്തിയുടെ വാക്കുക

സവാദ് വീണ്ടും ബസിലെന്നും സ്ത്രീകൾ സൂക്ഷിക്കണമെന്നും മസ്താനി; നീ ഒടുക്കത്തെ കളി കളിക്കെന്ന് മറുപടിയുമായി സവാദ്

0
Spread the love

ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ സവാദിനെതിരെ നടിയും മോഡലുമായ മസ്താനി എന്ന നന്ദിത ശങ്കര.. തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബസ് കയറുന്ന സവാദിന്റെ വിഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു മസ്താനിയുടെ പ്രതികരണം. സവാദ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നും അമ്മമാരും പെണ്‍കുട്ടികളും സൂക്ഷിക്കണമെന്നുമാണ് മസ്താനി പറയുന്നത്.

”പരാജയപ്പെട്ടൊരു സംവിധാനം ഇങ്ങനെയാകും. അറിയപ്പെടുന്നൊരു ലൈംഗിക അതിക്രമി, കുറ്റാരോപിതന്‍ സ്വതന്ത്ര്യനായി നടക്കുകയാണ്. വീണ്ടും ബസുകളില്‍ കയറിക്കൊണ്ട്. ബസു കയറി കഷ്ടപ്പെട്ട് ജോലിയ്ക്ക് പോകുന്ന ആ യുവാവിനെ ഞാന്‍ വീണ്ടും ഹണി ട്രാപ്പ് ചെയ്യാന്‍ നോക്കുകയാണോ? അല്ല. ഞാന്‍ അതിന് ശേഷം ബസില്‍ കയറിയിട്ടില്ല. ബസ് എനിക്ക് ട്രോമയാണ്. രണ്ട് പെണ്‍കുട്ടികള്‍ പരാതിപ്പെട്ട, ഇത്രയും വൈറലായി, സീനുണ്ടാക്കി, എന്നിട്ടും അവനില്ലേ ട്രോമ? അവനിതൊന്നും ബാധകമല്ലേ? അന്തസായി വീണ്ടും ബസ് കയറിയിറങ്ങി നടക്കുകയാണ്.” മസ്താനി പറയുന്നു.

‘തൃശ്ശൂര്‍ ബസ് സ്റ്റാന്റില്‍ വച്ചാണ് കാണുന്നതെന്ന് എന്റെയടുത്ത് കുറേപ്പേര്‍ പറഞ്ഞു. തൃശ്ശൂര്‍ ബസ് കയറാന്‍ പോകുന്ന കുട്ടികളും അമ്മമാരും സൂക്ഷിക്കുക. മാസ്‌ക് വച്ചാണ് നടക്കുന്നത്. കണ്ടാല്‍ അവനെ തിരിച്ചറിയണം. സേഫായിരിക്കണം. വിഡിയോ അയച്ചു തന്നവര്‍ എന്നോട് പറഞ്ഞത് ഒരു ബസില്‍ നിന്നിറങ്ങി അടുത്ത ബസിലേക്ക് കയറിയപ്പോഴാണ് അവര്‍ ഈ വിഡിയോ എടുത്തതെന്നാണ്. പിന്നാലെ കയറി ബഹളം വച്ചു” എന്നും മസ്താനി പറയുന്നു.

”ഞാന്‍ പണ്ടേ പറഞ്ഞിരുന്നില്ലേ നിന്നെ വെറുതെ വിടില്ലെന്ന് സവാദേ. നീ ജയിലില്‍ ആയാല്‍ പോരാ, നീ ചാകണം. എന്നാലേ എനിക്ക് സമാധാനം കിട്ടൂ. നീ ഇറങ്ങ്. നിന്നെ തൃശ്ശൂര്‍ ബസ് സ്റ്റാന്‍ഡില്‍ വന്ന് തല്ലും” എന്നും മസ്താനി സ്റ്റോറിയായി പങ്കുവച്ച വിഡിയോയില്‍ പറയുന്നുണ്ട്. മസ്താനിയുടെ പോസ്റ്റിന് കമന്റിലൂടെ മറുപടി നല്‍കി സവാദുമെത്തി.

”ഇടക്ക് റീച്ച് കുറയുമ്പോള്‍ കണ്ടന്റ് ഇല്ലാതാകുമ്പോള്‍ നിനക്ക് എന്റെ ചോര തന്നെ കുടിക്കണം, എല്ലാതെ നിനക്ക് എന്ത്? എന്നെ ചീറ്റ് ചെയ്തിട്ട് എന്നേക്കാള്‍ കൂടുതല്‍ തെറി വിളി കേട്ട നീ സ്വഭാവികമായും വിജയിക്കാന്‍ എന്ത് തോന്ന്യാസവും കാണിക്കും അതൊക്ക നീ ചെയ്ത് പക്ഷേ നീ വീണ്ടും വെളുപ്പിക്കാന്‍ വേണ്ടി കളിക്കേണ്ട കളിയൊക്ക കളി, എല്ലാം നഷ്ടമായാലും നിന്റെ ഇതുപോലുള്ള പോസ്റ്റുകള്‍ ചിന്തിക്കുന് ചിലര്‍ക്ക് എന്റെ കൂടെ നില്‍ക്കാന്‍ പറ്റുന്നുണ്ട് എന്ന് മനസ്സിലായി തുടങ്ങി, നീ കളിക്ക് ഒടുക്കത്ത കളി” എന്നായിരുന്നു സവാദിന്റെ മറുപടി.

”എത്ര ന്യായികരിച്ചിട്ടും എല്ലാ വിധ തോന്ന്യാസം കാട്ടിയിട്ടും പൂര്‍ണമായി നിനക്ക് വെളുപ്പിക്കാന്‍ പറ്റുന്നില്ല ലേ എന്റെ പിറകെ ഞാന്‍ പോകുന്ന വഴിയില്‍ ഇങ്ങന നടന്നോ എന്നിട്ട് ന്യായീകരിച്ച് ന്യയീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂര്‍ണമായി വെളുക്കാന്‍ നോക്ക്, വീഡിയോ എടുക്കാന്‍ പിറക വന്ന മോന്‍ നല്ലോണം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ നടക്കുന്ന വീഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നു” എന്നും സവാദ് പറയുന്നുണ്ട്. ”തെറി കേട്ട നീ വീണ്ടും എന്റെ പിറകെ വരുന്നത് സ്വാഭാവികം, നീ വിജയിക്കാന്‍ എന്ത് വൃത്തികേടും കാണിക്കും, നീ ചെയ്യേണ്ടതൊക്ക ചെയ്യ് , നിനക്ക് വളരാന്‍ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി” എന്നും സവാദ് പറയുന്നു.

ബസ് യാത്രയ്ക്കിടെ തന്നോട് ലൈംഗികാതിക്രമം കാണിച്ച സവാദിനെ വിഡിയോയിലൂടെ മസ്താനി തുറന്ന് കാണിച്ചതും തുടര്‍ന്ന് സവാദിനെ അറസ്റ്റ് ചെയ്തതും വലിയ വാര്‍ത്തയായിരുന്നു. ജാമ്യത്തിലിറങ്ങിയപ്പോള്‍ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരിച്ചതും വാര്‍ത്തയായിരുന്നു.

‘മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീര ശൂര പരാക്രമികളുടെ ഇടയിൽ അനുകൂലിച്ച ഷമ്മിയോട് ബഹുമാനം’; പ്രതികരിച്ച് മല്ലിക സുകുമാരൻ

0
Spread the love

പൃഥ്വിരാജും ഷമ്മി തിലകനും പ്രധാന വേഷത്തിലെത്തിയ ‘വിലായത്ത് ബുദ്ധ’ മികച്ച രീതിയില്‍ തിയേറ്ററുകളില്‍ മുന്നേറുകയാണ്. അതിനിടയില്‍ സിനിമയ്ക്കും ചിത്രത്തിലെ താരങ്ങള്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണവും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ അമ്മയും മുതിര്‍ന്ന നടിയുമായ മല്ലിക സുകുമാരന്‍ ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

‘യഥാ രാജാ തഥാ പ്രജ എന്നും പറഞ്ഞ്, കാശും വാങ്ങി പോക്കറ്റില്‍ ഇട്ട്, കൃഷ്ണന്റെയും വല്ല പെണ്ണിന്റെയും, ഒന്നുമറിയാത്ത കുഞ്ഞിന്റെയും ഒക്കെ ഫോട്ടോയും വെച്ചു പ്രൊഫൈല്‍ ലോക്കും ചെയ്തു മെയ്യനങ്ങാതെ കാശുണ്ടാക്കുന്ന വീരശൂര പരാക്രമികളുടെ ഇടയില്‍ ഷമ്മിയോടും അനുകൂലിച്ചു പ്രതികരിച്ച വ്യക്തിത്വങ്ങളോടും ബഹുമാനം തോന്നുന്നു.’ -ഇതാണ് മല്ലിക സുകുമാരന്‍ കുറിച്ചത്. പൃഥ്വിരാജിനെ കുറിച്ച് ഷമ്മി തിലകന്‍ പറയുന്നൊരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

‘നായകന്‍ പൃഥ്വിരാജ് ആയത് കൊണ്ട് മാത്രമാണ് ‘വിലായത്ത് ബുദ്ധ’യിലെ ഭാസ്‌കരന്‍ മാഷ് എന്ന വേഷം ചെയ്യാന്‍ തനിക്ക് സാധിച്ചതെന്നും നായകനേക്കാള്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതലുള്ളൊരു കഥാപാത്രം എന്നെപ്പോലൊരു നടന് നല്‍കാനുള്ള മനസ്സുള്ള വ്യക്തിയാണ്, മറ്റൊരാളാണെങ്കില്‍ എനിക്ക് അങ്ങനെയൊരു വേഷം ചെയ്യാന്‍ പറ്റില്ല, അതിന് ജീവിതകാലം മുഴുവന്‍ രാജുവിനോടും ചിത്രത്തിന്റെ സംവിധായകനോടും താന്‍ കടപ്പെട്ടിരിക്കും’ എന്നാണ് ഷമ്മി തിലകന്‍ വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

സിനിമയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളിലും ഷമ്മി തിലകന്‍ തന്റെ നിലപാട് അറിയിച്ചിരുന്നു. ചിത്രത്തില്‍ അഭിനയിച്ച താനടക്കമുള്ള എല്ലാവരോടുമുള്ള ക്രൂരതയാണ് ചിത്രത്തിന് എതിരായ സൈബര്‍ ആക്രമണമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തുകാരനായ ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്ത നോവലിനെ ആസ്പദമാക്കി അതേപേരില്‍ ജയന്‍ നമ്പ്യാര്‍ ഒരുക്കിയ ‘വിലായത്ത് ബുദ്ധ’യെ ലക്ഷ്യമിട്ടുകൊണ്ട് മതപരവും രാഷ്ട്രീയപരവുമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയ യൂട്യൂബ് ചാനലിനെതിരെ കഴിഞ്ഞദിവസം സൈബര്‍ സെല്ലില്‍ സിനിമയുടെ നിര്‍മാതാവ് സന്ദീപ് സേനന്‍ പരാതി നല്‍കിയിരുന്നു. ‘ഫസ്റ്റ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് പരാതി. സിനിമയെയും അണിയറപ്രവര്‍ത്തകരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും മത-രാഷ്ട്രീയ വിദ്വേഷം വളര്‍ത്തുന്നതുമായ രീതിയിലാണ് സിനിമയ്ക്ക് എതിരെയുള്ള പ്രചാരണം നടക്കുന്നത്. അതേസമയം ചിത്രത്തിന് എല്ലാത്തരം പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. എവിഎ പ്രൊഡക്ഷന്‍സിനുവേണ്ടി എ.വി. അനൂപുമായി ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ് ‘വിലായത്ത് ബുദ്ധ’യുടെ തിരക്കഥ രചിച്ചത്. ഷമ്മി തിലകന്‍, രാജശ്രീ, പ്രിയംവദ, അനു മോഹന്‍, ടി.ജെ. അരുണാചലം തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്.

നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് എത്ര ലജ്ജാകരമാണ്! കുറിപ്പുമായി മീര വാസുദേവൻ

0
Spread the love

അടുത്തിടെയാണ് താൻ വിവാഹമോചിതയായ വിവരം നടി മീര വാസുദേവൻ പങ്കുവച്ചത്. കാമറാമാനായ വിപിൻ പുതിയങ്കമായിരുന്നു മീരയുടെ മുൻ ഭർത്താവ്. ഇപ്പോഴിതാ ജീവിതം, സ്വാതന്ത്ര്യം, ബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ശ്രദ്ധേയമായ കുറിപ്പുകൾ പങ്കുവച്ചിരിക്കുകയാണ് മീര. മീരയുടെ ഇൻസ്റ്റഗ്രാം കുറിപ്പുകൾ വ്യക്തിപരമായ അനുഭവങ്ങളും വീക്ഷണങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു.

മീര പങ്കുവച്ച കുറിപ്പുകൾ

‘‘വിവാഹം, പ്രണയബന്ധം, ഒരു സിറ്റുവേഷൻഷിപ്പ്, സാധാരണ ഡേറ്റിങ് എന്നിവയുടെ രുചി ഞാൻ അറിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശുപാർശ ചെയ്യുന്നത് യാത്രകളെയാണ്.’’ ‘‘ചിലപ്പോൾ സുഹൃത്തുക്കളല്ല നമ്മളോട് തെറ്റ് ചെയ്യുന്നത്, അവർ അർഹിക്കാത്ത ഒരു വിഭാഗത്തിൽ നമ്മൾ ഉൾപ്പെടുത്തിയ ആളുകളാണ്. ചിലർ സുഹൃത്തുക്കളായിരുന്നില്ല, വെറും പരിചയക്കാർ മാത്രമായിരുന്നു.’’

‘‘ചതിക്കാത്ത, പുറത്തുപോകാത്ത, കളികൾ കളിക്കാത്ത, തനിക്കെന്താണ് വേണ്ടതെന്ന് അറിയുന്ന, തനിക്കുള്ളതിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന, വ്യക്തമായി കാര്യങ്ങൾ സംസാരിക്കുന്ന, സ്വന്തം മൂല്യം തിരിച്ചറിയുന്ന, എന്നാൽ നിങ്ങളെ മാത്രം ആഗ്രഹിക്കുന്ന ഒരു സ്ത്രീയെ നഷ്ടപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. എത്ര ലജ്ജാകരമാണ് അത്.’’

വിവാഹബന്ധം വേർപെടുത്തിയെങ്കിലും, പുതിയ ജീവിതത്തെയും സ്വാതന്ത്ര്യത്തെയും ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കുന്നതിന്റെ സൂചനകളാണ് മീരയുടെ കുറിപ്പുകൾ നൽകുന്നത്. കഴിഞ്ഞ വർഷം മേയ് മാസമാണ് 43കാരിയായ മീര വാസുദേവൻ പാലക്കാട് സ്വദേശിയായ വിപിൻ പുതിയങ്കവുമായി വിവാഹിതയായത്.

ഇത് താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു. കോയമ്പത്തൂരിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം. ‘കുടുംബവിളക്ക്’ എന്ന പരമ്പരയുടെ സെറ്റിൽ വച്ചാണ് മീരയും വിപിനും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും. ഈ സീരിയലുകളുടെ കാമറാമാനായും വിപിൻ പ്രവർത്തിച്ചിട്ടുണ്ട്.

പക്ഷെ അവരുടെ വീട്ടിലെ അലമാരയിൽ ഉള്ളതിലേക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ എന്റെ അലമാരയിലുണ്ട്: സംയുക്ത വർമ്മ

0
Spread the love

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് സംയുക്ത വർമ്മ. സിനിമയിൽ സജീവമായിരുന്ന താരം വിവാഹശേഷം അഭിനയത്തിൽ നിന്ന് നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്. നടൻ ബിജു മേനോനാണ് സംയുക്തയുടെ ഭർത്താവ്. സംയുക്തയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിനായി ആരാധകർ ഇപ്പോഴും കാത്തിരിക്കുകയാണ്. അതിനിടയിലാണ് താരത്തിന്റെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ തെറ്റായധാരണയെക്കുറിച്ചും സംയുക്ത തുറന്നുപറഞ്ഞിട്ടുണ്ട്.

‘സിനിമയിലേക്ക് വരുന്നതിന് മുൻപ് ഞാൻ മോഡലിംഗ് ചെയ്തിട്ടുണ്ടായിരുന്നു. അഭിനയിക്കണമെന്ന് ഒരാഗ്രഹവും ഉണ്ടായിരുന്നില്ല. സിനിമ മോശം ഫീൽഡാണെന്നായിരുന്നു എന്റെ തെ​റ്റിദ്ധാരണ. ചിലപ്പോൾ അതെന്റെ പ്രായത്തിന്റെ പ്രശ്നമായിരിക്കും. ആ സമയത്ത് വന്ന സിനിമകൾ ഞാൻ വേണ്ടെന്ന് വച്ചിരുന്നു. ഇപ്പോൾ നന്നായി കുടുംബജീവിതം നയിക്കുകയാണ്. അഭിനയിക്കില്ലയെന്ന വാശിയൊന്നുമില്ല. ഏത് പ്രായത്തിൽ വേണമെങ്കിലും അഭിനയിക്കാമല്ലോ. അഭിനേതാക്കൾക്ക് അങ്ങനെയൊരു ഭാഗ്യമുണ്ട്. ഒരുപക്ഷേ ഭാവിയിൽ സിനിമയിലേക്ക് തിരിച്ചുവരികയാണെങ്കിൽ ‘മനസിനക്കരെ’ സിനിമയിൽ ഷീലാമ്മ ചെയ്തതുപോലുളള കഥാപാത്രത്തെ അവതരിപ്പിക്കണമെന്നുണ്ട്.

അധികം പഠിക്കാത്തതിൽ ഒരു സങ്കടവുമില്ല. എന്റെ കൂടെപഠിച്ച മിക്കവകരും ബിഎയും എംഎയും എംഫിലുമെല്ലാം എടുത്തതാണ്. പക്ഷെ അവരുടെ വീട്ടിലെ അലമാരയിൽ ഉള്ളതിലേക്കാൾ കൂടുതൽ പുരസ്‌കാരങ്ങൾ എന്റെ അലമാരയിലുണ്ട്. ഇത് എന്റെ മനോഭാവമാണ്. എല്ലാവരും അങ്ങനെയായിരിക്കണമെന്നില്ല. അവർക്ക് വിദ്യാഭ്യാസത്തിൽ നിന്ന് പോസി​റ്റീവ് പോയിന്റുകൾ കിട്ടിയിട്ടുണ്ടെങ്കിൽ എനിക്കും വേറെ രീതിയിൽ കിട്ടിയിട്ടുണ്ട്. ഞാൻ നല്ലൊരു വിദ്യാർത്ഥി അല്ലാത്തതുകൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്. പക്ഷെ ഞാൻ സാധാരണ ജീവിതം നയിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കിട്ടുന്ന പ്രാധാന്യം എവിടെ നിന്നും ലഭിക്കില്ലായിരുന്നു’- സംയുക്ത വർമ്മ പറഞ്ഞു.

‘ഇപ്പോൾ പറഞ്ഞത് ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും, ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും’; വിമർശിച്ച് എസ് ശാരദക്കുട്ടി

0
Spread the love

ഫെമിനിസ്റ്റാണോ എന്ന ചോദ്യത്തിന് നടിയും അവതാരകയുമായ മീനാക്ഷി നൽകിയ മറുപടിയെ വിമർശിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി. മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു എന്നും യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയുമെന്നും ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ശാരദക്കുട്ടി പറയുന്നു.

ചോദ്യം ഫെമിനിസ്റ്റാണോ…. ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ‘ഫെമിനിസം.’ എന്നായിരുന്നു മീനാക്ഷിയുടെ പരാമർശം. എന്നാൽ ഇതിനെ എതിർത്തുകൊണ്ടാണ് ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയത്.

ഫേസ്ബുക്ക് പോസ്റ്റ്

മീനാക്ഷി പണ്ട് പറഞ്ഞതും topsinger ൽ എല്ലാവരും പൊട്ടിച്ചിരിച്ചതുമായ പഞ്ഞി – ഇരുമ്പ് തമാശ ഓർക്കുന്നു.
ഒരു കിലോ പഞ്ഞിയും ഒരു കിലോ ഇരുമ്പും തൂക്കം ഒന്നാണെങ്കിലും അനുഭവം രണ്ടല്ലേ? ആണും പെണ്ണും ഒരേ അവകാശങ്ങളുള്ളവരെങ്കിലും അനുഭവത്തിൽ രണ്ടാകുന്നതു പോലെ.

ഫെമിനിസ്റ്റാണോ എന്ന സ്വന്തം ചോദ്യത്തിന് മീനാക്ഷി നൽകിയ ഉത്തരം താഴെ കൊടുക്കുന്നു.
“ചോദ്യം ഫെമിനിസ്റ്റാണോ….
ഉത്തരം എപ്പോഴും പറയുന്നതുപോലെ എൻ്റെ ചെറിയ അറിവിൽ ചെറിയ വാചകങ്ങളിൽ … ഒരു സ്ത്രീ തൻ്റെ അതേ അവകാശങ്ങളുള്ള ഒരു പുരുഷനെ അതിൽ (അവകാശങ്ങളിൽ) നിന്നും വിലക്കിക്കൊണ്ട് സ്വന്തം മൂല്യങ്ങൾ നേടാൻ ശ്രമിച്ചാൽ അത് തെറ്റാണ് എന്ന് പറയുന്നിടത്താണ് എൻ്റെ ‘ഫെമിനിസം.’….”

മീനാക്ഷി ജീവിതം തുടങ്ങിയിട്ടേയുള്ളു. യഥാർഥ ജീവിതം ജീവിച്ചു തുടങ്ങുമ്പോഴേക്ക് ഈ അഭിപ്രായം ഉറപ്പായും മാറ്റിപ്പറയും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
യഥാർഥ വിദ്യാഭ്യാസം തിരിച്ചറിവുകളിലേക്ക് കൊണ്ടുപോകും. ഇംഗ്ലീഷ് സാഹിത്യ പഠനം ലോകമെമ്പാടുമുള്ള സ്ത്രീയനുഭവങ്ങളുടെ സമാനതകളിലേക്ക് മീനുവിനെ നയിക്കട്ടെ. അതിന് പ്രേരണയാകുന്ന മികച്ച അധ്യാപകരെ കിട്ടട്ടെ.
ഇപ്പോൾ പറഞ്ഞത് topsinger വേദിയിൽ MG അങ്കിളിൻ്റെ ഒക്കെ മുന്നിൽ മാത്രം പറയാവുന്ന പല പൊട്ടത്തരങ്ങളിൽ ഒരു പൊട്ടത്തരമായി മാത്രം അന്ന് മീനാക്ഷി തിരിച്ചറിയും.
ദളിത് അനുഭവങ്ങളെ കുറിച്ച് മീനാക്ഷി പറഞ്ഞതൊക്കെ സ്വന്തം ബോധ്യങ്ങളാണെങ്കിൽ അതേ യുക്തി മാത്രം മതി സ്ത്രീയനുഭവങ്ങൾ മനസ്സിലാക്കാനും.
പക്ഷേ, അങ്ങനെ പറയുമ്പോൾ മുൻപു ലഭിച്ച കയ്യടിയും പ്രോത്സാഹനവും കിട്ടില്ല, ജനപ്രിയതയെയും ബാധിക്കും. മറ്റൊരു ‘പ്രിയങ്ക’രി മാത്രം ആയിരിക്കുക എന്ന ലക്ഷ്യത്തിൽ നിന്ന് മാറി നടക്കാനാകട്ടെ
എസ്. ശാരദക്കുട്ടി

‘ഒരുപാട് നാളത്തെ ആ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു’; സന്തോഷവാർത്തയുമായി നടി അനു സിതാര

0
Spread the love

വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം സഫലമായതിലുള്ള സന്തോഷം പങ്കിടുകയാണ് നടി അനു സിതാര. യുഎഇയിൽ കമലദളം എന്ന പേരിൽ കലാവിദ്യാലയം ആരംഭിച്ചിരിക്കുകയാണ് നടി.ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അനു സിതാര ഈ സന്തോഷ വാർത്ത പങ്കിട്ടത്. “ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും.” “വർഷങ്ങളായി ഞാൻ മനസ്സിൽ കൊണ്ടുനടന്ന ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമാവുകയാണ്. യുഎഇയിൽ എൻ്റെ സ്വന്തം കലാ വിദ്യാലയമായ ‘കമലദളം’ പരിചയപ്പെടുത്തുന്നതിൽ ഞാൻ അഭിമാനിക്കുന്നു,” അനു സിതാര കുറിച്ചു. 

വയനാട്ടുകാരിയായ അനു സിത്താര കലാമണ്ഡലത്തിലാണ് പഠിച്ചത്. കലോത്സവ വേദികളിലൂടെയായിരുന്നു അനു മലയാള സിനിമയില്‍ എത്തിയത്. 2013ല്‍ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത’പൊട്ടാസ് ബോംബ്’ ആയിരുന്നു അനുവിന്റെ ആദ്യ സിനിമ. പിന്നീട് ഇന്ത്യന്‍ പ്രണയകഥയില്‍ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം ചെയ്തു. പിന്നീട് ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍തോട്ടം, അച്ചായന്‍സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

കാലുകുത്തി നടക്കാൻ കഴിയുന്നതുവരെ അത് ചെയ്യും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

0
Spread the love

പാർട്ടി പരിപാടികളിൽ താൻ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സസ്‌പെൻഷനായതിനാൽ മാറി നിൽക്കുന്നുവെന്നും നേതാക്കൾ പറഞ്ഞത് അനുസരിക്കുന്നുണ്ടെന്നും രാഹുൽ വ്യക്തമാക്കി. തന്നെ എംഎൽഎ ആക്കാൻ അധ്വാനിച്ചവർക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത്. കാലുകുത്തി നടക്കാൻ കഴിയുന്നതുവരെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ സുധാകരൻ രംഗത്തെത്തിയിരുന്നു.രാഹുൽ സജീവമാകണമെന്ന് പറഞ്ഞ സുധാകരൻ രാഹുൽ നിരപരാധിയാണെന്നും അഭിപ്രായപ്പെട്ടു. രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയിയെന്നും അദ്ദേഹത്തിനൊപ്പം വേദി പങ്കിടുമെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കെ സുധാകരനെ ഈ പരമാർശം തള്ളി കെ മുരളീധരൻ രംഗത്തെത്തിയിരുന്നു. രാഹുൽ നിലവിൽ സസ്‌പെൻഷനിലാണ്. നേതാക്കളോടൊപ്പം വേദി പങ്കിടാൻ രാഹുലിന് അനുമതിയില്ലെന്നും കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘പാർട്ടിക്ക് കൂടുതൽ നടപടി ഇപ്പോൾ സ്വീകരിക്കാൻ കഴിയില്ല. പെൺകുട്ടി ധെെര്യമായി മുന്നോട്ടുവരട്ടെ. നിലവിൽ ചാനലിലെ ശബ്ദം മാത്രമേയുള്ളൂ. പെൺകുട്ടി മുന്നോട്ടുവന്നാൽ പൊതുസമൂഹം പിന്തുണ നൽകും. ഓരോ പ്രദേശത്തും ആരൊക്കെ പ്രചരണത്തിനിറങ്ങണമെന്ന് അവിടുത്തെ സ്ഥാനാർത്ഥികൾക്ക് തീരുമാനിക്കാം. കെ സുധാകരന്റെ അനുകൂല പരാമർശത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണ്’- മുരളീധരൻ വ്യക്തമാക്കി. കൂടാതെ ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രികൾ കുറ്റക്കാരാണെന്ന് കരുതുന്നില്ലെന്നും തന്ത്രിമാരെ ചാരി യഥാർത്ഥ പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കേണ്ടന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts