Home Blog Page 20

പ്രായപരിധി പിണറായിക്ക് ബാധകമാകില്ല ; സംസ്ഥാന കമ്മിറ്റിയിലും പിബിയിലും ഇളവ്

0
Spread the love

കേരളാ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ പിണറായി വിജയന് സംസ്ഥാന കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സിപിഎം ഇളവ് നൽകും. പ്രായപരിധി പിണറായി വിജയന് ബാധകമാകില്ല. കണ്ണൂരിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവ് ഇ പി ജയരാജനെ കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്താനും ധാരണയായെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. സമ്മേളന സമയത്ത് പ്രായപരിധി 75 ആകുന്നവരെ ഒഴിവാക്കാനാണ് വ്യവസ്ഥയെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിശദീകണം. അതിനാൽ ഇപിക്കും തൽക്കാലം കേന്ദ്ര കമ്മിറ്റിയിൽ തുടരാം.

കേരളത്തിലാണ് സിപിഎമ്മിന് നിലവിൽ ഭരണമുള്ളത്. അതിനാൽ കേരളത്തിൽ ഭരണം നിലനിർത്തുകയെന്നത് ദേശീയ തലത്തിലും സിപിഎമ്മിന് വളരെ പ്രധാനമാണ്. പശ്ചിമ ബംഗാളിലടക്കം അധികാരത്തിൽ ഉടൻ തിരിച്ചെത്തുകയെന്നത് അപ്രായോഗികമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിൽ നിന്നുള്ള നേതാക്കൾക്ക് കൂടുതൽ പരിഗണന ലഭിച്ചേക്കും.

നേരത്തെ എഴുന്നേറ്റാൽ തന്നെ മനസ്സിന്റെ പാതി പ്രശ്‌നം മാറുമെന്ന് പഠനം; അറിയാം..

0
Spread the love

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനമാണ് മാനസികാരോഗ്യവും. കഴിഞ്ഞ കുറച്ച് കാലങ്ങളായാണ് മാനസികാരോഗ്യം എന്നവാക്കിനെ പറ്റി ആളുകള്‍ കൂടുതലായി അറിയാന്‍ ശ്രമിച്ചത്. എന്നിരുന്നാലും ശാരീരിക ആരോഗ്യം പോലെ മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നുണ്ടോ എന്നത് ചോദ്യചിഹ്നമാണ്.

നമുക്ക് ഏതൊക്കെ സമയങ്ങളിലാണ് ഉത്സാഹം, തളര്‍ച്ച എന്നിവ അനുഭവപ്പെടുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ദിവസത്തില്‍ തന്നെ പല സമയങ്ങളും നല്ലതായും മോശമായും തോന്നാം. എന്നാല്‍ രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നത് നമ്മുടെ പകുതി പ്രശ്നങ്ങളും പരിഹരിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരുടെ പഠനം അനുസരിച്ച് ആളുകളുടെ സന്തോഷം,  സംതൃപ്തി എന്നിവയെല്ലാം രാവിലെ ഏറ്റവും ഉയർന്ന നിലയിലും രാത്രിയിൽ ഏറ്റവും താഴ്ന്ന നിലയിലും കാണപ്പെടുന്നു എന്ന് പറയുന്നു. 

കഴിഞ്ഞ ആഴ്‌ചയിൽ, നിങ്ങൾക്ക് എത്രമാത്രം സന്തോഷം തോന്നി? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എത്രത്തോളം സംതൃപ്തനായിരുന്നു? നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ എത്രത്തോളം വിലപ്പെട്ടതാണെന്ന് നിങ്ങൾക്ക് തോന്നിയിട്ടുണ്ട്? ആളുകളോടുള്ള ഇത്തരത്തിലുള്ള ചോദ്യങ്ങളും പഠനത്തിനാധാരമായിരുന്നു.

വേനല്‍കാലം, ശൈത്യകാലം പോലുള്ള കാലവസ്ഥകള്‍ വരെ മാനസികാരോഗ്യത്തില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും പഠനം പറയുന്നു. അതിനാല്‍ തന്നെ ഒരു ദിവസം സന്തോഷകരമായി തുടങ്ങി അവസാനിപ്പിക്കാന്‍  രാവിലെ എഴുന്നേല്‍ക്കുന്നത് ഒരു പരിധിവരെ സഹായിക്കും.

ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല; പക്ഷേ എന്റെ മറുപടി ഇതാണ്! വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിഖിലയുടെ മറുപടി..

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തോടും പാരന്റ്ഷിപ്പിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്.

‘എനിക്ക് കല്യാണം കഴിക്കാൻ താത്പര്യമില്ല. ഇത് തഗ്ഗായ മറുപടിയല്ല. ഞാൻ ശരിക്കും പറയുന്ന മറുപടിയാണ്. ഞാൻ ആരോടും കല്യാണം കഴിക്കണ്ടെന്ന് പറയില്ല. എനിക്ക് ഇപ്പോൾ വിവാഹം ചെയ്യാൻ താത്പര്യമില്ലെന്ന് മാത്രമേ പറയാനുള്ളൂ’ എന്നാണ് വിവാഹം കഴിക്കുന്നില്ലേയെന്ന ചോദ്യത്തിനു താരം ഉത്തരം നൽകിയത്.

അതേസമയം പാരന്റ്ഷിപ്പിനെ കുറിച്ചും താരം വ്യക്തമാക്കി. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തോന്നാറില്ലെന്നാണ് നടി പറഞ്ഞത്. സോഷ്യൽ പ്രഷറിന്റെ പേരിൽ കുട്ടികളുണ്ടാക്കുകയെന്നതിനോട് എനിക്ക് താത്പര്യമില്ല. എന്റെ കാര്യമാണ് ചോദിക്കുന്നതെങ്കിൽ, എന്നെ അങ്ങനെ ഒരാൾക്ക് ഫോഴ്സ് ചെയ്ത് ചെയ്യിക്കാനാകില്ല. എനിക്കതിന് താത്പര്യമില്ലെന്ന് ഞാൻ ചിലപ്പോൾ പറയും. എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യമില്ലാത്തതിനാൽ ചിലർക്ക് സോഷ്യൽ പ്രഷർ പ്രശ്നമായി വരും. കല്യാണം കഴിച്ചവർക്ക് കുട്ടികൾ ഉണ്ടാകാത്തത് ഒരു പ്രശ്നമായി തനിക്ക് തോന്നാറില്ലെന്ന് നടി നിഖില വിമൽ. അതൊക്കെ ആ ദമ്പതികളുടെ ചോയ്സാണ്. ഞാൻ അമ്മയാവാൻ പ്രിപ്പേർഡ് ആണോ, അല്ലെങ്കിൽ അച്ഛനാകാൻ പ്രിപ്പേർഡാണോയെന്നതൊക്കെ അവിടെ വിഷയമാണെന്നും നിഖില വ്യക്തമാക്കി.

ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത ഹിന്ദി നടന്റെ പേരിൽ 72 കോടി രൂപയുടെ സ്വത്ത് എഴുതിവെച്ച് വീട്ടമ്മ; താൻ അസ്വസ്ഥനാണെന്ന് നടൻ

0
Spread the love

സെലിബ്രിറ്റികളോട് ആരാധന മൂത്ത് പല തരം പ്രാന്ത് ചെയ്യുന്നതിൽ എന്നും മുൻപന്തിയിലാണ് ഇന്ത്യക്കാർ. ഇഷ്ട താരങ്ങളുടെ പേരിൽ അമ്പലം കെട്ടി പ്രതിഷ്‌ഠ നടത്തുന്നവരും ശരീരത്തിൽ താരങ്ങളുടെ പേരോ മുഖമോ പച്ചകുത്തുന്നവരും പണം ചിലവഴിച്ച് താരങ്ങളെ സന്തോഷിപ്പിക്കാൻ പരിപാടികൾ നടത്തുന്നവരുമൊക്കെ കാലക്രമേണ നമുക്ക് പരിചിതരാണ്. എന്നാൽ കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകൾ ആരെങ്കിലും മറ്റൊരാളുടെ പേരിൽ എഴുതി ചേർക്കുമോ? അതിപ്പോ എത്രയൊക്കെ ആരാധന മൂത്തെന്ന് പറഞ്ഞാലും. ഇത്തരത്തിൽ ഇഷ്ടതാരത്തിനായി 72 കോടിയുടെ സ്വത്തുക്കൾ ആണ് ഒരു ആരാധിക ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരിൽ ഈയടുത്ത് എഴുതി വച്ചത്.

മുംബൈയില്‍ നിന്നുള്ള വീട്ടമ്മയാണ് നിഷാപാട്ടീല്‍. മാരകമായ രോഗത്തോട് പൊരുതി ജീവിതത്തോട് വിടപറഞ്ഞ നിഷ ജീവിതത്തിലൊരിക്കലും സഞ്ജയ് ദത്തിനെ നേരില്‍ കണ്ടിട്ടുപോലുമില്ല. തനിക്ക് ശേഷം തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നത്രെ. എന്തായാലും സംഭവത്തിലൂടെ സഞ്ജയ് ദത്തിനെ വരെ ഞെട്ടിച്ചിരിക്കുകയാണ് നിഷാപാട്ടീല്‍. നിഷയുടെ മരണശേഷം പൊലീസാണ് അവരുടെ വില്‍പ്പത്രത്തില്‍ സഞ്ജയ് ദത്തിന് കോടികളുടെ സ്വത്ത് എഴുതിവെച്ച കാര്യം താരത്തെ അറിയിച്ചത്.

അതേസമയം ഇത്രയും വലിയ രൂപയാണെങ്കിൽ പോലും സ്വത്തിന് അവകാശവാദം ഉന്നയിക്കില്ലെന്നാണ് സഞ്ജയ് ദത്തിന്‍റെ നിലപാട്. വീട്ടമ്മയെ തനിക്ക് പരിചയമില്ലെന്നും 72 കോടി രൂപയുടെ സ്വത്ത് അവകാശപ്പെടാന്‍ നടന് ഉദ്ദേശ്മില്ലെന്നും സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കുന്നതിന് ആവശ്യമായ ഏത് നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സ്ഥിരീകരിച്ചു
‘ഞാന്‍ ഒന്നും അവകാശപ്പെടില്ല, എനിക്ക് നിഷയെ അറിയില്ലായിരുന്നു, മുഴുവന്‍ സംഭവവും എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരിക്കുന്നു’ എന്നുമായിരുന്നു വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതിനു പിന്നാലെ താരം പ്രതികരിച്ചത്.

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’ 50 കോടി ക്ലബ്ബിലേക്ക്; കളക്ഷനിൽ കുതിപ്പ്

0
Spread the love

ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി മുന്നോറുകയാണ് കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’. 10 ദിവസത്തിനുള്ളിൽ ലോകമെമ്പാട് നിന്നും 38 കോടിയോളം ചിത്രം കളക്ട് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ ഒരാഴ്ചകൊണ്ട് ചിത്രം 50 കോടി കളക്ഷനിലേക്കെത്തേക്കുമെന്നാണ് പ്രതീക്ഷകൾ. കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായ അഞ്ചാം പാതിരയുടെ കളക്ഷൻ റെക്കോഡ് ചിത്രം മറികടക്കുമെന്നാണ് ചിത്രത്തിന്‍റെ കുതിപ്പ് സൂചിപ്പിക്കുന്നത്.

കേരളത്തിന് പുറത്തുള്ള തിയറ്ററുകളിൽ മാർച്ച് മാസത്തിലാണ് ചിത്രം റിലീസിനെത്തുക. നായാട്ട് , ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് ചിത്രത്തിന്റെ സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ സഹ സംവിധായകൻ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമ നിർമിച്ചത്.

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കിയത്. ‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. കുഞ്ചാക്കോ ബോബൻ, പ്രിയാമണി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിലെത്തുന്നു. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കഞ്ചാവും മയക്കുമരുന്നും കേരളത്തിൽ സുലഭം; ഒരു പിണറായി സർക്കാർ കൂടി വന്നാൽ മാതാപിതാക്കൾ മക്കളുടെ കൈകൊണ്ട് ചാവേണ്ട അവസ്ഥ വരുമെന്ന് മുരളീധരൻ

0
Spread the love

സംസ്ഥാനത്ത് ലഹരി ഉപയോഗവും കൊലപാതകവും ആക്രമണങ്ങളും അനിയന്ത്രിതമായി കൂടുന്ന സാഹചര്യത്തിൽ സർക്കാരിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും പൊതുജനവും. ഈ അവസരത്തിൽ പിണറായി സർക്കാർ കേരളത്തിൽ വീണ്ടും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടുന്ന അവസ്ഥ വരുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

അത്രയേറെ കഞ്ചാവും ലഹരിയും കേരളത്തിൽ ഒഴുകിക്കൊണ്ടിരിക്കുകയാണ്. അതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ. ജനങ്ങളെ വെറുപ്പിക്കുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് പിണറായി വിജയനെന്നും മുരളീധരൻ കുറ്റപ്പെടുത്തി എല്ലാ മേഖലയിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. കുട്ടികളുടെ അവസ്ഥ എന്താണിവിടെ? ഇന്ന് പരീക്ഷ എഴുതേണ്ട കുട്ടി ജീവിച്ചിരിപ്പുണ്ടോ? എന്താണ് കാരണം, മയക്കുമരുന്ന്. മദ്യത്തേക്കാൾ മാരകമായ കഞ്ചാവും മയക്കുമരുന്നും ഇന്ന് നമ്മുടെ സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് കുട്ടികൾ കൊല്ലണമെന്ന വാശിയിലാണ് ചെയ്യുന്നത്.

താമരശേരിയിൽ ആ കുഞ്ഞ് മരണപ്പെട്ടത് തലയോട്ടി തകർന്നിട്ടല്ലേ. ആ കൊന്ന കുട്ടിയുടെ പിതാവ്. അയാളാണ് ആയുധം കൊടുത്തയച്ചത്. അയാൾ ടിപി ചന്ദ്രശേഖരനെ കൊന്ന കേസിലെ പ്രതികളുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ വൈറലാണിപ്പോൾഈ സർക്കാരിന് ഉത്തരവാദിത്തമില്ലേ? നാട്ടുകാർക്ക് ജോലി കഞ്ചാവ് പിടിക്കലാണോ? അതിന് ഇവിടെ എക്‌സൈസ് ഇല്ലേ. എന്നിട്ട് ജനങ്ങളോട് പ്രതിജ്ഞയെടുക്കാൻ പറയുക. ഈ പ്രതിജ്ഞ എടുത്തിട്ട് വല്ല കാര്യമുണ്ടോ. അതാണ് ഇവിടുത്തെ അവസ്ഥ. ഗോവിന്ദൻ മാഷ് പറയുന്നു. ഞങ്ങൾ മുന്നാമതും വരും എന്ന്. നിങ്ങൾ മൂന്നാമതും വന്നാൽ മക്കൾ പിതാക്കളുടെ കൈ കൊണ്ടും മാതാപിതാക്കൾ മക്കളുടെ കൈ കൊണ്ടും കൊല്ലപ്പെടും’- മുരളീധരൻ പറഞ്ഞു.

കാമത്തോടെ അല്ല കാണുന്നത്; മറ്റ് ദുരുദ്ദേശങ്ങളുമില്ല; ബാലയുടെ മുൻ ഭാര്യയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് ആറാട്ടണ്ണൻ

0
Spread the love

നടൻ ബാലയുടെ മുൻ പങ്കാളി ഡോ.എലിസബത്ത് ഉദയനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്ന് ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹാഭ്യർത്ഥന നടത്തിയത്. എലിസബത്തിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാണ് പബ്ളിക്കായി വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് സന്തോഷ് വർക്കി പറഞ്ഞു.

‘ഞാൻ നിങ്ങളുടെ വീഡിയോകൾ കണ്ടു. നിങ്ങൾ പറഞ്ഞ പല കാര്യത്തിനും ഞാൻ സാക്ഷിയായിരുന്നു. നിങ്ങളുടെ നമ്പർ കിട്ടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിങ്ങൾക്ക് ഒരുപാട് മോശം അനുഭവം ഉണ്ടായി, ട്രോമയിലൂടെ കടന്നുപോയി. ഞാനും അതൊക്കെ അനുഭവിച്ചിട്ടുള്ള ആളാണ്. നിങ്ങളൊരു ഡോക്‌ടറാണ്, ഞാൻ എഞ്ചിനീയറും. നിങ്ങളുമായി ബന്ധപ്പെടാൻ ഒരുപാട് ശ്രമിച്ചിട്ടും നടന്നില്ല, അതിനാലാണ് ഇങ്ങനെ സംസാരിക്കുന്നത്.

നമ്മൾ തമ്മിൽ ഒരുപാട് സാമ്യതകളുണ്ട്. നിങ്ങൾക്ക് ഇനിയും കല്യാണം കഴിക്കാൻ താത്‌പര്യമുണ്ടെങ്കിൽ എനിക്ക് നിങ്ങളെ കല്യാണം കഴിക്കാൻ താത്‌പര്യമുണ്ട്. നമ്മൾ രണ്ടുപേരും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയവരാണ്. എന്നെക്കാൾ കൂടുതൽ പ്രശ്നങ്ങൾ അനുഭവിച്ചത് നിങ്ങളാണ്. ബാല എന്നെ എന്തുവേണമെങ്കിലും ചെയ്യാം, നിങ്ങളെയും ചെയ്യാം. നിങ്ങൾക്ക് താത്‌പര്യമുണ്ടെങ്കിൽ കല്യാണം കഴിക്കാൻ ഞാൻ തയ്യാറാണ്. മറ്റ് ദുരുദ്ദേശങ്ങളൊന്നുമില്ല’- എന്നാണ് സന്തോഷ് വർക്കി പറഞ്ഞത്.

ഇക്കാര്യം ഫേസ്‌ബുക്ക് കുറിപ്പിലൂടെയും സന്തോഷ് വർക്കി വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ ഡോ എലിസബത്ത് ഉദയനെ കാമത്തോടെ അല്ല കാണുന്നത്. ആരും തെറ്റിദ്ധരിക്കരുത്. ഞാനും ഒസിഡി മരുന്ന് കഴിക്കുന്ന ആളാണ്. അവരും ഡിപ്രഷൻ മരുന്ന് കഴിക്കുന്ന ആളാണ്. ഞാൻ എഞ്ചിനീയർ ആണ്. ഇപ്പോൾ പിഎച്ച്‌ഡി ചെയുന്നു. അവർ ഡോക്ടർ ആണ്. എന്റെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. അവരുടെ ഫാമിലി അക്കാഡമിക് ഓറിയന്റഡ് ആണ്. നല്ല ഉദ്ദേശത്തോടെയാണ് ഇത് പറയുന്നത്’- എന്നാണ് സന്തോഷ് വർക്കി ഫേസ്‌ബുക്കിൽ കുറിച്ചത്.

മുൻ ഭാര്യ മറ്റൊരു ജീവിതത്തിലേക്ക് കടന്ന ദിവസം ബാല ഉറങ്ങിയില്ല; തന്നെയും ഉറങ്ങാൻ സമ്മതിക്കാതെ വീഡിയോ കാണാൻ നിർബന്ധിച്ചു, വെളിപ്പെടുത്തി എലിസബത്ത്

0
Spread the love

മുൻ ഭാര്യമാരും നടൻ ബാലയുമായുള്ള തുറന്ന പോരാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിട്ടുള്ള ചർച്ചകളിൽ ഒന്ന്. വേർപിരിയലുമായി ബന്ധപ്പെട്ട കേസിലെ രേഖകളിൽ വ്യാജ ഒപ്പു വെച്ചു എന്നും തന്റെ മകൾക്കായി ബാല ആകെ നൽകിയ ഇൻഷുറൻസ് തന്നെ അറിയിക്കാതെ പിൻവലിച്ചു എന്നും ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ അമൃത സുരേഷ് ആയിരുന്നു ആദ്യം രംഗത്തെത്തിയത്. പിന്നാലെ വിവാഹിതയായിരുന്ന സമയത്ത് താൻ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ചും ബാലയുടെ സംശയാസ്പദമായ സ്വഭാവത്തെക്കുറിച്ചും വെളിപ്പെടുത്തി രണ്ടാം ഭാര്യ എലിസബത്ത് ഉദയനും രംഗത്തെത്തിയിരുന്നു.

പുറംലോകം ഇതുവരെയും അറിയാത്ത ഗുരുതര ആരോപണങ്ങൾ ആയിരുന്നു എലിസബത്ത് ബാലയ്ക്കെതിരെ ഉന്നയിച്ചത്. ബാല തന്നെ വളരെയധികം മർദ്ധിച്ചിരുന്നുവെന്നും താൻ ആത്മഹത്യയ്ക്കടക്കം ശ്രമിച്ചിരുന്നു എന്നുമാണ് എലിസബത്ത് വ്യക്തമാക്കിയത്. ഇപ്പോഴിതാ താനുമായി ദാമ്പത്യത്തിൽ ഇരുന്ന സമയത്ത് ബലയുടെ മുൻ ഭാര്യ മറ്റൊരാളുമായി ബന്ധത്തിൽ ആയെന്നറിഞ്ഞപ്പോൾ ഒരു രാത്രി മുഴുവൻ നടൻ ഉറങ്ങാതെ അതെ പറ്റിയുള്ള ന്യൂസ് കണ്ടിരുന്നു എന്നു പറയുകയാണ് എലിസബത്ത്. ഈ പാറ്റേൺ വേറെ പലരോ‌ടും ചെയ്യുന്നത് താൻ കണ്ടതാണെന്നും ഓരോരുത്തരുടെയും എക്സ് മറ്റു ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ അവരവർക്ക് വിഷമിക്കാം എന്നും എന്നാൽ തന്നെയും അത് നിർബന്ധിച്ചു ഉറങ്ങാതെ കണ്ടിരിക്കാൻ പറഞ്ഞത് എന്തിനാണെന്ന് മനസ്സിലായില്ല എന്നും എലിസബത്ത് പറയുന്നു.

തന്നെയും ഉറങ്ങാൻ സമ്മതിക്കാതെ വീ‍ഡിയോയിൽ പിടിച്ചിരുത്തിയെന്നും തനിക്കൊപ്പം കണ്ടിരിക്കാൻ പറ്റില്ലെങ്കിൽ ഇറങ്ങി പൊയ്ക്കോ,സ്നേഹമില്ലാത്ത, ഇത്ര ആൾക്കാർ എന്നെ ചതിച്ചിട്ടും ഒപ്പം നിൽക്കാത്ത ഭാര്യയാണെങ്കിൽ എനിക്ക് വേണ്ട, എനിക്ക് നൂറ് പെണ്ണുങ്ങളുണ്ട് എന്നൊക്കെയാണ് ബാല അന്ന് തന്നോട് പറഞ്ഞിരുന്നത് എന്നും എലിസബത്ത് പറയുന്നു.

കേരളം കൊളംബിയ ആയിമാറുന്നു; ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ഡ്രഗ്സ്; നിയമസഭയില്‍ കൊമ്പ് കോർത്ത് ചെന്നിത്തലയും പിണറായിയും

0
Spread the love

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക് പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നു. വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പുതിയ മദ്യ നയം വ്യാപകമായി മദ്യം ഒഴുക്കുമെന്ന് കുറ്റപ്പെടുത്തിയ ചെന്നിത്തല, എസ്എഫ്ഐക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ക്യാമ്പസിൽ റാഗിങ്ങിന് പിന്നിൽഎസ്എഫ്ഐ ആണെന്ന വിമര്‍ശത്തിന് പിന്നാലെ ഭരണപക്ഷം ബഹളം വെച്ചു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഷുഭിതനായത്. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറയുകയായിരുന്നു.

ദേഹത്തെ രക്തക്കറയും സീറ്റിനടിയിലെ മൃതദേഹവും ബേസിലിന്റെ വെറൈറ്റി ലുക്കും! എന്നാലും എന്തായിരിക്കും മരണമാസിന്‍റെ കഥ?

0
Spread the love

സംവിധായകനും നടനുമായ ബേസില്‍ ജോസഫ് പ്രാധാന വേഷത്തില്‍ എത്തുന്ന ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം മരണമാസിന്‍റെ പുതിയ ലുക്ക് പോസ്‌റ്റര്‍ പുറത്ത്. നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരിൽ കൗതുകമുണർത്തുന്ന കിടിലന്‍ ലുക്കിലാണ് ബേസില്‍ ജോസഫ് പുതിയ പോസ്‌റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിഷു റിലീസായാണ് ചിത്രം എത്തുന്നത്.

സുരേഷ് കൃഷ്‌ണ, രാജേഷ് മാധവന്‍, സിജു സണ്ണി, അനിഷ്‌മ അനില്‍ കുമാര്‍ എന്നിവരോടൊപ്പം നില്‍ക്കുന്ന ബേസില്‍ ജോസഫിനെയാണ് പോസ്‌റ്ററില്‍ കാണാന്‍ കഴിയുക. ചിരിച്ചുകൊണ്ട് ഒരു ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്‌ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. ബസിന്‍റെ സീറ്റിനടിയില്‍ മൃതദേഹവും കിടക്കുന്നുണ്ട്.ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രമാണ് മരണമാസ്. പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവം നല്‍കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts