Home Blog Page 200

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ ഉൾപ്പെട്ടയുള്ളവരെ വെറുതെ വിട്ട നടപടി; അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍

0
Spread the love

കൊക്കെയ്ൻ കേസിൽ ഷൈൻ ടോം ചാക്കോ അടക്കമുള്ളവരെ വെറുതെ വിട്ട കോടതി നടപടിയിൽ അപ്പീൽ നൽകാനൊരുങ്ങി പ്രോസിക്യൂഷൻ. ഹൈക്കോടതിയിലാണ് അപ്പീൽ നൽകുക. വിചാരണക്കോടതി ഉത്തരവ് പരിശോധിച്ച ശേഷം പ്രൊസിക്യൂഷന്‍ തീരുമാനമെടുക്കും. അന്വേഷണ സംഘത്തിന് കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു ഷൈനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതിയുടെ വിധി.കേസ് സംശയാതീതമായി തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നടപടിക്രമങ്ങൾ പാലിച്ച് പൂർത്തിയാക്കുന്നതിൽ പൊലീസിന് വീഴ്ചപറ്റിയെന്നും വിചാരണക്കോടതി വിമർശിച്ചു. പിടിച്ചെടുത്ത കൊക്കെയ്ന്റെ ഘടകങ്ങൾ വേർതിരിച്ച് പരിശോധിച്ചില്ല. രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പൊലീസ് പട്രോളിംഗ് സംഘം കോടതിയിൽ തള്ളിപ്പറഞ്ഞുവെന്നും കോടതി പറഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത വസ്തുക്കൾ സെർച്ച് മെമ്മോയിൽ രേഖപ്പെടുത്തിയില്ല. വനിതാ പ്രതികളെ പരിശോധിച്ചത് വനിതാ പൊലീസ് ആയിരുന്നില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ പോയത്.

2015 ലാണ് കൊക്കയ്‌നുമായി ഷൈനടക്കം 5 പേർ പിടിയിലാകുന്നത്. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്കൊച്ചിയില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി ഉപയോഗിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കലൂര്‍-കടവന്ത്ര റോഡിലെ ഫ്‌ളാറ്റില്‍ നിന്ന് ഷൈനും സുഹൃത്തുക്കളായ ബ്ലെസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവരും പിടിയിലായി. ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ പത്ത് പായ്ക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ അന്ന് പറഞ്ഞത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസായി ഇത് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷമായിരുന്നു ഷൈന്‍ പുറത്തിറങ്ങിയത്.

എന്തിന് ഇറങ്ങി ഓടി? ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ടതിൽ നടൻ ഷൈൻ ടോം ചാക്കോയോട് വിശദീകരണം തേടി പോലീസ്

0
Spread the love

കൊച്ചിയിൽ ലഹരി മരുന്ന് പരിശോധനക്കിടെ ഓടിരക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പൊലീസ് ഹാജരാകാൻ ഇന്ന് നോട്ടീസ് അയക്കും. പരിശോധനക്കിടെ എന്തിന് ഓടിപ്പോയെന്ന് താരം വിശദീകരിക്കണം. നോട്ടീസ് തൃശ്ശൂരിലെ വീട്ടിൽ എത്തിക്കാനാണ് പോലീസ് തീരുമാനം. ഒരാഴ്ചയ്ക്കകം ഹാജരാകണമെന്ന് നിർദ്ദേശം നൽകും. നോട്ടീസ് ലഭിച്ച് 5 ദിവസത്തിനകം ഷൈൻ ഹാജരാകണമെന്നും നിർദേശം ഉണ്ട്. എ സി പി മേലുദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം

ഷൈൻ ഏതെങ്കിലും തരത്തിൽ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നകാര്യങ്ങളിലടക്കം പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് നടനെ വിളിച്ചുവരുത്തുന്നത്. ഇന്നലെയാണ് ഷൈൻ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. കഴിഞ്ഞ 5 ദിവസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഷൈൻ. ഒടുവിലാണ് നടനെ തേടി പൊലീസ് സംഘം മുറിയിലേക്ക് എത്തുന്നത്. അപ്പോഴാണ് ഡാൻസാഫ് സംഘത്തെ വെട്ടിച്ച് ഹോട്ടൽ മുറിയിൽ നിന്ന് ഷൈൻ ഓടിപ്പോയത്.

നിലവിൽ തമിഴ്നാട്ടിലാണ് ഷൈൻ ഉള്ളത്. ഷൈനിന്റെ മുറിയിലെത്തിയ രണ്ട് സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഇവർക്ക് ലഹരി ഉപയോഗവുമായി ബന്ധമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ഷൈൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്. റെയ്ഡ് വിവരം ചോർന്നതിന് പിന്നിൽ ഹോട്ടൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ജീവനക്കാരുടെയും മൊഴിയും പൊലീസ് ശേഖരിക്കും.

ഇന്റർവ്യൂകളിൽ കാണുന്ന പോലെയൊന്നും ഷൈൻ സെറ്റിൽ പെരുമാറാറില്ല, പറ‍ഞ്ഞത് അനുഭവമാണ്; വിൻസിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് മാല പാർവതി

0
Spread the love

ഷൈൻ ടോം ചാക്കോയെ വെള്ളപ്പൂശുകയും നടി വിൻസി അലോഷ്യസിനെ തള്ളിപ്പറയുകയും ചെയ്യുന്നുവെന്ന ആരോപണത്തിൽ വിശദീകരണവുമായി നടി മാല പാർവതി. കഴിഞ്ഞ ദിവസം പറഞ്ഞത് തന്റെ അനുഭവമാണും വിൻസിയെ തള്ളിപ്പറയാൻ ശ്രമിച്ചിട്ടില്ലെന്നും മാല പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഷൈനിനൊപ്പം ഏഴ്, എട്ട് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും ഇന്റർവ്യൂകളിൽ കാണുന്ന പോലെയൊന്നും സെറ്റിൽ ഷൈൻ പെരുമാറാറില്ലെന്ന് മാല പാർവതി കുറിപ്പിൽ പറയുന്നു. വിൻസി കേസ് കൊടുക്കണമെന്ന് തന്നെ താൻ പറഞ്ഞിരുന്നു. ഷൈനിന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തത്. തന്നോട് എങ്ങനെ പെരുമാറുന്നു, തന്റെ സെറ്റിൽ എങ്ങനെയെന്നാണ് പറഞ്ഞത്. പെട്ടെന്ന് ടെലി കണക്ട് ചെയ്തപ്പോൾ തനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണമെന്നും മാല പാർവതി വ്യക്തമാക്കുന്നു.

മാല പാർവതിയുടെ കുറുപ്പിന്റെ പൂർണ്ണരൂപം

മാലാ പാർവതി,ഷൈൻ ടോം ചാക്കോ – യെ വെള്ള പൂശുകയും, വിൻസി യെ തള്ളി പറയുകയും ചെയ്തു എന്നാണ് ആരോപണം. പ്രിയപ്പെട്ടവരെ, ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. പക്ഷേ നിങ്ങൾ അങ്ങനെ വിചാരിച്ചതിൽ തെറ്റ് പറയാൻ പറ്റില്ല. കാലത്ത് ,ഒന്നിന് പുറമേ ഒന്നായി ഫോൺ കോളുകൾ വരുകയായിരുന്നു. ചോദ്യങ്ങൾക്കാണ് ഞാൻ ഉത്തരം പറഞ്ഞ് കൊണ്ടിരുന്നത്. ഷൈൻ സെറ്റിൽ എങ്ങനെയാണ് എന്ന് ചോദിച്ചതിന്, ഞാൻ എൻ്റെ അനുഭവം പറഞ്ഞു. ഈ ഇൻ്റർവ്യൂസിലൊക്കെ, ഷൈൻ കാണിക്കുന്ന കാര്യങ്ങൾ, സെറ്റിൽ ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. ഏഴെട്ട് പടം ചെയ്തിട്ടുണ്ട്.സ്വാസികയും ഷൈനിനെ കുറിച്ച് അങ്ങനെ തന്നെ പറയുന്നത് കേട്ടു. സെറ്റിൽ, ഷോട്ടിൻ്റെ സമയത്തെ പരസ്പരം കാണുവൊള്ളു. ഷോട്ട് കഴിഞ്ഞാൽ ഷൈൻ കാരവനിലേക്ക് പോവുകയും ചെയ്യും. പക്ഷേ ആ രീതികൾ ഞാൻ വിശദമായി, ഈ context – ൽ പറയാൻ പാടില്ലായിരുന്നു, എന്ന് ഞാൻ മനസ്സിലാക്കുന്നു. ഒരു വിഷയം അറിയുന്ന ഉടനെ, ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ, എനിക്ക് പറ്റിയ പിഴയായി നിങ്ങൾ കാണണം. എന്നോട് എങ്ങനെ പെരുമാറുന്നു, എൻ്റെ സെറ്റിലെ , അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോൾ പറയരുതായിരുന്നു .വിൻ സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാൻ പ്രതികരിച്ചത്. വിൻ സി കേസ് കൊടുക്കുന്നതിൻ്റെ പേരിൽ ഒറ്റപ്പെടാനും പോകുന്നില്ല എന്നും.രണ്ടാമത്തെ വിഷയം – കോമഡി ” എന്ന പദ പ്രയോഗം. സൗഹൃദവും അടുപ്പവും കാണിക്കാൻ, കാലാകാലങ്ങളായി കേട്ട് ശീലിച്ച രീതിയിലുള്ള ‘കോമഡി ” പറയാറുണ്ട്.ഇത് കോമഡിയല്ല കുറ്റകൃത്യമാണ്.അങ്ങനെയാണ് പുതിയ നിയമങ്ങൾ. നമ്മുടെ ചെറുപ്പക്കാർക്ക് ഇത് പിടി കിട്ടിയിട്ടില്ല എന്നാണ് ഞാൻ ഉദ്ദേശിച്ചത്.ഈ ചോദ്യങ്ങൾ ഒക്കെ കോമഡി എന്ന പേരിൽ നോർമലൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയ ശീലങ്ങൾ പഠിക്കേണ്ടതുണ്ട് എന്ന്.ഒരു ടെലി ഇന്നിൻ്റെ ലിമിറ്റഡ് സമയത്തിൽ, എനിക്ക് വിശദീകരിക്കാൻ പറ്റാത്ത കാര്യം പറഞ്ഞ് തുടങ്ങി, അത് തെറ്റിദ്ധാരണയുണ്ടാക്കി.ഞാൻ മനസ്സിലാക്കുന്നു.ഇന്നലെ, കുറച്ച് പേര് ചീത്ത പറഞ്ഞ് എഴുതിയ കുറിപ്പുകൾ വായിച്ചു.തിരുത്തിയതിന് നന്ദി.

മൊഴിയെടുക്കാൻ ശ്രമിച്ച് എക്സൈസ്; താത്പര്യമില്ലെന്ന് വ്യക്തമാക്കി വിൻസിയും കുടുംബവും

0
Spread the love

ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ആരോപണങ്ങളിൽ നടി വിൻസി അലോഷ്യസിന്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്സൈസ്. എന്നാൽ നിയമനടപടികൾക്ക് താത്പര്യമില്ലെന്ന് വിൻസിയുടെ പിതാവ് എക്സൈസ് ഉദ്യോ​ഗസ്ഥരെ അറിയിച്ചു. സിനിമയിലെ പരാതി സിനിമയിൽ തീർക്കണമെന്ന നിലപാടിലാണ് കുടുംബം.

വിൻസിയുടെ വീട്ടിലെത്തിയ എക്സൈസ് ഉദ്യോ​ഗസ്ഥർ നടിയുടെ മൊഴിയെടുക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ നിയമനടപടികളുടെ ഭാ​ഗമാകാൻ താത്പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കി

നടന്റെ പേരും സിനിമയുടെ പേരും പുറത്തുവന്നതിൽ വിൻസി നേരത്തെ തന്നെ അതൃപ്തി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ പുറത്തുവിടില്ലെന്ന ഉറപ്പുനൽകിയതിനാലാണ് ഫിലിം ചേംബറിന് പരാതി നൽകിയതെന്നും വിൻസി പ്രതികരിച്ചു. എന്നാൽ തന്നോട് വിശ്വാസവഞ്ചനയാണ് ഫിലിം ചേംബറിലെ അധികൃതർ കാണിച്ചതെന്നും നടി ചൂണ്ടിക്കാട്ടി..

‘സർക്കാർ അന്വേഷിക്കും, വിൻസിയുടെ പരാതി ഗൗരവമുള്ളത്’; സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് സജി ചെറിയാൻ

0
Spread the love

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ മുഖം നോക്കാതെ നടപടിയെന്ന് മന്ത്രി സജി ചെറിയാൻ. നടി വിൻസി അലോഷ്യസിന്റെ പരാതി ഗൗരവമുള്ളതാണെന്ന് സജി ചെറിയാൻ പറഞ്ഞു. ഷൈൻ ടോം ചാക്കോക്കെതിരായ പരാതി സർക്കാർ അന്വേഷിക്കുമെന്നും ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൊലീസിന്റെ ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലാണെന്നാണ് സൂചന. ഷൈനിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ നടൻ തമിഴ്നാട്ടിലാണ് എന്ന സൂചനയാണ് ലഭിക്കുന്നത്എ. അതേസമയം ഷൈൻ പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസ് പറയുന്നത്.

കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് താമസിക്കുന്ന ഹോട്ടലിൽ നടി പ്രയാ​ഗ മാർട്ടിൻ എങ്ങനെ വെളുപ്പാൻ കാലത്ത് എത്തിപെട്ടെന്ന് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ എല്ലാം ചട്ടിയിലായേനെ, ശാന്തി വിള

0
Spread the love

ജിൻസി ഷൈൻ ടോം ചാക്കോ വിഷയത്തിൽ പ്രതികരിച്ചു സംവിധായകൻ ശാന്തിവിള ദിനേശ്. വിവാദത്തിനുശേഷം ഉണ്ടാകുന്ന അനന്തരഫലങ്ങൾ നടി വിൻസിയെ മാത്രമായിരിക്കും ദോഷകരമായി ബാധിക്കുകയെന്നും അഭിനയിക്കുന്ന ചിത്രങ്ങൾ ഹിറ്റായാൽ അടുത്ത പടത്തിന് കോടികൾ വാങ്ങുന്ന നടനല്ല ഷൈൻ ടോം ചാക്കോ എന്നും അതുകൊണ്ടുതന്നെ നടന് എന്നും വാല്യു ഉണ്ടാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. കൂടാതെ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് താമസിക്കുന്ന സ്ഥലത്ത് മലയാളത്തിലെ പ്രമുഖ നടിയായ പ്രയാഗ മാർട്ടിൻ എന്തിന് പുലർച്ചെ എത്തിപ്പെട്ടു എന്ന് എന്തുകൊണ്ട് പോലീസുകാർ കൃത്യമായി അന്വേഷിച്ചില്ല എന്നും അത്തരത്തിൽ അന്വേഷിച്ചിരുന്നെങ്കിൽ പലതും വെളിപ്പെട്ടേനെ എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഷൈൻ ടോം ചാക്കോയിൽ നിന്നും മോശം അനുഭവം ഉണ്ടായ സെറ്റിൽ തന്നെ വിൻസി പ്രതികരിക്കണം ആയിരുന്നു. നടന് ഒരു ദോഷവും വരില്ല. നഷ്ടങ്ങൾ സംഭവിക്കുക നടിക്കാണ്. ഇനി കള്ളുകുടിയും സിഗരറ്റ് വലിയും ഉള്ള ഒരു സെറ്റിലേക്കും നടിയെ അഭിനയിക്കാൻ വിളിക്കില്ല. എന്നാൽ ഷൈൻ കൃത്യമായി സെറ്റിൽ വരികയും ജോലി ചെയ്യുകയും ചെയ്യുന്ന ആളായതുകൊണ്ടും കാശിനുവേണ്ടി നിർബന്ധം പിടിക്കാത്ത ആളായതുകൊണ്ടും ഇനിയും സിനിമകൾ കിട്ടും എന്നും നടൻ ഇന്റർവ്യൂവിൽ കാണിക്കുന്ന പോലെയല്ല സിനിമ സെറ്റുകളിൽ എന്നും മികച്ച നടൻ ആണെന്നും ശാന്തിവിള ദിനേശ് ചൂണ്ടിക്കാണിച്ചു.

അഭിനേതാക്കളും സംവിധായകനും ക്യാമറാമാനും അടക്കം ലഹരി ഉപയോഗിക്കുന്ന ഒത്തിരി പേർ മലയാള സിനിമയിൽ ഉണ്ടെന്നും ഷാഡോ പോലീസിനെ വെച്ച് സെറ്റുകളിൽ പരിശോധന നടത്തിയാൽ ഈ ലഹരി ഉപയോഗത്തിന് അറുതി വരുത്താം എന്നും ശാന്തിവിള ദിനേശ് പറയുന്നു.

അതേസമയം ലഹരി മരുന്നു കേസിൽ കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശിനൊപ്പം നടി പ്രയാഗ മാർട്ടിൻ ആരോപണ വിധേയയായ സംഭവത്തിലും ശാന്തിവിള ദിനേശ് പ്രതികരിച്ചു. ഓം പ്രകാശ് പഠിക്കുന്ന കാലത്ത് മിടുക്കനായ പയ്യനായിരുന്നു. അയാളിപ്പോൾ കേരളത്തിൽ അറിയപ്പെടുന്ന ​ഗുണ്ടയാണ്. അയാൾ താമസിക്കുന്ന ഹോട്ടലിൽ വെളുപ്പാൻ കാലത്ത് ഒരു നടി ചെന്ന് ഉറങ്ങാൻ കിടന്നു. പൊലീസ് കേസെടുത്തില്ല. പൊലീസുകാരാണ് പലപ്പോഴും പലരെയും രക്ഷപ്പെടുത്തുന്നത്. പ്രയാ​ഗ മാർട്ടിൻ എന്തിനാണ് ഈ വെളുപ്പാൻ കാലത്ത് ഹോട്ടലിൽ വന്നതെന്ന് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ചട്ടിയിലായേനെ. പക്ഷെ ഒരു വിഭാ​ഗം പൊലീസിന് അതിൽ താൽപര്യമില്ല എന്നും ശാന്തിവിള ദിനേശ് പറയുന്നു.

ഷൈന്‍ ടോം ചാക്കോ കേരളം വിട്ടതായി സൂചന; വ്യാപക തിരച്ചിൽ നടത്തി പോലീസ്

0
Spread the love

ലഹരി മരുന്ന് തിരയാൻ പൊലീസ് എത്തിയപ്പോൾ കൊച്ചിയിൽ പി.ജി.എസ് വേദാന്ത ഹോട്ടലി​ലെ മൂന്നാം നിലയിൽ നിന്ന് ചാടി രക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചാക്കോക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കി പൊലീസ്. എന്നാൽ ഇയാൾ കേരളം വിട്ടതായാണ് സൂചന. ഷൈന്‍ ടോം ചാക്കോയുടെ മൊബൈല്‍ ടവര്‍ നോക്കിയാണ് അന്വേഷണ സംഘം നീങ്ങുന്നത്.

അവസാന മൊബെൽ ടവർ സൂചന കാണിക്കുന്നത് നടൻ തമിഴ്നാട്ടിൽ എത്തിയെന്നാണ്. കൊച്ചിയിലും തൃശൂരിലും നടത്തിയ തിരച്ചിലില്‍ നടനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പരിശോധന തുടരുകയാണെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു. ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയ ഷൈന്‍ അവിടെ നിന്ന് കടന്നുകളഞ്ഞത് ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണെന്നാണ് സൂചന. അവിടെ കുറെ നേരം ചെലവഴിച്ച ശേഷം നടന്‍ പുലര്‍ച്ചെ മൂന്ന് മണിയോട് കൂടി അവിടെ നിന്നും പോയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ടാക്‌സി ഏർപ്പാടാക്കിയാണ് നടൻ കടന്നുകളഞ്ഞത്. എന്നാല്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഡാന്‍സാഫ് സംഘത്തിന് ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ്. ‘സൂത്രവാക്യം’ സിനിമാസെറ്റില്‍ വെച്ച് ലഹരി ഉപയോഗിച്ച് ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് യുവനടി വിന്‍സി അലോഷ്യസ് ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിൽ പരാതി നല്‍കിയിരുന്നു. നടന്‍ കേരളത്തില്‍ നിന്ന് പുറത്തേക്ക് പോയിരിക്കാം എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വ്യാപകമായ അന്വേഷണം നടത്തിവരുന്നതായി കൊച്ചി പൊലീസ് അറിയിച്ചു.

റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അങ്ങനെ കണ്ടാൽ മതി; ഹോട്ടലിൽ നിന്ന് ഇറങ്ങിയ ഓടിയ ഷൈനിന്റെ ദൃശ്യത്തിൽ പ്രതികരിച്ച് സഹോദരൻ

0
Spread the love

ഡാൻസാഫ് പരിശോധനയ്‌ക്കിടെ ഹോട്ടലിൽ നിന്നും ഇറങ്ങി ഓടിയതിൽ തെറ്റില്ലെന്ന് ഷൈൻ ടോം ചാക്കോയുടെ സഹോദരൻ ജോ ജോൺ ചാക്കോ. സഹോദരനെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്നും നടൻ കൂടിയായ ജോ ജോൺ പറഞ്ഞു.റൺ കൊച്ചി റൺ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാൽ മതി. ഇറങ്ങി ഓടുന്നതാണോ പ്രശ്നം. ഓടാനുള്ള പരിപാടികളായ മാരത്തോൺ നടത്താറില്ലേ ഇവിടെ. മോശമായി പെരുമാറിയെന്ന് ആരുടെ പരാതിയാണ്. എന്നോട് പറഞ്ഞിട്ടില്ല പരാതി, ഇതായിരുന്നു ജോ ജോണിന്റെ പ്രതികരണം.

നടന്റെ അമ്മയുടെ പ്രതികരണവും പുറത്ത് വന്നിട്ടുണ്ടായിരുന്നു. പേടിച്ചിട്ടാണ് ഷൈൻ ഹോട്ടൽ മുറിയിൽ നിന്നും ഇറങ്ങി ഓടിയയത്. വിൻസിയും കുടുംബവുമായി വർഷങ്ങളോളമുള്ള അടുത്ത ബന്ധമുണ്ട്. പരാതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പോലും സംശയമുണ്ടന്നുമാണ് അവർ പറഞ്ഞത്.

‘പരാതിയിലെ വാക്കുകള്‍ പോലും പുറത്ത്’; തന്റെ ബോധം പോലും പരാതി ലീക്ക് ചെയ്തവര്‍ക്കില്ലേയെന്ന് നടി വിൻസി

0
Spread the love

സിനിമാ സെറ്റില്‍ വച്ച് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്റെ പേര് പുറത്തായതിനെതിരെ പരാതിക്കാരിയായ നടി വിന്‍സി അലോഷ്യസ്. പേര് പുറത്തുവിട്ടത് വളരെ മോശമായിപ്പോയി എന്ന് നടി മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞു. ഞാനും സിനിമാ ഫാമിലിയില്‍ ഉള്ള വ്യക്തയല്ലേ എന്ന് ചോദിച്ച ആളാണ് നടന്റെ പേര് പുറത്തുവിട്ടിരിക്കുന്നതെന്ന് മനസിലാക്കുന്നുവെന്നും വിന്‍സി പറഞ്ഞു.

സിനിമാ സെറ്റില്‍ ഒരു നടനില്‍ നിന്ന് മോശം അനുഭവമുണ്ടായി എന്ന് വിന്‍സി കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയ വഴി പരസ്യമാക്കിയത്. എന്നാല്‍ നടന്റെ പേരോ, ഏത് സിനിമാ സെറ്റില്‍ വച്ചാണ് സംഭവം എന്നോ നടി പറഞ്ഞിരുന്നില്ല. ആ സിനിമയെയും അണിയറയില്‍ പ്രവര്‍ത്തിച്ചവരെയും ബാധിക്കില്ലേ എന്നോര്‍ത്താണ് നടന്റെ പേര് പരസ്യമാക്കാതിരുന്നതെന്നും വിന്‍സി പറഞ്ഞു.

വിശ്വാസമില്ലായ്മയാണ് പേര് ലീക്ക് ചെയ്തവര്‍ ചെയ്തിരിക്കുന്നത്. വ്യക്തിയുടെ പേര് പുറത്തായതാല്‍ മാധ്യമങ്ങള്‍ ശരിയാക്കിയെടുക്കും. അതിനപ്പുറം സിനിമയുടെ ഭാവി തകരില്ലേ. നല്ല രീതിയില്‍ തന്നെ ട്രീറ്റ് ചെയ്തവരാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ എന്നും വിന്‍സി അലോഷ്യസ് പറഞ്ഞു.

ഊഹിക്കുന്നവര്‍ ഊഹിക്കട്ടെ. പേര് പുറത്തുവരുന്നതോടെ സിനിമകളെ ബാധിക്കും. അമ്മയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താന്‍ പരാതി കൊടുത്ത ഫിലിം ചേമ്പറും എത്രത്തോളമാണ് സിനിമയുടെ അവസ്ഥയെ മനസിലാക്കിയത് എന്നതില്‍ എനിക്ക് സംശയമുണ്ട്. അഞ്ച് വര്‍ഷം മാത്രം പരിചയമുള്ള തന്റെ ബോധം പോലും ഈ പേര് ലീക്ക് ചെയ്തവര്‍ക്കില്ലേ എന്നാണ് ചോദിക്കാനുള്ളത്.ഇത്തരം കുറ്റകൃത്യം ചെയ്യുന്നവരെ പൊതുസമൂഹത്തിന് മുമ്പില്‍ കൊണ്ടുവരേണ്ടതാണ്. പക്ഷേ, ഇയാളെ വച്ച് എടുത്ത സിനിമയില്‍ നിരവധി പേരുണ്ട്. അവരെ പരിഗണിക്കാതെ ചെയ്ത മോശം നടപടിയാണ് പേര് പുറത്തുവിട്ടവര്‍ ചെയ്തത്. സ്വകാര്യത നഷ്ടപ്പെടുത്തിയത് വലിയ മോശമായിപ്പോയി എന്നും വിശ്വസിച്ച് നല്‍കിയ പരാതിയുടെ വിവരങ്ങളാണ് പുറത്തായതെന്നും വിന്‍സി പറഞ്ഞു.

വ്യക്തിയുടെ പേര് പുറത്തുവിടരുത് എന്ന് ആവശ്യപ്പെട്ടിരുന്നു. ഞാനും പ്രൊഡ്യൂസറല്ലേ, സിനിമാ കുടുംബത്തിലെ അംഗമല്ലേ, അങ്ങനെ ചെയ്യോ എന്ന് ചോദിച്ച വ്യക്തിയാണ് എന്റെ അറിവില്‍ പേര് പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ നല്‍കിയ പരാതിയില്‍ നീതി കിട്ടിയില്ലെങ്കില്‍ പോലീസിനെ സമീപിക്കുമോ എന്ന ചോദ്യത്തിന് ഒരാളെയും സമീപിക്കില്ല എന്നായിരുന്നു വിന്‍സിയുടെ മറുപടി.

നടപടികള്‍ എടുക്കുന്നവര്‍ എടുക്കട്ടേ, എന്റെ നിലപാടില്‍ ഞാന്‍ മുന്നോട്ട് പോകും. ഇനി മോശം കാര്യങ്ങള്‍ സംഭവിച്ചാല്‍ പോലും ഞാനതില്‍ നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കുക എന്നല്ലാതെ പരാതിക്കോ എംപവര്‍മെന്റിനോ ഇല്ല. എംപവര്‍മെന്റൊക്കെ കഴിഞ്ഞു. അനുഭവമുള്ളവര്‍ ഒറ്റയ്ക്ക് നിലപാട് എടുക്കട്ടെ. പരാതിയിലെ വാക്കുകള്‍ പോലും പുറത്തുവന്നിരിക്കുകയാണ്. ആരെയാണ് വിശ്വസിക്കേണ്ടത് എന്ന അവസ്ഥയിലാണ് ഞാനുള്ളത് എന്നും വിന്‍സി പറഞ്ഞു.

ആരാണ് പരാതി പുറത്തുവിട്ടത് എന്ന് വ്യക്തമായും അറിയില്ല. ഇക്കാര്യം അറിഞ്ഞ ശേഷം പുറത്തുവിട്ടവരില്‍ നിന്ന് പരാതി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്നും വിന്‍സി പറഞ്ഞു. അതേസമയം, സംഭവത്തില്‍ വിന്‍സിക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തുവന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലുമായി പിന്തുണ അറിയിക്കുന്നവരുണ്ട്. വിന്‍സിയെ മോശമായി ചിത്രീകരിച്ചുള്ള കമന്റുകളും സോഷ്യല്‍ മീഡിയയിലുണ്ട്.

പരാതിയുമായി മുന്നോട്ട് പോകണമെങ്കില്‍ ഒറ്റയ്ക്ക് പോകും. ഇവരുടെ സഹായം ആവശ്യമില്ല. ഒറ്റയ്ക്ക് മുന്നോട്ട് വന്നതുകൊണ്ടല്ലേ വീഡിയോ ഇട്ടത്. അനാവശ്യമായ സഹായം ചോദിച്ചതു കൊണ്ടാണ് ഇപ്പോള്‍ വിഷമിക്കേണ്ടി വന്നത്. ഈ സിനിമക്ക് മാത്രമല്ല, അദ്ദേഹത്തെ വച്ച് എടുത്ത മറ്റു സിനിമകള്‍ക്കും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തിലാണ് ആശങ്കയെന്നും വിന്‍സി പറഞ്ഞു.

‘എവിടെന്നെങ്കിലും ഒപ്പിച്ചു താ’; രാത്രി 3 മണിക്ക് വിളിച്ച് നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്ന് നിർമാതാവ്

0
Spread the love

സിനിമാ ചിത്രീകരണത്തിനിടെ നടൻ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി നിർമാതാവ് രംഗത്ത്. ‘നമുക്ക് കോടതിയിൽ കാണാം’, എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടുവെന്നാണ് നിർമാതാവ് ഹസീബ് മലബാറിന്റെ ആരോപണം. സിനിമ മുടങ്ങുമോയെന്ന ഭയത്താലാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ്.

ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാൻ ഏൽപിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാൽ- മൂന്നുമണി ആയപ്പോൾ കോൾ വന്നു. വലിക്കാൻ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോൾ കിട്ടാൻ മാർഗമില്ല എന്നൊക്കെ പറഞ്ഞു. ഞാൻ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷൻ. രാത്രി മൂന്നുമണി ആയപ്പോൾ എനിക്ക് കോൾ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നിൽക്കുന്നെ എന്ന് പറഞ്ഞു. പ്രശ്നം എന്താണെന്നുവെച്ചാൽ, രാവിലെ ഇവൻ ലൊക്കേഷനിൽ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കിൽ ഈ സാധനംവേണം’, നിർമാതാവ് പറഞ്ഞു

‘പിന്നെ, ഈ സാധനം ലൊക്കേഷനിലുണ്ട്. കാരവന്റെ അകത്ത് ഇതുതന്നെയായിരുന്നു പണി. കാരവനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം എന്ന രീതിയിൽ തന്നെയാണ് നിൽക്കുന്നത്. അതിനകത്ത് ആരേയും അടുപ്പിക്കുകയുമില്ല, കയറ്റുകയുമില്ല. പോലീസ് നടപടിയിലേക്ക് പോയാൽ, അവർ വന്നാൽ ആ സ്പോട്ടിൽവെച്ച് കണ്ടാൽ അല്ലേ നടക്കുകയുള്ളൂ. ഇത്രയും രൂപ മുടക്കി ഈ സാധനം എങ്ങനെയങ്കിലും തീർത്ത് സിനിമ ഇറക്കുക എന്നാണ് നമ്മുക്ക് നോക്കേണ്ടത്. അല്ലാതെ നമ്മൾ അതിന്റെ പിന്നാലെ പോയാൽ കാശ് വെള്ളത്തിൽ ആയിപ്പോവില്ലേ. അവന്റെ സ്വഭാവം അറിയാത്ത പ്രൊഡ്യൂസർമാർ ഇപ്പോഴും അവന്റെ പുറകേ പോയി നിൽക്കുന്നുണ്ട്, ഡേറ്റും ചോദിച്ച് അഡ്വാൻസും കൊടുക്കാൻ’, ഹസീബ് കൂട്ടിച്ചേർത്തു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts