Home Blog Page 21

അതൊരു പാവം മനുഷ്യൻ, അറിവില്ലായ്മ കൊണ്ടാണ്; തന്റെ ചിത്രത്തിനെതിരായ ആറാട്ടണ്ണന്റെ റിവ്യുവിൽ പ്രതികരിച്ച് ശീലു ഏബ്രഹാം

0
Spread the love

ഒമർ ലുലു സംവിധാനം ചെയ്ത ഓണം റിലീസ് ചിത്രമായ ബാഡ് ബോയ്സിനെതിരെ ആറാട്ട് അണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ സന്തോഷ് വർക്കിയുടെ റിവ്യൂവിൽ പ്രതികരിച്ച് നിർമ്മാതാവും നടിയുമായ ഷീലു എബ്രഹാം. ആറാട്ടണ്ണൻ ഒരു കഥയില്ലാത്ത മനുഷ്യനാണെന്നും അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് സിനിമയ്ക്കെതിരെ പറഞ്ഞതെന്നുമായിരുന്നു ശീലുവിന്റെ പ്രതികരണം.

‘‘അതൊരു പാവം മനുഷ്യനാണ്. അദ്ദേഹത്തിന്റെ അറിവില്ലായ്മ കൊണ്ട് പറഞ്ഞതാണ്. കഥയില്ലാത്ത ഒരാളാണ്. എനിക്കതിനെ ഇഷ്ടമാണ്. അതിനെയൊക്കെ നമ്മൾ വിട്ടു കളയുക. ഇന്ന് അദ്ദേഹം തിരിച്ചു പറഞ്ഞിട്ടുമുണ്ട്. പാവമല്ലേ, പോട്ടെ എന്നു വിചാരിച്ചു വിട്ടു കളയുക എന്നതേ ഒളളൂ.’’– എന്നിങ്ങനെയായിരുന്നു ശീലു ഏബ്രഹാമിന്റെ വാക്കുകൾ.

അതേസമയം ചിത്രത്തിനെതിരെയുള്ള ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂ സംവിധായകൻ ഒമർ ലുലുവിന്റെ തന്നെ മാർക്കറ്റ് തന്ത്രമാണെന്നും അഭിപ്രായങ്ങൾ ഉയർന്നിരുന്നു.ആറാട്ടണ്ണന്റെ നെഗറ്റീവ് റിവ്യൂ വൈറൽ ആയതോടെ ഇത് യൂട്യൂബ് പേജിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു

താനും പുതിയ സിനിമ സംഘടനയ്‌ക്കൊപ്പം! പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനും

0
Spread the love

പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് എന്ന പേരിൽ സംവിധായകരായ ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, രാജീവ് രവി, നടി റിമ കല്ലിങ്കൽ എന്നിവരുടെ നേതൃത്വത്തിൽ രൂപീകരിച്ച മലയാള സിനിമയിലെ പുതിയ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനും. താനും സംഘടനയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ട് എന്നും നിഷ്പക്ഷവും പുരോഗമനപരവുമായ ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണെന്നും സംവിധായകൻ വ്യക്തമാക്കി.

സ്വന്തം കാര്യസാധ്യത്തിനായി സംഘടനകളെ ഹൈജാക്ക് ചെയ്ത് നേതാക്കൾ ഉപയോഗിക്കുന്ന അവസ്ഥ മാറണം. ജൂനിയർ ആർട്ടിസ്റ്റുകളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതാകണം സംഘടന. വൈകാതെ അംഗത്വം സ്വീകരിക്കുമെന്നും വിനയൻ വ്യക്തമാക്കി.

അതേസമയം തൊഴിലാളികളുടെ ശാക്തീകരണം ലക്ഷ്യമിട്ടാണ് സംഘടനയെന്നും പുത്തൻ സിനിമ സംസ്കാരം രൂപീകരിക്കുമെന്നുമാണ് വാഗ്ദാനം. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും, സമത്വം, സഹകരണം, സാമൂഹിക നീതി മൂല്യങ്ങളെ വേര് ഊന്നി പ്രവർത്തിക്കും, പിന്നണി പ്രവർത്തകർ എന്ന നിലയിൽ മുന്നോട്ട് ഇറങ്ങണമെന്നും കത്തിലുണ്ട്. അടുത്തിടെ ഫെഫ്കയിൽ നിന്ന് രാജി വച്ച ആഷിഖ് അബു അടക്കമാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം വഹിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോ‍‍ര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ അതിക്രമങ്ങൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചവരാണ് പുതിയ സംഘടനയുടെ തലപ്പത്തെന്നതും ശ്രദ്ധേയമാണ്.

50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണിത്: വ്യാജ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു

0
Spread the love

ടോവിനോ തോമസ് നായകനായി ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായവും കളക്ഷനും സൃഷ്ടിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് വ്യാപകമായി പ്രചരിച്ചത്.

ഇത്തരത്തിൽ പരസ്യമായി ട്രെയിനിലിരുന്ന് വ്യാജ പതിപ്പ് കാണുന്ന യാത്രക്കാരന്റെ വീഡിയോ അടക്കം പോസ്റ്റ് ചെയ്ത പരസ്യ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. സമാന പ്രതികരണവുമായി ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫനും ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. വീട്ടിലിരുന്ന് ഒരാൾ അജയ്ന്റെ രണ്ടാം മോഷണം കാണുന്ന വീഡിയോയാണ് ലിസ്റ്റിൻ സ്റ്റീഫൻ പോസ്റ്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്. ഒരു നിർമ്മാതാവിന്റെയും സംവിധായകന്റെയും നൂറിലധികം വരുന്ന ഒരു ടീമിന്റെയും സ്വപ്നങ്ങളും അധ്വാനങ്ങളും ഒന്നുമല്ലാതാക്കുന്ന കാഴ്ചയാണ് കാണേണ്ടി വരുന്നത് എന്നാണ് വീഡിയോക്കൊപ്പം ലിസ്റ്റീൻ കുറിച്ചത്.

കുറിപ്പിന്റെ പൂർണ്ണരൂപം:

നന്ദി ഉണ്ട്….ഇങ്ങനെ പ്രചരിപ്പിക്കുന്നത്തിൽ ഒരുപാട് ഒരുപാട് നന്ദി ഉണ്ട് 🙏🏻
ഇന്നത്തെ ദിവസം കൊണ്ട് 50 കോടി ക്ലബിൽ കയറാൻ പോകുന്ന സിനിമയുടെ അവസ്ഥയാണ് !!!!
വീട്ടിൽ ഇരുന്ന് തിയേറ്റർ പ്രിൻ്റ് കാണുകയും സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റും ചെയ്യുന്നു 🙏🏻🙏🏻
150 ദിവസങ്ങൾക്ക് മേലെ ഷൂട്ടിംഗ് , ഒന്നര വർഷത്തെ പോസ്റ്റ് പ്രൊഡക്ഷൻ , 8 വർഷത്തെ സംവിധായകൻ – തിരക്കഥാകൃത്തിൻ്റെ സ്വപ്നം , ഇൻവെസ്റ്റ് ചെയ്ത നിർമാതാക്കൾ , 100ൽ അതികം വരുന്ന ടീമിൻ്റെ സ്വപ്നം, അധ്വാനം എല്ലാം ഒന്നും അല്ലാതെ ആക്കുന്ന കാഴ്ച ആണ് ഈ കാണേണ്ടി വരുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു എന്നല്ലാതെ കൂടുതൽ ആയി വേറെ എന്തു പറയാനാ…
ഈ നേരവും കടന്നു പോവും 🙏🏻
കേരളത്തിൽ 90% ARM കളിക്കുന്നതും 3D ആണ്, 100% തീയറ്റർ എക്സ്പീരിയൻസ് അനുഭവിക്കേണ്ട സിനിമയാണ് , ഒരിക്കലും ഇങ്ങനെ ചെയ്തു കൊണ്ട് നശിപ്പിക്കരുത് പ്ലീസ് 🙏🏻
Nb : കുറ്റം ചെയ്യുന്നതും , ചെയ്തത് പ്രചരിപ്പിക്കുന്നതും കുറ്റകരം തന്നെ ആണ് !!!

11 വർഷങ്ങൾക്കു ശേഷം മലയാളത്തിന്റെ താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുന്നു; സംവിധാനം മഹേഷ് നാരായണൻ

0
Spread the love

മലയാള പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ഭാരം തരാൻ പോകുന്ന സന്തോഷ വാർത്തയാണ് സിനിമാലോകത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത്. 11 വർഷത്തെ ഇടവേളയ്ക്കു ശേഷം സൂപ്പർസ്റ്റാർ മോഹൻലാലും മെഗാസ്റ്റാർ മമ്മൂട്ടിയും മഹേഷ് നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഒന്നിച്ച് അഭിനയിക്കാൻ പോകുന്നു. സിനിമയുടെ നിർമ്മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും ഒരുമിച്ച് ആകും ഏറ്റെടുക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 15ന് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി ദിനേശ് ഗുണവര്‍ധനയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്‌ച നടത്തിയത്. മലയാളം സിനിമ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റോ ജോസഫും സംവിധായകന്‍ മഹേഷ് നാരായണനും നിർമാതാവ് സിവി സാരഥിയുമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്. എംപി യാദമിനി ഗുണവര്‍ധന, അഡ്വൈസര്‍ സുഗീശ്വര സേനാധിര എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. 30 ദിവസം ശ്രീലങ്കയിലായിരിക്കും സിനിമ ചിത്രീകരിക്കുക. കൂടാതെ കേരളത്തിലും ഡല്‍ഹിയിലും ലണ്ടനിലും ചിത്രീകരണമുണ്ടാകുമെന്നുമാണ് വിവരം.

‘ഹൃദയം തകരുന്നു’; ട്രെയിനിലിരുന്ന് പരസ്യമായി വ്യാജ പതിപ്പ് കണ്ട യാത്രക്കാരന്റെ വീഡിയോ പങ്കുവെച്ച് എആർഎം സംവിധായകൻ

0
Spread the love

ടോവിനോ തോമസ് നായകനായി ഓണം റിലീസായി എത്തിയ അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങിയത്. റിലീസിന് പിന്നാലെ മികച്ച അഭിപ്രായവും കളക്ഷനും സൃഷ്ടിക്കുന്നതിനിടെ ചിത്രത്തെ തേടിയെത്തിയ അപ്രതീക്ഷിത തിരിച്ചടിയെ കുറിച്ച് സംവിധായകൻ തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണിപ്പോൾ ചർച്ചയാകുന്നത്. ഒരു യാത്രക്കാരൻ പരസ്യമായി ട്രെയിനിലിരുന്ന് ചിത്രത്തിന്റെ വ്യാജ പതിപ്പ് കാണുന്ന വീഡിയോ അടക്കമാണ് സംവിധായകന്റെ വൈകാരിക കുറിപ്പ്

ഒരു സുഹൃത്ത് അയച്ചു തന്ന വീഡിയോ ആണിതെന്നും ഇത് തന്റെ ഹൃദയം തകര്‍ക്കുന്നതാണെന്നുമാണ് കുറിപ്പിൽ ജിതിൻ ലാൽ പറയുന്നത്. തനിക്ക് വേറെ ഒന്നും പറയാൻ ഇല്ല. ടെലഗ്രാം വഴി എആർഎം കാണേണ്ടവർ കാണട്ടെയെന്നും അല്ലാതെ എന്തുപറയാനാണെന്നും ജിതിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.

കഴിഞ്ഞ പന്ത്രണ്ടാം തിയ്യതിയാണ് അജയന്റെ രണ്ടാം മോഷണം റിലീസ് ചെയ്തത്. ഏട്ടുവർഷം നീണ്ടു നിന്ന യാത്രയായിരുന്നു ഇതെന്ന് സംവിധായകൻ നേരത്തെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. ടൊവിനോ തോമസിന്റെ അമ്പതാം ചിത്രമായി ഒരുങ്ങിയ അജയന്റെ രണ്ടാം മോഷണം 3 ഡി ചിത്രം കൂടിയാണ്.

റിലീസിന് പിന്നാലെ മികച്ച അഭിപ്രായം നേടിയ ചിത്രം കളക്ഷൻ റെക്കോർഡുകളും സൃഷ്ടിക്കുന്നുണ്ട്. ഇതിനിടെയാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയത്. ആഗോളതലത്തിൽ 22 കോടിയിലധികം രൂപയാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ഇതിൽ 14.45 കോടിയിലധികം രൂപ ഇന്ത്യൻ ബോക്‌സ് ഓഫീസിൽ നിന്നാണ്. ടൊവിനോ തോമസ് ട്രിപ്പിൾ റോളിൽ എത്തിയ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്‌ച്ചേഴ്‌സിന്റെ ബാനറിൽ സക്കറിയ തോമസും ചേർന്നാണ് നിർമിച്ചത്.

മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, രോഹിണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സുജിത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ജോമോൻ ടി ജോൺ ആണ് എആർഎമ്മിന്റെ ഛായാഗ്രഹണം.

നടിയെ ആക്രമിച്ച കേസ്; പൾസർ സുനിക്ക് ജാമ്യം

0
Spread the love

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.പൾസർ സുനിക്കു ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.

വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണു പൾസർ സുനി വാദിച്ചത്. അതിജീവിതയ്ക്കുനേരെ ഉണ്ടായത് അതിക്രൂരമായ ആക്രമണമാണെന്നും അപൂർവമായാണ് സംസ്ഥാനത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുള്ളതെന്നും സർക്കാർ വാദിച്ചു.2017 ഫെബ്രുവരിയിലാണു കൊച്ചിയിൽ നടി കാറിൽ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.

നിപ: 13 പേരുടെ ഫലം നെഗറ്റീവ്; ഹൈ റിസ്‌കിൽ 26 പേർ

0
Spread the love

ന്യൂഡൽഹി: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കത്തിലുള്ള 13 പേരുടെ സാമ്പിൾ നെഗറ്റീവ് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. 26 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. രോഗവ്യാപനമില്ലെന്ന് ഉറപ്പാക്കാനാണ് ശ്രമം. രോഗലക്ഷണമുള്ള മുഴുവൻ ആളുകളുടെയും സാമ്പിളുകൾ പരിശോധിക്കും. രോഗവ്യാപനത്തിന് സാധ്യത കുറവാണ്. മരിച്ച യുവാവ് ബെംഗളൂരുവിലാണ് പഠിച്ചത്. കർണാടക സർക്കാറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ ഇനാം; വാർത്താ സമ്മേളനം വിളിച്ച് എംഎൽഎയുടെ ഭീഷണി

0
Spread the love

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭീഷണിയുമായി ശിവസേന ഷിൻഡെ പക്ഷം എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിഞ്ഞാൽ 11 ലക്ഷം രൂപ ഇനാം നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബുൽധാന എംഎൽഎയായ സഞ്ജയ് ഗെയ്ക്ക്‌വാദ്. ച്ചാണ് ഭീഷണി.

രാജ്യത്തെ സംവരണത്തെ കുറിച്ച് രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസ്താവന ഉയർത്തിക്കാട്ടിയാണ് ശിവസേന എംഎൽഎ രംഗത്തെത്തിയത്. മഹാരാഷ്ട്രയിലും രാജ്യം മുഴുവനും സംവരണത്തിനു വേണ്ടിയുള്ള മുറവിളികൾ ഉയരുമ്പോഴാണ് രാഹുൽ ഗാന്ധി സംവരണം തന്നെ അവസാനിപ്പിക്കുമെന്ന് പറയുന്നതെന്ന് സഞ്ജയ് ഗെയ്ക്ക്‌വാദ് ആരോപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് തട്ടാൻ വേണ്ടി വ്യാജ പ്രചാരണങ്ങൾ നടത്തിയയാളാണ് രാഹുൽ. ഇപ്പോൾ സംവരണം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് കോൺഗ്രസിന്റെ യഥാർഥ മുഖം കാണിച്ചിരിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

അടുത്തിടെ നടത്തിയ യുഎസ് പര്യടനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ജോർജ്ടൗൺ സർവകലാശാലയിൽ നടന്ന വിദ്യാർഥികളുമായുള്ള സംവാദത്തിലായിരുന്നു ഇത്. ഇന്ത്യ നീതി നിറഞ്ഞ രാജ്യമാകുമ്പോൾ മാത്രമേ സംവരണം റദ്ദാക്കാൻ പറ്റൂവെന്നായിരുന്നു ഒരു വിദ്യാർഥിയുടെ ചോദ്യത്തോട് രാഹുൽ പ്രതികരിച്ചത്. നിലവിൽ ഇന്ത്യയിലെ അവസ്ഥ ഇതല്ലെന്നു കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു.

‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ടൊവിനോയുടെ നായികയായി തൃഷ

0
Spread the love

അജയന്റെ രണ്ടാം മോഷണമെന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ടൊവിനോ തോമസ് നായകനാവുന്ന പുതിയ ചിത്രമായ ‘ഐഡന്റിറ്റി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തെന്നിന്ത്യൻ നടി തൃഷയാണ് ചിത്രത്തിലെ നായിക.

സെവൻത് ഡേ, ഫോറൻസിക് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ പോൾ – അനസ് ഖാന് എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമിഴ് നടന്‍ വിനയ് റായിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ബോളിവുഡ് നടി മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ശ്രീകൃഷ്ണപ്പരുന്ത്, ഭ്രമരം തുടങ്ങി പതിനാലോളം സിനിമകൾ നിർമ്മിച്ച രാഗം മൂവീസിന്റെ ബാനറിൽ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’ യുടെ നിർമാണം.

യാനിക്ക് ബെന്നാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജ് ആണ് ചിത്രത്തിന്റെ കാമറ. ചമൻ ചാക്കോയാണ്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. കേരളം,രാജസ്ഥാൻ, ഗോവ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായാണ് ‘ഐഡന്റിറ്റി’യുടെ ചിത്രീകരണം നടന്നത്. പിആർഒ അരുണ്‍ പൂക്കാടന്‍, ഡിജിറ്റല്‍ ആന്‍റ് മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു.

ധൂം സീരിസിലെ നാലാം ചിത്രം വരുന്നു; വില്ലൻ വേഷത്തിൽ സൂര്യ എത്തുമെന്ന് സൂചന

0
Spread the love

ധൂം ഫ്രാഞ്ചൈസിയിലെ നാലാം ചിത്രമായ ധൂം 4 നായി തമിഴ് നടൻ സൂര്യയെ സമീപിച്ചതായി റിപ്പോർട്ട്. ചിത്രത്തിൽ നെഗറ്റീവ് കഥാപാത്രത്തിനായാണ് നടനെ അണിയറപ്രവർത്തകർ സമീപിച്ചത് എന്നാണ് വിവരം. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചർച്ചകൾ നടന്നുവരുന്നതായാണ് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. നടൻ സിനിമയിൽ വില്ലനായെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. വിക്രം എന്ന സിനിമയിൽ സൂര്യ അവതരിപ്പിച്ച റോളക്‌സിനേക്കാൾ മികച്ച വില്ലൻ കഥാപാത്രത്തെ പ്രതീക്ഷിക്കുന്നതായാണ് പലരും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായപ്പെടുന്നത്.

ബോളിവുഡിലെ തന്നെ ഏറ്റവും അധികം ആരാധകരുള്ള ഫ്രാഞ്ചൈസിയാണ് ധൂം സീരീസ്. 2004ലാണ് ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ധൂം റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചൻ നായകനായെത്തിയ ചിത്രത്തിൽ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺ എബ്രഹാമായിരുന്നു. ബൈക്ക് ചെയ്‌സ് സീനുകളും ആക്ഷൻ രംഗങ്ങളും നിറഞ്ഞു നിന്ന സിനിമ വലിയ വിജയവുന്നതിന് പുറമെ ഒരു ട്രെൻഡ് സെറ്ററായി മാറി. ജോൺ എബ്രഹാമിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയ ചിത്രം കൂടിയായിരുന്നു ധൂം.

2006 ലാണ് ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ധൂം 2 റിലീസ് ചെയ്യുന്നത്. അഭിഷേക് ബച്ചനൊപ്പം ഹൃത്വിക് റോഷൻ, ഐശ്വര്യ റായ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആദ്യഭാഗത്തിലേത് പോലെ ഗംഭീര ആക്ഷൻ രംഗങ്ങളും സ്റ്റൈലിഷ് മേക്കിങ്ങും കൊണ്ട് സമ്പന്നമായ സിനിമ ആ വർഷത്തെ ഏറ്റവും വലിയ വിജയവുമായിരുന്നു.

എട്ട് വർഷങ്ങൾക്ക് ശേഷം 2013ലാണ് ധൂം സീരിസിലെ മൂന്നാം ചിത്രം റിലീസ് ചെയ്യുന്നത്. ഇക്കുറിയും അഭിഷേക് ബച്ചൻ സിനിമയിൽ പ്രധാന വേഷത്തിൽ തന്നെയുണ്ടായിരുന്നു. ഒപ്പം ആമിർ ഖാൻ, കത്രീന കൈഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ സിനിമ ബോക്സ്ഓഫീസിൽ നിന്ന് 600 കോടിയോളം രൂപയാണ് നേടിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts