Home Blog Page 22

അവർക്ക് മതത്തിന്റെ പേരിൽ കൊല്ലാമെങ്കിൽ ഞങ്ങൾ ചികിത്സയും നിഷേധിക്കും: മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് ഡോക്ടർ

0
Spread the love

മതപരമായ സ്വത്വത്തിന്റെ പേരിൽ മുസ്‌ലിം രോഗിക്ക് ചികിത്സ നിഷേധിച്ച് മധ്യപ്രദേശിലെ ഡോക്ടർ. കാലുവേദനയെ തുടർന്ന് ഡോക്ടറുടെ അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിച്ച രോഗി മുസ്‌ലിം ആണെന്ന് അറിഞ്ഞതോടെയായിരുന്നു ഡോക്ടറുടെ നടപടി. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ മധ്യപ്രദേശ് സ്വദേശി ഡോ. നേഹ അറോറ വർമയുടേതാണ് നടപടി.

ഡോക്ടർ തന്നെയാണ് രോഗിക്ക് ചികിത്സ നിഷേധിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ‘അവർക്ക് മതത്തിന്റെ പേരിൽ ആളുകളെ കൊല്ലാൻ പറ്റുമെങ്കിൽ ഞങ്ങൾ മതത്തിന്റെ പേരിൽ അവർക്ക് ചികിത്സ നിഷേധിക്കും’ എന്ന കുറിപ്പോടെ രോഗിക്ക് ചികിത്സ നൽകില്ലെന്ന് പറയുന്ന ചാറ്റുകളുടെ സ്ക്രീൻഷോട്ട് ഡോക്ടർ പങ്കുവെക്കുകയായിരുന്നു.

‘സ്‌പൈൻ സ്‌പെഷ്യലിസ്റ്റ്, യുകെ, പിസിഒഡി റിവേഴ്‌സൽ എക്‌സ്‌പെർട്ട്, ഇന്റിമേറ്റ് വുമൺ ഹെൽത്ത് സ്‌പെഷ്യലിസ്റ്റ്, കോസ്‌മെറ്റിക് അക്യുപങ്‌ചറിസ്റ്റ്’ എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ അറിയപ്പെടുന്ന ഡോക്ടർ അറോറക്ക് ഇൻസ്റ്റാഗ്രാമിൽ 52.6k ഫോളോവെഴ്‌സും ഫേസ്ബുക്കിൽ 12k ഫോളോവേഴ്‌സും ഉണ്ട്.

തന്റെ കാൽമുട്ട് വേദനക്ക് വേണ്ടി അപ്പോയിന്മെന്റ് എടുക്കാൻ ശ്രമിക്കുന്ന രോഗിയോട് ഡോക്ടർ പേര് ചോദിക്കുന്നത് സ്ക്രീൻഷോട്ടിൽ കാണാം. മിസ്സിസ് ഫറാ ഹുസൈൻ എന്ന് രോഗി പേര് പറയുമ്പോൾ ക്ഷമിക്കണം നിങ്ങൾക്ക് ഇവിടെ ചികിത്സ നല്കാൻ കഴിയില്ലെന്നും മറ്റെവിടെയെങ്കിലും അന്വേഷിക്കാനുമായിരുന്നു ഡോക്ടർ മറുപടി നൽകിയത്. സ്ക്രീൻഷോട്ടുകൾ പോസ്റ്റ് ചെയ്ത് പിന്നാലെ താന്നെ അറോറ അവ ഡിലീറ്റ് ചെയ്യുകയും ചെയ്തു.

‘ക്ഷമിക്കണം, ഇനി ഞങ്ങളുടെ സെന്ററിൽ ഒരു മുസ്‌ലിം രോഗിയെയും ഞങ്ങൾ എടുക്കുന്നില്ല. നിങ്ങൾ മറ്റെവിടെയെങ്കിലും ഇതിലും നല്ല ഒരാളെ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു,’ അറോറ പറഞ്ഞു.

അതേസമയം രണ്ട് ദിവസം മുമ്പ് കൊൽക്കത്തയിൽ ഏഴ് മാസം ഗർഭിണിയായ ഒരു മുസ്‌ലിം യുവതിയെ അവരുടെ ഡോക്ടർ അപമാനിക്കുകയും മതത്തിന്റെ പേരിൽ വൈദ്യസഹായം നിഷേധിക്കുകയും ചെയ്തതായി റിപ്പോർട്ട് വന്നിട്ടുണ്ട്. ദീർഘകാലമായി യുവതി ഈ ഡോക്ടറുടെ അടുത്തായിരുന്നു ചികിത്സ തേടിയിരുന്നത്.ചികിത്സക്കായി ഒരു പള്ളിയിലോ മദ്രസയിലോ പോകാൻ ഡോക്ടർ യുവതിയോട് പറഞ്ഞു. കൂടാതെ യുവതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുകയും ചെയ്തു.സംഭവത്തിൽ വിമർശനവുമായി നിരവധി ആരോഗ്യപ്രവർത്തകർ എത്തിയിരുന്നു. മതത്തിന്റെയോ രോഗിയുടെ പശ്ചാത്തലമോ നോക്കി ഒരു രോഗിയോടും വിവേചനം കാണിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബംഗാൾ ഘടകം എല്ലാ ഡോക്ടർമാരോടും അഭ്യർത്ഥിച്ചു.

‘രോഗിയോ കുടുംബമോ ഡോക്ടറെ അധിക്ഷേപിക്കുകയോ മോശമായി പെരുമാറുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ മാത്രമേ അടിയന്തര സാഹചര്യമില്ലാത്ത രോഗിയെ ചികിത്സിക്കാതിരിക്കാൻ ഒരു ഡോക്ടർക്ക് അവകാശമുള്ളൂ. അതേ രോഗിക്ക് അടിയന്തര സാഹചര്യമുണ്ടെങ്കിൽ, ഡോക്ടർമാർ അവരുടെ കടമ നിർവഹിക്കണം. എന്നാൽ മതമോ പശ്ചാത്തലമോ കാരണം ഒരാൾക്ക് ചികിത്സ നിരസിക്കുന്നത് ഒരു സാഹചര്യത്തിലും ന്യായീകരിക്കാനാവില്ല,’ കൊൽക്കത്തയിലെ മറ്റൊരു ഡോക്ടർ പറഞ്ഞു.

‘തുടരും’ കേരളത്തിന്‌ പുറത്തും ചർച്ചയാവുന്നു; കളക്ഷനിൽ മുന്നേറ്റം

0
Spread the love

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രം തുടരും തിയേയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കുടുംബ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ ഏറ്റെടുത്ത സിനിമ വമ്പൻ കളക്ഷൻ ആണ് ബോക്സ് ഓഫീസിൽ നിന്നും നേടുന്നത്. പല തിയേറ്ററുകളിലും സിനിമയ്ക്കായി എക്സ്ട്രാ ഷോകൾ വരെ സംഘടിപ്പിക്കുന്നുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും കർണാടകയിലും സിനിമയ്ക്ക് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്

2.9 കോടിയാണ് തുടരും ഇതുവരെ കർണാടകയിൽ നിന്നും നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും 1.6 കോടിയും നോർത്ത് ഇന്ത്യൻ മാർക്കറ്റിൽ നിന്നും 1.75 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. മലയാളത്തിനോടൊപ്പം ചിത്രത്തിന്റെ തെലുങ്ക് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് സിനിമയുടെ തെലുങ്ക് വേർഷനും ലഭിക്കുന്നത്. ആന്ധ്ര / തെലങ്കാനയിൽ നിന്ന് തുടരുമിന്റെ മലയാളം പതിപ്പ് 35 ലക്ഷം നേടിയപ്പോൾ തെലുങ്ക് വേർഷൻ 50 ലക്ഷം കടന്നു. ഇതോടെ റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും തുടരുമിന്റെ നേട്ടം 7.10 കോടിയായി. ആദ്യ ദിനം വെറും 90 ലക്ഷം മാത്രമായിരുന്നു സിനിമയ്ക്ക് നേടാനായത്.

ചിത്രം മൂന്ന് ദിവസം കൊണ്ട് 69 കോടിയിലധികം രൂപ നേടിയതായാണ് അണിയറപ്രവർത്തകർ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ഏപ്രിൽ 25 നാണ് തുടരും തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനത്തിൽ മാത്രം ചിത്രം ആഗോളതലത്തിൽ 17 കോടിയിലധികം രൂപ നേടിയതായാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ വരും ദിവസങ്ങളിൽ സിനിമ 100 കോടി കളക്ഷൻ മറികടക്കുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും എന്ന സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.

ഒന്നാം പ്രതി ആന്‍റോ ജോസഫ്; സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം

0
Spread the love

നിര്‍മ്മാതാവ് സാന്ദ്ര തോമസിന്‍റെ അധിക്ഷേപ പരാതിയിലെടുത്ത കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണസംഘം. നിര്‍മാതാവ് ആന്‍റോ ജോസഫിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി രാകേഷ്, അനില്‍ തോമസ്, ഔസേപ്പച്ചന്‍ വാളക്കുഴി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

2024 ജൂണിലാണ് സംഭവം നടന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അപമാനിക്കപ്പെട്ടെന്നായിരുന്നു സാന്ദ്രയുടെ പരാതി. അതീതിക്കെതിരായ വിജയമെന്ന് സാന്ദ്ര തോമസ് പ്രിതകരിച്ചു. സര്‍ക്കാരിനോട് നന്ദിയെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെയുള്ള സംസാരം, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന എന്നിവ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

കേസ് സംബന്ധിച്ച സാന്ദ്രയുടെ പോസ്റ്റ് ഇങ്ങനെ:

ഒടുവിൽ കുറ്റപത്രം സമർപ്പിച്ചു

കേരളാ ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഭാരവാഹികളായ, പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ഒന്നാം പ്രതിയായും സെക്രട്ടറി ബി രാകേഷ് രണ്ടാം പ്രതിയായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അനിൽ തോമസ് , ഔസേപ്പച്ചൻ വാളക്കുഴി എന്നിവരെ മൂന്നും നാലും പ്രതികളായും എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ll മുൻപാകെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു . IPC സെക്ഷൻസ് 509,34, 354A14, 506വകുപ്പുകൾ പ്രകാരം ആണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. എനിക്ക് പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ ഓഫീസിൽ വെച്ചുണ്ടായ ദുരനുഭവത്തെ സംബന്ധിച്ച് ഞാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ FIR രെജിസ്റ്റർ ചെയ്തതിന് ശേഷമാണ് കേസ് അന്വേഷണം ആരംഭിച്ചത്.

ഹൈക്കോടതി ഉത്തരവിലൂടെ SIT നോഡൽ ഓഫീസർ ആയ ശ്രീമതി ജി പൂങ്കുഴലി IPS ന്റെ നേതൃത്വത്തിൽ SI സിബി ടി ദാസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ,Team members Asi സുമേഷ്, ASI ഷീബ, SCPO മധു , CPO ശാലിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത് . 7 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കിയാണ് ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് .അന്വേഷണസംഘത്തിന് നേതൃത്വം കൊടുത്ത ഐജി ശ്രീ പൂങ്കുഴലീ IPS അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങളായ ശ്രീമതി സിബി , മധു ഉൾപ്പെടെ മറ്റെല്ലാ അംഗങ്ങൾക്കും ഞാൻ നന്ദി രേഖപെടുത്തുന്നു . എല്ലാവിധ സഹായസഹകരണങ്ങളും പിന്തുണയും നൽകിയ സംസ്ഥാന ഗവണ്മെന്റിനും ആഭ്യന്തര വകുപ്പ് നയിക്കുന്ന മുഖ്യമന്ത്രി ശ്രീ പിണാറായി വിജയനും പ്രത്യേകം നന്ദി രേഖപെടുത്തുന്നു . അതോടൊപ്പം എന്നെ പിന്തുണച്ച കുടുംബാംഗങ്ങൾ , സുഹൃത്തുക്കൾ എനിക്ക് നേരിട്ട് പരിജയം ഇല്ലാത്ത സോഷ്യൽ മീഡിയയിലൂടെ പിന്തുണ നൽകി എനിക്ക് ധൈര്യം നൽകിയ ഓരോ വ്യക്തികളോടും പ്രത്യേകം പ്രത്യേകം നന്ദിയുണ്ട് . ഇത്തരം പിന്തുണകളാണ് അചഞ്ചലമായി നിയമവഴിയിലൂടെ മുന്നോട്ടു പോകാൻ എന്നെ പ്രേരിപ്പിച്ചത്. തുടർന്നും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു .ഈ കേസ് അട്ടിമറിക്കാനും എന്നെ സ്വാതീനിക്കാനും എന്നെ ഇല്ലായിമ ചെയ്യാനും എന്നെ മലയാളസിനിമയിൽ നിന്ന് തന്നെ നിഷ്കാസനം ചെയ്യാനും സംഘടിതമായ ശ്രമമുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചു കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചു എന്നുള്ളത് വലിയ വിജയമായി ഞാൻ കാണുന്നു . ഇത്തരം ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം എന്നെ സ്നേഹിക്കുന്ന പിന്തുണക്കുന്ന നല്ലവരായ ജനങ്ങളുടെ പിന്തുണയോട് കൂടി അതിജീവിക്കാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

വേടന് കുരുക്കായി കഴുത്തിലെ പുലി പല്ല്; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

0
Spread the love

കഞ്ചാവുമായി പിടിയിലായ റാപ്പർ വേടന് കുരുക്കായി കഴുത്തിലണിഞ്ഞ മാല. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ വേടൻ്റെ കഴുത്തിലെ മാലയിലുള്ള പുലിപ്പല്ല് ഒറിജിനലാണെന്ന് കണ്ടെത്തിയതോടെയാണ് അന്വേഷണം ഇതിലേക്കും നീണ്ടത്. ഈ മാലയ്ക്ക് ആവശ്യമായ പുലിപ്പല്ല് എവിടെ നിന്ന് കിട്ടിയെന്ന് അറിയാനാണ് അന്വേഷണം. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ എത്തി. കോടനാട് നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തുന്നത്

മാലയിലുള്ള പുലിപ്പല്ല് വിദേശത്തുനിന്ന് എത്തിച്ചതെന്നാണ് വേടൻ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തായ്‌ലൻഡിൽ നിന്നാണ് പുലിപ്പല്ല് എത്തിച്ചതെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വനം വകുപ്പ് വേടനെ കസ്റ്റഡിയിലെടുത്തേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വേടന്‍റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് ആറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. വേടനും മറ്റു സംഘാംഗങ്ങളും ലഹരി ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തിട്ടുണ്ട്. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണ് പണമെന്ന് വേടൻ വ്യക്തമാക്കി. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലിക്കാൻ ഒത്തുകൂടുന്ന ഫ്ലാറ്റിലാണ് പരിശോധന നടന്നത്. രാവിലെ പൊലീസ് എത്തുമ്പോള്‍ ഒമ്പതുപേരും വിശ്രമിക്കുകയായിരുന്നു. പിടിയിലായവരെല്ലാം വേടന്‍റെ റാപ്പ് ടീമിൽ ഉള്‍പ്പെട്ടവരാണ്. വേടൻ അടക്കം എല്ലാവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കഞ്ചാവ് എവിടെ നിന്നാണ് ലഭിച്ചതെന്ന കാര്യമടക്കം ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഇന്നലെ രാത്രിയാണ് വേടനടക്കമുള്ള ഒമ്പതുപേര്‍ പരിപാടി കഴിഞ്ഞ് ഫ്ലാറ്റിലെത്തിയത്.

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

0
Spread the love

സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു. 73 വയസ്സായിരുന്നു. കാൻസർ രോഗബാധിതനായി ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വെള്ളയമ്പലത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം.

ദേശീയ, അന്തർദേശീയതലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ അതുല്യ പ്രതിഭയാണ് ഷാജി എൻ കരുൺ. 40 ഓളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു

ദൈവത്തെയോർത്ത് ഇത്തരം ഡയലോ​ഗുകൾ പറയല്ലേ എന്ന് അവരോട് പറയേണ്ടി വന്നു; ‘തുടരും’ ഷൂട്ടിനിടെ നടി ശോഭനയിൽ നിന്നുണ്ടായ അനുഭവത്തെക്കുറിച്ച് ബിനു പപ്പു

0
Spread the love

സോഷ്യൽ മീഡിയയിൽ വ്യാപകമായി ‘ മൈ ലാലേട്ടൻ ഈസ് ബാക്ക്’ എന്ന അടിക്കുറിപ്പോടെ തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ പോസ്റ്റർ വൈറൽ ആവുകയാണ്. പ്രേക്ഷകർ കാലങ്ങളായി കാത്തിരുന്ന ലാലേട്ടൻ മാജിക് ചിത്രത്തിലൂടെ തിരിച്ചു കിട്ടിയെന്നും കാണികളെ സസ്പെൻസടിപ്പിച്ച് തിയേറ്ററിലെ കസേരയിൽ അമർത്തുന്ന ദൃശ്യാനുഭവമാണ് ചിത്രം എന്നുമാണ് പൊതുവേയുള്ള പ്രേക്ഷക പ്രതികരണം.

ലാലേട്ടന് പുറമേ ശോഭന, ബിനു പപ്പു, ഇർഷാദ്, ആർഷ ബൈജു, തോമസ് മാത്യു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇപ്പോൾ ഇതാ തുടരും ഷൂട്ടിങ്ങിനിടെ നടി ശോഭനയമായുള്ള ഒരു കോമ്പിനേഷൻ സീനിൽ തനിക്ക് പറ്റിയ അബദ്ധവും അതിനോട് നടി എത് തരത്തിൽ പ്രതികരിച്ചുവെന്നും വ്യക്തമാക്കുകയാണ് പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ നടൻ ബിനു പപ്പു. ചിത്രത്തിൽ പോലീസ് വേഷമാണ് നടൻ കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിൽ താൻ ശോഭനയെ ചോദ്യംചെയ്യുന്ന ഒരു സീൻ ഉണ്ടെന്നും വളരെ ക്രൂരമായൊക്കെയാണ് താൻ അഭിനയിക്കുന്നത്. ഇത്തരത്തിൽ ശോഭന മാമിന്റെ കൈപിടിച്ചു തിരിക്കുന്ന ഒരു സീനിൽ വള പൊട്ടി അവരുടെ കൈയ്യിൽ കുത്തിക്കേറി എന്നും ശരിക്കും വേദനിച്ചു എന്നും ബിനു പപ്പു പറയുന്നു. നല്ല ഫോഴ്സിൽ ഇക്കാര്യങ്ങൾ ചെയ്യുമ്പോൾ ശരിക്കും വേദനിക്കുമെന്നും എന്നാൽ താൻ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല നടിയുടെ പ്രതികരണം എന്നും ബിനു പപ്പു പറയുന്നു..

ഡേയ് കൈ വിടറാ… ചോക്ലേറ്റ് വാങ്ങിത്തരേ… ഇന്നേക്ക് ദുർഘാഷ്ടമി കൈ വിടറാ… എന്നൊക്കെയാണ് ആ സമയത്ത് മാം പ്രതികരിച്ച് പറഞ്ഞ ഡയലോ​ഗുകൾ. എനിക്ക് ചിരിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ദൈവത്തെ ഓർത്ത് ഇങ്ങനെയുള്ള ഡയലോ​ഗുകൾ ഒന്നും പറയല്ലേ എന്നാണ് താൻ പറഞ്ഞത് എന്നും ബിനു പറയുന്നു. അത്രയ്ക്ക് ചിരിയടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും നടൻ പറഞ്ഞു.

ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ്?അതൊക്കെ എന്റെ ഇഷ്ടമാണ്, വീണ്ടും മറുപടിയുമായി രേണു

0
Spread the love

അന്തരിച്ച കലാകാരൻ കൊല്ലം സുധിയും അവതാരിക ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് കുടുംബ പ്രേക്ഷകർക്ക് നന്നായി അറിയാം. സ്റ്റാർ മാജിക് എന്ന ഹിറ്റ് റിയാലിറ്റി ഷോയുടെ ഭാഗമായ രണ്ടുപേർ എന്നതിലപ്പുറം ഇരുവരും തമ്മിൽ ഒരു സഹോദരി- സഹോദര ബന്ധം ഉടലെടുത്തിരുന്നു. സുധി ജീവനോടെ ഉണ്ടായിരുന്നപ്പോഴും അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷവും ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ കുടുംബത്തിന് ഒപ്പം നിന്നിരുന്നു. സുധിയുടെ മരണത്തിനുശേഷം ആദരാഞ്ജലികളും അനുശോചന വാക്കുകളുമായി പലരും മടങ്ങിയപ്പോഴും സാമ്പത്തികമായും മാനസികമായും ആ കുടുംബത്തോടൊപ്പം നിന്നയാളാണ് ലക്ഷ്മി നക്ഷത്ര.

എന്നാൽ കേറിക്കിടക്കാൻ സ്നേഹിച്ചിരുന്നവർ ഒരു പുതിയ വീട് വച്ച് നൽകിയതോടെ ഭാര്യ രേണുവിന്റെ മട്ടും ഭാവവും മാറി എന്ന വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശക്തമാവുകയാണ്. വിമർശനങ്ങൾ നിലനിൽക്കുമ്പോഴും മോഡലിങ്ങും അഭിനയവുമൊക്കെയായി ആരെയും കൂസാതെ മുന്നോട്ടുപോകുന്ന രേണുവിന്റെ സ്വഭാവം സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യുകയും കുറ്റപ്പെടുത്തുകയും വിമർശിക്കുകയുമാണിപ്പോൾ മലയാളികൾ. ഗ്ലാമറസ് വീഡിയോ ഷൂട്ടും ശരീരഭാഗങ്ങൾ എക്സ്പോസ് ചെയ്തുകൊണ്ടുള്ള ഫോട്ടോഷൂട്ടുമെല്ലാം രേണുവിനെ ആക്രമിക്കാനുള്ള ആയുധങ്ങളാക്കി സൈബർ ഇടങ്ങളിൽ വിമർശനങ്ങൾ ശക്തമായപ്പോൾ കൂട്ടുകാരി ലക്ഷ്മി നക്ഷത്രയോട് ഇതേക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചിരുന്നു.

‘ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ. അതേ കുറിച്ച് നിങ്ങൾ അവരോട് ചോദിച്ചാൽ നിങ്ങളാരായെന്ന് അവർ നിങ്ങളോട് ചോദിക്കും. എന്തിനാണ് വെറുതെ… അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ… അവരുടെ പാഷൻ എന്താണോ… എന്തിനാണ് നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ ഇടപെടുന്നത്’ എന്നായിരുന്നു അന്ന് ലക്ഷ്മി മറുപടി പറഞ്ഞത്. ഈ പ്രതികരണം വൈറലായതിന് പിന്നാലെ ഇരുവരും തമ്മിൽ കാര്യമായ സ്വരച്ചേർച്ചയുണ്ടെന്ന് സോഷ്യൽ മീഡിയ പൊതുവേ വിലയിരുത്തിയിരുന്നു. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള ലക്ഷ്മി നക്ഷത്രയുടെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു.

അത് ആ കുട്ടി പറഞ്ഞത് തന്നെയല്ലേ യഥാർത്ഥ മറുപടി എന്താണ് മറ്റുള്ളവർ പറയേണ്ടത്, അത് ആ കുട്ടി മാത്രമല്ല എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത് അതൊക്കെ എന്റെ ഇഷ്ടമാണ് എന്ന് ഞാനാണ് ആ കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്.. ലക്ഷ്മി നക്ഷത്ര പറഞ്ഞതിൽ എന്താണ് തെറ്റ് എന്നും രേണു സുധി ചോദിക്കുന്നു. നിരവധി ആൽബങ്ങളിലും ഷോർട്ട് ഫിലിമുകളിലും ഒക്കെ അഭിനയിക്കുന്നുണ്ട് ഇപ്പോൾ താരം. ആളുകളുടെ വിമർശനങ്ങൾ ഒന്നും തന്നെ തന്നെ ബാധിക്കുന്നില്ല എന്നാണ് രേണു സുധി വ്യക്തമാക്കുന്നത്

വയറിലെ കൊഴുപ്പിനെ പുറംതള്ളാം; ഈ പാനീയങ്ങൾ പതിവാക്കൂ…

0
Spread the love

വണ്ണം കുറയ്ക്കാനും ഭാരം കുറയ്ക്കാനും പാടുപെടുന്ന ആളുകളെ സംബന്ധിച്ചിടത്തോളം വയറ് കുറയാത്തതും വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കാത്തതും വലിയ പ്രശ്‌നമാണ്. വയറ്റില്‍ ആഴത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് കരള്‍, പാന്‍ക്രിയാസ്, കുടല്‍ തുടങ്ങിയ സുപ്രധാന അവയവങ്ങളെ ചുറ്റിപ്പറ്റിയുള്ള വിസറല്‍ കൊഴുപ്പാണ്. ഈ കൊഴുപ്പ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ടൈപ്പ് 2 പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയ്ക്കും ഇത് കാരണമാകുന്നു. മോശമായ ഭക്ഷണക്രമവും വ്യായാമക്കുറവും സമ്മര്‍ദ്ദവും പ്രായവും ഒക്കെ ഈ കൊഴുപ്പ് അടിഞ്ഞുകൂടലിന് കാരണമാകാറുണ്ട്.

വയറിലെ കൊഴുപ്പും അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളും മനസ്സിലാക്കുന്നത് ഫലപ്രദമായ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ആദ്യപടിയാണ്. സമീകൃതാഹാരം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം നേടുക എന്നീ നുറുങ്ങുകള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ നിങ്ങള്‍ക്ക് വയറിലെ കൊഴുപ്പ് കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. വയറിലെ കൊഴുപ്പിനെ പുറംതളളാന്‍ സഹായിക്കുന്ന ചില പാനിയങ്ങളെക്കുറിച്ച് അറിയാം.

നാരങ്ങാവെളളം ഇങ്ങനെ കുടിക്കണം

ചെറുചൂടുള്ള വെള്ളത്തിലേക്ക് നാരങ്ങാനീരും തേനും ചേര്‍ത്ത് കുടിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ഇവയ്ക്ക് കലോറിയും വളരെ കുറവാണ്.

ഗ്രീന്‍ടീ

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും. കാറ്റെച്ചിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ ടീ. ഈ ആന്റി ഓക്സിഡന്റുകള്‍ കൊഴുപ്പ് ഓക്സിഡേഷന്‍ വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ മെറ്റാബോളിക് നിരക്ക് വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ക്യാരറ്റ് ജ്യൂസ്

കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. ക്യാരറ്റ് ജ്യൂസിലെ നാരുകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അമിത ഭാരം കുറയ്ക്കാന്‍ ആവശ്യമായ ഫൈബര്‍ കഴിക്കണമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ക്യാരറ്റ് ജ്യൂസില്‍ കലോറിയും കുറവാണ്. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ക്യാരറ്റ് ജ്യൂസ് ഒരു നല്ല ഓപ്ഷനാണ്.

ഇഞ്ചി ചായ

ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പ് കുറയാന്‍ നല്ലതാണ്. ദിവസവും ഇഞ്ചി ചായ കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കാനും ഇവ സഹായിക്കും.

വെള്ളരിക്ക ജ്യൂസ്

വെള്ളവും നാരുകളും ധാരാളം അടങ്ങിയ വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.വെള്ളരിക്ക ജ്യൂസിലും കലോറി കുറവാണ്. അതിനാല്‍ തന്നെ മറ്റു സോഫ്റ്റ് ഡ്രിങ്ക്‌സുകളെപോലെ ശരീര ഭാരം കൂടുമെന്ന ഭയമില്ലാതെ കുടിക്കാം.കുറഞ്ഞ കലോറിയും വെള്ളരി പോലുള്ള ഉയര്‍ന്ന ജലാംശമുള്ള പച്ചക്കറികളും കഴിക്കുന്നത് ശരീരഭാരം ഗണ്യമായി കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു

തണ്ണിമത്തന്‍ ജ്യൂസ്

കലോറി കുറവും വെളളം കൂടുതലുളളതുമായ തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്. തണ്ണിമത്തനില്‍ 92% വെള്ളം അടങ്ങിയിരിക്കുന്നു. തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിന്‍ എ, സി എന്നിവയുള്‍പ്പെടെ വിവിധ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ കലോറി താരതമ്യേന കുറവാണ്.

‘എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല’; അവൻ ചോദിച്ചത് പോലെ ലാലേട്ടനൊപ്പം സീൻ കൊടുത്തു, പിന്നെ കേട്ടത് ആത്മഹത്യ വാർത്ത, തരുൺ മൂർത്തി

0
Spread the love

തല്ലുമാല, ഉണ്ട, ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക, സൂര്യ നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം കങ്കുവ എന്നിവയുടെ ചിത്രസംയോജകൻ നിഷാദ് യൂസഫ് കഴിഞ്ഞ ഒക്ടോബറിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. മലയാള സിനിമ ലോകത്തെ ഏറെ വിയോഗത്തിൽ ആക്കിയ മരണവർത്തിയായിരുന്നു നിഷാദിന്റെത്. 2022-ൽ തല്ലുമാലയുടെ എഡിറ്റിങിന് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. തന്റെ വർക്കിന് കയ്യടികളും കൂടുതൽ പ്രശംസയും ലഭിച്ചതോടെ നിഷാദ് പാൻ ഇന്ത്യൻ ലെവലിൽ തന്നെ വലിയ സ്വീകാര്യത നേടിയ അവസരത്തിൽ ആയിരുന്നു വിയോഗവാർത്ത വന്നത്. ആത്മഹത്യക്ക് പിന്നിലെ കാരണം ഇപ്പോഴും ദുരൂഹമാണെങ്കിലും നിഷാദിന്റെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരോട് അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നുണ്ട്.

തീയറ്ററുകളി വൻ പ്രേക്ഷക ഏറ്റെടുപ്പോടെ വിജയകരമായി പ്രദർശനം തുടരുന്ന മോഹൻലാൽ – ശോഭന ചിത്രം ‘തുടരും’ ന്റെ സംവിധായകൻ തരുൺമൂർത്തി ഒരു പ്രമോഷൻ പരിപാടിക്കിടെ നിഷാദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ നോവാകുന്നത്. തരുൺ മൂർത്തിയുടെ ആദ്യ ചിത്രമായ ഓപ്പറേഷൻ ജാവയുടെയും, തുടർന്നു ഇറങ്ങിയ സൗദി വെള്ളക്കയുടെയും എഡിറ്റർ നിഷാദ് തന്നെയായിരുന്നു. തുടരും ചിത്രീകരിക്കുന്ന സമയത്ത് നിഷാദ് തന്നോട് ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള സീൻ ചോദിച്ചു വാങ്ങിയെന്നും നിഷാദിന്റെ മരണം അപ്രതീക്ഷിതവും ഞെട്ടിക്കുന്നതായിരുന്നുവെന്നുമാണ് തരുൺ മൂർത്തി പറഞ്ഞത്. അടുത്ത 10 വർഷം സിനിമയിൽ നിന്റെ കാലമാണെന്ന് താൻ നിഷാദിനോട് പറയുമായിരുന്നു എന്നും നിഷാദ് എന്തിന് ആത്മഹത്യചെയ്തുവെന്ന് തനിക്കറിയില്ലെന്നും അറിയാൻ ആഗ്രഹിക്കുന്നു ഇല്ലെന്നും തരുൺമൂർത്തി പറയുന്നു.

‘ഈ സിനിമയുടെ ചിത്രീകരണം തീരാൻ മൂന്ന് ദിവസം ഉള്ളപ്പോൾ ആണ് ഞാൻ നിഷാദിന്റെ വാർത്ത അറിയുന്നത്. അതിന് രണ്ട് ദിവസം മുന്നേ പാലക്കാട് ഷൂട്ട് ചെയ്യുമ്പോൾ നിഷാദ് എന്നോട് പറഞ്ഞു എനിക്ക് ലാലേട്ടനൊപ്പം ഒരു സീൻ അഭിനയിക്കാനുള്ള അവസരം തരുൺ എങ്ങനെ എങ്കിലും തരണമെന്ന്. ഇതിന് മുന്നേയുള്ള എന്റെ സിനിമയിൽ ചാൻസ് ചോദിച്ചപ്പോൾ കൊടുക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അതിനുള്ള സീൻ ഒന്നും ഉണ്ടായിരുന്നില്ല. ഇതിൽ ഞാൻ എങ്ങനെയെങ്കിലും നിന്നെ ലാലേട്ടനൊപ്പം നിർത്തും എന്ന് പറഞ്ഞിരുന്നു. അങ്ങനെ പാലക്കാട്ടേക്ക് നിഷാദിനെ വിളിച്ച് വരുത്തി ഒരു സീൻ അഭിനയിപ്പിച്ചു.

ആ സമയം ആർ ജെ ബാലാജി എന്നെ വിളിച്ച് ചോദിച്ചിരുന്നു നിഷാദ് യൂസഫ് എന്ന എഡിറ്റർ എവിടെ ഉണ്ടെന്ന് ഞാൻ പറഞ്ഞു എന്റെ അടുത്ത് നില്പുണ്ടെന്ന്. ഞങ്ങളുടെ സിനിമയിലേക്ക് വേണ്ടിയാണ് ഒന്ന് കണക്ട് ചെയ്ത് തരാമോ എന്നദ്ദേഹം ചോദിച്ചിരുന്നു. സൂര്യയ്ക്ക് വേണ്ടി ആയിരുന്നു. കങ്കുവ കഴിഞ്ഞു നിൽക്കുകയായിരുന്നു അപ്പോൾ വീണ്ടും ഒരു സൂര്യ ചിത്രം വരുന്ന എക്സ്സൈറ്റ്മെന്റ് അവനുണ്ടായിരുന്നു

ഇനി വരുന്ന പത്ത് വർഷം നിന്റെ ആണെന്ന് ഞാൻ പറഞ്ഞിരുന്നു. അന്ന് മോഹന്‍ലാലിനൊപ്പം അഭിനയിച്ച് ഒരു ടെന്റിൽ ഇരുന്ന് ഞങ്ങൾ ഒരുമിച്ച് സംസാരിച്ചു ചിരിച്ച് നിഷാദും ലാലേട്ടനും തമ്മിൽ സെൽഫി എടുത്തു. അവൻ പോകാൻ നേരത്താണ് ഷഫീഖ് എന്ന സ്പോട്ട് എഡിറ്റ് പയ്യൻ വരുന്നത്. നല്ല വർക്കാണ് അവന്റേത്, സ്പോട്ട് എഡിറ്ററിന്റെ വർക്ക് നിഷാദ് കാണാറുണ്ടായിരുന്നില്ല കാരണം അത് ഇൻഫ്ളുവൻസ് ചെയ്‌താൽ പിന്നെ അവരുടെ വർക്കിൽ അത് വരും. പക്ഷെ നിഷാദ് ഷഫീഖിന്റെ എഡിറ്റ് കണ്ടു. അത് എനിക്ക് കൗതുകം ഉള്ള കാര്യമായിരുന്നു കാരണം വേറെ ഒരാളുടെയും വർക്ക് നിഷാദ് ഇതുപോലെ കാണുന്നത് ഞാൻ കണ്ടിട്ടില്ല. നിഷാദ് അവനോട് കൊള്ളാം എന്ന് പറയുന്നതും കൈക്കൊടുക്കുന്നതും ഞാൻ ആദ്യമായാണ് കാണുന്നത്.

മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ഉണ്ടാക്കിയതിനും എല്ലാം അവൻ നന്ദി പറഞ്ഞാണ് കങ്കുവയുടെ വർക്കിന്‌ പോയത്. തുടരും സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു രാത്രി വന്നപ്പോൾ ബോബി എനിക്ക് ഇൻസ്റ്റാഗ്രാമിൽ മൂന്ന് മണിക്ക് മെസ്സേജ് അയച്ചു. നമ്മുടെ നിഷാദ് പോയി എന്ന്. പെട്ടെന്ന് എന്താണെന്ന് മനസിൽ ആയില്ല. ബിനു ചേട്ടനെ വിളിച്ച് റൂമിലേക്ക് വരുത്തി കാര്യം പറഞ്ഞപ്പോൾ പുള്ളിയും ഞെട്ടി. ഒരുപ്പാട് പേരെ വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ഖാലിദ് റഹ്മാനെ വിളിച്ചപ്പോൾ അവനാണ് പറഞ്ഞത് നിഷാദ് ആത്മഹത്യ ചെയ്തതാണെന്ന്. അതൊരു വല്ലാത്ത ഷോക്ക് ആയിരുന്നു.

കഴിഞ്ഞ ദിവസം വളരെ സന്തോഷത്തിൽ ഇരുന്ന ഒരാൾ പെട്ടന് ഇങ്ങനെ ചെയ്തത് എനിക്ക് വിശ്വസിക്കാനായില്ല. ഉടനെ എറണാകുളത്തെ ഹോസ്പിറ്റലിന് പുറത്ത് പോയി ഞങ്ങളും നിന്നു. എന്തിനാണ് എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല അറിയും വേണ്ട. മലയാള സിനിമയ്ക്ക് ഉണ്ടായത് ഏറ്റവും വലിയ നഷ്ടമാണ്, നിഷാദ് എന്ന എഡിറ്ററെ…,’ തരുൺ പറഞ്ഞു.

ലഹരി ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടൻ; ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത് 9 ലക്ഷം രൂപ

0
Spread the love

ലഹരി ഉപയോ​ഗിച്ചെന്ന് വേടൻ സമ്മതിച്ചതായി പോലീസ്. ആറ് ​ഗ്രാം കഞ്ചാവാണ് ഇവരുടെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. കൂടാതെ, ഇവരുടെ മൊബൈൽ ഫോണും ഒമ്പത് ലക്ഷം രൂപയും കണ്ടെടുത്തതായും ഹിൽ പാലസ് സി.ഐ വ്യക്തമാക്കി. പരിപാടിക്ക് ലഭിച്ച തുകയാണ് 9.5 ലക്ഷം എന്നാണ് ഇവർ പറയുന്നത്. ഒമ്പതംഗ സംഘമായിരുന്നു ഫ്ലാറ്റിലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വേദന സംഘവും പരിശീലനത്തിനായി എടുത്ത ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ പരിപാടി കഴിഞ്ഞെത്തിയത്. പോലീസ് സംഘം പരിശോധനയ്ക്കെത്തുമ്പോൾ സംഘം വിശ്രമിക്കുകയായിരുന്നുവെന്നും ദേഹപരിശോധനയിൽ നിന്നല്ല കഞ്ചാവ് ലഭിച്ചതെന്നുമാണ് വിവരം

കുറച്ച് ദിവസമായി ഇവർ പോലീസ് നിരീക്ഷണത്തിലായിരുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യംനൽകി വിടാനാണ് തീരുമാനമെന്നും പോലീസ് അറിയിച്ചു . കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് ഇവർ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts