Home Blog Page 25

ആ ലാലേട്ടൻ പടം കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും; ലാലേട്ടന്റെ ഭാര്യയാകേണ്ടിയിരുന്നത് താനെന്ന് നടി അനുശ്രീ

0
Spread the love

സൂപ്പർസ്റ്റാർ മോഹന്‍ലാലിന്റെ ഏറ്റവും വലിയ തിയറ്റര്‍ ഹിറ്റുകളിലൊന്നാണ് പുലിമുരുകന്‍. മലയാളത്തിലെ ആദ്യത്തെ നൂറ് കോടി ചിത്രം കൂടിയായിരുന്നു പുലിമുരുകൻ. ഹിറ്റ് മേക്കർ വൈശാഖിന്റെ സംവിധാനത്തിൽ ലാലേട്ടൻ കാടിനെ വിറപ്പിച്ച പുലിമുരുകനായി അവതരിക്കുകയായിരുന്നു. കമാലിനി മുഖര്‍ജിയായിരുന്നു ചിത്രത്തിൽ ലാലേട്ടന്റെ ഭാര്യ ഭംഗിയായി എത്തിയത്. ഇപ്പോഴിതാ നടി അനുശ്രീ താനായിരുന്നു കമാലിനിക്ക് പകരം ലാലേട്ടന്റെ ഭാര്യ കഥാപാത്രത്തിൽ എത്തേണ്ടിയിരുന്നതെന്നും എന്നാൽ അനാരോഗ്യം മൂലം തനിക്കത് ചെയ്യാൻ കഴിയാതെ പോവുകയായിരുന്നു എന്നും പറഞ്ഞതാണ് ഓൺലൈൻ മീഡിയകളിൽ ചർച്ചയാകുന്നത്.

പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും. അന്ന് തനിക്ക് കൈക്ക് ഒരു സര്‍ജറി നടത്തേണ്ട അവസ്ഥയുണ്ടായിരുന്നു. സിനിമയില്‍ അന്ന് ഒരുപാട് അവസരങ്ങള്‍ വരുമായിരുന്നു. അപ്പോഴാണ് പുലിമുരുകനില്‍ ലാലേട്ടന്റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള അവസരവും തന്നെ തേടി എത്തിയത്. പക്ഷേ താൻ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്നുവെന്നും അതുകൊണ്ട്ആ റോള്‍ വേണ്ടെന്നുവയ്‍ക്കേണ്ടി വന്നുവെന്നും താരം പറയുന്നു. പുലിമുരുകൻ കാണുമ്പോള്‍ ഇപ്പോഴും വിഷമമാകും. കമാലിനി മുഖര്‍ജി ചെയ്‍ത വേഷം താൻ ചെയ്യേണ്ടിയിരുന്നതായിരുന്നില്ലേ എന്നു തോന്നും എന്നും സൂചിപ്പിക്കുന്നു അനുശ്രീ.

എനിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടിയില്ല! കാരണം ലോബിയിംഗ് ചെയ്തില്ല, ലഭിച്ചത് മമ്മൂട്ടിക്ക്, നടൻ പരേഷ് റാവൽ

0
Spread the love

മികച്ച നടനുള്ള ദേശീയ അവാർഡ് മമ്മൂട്ടിയോട് തനിക്ക് അവസാന നിമിഷം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് നടൻ പരേഷ് റാവൽ. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്ന് പരേഷ് റാവൽ പറഞ്ഞു.

1993ലോ 1994ലോ ഞാൻ മൗറീഷ്യസിൽ ഷൂട്ടിംഗിലായിരുന്നു. രാവിലെ 7:30, 8 മണി ആയപ്പോൾ മുകേഷ് ഭട്ടിന്റെ ഒരു കോൾ എനിക്ക് വന്നു. ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേൽക്കൂ. ‘സർ’ എന്ന ചിത്രത്തിന് നിങ്ങൾക്ക് ദേശീയ അവാർഡ് ലഭിക്കുന്നു’, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതിന് ശേഷം എനിക്ക് മറ്റൊരു കോള്‍ ലഭിച്ചു. ഇത്തവണ ചലച്ചിത്ര നിർമ്മാതാവ് കൽപ്പന ലാജ്മിയിൽ നിന്നായിരുന്നു അത്. ‘സർദാർ’ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചതായി അവർ എന്നോട് പറഞ്ഞു.

എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി മനസിലായിരുന്നില്ല. ചിലരോട് ഞാൻ വിളിച്ച് അന്വേഷിച്ചു. സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു ഞാൻ. എന്നാല്‍ ദില്ലിയില്‍ എത്തിയപ്പോഴാണ് എനിക്ക് സഹനടനുള്ള പുരസ്കാരം മാത്രമാണ് ലഭിക്കുക എന്ന് അറിഞ്ഞത്. ആശയക്കുഴപ്പത്തിലായ ഞാൻ സംവിധായകൻ കേതൻ മേത്ത, ചലച്ചിത്ര നിരൂപകൻ ഖാലിദ് മുഹമ്മദ്, ചലച്ചിത്ര നിർമ്മാതാവ് ശ്യാം ബെനഗൽ എന്നിവരോട് കാര്യങ്ങൾ തിരക്കിയെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവർ പോലും അറിഞ്ഞിരുന്നില്ല’.

‘ഒടുവിൽ രാഷ്ട്രീയക്കാരനായ ടി.സുബ്ബരാമി റെഡ്ഡിയാണ് എനിക്ക് വിശദീകരണം നൽകിയത്. നിങ്ങൾ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി, മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചു എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും സ്തബ്ധനായി പോയി’, പരേഷ് റാവൽ പറഞ്ഞു. 1994ല്‍ വിധേയൻ, പൊന്തൻമാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് അവാർഡ് ലഭിച്ചത്.

യാനങ്ങൾ തീരാതെ, തീരങ്ങൾ കാണാതെ; ആസാദിയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്ത്

0
Spread the love

പ്രേക്ഷകർ ഏറ്റെടുത്ത തകർപ്പൻ ട്രെയിലറിനു തൊട്ടുപിന്നാലെ അതേ മൂഡിലുള്ള ​ഗാനവുമായി ആസാദി ടീം. ചിത്രത്തിലെ ആദ്യ ​ഗാനം ലിറിക്കിൽ വീഡിയോയായി പുറത്തിറക്കി. സോഹ സുക്കുവിന്റെ വരികൾക്ക് വരുൺ ഉണ്ണി സം​ഗീതം നൽകിയിരിക്കുന്ന ഈ ​ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉൾ ഹഖാണ്. മ്യൂസിക്ക് 247 ആണ് പാട്ട് പുറത്തിറക്കിയിട്ടുള്ളത്.

ശ്രീനാഥ് ഭാസി, രവീണ രവി, വാണി വിശ്വനാഥ്, ലാൽ എന്നിവരാണ് ആസാദിയിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫൈസൽ രാജ നിർമ്മിച്ച് ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം തന്നെ ട്രെന്റിം​ഗാണ്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തിൽ പ്രേക്ഷകനെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ആസാദി മെയ് 9ന് തീയ്യേറ്ററുകളിലെത്തും. സൈജു കുറുപ്പ്, വിജയകുമാർ,ജിലു ജോസഫ്, രാജേഷ് ശർമ്മ, അഭിറാം, അഭിൻ ബിനോ, ആശാ മഠത്തിൽ, ഷോബി തിലകൻ, ബോബൻ സാമുവൽ ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടൻ, ​ഗുണ്ടുകാട് സാബു, അഷ്ക്കർ അമീർ, മാലാ പാർവതി, തുഷാര തുടങ്ങിയവരും അഭിനയിക്കുന്നു.

റമീസ് രാജ, രശ്മി ഫൈസൽ എന്നിവർ സഹ നിർമ്മാതാക്കളായ ആസാദിയുടെ എഡിറ്റർ നൗഫൽ അബ്ദുള്ളയാണ്. സിനിമാട്ടോ​ഗ്രാഫി സനീഷ് സ്റ്റാൻലി സം​ഗീതം- വരുൺ ഉണ്ണി, റീ റിക്കോഡിം​ഗ് മിക്സിം​ഗ്- ഫസൽ‌ എ ബക്കർ, പ്രൊഡക്ഷൻ ഡിസൈനർ- സഹാസ് ബാല, സൗണ്ട് ഡിസൈൻ- സൗണ്ട് ഐഡിയാസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- അബ്ദുൾ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- റെയ്സ് സുമയ്യ റഹ്മാൻ, പ്രൊജക്റ്റ് ഡിസൈനർ- സ്റ്റീഫൻ വല്ലിയറ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി എലൂർ, കോസ്റ്റ്യൂം- വിപിൻ ദാസ്, മേക്കപ്പ്- പ്രദീപ് ​ഗോപാലക‍ൃഷ്ണൻ, ഡിഐ- തപ്സി മോഷൻ പിക്ച്ചേഴ്സ്, കളറിസ്റ്റ്- അലക്സ് വർ​ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സജിത്ത് ബാലകൃഷ്ണൻ, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ- അഭിലാഷ് ശങ്കർ, ബെനിലാൽ ബാലകൃഷ്ണൻ, ഫിനാൻസ് കൺട്രോളർ- അനൂപ് കക്കയങ്ങാട്, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- ഷിജിൻ പി രാജ്, വി​ഗ്നേഷ് പ്രദീപ്, വിഎഫ്എക്സ്- കോക്കനട്ട് ബഞ്ച്, ട്രെയിലർ കട്ട്- ബെൽസ് തോമസ്, ഡിസൈൻ- 10 പോയിന്റസ്, മാർക്കറ്റിം​ഗ് കൺസൾട്ടന്റ്- മെയിൻലൈൻ മീഡിയ. സെന്റട്രൽ പിക്ചേഴ്സാണ് ചിത്രം തീയ്യേറ്ററുകളിൽ എത്തിക്കുന്നത്.

വീഡിയോ കാണാം..

https://www.youtube.com/watch?v=Or0w0jLo_QQ

‘വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്’; തോളും ചരിച്ച് പഴയ ഫോമിൽ കുറുമ്പൻ ലാലേട്ടൻ, ഇത് തുടരും

0
Spread the love

‘വിസ്മയമെന്നതിന് ഞങ്ങൾ നൽകുന്ന മറുപേര്’ ഒരു മലയാള സിനിമ പാട്ടിലെ വരികളാണിവ. സിനിമാ പാട്ടിലെ കേവലം രണ്ട് വരികൾക്കപ്പുറം ഒരു ശരാശരി മലയാളിയുടെ ജീവിത യാഥാർത്ഥ്യം കൂടിയാണിത്. മോഹൻലാൽ എന്ന അത്ഭുതം പ്രായഭേദമന്യേ അത്രയ്ക്കാഴത്തിൽ മലയാളികൾക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലിതാറെക്കോര്‍ഡ് നേട്ടവുമായി തരുൺ മൂർത്തി ചിത്രം ‘തുടരും’ വൻ ചർച്ചയും ആഘോഷവുമാകുമ്പോൾ എവിടെയോ കൈവിട്ടു പോയെന്ന് മലയാളികൾ ഇടയ്ക്കെപ്പോഴോ നഷ്ടബോധത്തോടെയോർത്ത മോഹൻ ലാൽ എന്ന നടന്റെ തിരിച്ചുവരവ് കൂടിയാണ് സംഭവിച്ചത്.

ഉള്ളടക്കം കൊണ്ടും മേക്കിങ് കൊണ്ടും തരുൺമൂർത്തി ചിത്രം മലയാള സിനിമയുടെ എടുപ്പ് ഉറപ്പായാലും കൂട്ടിയിട്ടുണ്ട്. അതിനുമപ്പുറം ‘തുടരും’ മലയാളികൾക്ക് ഒരു വൈകാരിക അനുഭവമാകുന്നത് ഒളിമങ്ങിപ്പോയ ലാലേട്ടൻസ് മാജിക്കിന്റെ വീണ്ടെടുപ്പ് കൊണ്ടാണ്. പൃഥ്വിരാജിന്റെ ‘എമ്പുരാനി’ലെ ഖുറേഷി അബ്രഹാമിന്റെ ഭാരിച്ച വെച്ചുകെട്ടലുകളും ഇണങ്ങാ കുപ്പായത്തിന്റെ അസ്വസ്ഥതകളും അഴിച്ചുവെച്ച് ‘തുടരുമി’ലൂടെ ഒരു സാധാരണക്കാരനായ ഡ്രൈവറായി ലാലേട്ടൻ കൂടെ കൂടിയപ്പോൾ കൈവിട്ട രാജ്യം തിരിച്ചു കിട്ടിയ രാജാവിനെ പോലെയാണ് ഓരോ ആരാധകർക്കും ഉള്ളിന്റെയുള്ളിൽ. പൃഥ്വിരാജടക്കമുള്ള മിക്ക സംവിധായകരും മോഹൻലാൽ എന്ന അഭിനയ സാധ്യതയ്ക്കപ്പുറം സൂപ്പർസ്റ്റാറിനെ പെരുപ്പിച്ച് കാട്ടി ആരാധകരെ നിരാശരാക്കിയിടത്തു നിന്നാണ് തരുൺ മൂർത്തി ആത്മവിശ്വാസത്തോടെ തുടങ്ങിയത്.

സമീപകാലത്തെ എമ്പുരാന്റെ പ്രമോഷൻ പ്രഹസനങ്ങളും സിനിമയിലെ ലാലേട്ടന് നൽകിയ പ്രാധാന്യവും കണക്കിലെടുത്ത് താരത്തെ പൃഥ്വിരാജ് കോട്ടിട്ട് കോമാളിയാക്കിയെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല. ഇവിടെയാണ് ലാലേട്ടന് ഏറ്റവും ചേരുന്ന കുപ്പായം തന്റെ അധ്വാനവും അർപ്പണബോധവും കൊണ്ട് തുടരുമിലൂടെ തരുൺ മൂർത്തി തയ്പ്പിച്ചു നൽകിയിരിക്കുന്നത്.

നാടടച്ചുള്ള ജൈജാൻഡിക് പ്രമോഷൻ കാരണം പല ലാലേട്ടൻ പടങ്ങളും മൂക്കുകുത്തി വീണിട്ടുണ്ട്. സാമ്പത്തികമായി ലാഭമാണെങ്കിൽ കൂടി ഏറ്റവും അവസാനമിറങ്ങിയ എമ്പുരാൻ ഉദാഹരണമാക്കിയെടുത്താൽ തന്നെ മോഹൻലാൽ ആരാധകർ ഒരു പരിധി വരെ നിരാശപ്പെടാൻ കാരണം ചിത്രത്തിന്റെ ഓവർ ഹൈപ്പ് ആണെന്ന് വ്യക്തമായി കാണാം. മോഹൻലാൽ എന്ന നടനു പകരം കച്ചവട സാധ്യതയെ കൃത്യമായി ഉപയോഗിച്ച മാർക്കറ്റ് തന്ത്രം. ഇവിടെയാണ് തുടരും സംവിധായകൻ തരുൺ മൂർത്തിയുടെ രീതിയും അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നത്.

‘ശോഭനയും മോഹന്‍ലാലും എന്തുകൊണ്ട് പ്രൊമോഷന് വരുന്നില്ല’? എന്ന് അദ്ദേഹത്തോട് പ്രമോഷൻ പരിപാടിക്കിടെ ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാനിപ്പോള്‍ ഇവിടെ ശോഭന മാമിനെയും ലാലേട്ടനെയുമാണ് കൊണ്ടിരുത്തുന്നതെങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്? ആ കെമിസ്ട്രി കണ്ട് ആസ്വദിക്കേണ്ടത് സ്ക്രീനില്‍ ആണ്, ഇവിടയല്ലേ!’. ഒരു സംവിധായകൻ എന്ന കുപ്പായമിട്ട് വൻ സാമ്പത്തികവിജയം ഉണ്ടാക്കുക എന്നതിനപ്പുറം തരുൺ മൂർത്തിയിലെ മോഹൻലാൽ ആരാധകന്റെ ഹൃദയാദരം കൂടിയാണ് തുടരും എന്ന സിനിമ. ആ സത്യസന്ധതയും ഹൃദയശുദ്ധിയുമാണ് തിയറ്റർ കളക്ഷനായി റെക്കോർഡ് സൃഷ്ടിക്കുന്നത്.

തുടരും പ്രതീക്ഷകൾക്കുമപ്പുറം ആഴത്തിൽ ആളുകളിലേക്ക് ഇറങ്ങുകയാണ്. ‘അഭിനയശൈലിയിലെ പഴയതിനും പുതിയതിനുമിടയിൽ അഴിഞ്ഞും നിറഞ്ഞുമാടുന്ന ലാലേട്ടനെന്നും’ ‘ഇത് പോലൊരു മെയ് വഴക്കത്തിൽ മോഹൻലാലിനെ കണ്ടിട്ടെത്രയോ കാലമായെന്നും’ പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു കാണുമ്പോൾ വെളിവാകുന്നൊരു സത്യം മലയാളികൾ ഇത് അത്രയ്ക്കധികം ആഗ്രഹിച്ചിരുന്നു എന്നാണ്.

നിസ്സഹായത, കുസൃതി, വെറി, പ്രതികാരം, അതിജീവനം, കീഴടങ്ങൽ അങ്ങനെ സകല ജീവിത സന്ദര്ഭങ്ങളും അനായാസം വിരൽ തുമ്പിൽ പോലും പ്രതിഫലിപ്പിക്കുന്ന, ഇടം തോളു ചരിച്ചു വരുന്ന ആ പഴയ ലാലേട്ടന്റെ നിറഞ്ഞാട്ടമായിരുന്നു തുടരും. എമ്പുരാന്റെ ഭാരമേറിയ കോട്ടഴിച്ചുവച്ച് ഒരു സാധാരണക്കാരനായി തോള് ചരിച്ച് പ്രതാപകാലത്തേതിലുമതിധികം പ്രേക്ഷകരോട് അടുത്തിരിക്കുകയാണ് മോഹൻലാൽ എന്ന പ്രതിഭാസമിപ്പോൾ

കിരീടം, ദശരഥം, സദയം, തന്‍മാത്ര, ഭ്രമരം, പ്രണയം, ദൃശ്യം തുടങ്ങിയ ചിത്രങ്ങളിൽ കണ്ടതുപോലൊരു ലാലേട്ടൻ. പണിയറിയാവുന്ന സംവിധായകർ ആദരവോടെയും സിനിമയോടുള്ള ആത്മാർത്ഥതയോടും മാത്രം ചെയ്യുമ്പോൾ പ്രേക്ഷകർ പകരം കൊടുക്കുന്ന വിജയങ്ങളിൽ ഒന്നാണ് തുടരും. സിനിമയെ സ്നേഹിക്കുന്ന മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും ആവർത്തിക്കപ്പെടുമ്പോൾ പ്രേക്ഷകർ കണ്ടു മടുക്കാത്ത ലാലേട്ടൻ മാജിക് ഇനിയും തുടരുക തന്നെ ചെയ്യും.. ലാലേട്ടൻ തുടരും..

‘സ്വാതന്ത്ര്യസമര സേനാനി ആണല്ലോ ഇങ്ങനെ ബിജിഎം ഇട്ട് ആദരിക്കാൻ’; ലഹരി കേസിൽ പിടിയിലായ ഖാലിദ് റഹ്മാനെ പിന്തുണച്ച സഹോദരൻ ജിംഷിക്ക് വിമർശനം

0
Spread the love

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഇന്നലെയായിരുന്നു ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധായകൻ അഷ്റഫ് ഹംസയ്ക്കൊപ്പം അറസ്റ്റിലായത്. ഇപ്പോഴിതാ ഖാലിദ് റഹ്‌മാനെ പിന്തുണച്ച് സഹോദരനും ഛായാഗ്രാഹകനുമായ ജിംഷി ഖാലിദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റും ഇതിനു താഴെ യുവതാരങ്ങളിൽ നിന്ന് വന്ന പ്രതികരണവുമാണ് വൻ ചർച്ചയ്ക്കും രൂക്ഷ വിമർശനങ്ങൾക്കും വഴി വച്ചിരിക്കുന്നത്. ‘എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദിയെന്നും ഇനി ഈ തീപ്പൊരി മുമ്പെങ്ങുമില്ലാത്ത വിധം കത്തുമെന്നു’മാണ് ജിംഷി സഹോദരൻ ഖാലിദിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചത്. ‘നിഗാസ് ഫോര്‍ ലൈഫ്’ എന്ന പ്രയോഗവും ജിംഷി പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേരാണ് ഇതിനു താഴെ വിമർശന കമന്റുകളുമായി എത്തുന്നത്. ‘ഇന്ത്യയിൽ നിരോധിച്ച ഒരു സാധനം ഉപയോഗിച്ചതിനാണ് നിങ്ങളുടെ സഹോദരനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബാഗ്രൗണ്ട് മ്യൂസിക്കും ഇട്ട് പൊലിപ്പിക്കാൻ മാത്രം എന്തിരിക്കുന്നു’ എന്നാണ് ചില ജിംഷിയുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

അതേസമയം യുവതാരങ്ങളായ നസ്ലന്‍, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി, അനഘ രവി, ഗായകന്‍ ഡബ്സി തുടങ്ങിയവര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ ഒട്ടേറെ പേര്‍ വിമര്‍ശനവുമായെത്തി. നസ്ലെൻ പോസ്റ്റിനു താഴെ ലവ് ഇമോജി ഇട്ടപ്പോൾ ‘എന്റെ പടം കൂടി ഇടൂ’ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ കമന്റ്. താരങ്ങളുടെ കമന്റുകളും ലൈക്കുകളും കൂടി പോസ്റ്റിൽ വന്നു നിറഞ്ഞതോടെ വിമർശനവുമായി സാധാരണക്കാരും രംഗത്തെത്തി

‘ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവ് നോര്‍മലൈസ് ചെയ്ത് നാട്ടിലെ മൊത്തം പിള്ളേരും അടിച്ചുനടക്കട്ടെ’ എന്നായിരുന്നു ഒരു കൂട്ടത്തിന്റെ വിമർശനം വിമര്‍ശനം. സ്വാതന്ത്ര്യസമര സേനാനികൾ ആണല്ലോ ഇവർ ഇങ്ങനെ പാട്ടും വെച്ച് ആദരിക്കാൻ എന്ന് മറ്റു ചിലരും കമന്റ് ചെയ്യുന്നു.

സേനയിൽ നിന്നും വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കി; ഐ എം വിജയന് സ്ഥാനക്കയറ്റം

0
Spread the love

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന് പൊലീസ് സേനയില്‍ സ്ഥാനക്കയറ്റം. വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേയാണ് പൊലീസില്‍ സ്ഥാനക്കയറ്റം ലഭിച്ചത്. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ എം വിജയന്‍. ഇപ്പോള്‍ ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്

ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. എന്നാൽ ഈ തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് പിറന്നാള്‍ ദിനത്തിലാണ് പൊലീസ് ഐ എം വിജയന്റെ യാത്രയയപ്പ് ചടങ്ങ് നടന്നത്. എംഎസ്പിയില്‍ നിന്ന് വിരമിക്കാനായത് തന്നെ സംബന്ധിച്ച് വലിയൊരു ഭാഗ്യമാണെന്നായിരുന്നു അന്ന് ഐ എം വിജയന്‍ പറഞ്ഞത്.

1987ലാണ് ഐ എം വിജയന്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. 1991ല്‍ പൊലീസ് വിട്ട് കൊല്‍ക്കത്ത മോഹന്‍ബഗാനിലേക്ക് കളിക്കാന്‍ പോയെങ്കിലും 1992ല്‍ പൊലീസില്‍ തിരിച്ചെത്തി. 1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐ എം വിജയന്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിടവാങ്ങിയത്. എഎസ്ഐ ആയി തിരികെ പൊലീസില്‍ പ്രവേശിക്കുകയും ചെയ്തു. 2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചു.

‘ നിർമ്മാതാക്കളുടെ സംഘടനയുടെ മാസംതോറുമുള്ള ലാഭനഷ്ട കണക്ക് പുറത്തുവിടൽ ഒന്നാന്തരം ഏഭ്യത്തരം’; മിടുക്കുള്ളവർ അതിജീവിക്കും, സന്തോഷ് ടി കുരുവിള

0
Spread the love

തിയേറ്ററുകളിൽ എത്തുന്ന മലയാള സിനിമകളും അവയുടെ മുതൽമുടക്കും തിയേറ്റർ കളക്ഷനും വ്യക്തമാക്കുന്ന ലിസ്റ്റ് മാസംതോറും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കാറുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടർന്നുവരുന്ന ഈ രീതിയുടെ ഭാഗമായി മാർച്ച് മാസത്തെ കണക്ക് ഇന്നലെ സംഘടന പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം മാർച്ചിൽ ഇറങ്ങിയ 15 സിനിമകളിൽ 14ഉം നഷ്ടത്തിലാണെന്ന് വ്യക്തമായിരുന്നു. കാര്യമായ നേട്ടം ഉണ്ടാക്കാനായ ഒരേ ഒരു ചിത്രം മോഹന്‍ലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന എമ്പുരാനാണ്. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ലിസ്റ്റ് പുറത്തുവിടുന്നതിനെതിരെ ശക്തമായി രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. ഇത്തരത്തില്‍ കണക്കുകള്‍ പുറത്തുവിടുന്നത് “ഏഭ്യത്തരം” എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറുപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നത്. അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി ” എന്നും നിര്‍മ്മാതാവ് പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

” വെയ് രാജാ വെയ് ” ഒന്നു വെച്ചാൽ രണ്ട് രണ്ട് വെച്ചാൽ നാല് നാല് വെച്ചാൽ പതിനാറ് ഇങ്ങനെയൊക്കെ കിട്ടണമെങ്കിൽ നിങ്ങൾ മുച്ചീട്ടുകളിക്കോ, മറ്റ് വല്ല ചൂതാട്ടങ്ങൾക്കോ പോവണം , സിനിമാ നിർമ്മാണത്തിനും ഇതര സിനിമാ അനുബന്ധ ബിസിനസുകൾക്കും ഇറങ്ങി തിരിയ്ക്കരുത് എന്നാണ് സിനിമാ വ്യവസായത്തിലേയ്ക്ക് ഇറങ്ങിത്തിരിയ്ക്കാൻ വരുന്നവരോട് ഒന്നര ദശകത്തിലധികമായ് ഈ രംഗത്ത് നിക്ഷേപം നടത്തുന്ന ഒരു വ്യവസായി എന്ന നിലയിൽ എനിയ്ക്ക് പറയുവാനുള്ളത്.

മലയാളത്തിലിറങ്ങുന്ന സിനിമകളുടെ മാസവലോകന റിപ്പോർട്ടുകൾ അതും വളരെ കോൺഫിഡൻഷ്യൽ സ്വഭാവത്തിലുള്ള കണക്കുകൾ പുറത്തിട്ട് അലക്കാൻ ഇവരെയൊക്കെ ആര് എൽപ്പിച്ചു എന്നറിയില്ല ?ഒറ്റ വാക്കിൽ പറഞ്ഞാൽ ഒന്നാന്തരം “ഏഭ്യത്തരം” സ്റ്റേറ്റ് അനുവദിച്ച് ഏൽപ്പിച്ചിട്ടുള്ള അല്ലെങ്കിൽ കോൺസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടുള്ള ഒരു ബോഡിയാണ് ഈ കണക്കുകൾ പുറത്ത് വിടുന്നത് എങ്കിൽ അത് മനസ്സിലാക്കാം , ഈ മേഖലയെ കുറിച്ച് തെറ്റായ ധാരണകൾ പരത്തുകയും സ്വന്തം ഉടലിലേയ്ക്ക് തന്നെ മാലിന്യം ഇടുകയും ചെയ്യുന്ന ഈ കുത്സിത പ്രവർത്തി അടിയന്തിരമായ് ബന്ധപ്പെട്ടവർ അവസാനിപ്പിയ്ക്കണം എന്നാണ് എനിയ്ക്ക് അഭ്യർത്ഥിയ്ക്കാനുള്ളത്. പൊതുജനങ്ങളോടായ് പറയുവാനുള്ളത് ഇത്രയുമേ ഉള്ളു , സിനിമാ വ്യവസായം വളരെയധികം ക്ഷമയോടെയും അവധാനതയോടെയും ചെയ്യേണ്ട ഒന്നാണ് , കേവലമായ ” ഹൈ റിട്ടേൺസ് ” ഓൺ ഇൻവെസ്റ്റ്മെന്‍റ് “മാത്രമല്ല സിനിമാ നിർമ്മാണത്തിന്‍റെ ആത്യന്തിക ലക്ഷ്യം , ഞാൻ തന്നെ ഈ കാലഘട്ടങ്ങളിൽ നിർമ്മിച്ചുള്ള ചില ചിത്രങ്ങൾ വൻ വിജയങ്ങൾ തന്നിട്ടുണ്ട് , ശരാശരി വിജയം , ബ്രേക്ക് ഈവൻ മാത്രമായവ , സാമ്പത്തിക നേട്ടം ഒട്ടും തരാത്തത് , നഷ്ടം ഉണ്ടാക്കിയത് അങ്ങിനെ മിക്സ്ഡ് ആണ് ഈ രംഗത്തെ പ്രോഫിറ്റ് പൊട്ടൻഷ്യൽ !വീണ്ടും പറയട്ടെ വിനോദ വ്യവസായത്തിൽ ഇറക്കുന്ന നിക്ഷേപങ്ങൾ ” ഷോർട്ട് ടേം ഗോളോട് കൂടിയ ഒന്നല്ല അതിന് വളരെ വലിയ ” ലോങ്ങ് ടേം ഗോളുകൾ ഉണ്ട് , ഈ എന്‍റര്‍ടെയ്മെന്‍റ് ഇൻട്രസ്ട്രി മനുഷ്യ രാശി ഉള്ളിടത്തോളം കാലം ഇവിടെയുണ്ടാവും , വരുന്ന പ്രൊഡക്ടുകൾക്കും കണ്ടന്‍റുകളുടെ സ്വഭാവത്തിൽ വ്യത്യാസം ഉണ്ടാവും പക്ഷെ അത് തുടരുക തന്നെ ചെയ്യും , നിങ്ങൾക്ക് ഈ രംഗത്ത് ഒരു ബ്രാൻഡ് ബിൽഡ് ചെയ്യണോ ? ഈ വ്യവസായത്തെ ഗൗരവതരമായി സമീപിയ്ക്കുക , മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നത് മാത്രമാണ് , ചുറ്റും കണ്ണോടിച്ചാൽ അല്ലെങ്കിൽ ഒരോരുത്തരും ആസ്വദിയ്ക്കുന്ന ഷോപ്പിംഗ് അനുഭവങ്ങൾ അല്ലെങ്കിൽ കണ്ടൻ്റുകളുടെ ഒരു സാഗരം നമ്മുടെ മുൻപിലുണ്ടായത് പുതിയ നിക്ഷേപം കൊണ്ടും ആശയങ്ങൾ കൊണ്ടുമാണ് .

അവിടെയാണ് ” മാമനും മരുമോനും ” കൂടി ഈരിഴ തോർത്തിൽ പരൽമീനെ പിടിയ്ക്കുന്ന കളികളുമായ് നടക്കുന്നത് , അല്ലെങ്കിൽ അതാണ് ഇന്നത്തെ “കളി” എന്ന് പറയുന്നത് . അത്രമേൽ അബദ്ധജഢിലമായ വരട്ടു തത്വവാദ പ്രക്രിയയാണ് ഈ ” കണക്ക് പുറത്തു വിടൽ പണി ” ഇത് പണിയാണ് , ഞാനും അപ്പനും ചേർന്നുള്ള ” ട്രസ്റ്റ് ” മാത്രം ഇവിടെ മതി എന്നുള്ള റിഗ്രസ്സീവായ ഒരു തോട്ടാണ് ഇത് , ഈ രംഗത്തേയ്ക്ക് എത്തുന്ന വിഷനുള്ള സംരംഭകരെ തെറ്റിദ്ധരിപ്പിയ്ക്കുക എന്നത് മാത്രമാണ് ഇതിന്‍റെ ലക്ഷ്യം , പരിണിത ഫലമോ ഈ രംഗത്തെ സ്വപ്നം കണ്ട് ആശ്രയിച്ച് നിൽക്കുന്ന ഒരു വലിയ വിഭാഗം യുവ ജനതയെ , തൊഴിലാളികളെ മുച്ചൂടും നശിപ്പിയ്ക്കുക എന്നത് തന്നെയാണ് .

ഈ കണക്കു വിടൽ കലാപരികൾക്കെതിരെ ആദ്യം രംഗത്ത് എത്തേണ്ടത് ഈ സംസ്ഥാനത്തെ യുവജന സംഘടനകൾ തന്നെയാണ് പിന്നീട് തൊഴിലാളി സംഘടനകൾ , സർക്കാർ ഒക്കെയാണ് ,വെടക്കാക്കി തനിയ്ക്കാക്കുന്ന ഇത്തരം പരിപാടിയൊക്കെ അവസാനിപ്പിച്ചില്ലെങ്കിൽ സിനിമാ നിർമ്മാണം നിലയ്ക്കുക തന്നെ ചെയ്യും , ഒരു കാര്യം സാമാന്യ ബുദ്ധിയുള്ളവർക്ക് മനസ്സിലാവും എല്ലാ കച്ചവടവും ലാഭ നഷ്ടങ്ങൾക്ക് വിധേയമാണ് , അത് മുറുക്കാൻ കട നടത്തിയാലും തട്ടുകട നടത്തിയാലും വൻകിട വ്യവസായങ്ങൾ നടത്തിയാലും ഉണ്ടാവും , സംരംഭകത്വം ഒരു വൈദഗ്ധ്യം ആണ് , എല്ലാവർക്കും അത് സാധ്യവുമല്ല , കേവലമായ ലാഭത്തിന്‍റെ ഭാഷ മാത്രമല്ല അത് , അതൊരു പാഷനാണ് , മിടുക്കുള്ളവർ ഈ രംഗത്ത് അതിജീവിയ്ക്കും , ചി ലർ വിജയിച്ചു നിൽക്കുമ്പോൾ തന്നെ രംഗം വിടും , അതൊക്കെ ഒരോ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയു ” വിഷൻ ” അനുസരിച്ചാവും , ഈ മേഖല അവിടേയ്ക്ക് എത്തുന്ന നിക്ഷേപങ്ങൾ അവസരങ്ങളുടെ വലിയ സാധ്യത തുറന്നിടുന്നുണ്ട് , അത് അറിയാതെ പോവരുത് .പാമ്പുകൾ പടം പൊഴിയ്ക്കുമ്പോൾ പാമ്പുകൾ കരഞ്ഞുകൊള്ളും , പാമ്പാട്ടികൾ കരയേണ്ടതില്ല .മാറ്റമില്ലാത്തത് എന്തിനാണ് ?സിനിമകൾ മാറട്ടെ , നിക്ഷേപ സാധ്യതകളും മാറട്ടെ , ഈ രംഗം മാനം മുട്ടെ വളരട്ടെ !#ചില്ലുമേടയിൽ ഇരുന്ന് കല്ലെറിയരുത്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ്‌ 9ന്

0
Spread the love

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് ഒന്‍തിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസാണ് വിവരം അറിയിച്ചത്. എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ 2025 മാര്‍ച്ച് മൂന്നിന് ആരംഭിച്ച് മാര്‍ച്ച് 26-നാണ് അവസാനിച്ചത്.

സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴ് കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴിതിയത്. അതില്‍ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളും പരീക്ഷ എഴുതി.

സര്‍ക്കാര്‍ മേഖലയില്‍ 1,42,298 വിദ്യാര്‍ത്ഥികളും, എയിഡഡ് മേഖലയില്‍ 2,55,092 വിദ്യാര്‍ത്ഥികളും, അണ്‍ എയിഡഡ് മേഖലയില്‍ 29,631 വിദ്യാര്‍ത്ഥികളുമാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതിയത്. ഇത്തവണ ഗള്‍ഫ് മേഖലയില്‍ 682 വിദ്യാര്‍ത്ഥികളും ലക്ഷദ്വീപ് മേഖലയില്‍ 447 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. ഇവര്‍ക്ക് പുറമേ ഓള്‍ഡ് സ്‌കീമില്‍ എട്ട് കുട്ടികളും പരീക്ഷ എഴുതിയിരുന്നു.

‘പുലി പല്ല് തന്നെയാണോയെന്ന് ഇപ്പോഴും അറിയില്ല’; കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും പുലി പല്ലിൽ കുടുങ്ങി വേടൻ, 3 മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം

0
Spread the love

ലഹരി മരുന്നു കേസിൽ പോലീസ് പിടിയിലായ റാപ്പർ വേടനെതിരെ പിന്നാലെ വനം വകുപ്പും കേസ് ചുമത്തിയിരുന്നു. താരത്തിന്റെ കഴുത്തിലെ പുലിപ്പല്ല് ഒറിജിനൽ എന്ന് കണ്ടെത്തിയതിന് പിന്നാലെ ഇത് എങ്ങനെ എവിടെ നിന്ന് ലഭിച്ചു എന്നതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് വേടനെതിരെ വനം വകുപ്പ് നടപടി കടുപ്പിക്കുന്നത്. എന്നാൽ തന്റെ കഴുത്തിലുള്ള മാല ഒറിജിനൽ ആണോ എന്ന കാര്യത്തിൽ തനിക്ക് ഉറപ്പില്ലെന്നും താൻ മദ്യപിക്കുകയും വലിക്കുകയും ചെയ്യുമെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണെന്നും എന്നാൽ ഒരുതരത്തിലുള്ള രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും വ്യക്തമാക്കുകയാണ് വേടൻ മാധ്യമങ്ങൾക്ക് മുന്നിലിപ്പോൾ.

കഞ്ചാവ് കേസില്‍ ജാമ്യം കിട്ടിയെങ്കിലും വനം വകുപ്പ് ചുമത്തിയ കേസുകള്‍ പുലിവാലാവുകയാണ് വേടന്. വന്യജീവി സംരക്ഷണ നിയമത്തില്‍ മൃഗവേട്ടയ്ക്കെതിരെ ഉളളതടക്കം 7 വകുപ്പുകളാണ് വേടനെന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വനം വകുപ്പ് ചുമത്തിയത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവ.

ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍ശ്രീലങ്കന്‍ വംശജനായ രഞ്ജിത് കുമ്പിടി എന്ന വിദേശ പൗരന്‍ തനിക്ക് സമ്മാനം തന്നതാണ് പുലിപ്പല്ലെന്നാണ് വേടന്‍റെ മൊഴി. ഇത് യഥാര്‍ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്നും തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്ക്കൊപ്പം ചേര്‍ത്തതെന്നും വേടന്‍ വനം വകുപ്പിനോട് പറഞ്ഞു. രഞ്ജിത് കുമ്പിടിയുമായി ഇന്‍സ്റ്റഗ്രാം വഴി വേടന്‍ സൗഹൃദം പുലര്‍ത്തിയിരുന്നെന്ന കാര്യവും വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വേടന്‍റെ അമ്മയും ശ്രീലങ്കന്‍ വംശജയായതിനാല്‍ ആ നിലയ്ക്കുളള സൗഹൃദവും ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നാണ് വനം വകുപ്പ് കണ്ടെത്തല്‍

‘ലഹരി ഉപയോഗിച്ചാല്‍ മാത്രമേ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂവെന്ന വാദം വിചിത്രം’; ലൊക്കേഷനിലെ പരിശോധന അന്ന് എതിർത്തത് ജോലികള്‍ തടസപ്പെടുമെന്ന് കരുതി: സിബി മലയില്‍

0
Spread the love

സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. സെറ്റിലെ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിര്‍ത്തത് എന്നാണ് സിബി മലയില്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.

ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയെയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണ് എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്

അതേസമയം ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോര്‍ട്ടുകളോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts