Home Blog Page 3

9 മാസത്തിലേറെയായി ബഹിരാകാശത്ത് കുടുങ്ങിക്കിടന്ന സുനിത വില്യംസും ബുഷ് വില്‍മോറും നാളെ ഭൂമിയിലെത്തും

0
Spread the love

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ യാത്രികരെ നാളെ വൈകുന്നേരം ഭൂമിയിലെത്തിക്കുമെന്ന് നാസ. നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞരായ സുനിത വില്യംസും ബുഷ് വില്‍മോറും ഒമ്പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഫ്ലോറിഡ തീരത്ത് യുഎസ് സമയം ചൊവ്വാഴ്ച വൈകുന്നേരം 5.57 ഓടെ (ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.30) സുനിതയെയും സംഘത്തെയും വഹിക്കുന്ന പേടകം പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവനയില്‍ അറിയിച്ചു.

ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ക്രൂ–10 സംഘം ഡോക്കിങ് പൂര്‍ത്തിയാക്കി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചത്. ആനി മക്‌ലിൻ, നിക്കോളാസ്‌ അയേഴ്‌സ്‌, തക്കുയ ഒനിഷി, കിറിൽ പെസ്കോവ് എന്നിവരാണ്‌ ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ഭൂമിയിലേക്ക് മടങ്ങും.

നിലവില്‍ ഹാന്‍ഡ് ഓവര്‍ ഡ്യൂട്ടികള്‍ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായാൽ ഭൂമിയിലേക്കുള്ള ഇവരുടെ യാത്ര ആരംഭിക്കുമെന്നും നാസ വ്യക്തമാക്കി. ബഹിരാകാശത്ത് നിന്നും സുനിതയും സംഘവും ഭൂമിയിലേക്ക് എത്തുന്നതിന്‍റെ ലൈവ് സംപ്രേഷണം ചെയ്യുമെന്നും നാസ അറിയിച്ചു.

അതേസമയം, സുനിത വില്യംസും ബുച്ച് വിൽമോറും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നന്ദി പറയുന്ന വീഡിയോ എലോൺ മസ്‌ക് പങ്കിട്ടു. ഇന്ത്യൻ വംശജയായ സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ചിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. പത്ത് ദിവസത്തിനായി നടത്തിയ ബഹിരാകാശ യാത്രയാണ് വിവിധ സാങ്കേതിക കാരണങ്ങൾ കൊണ്ട് ഒൻപത് മാസം നീണ്ടത്.

ആശ്വാസ മഴയെത്തും! 12 ജില്ലകളിൽ അടുത്ത 3 ദിവസം മഴയ്ക്ക് സാധ്യത

0
Spread the love

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്

ഇടിമിന്നൽ അപകടകാരികളാണ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും ജാഗ്രത വേണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ജാഗ്രതാ നിർദ്ദേശം

– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.– അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.– കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം

മമ്മൂട്ടിയ്ക്ക് കാൻസർ? ഒടുവിൽ കാര്യങ്ങളിൽ വ്യക്തത വരുത്തി അടുത്തവൃത്തങ്ങള്‍

0
Spread the love

കഴിഞ്ഞ കുറച്ച് ദിവസമായി നടന്‍ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമം. മമ്മൂട്ടി പൂർണ്ണമായും സുഖമായിരിക്കുന്നുവെന്ന് നടനുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ഊഹാപോഹങ്ങളും അടിസ്ഥാനരഹിതമാണെന്നും ഇവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്

മമ്മൂട്ടിക്ക് ക്യാന്‍സര്‍ ബാധിച്ചതായും ചികിത്സയ്ക്കായി ചിത്രീകരണത്തിൽ നിന്ന് പിന്മാറിയതായും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഈ ഊഹാപോഹങ്ങൾ സത്യമല്ലെന്നും മമ്മൂട്ടി ആരോഗ്യവാനാണെന്നും റംസാൻ മാസം കാരണമാണ് അദ്ദേഹം തന്റെ തിരക്കേറിയ ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്തതെന്നും വ്യക്തമാക്കുകയാണ് അദ്ദേഹവുമായി അടുത്തവൃത്തങ്ങള്‍. ഇടവേളയ്ക്ക് ശേഷം അദ്ദേഹം മോഹൻലാലിനൊപ്പം മഹേഷ് നാരായണന്റെ സിനിമയുടെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷങ്ങളിൽ എത്തുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ശ്രീലങ്കയിൽ പൂര്‍ത്തിയായിരുന്നു. മലയാള സിനിമയിലെ രണ്ട് വലിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരു പതിറ്റാണ്ടിലേറെക്കാലത്തിന് ശേഷം സ്‌ക്രീനിൽ ഒന്നിക്കുകയാണ് ഈ മൾട്ടിസ്റ്റാർ ഫിലിമിലൂടെ. താൽക്കാലികമായി എംഎംഎംഎൻ (മമ്മൂട്ടി, മോഹൻലാൽ, മഹേഷ് നാരായണൻ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരും അഭിനയിക്കുന്നുണ്ട്.

ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോൾ; ബാലയ്ക്കെതിരെ ശബ്ദരേഖ പുറത്തുവിട്ട് എലിസബത്ത്

0
Spread the love

ബാല തനിക്കെതിരെ പരാതി നൽകിയതിന് പിന്നാലെ തന്റെ ആരോപണങ്ങളുടെ തെളിവ് പുറത്ത് വിട്ട് എലിസബത്ത് ഉദയൻ. ബാല ബെഡ്റൂമിലേക്ക് മറ്റൊരാളെ ക്ഷണിച്ചെന്ന് തെളിയിക്കുന്ന ശബ്ദരേഖയാണ് എലിസബത്ത് പുറത്ത് വിട്ടത്. ബാല ബെഡ്റൂമിലേക്ക് കയറ്റിയ ആളോട് എലിസബത്ത് എതിർപ്പ് പ്രകടിപ്പിക്കുന്നത് ശബ്ദരേഖയിൽ കേൾക്കാം.

ചേട്ടാ, ഒന്നരയ്ക്ക് ബെ‍ഡ്റൂമിൽ കയറുമ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഒന്നരയാണിപ്പോൾ സമയം എന്ന് എലിസബത്ത് പറയുമ്പോൾ നീ പുറത്ത് പൊയ്ക്കോ എന്ന് ബാല തിരിച്ച് പറയുന്നുണ്ട്. എനിക്ക് പുറത്ത് പോകാൻ പറ്റില്ല, രാവിലെയാണിപ്പോൾ സമയം, ബാക്കിയുള്ളവർക്ക് കിടക്കേണ്ടേ എന്ന് എലിസബത്ത് ചോദിക്കുന്നു. എന്റെ വീടാണിതെന്ന് ബാല പറയുമ്പോൾ നിങ്ങൾ കല്യാണം കഴിച്ചിട്ട് വന്നയാളാണ് ഞാൻ, വലിഞ്ഞ് കയറി വന്നതല്ലെന്ന് എലിബസത്ത് മറുപടി നൽകുന്നു. ശരിയെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ബാലയുടെ ശബ്ദ​മാണ് പിന്നീട് കേൾക്കുന്നത്.

ഞാൻ പാതി വസ്ത്രം ധരിച്ചിരിക്കെ ഞങ്ങളുടെ ബെഡ്റൂമിലേക്ക് മറ്റൊരാൾ വന്നപ്പോഴുള്ള വോയിസ് റെക്കോഡ് എന്നാണ് വീഡിയോക്ക് എലിസബത്ത് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ബാലയ്ക്കെതിരെ നേരത്തെ ലെെം​ഗിക പീഡനാരോപണം എലിസബത്ത് ഉന്നയിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ബെഡ്റൂമിൽ വിളിച്ച് കയറ്റും, കാര്യം ചോദിച്ചാൽ അമ്മയെ പോലെയാണ് ചേച്ചിയെ പോലെയാണ് എന്നൊക്കെ പറയുമായിരുന്നെന്നും എലിസബത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

എലിസബത്തിനെതിരെ പരാതി നൽകിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ വെെകാരികമായാണ് ബാലയും കോകിലയും സംസാരിച്ചത്. ആരോപണങ്ങൾ തെറ്റാണെന്നും തന്റെ സമാധാന ജീവിതം തകർക്കാനാണ് ശ്രമമെന്നും ബാല വാദിച്ചു. താൻ റേപ്പ് ചെയ്യുമെന്ന് പോലും പറഞ്ഞു. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെം​ഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ എന്നായിരുന്നു ബാലയുടെ ചോദ്യം. വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോയെന്നും ബാല ചോദിച്ചു.

എമ്പുരാൻ എത്തും മുൻപ് ലൂസിഫർ ഒന്നൂടെ കാണാം; റീ റിലീസ് വ്യാഴാഴ്ച

0
Spread the love

പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സീക്വലുകളുടെ റിലീസിന് മുന്‍പ് ആദ്യ ഭാഗത്തിന്‍റെ റീ റിലീസ് ഇന്ത്യന്‍ സിനിമയില്‍ ഒരു സമീപകാല ട്രെന്‍ഡ് ആണ്. ഇപ്പോഴിതാ ആ ട്രെന്‍ഡിനൊപ്പം നീങ്ങുകയാണ് മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ എമ്പുരാനും. എമ്പുരാന്‍ തിയറ്ററുകളിലെത്തുന്നതിന് മുന്‍പ് ആദ്യ ഭാഗമായ ലൂസിഫര്‍ ഒരിക്കല്‍ക്കൂടി തിയറ്ററുകളിലേക്ക് എത്തും. എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളില്‍ എത്തുകയെങ്കില്‍ ലൂസിഫര്‍ റീ റിലീസ് ഒരാഴ്ച മുന്‍പ് മാര്‍ച്ച് 20 നാണ്. ഈ തീയതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ റീ റിലീസിനോടനുബന്ധിച്ച് ലൂസിഫറിന്‍റെ ട്രെയ്‍ലറും പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍.

മലയാള സിനിമയിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ട്രെയ്ലറുകളില്‍ ഒന്നായിരുന്നു ലൂസിഫറിന്‍റേത്. റീ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയ്‍ലര്‍ കട്ട് ആണ് പുറത്തിറക്കിയിരിക്കുന്നത്. 2.01 മിനിറ്റ് ആണ് പുറത്തെത്തിയ ട്രെയ്‍ലറിന്‍റെ ദൈര്‍ഘ്യം. മലയാളത്തിലെ വലിയ സാമ്പത്തിക വിജയങ്ങളിലൊന്നാണ് ലൂസിഫര്‍. സംവിധായകനെന്ന നിലയില്‍ ഈ അരങ്ങേറ്റ ചിത്രം കൊണ്ടുതന്നെ പൃഥ്വിരാജ് മേല്‍വിലാസവും ഉണ്ടാക്കി. മലയാളത്തില്‍ സമീപകാലത്ത് പല റീ റിലീസുകളും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു സീക്വലിന് മുന്‍പ് ഇത്തരത്തിലൊരു റീ റിലീസ് സംഭവിക്കുന്നത് ആദ്യമായാണ്. ഇന്ത്യയ്ക്ക് പുറത്ത് വിദേശ മാര്‍ക്കറ്റുകളിലും റീ റിലീസ് ഉണ്ട്.

അതേസമയം എമ്പുരാന്‍റെ ഫസ്റ്റ് ‍ഡേ ഫസ്റ്റ് ഷോ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്ക് ആണ്. നിലവില്‍ മൂന്ന് നിര്‍മ്മാതാക്കളാണ് ചിത്രത്തിന്. ആശിര്‍വാദ് സിനിമാസിനും ലൈക്ക പ്രൊഡക്ഷന്‍സിനുമൊപ്പം ശ്രീ ഗോകുലം മൂവീസ് കൂടി എത്തിയതോടെയാണ് റിലീസ് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ മാറിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും എമ്പുരാന്‍ 27 ന് എത്തും.

വരുന്നത് കൊടും ചൂട് കാലം! എസിയില്ലാതെയും വീട് തണുപ്പിക്കാം, ഇങ്ങനെ ചെയ്താൽ മതി..

0
Spread the love

വരും മാസങ്ങളിൽ കാഠിന്യമേറിയ ചൂടാണ് വരുന്നത്. വീടിനുള്ളിലും പുറത്തും സഹിക്കാനാവാത്ത ചൂടായിരിക്കും ഉണ്ടാവുക. എങ്കിലും വീടിനുള്ളിൽ പുറത്തുള്ളതിനേക്കാൾ ചൂട് ഉണ്ടാവാൻ സാധ്യതയുണ്ട്. എപ്പോഴും ഫാൻ ഇട്ടിരുന്നാലും വൈദ്യുതി ബില്ല് കൂടുന്നതല്ലാതെ ചൂട് മാറുകയില്ല. എന്നാൽ ഇങ്ങനെ ചെയ്താൽ പ്രകൃതിദത്തമായി തന്നെ വീട് തണുപ്പിക്കാൻ സാധിക്കും. അവ എങ്ങനെയൊക്കെയെന്ന് അറിയാം.

ശരിയായ രീതിയിൽ വായു സഞ്ചാരമില്ലെങ്കിൽ ചൂട് വായു വീടിനുള്ളിൽ തങ്ങി നിൽക്കുകയും ചൂടായ അന്തരീക്ഷം ഉണ്ടാവുകയും ചെയ്യുന്നു. ഇനി ഫാൻ ഇട്ടിരുന്നാലും വായു സഞ്ചാരമില്ലാത്തതുകൊണ്ട് തന്നെ ചൂട് കാറ്റായിരിക്കും അതിൽനിന്നും വരുക. രാത്രികാലങ്ങളിൽ ജനാലകൾ തുറന്നിട്ടു കിടക്കാവുന്നതാണ്. കൊതുകോ മറ്റ് പ്രാണികളോ ഉണ്ടെങ്കിൽ ജനാലയിൽ നെറ്റടിക്കാം.

ചൂടുണ്ടാവാത്ത തുണിത്തരങ്ങൾ

ഉപയോഗിക്കാംസോഫയിലും കിടക്കയിലുമൊക്കെ അധികമായി ചൂട് വരുന്ന തുണിത്തരങ്ങൾ ഉപയോഗിക്കാതിരിക്കാം. പോളിസ്റ്റർ, ലെതർ, സാറ്റിൻ പോലുള്ള തുണികൾ എളുപ്പത്തിൽ ചൂടിനെ ആഗിരണം ചെയ്യുന്നവയാണ്. വായു കടന്നു പോകാൻ സാധിക്കുന്ന കട്ടികുറഞ്ഞ തുണികൾ വേണം ഉപയോഗിക്കേണ്ടത്. അതുകൊണ്ട് തന്നെ കിടക്കയിലും ഇരിപ്പിടങ്ങളിലും കോട്ടൺ പോലുള്ള തുണികൾ ഉപയോഗിക്കാം.

ചെടികൾ വളർത്താം

വീടിനുള്ളിൽ ഇൻഡോർ പ്ലാന്റുകൾ വളർത്തുകയാണെങ്കിൽ അവ ചൂട് കുറക്കുകയും ശുദ്ധവായു പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഭംഗി മാത്രമല്ല ഇതിന് ഇങ്ങനെയും കുറച്ച് ഗുണങ്ങൾ കൂടെയുണ്ട്. പലതരത്തിലുള്ള ഇൻഡോർ പ്ലാന്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടാതെ ചൂടടിക്കുന്ന ഭാഗങ്ങളിൽ മരങ്ങളും ചെടികളും വെച്ചുപിടിപ്പിക്കാവുന്നതാണ്. ഇത് ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്പെടും.

വീടിന്റെ പെയിന്റ്

ചൂടിനെ ചെറുത്തുനിർത്താൻ സഹായിക്കുന്ന പെയിന്റുകൾ അടിക്കാൻ ശ്രദ്ധിക്കണം. കടും നിറത്തിലുള്ള നിറങ്ങൾ ചൂടിനെ എളുപ്പത്തിൽ ആഗിരണം ചെയ്യുകയും വീടിനുള്ളിൽ ചൂട് വർധിക്കുകയും ചെയ്യുന്നു. പെയിന്റ് ചെയ്യുമ്പോൾ ചൂടുകാലം കൂടെ കണക്കിലെടുക്കേണ്ടതുണ്ട്. ഇളം ഷെയ്ഡിലുള്ള പേസ്റ്റൽ അല്ലെങ്കിൽ വെള്ള നിറങ്ങൾ വീടിനുള്ളിൽ പെയിന്റ് ചെയ്യാൻ ശ്രദ്ധിക്കാം. വീടിന് പുറത്ത് പെയിന്റ് ചെയ്യുമ്പോൾ അൾട്രാ വയലറ്റ് രശ്മികളെ ചെറുക്കുന്ന പെയിന്റുകൾ ഉപയോഗിക്കാവുന്നതാണ്.

വീടിന്റെ മേൽക്കൂര

വീടിന്റെ മുകൾഭാഗം ചൂട് ആഗിരണം ചെയ്യാത്ത രീതിയിൽവേണം സെറ്റ് ചെയ്യേണ്ടത്. അതായത് ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന കോട്ടിങ്ങോ പെയിന്റോ വേണം ടെറസിൽ ഉപയോഗിക്കേണ്ടത്. ഇതിനായി ഹീറ്റ് റിഫ്ലെക്റ്റൻസ് ടെക്നോളജിയോട് കൂടിയ പെയിന്റുകൾ ലഭ്യമാണ്. ഇത് ടെറസിൽ മാത്രമല്ല മറ്റ് ഭാഗങ്ങളിലും ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചൂടിനെ ഒരു പരിധിവരെ കുറക്കാൻ സാധിക്കും.

വിൻഡോ ബ്ലൈൻഡ്

ജനാലകളിൽ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ് ചൂടിനെ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നവയാണ്. ഇത് മുറിക്കുള്ളിലെ ചൂട് വർധിപ്പിക്കുന്നു. ജനാല തുറന്നിടാനുള്ള സാഹചര്യമില്ലെങ്കിൽ വിൻഡോ ബ്ലൈൻഡുകൾ ഉപയോഗിക്കാവുന്നതാണ്. മുറിക്കുള്ളിൽ ഇരുട്ടുണ്ടാവാതിരിക്കാൻ പ്രകാശം കടത്തിവിടുന്ന തരത്തിലുള്ള മെറ്റീരിയലുകൾ ഉപയോഗിക്കാം

ഷാജി പാപ്പാ ആട് 3 എന്നു വരും? ഒടുവിൽ കൃത്യം മറുപടി പറഞ്ഞ് ജയസൂര്യ

0
Spread the love

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആട് 3-വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ആട് ഫ്രാഞ്ചൈസിയുടെ ആദ്യ സിനിമ തീയറ്ററിൽ കാര്യമായി ആളെ കൂട്ടിയിരുന്നില്ല. തിയറ്ററില്‍ ഹിറ്റായില്ലെങ്കിലും വൈകാതെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കാൻ തുടങ്ങി. പിന്നാലെ 2017ല്‍ രണ്ടാം ഭാഗവും റിലീസ് ചെയ്തു. പ്രേക്ഷക പ്രശംസയ്ക്ക് ഒപ്പം തിയറ്ററിലു മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം ഇന്നും സിനിമ ആരാധകർ ഇടയ്ക്കിടയ്ക്ക് മതിമറന്ന് ചിരിക്കാൻ വേണ്ടി കാണുന്ന ചിത്രങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ ആട് ത്രീയ്ക്കായി ചെറിയ കാത്തിരിപ്പും അന്വേഷണവും ഒന്നുമല്ല മലയാളികൾ നടത്തുന്നത്.

ഫെബ്രുവരിയിൽ ആട് 3യുടെ പ്രീ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിം​ഗ് എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് ജയസൂര്യ നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ ദിവസം ജയസൂര്യ- വിനായകൻ കോമ്പോയിൽ ഒറുങ്ങുന്ന ചിത്രത്തിന്റെ പൂജ നടന്നിരുന്നു. ഇവിടെ വച്ചായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇതിന് ആട് 3 ഉടൻ തുടങ്ങുമെന്നാണ് ജയസൂര്യ പറഞ്ഞത്.

നടന്റെ പ്രതികരണം കൂടിയായപ്പോൾ ആവേശം കൊടുമുടിയിലാണ് ആട് ആരാധകർ.‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’എന്ന് പേരിട്ട മൂന്നാം ഭാഗത്തിൽ വിജയ് ബാബു, വിനായകൻ, സണ്ണി വെയ്ൻ, സൈജു ഗോവിന്ദ കുറുപ്പ്, അജു വർഗീസ്, ഷാൻ റഹ്മാൻ, ഇന്ദ്രൻസ് തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

ചൂട് കനക്കുന്നു! നിര്‍ജ്ജലീകരണം തടയാൻ നിങ്ങളുടെ ദിവസത്തിൽ ഉൾപ്പെടുത്തൂ ഈ പാനീയങ്ങൾ..

0
Spread the love

വേനൽച്ചൂടിനു കാഠിന്യമേറുന്നതനുസരിച്ച് ശരീരത്തിൽ വെള്ളം കുറയാനും നിര്‍ജ്ജലീകരണം ഉണ്ടാകാനുമുള്ള സാധ്യത ഏറെയാണ്. വെള്ളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും. അത്തരത്തില്‍ നിര്‍ജ്ജലീകരണത്തെ തടയാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

തണ്ണിമത്തൻ ജ്യൂസ്

92% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നത് ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തില്‍ ജലാംശം നിലനിർത്തുകയും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

ഓറഞ്ച് ജ്യൂസ്

റ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം ഡയറ്റില്‍ ഉള്‍‌പ്പെടുത്തുന്നതും നിര്‍ജ്ജലീകരണത്തെ തടയാനും രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ഇളനീര്

പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.

. പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണത്തെ തടയാനും സഹായിക്കും.

മാമ്പഴ ജ്യൂസ്

വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ മാമ്പഴ ജ്യൂസ് വേനല്‍ക്കാലത്ത് കുടിക്കുന്നതും നല്ലതാണ്. ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

പ്രണയബന്ധത്തിൽ നിന്നും അപ്രതീക്ഷിതമായി നടൻ പിൻവാങ്ങി; ശോഭന ഇന്നും ഒറ്റയ്ക്കായി പോയതിന്റെ കാരണം ആ സൂപ്പർസ്റ്റാർ

0
Spread the love

ഒരു ശരാശരി മലയാളിയോട് ഇഷ്ട നടി ആരെന്ന് ചോദിച്ചാൽ ഇടം വലം നോക്കാതെ പറയുക ഈ മൂന്നു പേരുകൾ ആയിരിക്കും ഉർവശി, ശോഭന, മഞ്ജു വാര്യർ. അന്നും ഇന്നും മുഖ്യധാര നടിമാരായി തിളങ്ങിനിൽക്കുന്ന പ്രതിഭാ രത്നങ്ങൾ. അഭിനയത്തിന്റെ കാര്യത്തിൽ ആയാലും ആരാധക പിന്തുണയുടെ കാര്യത്തിലായാലും താര പദവിയുടെ കാര്യത്തിലായാലും മൂവരും 2020കളിലെ നായികമാരേക്കാളും എത്രയോ മുന്നിലാണ്.

മനോജ് കെ ജയനുമായുള്ള ആദ്യവിവാഹം വേർപ്പെടുത്തിയ ശേഷം രണ്ടാം പങ്കാളിയുമായി സന്തോഷമായി ജീവിക്കുകയാണ് ഉർവശി ഇപ്പോൾ. ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. ദിലീപുമായി വേർപിരിഞ്ഞ ശേഷം വലിയ വലിയ സിനിമ സ്വപ്നങ്ങളുടെ ഭാഗമാകുകയാണ് മഞ്ജു വാര്യർ റിപ്പോർട്ട്. എന്നാൽ ഒരുകാലത്ത് തെന്നിന്ത്യയെ മുഴുവൻ വരുതിയിലാക്കിയ മാതക സൗന്ദര്യമായിരുന്നിട്ടുകൂടി എന്തുകൊണ്ട് ശോഭന ഒരു വിവാഹ ജീവിതത്തിലേക്ക് കടന്നില്ല എന്നത് ഇന്നും ചോദ്യമാണ്.

ചെറുപ്പം മുതലേ നൃത്തം പഠിച്ച ശോഭന നര്‍ത്തകിയായി തിളങ്ങിനില്‍ക്കുമ്പോഴാണ് സിനിമയിലെത്തിയത്. അഭിനയത്തേക്കാളും ക്ലാസിക്കല്‍ നൃത്തത്തിനാണ് നടി എന്നും മുന്‍ഗണന കൊടുക്കാറുള്ളത്. നടി ഒറ്റത്തടിയായി ജീവിതം തുടങ്ങിയതിന് പിന്നിലും ഒരു കുട്ടിയെ ദത്തെടുത്ത അമ്മയാകാനുള്ള സ്വപ്നം സഫലീകരിച്ചതിനും പിന്നിൽ വേദനിപ്പിക്കുന്ന ഒരു പ്രണയ നൈരാശ്യം ഉണ്ടെന്നാണ് റിപ്പോർട്ട്‌.

ഇൻഡസ്ട്രിയിൽ തിളങ്ങി നിന്ന സമയത്ത്താരത്തിന് ഒരു നടനുമായി പ്രണയബന്ധം ഉണ്ടായിരുന്നു എന്നും ശോഭന വളരെ ആത്മാർത്ഥമായി ബന്ധത്തിൽ നിന്നെങ്കിലും നടൻ പിന്മാറിയതോടെ ഇത് അവസാനിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു. ഇതിൽ മനംനൊന്ത് താരം ഇനിയൊരു കുടുംബജീവിതം വേണ്ടെന്ന് കടുത്ത തീരുമാനം എടുക്കുകയായിരുന്നു എന്നും അങ്ങനെയാണ് ദത്ത് മകൾ എന്ന തീരുമാനം ഒക്കെ വരുന്നതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം ആരായിരുന്നു ശോഭനയുടെ കാമുകൻ എന്ന ചർച്ചയിൽ പല പേരുകൾ പല കാലത്ത് ഉയർന്നിരുന്നുവെങ്കിലും നടി എല്ലാം തള്ളിക്കളയുന്ന സമീപനമായിരുന്നു.

എങ്ങനെ വിശ്വസിച്ചു കഴിക്കും! ജങ്ക് ഫുഡ് മാത്രമല്ല ആവിയിൽ വേവിക്കുന്ന ഇഡ്ഡലിയിൽ പോലും വിഷം; പരിശോധനയിൽ കണ്ടത്..

0
Spread the love

ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനമാണ് ഇഡ്ഡലിക്കുള്ളത്. എന്നാൽ ഇഡ്ഡലിയും വില്ലനാകുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. കർണാടകയിലെ വിവിധ ഭക്ഷണശാലകളിലെഇഡ്ഡലികളിൽ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തി. 500 ലധികം ഇഡ്ഡലി സാമ്പിളുകൾ പരിശോധിച്ചപ്പോൾ 35 എണ്ണത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

ഇഡ്ഡലി തയ്യാറാക്കുന്ന രീതിയാണ് പ്രശ്നം. പരമ്പരാഗതമായി ഇഡ്ഡലി തട്ടിൽ വൃത്തിയുള്ള കോട്ടൺ തുണി വിരിച്ച് അതിലേക്കാണ് മാവ് ഒഴിക്കുന്നത്. എന്നാൽ കോട്ടൺ തുണിക്ക് പകരം പല ഹോട്ടലുകളും വഴിയോര കച്ചവടക്കാരും ഉരുകാത്ത തരത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റുകളാണ് ഉപയോഗിക്കുന്നത്. ഇഡ്ഡലിക്ക് നല്ല രൂപഭംഗി ലഭിക്കാനും ഒട്ടിച്ചേരാതിരിക്കാനുമാണ് ഇത്തരം കൈവിട്ട കളി. പ്ലാസ്റ്റിക് ഉരുകുന്നില്ലെങ്കിലും ചൂടാകുമ്പോൾ ഹാനികരമായ രാസമാലിന്യങ്ങൾ പുറത്തുവിടുന്നു. ഇത് ഇഡ്ഡലിയിലൂടെ നമ്മുടെ ശരീരത്തിൽ എത്തുകയും ചെയ്യും.

കർണാടകയിലുടനീളമുള്ള 252 സ്ഥലങ്ങളിൽ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് ഇഡ്ഡലി സാമ്പിളുകൾ ശേഖരിച്ചു. ഇവയിൽ 52 ഇടങ്ങളിൽ പ്ലാസ്റ്റിക് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇഡ്ഡലി ഉണ്ടാക്കുന്നതിനായി പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിക്കുന്ന റസ്റ്ററന്റുകൾക്കെതിരെ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടി തുടങ്ങി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts