Home Blog Page 3

രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തം; നഷ്ടപരിഹാരം ലഭിക്കുക 1000 കോടി വരെ, പ്രഖ്യാപിച്ചത് ഇടക്കാല നഷ്ടപരിഹാരം മാത്രം

0
Spread the love

ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് ഇന്നലെ അഹമ്മദാബാദിൽ ഉണ്ടായത്. 294 വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ഇതിൽ വിമാനയാത്രികരും മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും ഉൾപ്പെടുന്നു. ദുരന്തത്തിൽ മരിച്ചവർക്ക് ടാറ്റാ ഗ്രൂപ്പ് ഒരുകോടിരൂപ വീതം നൽകുമെന്ന് ബന്ധപ്പെട്ടവർ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപുറമേ ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ളവയും ലഭിക്കും. എല്ലാംകൂടി കണക്കാക്കുമ്പോൾ നഷ്ടപരിഹാരം ആയിരം കോടിക്കടുത്ത് ഉണ്ടാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. അങ്ങനെയാണെങ്കിൽ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ദുരന്തമായിരിക്കും ഇത്

മോൺട്രിയൽ കൺവെൻഷൻ എന്ന് കേട്ടിട്ടുണ്ടോ? ഇതൊരു കരാറാണ്. വിമാനാപകടത്തിൽ ഒരാൾ മരിക്കുയോ പരിക്കേൽക്കുകയോ ചെയ്താൽ അയാളുട‌െ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തെപ്പറ്റിയാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. 1999ലായിരുന്നു ഇതുസംബന്ധിച്ച് കരാർ നിലവിൽ വന്നത്. ഈ കരാർ അനുസരിച്ച് അപകടങ്ങളിൽ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് വിമാനകമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണ്. ഇന്ത്യ ഇതിൽ ഒപ്പുവച്ചത് 2009ലാണ്.

കഴിഞ്ഞ ഒക്ടോബറിലെ കണക്കനുമരിച്ച് മരണമോ, പരിക്കോ സംഭവിക്കുന്ന യാത്രക്കാരന് 1.4 കോടിയോളം രൂപ ലഭിക്കും. വിമാന കമ്പനികളുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൊണ്ടാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായാൽ നൽകേണ്ട നഷ്ടപരിഹാരം ഇതിലും ഉയരും. അപകടസമയത്ത് ഇടക്കാല നഷ്ടപരിഹാരമാണ് ആദ്യം പ്രഖ്യാപിക്കുക. ഇപ്പോൾ ടാറ്റ പ്രഖ്യാപിച്ച നഷ്ടപരിഹാരവും അത്തരത്തിൽ ഉള്ളതാണ്. അന്തിമ നഷ്ടപരിഹാരം ലഭിക്കുക മോൺട്രിയൽ കൺവെൻഷൻ പ്രകാരമായിരിക്കും. അപകടത്തിന്റെ കാരണങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയശേഷമായിരിക്കും അന്തിമ നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കുക.

നാശനഷ്ട ഇൻഷുറൻസ്

എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ വിമാനങ്ങളെയും 20 ബില്യൺ ഡോളറിന്റെ ആഗോള വ്യോമയാന ഇൻഷുറൻസ് പ്രോ​ഗ്രാമിന് കീഴിൽ ഇൻഷ്വർ ചെയ്തിട്ടുണ്ട്. വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് ‘ഹൾ ഇൻഷുറൻസും’ യാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങൾക്ക് ‘ബാദ്ധ്യതാ ഇൻഷുറൻസും’. അപകടം ഉണ്ടാകുന്ന സമയത്തുള്ള വിമാനത്തിന്റെ മൂല്യം അനുസരിച്ചായിരിക്കും ഈ ഇൻഷുറൻസുകൾ ലഭിക്കുക എന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡൻ ( ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗർവാൾ പറയുന്നത്. അപകടം സംഭവിച്ച എയർ ഇന്ത്യയുടെ ഡ്രീംലൈനർ വിമാനം 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2021 ൽ ഏകദേശം 115 മില്യൺ ഡോളറിന് ഈവിമാനം ഇൻഷ്വർ ചെയ്തിരുന്നു, എന്നും അദ്ദേഹം പറഞ്ഞു.

മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്യുന്നവർക്കുള്ള ഇൻഷുറൻസ് കണക്കാക്കുന്നത് പല ഘടകങ്ങളെ അടിസ്ഥാനമാക്കിയാവും. പ്രായം, വിദ്യാസയോഗ്യത, ജോലിയുണ്ടെങ്കിൽ അവസാനം വാങ്ങിയ ശമ്പളം, ശമ്പളക്കാരനല്ലെങ്കിൽ ആ വ്യക്തിക്ക് ലഭിച്ചുകൊണ്ടിരുന്ന വരുമാനം, വിവാഹിതനാണോ അല്ലയോ എന്നത്, ആ വ്യക്തിയുടെ പരിരക്ഷയിൽ കഴിഞ്ഞിരുന്ന വ്യക്തികളുടെ എണ്ണം, അവരുടെ പൊതുസാമ്പത്തിക സ്ഥിതി ഇങ്ങനെയുള്ള കാര്യങ്ങളാവും നോക്കുക. ഇതെല്ലാം പരിഗണിക്കുമ്പോൾ ലഭിക്കുന്ന ഇൻഷുറൻസ് ക്ലെയിം ആയിരം കോടിവരെ ഉയർന്നേക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ഇന്ത്യയിലേക്കാണോ? സോളോ ട്രിപ്പ്‌ വേണ്ടേ വേണ്ട! മാലിന്യവും ശല്യം ചെയ്യലും, വിദേശികൾക്ക് എല്ലാത്തിനും കൂടുതൽ പണം, തുറന്നുപറഞ്ഞ് വിദേശ വനിത

0
Spread the love

കാഴ്‌‌ചകൾ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ധാരാളം വിദേശികൾ എത്തുന്ന രാജ്യമാണ് ഇന്ത്യ. കുടുംബത്തോടൊപ്പവും ട്രാവൽ പാക്കേജുകൾ എടുത്തുമാണ് ഏറെപേരും ഇവിടേക്ക് എത്തുന്നത്. എന്നാൽ, ഒരു പോളിഷ് വ്ലോഗർ സ്വന്തമായി പ്ലാൻ ചെയ്‌ത് ഇന്ത്യയിലേക്കെത്തി. ഒറ്റയ്‌ക്കായിരുന്നു വിക്‌ടോറിയ എന്ന യുവതി എത്തിയത്. യാത്രയ്‌ക്ക് ശേഷം യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ‘ഇന്ത്യയുടെ സത്യം’ എന്ന തലക്കെട്ടോടെയാണ് വിക്‌ടോറിയ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്

ഇന്ത്യയിലേക്കുള്ള സോളോ ട്രിപ്പ് താൻ ഒരിക്കലും റെക്കമൻഡ് ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിക്‌ടോറിയയുടെ കുറിപ്പ് ആരംഭിക്കുന്നത്. താജ്‌മഹലിന് മുന്നിലിരിക്കുന്ന ചിത്രമാണ് ആദ്യം പങ്കുവച്ചിരിക്കുന്നത്. രണ്ടാമതായി കന്നുകാലിയും ചപ്പുചവറുകളും നിറഞ്ഞ പുഴയോരം കാണാം. ചപ്പുചവറുകൾ വലിച്ചെറിയുന്നത് ഇവിടെ വ്യാപകമാണ്. പരസ്യമായി തെരുവുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് താൻ നേരിൽ കണ്ടതാണെന്നും അവർ കുറിച്ചു.

മൂന്നാമത്തെ ചിത്രത്തിൽ മനോഹരമായ കെട്ടിടത്തിന് മുന്നിൽ നിൽക്കുന്ന വിക്‌ടോറിയയെ കാണാം. നിങ്ങളുടെ കയ്യിൽ ധാരാളം പണമുണ്ടെങ്കിൽ ഇന്ത്യയിലെ പല പ്രശ്‌നങ്ങളും അറിയേണ്ടി വരില്ല. മോശം കാര്യങ്ങൾ നിങ്ങൾക്ക് അനുഭവിക്കേണ്ടി വരില്ല. ആ ചെലവ് താങ്ങാൻ കഴിയുന്നതാണെങ്കിൽ സോളോ ട്രിപ്പിൽ നിന്ന് വിട്ടുനിൽക്കാം എന്നും അവ‌ർ പറയുന്നു.

നാലാമത്തെ ചിത്രത്തിൽ ഇന്ത്യയിലെ മികച്ച യാത്രാ സൗകര്യത്തെക്കുറിച്ചാണ് അവർ പറയുന്നു. പ്രധാന സിറ്റികളിലേക്ക് പോകാൻ സൗകര്യപ്രദമായ ബസ്, ട്രെയിൻ സംവിധാനങ്ങളുണ്ടെന്നും വിക്‌ടോറിയ കുറിച്ചു. അഞ്ചാമത്തെ ചിത്രത്തിൽ ഇന്ത്യയിലെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന പുത്തൻ അനുഭവത്തെക്കുറിച്ചും വാസ്‌തുവിദ്യകളെക്കുറിച്ചും പുകഴ്‌ത്തിയിട്ടുണ്ട്. ആറാമത്തെ ചിത്രത്തിൽ പലരും പണം ആവശ്യപ്പെട്ട് എത്തുന്നതിനെക്കുറിച്ചാണ് പറയുന്നത്. ഒഴിവാക്കി വിട്ടിട്ടും പലരും പണം ആവശ്യപ്പെടുന്നു അത് ബുദ്ധിമുട്ടിപ്പിക്കുകയാണെന്ന് വിക്‌ടോറിയ കുറിച്ചു.

ഒറ്റയ്‌ക്ക് യാത്ര ചെയ്യുമ്പോൾ ആരെയും വിശ്വസിക്കരുത് എന്നാണ് ഏഴാമത്തെ ചിത്രത്തിൽ പറയുന്നത്. അടുത്ത ചിത്രത്തിൽ യോഗയെക്കുറിച്ച് പറയുന്നുണ്ട്. ഒമ്പതാമത്തെ ചിത്രത്തിൽ എവിടെ നോക്കിയാലും മനോഹരമായ പ്രകൃതിയാണ് ഇന്ത്യയിലെന്ന് വിക്‌ടോറിയ കുറിച്ചു. അടുത്ത ചിത്രത്തിൽ ഒരു കുരങ്ങൻ ഇരിക്കുന്നത് കാണാം. എല്ലായിടത്തും ധാരാളം മൃഗങ്ങളുണ്ട്. പക്ഷേ, അവയ്‌ക്ക് വേണ്ട ശ്രദ്ധയോ പരിപാലനമോ നൽകുന്നില്ലെന്നും വ്ലോഗർ കുറിച്ചു. വിദേശികളിൽ നിന്ന് എല്ലാത്തിനും കൂടുതൽ പണം ഈടാക്കുന്നു. പലപ്പോഴും പത്തിരട്ടി തുക അധികം ആവശ്യപ്പെടാറുണ്ടെന്നും വിക്‌ടോറിയ കുറിച്ചു.

ആറാഴ്‌ച വിക്‌ടോറിയ ഒറ്റയ്‌ക്ക് ഇന്ത്യയിൽ കഴിഞ്ഞു. പല മനോഹരമായ സ്ഥലങ്ങളും കണ്ടു. നല്ലതും മോശവുമായ അനുഭവങ്ങളാണ് ഇവർ പങ്കുവച്ചിരിക്കുന്നത്. ‘ഭിക്ഷാടകർ, കച്ചവ‌ടക്കാർ തുടങ്ങി പുറകേ നടന്ന് പണം ചോദിക്കും. നമ്മൾ വേണ്ട എന്ന് പറയുന്നത് അവർ ഒരിക്കലും കാര്യമായിട്ടെടുക്കില്ല. പല ടുക് ടുക് ഡ്രൈവർമാരും നമ്മളെ അനാവശ്യമായി ചീത്ത പറയും. സമാധാനമായി സംസാരിച്ച് പ്രശ്‌നങ്ങൾ വഷളാക്കാതിരിക്കുന്നതാണ് നല്ലത്. സംസാരിക്കാൻ ഒരാൾ ഒപ്പമുണ്ടെങ്കിൽ പോലും ഇതിനെയെല്ലാം തമാശയായി കാണാം. പക്ഷേ, ഒറ്റയ്‌ക്കുള്ള യാത്ര കഠിനമാണ്’ – വിക്‌ടോറിയ കുറിച്ചു

‘നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ’! വിമാനാപകടത്തിൽ പരിക്കേറ്റവരെ ചികിൽസിക്കുന്ന സംഘത്തിൽ മുൻ ഭാര്യയും, പ്രതികരിച്ച് നടൻ ബാല …

0
Spread the love

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന അപകടം ഇന്നലെ ഉച്ചയോടെയാണ് സംഭവിച്ചത്. അപകടത്തിൽ നിരവധി കുട്ടികളും കൈക്കുഞ്ഞുങ്ങളും സ്വദേശികളും വിദേശികളും അടക്കം 244 പേരാണ് മരണമടഞ്ഞത്.. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് നടൻ ബാലയുടെ മുൻ പങ്കാളിയും സോഷ്യൽ മീഡിയയിൽ പ്രശസ്തയുമായ ഡോക്ടർ എലിസബത്ത് ജോലി ചെയ്യുന്നത്.

ഇന്റ‍ർ ട്രാൻസ്മിഷൻ വകുപ്പിലാണ് ജോലി. ഇതേ ആശുപത്രിയിലെ ഇന്റൺ ഡോക്ടർമാർ താമസിക്കുന്ന കെട്ടിടത്തിനു മുകളിലായിരുന്നു വിമാനം തകർന്നു വീണത്. പിന്നാലെ വലിയ അപകടത്തിൽ നിന്നും താൻ അടക്കമുള്ളവർ രക്ഷപ്പെട്ടതിലുള്ള ആശ്വാസവും ഡോക്ടർമാരും എംബിബിഎസ് വിദ്യാർത്ഥികളും പരിചയമുള്ളവരുമടക്കം പലരും മരണപ്പെട്ടതിനെ കുറിച്ചും അപകടത്തിന്റെ നേർക്കാഴ്ചകൾ അറിഞ്ഞതിന്റെ നടുക്കവും പങ്കുവെച്ച് എലിസബത്ത് മാധ്യമങ്ങൾക്ക് മുൻപിൽ എത്തിയിരുന്നു.

താന്‍ സുരക്ഷിതയാണെന്നും എന്നാൽ ഒരുപാട് ആളുകൾ, തന്റെ സഹപ്രവർത്തകർ, എംബിബിഎസ്‌ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണം എന്നു പറഞ്ഞ് എലിസബത്ത് സോഷ്യൽ മീഡിയയിലൂടെ രംഗത്തും എത്തിയിരുന്നു. ഇപ്പോഴിതാ അഹമ്മദാബാദ് വിമാന അപകടത്തിൽ തന്റെ അനുശോചനം രേഖപ്പെടുത്തിയും സ്ഥലത്ത് ജോലി ചെയ്യുന്ന മുൻ പങ്കാളി എലിസബത്തിനെ പരാമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ ബാല. ഇരുവരും തമ്മിൽ ഏറെ നാളായി സോഷ്യൽ മീഡിയ വഴി വലിയ വാക് പോരും ഗുരുതര ആരോപണ പ്രത്യാ രോപണങ്ങളും മാസങ്ങളായി നടന്നിരുന്നു.

ബാലയുടെ വാക്കുകൾ

‘‘അഹമ്മദാബാദിലെ വിമാനാപകടത്തിൽ ഉണ്ടായ വലിയ നഷ്ടത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നു. ദൈവം എല്ലാവർക്കുമൊപ്പം ഉണ്ടാകട്ടെ. ഞാൻ നിങ്ങളെ ടിവിയിൽ കണ്ടു, സുരക്ഷിതയായിരിക്കൂ ഡോക്ടർ. എന്റെ എല്ലാ പ്രാർഥനയും. ബാല–കോകില.’’

പറന്നുയർന്ന് 30 സെക്കന്റുകളിൽ അപകടം, ചുറ്റും മൃതദേഹങ്ങളായിരുന്നു; വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരാൾ, വിശ്വാസ് കുമാറിന്റെ വാക്കുകളിങ്ങനെ..

0
Spread the love

എങ്ങനെ രക്ഷപ്പെട്ടെന്ന് എനിക്കറിയില്ല, വിമാനം പറന്ന് 30 സെക്കന്റുകളിൽ അപകടം ഉണ്ടായി. പിന്നെയൊന്നും ഓർമ്മയില്ല”.- ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരാളായ വിശ്വാസ് കുമാർ രമേശിന്റെ വാക്കുകളിൽ ഇപ്പോഴും അത്ഭുതം.

എയർ ഇന്ത്യ എഐ171 അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാഷ് കുമാർ രമേശ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് വിശ്വഷ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ആശുപത്രിയിലെത്തി വിശ്വഷിനെ കണ്ടിരുന്നു. ഇന്നലെയാണ് രാജ്യത്തെ നടുക്കിയ വിമാന ദുരന്തം സംഭവിക്കുന്നത്. നിലവിൽ ട്രോമ വാർഡിൽ നിരീക്ഷണത്തിലാണ് വിശ്വഷ്. അപകടത്തിൽ പരിക്കേറ്റ വിശ്വാസ് കുമാർ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. വിശ്വാസിന്റെ നെഞ്ചിലും കണ്ണിലും കാൽപാദത്തിലുമാണ് പരിക്കേറ്റത്മഹാദുരന്തത്തെ അതിജീവിച്ച് എമർജൻസി എക്സിറ്റിലൂടെ പുറത്തിറങ്ങി നടന്നുവരുന്ന വിശ്വാസിന്റെ വിഡിയോയും പുറത്തെത്തിയിട്ടുണ്ട്.

“ടേക്ക് ഓഫിന് 30 സെക്കന്റുകൾക്ക് ശേഷം തന്നെ അപകടമുണ്ടായി. എല്ലാം പെട്ടെന്നാണ് സംഭവിച്ചത്. എനിക്ക് ചുറ്റും മൃതദേഹങ്ങളായിരുന്നു. എന്റെ സഹോദരനും വിമാനത്തിലുണ്ടായിരുന്നു”.- രക്ഷപ്പെടലിന് ശേഷം വിശ്വാസിന്റെ വാക്കുകൾ ഇങ്ങനെ.

11 -എ സീറ്റിലെ യാത്രക്കാരനായിരുന്നു വിശ്വാസ്. സഹോദരനൊപ്പം ലണ്ടനിൽ നിന്ന് നാട്ടിലേക്ക് വന്നശേഷം മടങ്ങുകയായിരുന്നു വിശ്വാസ്. ഗുജറാത്തിനോട് ചേർന്നുള്ള ദാമൻ ആൻഡ് ദിയു ദ്വീപിലാണ് ഇവരുടെ ജന്മനാട്. 20 വർഷത്തോളമായി വിശ്വാസ് ലണ്ടനിലാണ് താമസിച്ചുവരുന്നത്. വിശ്വാസിന്റെ ഭാര്യയും മക്കളും ലണ്ടനിലാണുള്ളത്. ഇന്നലെ ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകർന്നു വീണത്. അപകടത്തിൽ 265 പേരാണ് മരിച്ചത്

230 യാത്രക്കാരിൽ 169 പേർ ഇന്ത്യൻ പൗരന്മാരാണ്. വിമാനത്തിലുണ്ടായിരുന്ന 61 വിദേശികളിൽ 53 ബ്രിട്ടിഷ് പൗരന്മാരും 7 പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. വിമാനത്തിലെ 12 ജീവനക്കാരിൽ രണ്ടു പൈലറ്റുമാരും 10 കാബിൻ ക്രൂവുമായിരുന്നു. ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയും മരിച്ചവരിൽ ഉൾപ്പെടുന്നു

മൃതദേഹങ്ങൾ ഏറിയതും പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ; എംബിബിഎസ്‌ വിദ്യാർഥികൾ, ഡോക്ടർമാർ നിരവധി മരണം, സഹപ്രവർത്തകരെ കാണാത്തയെന്നും എലിസബത്ത്

0
Spread the love

രാജ്യത്തെ നടുക്കിയ ആകാശ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസം പങ്കുവച്ച് ബാലയുടെ മുന്‍ പങ്കാളിയും ഡോക്ടറുമായ എലിസബത്ത് ഉദയൻ. അഹമ്മദാബാദ് സിവിൽ ആശുപത്രിയിലാണ് എലിസബത്ത് പിജി ചെയ്യുന്നത്. ആശുപത്രിയിൽ മാസ് കാഷ്വാലിറ്റി സന്ദേശം ലഭിക്കുമ്പോഴും അറിഞ്ഞിരുന്നില്ല ഇത്ര വലിയ അപകടമുണ്ടായതെന്ന് മനസിലായിരുന്നില്ല. ഇന്റ‍ർ ട്രാൻസ്മിഷൻ വകുപ്പിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. അമ്പത് വിദ്യാർത്ഥികളോളം മരിച്ചിട്ടുണ്ട്. നിരവധി വിദ്യാർത്ഥികളേയും റെസിഡന്റുകളേയും കാണാതായി ഗ്രൂപ്പുകളിൽ സന്ദേശമെത്തുന്നുണ്ട്

പൂർണമായി കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങളിൽ ഏറിയ പങ്കുമുള്ളത്. കോളേജിൽ നിന്ന് കാണാതായ ആളുകളുടെ വിവരങ്ങൾ ഗ്രൂപ്പുകളിൽ വരുന്നുണ്ട്. എലിസബത്ത് ജോലി ചെയ്യുന്ന ആശുപത്രിയിലെ ഇന്റേൺ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിനു മുകളിലേക്കാണു വിമാനം പതിച്ചത്. സ്വന്തം ജീവൻ രക്ഷപെട്ട ആശ്വാസം ഉണ്ടെങ്കിലും മനസ്സിൽ പ്രിയപ്പെട്ടവരെയും കൊല്ലപ്പെട്ട ആളുകളെയും ഓർത്തുള്ള വിഷമത്തിലാണ് എലിസബത്ത്. ഒരുപാട് ആളുകൾ, എന്റെ സഹപ്രവർത്തകർ, എംബിബിഎസ്‌ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ മരണപ്പെട്ടു. ഒരുപാട് പേര് പരുക്കുകളോടെ ചികിത്സയിലാണ്. ചികിത്സയിൽ ഉള്ള എല്ലാ ആളുകൾക്ക് വേണ്ടിയും പ്രാർഥിക്കണമെന്നാണ് എലിസബത്ത് പ്രതികരിച്ചത്

അനശ്വര വിചാരിച്ചില്ല നമ്മള്‍ ഇങ്ങനെ ചെയ്യുമെന്ന്! വ്യസന സമേതം ബന്ധുമിത്രാദികളുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിൽ നടിയെ കുറിച്ച് പരാമർശിക്കാൻ കാരണമിതെന്ന് സംവിധായകൻ

0
Spread the love

അനശ്വര രാജന്‍ നായികയായിയെത്തുന്ന ചിത്രമാണ് വ്യസന സമേതം ബന്ധുമിത്രാദികള്‍ . ‘വാഴ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം എസ് വിപിൻ തിരക്കഥയെഴുതി, സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി വ്യസന സമേതത്തിനുണ്ട്. അനശ്വര രാജന്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, നോബി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ

വിപിൻ ദാസ് സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്ത സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഒപ്പം ചേർത്ത ക്യാപ്ഷനും വലിയ ശ്രദ്ധ നേടുകയാണ്. ‘അനശ്വര രാജന്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്യുമെന്ന പ്രതീക്ഷയോടെ വ്യസന സമേതം ബന്ധമിത്രാദികള്‍’ എന്ന് എഴുതിക്കൊണ്ടായിരുന്നു ഫസ്റ്റ് ലുക്ക് എത്തിയത്. ഇപ്പോഴിതാ ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറക്കാനുള്ള കാരണം പറയുകയാണ് വിപിൻ ദാസ്

വിപിന്‍ ദാസിന്റെ വാക്കുകള്‍…..

‘അങ്ങനെ പോസ്റ്ററില്‍ എഴുതാമെന്നത് എന്റെ ഐഡിയ ആയിരുന്നു. കാരണം അനശ്വരയുമായി ബന്ധപ്പെട്ട് അന്ന് അങ്ങനെ ഒരു പ്രശ്നം നടക്കുകയായിരുന്നല്ലോ. അനശ്വര പോസ്റ്റര്‍ ഷെയര്‍ ചെയ്യുന്നില്ല എന്നൊക്കെ പറഞ്ഞിട്ട്. ഇതൊക്കെ എപ്പോഴോ നടന്ന കാര്യമാണ്. നമ്മള്‍ ആ സമയത്ത് ഒരു ഡിസ്‌കഷന്‍ നടത്തിയിരുന്നു. വെറുതെ അനശ്വരയെ കളിയാക്കിയിട്ട് നമ്മള്‍ പറഞ്ഞതാണ്. അതൊരു കണ്ടന്റാക്കാമെന്ന പ്രതീക്ഷയില്‍ അനശ്വരയെ വിളിച്ചു. ഷെയര്‍ ചെയ്യുമല്ലോ അല്ലേ എന്ന് ചോദിച്ചു. ഞാന്‍ ആലോചിക്കട്ടെയെന്ന് അനശ്വരയും പറഞ്ഞു. നമ്മള്‍ ഇങ്ങനെ ഷെയര്‍ ചെയ്യുമെന്ന് പറഞ്ഞു. പുള്ളിക്കാരിയും വിചാരിച്ചില്ല നമ്മള്‍ ഇങ്ങനെ ചെയ്യുമെന്ന്. നമ്മള്‍ അത് ഷെയര്‍ ചെയ്തു.’

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരെ ജാതി അധിക്ഷേപം; വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ നൽകി ജില്ലാ കളക്ടര്‍

0
Spread the love

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്.

പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇയാളെ ജില്ലാ കളക്ടർ ഇമ്പശേഖർ സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. മുൻ മന്ത്രിയും എം എൽ എയുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത് അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഇയാളെ ജില്ലാ കളക്ടർ ഇമ്പശേഖർ സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു

മുൻ മന്ത്രിയും എം എൽ എ യുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.Kishor Kumar K CAbout the AuthorKishor Kumar K C1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More…വിമാനംഅഹമ്മദാബാദ് വിമാനാപകടംDownload App AdvertisementRecommended Storiesഇസ്രയേൽ ലോകതെമ്മാടി,ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവർ,ലോക സമാധാനത്തിന് ഭീഷണിയെന്ന് പിണറായി വിജയന്‍ഇസ്രയേൽ ലോകതെമ്മാടി,ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവർ,ലോക സമാധാനത്തിന് ഭീഷണിയെന്ന് പിണറായി വിജയന്‍’വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം, കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ”വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം, കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ’Nextഇറാനെതിരായ ഇസ്രയേൽ ആക്രമണത്തോട് അകലം പാലിക്കാൻ നിർദ്ദേശം നൽകി ട്രംപ് ഭരണകൂടംHomeNewsഅഹമ്മദാബാദ് ആകാശദുരന്തം:മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

വിമാനങ്ങൾ തിരിച്ചിറക്കി എയർ ഇന്ത്യ; 10 ഇന്ത്യൻ വിമാനങ്ങളും വഴിതിരിച്ച് വിട്ടു

0
Spread the love

രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കും പറന്ന വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്

ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിച്ചത്. ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ച് വിളിച്ചത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം

‘അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളൂ, ഞാൻ മടങ്ങി വരും സർ’; നോവായി രഞ്ജിതയുടെ വാക്കുകൾ

0
Spread the love

‘ഞാൻ മടങ്ങി വരും സർ…, ‘ ജോലിയിൽ പ്രവേശിക്കാനുള്ള രേഖകളുമായി ചൊവ്വാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ രഞ്ജിത സൂപ്രണ്ട് ഡോ.നീധീഷ് ഐസക്കിനോട് യാത്ര പറഞ്ഞി​റങ്ങി​യത് ഇങ്ങനെയാണ്. സെപ്തംബറിൽ ജോലിയിൽ പ്രവേശിക്കും. അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളു. ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിദേശത്ത് ജോലിക്ക് പോയത്. മടങ്ങി വന്ന് അമ്മയോടും മക്കളോടുമൊപ്പം ജീവിക്കാനാണ് ആഗ്രഹം. ഇവിടെത്തന്നെ റീ ജോയിൻ ചെയ്യണം ഇനി നാട്ടിൽ തുടരാനാണ് ആഗ്രഹമെന്നും രഞ്ജിത പറഞ്ഞെന്നും മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഡോ.നിധീഷ് പറഞ്ഞു.

അമ്മ പോകില്ല, ഐ സി യുവിലുണ്ടാകും

‘ഇല്ലാ, അമ്മ ഐ.സി.യുവിലുണ്ടാകും, ഞങ്ങളെ തനിച്ചാക്കി അമ്മ പോകില്ല. ” വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മക്കളുടെ നിലവിളി നാടിന്റെ തോരാനൊമ്പരമായി. ദുരന്തവാർത്തയറിഞ്ഞ് പുല്ലാട് കൊഞ്ഞോൺ വീട്ടിലെത്തിയവർക്ക് അണപൊട്ടിയൊഴുകുന്ന ആ സങ്കടം കണ്ടുനിൽക്കാനായില്ല.

ഒരു വിളിക്കപ്പുറം കൂട്ടുകാരെപ്പോലെയായിരുന്നു അമ്മ. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇതികയും ഇന്ദുചൂഡനും മരണവാർത്തയറിഞ്ഞത്. അമ്മ എന്നന്നേക്കുമായി വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. മകളെ നഷ്ടപ്പെട്ട വേദനയിലും രഞ്ജിതയുടെ മക്കളെ ചേർത്തുപിടിച്ച് തുളസിക്കുട്ടിയമ്മ വിങ്ങിക്കരഞ്ഞു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉറ്റവർ വീർപ്പുമുട്ടി.

നടക്കുന്നത് നിലപാടുകളോടുള്ള പകപോക്കൽ; തന്റെ പാട്ട് പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പിടിക്കാമല്ലോയെന്ന് വേടൻ

0
Spread the love

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ പാട്ട് പഠിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് റാപ്പര്‍ വേടന്‍. പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ആ പാട്ട് എത്തിപ്പിടിക്കാമെന്നും തന്റെ രാഷ്ട്രീയത്തോടുള്ള പക പോക്കലാണ് നടക്കുന്നതെന്നും വേടന്‍ പറഞ്ഞു. തന്റെ ജോലി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

” ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല ഈ പാട്ട് പഠിപ്പിക്കുന്നത്. ഇത് വലിയൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഇടത്ത് അല്ലെ പാട്ടുള്ളത്,” വേടന്‍ പറഞ്ഞു.

തന്റെ നിലപാടുകളോടുള്ള പകപോക്കലാണ് നടക്കുന്നതെന്ന് വേടന്‍ പറഞ്ഞു. ഇതെന്റെ ജോലിയാണ്. ചെയ്യുമ്പോള്‍ രാത്രി കിടക്കുമ്പോള്‍ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജോലി തുടരുമെന്നും വേടന്‍ പറഞ്ഞു.കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജാണ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts