Home Blog Page 3

വിമാനാപകടത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരെ ജാതി അധിക്ഷേപം; വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർക്ക് സസ്പെന്‍ഷൻ നൽകി ജില്ലാ കളക്ടര്‍

0
Spread the love

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത്. അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത്.

പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു. ഇയാളെ ജില്ലാ കളക്ടർ ഇമ്പശേഖർ സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു. മുൻ മന്ത്രിയും എം എൽ എയുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.

അഹമ്മദാബാദ് ആകാശദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് ഡെപ്യൂട്ടി തഹസിൽദാർ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി താഹസിൽദാർ പവിത്രനാണ് ഫേസ്ബുക്ക് വഴി, മരിച്ച രഞ്ജിതയെ അപമാനിച്ചത് അസഭ്യം നിറഞ്ഞ രീതിയിലായിരുന്നു തഹസിൽദാരുടെ പരാമർശം അനുശോചന പോസ്റ്റിന് താഴെയാണ് ഡെപ്യൂട്ടി തഹസിൽദാർ അശ്ലീല കമന്റിട്ടത് പോസ്റ്റ് വിവാദമായതോടെ തഹസിൽദാർ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.ഇയാളെ ജില്ലാ കളക്ടർ ഇമ്പശേഖർ സര്‍വ്വീസില്‍ നിന്ന് സസ്പെൻ്റ് ചെയ്തു

മുൻ മന്ത്രിയും എം എൽ എ യുമായ ചന്ദ്രശേഖരനെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജാതീയമായി അധിക്ഷേപിച്ചതിന് 2024 സെപ്റ്റംബറിൽ ഇയാളെ സസ്പെൻ്റ് ചെയ്തിരുന്നു.Kishor Kumar K CAbout the AuthorKishor Kumar K C1999 മുതല്‍ ഏഷ്യാനെറ്റ് ന്യൂസിലും 2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഡിജിറ്റല്‍ ഡെസ്‌കിലും പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍. രസതന്ത്രത്തില്‍ ബിരുദവും കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബിയും നേടി. ന്യൂസ്, രാഷ്ട്രീയം, എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. 25 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ 15 വര്‍ഷത്തിലേറെ വാര്‍ത്താ അവതാരകനായും ന്യൂസ് ഡെസ്‌കിലും ന്യൂസ് ബ്യൂറോയിലും പ്രവര്‍ത്തിച്ചു ന്യൂസ് സ്റ്റോറികള്‍, നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കി. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗും കലോത്സവ- കായിമേള റിപ്പോര്‍ട്ടിംഗും ചെയ്തു ഇ മെയില്‍: kishorkc@asianetnews.inRead More…വിമാനംഅഹമ്മദാബാദ് വിമാനാപകടംDownload App AdvertisementRecommended Storiesഇസ്രയേൽ ലോകതെമ്മാടി,ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവർ,ലോക സമാധാനത്തിന് ഭീഷണിയെന്ന് പിണറായി വിജയന്‍ഇസ്രയേൽ ലോകതെമ്മാടി,ലോകത്ത് സാധാരണ മര്യാദ പാലിക്കാത്തവർ,ലോക സമാധാനത്തിന് ഭീഷണിയെന്ന് പിണറായി വിജയന്‍’വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം, കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ”വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കണം, കേരളത്തിൽ ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് പരിഗണനയിൽ’Nextഇറാനെതിരായ ഇസ്രയേൽ ആക്രമണത്തോട് അകലം പാലിക്കാൻ നിർദ്ദേശം നൽകി ട്രംപ് ഭരണകൂടംHomeNewsഅഹമ്മദാബാദ് ആകാശദുരന്തം:മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച് വെള്ളരിക്കുണ്ട് താലൂക്ക്ഡെപ്യൂട്ടി തഹസിൽദാർ, സസ്പെന്‍ഡ് ചെയ്ത് ജില്ലാ കളക്ടര്‍

വിമാനങ്ങൾ തിരിച്ചിറക്കി എയർ ഇന്ത്യ; 10 ഇന്ത്യൻ വിമാനങ്ങളും വഴിതിരിച്ച് വിട്ടു

0
Spread the love

രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തിരിച്ചിറക്കുന്നു. മുംബൈയിൽ നിന്ന് ലണ്ടനിലേക്കും ഡൽഹിയിൽ നിന്ന് ന്യൂയോർക്കിലേക്കും പറന്ന വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്

ടേക്ക് ഓഫിനെ ശേഷം മൂന്ന് മണിക്കൂർ കഴിഞ്ഞാണ് വിമാനം തിരിച്ച് വിളിച്ചത്. ഇസ്രേയൽ ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനങ്ങൾ തിരിച്ച് വിളിച്ചത്. ഇത് കൂടാതെ പത്ത് ഇന്ത്യൻ വിമാനങ്ങൾ വഴിതിരിച്ച് വിട്ടിട്ടുണ്ടെന്നാണ് വിവരം

‘അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളൂ, ഞാൻ മടങ്ങി വരും സർ’; നോവായി രഞ്ജിതയുടെ വാക്കുകൾ

0
Spread the love

‘ഞാൻ മടങ്ങി വരും സർ…, ‘ ജോലിയിൽ പ്രവേശിക്കാനുള്ള രേഖകളുമായി ചൊവ്വാഴ്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിയ രഞ്ജിത സൂപ്രണ്ട് ഡോ.നീധീഷ് ഐസക്കിനോട് യാത്ര പറഞ്ഞി​റങ്ങി​യത് ഇങ്ങനെയാണ്. സെപ്തംബറിൽ ജോലിയിൽ പ്രവേശിക്കും. അമ്മയ്ക്കും മക്കൾക്കും ഞാൻ മാത്രമേയുള്ളു. ജീവിതം മെച്ചപ്പെടുത്താൻ വേണ്ടിയാണ് വിദേശത്ത് ജോലിക്ക് പോയത്. മടങ്ങി വന്ന് അമ്മയോടും മക്കളോടുമൊപ്പം ജീവിക്കാനാണ് ആഗ്രഹം. ഇവിടെത്തന്നെ റീ ജോയിൻ ചെയ്യണം ഇനി നാട്ടിൽ തുടരാനാണ് ആഗ്രഹമെന്നും രഞ്ജിത പറഞ്ഞെന്നും മരണ വാർത്ത വിശ്വസിക്കാനാകുന്നില്ലെന്നും ഡോ.നിധീഷ് പറഞ്ഞു.

അമ്മ പോകില്ല, ഐ സി യുവിലുണ്ടാകും

‘ഇല്ലാ, അമ്മ ഐ.സി.യുവിലുണ്ടാകും, ഞങ്ങളെ തനിച്ചാക്കി അമ്മ പോകില്ല. ” വിമാനാപകടത്തിൽ മരിച്ച രഞ്ജിതയുടെ മക്കളുടെ നിലവിളി നാടിന്റെ തോരാനൊമ്പരമായി. ദുരന്തവാർത്തയറിഞ്ഞ് പുല്ലാട് കൊഞ്ഞോൺ വീട്ടിലെത്തിയവർക്ക് അണപൊട്ടിയൊഴുകുന്ന ആ സങ്കടം കണ്ടുനിൽക്കാനായില്ല.

ഒരു വിളിക്കപ്പുറം കൂട്ടുകാരെപ്പോലെയായിരുന്നു അമ്മ. സ്കൂളിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇതികയും ഇന്ദുചൂഡനും മരണവാർത്തയറിഞ്ഞത്. അമ്മ എന്നന്നേക്കുമായി വിട്ടുപോയെന്ന് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ സമാധാനിപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. മകളെ നഷ്ടപ്പെട്ട വേദനയിലും രഞ്ജിതയുടെ മക്കളെ ചേർത്തുപിടിച്ച് തുളസിക്കുട്ടിയമ്മ വിങ്ങിക്കരഞ്ഞു. അവരെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഉറ്റവർ വീർപ്പുമുട്ടി.

നടക്കുന്നത് നിലപാടുകളോടുള്ള പകപോക്കൽ; തന്റെ പാട്ട് പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് എത്തിപ്പിടിക്കാമല്ലോയെന്ന് വേടൻ

0
Spread the love

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തന്റെ പാട്ട് പഠിപ്പിക്കാന്‍ പറഞ്ഞിട്ടില്ലെന്ന് റാപ്പര്‍ വേടന്‍. പഠിപ്പിച്ചില്ലെങ്കിലും വിദ്യാര്‍ഥികള്‍ക്ക് ആ പാട്ട് എത്തിപ്പിടിക്കാമെന്നും തന്റെ രാഷ്ട്രീയത്തോടുള്ള പക പോക്കലാണ് നടക്കുന്നതെന്നും വേടന്‍ പറഞ്ഞു. തന്റെ ജോലി നിര്‍ത്താന്‍ തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയം വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുമെന്നും വേടന്‍ മാധ്യമങ്ങളോട് പറഞ്ഞു.

” ഞാന്‍ പറഞ്ഞിട്ടൊന്നുമല്ല ഈ പാട്ട് പഠിപ്പിക്കുന്നത്. ഇത് വലിയൊരു ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത്. യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയുന്ന ഇടത്ത് അല്ലെ പാട്ടുള്ളത്,” വേടന്‍ പറഞ്ഞു.

തന്റെ നിലപാടുകളോടുള്ള പകപോക്കലാണ് നടക്കുന്നതെന്ന് വേടന്‍ പറഞ്ഞു. ഇതെന്റെ ജോലിയാണ്. ചെയ്യുമ്പോള്‍ രാത്രി കിടക്കുമ്പോള്‍ നല്ല ഉറക്കം ലഭിക്കുന്നുണ്ടെന്നും ജോലി തുടരുമെന്നും വേടന്‍ പറഞ്ഞു.കാലിക്കറ്റ് സര്‍വകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് ഉള്‍പ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാജാണ് വൈസ് ചാന്‍സിലര്‍ക്ക് പരാതി നല്‍കിയത്.

കുട്ടിക്കാലം മുതൽ 24 വയസ്സ് വരെ താമസിച്ചത് അവിടെ; വിമാനപകടത്തിന്റെ നടുക്കത്തിലാണെന്ന് നടൻ ഉണ്ണി മുകുന്ദൻ

0
Spread the love

അഹമ്മദാബാദിൽ ടേക് ഓഫിനിടെ ഇന്ന് ഉച്ചയോടെയാണ് എയർ ഇന്ത്യ വിമാനം തകർന്നു വീണത്. ലണ്ടനിലേക്ക് ടേക്കോഫ് ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട വിമാനം താഴേക്ക് പതിക്കുക്കയും ഉഗ്രസ്‌ഫോടന സമാനമായി തീഗോളമായി മാറുകയും ആയിരുന്നു. പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 242 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു. ഇപ്പോഴിതാ തന്റെ കുട്ടിക്കാലം മുതൽ 24 വയസ്സ് വരെ താമസിച്ച ഗുജറാത്തിലെ മണിനഗറിന് സമീപത്ത് സംഭവിച്ച അപകടത്തിന്റെ നടുക്കത്തിലാണ് നടൻ ഉണ്ണി മുകുന്ദനും.

മണിനഗറിന് പത്തു കിലോമീറ്ററിനപ്പുറമുള്ള മേഘാനി നഗറിലാണ് യാത്രാവിമാനം തകർന്നു വീണത്. യാത്രാവിമാനം തകർന്ന ദുരന്തവാർത്തയുടെ ഞെട്ടലിൽ നിന്നും താൻ ഇനിയും മുക്തനായിട്ടില്ലെന്നുമാണ് ഉണ്ണി പ്രതികരിച്ചത്.

കേരളം പോലെ തന്നെ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. കുട്ടിക്കാലത്ത് കളിച്ചു വളർന്ന സ്ഥലത്തിന് വളരെ അടുത്താണ് ഈ ദുരന്തം നടന്നിരിക്കുന്നതെന്നും തനിക്കും തന്റെ കുടുംബത്തിനും ഏറെ ദുഃഖമുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

ഉണ്ണിയുടെ വാക്കുകൾ..

കേരളം പോലെ തന്നെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. എന്റെ ബാല്യവും കൗമാരവും ഒക്കെ അവിടെയായിരുന്നു. ഗുജറാത്തിൽ എന്ത് അപകടം നടന്നാലും അത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്. എനിക്കും എന്റെ വീട്ടുകാർക്കും അങ്ങനെയാണ്. ഈ വാർത്ത മനസ്സിന് അതികഠിനമായ ദുഃഖമുണ്ടാക്കുന്നുണ്ട്

ആദരണീയനായ മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തിലുണ്ടായിരുന്നു എന്നാണ് വാർത്തകളിൽ നിന്ന് മനസ്സിലാകുന്നത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു. ഒപ്പം അവരുടെ കുടുംബത്തിന് ഈ വിഷമഘട്ടം തരണം ചെയ്യാനുള്ള ശക്തി ലഭിക്കട്ടെ എന്നും പ്രാർഥിക്കുന്നു. ഇങ്ങനെ ഒരു ദുരന്തം ഒരിക്കലും എവിടെയും സംഭവിക്കേണ്ടതല്ല. ഞാനും എന്റെ സ്കൂൾ ഫ്രണ്ട്സും ഒക്കെ ഒരു ഷോക്കിലാണ്.

ദുരൂഹതയില്‍ ‘കാന്താര’ : വീണ്ടും മരണം;സിനിമയിലെ മറ്റൊരു നടന്‍ വിജു വി കെ അന്തരിച്ചു

0
Spread the love

റിഷബ് ഷെട്ടി നായകനായി ഷൂട്ടിങ് പുരോഗമിക്കുന്ന കാന്താര ചാപ്റ്റര്‍ 1 ല്‍ വീണ്ടും മരണം. സിനിമയുടെ ഭാഗമായിരുന്ന ഒരു മിമിക്രി കലാകാരനാണ് മരിച്ചത്. തൃശൂര്‍ സ്വദേശിയായ മലയാളി വിജു വി കെ ആണ് മരിച്ചത്. കാന്താര ഫിലിം ഷൂട്ടിങ്ങിന്റെ ഭാഗമായി അഗുംബെയ്ക്ക് സമീപമുള്ള ഒരു ഹോംസ്റ്റേയില്‍ താമസിക്കുകയായിരുന്നു അദ്ദേഹം

ബുധനാഴ്ച രാത്രി വിജുവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടന്‍ തന്നെ തീര്‍ത്ഥഹള്ളി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. വിജുവിന്റെ മൃതദേഹം തീര്‍ത്ഥഹള്ളിയിലെ ജെസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഉടന്‍ എത്തുമെന്ന് വിവരം

മുന്നാമത്തെ വ്യക്തിയാണ് കാന്താര സിനിമയുടെ ചിത്രീകരണത്തിനിടെ മരണപ്പെടുന്നത് . നേരത്തെ ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ എം.എഫ്. കപില്‍ മരിച്ചിരുന്നു. മേയ് 6നാണ് വൈക്കം സ്വദേശിയായ എംഎഫ് കപില്‍ സൗപര്‍ണിക നദിയില്‍ വീണ് മരിക്കുന്നത്. സഹപ്രവര്‍ത്തകരുമായി നദിയില്‍ കുളുക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെയ്യം കലാകാരനായ കപില്‍ നിരവധി ടെലിഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്തിരുന്ന നടന്‍ രാകേഷ് പൂജാരിയും കപില്‍ മരിച്ചതിന് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ മരണപ്പെട്ടു. പ്രശസ്ത കന്നഡ, കുളു നടനും കന്നഡ ടിവി ഷോ ഖിലാഡിഗലു സീസണ്‍ 3 റിയാലിറ്റി ഷോയിലെ വിജയിയുമായ രാകേഷ് പൂജാരി ഹൂഡെ മെയ് 11ന് രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. 33 വയസ്സായിരുന്നു. ഉടുപ്പി ജില്ലയില്‍ സുഹൃത്തിന്റെ മെഹന്തി ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കന്നഡ ടെലിവിഷന്‍ സീരിയലായ ‘ഹിറ്റലര്‍ കല്യാണ’ യിലെ അഭിനയത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. മറ്റ നിരവധി ടിവി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

കത്തിയമർന്ന വിമാനത്തിൽ 11 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കി അപകടത്തിന്റെ ദൃശ്യങ്ങൾ

0
Spread the love

ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് ടേക്കോഫ് ചെയ്യുന്നതിനിടെ കത്തിയമർന്ന എയർഇന്ത്യ വിമാനത്തിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്. വിമാനം പറന്നുയരുന്നതിന്റെയും താഴേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പറന്ന് നീങ്ങുന്നതിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട് വിമാനം താഴേക്ക് പതിക്കുന്നതും ഉഗ്രസ്‌ഫോടന സമാനമായി തീ ഉയരുന്നതും കാണാം. ശേഷം കറുത്ത നിറത്തിലുള്ള പുക പ്രദേശത്താകെ ഉയരുന്നതും വീഡിയോയിൽ കാണാം. സമീപത്തെ ഒരു വീട്ടിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

ഇന്ന് ഉച്ചയ്‌ക്ക് 1.14ന് ടേക്ക് ഓഫ് ചെയ്ത എയർ ഇന്ത്യ ബോയിംഗ് 787 -8 ഡ്രീംലെെന‌ർ എന്ന ശ്രേണിയിൽപ്പെട്ട വിമാനമാണ് മേഘാനിനഗറിൽ അപകടത്തിൽപ്പെട്ടത്. അപകടം ജനവാസ മേഖലയിലായതിനാൽ ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ്. നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രദേശത്ത് കറുത്ത പുക ഉയരുന്നുണ്ട്

പതിനൊന്ന് കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടെ 242 യാത്രക്കാർ ഉണ്ടെന്നാണ് സൂചന. ഇതിൽ 53 ബ്രിട്ടീഷ് പൗരന്മാരും ഉൾപ്പെടുന്നു. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സാങ്കേതിക തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അട്ടിമറി സാദ്ധ്യത ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്

അച്ഛന്റെ പിറന്നാൾ ദിനത്തിൽ മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി നടി അഹാന കൃഷ്ണകുമാർ

0
Spread the love

ആദ്യമായി തനിക്കൊപ്പം അഭിനയിച്ച സഹനടന്റെ പേര് വെളിപ്പെടുത്തി നടി അഹാന കൃഷ്ണ. അച്ഛന്‍ കൃഷ്ണകുമാറിന്റെ പിറന്നാള്‍ ദിനത്തിലാണ് മനസ്സില്‍ നിധിപോലെ കാത്തുസൂക്ഷിച്ച ആ രഹസ്യം വെളിപ്പെടുത്തി നടി .സോഷ്യല്‍ മീഡിയയിലൂടെയാണ് അഹാനയുടെ വെളിപ്പെടുത്തല്‍. കൃഷ്ണകുമാര്‍ അഭിനയിച്ച ഒരു സീരിയലില്‍ സുഹൃത്തിന്റെ കുഞ്ഞായി അഭിനയിച്ച ബാലതാരം താനായിരുന്നു എന്നാണ് അഹാന കുറിച്ചത്.

എന്റെ ആദ്യ സഹനടന് 57-ാം പിറന്നാള്‍ ആശംസകള്‍. അഭിനയത്തിലേക്കുള്ള എന്റെ അരങ്ങേറ്റം ‘ഞാന്‍ സ്റ്റീവ് ലോപ്പസ്. ആയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛന്‍. അഭിനയിച്ചുകൊണ്ടിരുന്ന ഒരു സീരിയലില്‍ രണ്ട് സീനുകളില്‍ അച്ഛന്റെ സുഹൃത്തിന്റെ മകളായി അഭിനയിക്കാന്‍ ഒരു കുട്ടിയെ ആവശ്യം വന്നു. മറ്റൊരു കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍, ആ ജോലി ചെയ്യാന്‍ അധികം പ്രതിഫലം ചോദിക്കാത്ത ഒരു നല്ല ഓപ്ഷന്‍ അവര്‍ കണ്ടെത്തി. നമ്മളൊക്കെ ആരോടും പറയാന്‍ ആഗ്രഹിക്കാതെ മനസ്സിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന വിലപ്പെട്ട നിരവധി കാര്യങ്ങളുണ്ടാകാം. ഇതെനിക്ക് അത് പോലെയാണ് വര്‍ഷങ്ങളായി ഈയൊരു കുഞ്ഞു രഹസ്യം ആരോടും പറയാതെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്നു. ഇത് എന്ന് പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കുമായിരുന്നു. എന്റെ ഉത്തരം, ഞാന്‍ ശരിക്കും പ്രശസ്തയാകുമ്പോള്‍ ഇത് പ്രസക്തമാകും. അപ്പോള്‍ ഇത് കാണാന്‍ ആളുണ്ടാകും എന്നായിരുന്നു. ഇന്ന് അച്ഛന്റെ ജന്മദിനത്തില്‍ എന്ത് പോസ്റ്റ് ചെയ്യണമെന്ന് ആലോചിക്കുമ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ ഈ രഹസ്യം ഓടിയെത്തി. ശരിക്കും എന്റെ ആദ്യത്തെ സഹനടന്‍ എന്റെ അച്ഛനാണെന്നും, ഞാന്‍ നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന ആ രഹസ്യം എല്ലാവരോടും പങ്കിടാന്‍ സമയമായെന്നും എനിക്കു തോന്നി. ഇന്ന് ഞാന്‍ എന്റെ ഈ കുഞ്ഞു രഹസ്യം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഒപ്പമുള്ള നടിക്ക് അച്ഛന്‍ ഒരു കവര്‍ കൈമാറുമ്പോള്‍ ഞാന്‍ കരഞ്ഞു ബഹളം വച്ച് ആ സീന്‍ കുളമാക്കുന്നുണ്ട്”.

അച്ഛന്‍ അവര്‍ക്ക് കൊടുക്കുന്നത് ഞങ്ങളുടെ വീട്ടിലെ തന്നെ എന്തെങ്കിലും സാധനമാകും എന്നു കരുതിയാണ് ബഹളം വച്ചത്. ഇതില്‍ ഞാന്‍ പങ്കിടാത്ത മറ്റൊരു ഒരു സീന്‍ കൂടിയുണ്ട്. പക്ഷേ അത് മറ്റൊരു ദിവസത്തേക്ക് കാത്തുവയ്ക്കുകയാണ്, എന്നെങ്കിലും അല്ലെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനത് പങ്കുവയ്ക്കും. പ്രിയപ്പെട്ട അച്ഛന് പിറന്നാള്‍ ആശംസകള്‍

കിങ് ഖാൻ ‘പുഷ്പ’ സംവിധായകനുമായി കൈകോർക്കുന്നു? പ്രതിഫലം 300 കോടിയോ?!

0
Spread the love

‘പത്താന്’ ശേഷം ഷാരൂഖ് ഖാന്‍ നായകാനയെത്തുന്ന ചിത്രമാണ് ‘കിങ്’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനംചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘കിങ്’ നിലവില്‍ ചിത്രീകരണഘട്ടത്തിലാണ്. എന്നാല്‍, ‘കിങ്ങി’ന് ശേഷം ഷാരൂഖ് നായകനാകുന്ന ചിത്രമേത് എന്ന കാര്യത്തിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കും ഒപ്പം റെക്കോര്‍ഡ് പ്രതിഫലത്തില്‍ ഷാരൂഖ് ഖാന്‍ ഒന്നിക്കാനിരിക്കുന്നു എന്നായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍, ഈ അവകാശവാദങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവയാണെന്നാണ് ബോളിവുഡില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍

പ്രധാനമായും തെലുങ്ക് സിനിമകള്‍ നിര്‍മിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സുമായി ഷാരൂഖ് കൈകോര്‍ക്കുന്ന എന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. യാഥാര്‍ഥ്യമാവുകയാണെങ്കില്‍, തെലുങ്കിന് പുറമേ മലയാളത്തിലും തമിഴിലും ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി മൂവിമേക്കേഴ്‌സിന്റെ മൂന്നാമത്തെ ഹിന്ദി ചിത്രമാവുമായിരുന്നു ഷാരൂഖിന്റെ പാന്‍ ഇന്ത്യന്‍ പ്രൊജക്ട്. ‘പുഷ്പ’ ഒരുക്കിയ സുകുമാര്‍ ആയിരിക്കും ചിത്രം സംവിധാനംചെയ്യുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 300 കോടി രൂപ പ്രതിഫലത്തിലാവും ഷാരൂഖ് അഭിനയിക്കുകയെന്നുമായിരുന്നു പ്രചാരണം.

എന്നാല്‍, ഇതിലൊന്നും വാസ്തമില്ലെന്നാണ് ബോളിവുഡിലെ വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ടുചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സുമായി ഉടനൊന്നും ഷാരൂഖ് ഒന്നിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.’കിങ്’ പൂര്‍ത്തിയാക്കിയ ശേഷമാവും ഷാരൂഖ് അടുത്ത ചിത്രത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. 2026 ആദ്യത്തോടെയാവും ‘കിങ്’ പൂര്‍ത്തിയാവുക. മൈത്രിയുമായി നിലവില്‍ ഷാരൂഖ് ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. നിരവധി തിരക്കഥകള്‍ ഷാരൂഖിന് മുമ്പിലുണ്ട്. ഇതിലേതെന്ന കാര്യത്തില്‍ വര്‍ഷാവസാനത്തോടെ തീരുമാനം എടുക്കും. എന്നാല്‍ ഇവയിലൊന്നും മൈത്രിയുടെ പ്രൊജക്ടില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഭർത്താവ് പൂവാലന്മാരെ പോലെ പെരുമാറിയെന്ന ജീവനക്കാരികളുടെ വെളിപ്പെടുത്തൽ; ചുട്ട മറുപടിയുമായി ദിയ കൃഷ്ണ, ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണമെന്ന് പിന്നാലെ നടി സ്വാസിക

0
Spread the love

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയയുടെ സ്ഥാപനത്തിൽ നിന്നും മൂന്ന് ജീവനക്കാരികൾ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെന്നതും ആരോപണ വിധേയരായ ജീവനക്കാരികളെ കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നും ജാതീയമായി അധിക്ഷേപിച്ചു എന്നതുമായി ബന്ധപ്പെട്ടുള്ളതാണ് സോഷ്യൽ മീഡിയയിലെ ലേറ്റസ്റ്റ് ചർച്ചകളിപ്പോൾ. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും ഇൻഫ്ലുവൻസറും സംരംഭക യുമായ ദിയ കൃഷ്ണകുമാറിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന 3 ജീവനക്കാരികൾ സ്വന്തം ക്യു ആർ കോഡ് ഉപയോഗിച്ച് സ്വന്തം അക്കൗണ്ടിലേക്ക് പണം തട്ടി എന്നാണ് ആരോപണം.

തന്റെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ വരെ മുൻജീവനക്കാരികൾ തട്ടി എന്ന ദിയയുടെ വാദത്തിനെതിരെ ദിയ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്നും തങ്ങളെ ഭീഷണിപ്പെടുത്തി 8 ലക്ഷം രൂപയോളം കൈപ്പറ്റി എന്നും ആരോപിച്ചായിരുന്നു ജീവനക്കാരികൾ രംഗത്തെത്തിയത്. ദിയയും കുടുംബവും ജാതീയത പേറുന്ന ആളുകളാണെന്നും തങ്ങളെ നിരന്തരം ജാതിയമായി അധിക്ഷേപിക്കാറുണ്ടായിരുന്നു എന്നുമായിരുന്നു ജീവനക്കാരുടെ പരാതികൾ.

തങ്ങളുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് കൃഷ്ണകുമാറും കുടുംബവും തട്ടിക്കൊണ്ടുപോയെന്നും പണം തട്ടി എന്നും മൂവരും ആരോപിച്ചിരുന്നു. എന്നാൽ ഇത് കൃഷ്ണകുമാറും കുടുംബവും നിഷേധിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന രീതിയിൽ ജീവനക്കാരികൾക്കെതിരെ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിൽ 65 ലക്ഷം രൂപയോളം എത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ ദിയയുടെ കൃഷ്ണയുടെ ഭർത്താവിനെതിരെയും ജീവനക്കാരികൾ മോശം പരാമർശങ്ങൾ ഉന്നയിച്ചിരുന്നു. ദിയയുടെ ഭർത്താവ് അശ്വിൻ അസമയത്ത് കമ്പനി ആവശ്യങ്ങൾക്കായെന്ന് പറഞ്ഞു വിളിച്ച് മോശമായി സംസാരിക്കാറുണ്ടെന്നായിരുന്നു ജീവനക്കാരിയുടെ പരാതി. അശ്വിൻ പൂവാലന്മാരെ പോലെ സംസാരിക്കാറുണ്ടായിരുന്നു എന്നും പറഞ്ഞിരുന്നു. ഇതിന് ചുട്ട മറുപടിയുമായി തന്നെ രംഗത്തെത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.

‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ മറുപടി ഇട്ടത്. ദിയയുടെ മറുപടിക്ക് സിനിമ സീരിയൽ നടി സ്വാസികയും പിന്തുണ നൽകി എത്തിയതായി കാണാം.

‘രാത്രി രണ്ടും മൂന്നും മണിക്ക് വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് അത് പാക്ക് ചെയ്തോ ഇത് പായ്ക്ക് ചെയ്‌തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണിക്ക് വിളിച്ചിട്ട് ഹാലോ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്’- എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ വീഡിയോ ചർച്ചയായതോടെ ‘വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല’ എന്ന മറുപടിയാണ് ദിയ നൽകിയത്. പിന്നാലെ നിരവധി പേരാണ് ദിയയെ പിന്തുണയ്ക്ക് എത്തിയത്. ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിന് മുകളിൽ ലെെക്കാണ് ലഭിച്ചത്.

നടി സ്വാസിക അടക്കമുള്ളവർ ദിയയെ പിന്തുണച്ചെത്തി. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് സ്വാസിക കമന്റ് ചെയ്തത്. .

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts