Home Blog Page 4

ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റിലെത്തിയ ഡോഗ് സ്‌ക്വാഡിനെ ഓടിച്ച് തേനീച്ച കൂട്ടം; കളക്ടറടക്കം നിരവധിപ്പേർക്ക് പരിക്ക്

0
Spread the love

തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ഡിസിപിക്ക് ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. വൈകാതെ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധനയും തുടങ്ങി.എന്നാൽ ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേര്‍ക്ക് പരിക്കേൽക്കുകയായിരുന്നു.

കളക്ടറേറ്റിന്റെ പിന്‍വശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. പരിശോധന നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാര്‍ക്കും കളക്ടര്‍ക്കും സബ്കളക്ടര്‍ക്കും പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെല്ലാം തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

അതേസമയം, കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കുത്തേറ്റവര്‍ക്കെല്ലാം കളക്ടറേറ്റിന് പുറത്തുവെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് വിട്ടത്. സ്ഥലത്ത് ഇപ്പോഴും തേനീച്ചകള്‍ വലിയ തോതില്‍ പറക്കുന്നുണ്ട്. ബോംബ് സ്ക്വാഡും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഒരു സംഘം പോലീസും പരിശോധന തുടരുകയാണ്. പത്തനംതിട്ട കളക്ടറേറ്റിലും ഇന്ന് സമാനരീതിയില്‍ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശവും ലഭിച്ചിരുന്നു.

4 മാസം പ്രായമായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് 12കാരി; കാരണം സ്നേഹം കുറയുമോ എന്ന തോന്നൽ

0
Spread the love

കണ്ണൂർ: പാപ്പിനിശ്ശേരിയിലേ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് 12കാരിയാണെന്ന് സ്ഥിരീകരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി പാറക്കലിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് പെൺകുട്ടി കൊലപ്പെടുത്തിയത്.

മാതാപിതാക്കളില്ലാത്ത 12 വയസുകാരി മുത്തുവിനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്. ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമോയെന്ന് 12കാരി ഭയന്നുവെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.

വാടക കോട്ടേഴ്സിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിയ നാലുമാസം പ്രായമുള്ള യാസികയെ സഹോദരി അർദ്ധരാത്രിയോടെ എടുത്ത് വീടിന് സമീപത്തെ കിണറ്റിൽ ഇട്ടുവെന്നാണ് പൊലീസ് പറയുന്നത്. ശുചിമുറിയിൽ പോകാൻ എഴുന്നേറ്റപ്പോൾ കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞ് 12 വയസുകാരിയാണ് മുത്തുവിനെയും ഭാര്യയെയും വിളിച്ച് കാര്യം പറഞ്ഞത്. കോട്ടേഴ്സിന്റെ മറ്റു മുറികളിലായി ഇതര സംസ്ഥാന തൊഴിലാളികളും താമസിച്ചിരുന്നു. യാസികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയതോടെ താമസക്കാർ ചേർന്ന് പുറത്തെടുത്തു. അപ്പോഴേക്കും കുഞ്ഞ്മരിച്ചിരുന്നു.

ഭാവനയുടെ നായകനായി അഭിനയിച്ച ശേഷം 2 വർഷത്തോളം വീട്ടിലിരിക്കേണ്ടി വന്നു; ആരാധകർ വിളിക്കുന്നത് സീരിയലിലെ മമ്മൂട്ടിയെന്ന്

0
Spread the love

കുടുംബ പ്രേക്ഷകർക്ക് സിനിമക്കാരെക്കാളും എന്നും പ്രിയങ്കരം സീരിയൽ- റിയലിറ്റി ഷോ താരങ്ങളാണ്. സിനിമക്കാരെ പോലെ താരജാഡകൾ ഒട്ടും ഇല്ല, മാത്രവുമല്ല സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സോഷ്യൽ മീഡിയ വഴിയും മറ്റും പ്രേക്ഷകർക്ക് മിനി സ്ക്രീൻ താരങ്ങളെടു അത്തറിയാം എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിൽ തന്നെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയങ്കരം ഏഷ്യാനെറ്റ് പരമ്പരകളോടാണ്. ഇത്തരത്തിൽ ഇപ്പോൾ ട്രെൻഡിങ് ആയി പോയിക്കൊണ്ടിരിക്കുന്ന ചാനലിലെ ഗീതാഗോവിന്ദം എന്ന ഹിറ്റ് മലയാളം സീരിയലിലെ നായകൻ സാജൻ സൂര്യയുടെ ഒരു തുറന്നു പറച്ചിൽ ആണിപ്പോൾ ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.

കരിയറിന്റെ തുടക്കകാലത്ത് താരം ഭാവനയുടെ നായകനായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വളരെയധികം പ്രതീക്ഷകളോടെയായിരുന്നു അന്നാ ചിത്രത്തിൽ താൻ നായകനായി അഭിനയിച്ചതെന്നും കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിച്ചുവെന്നും എന്നാൽ സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല. നമുക്കാണ് സിനിമയെ ആവശ്യമെന്ന ധാരണയിൽ താൻ എത്തിയെന്നും താരം പറയുന്നു.

സീരിയലിലെ മമ്മൂട്ടി എന്നാണ് ആരാധകർ വിളിക്കാറുളളത്. വർഷങ്ങളായി രൂപത്തിൽ യാതൊരു മാ​റ്റവും സംഭവിക്കാത്തത് കൊണ്ടായിരിക്കും അങ്ങനെ വിളിക്കുന്നത്. ഞാൻ ചെയ്യുന്ന വർക്കൗട്ടുകൾ കാരണമോ അല്ലെങ്കിൽ ജനിതകപരമായ കാര്യങ്ങളോ കൊണ്ടായിരിക്കും മാ​റ്റമില്ലാത്തത്. അല്ലാതെ മമ്മൂക്കയുമായി എന്നെ താരതമ്യം ചെയ്യാൻ പോലും യോഗ്യതയില്ല. അദ്ദേഹത്തിന്റെ കലാപരമായ സംഭാവന ചിന്തിക്കുന്നതിലും അപ്പുറമാണ്.

സീരിയലുകളിൽ അഭിനയിച്ചുക്കൊണ്ടിരുന്ന സമയത്താണ് ഭാവനയുടെ നായകനായി ബംഗ്ലാവിൽ ഔത എന്ന ചിത്രത്തിലേക്ക് വിളിക്കുന്നത്. എന്നാൽ ആ സിനിമയ്ക്കു ശേഷം രക്ഷപ്പെടുമെന്ന് വിചാരിച്ച താൻ രണ്ട് വർഷത്തോളം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്ന സ്ഥിതി ആയിരുന്നുവെന്നും താരം പറയുന്നു. അന്ന് തന്റെ ധാരണ സിനിമ റിലീസായതിനുശേഷം കൂടുതൽ അവസരങ്ങൾ കിട്ടുമെന്നായിരുന്നുവെന്നും ആ ധാരണ മണ്ടത്തരമായിരുന്നു വൈകാതെ മനസിലായെന്നും താരം പറയുന്നു.

അതേസമയം തന്റെ ഭാഗത്ത് നിന്നും സിനിമയിൽ വേഷം ലഭിക്കാനുള്ള അത്തരത്തിലുളള ശ്രമങ്ങൾ ഉണ്ടായിട്ടില്ലെന്നും ഇനി ശ്രമിക്കണമെന്നുണ്ടെന്നും താരം പറയുന്നു. ആരെങ്കിലും ചെറിയ ഒരു വേഷമെങ്കിലും തന്ന് സഹായിച്ചാൽ ചിലപ്പോൾ താൻ വിജയിക്കുമായിരിക്കും. ബിഗ്‌ബോസിൽ മത്സരിക്കണമെന്ന ആഗ്രഹമുണ്ട്. എല്ലാ സീസണുകളിലും പങ്കെടുക്കാൻ താൽപര്യമുണ്ടോയെന്ന് ചോദിക്കും. ബിഗ്‌ബോസ് പരിപാടി എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ട്’- സാജൻ സൂര്യ പറയുന്നു.

സാമ്പത്തിക പ്രതിസന്ധിയും മമ്മൂക്കയുടെ ആരോഗ്യവും കാരണം മഹേഷ് നാരായണൻ ചിത്രം പാതി വഴിയിലോ? വിശദീകരണവുമായി നിര്‍മാതാക്കൾ

0
Spread the love

മെഗാ സ്റ്റാർ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ടിസ്റ്റാര്‍ ചിത്രത്തിന് യാതൊരു വിധ സാമ്പത്തിക പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് വ്യക്തമാക്കി ചിത്രത്തിന്‍റെ നിര്‍മാതക്കളില്‍ ഒരാളായ സലിം റഹ്മാന്‍. ചിത്രത്തിനെതിരെയും മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിക്കെതിരെയും ചിലര്‍ പ്രചരിപ്പിക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ആണ്. ചിത്രത്തിന്‍റെ വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡല്‍ഹി ഷെഡ്യൂളും പൂര്‍ത്തീകരിച്ച് മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇരിക്കുന്ന ഈ സമയത്ത് ഉണ്ടാക്കുന്ന ഈ അനാവശ്യ വിവാദങ്ങള്‍ മലയാള സിനിമാ വ്യവസായത്തെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും സലിം റഹ്മാന്‍ പ്രതികരിച്ചു.

‘‘മലയാള സിനിമയും ഓൺലൈൻ മാധ്യമങ്ങളും: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ മലയാള സിനിമ വ്യവസായത്തെ എങ്ങനെ തകർക്കാമെന്ന ഗവേഷണത്തിലാണ്. യാതൊരു സാമൂഹ്യ പ്രതിബന്ധതയുമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങൾ. സിനിമ കലാസൃഷ്ടിയാണെങ്കിലും കോടികൾ മുടക്കു മുതലുള്ള ബിസിനസ് കൂടിയാണ്. ഇപ്പോൾ ഇക്കൂട്ടർ പുതുതായി വിവാദമാക്കാൻ ശ്രമിക്കുന്നത് മഹേഷ് നാരായണന്‍ സംവിധാനം നിർവഹിക്കുന്ന ആന്റോ ജോസഫ് നിർമാണക്കമ്പനിയുടെ ബിഗ് ബജറ്റ് മൾടി സ്റ്റാർ ചിത്രത്തെക്കുറിച്ചാണ്.

വിദേശ രാജ്യങ്ങളിലെ ഷെഡ്യൂളുകളും ഡൽഹി ഷെഡ്യൂളും പൂർത്തീകരിച്ച് മാർച്ച് അവസാനത്തോടെ ഷൂട്ട് പുനരാരംഭിക്കാനിരിക്കുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധിയും നടൻ മമ്മൂട്ടിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലവും ഇനി പുനരാരംഭിക്കുന്നില്ലെന്ന വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ സിനിമയുമായി സഹകരിക്കുന്ന ചില നടന്മാരുടെ അസൗകര്യം മൂലം ഷെഡ്യൂളുകളിൽ ചില മാറ്റങ്ങൾ സംഭവിച്ചതൊഴിച്ചാൽ സാമ്പത്തിക പ്രതിസന്ധിയോ, കോ-നിർമാതാക്കൾക്കിടയിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളോ, പ്രതിസന്ധികളോ നിനിമക്ക് ഇതുവരെ ഉണ്ടായിട്ടില്ല.

അതിനെ പൊടിപ്പും തൊങ്ങലും വച്ച് ആ പ്രിയപ്പെട്ട നടനെ വേദനിപ്പിക്കും വിധം അസത്യങ്ങൾ നിറഞ്ഞ വാർത്തകൾ പടച്ചുവിടുന്നവരും സോഷ്യൽ മീഡിയയിൽ ആഘോഷിക്കുന്നവരെല്ലാം ആ നടനോടും മലയാളികളോടും ചെയ്യുന്ന പൊറുക്കാൻ കഴിയാത്ത ക്രൂരതയാണ്. സിനിമയെ ബാധിക്കുന്ന തരത്തിലുള്ള എന്തെങ്കിലും ശാരീരിക പ്രയാസങ്ങളോ, ബുദ്ധിമുട്ടുകളോ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമക്കെതിരെയുള്ള ഇത്തരം ക്യാംപെയ്നുകൾ ഇൻഡസ്ട്രിക്കു തന്നെ അപകടമാണ്.ഇത്തരം നിരുത്തരവാദപരമായ, വ്യാജ വാർത്തകൾ പ്രേക്ഷകർ അതിന്റെ അവജ്ഞതയോടെ തള്ളിക്കളയണമെന്ന് സിനിമയുടെ നിർമാതാക്കൾ എന്ന നിലയിൽ പ്രിയ മലയാളികളോട് അഭ്യർഥിക്കുകയാണ്.’’–സലിം റഹ്മാന്റെ വാക്കുകൾ.

മമ്മൂട്ടി നായകനാകുന്ന സിനിമയിൽ മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, സെറിൻ ഷിഹാബ്, രേവതി തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകൻ മനുഷ് നന്ദനാണ് ഈ ബിഗ്‌ ബജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമാണം. സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരും രാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.

കണ്ണൂരിൽ 4 മാസമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

0
Spread the love

കണ്ണൂര്‍ പാപ്പിനിശ്ശേരി പാറയ്ക്കലില്‍ നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിനെ മരിച്ചതിന് ശേഷം വെള്ളത്തില്‍ ഇട്ടതാണോ, ജീവനോടെ വെള്ളത്തില്‍ വീണതാണോ എന്നതില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുമെന്ന് വളപട്ടണം എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്യുകയാണ്. തമിഴ്നാട് സ്വദേശികളായ മുത്തു- അക്കലമ്മ ദമ്പതികളുടെ മകള്‍ യാസികയാണ് മരിച്ചത്. മുത്തുവിന്റെ സഹോദരന്റെ രണ്ടു പെണ്‍മക്കളും ഇവരോടൊപ്പം പാപ്പിനിശ്ശേരിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്നു.രാത്രി 11 മണിക്ക് യാസികയെ മാതാപിതാക്കള്‍ക്കൊപ്പം കണ്ടിരുന്നതായി മുത്തുവിന്റെ സഹോദര പുത്രിയായ 12 കാരി പോലീസില്‍ മൊഴി നല്‍കി. പെണ്‍കുട്ടി വീടിന് പുറത്തെ ശുചിമുറിയിലേക്ക് പോകുമ്പോള്‍ കുഞ്ഞിനെ കണ്ടിരുന്നു. എന്നാല്‍ തിരിച്ചു വന്നശേഷം കുട്ടിയെ കണ്ടില്ലെന്നും പെണ്‍കുട്ടി മൊഴി നല്‍കി.അതേസമയം കുട്ടി തങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്നുവെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്.

ശരിക്കും ‘ബ്രോ ഡാഡി’ ആകേണ്ടിയിരുന്നത് ലാലേട്ടനല്ല, മമ്മൂക്ക! വെളിപ്പെടുത്തി പൃഥ്വിരാജ്

0
Spread the love

ലൂസിഫര്‍ എന്ന മാസ് കൊമേഷ്യല്‍ ചിത്രത്തിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിച്ച കോമഡി എന്‍റര്‍ടെയ്​നറായിരുന്നു ബ്രോ ഡാഡി. കൊവിഡ് കാലത്ത് ഒടിടിയില്‍ റിലീസ് ചെയ്​ത ചിത്രം വലിയ സ്വീകാര്യതയും നേടിയിരുന്നു. ഈ ചിത്രത്തില്‍ ആദ്യം താന്‍ നായകനായി കണ്ടിരുന്നത് മമ്മൂട്ടിയെ ആയിരുന്നു എന്ന് പറയുകയാണ് പൃഥ്വിരാജ്. മമ്മൂട്ടിക്ക് കഥ ഇഷ്​ടപ്പെട്ടതാണെന്നും കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

‘ബ്രോ ഡാഡിയുടെ കഥ ആദ്യം പറഞ്ഞത് മമ്മൂക്കയോടാണ്. ജോണ്‍ കാറ്റാടിയായി മമ്മൂക്ക വരണമെന്നായിരുന്നു ആഗ്രഹം. ഇപ്പോള്‍ കാണുന്ന ജോണ്‍ കാറ്റാടി ആയിട്ടായിരുന്നില്ല. പാലയില്‍ ഒരുപാട് ഭൂമിയൊക്കെയുള്ള കോട്ടയം കുഞ്ഞച്ചനെ പോലെയൊരു കഥാപാത്രമായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്​തത്. നല്ല സ്നേഹമുള്ള ഒരു ഭര്‍ത്താവായി മമ്മൂക്ക വന്നാല്‍ കാണാന്‍ നല്ല ക്യൂട്ടായിരിക്കുമെന്ന് ഞാന്‍ കരുതി. അദ്ദേഹത്തെ ആ രീതിയില്‍ ആരും കണ്ടിട്ടില്ല.

ഞാന്‍ മമ്മൂക്കയെ പോയി കണ്ടു, അദ്ദേഹത്തിന് സ്ക്രിപ്​റ്റും ഇഷ്​ടപ്പെട്ടു. എന്നാല്‍ ആ സമയത്ത് അദ്ദേഹത്തിന് അത് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കുറച്ചു കഴിഞ്ഞ് ചെയ്​താലോ എന്ന് മമ്മൂക്ക പറഞ്ഞു. കാത്തിരിക്കാന്‍ ഞാന്‍ തയാറായിരുന്നു. എന്നാല്‍ കോവിഡ് സമയത്ത് ചെയ്യാന്‍ പ്ലാന്‍ ചെയ്​ത സിനിമ ആണത്. ആ സമയം കടന്നുപോയാല്‍ വീണ്ടും ഒരുപാട് സിനിമകള്‍ വരും. ശരിക്കും മമ്മൂക്കയുമായി ചെയ്യണമെന്ന് ഞാന്‍ വിചാരിക്കുന്ന സിനിമ ഇതല്ല. ഒരു വലിയ സിനിമ ചെയ്യണമെന്നാണ് ആഗ്രഹം. മമ്മൂക്ക നേരത്തെ തന്നെ മറ്റൊരു സിനിമയിലേക്ക് കമ്മിറ്റഡ് ആയിരുന്നു. അതിനാല്‍ അന്ന് ബ്രോ ഡാഡി ചെയ്യാന്‍ പറ്റിയില്ല. മമ്മൂക്കയോടാണ് ആദ്യം ബ്രോ ഡാഡിയുടെ കഥ പറഞ്ഞതെന്ന് ലാലേട്ടനും അറിയാം. മമ്മൂക്ക ആണ് വന്നിരുന്നെങ്കില്‍ മറ്റൊരു തരത്തിലുള്ള ബ്രോ ഡാഡി ആകുമായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാന്റെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത്; അദ്ദേഹം പറഞ്ഞത് ഒരിക്കലും മറക്കില്ല: പൃഥ്വിരാജ്

0
Spread the love

രാജ്യം കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ എമ്പുരാന്റെ ട്രെയിലര്‍ ആദ്യമായി കണ്ടത് രജനികാന്ത് ആണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ട്രെയിലര്‍ കണ്ട ശേഷം രജനികാന്ത് പറഞ്ഞ വാക്കുകള്‍ അമൂല്യമാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. നടൻ രജനികാന്തിനൊപ്പമുള്ള ഒരു ഫോട്ടോയും സംവിധായകൻ പൃഥ്വിരാജ് പുറത്തുവിട്ടിട്ടുണ്ട്.

തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ആഗോള റിലീസായെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്.

ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.

പുരുഷന്മാരെ നിത്യേന ഒരു ഗ്രാമ്പൂ കഴിക്കൂ! ഗുണങ്ങൾ ചില്ലറയല്ല..

0
Spread the love

​ഗ്രാമ്പൂ.. നല്ല മണവും ​ഗുണവുമുള്ള സു​ഗന്ധവ്യജ്ഞനം.. Syzygium aromaticum എന്ന് ശാസ്ത്രീയനാമം. ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ​ഗ്രാമ്പൂ പാരമ്പര്യ വൈദ്യത്തിലും പാചകത്തിലുമെല്ലാം നൂറ്റാണ്ടുകളായി ​ഉപയോ​ഗിച്ച് വരുന്നു. ദിവസവും ​ഗ്രാമ്പൂ കഴിച്ചാൽ നിരവധി ​ഗുണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. പ്രത്യേകിച്ചും പുരുഷന്മാർക്ക്. അത് എന്തെല്ലാമാണെന്ന് നോക്കാം..

ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടുന്നു

ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന Eugenol എന്ന സംയുക്തം പുരുഷന്മാരുടെ ശരീരത്തിൽ ടെസ്റ്റോസ്റ്റിറോൺ ഉത്പാദനം കൂട്ടാൻ സഹായിക്കും. കൂടാതെ പുരുഷ ഹോർമോണുകളെ വേണ്ടവിധം നിയന്ത്രിക്കുകയും ചെയ്യും.

ലൈം​ഗികാരോ​ഗ്യം മെച്ചപ്പെടുത്തുന്നു

രക്തയോട്ടം വർദ്ധിപ്പിക്കാൻ ​ഗ്രാമ്പു സഹായിക്കും. അതുവഴി ശേഷി വർദ്ധിക്കുകയും ലൈം​ഗികാരോ​ഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു.

ഷു​ഗറിനെ നിയന്ത്രിക്കാൻ

ഗ്രാമ്പൂ പതിവായി കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനാകും, പ്രമേഹമില്ലാത്തവർക്ക് പ്രമേഹസാദ്ധ്യതയും കുറയ്‌ക്കാം.

പല്ലുകളുടെ ആരോ​ഗ്യത്തിന്

വായിലെ ബാക്ടീരിയകളെ ചെറുക്കാനും, വായ്നാറ്റം, മോണരോ​ഗം, പല്ലുകൾ നശിക്കൽ എന്നിവ തടയാനും ​ഗ്രാമ്പൂവിലെ ആൻ്റിമൈക്രോബിയൽ ​ഗുണങ്ങൾ സഹായിക്കും.​​

ദഹനത്തെ സുഖകരമാക്കും

ഭക്ഷണം കഴിച്ചതിന് ശേഷം വയറുവേദന, ​ഗ്യാസ്, ​ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ​ഗ്രാമ്പൂ കഴിക്കാവുന്നതാണ്. ഇത് ആരോ​ഗ്യകരമായ ദഹനം ഉറപ്പുവരുത്തും.

അസ്ഥികളുടെ ആരോ​ഗ്യത്തിന്

​മാംഗനീസ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ബലം വർദ്ധിപ്പിക്കാൻ ​ഗ്രാമ്പൂ ​ഗുണം ചെയ്യും. ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകൾ തടയപ്പെടും.പ്രതിരോധശേഷിക്ക്ധാരാളം ആന്റിഓക്സിഡന്റുകൾ ​ഗ്രാമ്പൂവിലുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ​ഗുണം ചെയ്യും.

എങ്ങനെയെല്ലാം കഴിക്കാം:ദിവസവും ഒരു ​ഗ്രാമ്പു ചവച്ച് കഴിക്കാം,ചായയിൽ ഇട്ട് കുടിക്കാം, അല്ലെങ്കിൽ വെള്ളത്തിൽ തിളപ്പിച്ച് കുടിക്കാം,​ഗ്രാമ്പൂ പൊടിച്ച് തേനിൽ ചേർത്ത് കഴിക്കാം..

‘ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുത്’; ഹൈക്കോടതി

0
Spread the love

ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മൊഴി നൽകാൻ താൽപര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്ന് ഹൈക്കോടതി. അന്വേഷണത്തിൻ്റെ പേരിൽ ആരേയും ബുദ്ധിമുട്ടിക്കാനാവില്ല. എസ് ഐ ടി ബുദ്ധിമുട്ടുണ്ടാക്കിയാൽ ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. മൊഴി നൽകാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർദേശം. സിനിമാ മേഖലയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ മൊഴി നൽകാനും പരാതി നൽകാനും ചലച്ചിത്ര പ്രവർത്തകർ വിസമ്മതിക്കുന്നുവെന്നാണ് വിവരം.

നോട്ടീസ് കിട്ടിയവർക്ക് മജിസ്ട്രേറ്റിന് മൊഴി നൽകാമെന്നും അല്ലെങ്കിൽ ഹാജരായി താൽപ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നേരത്തെ, ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നും കോടതിയെ അറിയിച്ചിരുന്നു.

തമിഴ് നടി ബിന്ദു ഘോഷ് അന്തരിച്ചു; കമൽഹാസന്റെ ആദ്യ സിനിമ കളത്തൂർ കണ്ണമ്മയിലെ ബാലതാരം

0
Spread the love

തമിഴ് നടി ബിന്ദു ഘോഷ് (76) അന്തരിച്ചു. കമൽഹാസൻ ആദ്യമായി അഭിനയിച്ച കളത്തൂർ കണ്ണമ്മയിൽ ബാലതാരമായാണു സിനിമാ രംഗത്തേക്കു പ്രവേശിച്ചത്. ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന സിനിമയിലാണ് ആദ്യമായി മുതിർന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. രജനീകാന്ത്, പ്രഭു, വിജയകാന്ത്, ഗൗണ്ടമണി തുടങ്ങിയവർക്കൊപ്പം ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ഹാസ്യ വേഷങ്ങളാണു കൂടുതലും ചെയ്തത്. സിനിമയിൽ അവസരങ്ങൾ നഷ്ടമായതിനു പിന്നാലെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു. സംസ്കാരം നടത്തി.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts