Home Blog Page 4

ആഗ്രഹം പറഞ്ഞ് അർജുൻ ദാസ്; പിന്നീട് സംഭവം തുടരും സെറ്റിൽ, എല്ലാത്തിനും തരുൺ മൂർത്തിയ്ക്ക് നന്ദിയും

0
Spread the love

പുതിയൊരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്. എന്നാൽ ആ നേട്ടം സ്വന്തമാക്കിയാലോ സിനിമ സൂപ്പർ ഹിറ്റായി മാറും എന്ന കാര്യത്തിൽ തീർച്ചയാണ്. അക്കൂട്ടത്തിലെ ഏറ്റവും ഒടുവിലത്തെ സിനിമയാണ് തുടരും. മോഹൻലാൽ- തരുൺ മൂർത്തി കോമ്പോയിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുക മാത്രമല്ല ബോക്സ് ഓഫീസിലും പുത്തൻ റെക്കോർഡുകൾ തീർത്തു. അതും റിലീസ് ചെയ്ത് 20 ദിവസത്തിൽ. നിലവിൽ മികച്ച ബുക്കിം​ഗ് അടക്കം നേടി തുടരും മുന്നേറുന്നതിനിടെ നടൻ അർജുൻ ദാസ് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്

“ലാലേട്ടൻ ബെൻസ് ആയി മാറുന്നത് നേരിൽ എനിക്ക് കാണാനായിരുന്നു. അതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറുകയും ചെയ്തു. അതിന് അവസരമൊരുക്കിയ തരുൺ മൂർത്തിയ്ക്ക് വളരെയധികം നന്ദി”, എന്നാണ് അർജുൻ ദാസ് പറഞ്ഞത്. ഒപ്പം തുടരും ലൊക്കേഷനിൽ തരുൺ മൂർത്തിക്കൊപ്പം ഇരിക്കുന്ന തന്റെ ഫോട്ടോയും അർജുൻ പങ്കുവച്ചിട്ടുണ്ട്. ഇത് തരുൺ മൂർത്തി ഇൻസ്റ്റാ​ഗ്രാമിൽ സ്റ്റോറിയാക്കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ തുടരും ലൊക്കേഷനിൽ അർജുൻ ദാസ് എത്തിയിരുന്നു. പിന്നാലെ അർജുൻ ചിത്രത്തിലുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങളും പരന്നു. എന്നാൽ, “ടോര്‍പിഡോ സിനിമയുമായി ബന്ധപ്പെട്ടുള്ള മീറ്റിങ്ങിലാണ് അർജുനുമായി പരിചയപ്പെടുന്നത്. അതിന് മുൻപ് തുടരും ചെയ്യാൻ പോകുന്നുവെന്ന് അർജുനെ അറിയിക്കാൻ പോയി. അങ്ങനെ പറഞ്ഞപ്പോൾ അർജുൻ എന്നോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു. എനിക്ക് ഒരു ഷോട്ട് തരുൺ ലാലേട്ടനെ ഡയറക്ട് ചെയ്യുന്നത് കാണണം എന്നാണ്. അവന്റെ ആ​ഗ്രത്തിലാണ് തുടരും സെറ്റിൽ എത്തിയത്”, എന്നായിരുന്നു തരുൺ മൂർത്തി മുൻപ് പ്രതികരിച്ചത്. അർജുന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ ‘കൊച്ചുങ്ങളേന്തേലും ആ​ഗ്രഹം പറയുവാണേൽ നമ്മളെ കൊണ്ടാകുന്നത് ആണെങ്കില്‍ ചെയ്ത് കൊടുക്കണം’, എന്ന ഡയലോ​ഗ് ഫാൻ പേജുകളുടെ കമന്റ് ബോക്സിൽ വരുന്നുമുണ്ട്.

ഇന്ത്യ പാകിസ്താൻ സംഘർഷം; അഖിൽ മാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്

0
Spread the love

പഹൽ​ഗാം ഭീകരാക്രമണത്തെയും ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയെയും കുറിച്ചായിരുന്നു അഖിൽ മാരാരുടെ രാജ്യവിരുദ്ധ പോസ്റ്റ്. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലായിരുന്നു പ്രതികരണം. പഹൽ​ഗാമിൽ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലുചിസ്ഥാന് ആയുധങ്ങൾ നൽകി പാകിസ്താനിൽ സംഘർഷങ്ങൾ സൃഷ്ടിച്ചെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്.

ഇന്ത്യൻ സൈന്യം സാധാരണക്കാരായ പാകിസ്താനികളെ കൊലപ്പെടുത്തി. മറ്റൊരു കരുത്തരായ രാജ്യത്തിന്റെ അടിമകളായി ആത്മാഭിമാനം ഇല്ലാത്തവരായാണ് ഭരണാധികാരികളും സേനയും നിലക്കൊള്ളുന്നതെന്നുള്ള രാജ്യ​ദ്രോഹ പരാമർശവും അഖിൽ മാരാർ നടത്തിയിരുന്നു. ഇതിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് കൊട്ടാരക്കര ബിജെപി മണ്ഡലം അനീഷ് കിഴക്കേക്കര പൊലീസിൽ പരാതി നൽകിയത്.

കളമശ്ശേരി സ്‌ഫോടന കേസ്: സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി സന്ദേശം

0
Spread the love

കളമശ്ശേരി സ്‌ഫോടന കേസില്‍ സാക്ഷി പറയുന്നവരെ കൊല്ലുമെന്ന് ഭീഷണി. യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലാണ് ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. 12ന് രാത്രി വാട്‌സ്ആപ്പ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്.

കളമശ്ശേരി സ്‌ഫോടന കേസ് പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്നും ഭീഷണിയുണ്ട്. മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ഫോടന സമയത്ത് രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു

വിറ്റാമിന്‍ ഡി ആണോ മീന്‍ ഗുളിക യാണോ ഏറ്റവും ഗുണപ്രദം? അറിയാം..

0
Spread the love

വിറ്റാമിനുകള്‍ കഴിക്കുന്നതിന്റെ പ്രാധാന്യം എന്താണെന്നതിനെക്കുറിച്ചുളള അറിവുകള്‍ പലയിടങ്ങളില്‍ നിന്നും നമുക്ക് ലഭിക്കാറുണ്ട്. അതില്‍ ഏറ്റവും കൂടുതലായി കേട്ടുവരുന്നത് വിറ്റാമിന്‍ ഡി യെക്കുറിച്ചായിരിക്കും. ഒപ്പം തന്നെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് മീന്‍ എണ്ണയുടെ ഗുണങ്ങളും. എന്നാല്‍ വിറ്റാമിന്‍ ഡി ആണോ മത്സ്യ എണ്ണയാണോ കൂടുതല്‍ ഗുണകരം. ഓരോന്നിന്റെയും പങ്ക് എപ്രകാരമെന്ന് അറിയാം.

വിറ്റാമിന്‍ ഡി

‘Sunshine Vitamin’ എന്ന് അറിയപ്പെടുന്ന വിറ്റാമിന്‍ ഡി നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. അസ്ഥികളുടെ ആരോഗ്യം, രോഗ പ്രതിരോധ പ്രവര്‍ത്തനം, മാനസികാവസ്ഥ നിയന്ത്രണം എന്നിവയില്‍ ഇതിന് നിര്‍ണായക പങ്കുണ്ട്. വിറ്റാമിന്‍ ഡി യുടെ കുറവ് ആഗോളതലത്തില്‍ ഒരു ആരോഗ്യ പ്രശ്‌നമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് അസ്ഥികള്‍ ദുര്‍ബലമാക്കുകയും ഒടിവുകള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും വിഷാദരോഗം പോലും ഉണ്ടാക്കുകയും ചെയ്യും. എല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാല്‍സ്യം ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി ശരീരത്തെ സഹായിക്കുന്നു.

പാല്‍ ഉത്പന്നങ്ങള്‍, സപ്ലിമെന്റുകള്‍, മുട്ടയുടെ മഞ്ഞക്കരു, കൊഴുപ്പുള്ള മത്സ്യങ്ങള്‍ തുടങ്ങിയ ഭക്ഷണ ശ്രോതസുകളില്‍ നിന്ന് വിറ്റാമിന്‍ ഡി ലഭിക്കും. എന്നാലും ഒന്നിലധികം ഘടകങ്ങള്‍ മൂലം കുറവുണ്ടാകുമ്പോള്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ഡോക്ടര്‍മാര്‍ പറയാറുണ്ട്. എന്നാല്‍ വിറ്റാമിന്‍ ഡി അമിതമായി കഴിക്കുന്നത് ഹൈപ്പര്‍ കാല്‍സീമിയ, ഓക്കാനം, വൃക്ക പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നു.

മീന്‍ ഗുളികകള്‍

മത്സ്യ എണ്ണ ഒമേഗ- 3 ഫാറ്റി ആസിഡുകളുടെ (EPA, DHA) മികച്ച ഉറവിടമാണ്. ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യ ഗുണങ്ങള്‍ കാരണം ഈ സപ്ലിമെന്റ് പ്രശസ്തമാണ്. മത്തി, ട്യൂണ മത്സ്യം, കക്ക, അയല തുടങ്ങിയ കൊഴുപ്പുളള മത്സ്യങ്ങളില്‍ ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഒമേഗ -3 ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. അതിനാല്‍ ഇത്തരം മത്സ്യങ്ങളെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം മത്സ്യഎണ്ണകള്‍ കഴിക്കേണ്ടതാണ്. മത്സ്യ എണ്ണയുടെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും ഹൃദ്‌രോഗത്തിന്റെ പാരമ്പര്യമുളളവര്‍ക്കും ഗുണം ചെയ്യും. മത്സ്യ എണ്ണകള്‍ കഴിക്കുമ്പോള്‍ അവയുടെ ഗുണനിലവാരം വളരെ പ്രധാനമാണ്.

ഏതാണ് നല്ലത് വിറ്റാമിന്‍ ഡിയോ മീന്‍ ഗുളികയോ

നിങ്ങളുടെ ആരോഗ്യ ലക്ഷണങ്ങളെ ആശ്രയിച്ചാണ് വിറ്റാമിന്‍ ഡി യാണോ മത്സ്യ എണ്ണയാണോ കഴിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. സൂര്യപ്രകാശം കുറഞ്ഞ പ്രദേശങ്ങളില്‍ താമസിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ അസ്ഥികളുടെ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. അതുപോലെ മറ്റൊരു വശം നോക്കുകയാണെങ്കില്‍ ഹൃദയാരോഗ്യത്തിന് മത്സ്യ എണ്ണ വളരെ നല്ലതാണ്.

ഏതെങ്കിലും ഒരു സപ്ലിമെന്റ് കഴിക്കുന്നതിന് മുന്‍പ് വിറ്റാമിന്‍ ഡി യുടെ അളവ് പരിശോധിക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യത്തെക്കുറിച്ച് ഡോക്ടറുമായി ചര്‍ച്ച ചെയ്യുകയും വേണം. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം കഴിക്കുമ്പോള്‍ രണ്ട് സപ്ലിമെന്റുകളും സുരക്ഷിതമാണ്.

ഒടുവിൽ വഴങ്ങി പാകിസ്താൻ; പാക് സൈന്യത്തിൻ്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ വിട്ടയച്ചു

0
Spread the love

പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് ബിഎസ്എഫ് ജവാനെ പാകിസ്താൻ ഇന്ത്യക്ക് കൈമാറിയത്. ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ തയ്യാറായത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തത്.

പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ് പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ പൂര്‍ണം അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു. 182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള കൃഷിയിടത്തിന് സമീപം ഡ്യൂട്ടിയിലായിരിക്കെ പിടിയിലായത്

പാകിസ്താൻ സൈന്യത്തിൻ്റെ കയ്യിലകപ്പെട്ട ഭർത്താവിന്‍റെ മോചനത്തിനായി പൂർണത്തിൻ്റെ ​ഗർഭിണിയായ ഭാര്യ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാൻർജിയോടുൾപ്പടെ സംസാരിച്ചിരുന്നു. ജവാനെ കസ്റ്റഡിയിലെടുത്തിട്ട് 15 ദിവസത്തോളമായിട്ടും വിട്ടുകിട്ടാതെ വന്നതോടെയാണ് ബം​ഗാൾ മുഖ്യമന്ത്രി മമതയെ വിളിച്ച് തൻ്റെ ആവശ്യം അറിയിച്ചത്. പിന്നാലെ മമതയും പൂർണത്തിനെ മോചിപ്പിക്കുന്ന വിഷയത്തിൽ രജനിക്ക് ഉറപ്പ് നൽകിയിരുന്നു.

വിജയം തുടർന്ന് തുടരും! എമ്പുരാനെയും വീഴ്‍ത്തി, ഇനി മുന്നിൽ ഒരേയൊരു പടം മാത്രം

0
Spread the love

തുടരും മലയാള സിനിമ കണ്ട എക്കാലത്തെയും വിജയമായി മാറിയിരിക്കുകയാണ്. കേരള ബോക്സ് ഓഫീസില്‍ മാത്രം 100 കോടി രൂപയിലധികം നേടിയിട്ടുണ്ട് തുടരും. ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബിലുമെത്തി. 40 ലക്ഷം ടിക്കറ്റുകളിലധികം ബുക്ക് മൈ ഷോയിലൂടെ വിറ്റഴിച്ച് എമ്പുരാനെ പിന്നിലാക്കി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് തുടരും

ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍..

1. മഞ്ഞുമ്മല്‍‌ ബോയ്സ്- 4.32M

2. തുടരും- 4.02M

3. എമ്പുരാൻ- 3.78M

4. ആവേശം- 3.02M

5. ആടുജീവിതം- 2.92M

6. പ്രേമലു- 2.44

7. എആര്‍എം- 1.89M

8.മാര്‍ക്കോ- 1.8M

9. ഗുരുവായൂര്‍ അമ്പലനടയില്‍- 1.7M

10. നേര്- 1.6M

വിനോദ നികുതിയടക്കം ഒഴിവാക്കണം; വീണ്ടും സർക്കാരിനെ സമീപിച്ച് നിർമ്മാതാക്കളുടെ സംഘടന

0
Spread the love

സിനിമ മേഖലയിലെ പ്രതിസന്ധിയിൽ വീണ്ടും സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജൂൺ ഒന്നു മുതൽ സിനിമാ സമരത്തിലേക്ക് എന്ന നിലപാടുമായി നേരത്തെ നിർമ്മാതാക്കളുടെ സംഘടനയും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു.

വിനോദ നികുതി ഒഴിവാക്കണം, താരങ്ങളുടെ പ്രതിഫലത്തിൽ തീരുമാനമെടുക്കണം, തിയേറ്ററുകളുടെ വൈദ്യുതി ചാർജ് കുറക്കണം എന്നിവയായിരുന്നു സംഘടനയുടെ ആവശ്യം. ഇതിൽ സർക്കാർ ഇടപെട്ട് ചർച്ച നടത്തിയിരുന്നു. ഇടപെടൽ ആവശ്യപ്പെട്ട് നിർമ്മാതാക്കളുടെ സംഘടന സർക്കാരിന് കത്ത് നൽകി. സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം പിന്നിട്ടിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് കത്ത് നൽകിയത്. വിനോദ നികുതിയടക്കം ഒഴിവാക്കണം എന്ന് കത്തിൽ ആവശ്യപ്പെടുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്; ഒരു പവന്റെ ഇന്നത്തെ വിലയറിയാം…

0
Spread the love

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് 400 രൂപ കുറഞ്ഞ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 70,440 ആയി കുറഞ്ഞു. ഇന്നലെ 70, 840 രൂപയായിരുന്നു ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞ് 8,805 രൂപയുമായിട്ടുണ്ട്.

ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില റിപ്പോര്‍ട്ട് ചെയ്തത്. 70,000 രൂപയായിരുന്നു പന്ത്രണ്ടാം തീയതി ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. അതേസമയം രണ്ട്, മൂന്ന്, നാല് തീയതികളില്‍ അടുപ്പിച്ച് മൂന്ന് ദിവസം സ്വര്‍ണവില 70,040 രൂപയായി തുടര്‍ന്നിരുന്നു

പാകിസ്ഥാന്‍റെ ഉറക്കംകെടുത്തുന്ന ഇന്ത്യയുടെ വജ്രായുധം; ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ രംഗത്ത്

0
Spread the love

പാകിസ്ഥാന്‍റെ പേടിസ്വപ്നമായ ഇന്ത്യയുടെ കരുത്തുറ്റ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ ലോക രാജ്യങ്ങളുടെ നീണ്ടനിര. ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ 17 രാജ്യങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയതും കൃത്യതയുള്ളതുമായ ക്രൂയിസ് മിസൈലുകളിൽ ഒന്നായാണ് അറിയപ്പെടുന്നത്.

പഹല്‍ഗാമില്‍ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ നല്‍കിയ ശക്തമായ തിരിച്ചടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ ഡ്രോണ്‍- മിസൈല്‍ ആക്രമണവുമായി പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിച്ചു. എന്നാല്‍ കൃത്യതയിലും പ്രഹരശേഷിയിലും മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പേടിച്ച് പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷങ്ങളില്‍ നിന്ന് പിന്‍മാറി വെടിനിര്‍ത്തലിന് തയ്യാറായി. ഇന്ത്യയുടെ മിസൈല്‍ കരുത്തായി വിശേഷിപ്പിക്കപ്പെടുന്ന ബ്രഹ്മോസ് വാങ്ങിക്കൂട്ടാന്‍ ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ 17 രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.

ബ്രഹ്മോസ് വാങ്ങാന്‍ ഇന്ത്യയുമായി ഔദ്യോഗിക കരാറുള്ള ഏക രാജ്യം ഫിലിപ്പീന്‍സായിരുന്നു. ഫിലിപ്പീന്‍സിന് ഇന്ത്യ 375 മില്യണ്‍ ഡോളര്‍ കരാറിന്‍റെ ഭാഗമായി ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ കൈമാറിയിരുന്നു. എന്നാലിപ്പോള്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ബ്രസീല്‍, ചിലി, അര്‍ജന്‍റീന, വെനസ്വേല, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ എന്നിവയ്ക്ക് പുറമെ ചില മിഡില്‍-ഈസ്റ്റ് രാജ്യങ്ങളും ഇന്ത്യയില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് സൂചന

നിലവില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. 2001 ജൂണ്‍ 12നാണ് ബ്രഹ്മോസ് മിസൈല്‍ ആദ്യമായി രാജ്യം പരീക്ഷിച്ചത്. ഇതിന് ശേഷം നിരവധി അപ്‌ഡേറ്റുകള്‍ ഈ മിസൈല്‍ സാങ്കേതികവിദ്യയില്‍ വരുത്തി. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓർഗനൈസേഷനും (ഡിആർഡിഒ), റഷ്യൻ ഫെഡറേഷന്‍റെ എൻപിഒ മഷിനോസ്‌ട്രോയേനിയയും ചേർന്നുള്ള സംയുക്ത സംരംഭമാണ് ബ്രഹ്മോസ്.

സൂപ്പര്‍സോണിക് മിസൈലായ ബ്രഹ്‌മോസിന് മാക് 3 വേഗത്തില്‍ വരെ കുതിക്കാനാകും. 200-300 കിലോഗ്രാം ഭാരം വഹിച്ച് കുതിക്കുന്ന ഈ മിസൈലിന് 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുണ്ട്. അതായത് പല പാക് നഗരങ്ങളെയും ചുട്ടെരിക്കാന്‍ ബ്രഹ്മോസ് മതിയെന്ന് സാരം. വേഗതയ്ക്കൊപ്പം കൃത്യതയാണ് ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മുഖമുദ്ര. തറനിരപ്പില്‍ നിന്ന് വെറും 10 മീറ്റര്‍ വരെ ഉയരമുള്ള ലക്ഷ്യം വരെ തരിപ്പിണമാക്കാം. ശത്രു റഡാറുകളില്‍ പതിയില്ല എന്നതുകൊണ്ടുതന്നെ ബ്രഹ്മോസ് അനായാസം ലക്ഷ്യസ്ഥാനത്തെത്തുകയും കനത്ത നാശം വിതയ്ക്കുകയും ചെയ്യും. മാക് 2.8-നും മാക് 3.5-നും ഇടയിലുള്ള വേഗതയിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് പരമ്പരാഗത സബ്‌സോണിക് ക്രൂയിസ് മിസൈലുകളേക്കാൾ ഏകദേശം മൂന്നിരട്ടി വേഗതയിൽ, ശത്രു രാജ്യങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് മേൽ പതിക്കും

ലിസ്റ്റിൻ പറഞ്ഞ ആ ‘പ്രമുഖ നടൻ’ ഞാൻ; എല്ലാം മാർക്കറ്റിങ് തന്ത്രമെന്ന് ധ്യാൻ ശ്രീനിവാസൻ

0
Spread the love

നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവനയിലെ ‘പ്രമുഖ നടന്‍’ താനാണെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ. സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലിസ്റ്റിന്റെ മാർക്കറ്റിങ് തന്ത്രം മാത്രമായിരുന്നു അതെന്നും ധ്യാൻ പറഞ്ഞു. പുതിയ സിനിമയുടെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയിൽ ലിസ്റ്റിന്‍ സ്റ്റീഫനെ വേദിയിലിരുത്തിയായിരുന്നു ധ്യാന്‍ ശ്രീനിവാസന്‍റെ പ്രതികരണം.

‘ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാനാണ്, ഇതെല്ലാം ലിസ്റ്റിന്‍ എന്ന നിര്‍മ്മാതാവിന്റെ മാര്‍ക്കറ്റിങ് തന്ത്രമാണ്. ഒരു സിനിമയെ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ നിര്‍മ്മാതാവ് ഒരു മാലപ്പടക്കത്തിന് തിരി കൊളുത്തിയതാണ്’ എന്നാണ് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത്.

ഈ അടുത്തായിരുന്നു ലിസ്റ്റിൻ സ്റ്റീഫൻ വിവാദ പരാമർശം നടത്തിയത്. ‘മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിന് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,’ എന്നായിരുന്നു ആരുടേയും പേര് വ്യക്തമാക്കാതെയുള്ള ലിസ്റ്റിന്റെ പരാമർശം.

അതേസമയം, ലിസ്റ്റിന്‍ നിര്‍മിക്കുന്ന ബേബി ഗേള്‍ എന്ന ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളിയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വൈക്കത്ത് പുരോഗമിക്കുകയാണ്. നിവിന്‍ പോളി ചിത്രത്തില്‍ ജോയിന്‍ ചെയ്തതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ പങ്കുവച്ചിരുന്നു. ഗരുഡൻ എന്ന സിനിമയ്ക്ക് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ബേബി ഗേൾ. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിനു വേണ്ടി ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന മൂന്നാമതു ചിത്രമാണിത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts